2012, മാർച്ച് 24, ശനിയാഴ്‌ച

ബിനാലെയുടെ ബിനാമിത്തരങ്ങള്‍

ദര്‍ബാര്‍ഹാള്‍ വിദേശ സ്ഥാപനത്തിന് സൗജന്യമായി വിട്ടുനല്‍കി; ബിനാലെ ഫൗണ്ടേഷന്‍ വീണ്ടും വിവാദക്കുരുക്കില്‍

 ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ചട്ടം ലംഘിച്ച്  കൊച്ചി ദര്‍ബാര്‍ഹാള്‍  ജര്‍മന്‍ സ്വകാര്യ സ്ഥാപനത്തിന് രണ്ടുമാസക്കാലം സൗജന്യമായി വിട്ടുനല്‍കിയ  ബിനാലെ ഫൗണ്ടേഷന്‍ നടപടി വിവാദമാകുന്നു. ചിത്രപ്രദര്‍ശനത്തിന്‍െറയും ദര്‍ബാര്‍ഹാള്‍ നവീകരണത്തിന്‍െറയും പേരില്‍ അഞ്ചുകോടിയിലധികം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിച്ചെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് ഫൗണ്ടേഷനെതിരെ പുതിയ ആരോപണം. ജര്‍മന്‍ ചിത്രകാരനായ എബര്‍ഹാര്‍ഡ് ഹെവേക്കോസ്റ്റ് മേധാവി ആയ  എസ് .കെ.ഡി ഗാലറിയെന്ന സ്വകാര്യ സ്ഥാപനത്തിന് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ചിത്രപ്രദര്‍ശനം നടത്താനാണ് ബിനാലെ ഫൗണ്ടേഷന്‍ അനുമതി നല്‍കിയത്. സ്വകാര്യ ട്രസ്റ്റിലെ സര്‍ക്കാര്‍ പ്രതിനിധി സാജന്‍ പീറ്ററുടെ നേതൃത്വത്തിലാണ് തീരുമാനം എടുത്തതെന്നാണ് സൂചന. ഇക്കാലയളവിന് മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്ത 20  ചിത്രകാരന്മാരുടെ പ്രദര്‍ശനം ജര്‍മന്‍ മ്യൂസിയത്തിനുവേണ്ടി റദ്ദുചെയ്തെന്നും ആരോപണം ഉയരുന്നു.മുംബൈ കേന്ദ്രമായ ബാവുദാജി സിറ്റി മ്യൂസിയത്തിന്‍െറ സഹകരണത്തോടെ ജര്‍മന്‍ മ്യൂസിയം ഒരു വര്‍ഷം നീളുന്ന പരിപാടി  ഇന്ത്യയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവില്‍ മുംബൈയില്‍ പ്രദര്‍ശനം നടത്തിവരികയാണ്. കേരളത്തില്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ക്കൂടി പ്രദര്‍ശനം നടക്കും. ഡോ. ബാവുദാജി സിറ്റി മ്യൂസിയത്തിന്‍െറ ഡയറക്ടര്‍ തസ്നിം സക്കറിയ മത്തേ ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ പുതിയ അംഗമാണ്. അതിനാല്‍ ജര്‍മന്‍ മ്യൂസിയത്തില്‍ നിന്നുള്ള വരുമാനം ബാവുദാജി സിറ്റി മ്യൂസിയം സ്വന്തമാക്കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.അക്കാദമിയുടെ പ്രദര്‍ശനം നടത്തുന്നതിന് മാത്രമാണ് മറ്റ് ചിത്രകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ റദ്ദുചെയ്യാന്‍ നിയമം അനുവദിക്കുന്നത്.  സ്വകാര്യ- വിദേശ മ്യൂസിയത്തിനുവേണ്ടി നടത്തിയ ചട്ടലംഘനം   ചിത്രകാരന്മാര്‍  സര്‍ക്കാറിനെ അറിയിച്ചെങ്കിലും അവഗണിച്ചതായും പരാതിയുണ്ട്.

______________________________________________________________________

ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമത്തില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Utility certificate submitted
by
the bienalle foundation

__കൊച്ചി ബിനാലെയെ കുറിച്ച് വിജിലന്‍സ് അന്വേഷണ നടത്തണമെന്ന് ചിത്രകാരന്മാര്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രാന്‍റായി സ്വീകരിച്ച അഞ്ച് കോടിരൂപയുടെ വിശദമായ കണക്കുകള്‍ സര്‍ക്കാറിന് നല്‍കിയെന്ന ബിനാലെ ട്രസ്റ്റിന്‍െറ വാദം പൊതുജനങ്ങളെയും കലാകാരന്മാരെയും തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമുള്ളതാണെന്നും ലാന്‍റ്റേണ്‍ ഫൈന്‍ ആട്സ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കണക്കുകള്‍ എന്നപേരില്‍ ഒറ്റപേജില്‍ തയ്യാറാക്കിയ അവ്യക്തമായ ഒരു ‘യൂറ്റിലിറ്റി സര്‍ട്ടിഫിക്കറ്റ്’ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഈ സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തിയ മുംബൈയിലുള്ള ചാര്‍ട്ടേഡ് അക്കൗണ്ടിന്‍െറ നടപടിയും സംശയകരമാണ്. കാരണം വിശദാംശങ്ങളില്ലാത്ത ഊഹ കണക്ക് മാത്രമാണ് ഇതെന്നും ചിത്രകാരന്‍ന്മാര്‍ കുറ്റപ്പെടുത്തി.

രേഖയില്‍ ദര്‍ബാര്‍ഹാള്‍ നവീകരണത്തിന്‍െറ ചെലവുകള്‍ എന്ന ഇനത്തിനുനേരെ 2,57,54,010 രൂപ എന്നാണ് എഴുതിയിട്ടുള്ളത്. 38,01,863 രൂപയാണ് ശമ്പള ഇനത്തില്‍ നല്‍കിയിട്ടുള്ളത്. കണ്‍സള്‍ട്ടന്‍സി ഫീസ് ഇനത്തില്‍ 17.98 ലക്ഷം രൂപയും യാത്ര ഇനത്തില്‍ 58 ലക്ഷം രൂപയും ഉദ്ഘാടന ചെലവിന് 32 ലക്ഷം രൂപയും ചെലവഴിച്ചെന്ന ഒഴുക്കന്‍ മട്ടിലുള്ള കണക്കാണ് നല്‍കിയിട്ടുള്ളത്. അഞ്ചുകോടി രൂപ അടിയന്തിര സഹായമെന്ന നിലയില്‍  നല്‍കിയിട്ടും ഇതുവരെയും നവീകരണം പൂര്‍ത്തിയാക്കിയില്ളെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എ.സി പ്രവര്‍ത്തിപ്പിക്കാന്‍ 67 ലക്ഷം രൂപ ഇനിയും വേണമെന്നാണ് ട്രസ്റ്റിന്‍െറ ആവശ്യം. എസ്റ്റിമേറ്റില്‍ പറഞ്ഞിട്ടുള്ള ശീതീകരണ സംവിധാനം, ലിഫ്റ്റ്, ഫ്ളോറിങ്, ഗാര്‍ഡനിങ്, സെക്യൂരിറ്റി സിസ്റ്റം എന്നിവ പൂര്‍ത്തിയാക്കാതെയും പ്രവര്‍ത്തന സജ്ജമാക്കാതെയുമാണ് ഹാള്‍ മടക്കിനല്‍കിയത്. 2.5 കോടി രൂപ ട്രസ്റ്റ് ഭാരവാഹികളും സുഹൃത്തുക്കളും ലോകം മുഴുവന്‍ കറങ്ങിയടിക്കാനാണ് ചെലവാക്കിയതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന്‍െറ ഫണ്ട് ഉപയോഗിച്ച് മദ്യസല്‍ക്കാരം ഉള്‍പ്പെടെയുള്ള വിരുന്നുകള്‍ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ നഗരങ്ങളില്‍ ഇവര്‍ നടത്തി. ട്രസ്റ്റ് ഭാരവാഹിയുടെ മുംബൈയിലെ സ്റ്റുഡിയോയാണ് കൊച്ചിയില്‍ നടക്കുന്ന പരിപാടിയുടെ മുഖ്യഓഫിസ്. ഈ സ്റ്റുഡിയോ വിദേശ സാങ്കേതിക കലാസംവിധാനത്തോടെയാണ് നവീകരിച്ചത്. ഇതിലും അഴിമതിയുണ്ടെന്ന് സംശയിക്കുന്നു. പ്രാഥമിക അന്വേഷണം നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ചിത്രകാരന്മാര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും അട്ടിമറിക്കപ്പെട്ടു. നവീകരണത്തിന് നല്‍കിയ പണത്തില്‍ നാലുകോടിയില്‍ അധികം രൂപ ബാങ്കില്‍ സ്ഥിരനിക്ഷേപമിട്ട് ലാഭം ഉണ്ടാക്കാനാണ് ട്രസ്റ്റ് ശ്രമിച്ചത്. ഇതില്‍ നിന്ന് ലഭിച്ച അഞ്ച് ലക്ഷം രൂപ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇത് സാമ്പത്തിക അച്ചടക്ക ലംഘനമാണ്. ദുരുപയോഗമാണെന്ന് ധനകാര്യവകുപ്പ് കണ്ടത്തെിയതോടെ മുഴുവന്‍ പണവും ബാങ്കില്‍ നിന്ന് പിന്‍വലിച്ച് ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ട്രസ്റ്റ് നടപ്പാക്കിയില്ളെന്നു അവര്‍ കുറ്റപ്പെടുത്തി. കേരളത്തിലെ കലാകാരന്മാരുടെ പ്രാധിനിധ്യമില്ലാത്ത ട്രസ്റ്റില്‍ മുന്‍ പൊലീസ് മേധാവിയായ ഹോര്‍മിസ് തരകനും ഉള്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍െറ മൗനം ദുരൂഹമാണ്. സാമ്പത്തിക പരാധീനത മൂലം ചിത്രകാരന്മാര്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് സ്വകാര്യ ട്രസ്റ്റിന് കോടികണക്കിന് രൂപ സര്‍ക്കാര്‍ അനുവദിച്ചത്. 2012 ഡിസംബറില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിക്ക് 73.2 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും ആരംഭിച്ചിട്ടില്ളെന്നും അവര്‍ കുറ്റപ്പെടുത്തി. സ്വകാര്യ ട്രസ്റ്റായതിനാല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ കഴിയുമോയെന്ന് സംശയമാണെന്ന ടൂറിസം ഡയറക്ടറുടെ മറുപടി തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇല്ലാത്തതിനാല്‍ പരിശോധിക്കാനാവില്ളെന്നും ഡയറക്ടര്‍  സൊസൈറ്റിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം പണം ഉപയോഗിക്കുന്നത് സ്വകാര്യ ട്രസ്റ്റിന്‍െറ അവകാശങ്ങളാണെന്ന വാദവും കത്തിലുണ്ട്.  വ്യാജ പ്രചാരണങ്ങളിലൂടെ കേരള ജനതയെ തെറ്റിദ്ധരിപ്പിക്കുന്ന ട്രസ്റ്റിന് ബിനാലെയുമായി മുന്നോട്ടുപോകാന്‍ ധാര്‍മിക അവകാശമില്ല. അതിനാല്‍ ട്രസ്റ്റ് പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
___________________________________________________________

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...