2015, മേയ് 20, ബുധനാഴ്‌ച

മനുഷ്യത്വമുള്ള ഫിലിപ്പൈനികൾ

റോഹിങ്ക്യകൾ മുസ്ലിമുകൾ ആണെന്നതു കൊണ്ട് ബുദ്ധിസ്റ്റുകൾ കൊന്നു കൊലവിളിക്കുന്നു എന്ന് വായിച്ച് കേട്ട വാർത്തകൾ! അവർ മുസ്ലീങ്ങളായത് കൊണ്ട് ബുദ്ധിസ്റ്റുകളെ ആരും അപലപിക്കുന്നില്ലല്ലോ എന്ന് ഇരവാദ വിലാപങ്ങൾ! നടുക്കടലിൽ കേഴുന്ന അവരുടെ പടങ്ങൾ എടുത്ത് അതിലും വലിയ സാമുദായിക ഇരവാദം. എങ്കിൽ  ഇസ്ലാം  ഭരണകൂടങ്ങൾ ആയ മലേഷ്യയും തായ് ലന്റും സ്വീകരിക്കുമെന്ന അവരുടെ  മോഹങ്ങൾ പൊലിഞ്ഞപ്പോൾ സ്വപ്നവും  പ്രതീക്ഷയും അഭയവും നൽകാൻ  മനസു കാണിച്ചത് ഫിലിപൈൻ .

എവിടെയാണ്  മതം?  എന്തുണ്ട്  അതിന്  പ്രസക്തി?.  ജീവിത  ക്ലേശങ്ങൾ  വരുമ്പോൾ സഹജീവിയെ സഹായിക്കാൻ മനസു  കാണിക്കാത്ത  മതം എന്തിനാണ് ? മനുഷ്യത്വം പ്രയോഗിക്കാൻ തയ്യാറല്ലാത്ത മതം കൊണ്ട് ഈ ലോകത്തിന്  എന്തു മെച്ചമുണ്ട്?

പത്തു രൂപ കൊടുത്താൽ പത്തു  ദിവസം കൂടെക്കിടക്കുന്ന  പെണ്ണുങ്ങൾ,  അച്ഛനാരെന്നറിയാത്ത  മക്കളുടെ  അമ്മമാർ  എന്നിവരുടെ  നാട്  എന്നും  ധാർമികത ഇല്ലാത്തവരുടെ  രാജ്യമെന്നു മൊക്കെ  ഏറെ  ചീത്ത പ്പേരുണ്ട്  ഫിലിപ്പൈ നി ന്.   എന്നാൽ ധാർമിക  പ്രസ്ഥാനങ്ങൾ കയ്യൊഴിഞ്ഞപ്പോൾ  ഇവരേ ഉണ്ടായുള്ളൂ.

"അവർ ഇസ്ലാം, ഇവർ കൃസ്ത്യൻ എന്നിട്ടും നടു കടലിൽ നിന്നും കരയിലേക്കൊരു ജീവിതപ്പാലം ഇട്ടു കൊടുക്കാൻ അവരേ ഉണ്ടായുളളൂ, ഛായ് മുസ്ലിം രാജ്യങ്ങൾ അവരെ കാറിത്തുപ്പി കളഞ്ഞല്ലോ!" എന്ന്   'മതം' പറഞ്ഞ് മനുഷ്യത്വം എന്ന വലിയ വാക്കിന്റെ വില കളയരുത്. അല്ലെങ്കിലും മതമല്ല ,മനുഷ്യത്വം തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും മഹത്വമുള്ള സംസ്ക്കാരം.

2015, മേയ് 17, ഞായറാഴ്‌ച

ലുക്ക് ഔട്ട് നോട്ടീസും പളളിയിലച്ചനും.


ലൈംഗിക വികാരമടക്കാൻ കഴിയില്ലെങ്കിൽ ബ്രഹ്മചാരികൾക്ക് സഭ നൽകിയ വൈദിക വസ്ത്രം അഴിച്ചു വച്ച് ഇറങ്ങിപ്പോകണം. അല്ലെങ്കിൽ ലൈംഗിക ബന്ധം പുലർത്താൻ ഏതൊരാണിനും ഉണ്ടായേക്കാവുന്ന പ്രകൃതി വാസന പരിഗണിച്ച് ബ്രഹ്മചര്യം ആവശ്യമില്ലെന്ന്  കത്തോലിക്ക  സഭയങ്ങ് തീരുമാനിക്കണം. ഇതിലേതെങ്കിലും നടന്നാലും  ഇല്ലെങ്കിലും ലൈംഗിക  പീഢനം  ക്രിമിനൽ  കുറ്റമാണെന്ന് എല്ലാ വ്യക്തികൾക്കുമൊപ്പം പാതിരിമാർക്കും പഠിപ്പിച്ചു കൊടുക്കണം. അതുമല്ലെങ്കി ൽ പലനാൾ കട്ടാൽ ഒരു നാൾ പിടിയിൽ ആകുമെന്ന് ഓർമയെങ്കിലും വേണം. ഒപ്പം,  ചാണകം ചുമന്നവനെ ചാരിയാൽ ചാരുന്നവനും കൂടി നാറുമെന്ന് തെറ്റുകാരനെ ന്യായീകരിക്കുന്ന സഭാ മേലധികാരികളും ഓർക്കണം. ഇല്ലെങ്കിൽ, ഇതിനൊപ്പം കൊടുത്ത പത്രക്കട്ടിംഗിൽ ചിരിച്ചിരിക്കുന്ന അച്ചനെ പോലെ പേരുദോഷമുണ്ടാക്കുന്ന കുഞ്ഞാടിൻ ഇടയൻമാർ ഇനിയും ഉണ്ടാകും.

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...