2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

പൊതുജനം നപുംസക ജന്തു; ചാനലുകള്‍ ചായക്കട വിരുതന്മാർ

പൊതുജനത്തെയും മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് സീറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തേലക്കാട്ട് രംഗത്ത്. ഒരു മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘വസന്തകാലത്തിന്‍െറ ഓണസ്വപ്നം’ എന്ന ലേഖനത്തിലാണ് പൊതുജനം നപുംസക ജന്തുവാണെന്നും ആള്‍ക്കൂട്ടം ഉത്തരവാദിത്തരഹിതമായ ജന്തുക്കളാണെന്നും പോള്‍ തേലക്കാട്ട് പറയുന്നത്, ടി.വി ചാനലുകള്‍ പരദൂഷണത്തിന്‍െറ ആഗോള കോളാമ്പികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
എല്ലാ ദിവസവും പരദൂഷണപായസം തീറ്റി, താനല്ലാത്തവരൊക്കെ നാറികളാണെന്ന ആശ്വാസത്തില്‍ ചാനല്‍ പ്രവര്‍ത്തകര്‍ കിടന്നുറങ്ങുകയാണ്. കേരളത്തിന്‍െറ വര്‍ത്തമാന കാലഘട്ടം വല്ലാത്ത ദുരന്ത ബോധത്തിന്‍െറയാണ്. കമ്പോള വ്യവസ്ഥിതി കേരള സമൂഹത്തെ രണ്ടുതരം രോഗികളാക്കി. രോഗങ്ങള്‍ പരദൂഷണവും അസൂയയുമാണ്.അപരനെ കൊച്ചാക്കുന്ന ചായക്കട വിരുതന്മാരുടെ പൈതൃകം ഇന്ന് ടി.വി ചാനലുകള്‍ ഏറ്റെടുത്തിരിക്കുന്നു. നാറ്റിക്കുക എന്ന സുഖവിനോദത്തില്‍നിന്ന് ആരെയും ഒഴിവാക്കുന്നില്ല. ആരുടെ തുണിയഴിക്കാനും ഇവിടെ എല്ലാവര്‍ക്കും മൗലികാവകാശമുണ്ട്. തുണിയഴിച്ചുകാണിക്കുന്നതാണ് സത്യത്തിന്‍െറ വെളിപ്പെടുത്തലെന്ന് നാം വിശ്വസിക്കുന്നു. അയല്‍ക്കാരന്‍െറ തുണിയഴിച്ചുകാണാന്‍ നമുക്കുള്ള ആവേശത്തിന് അതിരില്ല. അതുചെയ്യാന്‍ പൊതുജനം എന്ന നപുംസക ജന്തുവിന്‍െറ കാവല്‍നായകളായി മാധ്യമങ്ങള്‍ കച്ചകെട്ടി നടക്കുന്നു. ആള്‍ക്കൂട്ടം എന്ന ഉത്തരവാദിത്തരഹിതമായ ജന്തുക്കള്‍ കൈയടിക്കുന്നു. ഒരാടിനെയും പട്ടിയാക്കാതെ വിടില്ല എന്ന വാശിയിലാണ് നാം.എല്ലാവരും കള്ളന്മാരും വ്യാജങ്ങളുമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. കള്ളത്തരത്തിന്‍െറ തൊലിയുരിയല്‍ എന്നത് വലിയ ധാര്‍മിക പദ്ധതിയായി സ്വയം അഭിമാനിക്കുന്നുവെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. മകള്‍ വ്യഭിചാരത്തിന് പോയാല്‍ ഉണ്ടാകുന്നതിനെക്കാള്‍ വലിയ വിഷമമായിരിക്കും മകന്‍ മാധ്യമ പ്രവര്‍ത്തകനാണെന്നറിഞ്ഞാല്‍ ഉണ്ടാവുക എന്ന സോറന്‍ കീര്‍ക്കെഗോറിന്‍െറ വാചകങ്ങള്‍ ലേഖനത്തിലുണ്ട്.പരദൂഷണവ്യാപാരം സഹിക്കാനാകാത്ത അസൂയയുടെ രോഗബാധയുള്ളയതുകൊണ്ടാണ്. കുറ്റം പറഞ്ഞാല്‍ കുറ്റമില്ലാതാകില്ല. ഇരുട്ടിനെ പഴിക്കാതെ വിളക്ക് തെളിക്കുക. നാറുന്നുവെന്ന് പറഞ്ഞുനടക്കാതെ സുഗന്ധത്തിന്‍െറ പൂക്കള്‍ വിരിയിക്കണം. വിഖ്യാത എഴുത്തുകാരനായ കാഫ്ക പറഞ്ഞ രാജാവിന്‍െറയും സമരക്കാരുടെയും കഥ ഉദ്ധരിച്ചാണ് ലേഖനം അവസാനിപ്പിക്കുന്നത്. അഴിമതി നീക്കാന്‍ രാജിവിനെ നീക്കിയാല്‍ മതിയെന്നുകരുതി സമരം നടത്താനെത്തി നഗരം നാറ്റിച്ചവരെക്കുറിച്ച കഥയാണിത്. പഴയ കഥ നാം വീണ്ടും ആവര്‍ത്തിക്കുന്നു.നേരത്തേ ഓഫിസിലുള്ളവര്‍ തെറ്റുചെയ്താല്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കള്ളന്മാര്‍ക്ക് കഞ്ഞിവെച്ചുവെന്നും പറയുന്ന ഫാ. പോള്‍ തേലക്കാടിന്‍െറ ലേഖനം വിവാദമായിരുന്നു.ഉദാഹരണമായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രാജിവെച്ച സാഹചര്യം വ്യക്തമാക്കിയതും വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇത് തേലക്കാട്ടച്ചന്‍െറ വ്യക്തിപരമായ അഭിപ്രായമാണെന്നും സഭയുടേതല്ലെന്നുമുള്ള വിശദീകരണവുമായി സിനഡ് സെക്രട്ടറി ബിഷപ് ബോസ്കോ പുത്തൂര്‍ രംഗത്തെത്തിയിരുന്നു.

മംഗളം ലേഖനം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...