2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

കണ്ണുള്ളവരേ കാണൂ, ജീവിതം പ്രത്യാശാഭരിതമാണ്

Face book link 
മാധ്യമം വാർത്ത 

കണ്ണുകള്‍ക്ക് കാഴ്ചയില്ളെങ്കിലും അവര്‍ തമ്മില്‍ കണ്ടു. മനസുകളുടെ ഇഷ്ടം പങ്കുവെച്ചു. പൊരുത്തങ്ങളും പൊരുത്തകേടുകളും കൂട്ടിക്കുറച്ചതിനൊടുവില്‍ ജീവിതം പങ്കുവെക്കാന്‍ ഇരുവരും തീരുമാനിച്ചു. മനകണ്ണ് കൊണ്ട് സാക്ഷ്യം വഹിക്കാന്‍ ചങ്ങാതിയും കൂട്ടുനിന്നു. ജാതിയും മതവും പ്രായവും ഒന്നും തീരുമാനമെടുക്കാന്‍ തടസമായില്ല എന്നതാണ് സവിശേഷത. എറണാകുളം ടൗണ്‍ഹാളില്‍ പ്രത്യാശ ഫൗണ്ടേഷന്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് ജീവിത പങ്കാളിയെ കണ്ടത്തൊന്‍ സംഘടിപ്പിച്ച സംഗമത്തിലാണ് തിരുവനന്തപുരം സ്വദേശി വിന്‍സന്‍റും എറണാകുളം സ്വദേശി സുജയും കണ്ടുമുട്ടിയത്. ആലുവ സെന്‍റ് സേവ്യേഴ്സ് കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും ടെലിഫോണ്‍ ഓപറേറ്റിങ് കോഴ്സും പൂര്‍ത്തിയാക്കിയ സുജക്ക് (45) കാഴ്ചയില്ലാത്തവളെന്ന ഒരൊറ്റ കാരണം കൊണ്ടാണ് വിവാഹം നടക്കാതിരുന്നത്. സാമൂഹ്യ ശാസ്ത്രത്തില്‍ ബി.എഡ് പൂര്‍ത്തിയാക്കിയ വിന്‍സെന്‍റിനും (49) വിവാഹമായില്ല. ഉയര്‍ന്ന വിദ്യാഭ്യാസവും അര്‍ഹതയുമൊക്കെ ഉണ്ടെങ്കിലും വിന്‍സെന്‍റിന് ജോലി ലഭിച്ചില്ല. നിലവില്‍ പാട്ടുകാരനെന്ന നിലയിലാണ് വിന്‍സന്‍റ് ഉപജീവനം കഴിക്കുന്നത്. വീട്ടുകാരറിയാതെ സംഗമത്തിനത്തെിയ സുജക്ക് തീരുമാനത്തില്‍ അല്‍പം ആശങ്കയുണ്ട്. ചങ്ങാതിയും അന്ധനുമായ ശശിയും ഭാര്യ ഉഷയും ചേര്‍ന്നാണ് സുജയെ സംഗമത്തിനത്തെിച്ചത്. വേദിയില്‍ കയറി നിന്ന് പരിചയപ്പെടുത്താന്‍ അല്‍പം മടിയുണ്ടായിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ മരിച്ച സുജക്ക് ഇനിയുള്ള കാലമെങ്കിലും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണമെന്നാണ് ആഗ്രഹം. സ്വന്തം ജീവിതത്തിന് കൂട്ടായി ആരെങ്കിലുമത്തെുമെന്ന ഉറച്ച വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. അങ്ങനെ വേദിയില്‍ കയറി നിന്ന് പരിചയപ്പെടുത്തി. ഇറങ്ങി വന്ന് ഹാളില്‍ ഇരുന്നപ്പോള്‍ വിന്‍സന്‍റ് വന്ന് കാര്യങ്ങളാരാഞ്ഞു. കൂടുതല്‍ സംസാരിച്ചപ്പോള്‍ ഇരുവര്‍ക്കും പൊരുത്തങ്ങളനുഭവപ്പെട്ടു. അങ്ങനെയാണ് ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചത്. ജാതിയും മതവും പ്രശ്നമാകുമെന്നും നാട്ടുകാരും വീട്ടുകാരും തള്ളിപറയുമെന്നുള്ള പേടി സുജ പങ്കുവെച്ചപ്പോള്‍ കേട്ടു നിന്നവരൊക്കെ ആശ്വസിപ്പിച്ചു. പലരും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. വീട്ടില്‍ വന്നു സംസാരിക്കാമെന്ന് പലരും ഉറപ്പ് നല്‍കി. ആ ഉറപ്പിലാണ് സുജ വീട്ടിലേക്ക് മടങ്ങിയത്. സംഘടനയും വിവാഹത്തിനുള്ള സാഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം കുളത്തൂര്‍ മണ്‍വിള സെറ്റില്‍മെന്‍റ് കോളനിയില്‍ ദാസമ്മയുടെയും ബേബിയുടെയും മകനാണ് വിന്‍സെന്‍റ്. പരേതരായ കുമാരന്‍ വൈദ്യരുടെയും ഭാരതിയുടെയും മകളായ സുജ നോര്‍ത് പറവൂര്‍ പെരുമ്പടന്ന കളവമ്പാറ കുടുംബാംഗമാണ്. 

ഇവരെ പോലെ 33 ജോഡികളാണ് വ്യാഴാഴ്ച നടന്ന 12ാം സംഗമത്തില്‍ വിവാഹ തീരുമാനത്തിലത്തെിയത്്. നേരത്തെ , 11ാം സംഗമത്തിലൂടെ 100 ജോഡികള്‍ വിവാഹിതരായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ശാരീരിക വൈകല്യമുള്ള സൈമണ്‍ ജോര്‍ജ് നേതൃത്വം നല്‍കുന്ന പ്രത്യാശ ഫൗണ്ടേഷന്‍ വൈവാഹിക സംഗമം സംഘടിപ്പിച്ചു വരുന്നുണ്ട്. ജോബ്ഫെയര്‍, എക്സിബിഷനുകള്‍, സെമിനാറുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍കരണ പരിപാടികള്‍, ശില്‍പശാലകള്‍, കലാ പരിപാടികള്‍, കൗണ്‍സിലിങ് എന്നിവയും നടത്തി വരുന്നുണ്ട്്. ശാരീരിക വൈകല്യമുള്ളവര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും വീല്‍ചെയര്‍ റാമ്പുകള്‍ നിര്‍മിക്കാനുള്ള പദ്ധതി കൊച്ചിയില്‍ നടപ്പാക്കുമെന്ന് സൈമണ്‍ ജോര്‍ജ് യോഗത്തില്‍ പ്രഖ്യാപിച്ചു. രാവിലെ നടന്ന ചടങ്ങില്‍ മന്ത്രി പി.ജെ. ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. മേയര്‍ ടോണി ചമ്മണി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, കാന്‍സര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡെന്നി ചെമ്പുഴ, സജി മോന്‍ ഇരവിനെല്ലൂര്‍, കെ. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...