2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

പ്ലാറ്റ് ഫോം തകരുന്ന ബസുകൾ


സംസ്ഥാനത്ത് ബസുകളടക്കമുള്ള വാഹനങ്ങള്‍ക്ക് ബോഡി നിര്‍മിച്ചുകൊടുക്കുന്ന തൊഴില്‍ വര്‍ഗത്തെ വഴിയാധാരമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപണമുയരുന്നു.

 സംസ്ഥാനത്തെ 430 ബസ് ബോഡി യൂനിറ്റുകളിലെ 26,000 ത്തിലധികം തൊഴിലാളികള്‍ നിര്‍മിച്ചുകൊടുക്കുന്ന ബോഡി ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഈമാസം 30 ന് ശേഷം രജിസ്ട്രേഷന്‍ നല്‍കേണ്ടെന്ന നിലപാട് വന്‍ കുത്തകകളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. കൊല്ലപ്പണിക്കാരാണ് കൂടുതലും ഈ മേഖലയിലുള്ളത്. എ.ആര്‍.ഐ.എ എന്ന ഏജന്‍സിയില്‍ നിന്ന് ലൈസന്‍സ് എടുത്താലേ ബോഡി കെട്ടിയിറങ്ങുന്ന വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

 എന്നാല്‍, ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ സാധാരണ തൊഴിലാളികള്‍ക്കും തൊഴില്‍ യൂനിറ്റുകള്‍ക്കും താങ്ങാനാകാത്തതാണ്. ലൈസന്‍സ് ഫീസായി രണ്ടുലക്ഷം രൂപയും പൂനെയില്‍ നിന്നുള്ള ഫൈ്ളറ്റ് ടിക്കറ്റും കുറഞ്ഞത് രണ്ടര ഏക്കര്‍ ഭൂമിയും വേണമെന്നാണ് മാനദണ്ഡം. ബോഡി പണിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കണം. പൈപ്പ് ബോഡി എന്ന രീതി മാത്രമെ അവലംബിക്കാവൂ എന്ന നിബന്ധനകളുമുണ്ട്.

കുത്തകകള്‍ക്ക് മാത്രം നടത്താന്‍ കഴിയുന്ന വിധമാണ് പുതിയ നിര്‍ദേശങ്ങള്‍. നാലുവര്‍ഷം മുമ്പാണ് വന്‍ കുത്തകകള്‍ കേരളവിപണി കീഴടക്കാന്‍ തുടങ്ങിയത്. എ.ആര്‍.ഐ.എ, സി.ഐ.ആര്‍.ടി, സി.ആര്‍.ഐ.ഇ തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാറിന്‍െറ അനുവാദത്തോടെയാണ് സംസ്ഥാനത്ത് ഇത്തരം സ്വയം തൊഴില്‍ സംരംഭങ്ങളെ കൈവശപ്പെടുത്തുന്നത്. 10- 15 വര്‍ഷം ഈടുനില്‍ക്കുന്ന വെസ്റ്റേണ്‍ ഇന്ത്യ, വാട്ടര്‍മാന്‍ തുടങ്ങിയ കമ്പനികളുടെ പൈ്ളവുഡുകളാണ് തദ്ദേശീയ യൂനിറ്റുകള്‍ ഉപയോഗിക്കുന്നത്. ഇത് താരതമ്യേന സുരക്ഷിതവുമാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ ബസ് ബോഡി നിര്‍മാണ യൂനിറ്റുകളായ മാര്‍ക്കോപ്പോളോയും ടാറ്റയും ചേര്‍ന്ന് കര്‍ണാടകയിലെ ധാര്‍വാടില്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്ന പ്ളാറ്റ്ഫോം കേരളത്തില്‍ സ്കൂള്‍ ബസുകളിലടക്കം ഉപയോഗിക്കുന്നുണ്ട്. അത്തരം വാഹനങ്ങളിലെ പ്ളാറ്റ്ഫോം ദ്രവിച്ച് സ്കൂള്‍ കുട്ടികള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിലത്ത് വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

തദ്ദേശീയ ബസ് ബോഡി യൂനിറ്റുകളില്‍ നിന്നും പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ ഇത്തരം സുരക്ഷാ പ്രശ്നങ്ങള്‍ പൊതുവെ കുറവാണ്. എന്നാല്‍, പുതിയ സര്‍ക്കാര്‍ നയം കൂടുതല്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. 2007 ല്‍ ഈ നിര്‍ദേശം നടപ്പാക്കാന്‍ ശ്രമം നടന്നെങ്കിലും പ്രതിഷേധം മൂലം വിഫലമായി. വീണ്ടും നടപ്പാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറണമെന്ന് തൊഴിലാളികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും സാവകാശം നല്‍കണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്ന സൊസൈറ്റി രൂപവത്കരിച്ച് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നും ഓട്ടോ മൊബൈല്‍ ബോഡി ബില്‍ഡേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...