2013, നവംബർ 21, വ്യാഴാഴ്‌ച

ഞാന്‍ മരിക്കണോ ജീവിക്കണോ?

ഫേസ് ബുക്ക്‌ ചര്‍ച്ചയിലെക്കുള്ള ലിങ്ക്





നിങ്ങള്‍ പറയു, ഞാന്‍ മരിക്കണോ ജീവിക്കണോ? ഇനി ഏതു വാതിലിലാണ് മുട്ടേണ്ടത്?’ നിറകണ്ണുകളോടെ കൊച്ചിയിലെ ട്രാഫിക് വാര്‍ഡന്‍ ആയ പത്മിനി ചോദിക്കുന്നു.
നവംബര്‍ രണ്ടിന് കലൂരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കയ്യേറ്റത്തിനും അപമര്യാദ നിറഞ്ഞ പെരുമാറ്റത്തിനും ഇരയായ സ്ത്രീയാണ് പത്മിനി. ദുരിതം അനുഭവിക്കുന്ന അനേകം സ്ത്രീകളും കുട്ടികളും ഉണ്ട്. അവരുടെ പ്രാര്‍ത്ഥന തന്‍റെ കൂടെ ഉണ്ടാകുമെന്നാണ് വിശ്വാസം. സ്ത്രീ സമൂഹത്തിനു അന്തസ്സോടെ പുറത്തിറങ്ങി ജോലി ചെയ്യും. താന്‍ പരാതി പിന്‍വലിച്ചാല്‍ പിന്നെ തന്നെ സ്ത്രീ ആയി കരുതാനാകില്ല. അത് കൊണ്ട് സ്ത്രീകള്‍ക്ക് വേണ്ടി പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ അവര്‍ പല തവണ ഏങ്ങലടിച്ചു. വിതുമ്പി.
ഓരോ പെണ്ണും അവരെ അപമാനിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നിന്നും എങ്ങനെ പിന്മാറുന്നു എന്ന് ഇപ്പോള്‍ മനസിലായി. ശ്വേതാ മേനോന്‍റെ കേസും അതിനെ തുടര്‍ന്നുണ്ടായ പുകിലുകളും ഓര്‍മയുണ്ട്. എങ്കിലും ശ്വേത പിന്മാറിയ പോലെ ഒരു കാരണവശാലും പിന്മാറില്ല.
നടുറോഡില്‍ കാര്‍ യാത്രക്കാരന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാനസികമായി പീഡിപ്പിച്ച് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമമാണു പോലീസ് നടത്തുന്നത്. ഇതിനു തന്‍റെ ഡിപ്പാര്‍ട്ട്മെന്‍റിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും അവര്‍ ആരോപിച്ചു. പ്രതിയെ പിടികൂടാന്‍ ഇത് വരെ കഴിയാത്ത പോലീസ് തന്‍്റെ ഫോണ്‍ ചോര്‍ത്താനും താന്‍ ഫോണില്‍ സംസാരിക്കുന്നവരെ തെരഞ്ഞു പിടിച്ചു തേജോവധം ചെയ്യും ശ്രമിക്കുന്നു. നടു റോഡില്‍ തനിക്കേല്‍ക്കേണ്ടിവന്ന അപമാനത്തില്‍ നീതി നേടിയെടുക്കുന്നതില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് തന്നോടൊപ്പം നില്‍ക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ സംഭവം നടന്നതുമുതല്‍ മാനസികമായി തളര്‍ത്തുന്ന സമീപനങ്ങളാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടപ്പള്ളി ട്രാഫിക് സ്റേറഷനിലെ എസ്. ഐയും ഹെഡ് കോണ്‍സ്ററബിളും ഏതാനും ചില സഹപ്രവര്‍ത്തകരും തനിക്കെതിരായി പ്രവര്‍ത്തിക്കുന്നു.
തനിക്കെതിരായുണ്ടായ ആക്രമണം പോലും സഹപ്രവര്‍ത്തകരുടെ പ്രേരണയാല്‍ ഉണ്ടായതാണോയെന്ന് സംശയിക്കുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ പരിധിക്കുള്ളില്‍ നിന്നും തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് പോലീസ് ഇപ്പോള്‍ സ്വീകരിച്ചക്കുന്നത്. മൊഴിയെടുക്കാനെന്ന് പറഞ്ഞ് പലപ്പോഴായി സ്റേറഷനിലേക്ക് വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു.
താനുമായി ഫോണില്‍ ബന്ധപ്പെടുന്നവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണു പോലീസ്. തന്നെ സഹായിക്കുന്നവരെ സമ്മര്‍ദ്ദത്തിലൂടെ പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴി മാറ്റിപ്പറയിപ്പിച്ചതൊക്കെ അതിനുദാഹരണമാണ്. നിരന്തരം സമര്‍ദ്ദം ചെലുത്തി തന്നെ കേസില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമമെങ്കില്‍ അതിനു താന്‍ തയ്യല്ല. എന്തു ബുദ്ധിമുട്ട് സഹിച്ചാണെങ്കിലും നീതി ലഭിക്കുന്നതുവരെ കേസുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.
സാധാരണക്കാര്‍ക്ക് നീതി നടപ്പാക്കിക്കോടുക്കേണ്ട പോലീസ് പണത്തിനു സ്വാധീനത്തിനും വഴങ്ങുന്നവരായി മാറുന്നത് ദുഖകരമാണ്. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യത്തത് പോലീസിന്‍റെ അനാസ്ഥയാണ്. പണത്തിനുവേണ്ടി ജോലിയെടുക്കുന്ന ഉദ്യോഗസ്ഥരെ മാറ്റി കേസ് അന്വേഷണം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കാനാണ് പോലീസിന്‍െറ നീക്കമെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂനിഫോമില്‍ സത്യഗ്രഹം നടത്തുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും പത്മിനി മുന്നറിയിപ്പ് നല്‍കി. അതോടൊപ്പം സംഭവത്തിന്‍റെ സത്യാവസ്ഥ കാട്ടി ഐ.ജിക്കും മനുഷ്യാവകാശ കമ്മീഷനും, പട്ടികജാതി ക്ഷേമ കോര്‍പറേഷനും പരാതി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കേസില്‍ പ്രതിക്ക് ബുധനാഴ്ച മുന്‍കൂര്‍ ജാമ്യം ലഭിച്ചു. തുടര്‍ന്ന് പത്മിനി വ്യാഴാഴ്ച രാവിലെ മനുഷ്യാവകാശ കമീഷന്‍, വനിതാ കമ്മീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...