2013, നവംബർ 22, വെള്ളിയാഴ്‌ച

മെത്രാന്‍മാര്‍ക്ക്‌ എതിരെ മാര്‍പാപ്പയോട് പരാതി




കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍   കുറച്ചു ദിവസങ്ങളായി കേരളത്തില്‍ ആഭ്യന്തര കലാപം അരങ്ങേറുകയാണ് .


രാജ്യത്ത് രക്തരൂഷിത ആഭ്യന്തര കലാപം സൃഷ്ടിക്കുന്ന വിധം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ താമരശ്ശേരി , ഇടുക്കി മെത്രാന്മാരെ തല്‍സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പക്ക് കേരളത്തില്‍ നിന്നും  പരാതി പോയിട്ടുണ്ട്

ഇടയ ലേഖനങ്ങളിലും പ്രസംഗങ്ങളിലും ഇടയന്മാര്‍ പ്രകോപനം തുടരുന്നു . ഒന്ന് ചോദിക്കട്ടെ , ഏതു കര്‍ഷകനാണ് രണ്ടു ലക്ഷം ചതുരശ്ര അടിക്കു മേല്‍ കെട്ടിടം നിര്‍മിച്ചു കാര്‍ഷിക വേല ചെയ്യുന്നത് ?? ഏതു കര്‍ഷകനാണ് താപ വൈദ്യുത നിലയം ഉണ്ടാക്കി കൃഷി ചെയ്യുന്നത് ?
ഏതു കര്‍ഷകനാണ് പാറ മട കൃഷി നടത്തുക? ഏതു കര്‍ഷകനാണ് തൃശ്ശൂരിലെ ശോഭ സിറ്റി പോലുള്ള ടൌണ്‍ഷിപ്പുകള്‍ കൃഷി ചെയ്യുന്നത് ??? 

ഏതു കുഞ്ഞാടുകള്‍ ആണ് ഭൂ മാഫിയകളെ തകര്‍ക്കാന്‍ സൂക്ഷിച്ചു വച്ച വിലപ്പെട്ട രേഖകള്‍ ഉള്ള ഓഫീസുകള്‍ തീ വച്ച് ചാമ്പലക്കിയത് ??

ഇതൊക്കെ ആര്‍ക്കു വേണ്ടി ??

 

ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സിലാണ് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഇടുക്കി മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വര്‍ഗീയ കലാപത്തിനു ആഹ്വാനം ചെയ്ത ബിഷപ്പുമാരെ അറസ്റ്റ് ചെയ്യണമെന്നു കൗണ്‍സില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട് .

 പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട അബ്ദുന്നാസിര്‍ മദ്‌നി , എം.എം. മണി എന്നിവരെ ദീര്‍ഘകാലം ജയിലിലടച്ച സംസ്ഥാന സര്‍ക്കാറും പൊലീസും കത്തോലിക്കാ മെത്രാന്റെ നക്‌സല്‍ ശൈലി കണ്ടില്ലെണെന്നാണ് കൌണ്‍സിലിന്റെ പക്ഷം.

അവര്‍ പരയുനന്തു ശരിയല്ലേ എന്ന് അല്പം ആലോചിച്ചാല്‍ ബോധ്യപ്പെടുകയും ചെയ്യും .
''പശ്ചിമഘട്ട മേഖലയിലെ ജനങ്ങള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കത്തോലിക്കാ സഭ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി വെട്ടിപ്പിടിച്ച് പണിത കുരിശടികളും പാസ്റ്ററല്‍ സെന്ററുകളും മറ്റു സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്ന് സഭക്ക് ഭീതിയുണ്ട്. ഇതാണ് തെരുവിലിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. സമരം ചെയ്യലല്ല മെത്രാന്മാരുടെ ദൗത്യം ''എന്നൊക്കെയും കൌണ്‍സില്‍ രൂക്ഷമായി ആഞ്ഞടിക്കുന്നുണ്ട്.

തോട്ടം തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍ എന്നിവര്‍ക്കുവേണ്ടി സമരം നയിച്ച വൈദികരെയും സന്യാസിനികളെയും കര്‍ശന നടപടിയിലൂടെ തകര്‍ത്ത കത്തോലിക്കാ സഭ ഇപ്പോള്‍ അക്രമ സമരങ്ങള്‍ നടത്തുന്നത് അപഹാസ്യംമാണെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.


അവസാനം സര്‍ക്കാര്‍ മലയാളം പരിഭാഷ ഇറക്കി. അപ്പോള്‍ കുഴപ്പം ഇങ്ങനെയായി..
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ : പേജുകളുടെ എണ്ണം ഇംഗ്ലീഷ് റിപ്പോര്‍ട്ടില്‍ അഞ്ഞൂറിന് മേലെ , മലയാളത്തില്‍ വെറും 25 എന്നൊക്കെ പലയിടത്തും പലരും പറയുന്നത് കേട്ടു . പലര്‍ക്കും ഇപ്പോള്‍ അതാണ് വിഷയം. 
സത്യത്തില്‍ ഈ ഇംഗ്ലീഷ് റിപ്പോര്‍ട്ട് മുഴുവന്‍ കേരളത്തെ കുറിച്ചാണോ?? പദ്ധതിക്ക് കീഴെ വരുന്ന സംസ്ഥാനങ്ങളിലെ , ജില്ലകളുടെ മാപ്പുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതൊക്കെ കേരളത്തെ കുറിച്ചാണോ ??

അപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ ഭൂഘടന ചിത്രങ്ങള്‍ മാറ്റിയാല്‍ മലയാളത്തില്‍ പേജിന്റെ എണ്ണം കുറവ് ആയിരിക്കും... അല്ല എന്നുണ്ടോ ???


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...