2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

കന്യകാ മോഡി

നരേന്ദ്ര മോഡി

കന്യകാ മേരി എന്നല്ല കന്യകാമോഡി എന്ന് തന്നെയാണ് തലക്കെട്ട്‌.

പതിനേഴാം വയസ്സില്‍ കല്യാണം കഴിക്കുകയും എന്നാല്‍ ഇത് വരെ വിവാഹം എന്ന വാക്ക് ഉച്ചരിക്കുക കൂടി ചെയ്യാതെ ബ്രഹ്മചര്യം കാത്തു പരിപാലിക്കുകയും  ആ  വ്യക്തി   വിവാഹത്തിനു 46 കൊല്ലങ്ങള്‍ക്ക് ശേഷം  ഭാര്യ എന്ന കോളത്തില്‍ യശോദാ ബെന്‍ എന്ന് പേര് ചേര്‍ത്തിരിക്കുന്നു.  ( സത്യവാങ്ങ്മൂലം ഈ പോസ്റ്റിന്റെ ഏറ്റവും താഴെ വായിക്കാം)   പ്രധാന മന്ത്രി സ്ഥാനാര്‍ഥിത്വ പരിവേഷത്തില്‍ നില്‍ക്കെ 2014 ഏപ്രില്‍ ഒമ്പതിന് തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ആണ് ഇങ്ങനെ രേഖപ്പെടുത്തിയത്.

അദ്ദേഹം വിവാഹിതന്‍ തന്നെ എന്ന് ഒറ്റ ദിവസം കൊണ്ട് വിക്കി പീഡിയയില്‍ വരെ തിരുത്തല്‍ വന്നു. തിരുത്തിയ ആള്‍ മോഡി വിരുദ്ധന്‍ ആണോ എന്നറിയില്ല. എന്നാല്‍ കണ്‍സംമേറ്റ് നടന്നിട്ടില്ല എന്ന് കൂടെ ഒരു വരി കൂടി ചേര്‍ത്ത് വന്നിട്ടുണ്ട്. അത് മിക്കവാറും ഏതോ മോഡി ഭക്തന്‍ ആയിരിക്കാം തിരുത്തിയതെന്നു ആരെങ്കിലും ആരോപിച്ചാല്‍ നമുക്കവരെ കുറ്റം പറയാനുമാകില്ല. ആ വരി ചേര്‍ക്കാന്‍ ആ തിരുത്തല്‍ വാദി ചെയ്ത ശ്രമവും കുറ്റകരം ആണെന്ന് പറയാന്‍ കഴിയില്ല. മോഡിക്ക് ഒരു പ്രശ്നം വരുമ്പോള്‍ നമ്മള് വേണ്ടേ കൂടെ നില്‍ക്കാന്‍ ! ,അല്ലെ ??

ഈ കണ്‍സംമേറ്റ് എന്ന് പറഞ്ഞാല്‍ തമിഴര്‍ പറയുന്ന  ശാന്തിമുഹൂര്‍ത്തം പോലൊക്കെ വ്യാഖ്യാനിക്കാം. കല്യാണം നടന്നെങ്കിലും കണ്‍സംമേറ്റ്  നടക്കാത്ത വിവാഹം  . അതായതു  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് അന്തസത്ത.

സത്യത്തില്‍ ഇലക്ഷന്‍ കമ്മീഷനാണ് ഈ പണി ഒപ്പിച്ചത് . ഇത്തവണ എല്ലാ കോലവും പൂരിപ്പിച്ചു നല്‍കിയില്ലെങ്കില്‍ നാമനിര്‍ദ്ദേശം തള്ളും. വെറുതെ വരച്ചു വിട്ടാലും തള്ളും. അതിനാല്‍ ഒന്നുകില്‍- വിവാഹിതന്‍, അല്ലെങ്കില്‍ അവിവാഹിതന്‍ എന്ന് രേഖപ്പെടുതെണ്ടിയിരുന്നു. അത് സത്യമല്ല എങ്കില്‍ സത്യവാങ്ങ്മൂലം വഴി മൂപ്പര് കുടുങ്ങിയേനെ !

ഫേസ്‌ ബുക്ക്‌, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയ നവ മാധ്യമ ചര്‍ച്ചാ വേദികളിലും ദൃശ്യമാധ്യമങ്ങളിലും കൂലങ്കുഷമായ സംവാദം നടക്കുകയാണ് . ''ഒടുവില്‍ നരേന്ദ്ര മോഡി സമ്മതിച്ചു- യശോദാ ബെന്‍ ഭാര്യ എന്ന് ' എന്ന പോസ്റ്റുകളില്‍ എന്താ ഒരു ചര്‍ച്ച ? അതിനിപ്പോള്‍ എന്താ - കല്യാണം കഴിച്ചില്ല എന്ന് മോഡി ഇത് വരെ എവിടെങ്കിലും പറഞ്ഞോഎന്നാണു  മോഡി ഭക്തരുടെ  മറു ചോദ്യം.

ഇല്ല, കല്യാണം കഴിച്ചില്ല എന്ന് മോഡി ഇതുവരെ പറഞ്ഞില്ല . എന്നാല്‍ ഇത് വരെയും ' കല്യാണം കഴിച്ചിട്ടുണ്ട്' എന്ന് പറഞ്ഞില്ല എന്നതാണ് ചര്‍ച്ചക്ക് വെക്കേണ്ടത്. കൊല്ലങ്ങള്‍ക്ക് മുന്‍പേ  യശോദാ ബെന്‍ ഭാര്യയാണെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ ഒന്നും പ്രതികരിച്ചില്ല എന്നതും ചര്‍ച്ചിക്കണം.

അവരെ സംരക്ഷിക്കാന്‍ നടപടി എടുത്തതുമില്ല. ഈ കാര്യം ചൂണ്ടിക്കാട്ടുന്നവരോട് മോഡി ഭക്തര്‍ പറയുന്നത് ഇങ്ങനെയാണ്- മോഡി ഭാര്യയെ ഉപേക്ഷിച്ചത് നാടിനു വേണ്ടി മുഴുജീവിതം ഉഴിഞ്ഞു വക്കാനാണ് ! എന്ന്. ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത ആളാണോ ഇന്ത്യയിലെ പെണ്ണുങ്ങളെ സംരക്ഷിക്കുക എന്ന മറുചോദ്യത്തിനും ഭാര്യയെ ഉപേക്ഷിക്കല്‍ അല്ല ഹിന്ദുത്വ ധര്‍മം എന്ന് മോഡി മനസിലാക്കണം എന്ന പ്രസ്താവനക്കും മോഡി ഭക്തര്‍ മറുപടി കൊടുക്കാന്‍ തയ്യാറായിട്ടില്ല.

എന്തൊക്കെ പറഞ്ഞാലും മോഡി ബാച്ചിലര്‍ തന്നെയാണ്, അദ്ദേഹം കല്യാണം കഴിച്ചെങ്കിലും എന്ന് മറ്റൊരു ഫാന്‍. അങ്ങനെയെങ്കില്‍ ഇനി മുതല്‍ ഇങ്ങനെ പ്രാര്‍ഥിക്കാം-  'വിശുദ്ധ കന്യകാ മോദി ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ' 











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...