2012, ജൂലൈ 31, ചൊവ്വാഴ്ച

അമ്പമ്പോ! !!



''കൊമ്പന്‍റെ കൊമ്പ്
കൊമ്പിന്‍റെ വമ്പ്  
വമ്പന്‍റെ അമ്പ് 
അമ്പിന്‍റെ  തുമ്പ്''  ----   അത്‌  സിനിമാക്കാരന്‍ മന്ത്രിക്കു നേരെ തന്നെ! എനിക്കറിയില്ലെന്നു പറഞ്ഞാലും അമ്പ്‌ നേരെ കൊമ്പിലല്ല, ചങ്കില്‍ തന്നെ തറക്കും. അത്‌ പോലൊരു അമ്പല്ലേ, 12 കൊമ്പായി വന്നത് . കൊമ്പിന്‍ മുകളേറിയ മന്നന്‍റെ ചങ്കില്‍ അമ്പ്‌ കേറ്റുന്നതും (ചീഫ് വിപ്പ്)ഭവാന്‍ !  നടനശ്രീ പത്മശ്രീ മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്നു പന്ത്രണ്ടു കൊമ്പ് പിടിച്ചെടുത്തെന്ന് ചീഫ് വിപ്പ് തന്നെ മൈക്കില്‍ പറഞ്ഞപ്പോള്‍ എതിര്‍ ഫാന്‍ അസോസിയേഷന്‍കാര്‍  ഇപ്പോള്‍ തന്നെ പോസ്റ്റര്‍ ഒട്ടിക്കല്‍ തുടങ്ങിയിട്ടുണ്ട്. വിപ്പേ, വല്ലാത്ത വെപ്പ് ആയിപ്പോയി എന്ന്‌ ആരെങ്കിലും മനസ്സറിഞ്ഞു ശപിക്കുന്നുണ്ടെങ്കില്‍ ഒരേയൊരു കൂട്ടര്‍ മാത്രമായിരിക്കും, അത്‌ ലാല്‍ ഫാന്‍സ്‌ തന്നെ. കാരണം, അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് പറയാന്‍ അവര്‍ ഇന്റര്‍നെറ്റ്‌  കഫെകളില്‍! കുറെ കാശ് മുടക്കിയിരുന്നു. 

അല്ലാ, ഇപ്പൊ കൊമ്പിനൊക്കെ ഏകദേശം എത്ര രൂപ വരും!! എന്‍റെ അമ്മാവന്‍ ( ആ അത്‌ തന്നെ, അങ്കമാലീലെ പ്രധാന മന്ത്രി)  കൊമ്പ്   വാങ്ങുന്ന കാലത്ത് അതിനു കഷ്ടി  വെറും ലക്ഷങ്ങളെ വന്നുള്ളൂ .. ഇപ്പൊ അങ്ങനെയാണോ!! അല്ല , എനിക്കൊരു സംശയം ഉണ്ട്. വിപ്പ'ദ്യേം  പറഞ്ഞ പോലെ '' പാവപ്പെട്ടവന്‍റെ കയ്യില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചതെങ്കില്‍ ആറ്‌ മാസത്തേക്ക് ജയിലില്‍ നിന്നിറങ്ങാന്‍ കഴിയില്ല" എന്നതിലാണ് ആ സംശയം. പാവപ്പെട്ടവന്‍റെ കയ്യില്‍ ആനക്കൊമ്പ് വരുമോ? ഇല്ലല്ലോ! അതാകും പിടിച്ചെടുക്കാന്‍ പോയ ഉദ്യോഗസ്ഥരും കരുതിയിട്ടുണ്ടാകുക! പാവപ്പെട്ടവനോ ഈ കൊമ്പ് കിട്ടിയാല്‍ തുടച്ചു മിനുക്കി വക്കാന്‍ പോളിഷും തുടപ്പുകാരനെയും കൊണ്ടു വരാന്‍ പണമില്ല. അപ്പോള്‍ കാശുള്ളവന്‍ ഇതൊക്കെ സംരക്ഷിക്കുന്നുണ്ടല്ലോ, എന്നു അവരും ചിന്തിച്ചതില്‍ തെറ്റൊന്നുമില്ല  !!
ഇനിയിപ്പോ വിപ്പിന്‍റെ സത്യം വാസ്തവം തന്നെയാണെങ്കില്‍ ആ ഉദ്യോഗസ്ഥരു നാലാം ക്ലാസ്സില്‍ പോലും പോയിട്ടില്ല. കാരണം, പന്ത്രണ്ടിന് പകരം നാലെന്നാണ് എഴുതിയിട്ടുള്ളത് ത്രെ! ചിലപ്പോള്‍ ബഷീറിയന്‍ സിദ്ധാന്തം അനുസരിച്ചായിരിക്കണം കണക്കു വച്ചത്'' ഒന്നും ഒന്നും കൂട്ട്യാല്‍ വല്യ ഒന്ന്'', അങ്ങനെ ഓരോ കൊമ്പും മുകളിലേക്ക് മുകളിലേക്ക് വച്ചു കണക്കു കൂട്ടിയാലും കണക്കു ശരിയാണല്ലോ!



2012, ജൂലൈ 27, വെള്ളിയാഴ്‌ച

'തീ 'വാരി


എന്‍... .ഡി.തീവാരി 

രക്തം ചതിക്കില്ല.  എന്നാല്‍ രക്തം രക്തത്തെ കയ്യൊഴിയാന്‍ ശ്രമിച്ചപ്പോഴാണ് രോഹിതിനും അമ്മ ഉജ്ജ്വലക്കും  കോടതിയെ സമീപിക്കേണ്ടി വന്നത്. അവസാനം തീവാരി ശരിക്കും 'തീ' വാരി. എതിര്‍ കക്ഷികള്‍ക്ക് ഉജ്ജ്വല വിജയവും ലഭിച്ചു. താന്‍ തിവാരിയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഉജ്വല ശര്‍മയുടെയും പുത്രനാണെന്നു രോഹിത് 2008 ല്‍ വിളിച്ചു പറഞ്ഞപ്പോള്‍ രാഷ്ട്രീയ എതിരാളികളുടെ കളിയാണെന്നാണ് അദ്ദേഹം പ്രചരണം നടത്തിയത്.  എങ്കില്‍ കോടതിയില്‍ കാണാമെന്നായി രോഹിത്. അച്ഛന്‍റെയല്ലേ മകന്‍, പിടിവാശിക്ക്‌ കുറവ് കാണുമോ? 
ഒടുവില്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാകാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ പ്രായം കണക്കിലെടുത്ത് പരിശോധന ഒഴിവാക്കാന്‍ തീവാരി അപേക്ഷിച്ചു. എന്നാല്‍ നിയമ പോരാട്ടങ്ങളെല്ലാം വിഫലമായി. എ ണ്‍പതെട്ടുകാരനില്‍ നിന്നു രക്തമെടുത്തു പരിശോധനക്കയച്ചു. അപ്പോള്‍ 'സല്‍പ്പേരിനുള്ള അവകാശം' സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായി തീവാരിയുടെ നീക്കം. അതും കോടതി തള്ളി. 

രോഹിത് ശേഖര്‍ -  ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

ഹൈദരാബാദിലെ 'സെന്റര്‍ ഫോര്‍ ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗേ്‌നാസ്റ്റിക്‌സ് ' നടത്തിയ പരിശോധനാഫലം ഇപ്പോള്‍ പുറത്തു വരികയും ചെയ്തു.  മുന്‍ യു.പി. മുഖ്യമന്ത്രി, ആന്ധ്രാ ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ച കോണ്‍ ഗ്ര സ്സ്  നേതാവ് കൂടിയായ തീവാരിക്ക് ആന്ധ്രാ ഗവര്‍ണറായിരിക്കെ , അശ്ലീല വീഡിയോ  വിവാദവുമായി ബന്ധപ്പെട്ടാണ് പുറത്തു പോകേണ്ടി വന്നത് . എന്തായാലും രക്തം രക്തത്തെ തിരിച്ചറിഞ്ഞു . ആ രക്തത്തിലെ ജീന്‍ മറ്റൊരാള്‍ക്ക് ഉണ്ടാകില്ലെന്നതിനാല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് കോളുമായി !!


2012, ജൂലൈ 21, ശനിയാഴ്‌ച

ഭര്‍ത്താവിന് ഭാര്യയുടെ പേര് !

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 


അത്‌ കലക്കി, മിസ്റ്റര്‍ ക്ലോഡ്!  അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ്  റബേക്ക!   ആ പേര് മാറ്റം കലക്കി !  

പ്രണയം പ്രകടിപ്പിക്കാന്‍ ഇത്രയും എളുപ്പ വഴിയുണ്ടെന്ന് ആരും അറിയാതെ പോയല്ലോ! സാധാരണ ചില കാമുകന്മാര്‍ സാഹസങ്ങള്‍ കാണിച്ചാണ് പ്രണയം ഉണ്ടെന്നു തെളിയിക്കുന്നത്. അതിനായി  നീന്താനറിയില്ലേലും    കടലില്‍ ചാടിയും കയ്യില്‍ ബ്ലേഡ്‌ കൊണ്ട് കാമുകിയുടെ പേരെഴുതിയും ബൈക്ക് അതിവേഗം പായിച്ചും അവര്‍ പ്രണയം തെളിയിക്കും . എന്നാല്‍ ക്ലോഡ്‌ ...താങ്കള്‍ നിലപാടുകളിലാണ്   സാഹസം കാണിച്ചിരിക്കുന്നത് . അത് കൊണ്ടാണല്ലോ അഹമദാബാദ് സ്വദേശിയായ  ക്ലോഡ്‌ പീറ്റര്‍ ഗോണ്‍സാല്‍വസ് ( 32)എന്നത് ക്ലോഡ്‌ റബേക്ക  ഗോണ്‍സാല്‍വസ്  എന്നാക്കി മാറ്റാന്‍ താങ്കള്‍  ധൈര്യം കാണിച്ചത് . ഈ പേരുമാറ്റത്തില്‍ ഇത്ര വലിയ കാര്യമെന്തുണ്ട് എന്ന് പലരും ചോദിച്ചേക്കാം. പെണ്ണ് കോന്തന്‍ എന്ന് വരെ പലരും വിളിച്ചേക്കാം ( എങ്കില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്ന പെണ്ണുങ്ങള്‍ ആണുകോന്തന്മാര്‍ ആകണമല്ലോ)  അങ്ങനെ പേര് മാറ്റിയാലേ പ്രണയം ഉണ്ടെന്നു തെളിയൂ എന്ന് ചോദിക്കുന്നവരും ഉണ്ടാകാം.   പക്ഷെ അങ്ങനെ പരിഹസിക്കുന്നവര്‍ക്കു പോലും  താങ്കളെ പോലെ പേര് മാറ്റിക്കാണിക്കാന്‍  പറ്റുമോ എന്ന്‌ ചോദിച്ചാല്‍ പലരും ബലൂണ്‍ പൊട്ടുന്ന പോലെ അപ്പൊത്തന്നെ മുങ്ങും. 
കല്യാണം കഴിഞ്ഞാല്‍ പേര് മാറ്റ ത്തിലെ  നാട്ടു നടപ്പ്  'മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ്  ഭര്‍ത്താവ്' ആണ്. എന്നാല്‍ ആ ടിപ്പിക്കല്‍ പേര് മാറ്റം   ഉപേക്ഷിച്ച് 'മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ഭാര്യ'  എന്നാക്കി മാറ്റിയത്   പലരുടെയും നെറ്റി ചുളിപ്പിചിട്ടുണ്ട് .
  എന്നാല്‍ താങ്കളുടെ ഭാര്യാ റബേക്ക മാനുവല്‍ സുഡാന്‍ തന്നെ പറഞ്ഞതു കേട്ടപ്പോള്‍ അത് അത്ര നിസാര കാര്യമല്ലെന്ന് മനസിലാകുന്നു. 
ജനിച്ചത്‌ മുതലുള്ള പേര് കല്യാണം കഴിയുന്നതോടെ രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളും  മാറ്റും. പിന്നെ പേരിനൊപ്പം ഉടമയുടെ പേര് പോലെ ഭര്‍ത്താവിന്‍റെ പേര് ചേര്‍ക്കും. അത് സന്തോഷത്തോടെ ചേര്‍ക്കുന്നവരാണ് ഭാരത സ്ത്രീകള്‍. . ,എന്നാല്‍ അതില്‍ വലിയ മഹത്വമൊന്നും സത്യത്തിലില്ലതാനും!!  എന്നാല്‍ നാട്ടു നടപ്പ് അനുസരിച്ച് അങ്ങനെ മാറ്റി വരുന്നെന്നു മാത്രം. അത് കൊണ്ടാണല്ലോ എല്ലാ തരം അപേക്ഷ ഫോമുകളിലും സര്‍ട്ടിഫിക്കറ്റുകളിലും ഏതൊരു പെണ്ണിന്‍റെയും 'കെയര്‍ ഓഫ് ' പേരായി ഭര്‍ത്താവിന്‍റെയോ പിതാവിന്‍റെയോ മാത്രം പേരെഴുതി വന്നിരുന്നത് ( അടുത്ത കാലത്താണ്‌ ഇത് " ഭാര്യയുടെയോ അമ്മയുടെയോ ' പേര് കൂടി ചേര്‍ക്കാന്‍ തുടങ്ങിയത്.) ഇത് പറഞ്ഞു വന്നത് കൊണ്ട് ഫെമിനിസം പറഞ്ഞുവെന്നു പലരും കുറ്റപ്പെടുത്തും . എന്നാല്‍ ഇത്ര നാളും നിലവിലിരുന്ന ഒരു പ്രക്രിയയില്‍ താങ്കള്‍ വഴിതെറ്റി പുറത്തു കടന്നതിന്‍റെ  അത്ഭുതം മാത്രമാണുള്ളത് .
ഇങ്ങനെ ജനിച്ച കാലം മുതലുള്ള പേര് മാറാന്‍ സങ്കടം തോന്നിയെന്നു റബേക്ക . അപ്പോഴാണ്‌ ഭര്‍ത്താവും ബാല്യകാല സുഹൃത്തുമായിരുന്ന ക്ലോഡ്‌ ഭാര്യക്ക് സര്‍പ്രൈസ്‌ കൊടുക്കാന്‍ തീരുമാനിച്ചത്. ഉടനെ കമ്പ്യൂട്ടര്‍ തുറന്നു  പേരിനൊപ്പം ഭാര്യയുടെ പേര്  കൂട്ടിച്ചേര്‍ത്തു ഫേസ് ബുക്ക്‌ പ്രൊഫൈല്‍ നെയിം മാറ്റി. 

എന്ന് കരുതി , ഞങ്ങള്‍, പ്രത്യേകിച്ച് മലയാളികളെ ഈ പണിക്ക് കിട്ടുമെന്ന് കരുതണ്ട !








to visit CLAUDE REBECCA GONSALVES on FACEBOOK, click here

2012, ജൂലൈ 19, വ്യാഴാഴ്‌ച

ബദാം ഷേയ്ക്കും ഇനി ഷേയ്ക്കും(വിറക്കും )

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായിഇവിടെ ക്ലിക്ക് ചെയ്യുക 
ഹാ..കഷ്ടമേ...ഷവര്‍മ കഴിച്ചില്ലേലും ബദാം ഷേയ്ക്കുണ്ടല്ലോ എന്നായിരുന്നു കുറെ പേരെങ്കിലും ഇത്‌ വരെ കരുതിയത്‌ . പക്ഷെ ഇനി സാക്ഷാല്‍ ഷെയ്ക്ക്  വന്നു   ചോദിച്ചാലും  കൊച്ചിയില്‍ ബദാം ഷെയ്ക്ക് കിട്ടില്ല.  ഷവര്മക്ക്‌ പിന്നാലെ  അതും  നിരോധിച്ചു.  ഹൊ..വെറും പത്തു രൂപയ്ക്ക് പാല് പോലെ വെളുത്ത ഷെയ്ക്ക് ഒരു ഗ്ലാസ്‌ നിറയെ കിട്ടുമ്പോള്‍ പാല്‍പുഞ്ചിരി നിറയുന്ന ഒരുപാട് മുഖങ്ങളെ ദിവസവും കാണാറുണ്ട്. അവരുടെ സന്തോഷം കാണുമ്പോള്‍  ബദാം ഷെയ്ക്ക് കുടിക്കാതെ തന്നെ സന്തോഷം തോന്നുമായിരുന്നു. പ്രസിദ്ധമായ സെന്‍റ് തെരേസാസ് കോളേജിലെ തരുണീമണികള്‍ നിറഞ്ഞൊഴുകുന്ന കോണ്‍വെന്‍റ്  ജങ്ങ്ഷനില്‍ ,അവരും അവരെ കാണാനെത്തുന്ന എതിര്‍കുക്ഷി സുസ്മേരവദനന്മാരും ഇനി എന്ത് ചെയ്യും?  പുതിയ ജീവിതത്തിന്‍റെ ശുഭാരംബം  അല്പം  മധുരം കൊണ്ടാകട്ടെ  എന്ന്‌ ഡയറി മില്‍ക്ക് നല്‍കി  പറയുന്നതിന് പകരം ബദാം ഷെയ്ക്ക് നല്‍കി ആഘോഷിച്ചവരും ഏറെയാണ്‌. ഇനി അതെല്ലാം മറന്നേക്കൂ..  നേരത്തെ, ഒരു സ്കൂപ്പിന്   എഴുപതു രൂപ നിരക്കില്‍ കാമുകിക്കും അവളുടെ കൂട്ടുകാരികള്‍ക്കും പത്തും പന്ത്രണ്ടും  ഐസ്ക്രീം വാങ്ങി പോക്കറ്റ് കീറിയവന് ബദാം ഷെയ്ക്ക് പിന്നീട് ഒരു അനുഗ്രഹമായിരുന്നു. ഞാവല്‍ മരച്ചുവട്ടിലെ കുളിര്‍മയില്‍ പരസ്പരം ചാരി നിന്നു ബദാം ഷെയ്ക്ക് കുടിക്കുമ്പോള്‍ അവരറി ഞ്ഞോ ഇത്‌   റെയില്‍വെ  സ്റേഷന്‍ പരിസരത്തെ ഒരു തുക്കട ലോഡ്ജില്‍ പട്ടികള്‍ രാപ്പാര്‍ക്കുന്ന ഗ്രൌണ്ട് ഫ്ലോറിലെ പൊട്ടിയൊലിച്ചൊഴുകുന്ന   സെപ്ടിക് ടാങ്ക് പരിസരത്തെ ജലസംഭരണിയില്‍   നിന്നുള്ള  വെള്ളം ചേര്‍ത്ത് ഉണ്ടാക്കുന്നതാണെന്ന്!!! എന്തായാലും ഷവര്‍മ വഴി ഒരാള് മരിച്ച  അവസരം മുതലാക്കി ടി വി ചാനലുകളുടെ ഫ്രെയിമിലേക്ക് കേറി നിക്കാനാണെങ്കിലും  കൊച്ചിയിലെ അധികൃതര്‍ ഒടുവില്‍ പരിശോധനക്ക് ഇറങ്ങിയപ്പോള്‍ കണ്ടത് മനം മറിക്കുന്ന കാഴ്ചകള്‍ ! 
ചുരുക്കത്തില്‍.....
റോഡരികിലെ തള്ള് വണ്ടികളിലെ  തണുത്ത ബദാം ഷേയ്ക്കില്‍ വീണ പൂച്ചകള്‍ ഇനി  താജിലെ ചൂടന്‍ വിലയുള്ള ഇറക്കുമതി ചെയ്ത ബദാം ഷെയ്ക്ക് കണ്ടാലും കുടിക്കാന്‍ ഒന്നറക്കും!! 

NB - പതപ്പിച്ച ബദാം  ഷെയ്ക്ക് കുടിക്കുന്നവര്‍ അത് കഴിക്കുന്നതിനു മുന്‍പ് ടോയ് ലറ്റ്  ബുക്ക്‌ ചെയ്യുക -  ഇത് പതപ്പിക്കാന്‍   സര്‍ഫ് എക്സല്‍ ചേര്‍ക്കുന്നതായി കണ്ടെത്തല്‍ 
കടപ്പാട് -മാധ്യമം 


ബദാം ഷെയ്ക്ക് വീട്ടിലുണ്ടാക്കാം
(കടപ്പാട് ഹേമ സോപാനം )
 ബദാം ചൂട് വെള്ളത്തില്‍ ഇട്ടു വച്ച് കുതിര്‍ത്തി എടുക്കുക. ഇത് നന്നായി അരച്ച് വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുക. കാച്ചി തണുപ്പിച്ച ഒരു കപ്പു പാല്‍ ഐസ് ആക്കിയത് പൊടിച്ചു കഷ്ണങ്ങളാക്കിയതും പാകത്തിന് പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പതപ്പിച്ച് വിളമ്പാം. അല്പം പനിനീരോ അല്ലെങ്കില്‍ വാനില എസന്‍സോ കൂടി ചേര്‍ത്താല്‍ രുചി കൂടും. വാനില ഐസ്ക്രീം ചേര്‍ത്താലും നല്ലത്!

നഴ്സുമാരെ നിരോധിക്കണോ ?


നഴ്സുമാരുടെ സമരം നിരോധിക്കണമെന്ന് ഹരജിയുമായി കേരള സ്വകാര്യ ആശുപത്രി അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ബുധനാഴ്ചയെത്തി .
ഇതിനെതിരെ നഴ്സിംഗ് സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക 

മാധ്യമത്തില്‍ 18/7/12 ന് വന്ന വാര്‍ത്ത താഴെ  വായിക്കാം

കൊച്ചി: ബലരാമന്‍ കമീഷന്‍ നിര്‍ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യവസായ ബന്ധ സമിതി യോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേരാനിരിക്കെ നഴ്സിങ് സമരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി അസോസിയേഷന്‍ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നഴ്സുമാര്‍. ശമ്പളക്കാര്യങ്ങളും സ്റ്റാഫ് കാറ്റഗറിയും ചര്‍ച്ച ചെയ്യാനാണ് വ്യവസായ ബന്ധ സമിതി യോഗം ചേരുന്നത്. യോഗത്തില്‍ മാനേജ്മെന്‍റുകള്‍ക്ക് പ്രതികൂലമായ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെയും സമിതിയെയും പിന്തിരിപ്പിച്ച് കാലതാമസം വരുത്തിപ്പിക്കുകയെന്ന ലക്ഷ്യമാണ് ആശുപത്രി അസോസിയേഷനുള്ളതെന്നും വിവിധ നഴ്സിങ് സംഘടനകള്‍ ആരോപിച്ചു. കോടതിയില്‍ തര്‍ക്കത്തിലിരിക്കുന്ന ഒരു വിഷയമെന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ തീരുമാനങ്ങളെടുക്കാന്‍ സമിതി വിമുഖത കാണിച്ചേക്കും. അങ്ങനെ വന്നാല്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാന്‍ കഴിയും. എന്നാല്‍, ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് നഴ്സിങ് സംഘടനകള്‍.
കേരളത്തില്‍ മെച്ചപ്പെട്ട ശമ്പളം നല്‍കുന്നുണ്ടെന്നും ബോണ്ട് സമ്പ്രദായം ഇല്ളെന്നും കാണിച്ചാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അഭിഭാഷകരുടെ സംഘടനയായ പ്രവാസി ലീഗല്‍ സെല്‍, പ്രഫഷനല്‍ നഴ്സസ് അസോസിയേഷന്‍ എന്നിവ 2011 ല്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍, ആശുപത്രി മാനേജ്മെന്‍റുകള്‍ കക്ഷി ചേര്‍ന്നിരുന്നില്ല.
അതുകൊണ്ടുതന്നെ ആശുപത്രി മാനേജ്മെന്‍റുകളുടെ വിഷമതകള്‍ കോടതിക്ക് മുമ്പാകെ വന്നില്ല. ഇതിനു പരിഹാരമായാണ് അസോസിയേഷന്‍ കക്ഷി ചേരുന്നതെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ വ്യക്തമാക്കി. നഴ്സുമാരും ഡോക്ടര്‍മാരും ഇടക്കിടെ പണിമുടക്കുന്നത് അവശ്യ സര്‍വീസായ ആരോഗ്യ രംഗത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അസോസിയേഷന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മുംബൈ, ബംഗ്ളൂരു, ചെന്നൈ എന്നീ മെട്രോ നഗരങ്ങളില്‍ ജീവിത നിലവാര സൂചിക അനുപാതമായി നല്‍കുന്ന ശമ്പളത്തേക്കാള്‍ കൂടുതലാണ് തിരുവനന്തപുരത്ത് നല്‍കുന്നത്.
ഉത്തരേന്ത്യയിലെ ആശുപത്രികളെ അപേക്ഷിച്ച് കേരളത്തില്‍ സുതാര്യമായാണ് പ്രവര്‍ത്തനം. ബോണ്ട് സംവിധാനമില്ലാത്ത ആശുപത്രികള്‍ കേരളത്തില്‍ മാത്രമാണുള്ളതെന്നും ഈ അവസ്ഥയില്‍ നഴ്സുമാരുടെ സമരം അനാവശ്യമാണെന്നും പരാതിയിലുണ്ട്. നഴ്സുമാരുടെ സമരം നിമിത്തം കേരളത്തില്‍ അമ്പതിലധികം ആശുപത്രികള്‍ അടച്ചുപൂട്ടിയതായും ഈ നില തുടര്‍ന്നാല്‍ ചെറുകിട ആശുപത്രി മാനേജ്മെന്‍റുകള്‍ക്ക് മുന്നോട്ട് പോകാനാകില്ളെന്നും പരാതിയിലുണ്ട്. കേരളത്തിലെ 70 ശതമാനം ജനങ്ങളും സ്വകാര്യ മേഖലയെ ആണ് ആശ്രയിക്കുന്നത് എന്നതിനാല്‍ സമരം മൂലം പൊതുജനാരോഗ്യ പരിപാലന രംഗം തളരുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍, വ്യവസായ ബന്ധ സമിതിയുടെ ചര്‍ച്ച പൊളിക്കാനാണ് യോഗം ചേരുന്നതിന്‍െറ തലേന്ന് മാനേജ്മെന്‍റുകള്‍ കോടതിയിലത്തെിയതെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി. ന്യായമായ വേതനം നല്‍കുകയും ബോണ്ടുകള്‍ അവസാനിപ്പിക്കുകയും ചെയ്താല്‍ സമരത്തിന്‍െറ ആവശ്യം വരുന്നില്ല.
ഇതിനെതിരെ സുപ്രീംകോടതിയില്‍ എതിര്‍വിഭാഗത്തോടൊപ്പം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും വ്യക്തമാക്കി. ബോണ്ട് നിയമങ്ങള്‍ ലംഘിച്ച് കേരളത്തിലെ ഭൂരിഭാഗം ആശുപത്രികളിലും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്നു. കോടതി വിധികളെ വെല്ലുവിളിച്ചാണ് കോര്‍പറേറ്റ് മാനേജ്മെന്‍റുകള്‍ മുന്നോട്ടുപോകുന്നതെന്നും സംഘടനയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രജിത്ത് കൃഷ്ണന്‍കുട്ടി കുറ്റപ്പെടുത്തി. സുപ്രീംകോടതിയില്‍ കക്ഷിചേര്‍ന്ന് നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ ബന്ധ സമിതിയുടെ നാലാമത്തെ യോഗമാണ് വ്യാഴാഴ്ച ചേരുന്നത്. കഴിഞ്ഞ യോഗത്തില്‍ ആശുപത്രികളെ നിലവാരമനുസരിച്ച് തരം തിരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. 12 മാനേജ്മെന്‍റ് സംഘടനകളും ട്രേഡ് യൂനിയനുകളും നഴ്സിങ് സംഘടനകളും ആരോഗ്യ തൊഴില്‍ മന്ത്രിമാരും പങ്കെടുക്കും.

2012, ജൂലൈ 18, ബുധനാഴ്‌ച

'ശവ'ര്‍മ



പാവം ഷവര്‍മ! കൊതിയൂറും രുചിയുമായി മലയാളിയുടെ ഫാസ്റ്റ്‌ ഫുഡ്‌ സംസ്കാരത്തിലേക്ക് ഇടിച്ചു കയറിയ ഷവര്‍മക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. കാരണം ഷവര്‍മ കഴിച്ചു കേരളത്തിലല്ലാതെ ലോകത്തു മറ്റൊരിടത്തും ആളു തട്ടിപ്പോയിട്ടുണ്ടാകില്ല. അത് കൊണ്ട് തന്നെ കേരളത്തില്‍ ഷവര്‍മ കടകള്‍ അടി പേടിച്ച് ആരോടും മിണ്ടാതെ ഒരൊറ്റ ദിവസം കൊണ്ട് അടച്ചു പൂട്ടിപ്പോയി. എന്നും കഴിച്ചവര്‍ക്ക് ഒരല്‍പം പേടി ഇല്ലാതില്ല. എങ്കിലും ഷവര്‍മ കഴിക്കാന്‍ കൊതിച്ച ജനം അത് കിട്ടുന്നിടത്തെക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പാപിചെന്നിടം പാതാളം! 
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്തെ സല്‍വ കഫേയില്‍ നിന്നും ഷവര്‍മ കഴിച്ചു മരണപ്പെട്ട ഹരിപ്പാട്‌ സ്വദേശി സച്ചിന് ആദരാജ്ഞലികള്‍ !!!
നടന്‍ തിലകന്‍ അങ്കിളിന്റെ മകന്‍ ഷോബിയും കുടുംബവും 'ശവ'ര്‍മ കഴിച്ച് അവശ നിലയിലാണ് 

സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെയും പൊതു നിരത്തിലെയും ചുമരുകളില്‍ പതിഞ്ഞെക്കാവുന്ന പോസ്റ്റര്‍ മാതൃകകള്‍
 1) "ഷവര്‍മ  വില്‍ക്കുന്ന കേരള സര്‍ക്കാര്‍ രാജി വക്കുക" , 

സുഹൃത്തുക്കളെ, ആഗോളവത്കരണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് നുഴഞ്ഞു കയറിയ ഷവര്‍മയെന്ന വിഷം വില്‍ക്കാന്‍ അനുമതി കൊടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നെരെം നാലിന് സെക്രട്ടറിയെറ്റ്‌ പരിസരത്ത് നിരാഹാര ധര്‍ണ സംഘടിപ്പിക്കുന്നു.  ധര്‍ണ ക്ക് ശേഷം ബദാം ഷേയ്ക്കും ഷവര്‍മയും വിതരണം ചെയ്യുന്നതാണ്. 
2) മത തീവ്രവാദം തടയുക 
ആളെക്കൊല്ലി അറേബ്യന്‍ ഭക്ഷണം ഇറക്കുമതി ചെയ്തു തീവ്രവാദംവളര്‍ത്തുന്നവരെ ചെറുക്കുക .
3) സോഷ്യല്‍ നെറ്റ് വര്‍ക്കിലെ പ്രതി ഷേധം  പേടിച്ചു സര്‍ക്കാര്‍ നടപടി തുടങ്ങി
ഇതിനോടകം ഇത്തരം പോസ്റ്റുകള്‍ വ്യപക മായിട്ടുണ്ട് .

എന്തായാലും മേലനങ്ങാ ആരോഗ്യ വകുപ്പിന് പണിയായെന്നു ചുരുക്കം !! ശവ{ര്‍)))))))}മേ  നിന്നെ കയ്യില്‍ കിട്ടിയാലുണ്ടല്ലോ ,തിന്നു ശരിയാക്കുന്നുണ്ട് എന്നാണു ഇപ്പോള്‍ ആ ഉദ്യോഗസ്ഥരുടെ കലിപ്പ് ! 
_________________________________________________________

ചരിത്രം (കടപ്പാട് - വിക്കിയുടെ പീടിക) 

**********************************************
അറബ് രാജ്യങ്ങളിലെ ഒരു ഭക്ഷണവിഭവമാണ് ഷവർമ്മ അഥവാ ഷ്വാർമ്മ. ഇംഗ്ലീഷ്:Shawarma. തുർക്കിയാണ്‌ ഇതിന്റെ ജന്മദേശം. തുർക്കികളുടെ മൂലവിഭവം ഡോണർ കബാബ് (കറങ്ങുന്ന കബാബ്) എന്നാണ് അറിയപ്പെടുന്നത്. ചുറ്റും കറക്കുവാൻ കഴിയുന്നവിധം ലംബമായി ഉറപ്പിച്ചിരിക്കുന്ന കമ്പിയിൽ ഇറച്ചി കഷണങ്ങൾ കൊരുത്ത് ‍തീ ജ്വാലക്കു മുന്നിലൂടെ കറക്കി പാകം ചെയ്ത്, അവ ചെറുതായി അരിഞ്ഞ് മറ്റു മസാലക്കൂട്ടുകളും ചേർത്ത് റൊട്ടിയിലോ കുബ്ബൂസിലോ പൊതിഞ്ഞാണ്‌  ഷവർമ്മ  തയാറാക്കുന്നത്. ആട്,കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും ടർക്കി,കാള തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിച്ചും ഷവർമ്മ ഉണ്ടാക്കാറുണ്ട്.

തിരിക്കുക എന്നർത്ഥമുള്ള ത്സെവിർമേ എന്ന തുർക്കി പദത്തിൽ നിന്നാണ്‌ ഷവർമ്മ പേരിന്റെ ഉത്ഭവം. ഡോണർ എന്ന പേരും, തുർക്കിഷ് ഭാഷയിൽ കറങ്ങുന്നത് എന്നർത്ഥമുള്ള ഡോന്മെക് (Donmek) എന്ന പദത്തിൽ നിന്നാണ് ഉടലെടുത്തത്. ഓട്ടൊമൻ തുർക്കികളുടെ പ്രഭവകേന്ദ്രമായ തുർക്കിയിലെ ബുർസയാണ് ഡോണർ കബാബിന്റെയും ജന്മദേശം. 1867-ൽ ഇസ്കന്ദർ ഉസ്തയാണ് ഈ ഭക്ഷണവിഭവം കണ്ടെത്തിയത്. വെറൂം റോട്ടിയോടൊപ്പം ചുട്ട ആട്ടിറച്ചി, ഇടയകാലഘട്ടം മുതലേ, തുർക്കികളുടെ ഭക്ഷണരീതിയിലെ അവിഭാജ്യഘടകമാണ്. നാടോടികളായിരുന്ന കാലം മുതൽക്കേ തുർക്കി പോരാളികൾ വലിയ മാംസക്കഷണങ്ങൾ വാളിൽക്കോർത്ത് തീയിൽ ചുട്ടെടുത്തിരുന്നു. ഇറച്ചിയിൽ നിന്നും ഉരുകുന്ന നേയ്യ് തീയിൽ വീഴുകയും അതുകൊണ്ടുതന്നെ ആളിക്കത്തുന്ന തീയിൽ ഇറച്ചി കരിയുകയും ചെയ്യാറുണ്ടായിരുന്നു. ഇതിന് ഒരു പരിഹാരമായാണ് ഉസ്ത കൽക്കരി നിറക്കാവുന്ന കുത്തനെയുള്ള ഒരു അടുപ്പ് രൂപകൽപ്പന ചെയ്തത്. വാളിൽക്കോർത്ത് ഇറച്ചികഷണങ്ങൾ അടുപ്പിന് സമീപം കുത്തി നിർത്തി വേവിക്കുകയും ചെയ്തു. അതോടൊപ്പം ഉരുകുന്ന നെയ്യ് ഇറച്ചിയിൽത്തന്നെ പറ്റുകയും ചെയ്യുന്നു.


ഉണ്ടാക്കുന്നവിധം

മുകൾ ഭാഗത്ത് നിന്ന് താഴോട്ട് കനം കുറഞ്ഞ് വരത്തക്കവിധമാണ് ഷവർമ്മക്കമ്പിയിൽ ഇറച്ചി കൊരുക്കുന്നത്. ഏറ്റവും മുകളിലായി നാരങ്ങ, തക്കാളി, സവാള ഇവയെല്ലാമോ ഏതെങ്കിലുമോ കൊരുക്കുന്നു. പിന്നീട് ഷവർമ്മയുടെ രുചി വർദ്ധിപ്പിക്കുന്നതിനായി മൃഗക്കൊഴുപ്പ് കൊരുക്കും. തീ ജ്വലയിൽ കൊഴുപ്പ് ഉരുകി താഴെയുള്ള ഇറച്ചിയിൽ ചേരുന്നതിനാണിങ്ങനെ ചെയ്യുന്നത്. ഇറച്ചി വേകുന്നതിനനുസരിച്ച് കനം കുറഞ്ഞ കത്തി കൊണ്ട് ചെത്തി അരിഞ്ഞ് മാറ്റി ഷവർമ്മയുടെ എല്ലാ ഭാഗവും വേവുന്നതിനായി കമ്പി തിരിച്ചു കൊണ്ടിരിക്കും. അരിഞ്ഞ ഇറച്ചി നീളമുള്ള ബണ്ണിനകത്തോ, കുബ്ബൂസിനുള്ളിലോ നിറച്ചാണ് ഷവർമ്മ നിർ‍മ്മിക്കുന്നത്.
മദ്ധ്യേഷ്യൻ രാജ്യങ്ങൾക്കു പുറമെ മറ്റ് രാജ്യങ്ങളിലെക്കും ഷവർമ്മയുടെ പ്രചാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

__________________________________________________________________________________

2012, ജൂലൈ 4, ബുധനാഴ്‌ച

''പച്ച'ത്തെറി





Kerala- Gods own country is burning with an ubsurd controversy ie. Green blouse Controversy ! The Ernakulam district educational project officer had isued a circular to  wear green blouse as uniform with the Kerala Saree  to participate in a programme here in EKM. Opponents says that it is the colour of minister's party flag and minister & his party has been trying to make kerala ,a muslim state. 

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...