Law എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Law എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, മാർച്ച് 25, ബുധനാഴ്‌ച

കോടതിയാണ് ഇപ്പോഴാ ദൈവം

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു പഴംചൊല്ലുണ്ട്. ഇപ്പോള്‍ സുപ്രീം കോടതി ആണ് ജനതയുടെ ആ ദൈവം. അഭിപ്രായം സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിടാം എന്ന് വ്യാമോഹിച്ച സര്‍ക്കാരിനു മുഖമടച്ച് ഒരിടി കൊടുത്ത പോലെയാണ് സുപ്രീം കോടതി വിധിയുടെ വാര്‍ത്ത  വായിച്ചപ്പോള്‍ അനുഭവപ്പെട്ടത്.

രാജ്യത്തിന് ഭരണഘടന അനുവദിച്ചു നല്കിനയ മൗലികാവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ ആ ഭരണഘടനയെ പോലും കവച്ചു വച്ച് ജനങ്ങളെ നിശബ്ദരാക്കാന്‍ ഈ കരിനിയമങ്ങളെ സര്‍ക്കാര്‍  കൂട്ടുപിടിച്ചു. ഇന്റര്‍നെറ്റില്‍  അഭിപ്രായം പറയുന്നവരെയും പ്രതികരിക്കുന്നവരെയും ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഇന്ത്യയെന്ന മതേതര , ജനാധിപത്യരാജ്യത്തിന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന ഒന്നായിരുന്നു.

ഒരാളെ അറസ്റ്റ്‌ ചെയ്‌താല്‍/ ചെയ്യിപ്പിച്ചാല്‍ കുറെ പേര്‍ നിശബ്ദരാകും എന്നതായിരുന്നു അവരുടെ കുടില തന്ത്രം. പുതിയ സര്ക്കാാരും അവരുടെ പിണിയാളുകളായി അധികാരത്തെ ചുഴറ്റി വീശിയ ചില സംഘടനകളും ഇന്ത്യയെ ഉഴുതു മറിക്കാന്‍ തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ ഒരു തിരുത്തല്‍ ശക്തിയായി വളര്ന്നുയ വരുന്നത് തടയിടാന്‍ അവര്‍ ഇതൊരു കൊടുവാളായി ഉപയോഗിച്ചു. ഒരു അടിയന്തിരാവസ്ഥക്കാലം ഉടന്‍ വന്നേക്കും എന്ന തോന്നല്‍ ശക്തമായിരുന്നു.

ഒരു മാധ്യമ പ്രവര്‍ത്തക , ബ്ലോഗ്ഗര്‍, നവമാധ്യമത്തെ അഭിപ്രായ പ്രകടനത്തിനായി ഉപയോഗിക്കുന്ന സാധാരണക്കാരി എന്ന മൂന്നു നിലകളില്‍ ഈ വിധിയെ അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്.

ഐ ടി ആക്ടിലെ ഈ കരിംവകുപ്പ്ഉപയോഗിച്ച് എന്നെ നിശബ്ദയാക്കാം എന്ന് കരുതിയ ചില സംഘി സംഘടനകളോടുള്ള പോരാട്ടം കഴിഞ്ഞ വര്ഷം അവസാനം ഞാന്‍ ആരംഭിച്ചിരുന്നു. അധികാരം ഏകാധിപത്യഭരണത്തിനായി ഉപയോഗിച്ച് തുടങ്ങിയ അവര്‍ക്കൊപ്പം  പരിചയക്കാരായ ഏതാനും ചില പത്രപ്രവര്‍ത്തകരും  ഉണ്ടായിരുന്നു എന്നാണു ഖേദകരം.

കോഴിക്കോട് ഡൌണ്‍ ടൌണ്‍ തല്ലിതകര്ത്ത യുവ മോര്‍ച്ച ക്കെതിരെ ഏറ്റവും തുടക്കത്തില്‍ തന്നെ പ്രതികരിച്ച ഒരാളായിരുന്നു ഞാന്‍. എന്‍റെ പോസ്റ്റ് ഹിന്ദു മതത്തിനു എതിരാണെന്നുള്ള പ്രചരണം തുടര്‍ന്നുള്ള  ദിവസങ്ങളില്‍ സംഘി സംഘടനകളും അനുഭാവികളും ശക്തമാക്കി. വധഭീഷണി ഒരുപാടു ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമേ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പരാതികള്‍ ഒഴുകി. എന്നാല്‍ ഇതൊന്നും ഞാന്‍ കാര്യമാക്കുന്നില്ലെന്നു കണ്ട് അവര്‍ ഐടി ആക്ടിലെ ഈ വകുപ്പ് ഉപയോഗിച്ച് എനിക്കെതിരെ പോലീസിലും സൈബര്‍ സെല്ലിലും പരാതികള്‍ നല്‍കി.

. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പരാതി അവര്‍ നല്‍കിയിരുന്നു.. അത് കാണിച്ചായി അടുത്ത ഭീഷണി. എന്നാല്‍ വരുന്നത് വരുന്നിടത്ത് വച്ച് തീര്‍ക്കാം എന്നും അങ്ങനെയൊന്ന് വന്നാല്‍ കോടതിയില്‍ ബോധിപ്പിക്കാം എന്നുമായിരുന്നു നിലപാട്. കോടതിയില്‍ വിശ്വാസം ഉളളത് കൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുക്കാന്‍ സാധിച്ചത്.

പല കേസുകളും തള്ളിപ്പോയി. ചുംബന സമരം കൊച്ചിയില്‍ നടന്നപ്പോള്‍ തല്ലാന്‍ തിരുവനന്തപുരത്ത് നിന്നും വന്ന ചിലര്‍ നേരെ ഹൈകോടതിയില്‍ പോയി പരാതി നല്കി . ഐടി ആക്റ്റ്‌ പ്രകാരം കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടണം എന്നായിരുന്നു അവരുടെ ആവശ്യം. ഇക്കാര്യത്തില്‍ മട്ടാഞ്ചേരി പോലീസിനോട് റിപ്പോര്ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയാല്‍ പരാജയപ്പെടുമെന്ന ആശങ്ക കൊണ്ടാണെന്ന് തോന്നുന്നു, പരാതി നല്‍കിയവര്‍  മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിനു മൊഴി നല്‍കാന്‍  തയ്യാറായില്ല. മറ്റൊരാള്‍ എഴുതിയ ഒരു പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്തിരുന്നത് ആണ്‍ അവരെ പ്രധാനമായും ചൊടിപ്പിച്ചത്. ഷെയര്‍ ചെയ്താലും ലൈക്‌ ചെയ്താലും ഈ വകുപ്പ് പ്രകാരം ജയിലിലടക്കാം.























































കേരളത്തില്‍ സല്‍മാന്‍ വിഷയം ഉണ്ടായപ്പോഴും മുംബൈയില്‍ ശിവസേന നേതാവ് ബാല്തക്കെരെയുടെ മരണത്തിന് ശേഷം പ്രഖ്യാപിച്ച ഹര്‍ത്താല്‍  വിഷയത്തില്‍ പ്രതികരിച്ച ഷഹീന്‍ , രേണു എന്നിവരുടെ കാര്യത്തിലും അല്ലാതെയുള്ള മറ്റനവധി കാര്യങ്ങളിലും അറസ്റ്റ് രേഖപ്പെടുത്തിയ സര്‍ക്കാരുകള്‍ക്ക് ഈ വിധി കനത്ത പ്രഹരം തന്നെയാണ്.

മാധ്യമ പ്രവര്‍ത്തക  എന്ന നിലയിലുള്ള ജോലിക്കിടെ പത്രത്താളില്‍ അത്തരം അറസ്റ്റുകളുടെ വാര്‍ത്തകള്‍  നിരത്തിവെക്കേണ്ടി വരുമ്പോള്‍ മനസ്സില്‍ അനുഭവപ്പെട്ട അതേ അമര്‍ഷം   സുപ്രീം കോടതിക്കും അനുഭവപ്പെട്ടിട്ടുണ്ടാകണം, അതായിരിക്കും ഈ വിധി പുറപ്പെടുവിക്കാന്‍ കോടതിക്ക് തോന്നിപ്പിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഉള്ള എന്‍റെ  വിശ്വാസത്തിനു ആഴം വീണ്ടും കൂടി.

2014, മാർച്ച് 16, ഞായറാഴ്‌ച

ആര്‍ഭാട വിവാഹങ്ങളില്‍ നിന്നും മത മേലധ്യക്ഷന്മാര്‍ മാറി നില്‍ക്കണം - ജസ്റ്റിസ്‌ കെമാല്‍ പാഷ










ആര്‍ഭാട വിവാഹത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി ജസ്ററിസ് കെമാല്‍ പാഷ.

സ്ത്രീധനം പോലുള്ള സാമൂഹികവിപത്തുകള്‍ക്കെതിരെ കര്‍ക്കശമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ജനങ്ങള്‍ പരാതിപ്പെടാതെ കോടതികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിയമം എത്ര കര്‍ക്കശമായാലും ജനം വിചാരിക്കാതെ നടപ്പാക്കാന്‍ പറ്റില്ല.

മുസ്ലിം സമുദായത്തിനകത്തും പുറത്തും നടക്കുന്ന വിവാഹ ദുഷ്പ്രവണതകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മുസ്ളീം സമുദായത്തില്‍ സ്ത്രീധനത്തിന്‍്റെ പേരില്‍ നിരവധി സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 20 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. ഇതില്‍ തന്നെ 40 ശതമാനവും വീടുകളില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ ആനില്‍ സ്ത്രീകള്‍ക്ക്  മാന്യമായ സ്ഥാനം കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ സമുദായ നേതാക്കന്മാരും സമുദായവും ആ സ്ഥാനം സ്ത്രീകള്‍ക്ക്  നല്‍കുന്നില്ല. നല്ല വരന്മാരെ കിട്ടാനാണ് കൂടുതല്‍ സ്ത്രീധനം കൊടുക്കുന്നത് എന്നാണു പറച്ചില്‍. വിവാഹ മാര്‍ക്കറ്റില്‍ മല്‍സരം നടക്കുന്നു. പുരുഷന് വലിയ വില കൊടുക്കാന്‍ തയ്യാറാകുന്നു. സമ്പത്ത് അള്ളാഹു തന്നതാണ് എന്നും അതിന്‍െറ ധൂര്‍ത്ത്  നടത്തിയാല്‍ ദൈവം പൊറുക്കില്ളെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ ധൂര്‍ത്ത്  നടത്തുന്ന വിവാഹങ്ങളില്‍ താന്‍ പങ്കെടുക്കാന്‍ പോകാറില്ലെന്നും   പോയാല്‍ തന്നെ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തു ഭക്ഷണം കഴിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീധനം ആവശ്യപ്പെടുന്നവരെ ഒഴിവാക്കാന്‍ പെണ്‍കുട്ടികളും വീട്ടുകാരും മുന്നോട്ടുവരണം. സ്ത്രീധനം നിയമവിധേയമല്ളെങ്കിലും സ്വകാര്യമായി എല്ലാവരും വാങ്ങുന്നുണ്ട്. സ്ത്രീധനമുള്ള ആര്‍ഭാടപൂര്‍വ്വവുമായ വിവാഹാഘോഷങ്ങളില്‍ നിന്ന് മതമേലധ്യക്ഷന്‍മാരും സമൂഹത്തിലെ ഉന്നതരും മാറി നിന്ന് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രൂപ പോലും സ്ത്രീധനം കൊടുത്തല്ല താന്‍ പെണ്‍മക്കളെ കെട്ടിച്ചു വിട്ടത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ശക്തിയുക്തം പറയാന്‍ ധാര്‍മിക അവകാശം ഉണ്ട്.   

2013, ജനുവരി 31, വ്യാഴാഴ്‌ച

Male Prostitution- Laws



Read the news on GLOBAL MALAYALAM 



face book debate link




കേരളത്തിലും പുരുഷ വേശ്യകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
പുരുഷവേശ്യയിലേക്കുള്ള വേഷപ്പകര്‍ച്ച സ്വീകരിക്കുന്നവരുടെ വാദങ്ങളില്‍
പണം ഒരു പ്രധാന കണ്ണിയാണ്. ആനന്ദവും മറ്റു നേട്ടങ്ങളും രണ്ടാം സ്ഥാനത്താണ്
ഇക്കൂട്ടര്‍ക്ക്. മിക്കപ്പോഴും പുരുഷവേശ്യയാകുന്നതിനുള്ള പ്രധാന
ആകര്‍ഷണം പണമാണ്. അത്യാഢംഭര ജീവിതത്തിനുള്ള പണം കണ്ടെത്താനാണ്
മിക്കവരും, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ഈ മേഖലയിലെത്തുന്നത്.
ലൈംഗികസുഖത്തിനു വേണ്ടി മാത്രം ജിഗോളോകളാകുന്നവരുമുണ്ട്. പണം
ഇക്കൂട്ടര്‍ക്ക് ബോണസ് നേട്ടമാണ്.2004-ല്‍ മെന്‍സ് സ്റ്റഡീസ് പ്രസ്സ്
പുരുഷന്‍മാരുടെ ആരോഗ്യം സംബന്ധിച്ച് പ്രസിദ്ധീകരിച്ച ഇന്‍്റര്‍നാഷണല്‍
ജേണലില്‍ പുരുഷന്‍മാര്‍ വേശ്യകളാകുന്നത് സാമ്പത്തികനേട്ടങ്ങള്‍,
ലൈംഗികാനുഭൂതി, സ്വത്വസാക്ഷാത്ക്കാരം എന്നിവക്കു വേണ്ടിയെന്ന്
വ്യക്തമാക്കുന്നു.

ഉന്നതവിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ ലഭിക്കാതെ പോകുന്നവരാണ്
കൂടുതലും പുരുഷവേശ്യയായി മാറുന്നത്. മറ്റു സംസ്ക്കാരങ്ങളുടെ കലര്‍പ്പ്
ഏറിവരുന്നതിനാല്‍ തങ്ങളും സ്റ്റൈല്‍ ആണെന്ന് കാണിക്കാനും
സുഹൃത്തുക്കള്‍ക്കൊപ്പം പുതിയ പരീക്ഷണങ്ങള്‍ക്കും യുവാക്കള്‍
ആണ്‍വാണിഭത്തിനിറങ്ങിത്തിരിക്കുന്നുണ്ട്.

അടിച്ചുപൊളി ജീവിതത്തിനായി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളും ധാരാളമായി
മെയ്ല്‍ എസ്കോര്‍ട്ടുകളാകുന്നുണ്ടെന്ന അറിവ് ഞെട്ടിപ്പിക്കുന്നതാണ്.
ചെറുപ്പത്തില്‍ സ്ഥിരമായി സ്ത്രീകളുടെയോ പുരുഷന്‍മാരുടെയോ
ലൈംഗികചൂഷണത്തിനു വിധേയരായ ആണ്‍കുട്ടികള്‍ ഭാവിയില്‍ പുരുഷവേശ്യയായി
മാറുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. ലഹരി നല്‍കി പ്രലോഭിപ്പിച്ചും
ആണ്‍കുട്ടികളെ ആണ്‍വാണിഭത്തിന് ഉപയോഗിക്കുന്നു. 18 വയസ്
പൂര്‍ത്തിയാകാത്ത നിരവധി ആണ്‍കുട്ടികള്‍ ഇത്തരത്തില്‍ ജിഗോളോകളായി
മാറിയിട്ടുണ്ട്.

മാന്യമായി പെണ്‍കുട്ടികളെ വളര്‍ത്തുന്നതിനേക്കാളും മാന്യമായി
ആണ്‍കുട്ടികളെ വളര്‍ത്താനാണ് ഇക്കാലത്തു ഏറെ പെടാപ്പാട്. കാരണം
ഇക്കാലത്തു ആണ്‍വാണിഭം വര്‍ധിക്കുന്നു. ആണ്‍കുട്ടികള്‍ക്ക്
ഗര്‍ഭപാത്രത്തിന്റെ ഭീഷണിയില്ല എന്നതുകൊണ്ടു മാത്രം അവരെവിടൊക്കെ
പോകുന്നുവെന്ന് ആരും ശ്രദ്ധിക്കാറില്ല. ഈ ശ്രദ്ധക്കുറവ്
മുതലെടുക്കുന്നവര്‍ ആണ്‍കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നു.

2012 ആഗസ്റ്റില്‍ കേരളത്തിലെ എറണാകുളം ജില്ലയില്‍ തോപ്പുംപടി ജനമൈത്രി
പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ രെജിസ്ടര്‍ ചെയ്യപ്പെട്ട കേസ്‌
വായനക്കാരില്‍ ഏറെ അസ്വാസ്ഥ്യം ഉണര്‍ത്തുന്ന വാര്‍ത്ത ആയിരുന്നു.
റെയില്‍വേയില്‍ ടിക്കറ്റ്‌ പരിശോധകന്‍ ആയിരുന്ന കമല്‍ രാജും കാമുകി
ആയിരുന്ന തമിഴ്നാട് സ്വദേശിനി പൂങ്കോടിയും ഒറ്റക്കും കൂട്ടായും
ലൈംഗികമായി ഉപയോഗിച്ച കുട്ടികളുടെ എണ്ണം ഇരുപതിന് മുകളില്‍ വരും. ഇവരില്‍
അഞ്ചാറു പെണ്‍കുട്ടികളും ബാക്കിയെല്ലാം ആണ്‍കുട്ടികളും ആയിരുന്നു. കേരള
മഹിള സമഖ്യ സൊസൈറ്റി നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം
പുറത്തു വന്നത്. ആദ്യം മിഠായികളും മധുരപലഹാരങ്ങളും നല്‍കി
പ്രലോഭിപ്പിച്ചു വീട്ടിലെത്തിക്കുകയായിരുന്നു പതിവ്. പിന്നെ ലാപ്ടോപില്‍
നീലചിത്രങ്ങള്‍ കാണിച്ച് അതില്‍ കാണുന്ന പോലെ ചെയ്യുന്നതിന്
കുട്ടികളില്‍ പ്രേരണ ചെലുത്തി തുടങ്ങി. കമല്‍ രാജും പൂങ്കോടിയും
ഒരുമിച്ചും ഒറ്റക്കൊറ്റക്കും ഇവരെ ഉപയോഗിച്ച് വന്നു.

തെറ്റാണെന്ന്തോന്നല്‍ ഉണ്ടായി തുടങ്ങിയ മുതിര്‍ന്ന കുട്ടികള്‍ക്ക് പക്ഷെ വിട്ടു
മാറാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. പലരും മാനസികമായി സമ്മര്‍ദ്ദത്തിനു
അടിപ്പെടുകയും ഇത് അവരുടെ പഠന കാര്യങ്ങളില്‍ പ്രതികൂലമായി ബാധിക്കുകയും
ചെയ്തതോടെ അധ്യാപകര്‍ സംഘടനയുടെ സഹായത്തോടെ കൌണ്സലിംഗ്
ഒരുക്കുകയായിരുന്നു. ഇവരില്‍ പലരും ഇപ്പോഴും മാനസിക സമ്മര്‍ദ്ദത്തില്‍
നിന്നും മുക്തരായിട്ടില്ല. പക്ഷെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനം എന്നാ
നിലയിലാണ് പോലിസ്‌ കേസ്‌ രജിസ്ടര്‍ ചെയ്തത്.

പതിനെട്ടു വയസിനു താഴെയുള ആണും പെണ്ണുമായ കുട്ടികള്‍ക്ക് ലൈംഗിക ബന്ധത്തിന് അനുമതി നല്‍കാന്‍പ്രായമായില്ല എന്നാ നിലയില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണം എന്ന് നിയമ
വിദഗ്ദര്‍ കുറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ വന്നാല്‍ പ്രകൃതി
വിരുദ്ധം എന്ന തലക്കെട്ടില്‍ നിന്നും ബലാല്‍ക്കാരം എന്ന വിഭാഗതിലേക്ക്
മാറ്റി കേസ്‌ രജിസ്ടര്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല, അമേരിക്ക പോലുള്ള
രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷനെ ബലാല്‍ക്കാരം ചെയ്യാന്‍
കഴിയുമെന്ന നിലപാട് നിയമ നിര്‍വചനത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനുള്ള
ശിക്ഷയിലും വര്‍ദ്ധനവ്‌ ഉണ്ട്.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു പുറമെ , പലപ്പോഴും മാനസികനില തെറ്റുന്ന
ഗുരുതരമായ അവസ്ഥകളിലേക്കു വരെ ആണ്‍കുഞ്ഞുങ്ങള്‍ എത്തിപ്പെടുമെന്ന
യാഥാര്‍ത്ഥ്യം ആരും ചിന്തിക്കുന്നത് പോലുമില്ല. നേരത്തെ തട്ടിക്കൊണ്ടു
പോകല്‍ ഭിക്ഷാടനത്തിനായിരുന്നുവെങ്കില്‍ ഇപ്പോഴത്
ശരീരക്കച്ചവടമേഖലയിലേക്ക് വഴി തിരിഞ്ഞിരിക്കുന്നു.

ഇന്‍്റര്‍നാഷണല്‍ലേബര്‍ ഓര്‍ഗനൈസേഷന്‍്റെ (ഐ.എല്‍.ഒ) കണക്കുപ്രകാരം ലോകമൊട്ടുക്കുമായി
ബാല ലൈംഗിക തൊഴിലാളികള്‍ മാത്രം 1.8 ദശലക്ഷം ഉണ്ട്. ചെറുപ്പത്തില്‍
വീടുവിട്ടിറങ്ങുന്നവര്‍, അനാഥര്‍, ലൈംഗികതൊഴിലാളികളുടെ മക്കള്‍ ,
ദരിദ്രര്‍ , മാതാപിതാക്കളുടെ സ്നേഹവും ശ്രദ്ധയും ലഭിക്കാത്തവര്‍,
കുടുംബപ്രശ്നങ്ങള്‍ ഉള്ളവര്‍, ലിംഗ അസമത്വം അനുഭവിക്കുന്നവര്‍, താഴ്ന്ന
വിദ്യാഭ്യാസമുള്ളവര്‍ എന്നിവരും പുരുഷവേശ്യകളാകാന്‍ സാധ്യതകള്‍
ഏറെയുള്ളവരാണ്. വിരളമായ കേസുകളില്‍, പ്രണയത്തകര്‍ച്ച നേരിടേണ്ടി വന്ന
യുവാക്കളും പ്രതികാരബുദ്ധിയോടെ പുരുഷവേശ്യയായി മാറുന്നുണ്ട്.


താത്ക്കാലിക കാമുകന്‍മാരായി മാറുന്നവര്‍ക്ക്‌ വേതനമായി മുഴുവന്‍ പണം
തന്നെ ലഭിക്കണമെന്നില്ല. പകരമായി വസ്ത്രങ്ങളോ മറ്റുത്പ്പന്നങ്ങളോ
വിദേശത്തെക്ക് വിനോദസഞ്ചാരത്തിനുള്ള സൗകര്യമോ ലഭിക്കും. ചില
സന്ദര്‍ഭങ്ങളില്‍ കാമുകനെ ഇഷ്ടപ്പെട്ടാല്‍ സ്വന്തം നാട്ടിലേക്കു വിസ
കൊടുത്തു കൊണ്ടു പോകുന്ന വനിതകളുമുണ്ട്. ഭാവിയില്‍ അവര്‍ക്കു
മടുക്കുന്നതു വരെ ഈ പുരുഷന്‍മാരുടെ സേവനം വനിതകള്‍
‘പ്രയോജന’പ്പെടുത്തും. മിക്കവാറും 25-നും 30-നും ഇടക്ക് പ്രായമുള്ള
യുവാക്കള്‍ക്ക് അവരുടെ ഇരട്ടി പ്രായമുള്ള സ്ത്രീകളുടെ കൂടെ കഴിയേണ്ടി
വരുമെന്ന ഗതികേടാണ് കാത്തിരിക്കുന്നത്.

ഇന്ത്യന്‍ പീനല്‍കോഡു പ്രകാരം വേശ്യാവൃത്തി നിയമവിരുദ്ധമാണെന്നു
പറയില്ലെങ്കിലും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍
നിയമവിരുദ്ധമല്ലെന്ന് കരുതരുത്. പൊതുയിടങ്ങളില്‍ ഇടപാടുകാരെ
വശീകരിക്കുന്നതും വേശ്യാലയങ്ങള്‍ നടത്തുന്നതും കൂട്ടിക്കൊടുക്കുന്നതും
നിയമവിരുദ്ധമാണ്. ഒരു പൗരന്‍ എന്ന നിലക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശ
ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കും. എന്നാല്‍ മറ്റു ജോലിക്കാരെ
പോലെ ലൈംഗികതൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം ലഭിക്കില്ല.

ഇന്ത്യയിലെ വേശ്യാവൃത്തി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിച്ച നിയമമാണ്
ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് അഥവാ ‘പിറ്റ’. വരുംനാളുകളില്‍
ലൈംഗികതൊഴിലോടനുബന്ധിച്ച പ്രവൃത്തികളെ ക്രിമിനല്‍ കുറ്റമായി
പരിഗണിക്കുകയെന്നതും ലക്ഷ്യമാണ്. ഇടപാടുകാരേയും പ്രതി ചേര്‍ക്കുന്നതിന്
ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പിറ്റയുടെ ചട്ടങ്ങളനുസരിച്ച് പൊതുയിടങ്ങളില്‍ ഇടപാടുകാരെ വശീകരിക്കുന്ന
ലൈംഗികതൊഴിലാളികള്‍ക്ക് ആറു മാസം വരെയും പൊതുയിടങ്ങളിലോ നിശ്ചിത
സ്ഥലങ്ങളിലോ ലൈംഗികതൊഴില്‍ നടത്തുന്നതിന് മൂന്നു മാസം വരെയും തടവും
ശിക്ഷയും ലഭിക്കും. ഇടപാടുകാരും മൂന്നു മാസം വരെ തടവിനും ശിക്ഷക്കും
അര്‍ഹരാണ്. 18 വയസിനു താഴെയുള്ളവരുമായാണ്
ലൈംഗികതയിലേര്‍പ്പെടുന്നതെങ്കില്‍ ഏഴു മുതല്‍ 10 വര്‍ഷം വരെയാണ്
ജയില്‍ശിക്ഷ ലഭിക്കുക. കൂട്ടിക്കൊടുപ്പുകാര്‍ പിടിക്കപ്പെട്ടാല്‍ രണ്ടു
വര്‍ഷം വരെ തടവും പിഴയും ലഭിക്കും. 

വേശ്യാലയങ്ങള്‍ നടത്തുന്നവര്‍ക്ക് ആദ്യതവണ പിടിക്കപ്പെട്ടാല്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ പിഴയോടുകൂടിയ തടവും ആവര്‍ത്തിച്ചാല്‍ ഏഴു വര്‍ഷം തടവും ലഭിക്കും. ലൈംഗിക
വ്യാപാരത്തിനായി തട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് മൂന്നു മുതല്‍ ഏഴു
വര്‍ഷം വരെ ജയില്‍ശിക്ഷ നിശ്ചയം. ‘പൊതുയിടം’ എന്നതു കൊണ്ട് ആരാധനാലയം,
വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍ എന്നിവയാണ്
അര്‍ത്ഥമാക്കുന്നത്. ‘നോട്ടിഫൈഡ്’ അഥവാ വേശ്യാവൃത്തി വിമുക്ത
പ്രദേശങ്ങളുമുണ്ട്. പൊതുയിടത്തിന്‍്റെ 182 മീറ്റര്‍ ദൂരത്തിനകത്തു
പിടിക്കപ്പെട്ടാലും ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഈ നിയമങ്ങള്‍ ഇരയാകുന്ന
സ്ത്രീയെ ഇരയാകുന്നതില്‍ നിന്നും തടയാന്‍ ലക്ഷ്യമിട്ടതാണ്. എന്നിട്ടും
ഇത്തരം നിയമങ്ങള്‍ സ്ത്രീകളെ മാത്രമാണ് ലോക്കപ്പില്‍ അടക്കുന്നതും. പിറ്റ
പോലുള്ള നിയമങ്ങള്‍ കര്‍ശനം ആക്കിയാലും ആണ്‍ വാനിഭത്തില്‍ പെടുന്ന ആണ്‍
ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പോന്നതല്ല. അത് കൊണ്ട് തന്നെ നിയമങ്ങളുടെ
സമഗ്രമായ പൊളിച്ചെഴുത്ത് കാലം ആവശ്യപ്പെടുന്നുണ്ട്.

( ന്യൂദല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ഇന്ത്യയുടെ ഫെല്ലോ ആണ് ലേഖിക)





ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...