Role Model എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Role Model എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ജൂലൈ 22, ചൊവ്വാഴ്ച

നട്ടെല്ല് പണത്തിനും മേലെയാണ്

ക്രിസ്പിന്‍ 
അടിച്ചമര്‍ത്താന്‍ നോക്കുന്ന മുതലാളിയുടെ അധികാര പരിധിയില്‍ നിന്നും നട്ടെല്ല് നിവര്‍ത്തി ഇറങ്ങി പോയിട്ടുള്ള നിരവധി പേരുണ്ട്. കവികളും കഥാകാരും അവരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് മേല്‍ പിടുത്തം വീഴ്ത്താനുള്ള മാനേജ്മെന്റ് മുഷ്ടിക്കു വഴങ്ങാതെ രാജി കത്ത് എഴുതി ആണായും പെണ്ണായും തലയുയര്‍ത്തി നിന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. ഇന്ത്യാവിഷനില്‍ വെബ്‌ വിഭാഗത്തില്‍ സീനിയര്‍ സബ് എഡിറ്റര്‍ ആയി പണിയെടുത്തിരുന്ന ക്രിസ്പിനെ ഒരു കവിതയുടെ പേരില്‍ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഒരു സുന്ദര കത്തും കൊണ്ടൊരു കുത്ത് കൊടുത്ത ശേഷം ഇറങ്ങി പോകുന്നത്. രാജികത്ത് കൊടുത്ത ശേഷം ഫേസ്ബുക്കില്‍ കൊടുത്ത പോസ്റ്റും രാജിക്കത്തിലെ  ഒരു ഭാഗവും  ഇവിടെ വായിക്കാം . നേരത്തെ യുവ കഥാകാരി മീരയും മനോരമയിലെ ജോലി രാജി വച്ചിരുന്നു. മറ്റു പ്രസിദ്ധീകരണങ്ങളില്‍ കഥയോ കവിതയോ പ്രസിദ്ധീകരിക്കരുത് എന്ന് മനോരമ പറഞ്ഞതു അനുസരിക്കാന്‍ അവര്‍ നിന്ന് കൊടുത്തില്ല, ഇറങ്ങി പോന്നു. മാധ്യമം ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അവര്‍ അത് വ്യക്‌തമാക്കിയിരുന്നു. ശേഷം അവര്‍ മികച്ച കഥകള്‍ എഴുതി മലയാളി വായനാക്കാരുടെ മനസില്‍ ഇടം നേടി, ഒരു പാട് അംഗീകാരങ്ങളും.


കവിത ഇങ്ങനെ വായിക്കാം 

 


2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

സിസ്റ്റര്‍ ക്രിസ്റ്റീന

ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ സത്യമായും കരുതി, എന്റെ ദൈവമേ നീ എന്തിനാണ് ഈ സുന്ദരി കുട്ടിയെ കന്യാസ്ത്രീ ആക്കി കളഞ്ഞതു എന്ന് ! എന്തൊരു പോസിറ്റീവ് എനര്‍ജിയാണ് അവര്‍ നല്‍കുന്നതെന്നോ!

വോയ്സ് ഓഫ് ഇറ്റലി എന്ന റിയാലിറ്റി ഷോയില്‍ പാടാനെത്തിയതാണ് സിസ്റ്റര്‍ ക്രിസ്റ്റീന. 25 കാരിയായ ഈ കന്യാസ്ത്രീയുടെ പാട്ട് കേട്ട വിധികര്‍ത്താക്കള്‍ വരെ അത്ഭുതസ്ത്ബധര്‍ ആയി പോയി. എന്റെ കയ്യിലൊരു കഴിവുണ്ട്, അത് നിങ്ങള്ക്ക് നല്‍കാന്‍ വന്നതാണ് എന്നാണ് ഈ കന്യാസ്ത്രീയുടെ പക്ഷം.
ശരിക്കും ഇവരൊരു ഗിഫ്റ്റ്‌ തന്നെയാണ് !

വീഡിയോകള്‍ കണ്ടു നോക്കൂ
മറ്റൊരു വീഡിയോ കാണൂ




2014, ഏപ്രിൽ 2, ബുധനാഴ്‌ച

ഫാത്തിമയുടെ പാട്ടോ ചിത്രമോ ഇഷ്ടപ്പെട്ടത് ?





ചങ്ങാതിമാരെ ,

പുതിയ ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തുന്നു.
പേര് ഫാത്തിമ
ആളൊരു മിടുക്കിയാണ്
ചിത്ര രചന , ഗാനാലാപനം, ഗാന രചന, സംഗീത സംവിധാനം, ഫോട്ടോഗ്രാഫി എന്നിവയില്‍ ഒന്നിനൊന്നു മെച്ചം.

ഫാത്തിമ തന്നെ ഗാന രചന നിര്‍വഹിച്ച് ഈണമിട്ട് പാടിയ പാട്ട് കേള്‍ക്കൂ..പശ്ചാത്തലത്തില്‍ ഫാത്തിമയുടെയും ഫാത്തിമ രചിച്ച ചിത്രങ്ങളുടെയും മനോഹാരിതയും കാണൂ

വീഡിയോ വെറും മൂന്നു മിനിറ്റേ ഉള്ളൂ.. കാണാന്‍ മറക്കല്ലേ

I became a big fan of her .. listen to her songs( by other music composers) 

2014, മാർച്ച് 16, ഞായറാഴ്‌ച

ആര്‍ഭാട വിവാഹങ്ങളില്‍ നിന്നും മത മേലധ്യക്ഷന്മാര്‍ മാറി നില്‍ക്കണം - ജസ്റ്റിസ്‌ കെമാല്‍ പാഷ










ആര്‍ഭാട വിവാഹത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി ജസ്ററിസ് കെമാല്‍ പാഷ.

സ്ത്രീധനം പോലുള്ള സാമൂഹികവിപത്തുകള്‍ക്കെതിരെ കര്‍ക്കശമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ജനങ്ങള്‍ പരാതിപ്പെടാതെ കോടതികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിയമം എത്ര കര്‍ക്കശമായാലും ജനം വിചാരിക്കാതെ നടപ്പാക്കാന്‍ പറ്റില്ല.

മുസ്ലിം സമുദായത്തിനകത്തും പുറത്തും നടക്കുന്ന വിവാഹ ദുഷ്പ്രവണതകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മുസ്ളീം സമുദായത്തില്‍ സ്ത്രീധനത്തിന്‍്റെ പേരില്‍ നിരവധി സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 20 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. ഇതില്‍ തന്നെ 40 ശതമാനവും വീടുകളില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ ആനില്‍ സ്ത്രീകള്‍ക്ക്  മാന്യമായ സ്ഥാനം കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ സമുദായ നേതാക്കന്മാരും സമുദായവും ആ സ്ഥാനം സ്ത്രീകള്‍ക്ക്  നല്‍കുന്നില്ല. നല്ല വരന്മാരെ കിട്ടാനാണ് കൂടുതല്‍ സ്ത്രീധനം കൊടുക്കുന്നത് എന്നാണു പറച്ചില്‍. വിവാഹ മാര്‍ക്കറ്റില്‍ മല്‍സരം നടക്കുന്നു. പുരുഷന് വലിയ വില കൊടുക്കാന്‍ തയ്യാറാകുന്നു. സമ്പത്ത് അള്ളാഹു തന്നതാണ് എന്നും അതിന്‍െറ ധൂര്‍ത്ത്  നടത്തിയാല്‍ ദൈവം പൊറുക്കില്ളെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ ധൂര്‍ത്ത്  നടത്തുന്ന വിവാഹങ്ങളില്‍ താന്‍ പങ്കെടുക്കാന്‍ പോകാറില്ലെന്നും   പോയാല്‍ തന്നെ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തു ഭക്ഷണം കഴിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീധനം ആവശ്യപ്പെടുന്നവരെ ഒഴിവാക്കാന്‍ പെണ്‍കുട്ടികളും വീട്ടുകാരും മുന്നോട്ടുവരണം. സ്ത്രീധനം നിയമവിധേയമല്ളെങ്കിലും സ്വകാര്യമായി എല്ലാവരും വാങ്ങുന്നുണ്ട്. സ്ത്രീധനമുള്ള ആര്‍ഭാടപൂര്‍വ്വവുമായ വിവാഹാഘോഷങ്ങളില്‍ നിന്ന് മതമേലധ്യക്ഷന്‍മാരും സമൂഹത്തിലെ ഉന്നതരും മാറി നിന്ന് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രൂപ പോലും സ്ത്രീധനം കൊടുത്തല്ല താന്‍ പെണ്‍മക്കളെ കെട്ടിച്ചു വിട്ടത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ശക്തിയുക്തം പറയാന്‍ ധാര്‍മിക അവകാശം ഉണ്ട്.   

2014, മാർച്ച് 13, വ്യാഴാഴ്‌ച

അള മുട്ടിയാൽ മാധ്യമ പ്രവർത്തകനും കടിക്കും

മാധ്യമ ലോകത്തെ പ്രമുഖരായ ഇന്ത്യാവിഷനില്‍ വാര്‍ത്താ വിഭാഗം അതായത് ജേണലിസ്റ്റുകള്‍ നട്ടെല്ല് ഉള്ളവരാണ് എന്ന് തെളിയിച്ചു. സംപ്രേഷണം നിറുത്തി വച്ചതിനു പുറമേ ഇപ്പോള്‍ ഇന്ത്യവിഷന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അപ്രത്യക്ഷമാക്കുകയും ചെയ്യും. 
മറ്റുള്ളവരുടെ വേദനകള്‍ സമൂഹ മധ്യത്തിൽ എത്തിക്കുന്ന സമയത്തും സ്വന്തം ജീവിതം പ്രതിസന്ധിയിലാക്കുന്ന മാനെജ്‌മെന്റുകൽക്കെതിരെ മിണ്ടാൻ കഴിയാതെ അടിമ വേല ചെയ്യേണ്ടി വരുന്ന മറ്റു ജേണലിസ്റ്റുകൾക്ക് അവർ ഊർജ്ജവും മാതൃകയും പകരുന്നു. അന്യായമായി ഏതൊക്കെ മാനേജ്‌മെന്റുകൾ പ്രവർത്തിക്കുന്നുണ്ടോ അവർക്കെല്ലാം ഇത് പാഠമാകട്ടെ ! 
ലോക മാധ്യമ രംഗത്ത് കേട്ട് കേൾവിയില്ലാത്ത  പ്രതിഷേധം. ലോക മാധ്യമങ്ങൾ ഏറ്റെടുക്കട്ടെ ! 

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

പൊന്നും പുടവയും മേളപ്പെരുമയും; സമൂഹ വിവാഹപ്പുതുമയില്‍ ആദിവാസികള്‍


കദംബവും ചുവന്ന റോസാപ്പൂക്കളും കൊരുത്ത വരണമാല്യം ചാര്‍ത്തുമ്പോള്‍ 14 വധുക്കളുടെയും മുഖത്ത് സന്തോഷം നിറഞ്ഞു. ആദിവാസി ഊരുകളിലെ തീര്‍ത്തും ലളിതമായ വിവാഹവേദിക്ക് പകരം പൂക്കളും പക്കമേളവും ആര്‍ഭാടം തീര്‍ത്ത കൊച്ചി കടവന്ത്രയിലെ വിനായക കല്യാണമണ്ഡപത്തില്‍ വെള്ളിവെളിച്ചം വിതറുന്ന വേദിയിലായിരുന്നു ആദിവാസി യുവതികള്‍ നിന്നത്. പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ചേര്‍ത്തുനിര്‍ത്താന്‍ തയാറായ 14 വരന്മാരും ഏറെ സന്തോഷത്തിലായിരുന്നു. തനത് കേരള ശൈലിയിലുള്ള കസവുസാരിയും മുല്ലപ്പൂവും അണിഞ്ഞാണ് വധുക്കള്‍ വേദിയിലത്തെിയത്. കോടിമുണ്ടും കസവ് ഷര്‍ട്ടുമായിരുന്നു വരന്മാരുടെ വേഷം. പൂയംകുട്ടി തലവച്ചപ്പാറയിലെ വനിതകള്‍ ചൊല്ലിയ ഊരുകളിലെ ആചാരപ്രകാരമുള്ള പ്രാര്‍ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു.
കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ദമ്പതികളെ ആശീര്‍വദിച്ചു.സുഖത്തിലും ദു$ഖത്തിലും പങ്കാളിയാകുമെന്ന വാഗ്ദാനത്തോടെ ഇവരെ പുതുജീവിതത്തിലേക്ക് പടികയറ്റിവിട്ടത് ലയണ്‍സ് ക്ളബ് ഓഫ് മെട്രോ സിറ്റിയാണ്. ‘ഹൃദയസംഗമം 2014’ എന്ന പേരില്‍ സംഘടിപ്പിച്ച ആദിവാസി സമൂഹവിവാഹത്തില്‍ ഓരോ വധുവിനും ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും മന്ത്രകോടിയും സമ്മാനിച്ചു.ആദിവാസികള്‍ക്കിടയിലെ ശൈശവ വിവാഹം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സമൂഹവിവാഹത്തില്‍ എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലെ ആദിവാസി ഊരില്‍ നിന്നുള്ളവരാണ് വിവാഹിതരായത്. 

2014, ജനുവരി 10, വെള്ളിയാഴ്‌ച

കുടുംബശ്രീയുടെ പുതിയ മിഷന്‍ മനുഷ്യക്കടത്തിനെതിരെ


 മനുഷ്യക്കടത്ത് തടയാന്‍ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സ്ത്രീ ശക്തി പ്രസ്ഥാനമായ കുടുംബശ്രീ മുന്നിട്ടിറങ്ങുന്നു. ഈ മാസം 15 ഓടെ ഇതിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ അധികൃതര്‍. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്‍െറ കീഴിലുള്ള നാഷനല്‍ റൂറല്‍ ലൈവ്ലി ഹുഡ്സ് മിഷന്‍ വഴി ലഭിക്കുന്ന രണ്ടര കോടി രൂപയുടെ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുക.

ഇതിന്‍െറ ഭാഗമായി പാലക്കാട് ചിറ്റൂരിലും വയനാട് മാനന്തവാടിയിലും ഇടുക്കി ദേവികുളത്തും മനുഷ്യക്കടത്ത് തടയാനും രക്ഷപ്പെടുത്തുന്നവരെ പുനരധിവസിപ്പിക്കാനും പൊതു സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്താനും കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഈ കേന്ദ്രങ്ങളില്‍  കൗണ്‍സിലര്‍മാരും സെക്യൂരിറ്റി ഓഫിസര്‍മാരും അടക്കം പത്തു വീതം ജീവനക്കാരുടെ സേവനം ലഭ്യമാക്കും. സെക്സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും പ്രതിരോധിക്കാനും നടപടി സ്വകരിക്കും.

മനുഷ്യക്കടത്തില്‍ നിന്നും രക്ഷപെട്ടവരെ ഉള്‍പ്പെടുത്തി റിസോഴ്സ് സംഘങ്ങള്‍ രൂപവല്‍ക്കരിക്കും.  ദേശീയ വനിതാ കമീഷന്‍, യു.എന്‍ വിമന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മനുഷ്യക്കടത്തിനു ഏറ്റവും സാധ്യത കൂടുതലുള്ള ജില്ലകളെ കണ്ടത്തെിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ കുടുംബശ്രീകളെ ഉപയോഗിച്ച് കൂടുതല്‍ സാധ്യത പഠനങ്ങള്‍ ഒരുക്കും. സ്ത്രീകള്‍, കുട്ടികള്‍, പട്ടിക ജാതി/ വര്‍ഗ  വിഭാഗത്തിലെ ആളുകളുടെ എണ്ണം, വിദേശത്തേക്ക് കുടിയേറ്റം നടത്തിയവര്‍ തുടങ്ങിയ അടിസ്ഥാന അളവ് കോലുകള്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തും.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്  പ്രതിരോധ നടപടികളും പുനരധിവാസ  സൗകര്യങ്ങളും ഒരുക്കുക. പ്രതിരോധ നടപടികളുടെ ഭാഗമായി ബോധവല്ക്കരരണ പരിപാടികള്‍ സംഘടിപ്പിക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും  ഷോര്‍ട്ട് സ്റേറ ഹോമുകള്‍ സ്ഥാപിക്കുമെന്ന് കുടുംബശ്രീയുടെ ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ മഞ്ജുള ‘മാധ്യമ’ത്തോട് പറഞ്ഞു .

ഭാവിയില്‍ എല്ലാ പഞ്ചായത്തുകളിലും മുതിര്‍ന്ന  പൗരന്മാരും സ്ത്രീകളും താമസിക്കുന്ന വീടുകളെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ടത്തെി വനിതകള്‍ക്കും  കുട്ടികള്‍ക്കുമുളള  പുനരധിവാസ കേന്ദ്രങ്ങളാക്കി മാറ്റും.  മനുഷ്യവര്‍ഗത്തിന് തന്നെ എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്ത് എന്ന തിരിച്ചറിവിന്‍െറ ഭാഗമായാണ് ഇതിനെതിരെ പോരാടാന്‍ കുടുംബശ്രീ രംഗത്തിറങ്ങുന്നത് .




 


































ഓരോ വര്‍ഷവും പതിനെട്ട് വയസ്സിനു താഴെയുള്ള ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും കുട്ടികളും മനുഷ്യക്കടത്തുകാരുടെ കൈകളില്‍ അകപ്പെടുന്നു. ലൈംഗിക ചൂഷണം, നിര്‍ബന്ധിത തൊഴില്‍, പ്രത്യുല്‍പാദനപരമായ അടിമത്തം, ശരീരാവയവങ്ങള്‍ അപഹരിച്ചു വില്‍ക്കല്‍  എന്നിവയാണ് നിയമ വിരുദ്ധമായ ഈ മനുഷ്യ വ്യാപാരത്തിന്‍െറ പരിണിത ഫലമെന്നും കുടുംബശ്രീ വ്യക്തമാക്കുന്നു.  നിര്‍ഭയ, സ്ത്രീ പദവി സ്വയം പഠനപ്രക്രിയ എന്നിവയുടെ പ്രവര്‍ത്തന പശ്ചാത്തലത്തിലാണ് കുടുംബശ്രീ മിഷന്‍  പദ്ധതികള്‍ നടപ്പാക്കുക. ഇതിനു മുന്നോടിയായി കുടുംബശ്രീയുടെ വിഷയ സംവാദത്തിനും  പരസ്പര ആശയവിനിമയത്തിനും    അയല്‍ക്കൂട്ട അംഗങ്ങളുടെ സാങ്കേതിക ജ്ഞാനം വര്‍ധിപ്പിക്കുന്നതിനും തയ്യാറാക്കിയ സ്ത്രീ ശക്തി പോര്‍ട്ടലില്‍ വിഷയം ചര്‍ച്ച  ചെയ്തിരുന്നു.ചര്‍ച്ചയില്‍ സജീവമായ പങ്കാളിത്തം ദൃശ്യമായിരുന്നു.

ഓരോ വാര്‍ഡിലും ജാഗ്രതാസമിതി രൂപീകരിക്കുക, ഓരോ അയല്‍ക്കൂട്ടത്തിലും ബാലസഭ വഴിയും  ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുക എന്നിവ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.  മനുഷ്യക്കടത്ത് കേവലം ഒന്നോ രണ്ടോ വ്യക്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ളെന്നും ലോകമൊട്ടാകെ  വ്യാപിച്ചു കിടക്കുന്ന   ബൃഹത് ശൃംഖലയാണിതെന്നും  ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.  

അറിവില്ലായ്മയും  ഉപജീവനത്തിനായുള്ള പരക്കം പാച്ചിലുമാണ് മനുഷ്യക്കടത്തുകാരുടെ കൈകളില്‍പ്പെടാന്‍ കാരണങ്ങളെന്നും പരിഹാരമായി തദ്ദേശീയമായി തൊഴില്‍ സമ്പാദിക്കാന്‍ സാധിക്കുംവിധം വിദഗ്ധ പരിശീലനം ഒരുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.


 ഹെല്‍പ് ലൈന്‍ , തൊഴില്‍ കാര്‍ഡ്  ,ആദിവാസി മേഖലകളായ ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ കുടുംബശ്രീ മിഷന്‍്റെ മേല്‍നോട്ടത്തില്‍ കൂടുതല്‍ കുടുംബശ്രീ യൂണിറ്റുകള്‍ ,സി ഡി എസ്സുകളിലും ഏകദിന സെമിനാര്‍ , കുട്ടികള്‍ക്കുള്ള സെമിനാറുകള്‍  , ദൃശ്യ  ശ്രവ്യ മാദ്ധ്യമങ്ങളിലൂടെയും കലാപരമായ ആക്ഷേപ ഹാസ്യ പരിപാടികളിലൂടെയും ബോധവത്കരണം  , നിയമങ്ങളും ഓരോ ജോലിക്കുമുള്ള കുറഞ്ഞ വേതനവും പരസ്യമായി പ്രചരിപ്പിക്കുകയും അത് ഓരോരുത്തരുടെയും അവകാശമാണെന്ന ബോധവത്കരണം., നിര്‍ഭയ പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ക്രൈം  മാപ്പിംഗ് നടത്തി കുറ്റകൃത്യങ്ങള്‍ കൂടുതലായി നടക്കുന്ന സ്ഥലം കണ്ടത്തി പോലീസ് പട്രോളിംഗ് , ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളെക്കുറിച്ച് അറിയുന്നതിന് പഞ്ചായത്ത് തലത്തില്‍ സംവിധാനം ,  ജോലി തേടി പോകുന്നവരെ നിര്‍ബന്ധമായും പഞ്ചായത്തില്‍ രജിസ്ററര്‍ ചെയ്യിപ്പിക്കല്‍  എന്നീ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.  ഈ നിര്‍ദേശങ്ങളെല്ലാം പരിഗണിക്കാനും പരമാവധി നടപ്പില്‍ വരുത്താനുമാണ് കുടുംബശ്രീയുടെ ആലോചന.

 പരിപാടി വിജയകരമായാല്‍ ലോകത്തിന് മാതൃകയായ കുടുംബശ്രീയുടെ മറ്റൊരു മാതൃക പദ്ധതി കൂടിയാകും ഇതെന്നു ഉറപ്പാണ്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 


2014, ജനുവരി 4, ശനിയാഴ്‌ച

കൊച്ചു കണ്ടുപിടുത്തങ്ങളുടെ ഒടേതമ്പുരാട്ടി


കഴിഞ്ഞ  ദിവസം ആലപ്പുഴ മാന്നാറില്‍  നിന്ന് വന്ന ഒരച്ഛനെ കണ്ടു ,  വിഷ്ണു നമ്പൂതിരി എന്ന അച്ഛനെ കുറിച്ചാണ് പറയുന്നത് .

ഈ അച്ഛന് രണ്ടു മക്കള്‍ ഉണ്ട്. വാണിയും ഗോപുവും. അച്ഛന്‍ പണ്ടേ ഒരു ഇലക്ട്രീഷ്യന്‍ ആണ്. പലതരം ചെറിയ കണ്ടുപിടുതങ്ങളൊക്കെ പൈപ്പ്‌ ഫിട്ടിങ്ങ്സില്‍ കണ്ടു പിടിച്ചത് ആ മേഖലയില്‍ ഏറെ മാറ്റങ്ങള്‍ക്കും സൌകര്യത്തിനും വഴി വച്ചിട്ടുണ്ട്. ആ അച്ഛന്‍ കഴിജ്ഞ ദിവസം എറണാകുളം പ്രസ്സ്‌ ക്ലബില്‍ വന്നിട്ടുണ്ടായിരുന്നു. ആ അച്ഛന്റെ മുഖത്തെ അഭിമാനം കാണണം. മകള്‍ വാണി രണ്ടു മൂന്നു തരം ഉപകരണങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഒരെണ്ണത്തിനു പേറ്റന്റും നേടി. ഈ ലോകത്ത്‌ അത്തരമൊരു ഉല്‍പ്പന്നം ഉണ്ടാക്കിയതിന്റെ പേര് എന്നും ആ മകള്‍ക്ക് മാത്രമാണ് എന്ന് ആ അച്ഛന് അറിയാം. 
അവള്‍ ഇപ്പോള്‍ രാജസ്ഥാനിലെ പിലാനിയില്‍ ബിര്‍ള ഇന്സ്ട്ടിട്യൂട്ടില്‍ പഠിക്കുകയാണ്. എം.ടെക്കിന് 

ചില പിതാക്കന്മാര്‍ ചെയ്യുന്നത് പോലെ  ചെറിയ പ്രായത്തില്‍ കെട്ടിച്ചു വിടാന്‍  പഠനം പത്തിലോ പ്ലസ്‌ ടുവിലോ അവസാനിപ്പിചിരുന്നെങ്കില്‍ അവള്‍ക്കു ഈ നേട്ടം കൊയ്യാന്‍ പറ്റുമായിരുന്നില്ല. കുറെ നല്ല അച്ഛന്മാരുണ്ട് ഇങ്ങനെ. അവര്‍ക്ക് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. ഇനി വാണിയെ കുറിച്ച് വായിക്കൂ 


വാണി

കൈ അടുപ്പിച്ചാല്‍ വെള്ളമൊഴുകുന്ന തരം  സെന്‍സര്‍ ടാപ്പ് സാങ്കേതിക വിദ്യയില്‍ മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ഥിനിക്ക് അപൂര്‍വ നേട്ടം. ഏതു തരം വാഷ് ബേസിനുകള്‍ക്കും ഘടിപ്പിക്കാവുന്ന വിധത്തിലുള്ള സാങ്കേതിക വിദ്യ കണ്ടത്തെുകയും ഉല്‍പ്പന്നമായി വിപണിയിലിറക്കുകയും ചെയ്ത ആലപ്പുഴ മാന്നാര്‍ സ്വദേശിനി വാണി ഈ സംവിധാനത്തിന് പേറ്റന്‍റും കരസ്ഥമാക്കി.


രാജസ്ഥാന്‍ പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിസില്‍ എം.ടെക് വിദ്യാര്‍ഥിനിയായ വാണി കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജില്‍ ബി.ടെകിന് ചെയ്ത ‘ഓട്ടോമാറ്റിക് വീല്‍ചെയര്‍’ പ്രൊജക്ടിന്‍െറ തുടര്‍ച്ചയാണ് ‘സ്പിന്‍ഫ്ളോ’ എന്ന പേരിലുളള സെന്‍സര്‍ ടാപ്പ്.

യുവ സംരംഭക കൂടിയായ വാണി സ്പിന്‍ടെക്ക് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിന്‍െറ ഡയറക്ടറാണ്. ജലത്തിന്‍െറ അനാവശ്യ നഷ്ടം കുറക്കുക എന്നതാണ് സെന്‍സര്‍ ടാപ്പുകളുടെ നിര്‍മാണലക്ഷ്യം. ഇവ ടാപ്പുകളായും സാധാരണ ടാപ്പുകള്‍ക്ക് ഘടിപ്പിക്കുന്ന പ്രത്യേക സംവിധാനമായും ലഭിക്കും. സെന്‍സര്‍ സംവിധാനം കേടുവന്നാല്‍ സാധാരണ ടാപ്പുകളെ പോലെ വാല്‍വ് തിരിച്ചും ഉപയോഗിക്കാം. നിലവില്‍ മറ്റു കമ്പനികള്‍ പുറത്തിറക്കുന്ന സെന്‍സര്‍ ടാപ്പുകളുടെ പ്രധാന ന്യൂനത അവ ഓട്ടോമാറ്റിക്കായി
മാത്രം പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഇലക്ട്രോണിക്ക്സ് തകരാറുകളോ ബാറ്ററിയുടെ തകരാറുകളോ മൂലം ഓട്ടോമാറ്റിക്ക് സംവിധാനം നിലച്ചാല്‍ വില കൂടുതലുള്ള ഈ ബേസിനുകള്‍ ഉപയോഗശൂന്യമാകും.


 കിച്ചന്‍ സിങ്കിനും വാഷ് ബേസിനുകള്‍ക്കും വാണി ഒരുക്കിയ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.  കളിപ്പാട്ട കാറുകളില്‍ ഉപയോഗിക്കുന്ന ചെറിയ മോട്ടോറുകളാണ് ഇതിലെ പ്രധാന ഘടകം.

എവിടെയും കൊണ്ടുനടക്കാവുന്ന സോളാര്‍ മൊബൈല്‍ ചാര്‍ജറും വാണിയുടെ മറ്റൊരു കണ്ടുപിടുത്തമാണ്. വെറും 400 രൂപക്ക് ഈ ചാര്‍ജര്‍ ലഭിക്കും. എല്ലാത്തരം ഫോണുകളും ചാര്‍ജ് ചെയ്യാനും കഴിയും. പഠനകാലത്ത് റിമോട്ടിലും ജോയ് സ്റ്റിക്കിലും നിയന്ത്രിക്കാന്‍ കഴിയുന്ന വീല്‍ചെയര്‍ നിര്‍മിച്ച് വാണി അക്കാദമികാചാര്യന്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


വാണിയുടെ പിതാവ് ജി. വിഷ്ണു നമ്പൂതിരി കേരളത്തിലെ ആദ്യകാല  സംരംഭകരില്‍ ഒരാളാണ്. സഹോദരനായ പരമേശ്വരന്‍ നമ്പൂതിരിക്കൊപ്പം അദ്ദേഹം 1986 ല്‍ ആരംഭിച്ച വയറിങ്ങ് പൈപ്പ് ഫിറ്റിങ്ങുകളുടെ നിര്‍മാണ യൂനിറ്റ് കേരളത്തിലാദ്യമായി  ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കമ്പനിയാണ്. പൈപ്പ് ഫിറ്റിങ്ങുകളിലെ  സാധാരണ ടിയും, എല്‍ബോയും, ബെന്‍ഡുകളും സ്വന്തമായി  ഡിസൈന്‍ ചെയ്ത ഫാന്‍ഹുക്ക് സര്‍ക്കുലാര്‍ ബോക്സുകളും  ഡീപ്പ് അഡാപ ്റ്ററുകളും വയറിങ്ങ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചു. വാണിയുടെ അനുജനും ഇലക്ട്രിക്ക് എഞ്ചിനീയറിങ്   വിദ്യാര്‍ഥിയുമായ ഗോപുവും  ഇവരുടെ അതേ വഴിയിലാണ്. മാന്നാര്‍ ബുധനൂര്‍ മരങ്ങാട്ട് ഇല്ലം കുടുംബാംഗമാണ് വാണി. അമ്മ രമാദേവി.



2013, ഡിസംബർ 19, വ്യാഴാഴ്‌ച

ആലിയും ഒലിവിയയും


കാന്‍സര്‍ ബാധിച്ചു മരിച്ചു പോയ ഭാര്യയുടെ ഓര്‍മകളെ അത്ര വേഗം മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ബെന്നിന് കഴിയില്ല. അത് കൊണ്ട് തന്നെ ഭാര്യ ആലി മരിച്ചു രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ബെന്‍ നനേരി മകള്‍ ഒലിവിയക്കൊപ്പം കൌതുകവും സ്നേഹവും വാല്‍സല്യവും നിറഞ്ഞ ഫോട്ടോ ഷൂട്ട്‌ സംഘടിപ്പിച്ചത്. ആലിയുടെ സഹോദരി മെലാനി പേസ് ആണ് ഫോട്ടോഗ്രാഫര്‍. അവരുടെ വീടും ഈ ചിത്രങ്ങളിലെ ഒരു പ്രധാന കഥാപാത്രമാണ്.
റോക്ക് പിങ്ക് ഫോര്‍ ആലി എന്ന ബ്ലോഗില്‍ ബെന്‍  കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട് 



 മൂന്നു വയസുകാരി ഒലിവിയ ഈ അച്ഛന്റെ പൊന്നുമോളാണ്. ഭാര്യക്കൊപ്പം വിവാഹ ദിവസം എടുത്ത ചിത്രങ്ങളുടെ അതെ പശ്ചാത്തലം ഒരുക്കി മകള്‍ക്കൊപ്പം  പുന:സൃഷ്ടിച്ചപ്പോള്‍ അത്  ഹൃദയസ്പര്‍ശിയായി.      ‘ഇതൊരു സ്നേഹ ഗാഥ’  എന്നാണു ബെന്‍ പറയുന്നത്.  അമേരിക്കയിലെ ഓഹിയോയിലെ സിന്നന്നാട്ടി സിറ്റിയില്‍  വിവാഹത്തിനു തൊട്ടു തലേന്നാണ് ബെന്‍ ഈ വീട് വാങ്ങിയത്. വിവാഹം കഴിഞ്ഞ് പള്ളിമേടയില്‍ നിന്നും ഈ വീട്ടിലേക്കാണ് വന്നത്. അന്ന് മുതല്‍ ആലിയുടെയും ബെന്നിന്റെയും സ്വര്‍ഗമാണ് ആ വീട്. അടുത്തുള്ള ഒരു സ്കൂളില്‍ ടീച്ചറായിരുന്നു ആലി. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഈ സ്വര്‍ഗത്തില്‍ ഒലിവിയ  ജനിച്ചു. അവളുടെ ജനനം കഴിഞ്ഞ് അല്‍പ നാളുകള്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആ ദുഃഖ സത്യം അറിയുന്നത്- ആലിക്ക് ശ്വാസകോശ അര്‍ബുദമാണ്. ബെന്നിന്റെ തന്നെ വാക്കുകളില്‍ ‘’ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു’

ഒലിവിയക്ക് ഒരു വയസായപ്പോള്‍ ആലി മരിച്ചു. തീര്‍ത്തും നിരാശയിലും വേദനയിലും ഓരോ ദിനവും ബെന്‍ തള്ളി നീക്കി. മകളാണ് ഒരേയൊരു ആശ്വാസം. ഡാഡിയെ പിരിഞ്ഞ് ഒരു നിമിഷം പോലും ഈ കുഞ്ഞിനു കഴിയാനാകില്ല. ഇടക്കെപ്പോഴോ വിവാഹ ദിനത്തില്‍ എടുത്ത ഫോട്ടോകള്‍ നിറഞ്ഞ ആല്‍ബം പരിശോധിക്കുമ്പോഴാണ് ഇങ്ങനെയൊരു ആശയം ഉണ്ടായത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും ആലിയുടെ സഹോദരിയുമായ മെലാനിയോടു വിവരം പറഞ്ഞു. മെലാനി തന്നെയാണ് അവരുടെ വിവാഹ ദിനത്തിലും ഫോട്ടോ എടുത്തത്‌. ആഗ്രഹം കേട്ടപ്പോള്‍ മെലാനി ഉടനെത്തി. അച്ഛന്‍ മകളെ ഒരുക്കി. വീടിന്റെ പ്രധാന വാതിലിനു മറവില്‍ നിന്നെടുത്തത്, ചുമരില്‍ ചാരി നിന്ന് പരസ്പരം നോക്കുന്നത്, തലമുടിയില്‍ ചുരുളുകള്‍ ഉണ്ടാക്കുന്നത്, ഗോവണി പടിയില്‍ ഇറങ്ങി വരുന്നത്, കൈകോര്‍ത്ത് ഒരുമിച്ചു നില്‍ക്കുന്നത് തുടങ്ങോയ പടങ്ങള്‍ ഏറെ ഹൃദയഹാരിയാണ്, മകളുമൊത്തുള്ള ഫോട്ടോകള്‍ ഭാര്യ ആലിക്ക് ഈ യുവാവ് സമര്‍പ്പിച്ചിരിക്കുന്നു.









2013, ഡിസംബർ 16, തിങ്കളാഴ്‌ച

'ഒരു നിമിഷത്തെക്കാണ്, എങ്കിലും'


ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ജീവിതത്തില്‍ ഒന്നിനെ കുറിച്ചും വ്യാകുലപ്പെടാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര സന്തോഷമായേനെ! ജീവിതം നരകതുല്യമായ അസുഖങ്ങള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കുന്നവര്‍ക്ക് ഈയൊരു ആശ സ്വപ്നം കാണാന്‍ പോലും കഴിയാറില്ല. പക്ഷെ, അങ്ങനെ ഒരു നിമിഷം വന്നെങ്കില്‍ എന്ത് സംഭവിക്കും എന്ന് വെളിവാക്കുന്ന ഒരു വീഡിയോ ഇന്‍്റര്‍നെറ്റ് ലോകത്ത് വൈറല്‍ ആകുകയാണ്.

' if only for a second' എന്ന പേരിലുള്ള ഈ വീഡിയോ ഒരാഴ്ച കൊണ്ട് ഒരു കോടിക്ക് മേല്‍ ആളുകള്‍  കണ്ടു കഴിഞ്ഞു. ബെല്‍ജിയം ആസ്ഥാനമായി കാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മിമി ഫൗണ്ടേഷന്‍ അത്തരമൊരു സന്ദര്‍ഭം ഒരുക്കി. തെരഞ്ഞെടുക്കപ്പെട്ട 20 രോഗികള്‍. അവരെ ഒരു മേക് അപ്പ് സ്റ്റുഡിയോയില്‍ പ്രവേശിപ്പിച്ചു. അവരുടെ ജീവിത കഥ ചോദിച്ചറിഞ്ഞു. ആഗ്രഹങ്ങള്‍ ആരാഞ്ഞു. ഒടുവില്‍ ഓരോരുത്തരെ സ്റ്റുഡിയോയിലെ കണ്ണാടിക്കു മുന്നില്‍ കൊണ്ട് വന്നിരുത്തി . പലര്‍ക്കും അല്പം മുടിയോ ചിലര്‍ക്ക് മൊട്ടത്തലയോ ആയിരുന്നു ഉണ്ടായിരുന്നത് .

 മേക്ക് അപ്പ് അവസാനിച്ച ശേഷം മാത്രമേ കണ്ണ് തുറക്കാവൂ എന്ന് അവരോടു ആവശ്യപ്പെട്ടിരുന്നു. മേക്കപ്പിന് ശേഷം അവരെ മറ്റൊരു വലിയ കണ്ണാടിക്കു മുന്നില്‍ ഇരുത്തി. ആ കണ്ണാടിക്കു പുറകില്‍ ഒരു ക്യാമറ മാന്‍ നിലയുറപ്പിച്ചിരുന്നു. 

കണ്ണ് തുറന്നു സ്വയം കാണുമ്പോള്‍ ഉള്ള അവരുടെ ഭാവം പകര്‍ത്താനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. ഒടുവില്‍ ഊഴം വന്നു. കണ്ണ് തുറന്ന അവര്‍ അത്ഭുതവും സന്തോഷവും അഭിമാനവും കൊണ്ട് കണ്ണ് മിഴിച്ചു. ചിലര്‍ മതി മറന്നു ചിരിച്ചു. അതെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അവ പിന്നീട് രോഗികള്‍ക്ക് മുന്നില്‍ വലിയ കാന്‍വാസുകളിലാക്കി ചുമരില്‍ പ്രകാശിപ്പിച്ചു. ഓരോ ചിത്രങ്ങളില്‍ നിന്നും മറ നീക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ മനസ് നിറഞ്ഞ് ചിരിച്ചു. അത് പുസ്തകമായി ഇറക്കിയത് രോഗികള്‍ ബന്ധുക്കളുമായി നോക്കുന്നതും ആഹ്ളാദിക്കുന്നതുമാണ് അവസാന കാഴ്ച.

മാധ്യമം ഓണ്‍ലൈനില്‍ വാര്‍ത്ത കാണാം 


2013, ഡിസംബർ 15, ഞായറാഴ്‌ച

തെരുവ് ഫാഷന്‍ ഷോ





ഹോളിവുഡ്‌ ചിത്രങ്ങളിലേതു പോലെ വിരിഞ്ഞ, വര്‍ണശബളിമായാര്‍ന്ന തൊപ്പിയും വസ്ത്രങ്ങളും ധരിച്ച് ആ മോഡലുകള്‍  നടന്നപ്പോള്‍ കൊച്ചിയില്‍ ജനം സ്തംഭിച്ചു. ചെണ്ട മേളം കേട്ടാണ് പലരും അവര്‍ നില്‍ക്കുന്നിടത്തെക്ക് ശ്രദ്ധിച്ചത്. ബസില്‍ നിന്നും തല നീട്ടിയ പലരും ആ കാഴ്ച കണ്ടു അമ്പരന്നു. കുറെ മോഡലുകള്‍ അതാ,  നടുറോഡില്‍ ട്രാഫിക്‌ മീഡിയന് അരികിലൂടെ ക്യാറ്റ് വാക്ക്‌ നടത്തുന്നു. അതുകണ്ട ചിലര്‍ ഉടനെ ബസ്സില്‍ നിന്നും ചാടിയിറങ്ങി. ബൈക്കിലും കാറിലും പോകുന്നവരില്‍ ചിലര്‍ വാഹനം തെരുവോരത്തു പാര്‍ക്ക് ചെയ്ത് റാമ്പിനടുത്തേക്ക് അതിവേഗം നടന്നു. വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ ആ കാഴ്ച കാണാനായി വാഹനങ്ങളുടെ വേഗം കുറച്ചു. കാണികള്‍ നിറഞ്ഞപ്പോള്‍ വലഞ്ഞത് ട്രാഫിക്‌ വാര്‍ഡന്‍ ആണ്. ഏറെ നേരം പണിപ്പെട്ടാണ് അദ്ദേഹം ഗതാഗതം നിയന്ത്രിച്ചത്. അടുത്ത് വന്നു നോക്കിയപ്പോഴാണ് എല്ലാവര്ക്കും ഒരു കാര്യം വ്യക്തമായത്. വസ്ത്രങ്ങള്‍ മുഴുവന്‍ നിര്‍മിച്ചിരിക്കുന്നത് പ്ലാസ്റ്റിക്‌ കവറുകളും കുപ്പികളും ഗ്ലാസുകളും ഉപയോഗിച്ചാണ്. കണ്ടു നിന്നവരുടെ കണ്ണ് മിഴിഞ്ഞു പോയി . ഹമ്പോ എന്ന് പലരും മനസ്സില്‍ പറഞ്ഞു. ഈ വസ്ത്രങ്ങള്‍ ഒക്കെയും  അക്സ് അജിയെന്ന അജികുമാര്‍ സുധാകരന്റെ കരവിരുതാണ്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 

 
ഫാഷന്‍ ഷോ കാണാന്‍ മേനക ജംഗഷനില്‍ കാണികള്‍ തടിച്ചു കൂടിയപ്പോള്‍ 

തെരുവ് ഫാഷന്‍ ഷോ  
നാല് മാസങ്ങള്‍ കൊണ്ടാണ് അജി ഇത്രയും വസ്ത്രങ്ങള്‍ ഉണ്ടാക്കിയത്. പ്ലാസ്റ്റിക്ക് കവറുകള്‍ പ്രത്യേക രീതിയില്‍ ഒന്നിച്ചു ചേര്‍ത്ത് നിര്‍മിച്ച ഇംഗ്ലീഷ്‌ മോഡല്‍ തൊപ്പികള്‍, കുപ്പികള്‍ മുഴുവനായും പകുതി മുറിച്ചും ഉണ്ടാക്കിയ നീളന്‍ ഉടുപ്പുകള്‍, പാനീയം കുടിക്കുന്ന സ്ട്രോ നിരത്തി വച്ച മിഡിയും ടോപ്പും, പ്ലാസ്റ്റിക്‌ ഷീറ്റുകളും ചാക്കും കൂട്ടിച്ചേര്‍ത്ത കോട്ടുകള്‍, ഐസ്ക്രീം സ്റ്റിക്കുകളും ഷട്ടില്‍കോക്കും കൊണ്ടുള്ള മോഡേണ്‍ തൊപ്പികള്‍, പ്ലാസ്റ്റിക്‌ സ്പൂണ്‌കള്‍ നിരത്തിയ മേല്‍ക്കുപ്പായങ്ങള്‍, ചീട്ടു കൊണ്ടുള്ള വിശറിയും ഗൌണും , പ്ലാസ്റ്റിക്‌ ഗ്ലാസ്സുകളും കുപ്പികളുടെ മൂടികളും കൊണ്ടുള്ള പെണ്ണുടുപ്പുകള്‍, കൂള്ട്രിംഗ്സ് കാനുകള്‍ കൊണ്ടുള്ള പുറം കുപ്പായങ്ങള്‍, വിവിധ തരം സ്നാക്ക് കവറുകള്‍ കൊണ്ടുള്ള ഷര്‍ട്ടുകള്‍ എന്നിവയാണ് അജി കൊച്ചിയില്‍ അവതരിപ്പിച്ച വസ്ത്രങ്ങള്‍  


ലക്‌ഷ്യം
 ഏറെ കഷ്ടപ്പാടുകള്‍ക്കിടയില്‍ പരുവപ്പെടുത്തിയെടുത്ത ഈ വസ്ത്രങ്ങള്‍ കൊണ്ട് നൂതനമായ സന്ദേശ പ്രചരണം സംഘടിപ്പിക്കാനാണ് അജി  ഈ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്‌ നാടിന്റെയും സമൂഹത്തിന്റെയും വില്ലനാണ് എന്ന് കരുതുന്ന  അജി ഫാഷന്‍ ഷോയിലൂടെ ആകര്‍ഷിക്കപ്പെടുന്ന ജനത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നു.


ഫ്ലാഷ് ബാക്ക്
അജി
തിരുവനന്തപുരം  കടക്കാവൂര്‍ അഞ്ചു തെങ്ങ് സ്വദേശിയാണ് അജി. മാടന്‍വിളാകം വീട്ടില്‍ തയ്യല്‍ക്കാരായ സുധാകരനും മറിയാമ്മയും ആണ് മാതാപിതാക്കള്‍.  ഏതൊരു മാതാപിതാക്കളെയും പോലെ അജിയെയും അവര്‍  കോളജില്‍ അയച്ചു പഠിപ്പിച്ചു. കൊമേഴ്സ്‌ ആയിരുന്നു അജിയുടെ വിഷയം. തങ്ങള്‍ കഷ്ട്ടപെടുന്നത് പോലെ മകന്‍ കഷ്ടപെടരുത് എന്ന് ആ അച്ഛനമ്മമാര്‍ കരുതി. അതിനു വേണ്ടി സകല ത്യാഗവും സഹിച്ചാണ് ആ മാതാപിതാക്കള്‍ മകനെ വളര്‍ത്തിയത്‌. മകന് ഉയര്‍ന്ന ഉദ്യോഗം കിട്ടുന്നതായും എസി ഓഫീസില്‍ ജോലി ചെയ്യുന്നതായും വലിയ കാറില്‍ സഞ്ചരിക്കുന്നതായുമൊക്കെ അവര്‍ സ്വപ്നം കണ്ടു. അവരുടെ ഇഷ്ടം നിറവേറ്റാന്‍ മകന്‍ കോളജില്‍ പോയി . പക്ഷെ, മനസ്സില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യണം എന്ന് ആഗ്രഹം ഒളിപ്പിച്ചു വച്ചു. ആരോടും പറഞ്ഞതുമില്ല. അത് കൊണ്ട് തന്നെ ഡിസൈനിംഗ് മേഖലയില്‍ പഠനം നടത്താനോ ഏതെങ്കിലും ഡിസൈനറുടെ കീഴില്‍ പോയി നിന്ന് പ്രാക്ടീസ് നടത്താനോ തുനിഞ്ഞതുമില്ല.

പാവപ്പെട്ടവന്‍റെ ഡിസൈനര്‍
ഏതൊരാള്‍ക്കും അവരവരുടെ ശരീരത്തിന് ഇണങ്ങുന്ന രീതിയില്‍ വസ്ത്രം തുന്നണം എന്നതാണ് ഓരോ ഫാഷന്‍ ഡിസൈനര്‍മാരും ആദ്യം പഠിക്കുന്ന പാഠം. വിദേശങ്ങളില്‍ അതൊക്കെ സര്‍വസാധാരണമാണ്. എന്നാല്‍ ഈ കൊച്ചു കേരളത്തില്‍ അത്തരത്തില്‍ ഒരു ആഗ്രഹം നടപ്പില്ല. ഡിസൈനര്‍മാര്‍ അവരുടെ ഇഷ്ടത്തിനുള്ള വസ്ത്രം തുന്നും. നമുക്ക് വേണമെങ്കില്‍ ഇഷ്ടപെടാം. ആവശ്യമെങ്കില്‍ വാങ്ങാം. അതിനപ്പുറം ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല. പക്ഷെ, അജി കൂട്ടുകാര്‍ക്കിടയില്‍ ഹീറോ ആകുന്നത് അവര്‍ക്കിഷ്ടപെടുന്നതും അവരുടെ ശരീരത്തിന് ഇണങ്ങുന്നതുമായ വസ്ത്രങ്ങള്‍ രൂപ കല്‍പ്പന ചെയ്താണ്. അല്ലെങ്കിലും , അജിയുടെ മനസ് നിറയെ വിവിധ രൂപങ്ങളാണ്. കസവ് തുണിത്തരത്തില്‍ ചെയ്തെടുക്കുന്ന വിവധ ഡിസൈനുകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.  കുറഞ്ഞ ചെലവില്‍ മനോഹരമായ വസ്ത്രം എന്നതാണ്  അജിയുടെ പോളിസി. മോഡേണ്‍ വസ്ത്രങ്ങളും നാടന്‍ വസ്ത്രങ്ങളും ഒരേ പോലെ രൂപകല്‍പ്പന ചെയ്യാന്‍ അജിക്ക് കഴിയും.


പ്രദര്‍ശനത്തിന്റെ വഴി
രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ നാട്ടുകാരെ കാണിക്കാന്‍ എന്ത് വഴി എന്ന് കുറെ ആലോചിച്ചു അജി. ടി.വി ചാനലുകളിലെ എന്റര്‍ടൈന്‍മെന്റ് ഡസ്ക്കുകളില്‍ വിഷയം സമര്‍പ്പിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. അകാദമിക യോഗ്യതകള്‍ തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ സ്പോണ്സര്‍ഷിപ്‌ നല്‍കാനും ആരും മുന്നോട്ടു വന്നില്ല. അങ്ങനെയാണ് ആദ്യമായി  കൂട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞ വര്ഷം തിരുവനന്തപുരത്ത് നടുറോഡില്‍ റാമ്പ് തീര്‍ക്കാന്‍ തുനിഞ്ഞത്. അന്ന് ഇടതുപക്ഷത്തിന്റെ സമരം നടക്കുന്ന സമയം. ചാക്ക് കൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ പുരുഷ മോഡലുകള്‍ നടന്നെത്തിയപ്പോള്‍ കാണികള്‍ അത്ഭുതത്തോടെ വഴി മാറി കൊടുത്തു. മറ്റേതോ സമരം വരുന്നു എന്നാണു ആദ്യം എല്ലാവരും കരുതിയത്‌. പിന്നെയാണ് ഫാഷന്‍ ഷോ ആണെന്ന് മനസിലായത്. അപ്പോള്‍ നിറഞ്ഞ കയ്യടികളോടെയും ആര്‍പ്പ് വിളികളോടെയും മോഡലുകളെ വരവേറ്റു. അജിക്കും സന്തോഷം. പക്ഷെ, അന്നത്തെ ആ ഷോ പോരാ എന്ന് മനസ്സില്‍ തോന്നിയത് കൊണ്ടാണ് കൊച്ചിയില്‍ റാമ്പ് ഒരുക്കാമെന്ന് അജി തീരുമാനിച്ചത്. ഷോ നടത്തി. അത് തകര്‍ത്തു. ചങ്ങാതിയും 27പൌലോ എന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി സാരഥിയുമായ സുനില്‍ ജോണ്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.  


എല്ലാം അമ്മ
അമ്മയാണ് എല്ലാം. അജി പറയുന്നു- ‘’അമ്മക്കാണ് ഈ ഷോ സമര്‍പ്പിക്കുന്നത്. എനിക്ക് ഇങ്ങനെ ഒരു ഷോ ചെയ്യുന്നതിന് അമ്മ ഏറെ പരിശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസമായി രാവും പകലുമില്ലാതെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോഴും തുന്നിയെടുക്കുമ്പോഴും എനിക്കും കൂട്ടുകാര്‍ക്കും പ്രോത്സാഹനവും  ഭക്ഷണവും തന്നു അമ്മ കൂടെ നിന്നു. ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ മുഴുവന്‍ ക്രെഡിറ്റും അമ്മയ്ക്കാണ്’’







2013, നവംബർ 20, ബുധനാഴ്‌ച

കേരളത്തെ കുറിച്ചുള്ള നിങ്ങളുടെ സ്വപ്നം രേഖപ്പെടുത്തുക

കേരളം 2030ൽ എങ്ങനെയായിരിക്കണം?
അതേക്കുറിച്ചു് നിങ്ങൾക്കുമുണ്ടാവില്ലേ ചില സ്വപ്നങ്ങൾ?

എന്നാല്‍ സ്വപ്‌നങ്ങള്‍ പങ്കു വക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം വളരെ കുറവാണ്. http://kerala2030.blogspot.in/ എന്ന ബ്ലോഗില്‍ കയറി ഒരു വോട്ടു ചെയ്യുന്നതും കമന്റ് ചെയ്യുന്നതും നമ്മളെ തന്നെ സഹായിക്കലാണ്. നമ്മുടെ നാട് എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഇപ്പോഴല്ലാതെ സാധിക്കില്ല. ഇപ്പോള്‍ പറയാന്‍ സമയം തന്നത് വെറും 19 ദിവസം. അത് തീര്‍ന്നു. അത് പോരാ... വേണം എന്ന് പറയാന്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ http://kerala2030.blogspot.in/എന്ന ലിങ്ക് തുറക്കുമല്ലോ. രണ്ടു മിനിറ്റ് ചെലവഴിക്കുക, കേരളത്തെ സഹായിക്കുക


മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത കാണാം

കേരളം 2030-ല്‍ എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാട് രൂപവല്‍ക്കരിക്കുന്നതിന് സംസ്ഥാന ആസൂത്രണ കമീഷന്‍ തയ്യറാക്കിയ കേരള പരിപ്രേക്ഷ്യ നയം എന്ന രേഖയുടെ കരട് പതിപ്പില്‍ ചര്‍ച്ച ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും പൊതു ജനത്തിന് നല്‍കിയ സമയം അപര്യാപതമാണെന്ന് വിവിധ മലയാളി സമൂഹങ്ങളില്‍ നിന്നും ശബ്ദമുയരുന്നു.

 ഭാവിയിലേക്കുള്ള വികസനത്തിന്‍െറ മാര്‍ഗരേഖ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരടിന്മേല്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ എട്ട് വരെയാണ് സമയം അനുവദിച്ചിരുന്നത്. സംസ്ഥാനത്തിന്‍െറ ഗുണം ലക്ഷ്യമിടുന്ന ഒരു നയം എന്ന നിലയില്‍ പൊതുജനങ്ങള്‍ക്ക വെറും 19 ദിവസം മാത്രം നല്‍കിയത് പരിമിതമാണെന്നും നാലോ അഞ്ചോ മാസം നല്‍കണമെന്നും ആവശ്യപ്പെട്ടു ഇന്‍റര്‍നെറ്റില്‍ സംഘടിച്ച ഒരു കൂട്ടം മലയാളികള്‍ മുഖ്യമന്ത്രിക്ക് ഭീമ ഹരജി നല്‍കാനുള്ള തയ്യറെടുപ്പിലാണ്.  http://kerala2030.blogspot.in/  എന്നതാണ്  ഭീമ ഹരജി പ്രസിദ്ധീകരിച്ച  ബ്ളോഗിന്‍െറ വിലാസം .

രേഖയുടെ കരടു പതിപ്പ് കേരള സര്‍ക്കാറിന്‍െറ ഒൗദ്യോഗിക പോര്‍ട്ടലിലും അനുബന്ധ വെബ്സൈററുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്ര വ്യാപ്തിയും ഗൗരവവുമുള്ള വിഷയത്തില്‍ സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നുമുള്ള പൊതുജനങ്ങള്‍ക്ക് വ്യാപകമായി ഇടപെടുന്നതിനും സക്രിയമായി ആശയങ്ങള്‍ പരസ്പരം പങ്കു വയ്ക്കുന്നതിനും സമയം നല്‍കിയില്ളെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിനകത്തും പുറത്തും വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന നിരവധി മലയാളികളുണ്ട് .കേരളത്തിന്‍െറ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മലയാളികളില്‍ ഒട്ടനവധി വിദഗ്ദ്ധരും പരിചയസമ്പന്നരും ഉണ്ട്.

  ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, വ്യവസായം, പരിസ്ഥിതി, മാലിന്യനിര്‍മ്മാര്‍ജ്ജനം, കൃഷി, വാണിജ്യം, ബാങ്കിങ്ങ്, വിവരസാങ്കേതികവിദ്യ തുടങ്ങിയ എല്ലാ  വിഷയങ്ങളിലും ആഗോളനിലവാരത്തില്‍  പ്രാഗത്ഭ്യം നേടിയ ആയിരക്കണക്കിന് മലയാളികള്‍ ലോകമൊട്ടാകെയുണ്ട്. കേരളത്തിന്‍െറ ഭരണകൂടം ഇപ്പോള്‍ തയ്യറാക്കിക്കൊണ്ടിരിക്കുന്ന വികസനമാര്‍ഗരേഖയില്‍ സജീവമായി പങ്കാളികളാകാന്‍ അത്തരം പരിചയ സമ്പന്നര്‍ക്ക്  ഇടമൊരുക്കണം എന്നാണ് അവരുടെ ആവശ്യം.

പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരമാര്‍ജ്ജിച്ച ചര്‍ച്ചയാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് വേണ്ടത്ര മുന്‍കൈയെടുത്തിട്ടില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി.   ഇപ്പോഴുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപൈ്ളഡ് ഇക്കണോമിക് റിസര്‍ച്ച്  തയ്യറാക്കിയ കരടുരേഖയില്‍ സാംസ്കാരികം പോലുള്ള പല സുപ്രധാനവിഷയങ്ങളും വിട്ടുപോയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി . 20 വര്‍ഷം കൊണ്ട് സംഭവിക്കാവുന്ന ശാസ്ത്രസാങ്കതേികപുരോഗതികളും വിഭവ ലഭ്യതയിലെ മാറ്റങ്ങളും   മാര്‍ഗനിര്‍ദ്ദേശ രേഖയില്‍ പരിഗണിക്കണം.   ഇത്രയും ദീര്‍ഘദര്‍ശനം ആവശ്യമുള്ള  വികസനപരിപ്രേക്ഷ്യം ഉണ്ടാക്കുമ്പോള്‍ കുറഞ്ഞത് ആറു മാസത്തെ സമയമെങ്കിലും അഭിപ്രായരൂപീകരണത്തിനും പൊതു ചര്‍ച്ചകള്‍ക്കും  അനുവദിക്കണം .

 മലയാളികള്‍ക്കും അനായാസമായി പഠിച്ചെടുക്കാനും പ്രതികരിക്കാനും മാതൃഭാഷ തന്നെയാണ് അഭികാമ്യം എന്നതിനാല്‍  ഭരണഭാഷയായ മലയാളത്തിലേക്കു കൂടി പരിഭാഷപ്പെടുത്തണം. നിലവില്‍ ഇംഗ്ളീഷില്‍ മാത്രമാണ് രേഖ. കേരള പേഴ്സ്പെക്റ്റീവ് പ്ളാന്‍ എന്നാണ് പേരും നല്‍കിയിട്ടുളളത്.

 ചര്‍ച്ചക്കായി ഇന്‍റര്‍നെററ് വെബ് സംവിധാനം ഒരുക്കണം.  തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകള്‍  കേന്ദ്രീകരിച്ചും സംസ്ഥാനതലത്തിലും ഓരോ വിഷയത്തിലും അധിഷ്ഠിതമായി ചര്‍ച്ചാവേദികള്‍ ഒരുക്കണം. ഓണ്‍ലൈന്‍  മാധ്യമങ്ങളുടെ പുതിയ സാധ്യതകള്‍  പ്രയോജനപ്പെടുത്തണമെന്നും ഭീമ ഹരജിയില്‍ പറയുന്നു.



2013, നവംബർ 2, ശനിയാഴ്‌ച

പൊന്ന് പോലൊരു പെണ്ണ്





വിവാഹത്തിന് ഒരു തരി പോലും പൊന്ന് ധരിക്കാതെ റിമാ കല്ലിങ്കല്‍ മലയാളിക്ക് നല്‍കുന്നത് ഉദാത്തമായ ജീവിത മാതൃക.

മക്കളുടെ വിവാഹത്തിനായി ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളും ചെലവിടേണ്ടി വന്ന മാതാപിതാക്കള്‍ക്ക്   തന്‍റെ വിവാഹ ചടങ്ങ്
സമര്‍പ്പിക്കുന്നു എന്ന് വ്യക്തമാക്കി വിവാഹ ദിവസം റിമ ഫേസ് ബുക്കിലെ തന്‍റെ പേജില്‍ കുറിപ്പ് ഇട്ടിരുന്നു.  റീമയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ കാണാം 

സമൂഹം ഇപ്പോഴും നാണംകെട്ട സ്ത്രീധന സമ്പ്രദായം തുടരുന്നു എന്നാണു റിമയുടെ പക്ഷം. തന്റെ അമ്മൂമ്മ ജീവിച്ചിരുന്നെങ്കില്‍   താന്‍ കല്യാണ പെണ്ണായി നില്‍ക്കുന്നത് കണ്ടു സന്തോഷിച്ചേനെ. എന്നാല്‍ അടിമുടി സ്വര്‍ണാഭരണം ധരിക്കാതെ കണ്ടാല്‍ വിഷമിക്കുകയും ചെയ്യുമായിരുന്നു.

വിവാഹത്തിനു സ്വര്‍ണം അധികം വേണ്ട എന്ന തോന്നല്‍  ചെറുപ്പം മുതല്‍  ഉണ്ടായിരുന്നു. വലുതാകുമ്പോള്‍ പല സമയത്തും ആ തോന്നല്‍ ശക്തമായി.

സിനിമയുടെ വിസ്മയ വേദി നല്‍കിയ മനോഹരമായ മുഹൂര്‍ത്തത്തെ സ്ത്രീധനത്തിനെതിരെ ഉറക്കെ ശബ്ദിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നുവെന്നും റീമ പറയുന്നു.

 ബ്ലാക്ക്‌ മെറ്റലില്‍ തീര്‍ത്ത , കഴുത്തിനോട് ചേര്‍ന്ന് കിടക്കുന്ന നെക്ലേസ് മോഡലില്‍ ഉള്ള മാലയും വലിയ ജിമിക്കിയും നെറ്റി ചുട്ടിയും മൈലാഞ്ചിയിട്ട കൈകളില്‍ നാലഞ്ച് കുപ്പി വളകളും മാത്രമായിരുന്നു കല്യാണ പെണ്ണിന്റെ അലങ്കാരം . വസ്ത്രത്തിലും ലാളിത്യം ദൃശ്യമായി.

  രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം നടത്തിയതും വിവാഹം ആര്ബാടമാക്കുന്നതിനു പകരം അതിനു വന്നേക്കാവുന്ന പത്തു ലക്ഷം രൂപ കാന്‍സര്‍ രോഗികള്‍ക്ക് കൈമാറിയതും റീമ കല്ലിങ്കല്‍- ആഷിക് അബു ദമ്പതികള്‍ക്ക് കയ്യടി നേടിക്കൊടുത്തിരുന്നു.

 ഒരു തരി പൊന്നു പോലും ധരിക്കാതെ വിവാഹത്തിനെത്തിയ റീമ മലയാളിക്ക് മുന്നില്‍ തീര്‍ക്കുന്നത് അസൂയാവഹവും പെട്ടെന്ന് അനുകരിക്കാന്‍ പറ്റാത്തതുമായ മാതൃക തന്നെയാണ് -

 ഈ ബ്ലോഗ്‌ പോസ്റ്റ് ഫേസ് ബുക്കില്‍ ചര്‍ച്ച ചെയ്തത് കാണാം 




2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

സിനിമയുടെ കിളി വാതിൽ തുറന്ന് സംഗീത 'രാജഹംസം '

കൊച്ചി: ജീവിതത്തിന്‍െറ റിയാലിറ്റി ഷോയില്‍ സംഗീത രാജഹംസമായ ചന്ദ്രലേഖക്ക് മലയാള സിനിമ പിന്നണിയില്‍ അരങ്ങേറ്റം. ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും ലക്ഷങ്ങളുടെ മനംകവര്‍ന്ന ഗായിക, എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന ‘ലൗ സ്റ്റോറി’യിലൂടെയാണ് സിനിമയിലേക്കു ചുവടുവെച്ചത്.

‘കണ്‍കളാലൊരു കവിതയെഴുതാന്‍ വന്നുവോ കിളിവാതിലില്‍’ എന്ന ഗാനത്തിന്‍െറ റെക്കോര്‍ഡിങ് വ്യാഴാഴ്ച പാലാരിവട്ടം ജനതാറോഡിലെ ഫ്രെഡി സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി. സോഷ്യല്‍ നെറ്റ്വര്‍കിങ് സൈറ്റുകളിലൂടെ സിനിമാഗാന രംഗത്തേക്ക് ഉയര്‍ത്തപ്പെട്ട മലയാളത്തിന്‍െറ ആദ്യ ഗായികയാണ് ചന്ദ്രലേഖ. പുതുമുഖ ഗായികക്കായി നിര്‍മാതാവ് മിലന്‍ ജലീലും സംവിധായകന്‍ പ്രശാന്തും അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ചന്ദ്രലേഖയുടെ പാട്ട് കേട്ടത്. ‘രാജഹംസമേ മഴവില്‍ കൊടിയില്‍’ എന്ന ഗാനം ഫേസ്ബുക്കിലൂടെ കേട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ളെന്ന് പ്രശാന്ത് പറയുന്നു.

അങ്ങനെയാണ് പത്തനംതിട്ട കുമ്പളാംപൊയ്കയിലെ പറങ്കിമാമൂട്ടില്‍ വീട്ടിലത്തെിയത്. പാട്ട് ചിട്ടപ്പെടുത്തിയ ഡേവിഡ് ഷോണ്‍, ഗാനരചയിതാവ് സുധി കൃഷ്ണ എന്നിവരുടെയും ആദ്യ സിനിമയാണിത്. സംഗീതം പഠിക്കാത്തതിന്‍െറ ചില ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പറഞ്ഞുകൊടുത്തത് മനസ്സിലാക്കി 10 മിനിറ്റുകൊണ്ട് പാട്ട് പഠിച്ച ചന്ദ്രലേഖ മികച്ച ഭാവത്തോടെ തന്നെ പാട്ട് പൂര്‍ത്തിയാക്കി. സിനിമയില്‍ പാടാനാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഫേസ്ബുക്കിലെയും യൂട്യൂബിലെയും കൂട്ടായ്മയാണ് അതിനു വഴിയൊരുക്കിയത്. അതുകൊണ്ടുതന്നെ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലെ പ്രേക്ഷകര്‍ക്കാണ് തന്‍െറ പാട്ട് സമര്‍പ്പിക്കുന്നതെന്നു ചന്ദ്രലേഖ പറയുന്നു.

ഗാനം പാടിയ ആദ്യദിനം തന്നെ തരംഗമായി. റെക്കോഡിങ് നടന്ന് മണിക്കൂറുകള്‍ക്കകം പാട്ട് സോഷ്യല്‍ മീഡിയകളില്‍ സൂപ്പര്‍ഹിറ്റായത്. ഡേവിഡ് ഷോണ്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്‍െറ റെക്കോഡിങ് സിബി മലയില്‍ ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച കൊച്ചിയില്‍ പൂര്‍ത്തിയാക്കിയത്.

. മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിന് ഷെയറുകളും കമന്‍റുകളും കൊണ്ട് സൈബര്‍ലോകത്ത് ചന്ദ്രലേഖ നിറഞ്ഞു. അടൂര്‍ പറക്കോട് പരേതനായ രാഘവന്‍െറയും തങ്കമ്മയുടെയും മകളായ ചന്ദ്രലേഖ വിവാഹത്തോടെയാണ് പത്തനംതിട്ടയിലത്തെുന്നത്. പത്തനംതിട്ട എല്‍.ഐ.സി ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരനായ രഘുനാഥാണ് ഭര്‍ത്താവ്.

ഇനിയെങ്കിലും ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്ന ആഗ്രഹമാണ് ചന്ദ്രലേഖക്കിപ്പോഴുള്ളത്. സ്വന്തമായി ഇ-മെയില്‍ വിലാസമോ, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത ചന്ദ്രലേഖയുടെ പാട്ട് ഭര്‍ത്താവ് രഘുനാഥിന്‍െറ അനുജന്‍ ദര്‍ശനാണ് 2012 സെപ്റ്റംബറില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. സമീപകാലത്ത് മറ്റാരോ വീണ്ടും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് പാട്ട് ഹിറ്റായത്.                                                                                      .
-

2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

കണ്ണുള്ളവരേ കാണൂ, ജീവിതം പ്രത്യാശാഭരിതമാണ്

Face book link 
മാധ്യമം വാർത്ത 

കണ്ണുകള്‍ക്ക് കാഴ്ചയില്ളെങ്കിലും അവര്‍ തമ്മില്‍ കണ്ടു. മനസുകളുടെ ഇഷ്ടം പങ്കുവെച്ചു. പൊരുത്തങ്ങളും പൊരുത്തകേടുകളും കൂട്ടിക്കുറച്ചതിനൊടുവില്‍ ജീവിതം പങ്കുവെക്കാന്‍ ഇരുവരും തീരുമാനിച്ചു. മനകണ്ണ് കൊണ്ട് സാക്ഷ്യം വഹിക്കാന്‍ ചങ്ങാതിയും കൂട്ടുനിന്നു. ജാതിയും മതവും പ്രായവും ഒന്നും തീരുമാനമെടുക്കാന്‍ തടസമായില്ല എന്നതാണ് സവിശേഷത. എറണാകുളം ടൗണ്‍ഹാളില്‍ പ്രത്യാശ ഫൗണ്ടേഷന്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് ജീവിത പങ്കാളിയെ കണ്ടത്തൊന്‍ സംഘടിപ്പിച്ച സംഗമത്തിലാണ് തിരുവനന്തപുരം സ്വദേശി വിന്‍സന്‍റും എറണാകുളം സ്വദേശി സുജയും കണ്ടുമുട്ടിയത്. ആലുവ സെന്‍റ് സേവ്യേഴ്സ് കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും ടെലിഫോണ്‍ ഓപറേറ്റിങ് കോഴ്സും പൂര്‍ത്തിയാക്കിയ സുജക്ക് (45) കാഴ്ചയില്ലാത്തവളെന്ന ഒരൊറ്റ കാരണം കൊണ്ടാണ് വിവാഹം നടക്കാതിരുന്നത്. സാമൂഹ്യ ശാസ്ത്രത്തില്‍ ബി.എഡ് പൂര്‍ത്തിയാക്കിയ വിന്‍സെന്‍റിനും (49) വിവാഹമായില്ല. ഉയര്‍ന്ന വിദ്യാഭ്യാസവും അര്‍ഹതയുമൊക്കെ ഉണ്ടെങ്കിലും വിന്‍സെന്‍റിന് ജോലി ലഭിച്ചില്ല. നിലവില്‍ പാട്ടുകാരനെന്ന നിലയിലാണ് വിന്‍സന്‍റ് ഉപജീവനം കഴിക്കുന്നത്. വീട്ടുകാരറിയാതെ സംഗമത്തിനത്തെിയ സുജക്ക് തീരുമാനത്തില്‍ അല്‍പം ആശങ്കയുണ്ട്. ചങ്ങാതിയും അന്ധനുമായ ശശിയും ഭാര്യ ഉഷയും ചേര്‍ന്നാണ് സുജയെ സംഗമത്തിനത്തെിച്ചത്. വേദിയില്‍ കയറി നിന്ന് പരിചയപ്പെടുത്താന്‍ അല്‍പം മടിയുണ്ടായിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ മരിച്ച സുജക്ക് ഇനിയുള്ള കാലമെങ്കിലും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണമെന്നാണ് ആഗ്രഹം. സ്വന്തം ജീവിതത്തിന് കൂട്ടായി ആരെങ്കിലുമത്തെുമെന്ന ഉറച്ച വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. അങ്ങനെ വേദിയില്‍ കയറി നിന്ന് പരിചയപ്പെടുത്തി. ഇറങ്ങി വന്ന് ഹാളില്‍ ഇരുന്നപ്പോള്‍ വിന്‍സന്‍റ് വന്ന് കാര്യങ്ങളാരാഞ്ഞു. കൂടുതല്‍ സംസാരിച്ചപ്പോള്‍ ഇരുവര്‍ക്കും പൊരുത്തങ്ങളനുഭവപ്പെട്ടു. അങ്ങനെയാണ് ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചത്. ജാതിയും മതവും പ്രശ്നമാകുമെന്നും നാട്ടുകാരും വീട്ടുകാരും തള്ളിപറയുമെന്നുള്ള പേടി സുജ പങ്കുവെച്ചപ്പോള്‍ കേട്ടു നിന്നവരൊക്കെ ആശ്വസിപ്പിച്ചു. പലരും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. വീട്ടില്‍ വന്നു സംസാരിക്കാമെന്ന് പലരും ഉറപ്പ് നല്‍കി. ആ ഉറപ്പിലാണ് സുജ വീട്ടിലേക്ക് മടങ്ങിയത്. സംഘടനയും വിവാഹത്തിനുള്ള സാഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം കുളത്തൂര്‍ മണ്‍വിള സെറ്റില്‍മെന്‍റ് കോളനിയില്‍ ദാസമ്മയുടെയും ബേബിയുടെയും മകനാണ് വിന്‍സെന്‍റ്. പരേതരായ കുമാരന്‍ വൈദ്യരുടെയും ഭാരതിയുടെയും മകളായ സുജ നോര്‍ത് പറവൂര്‍ പെരുമ്പടന്ന കളവമ്പാറ കുടുംബാംഗമാണ്. 

ഇവരെ പോലെ 33 ജോഡികളാണ് വ്യാഴാഴ്ച നടന്ന 12ാം സംഗമത്തില്‍ വിവാഹ തീരുമാനത്തിലത്തെിയത്്. നേരത്തെ , 11ാം സംഗമത്തിലൂടെ 100 ജോഡികള്‍ വിവാഹിതരായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ശാരീരിക വൈകല്യമുള്ള സൈമണ്‍ ജോര്‍ജ് നേതൃത്വം നല്‍കുന്ന പ്രത്യാശ ഫൗണ്ടേഷന്‍ വൈവാഹിക സംഗമം സംഘടിപ്പിച്ചു വരുന്നുണ്ട്. ജോബ്ഫെയര്‍, എക്സിബിഷനുകള്‍, സെമിനാറുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍കരണ പരിപാടികള്‍, ശില്‍പശാലകള്‍, കലാ പരിപാടികള്‍, കൗണ്‍സിലിങ് എന്നിവയും നടത്തി വരുന്നുണ്ട്്. ശാരീരിക വൈകല്യമുള്ളവര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും വീല്‍ചെയര്‍ റാമ്പുകള്‍ നിര്‍മിക്കാനുള്ള പദ്ധതി കൊച്ചിയില്‍ നടപ്പാക്കുമെന്ന് സൈമണ്‍ ജോര്‍ജ് യോഗത്തില്‍ പ്രഖ്യാപിച്ചു. രാവിലെ നടന്ന ചടങ്ങില്‍ മന്ത്രി പി.ജെ. ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. മേയര്‍ ടോണി ചമ്മണി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, കാന്‍സര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡെന്നി ചെമ്പുഴ, സജി മോന്‍ ഇരവിനെല്ലൂര്‍, കെ. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ബലാൽസംഗികൾക്ക് കൂട്ട് നിൽക്കൂ


ഫേസ് ബുക്ക്‌  ലിങ്ക്  



പെണ്ണ് ഒറ്റയ്ക്ക് നടക്കരുത്, പെണ്ണ് പെണ്ണിനൊപ്പം പോകരുത്, പെണ്ണ്  തുണയില്ലാതെ പുറത്തിറങ്ങരുത് എന്നിവ നിയമങ്ങളാണ്. അവ    ലംഘിച്ചാല്‍ അവള്‍ പീഡിപ്പിക്കപ്പെടും തന്നെയാണ് പീഡന കാരണങ്ങള്‍ എന്ന് അലമുറയിടുന്ന ആണുങ്ങളും പെണ്ണുങ്ങളും ആണ്‍പെണ്‍  ആയവരും  ആണ്‍പെണ്‍ അല്ലാത്തവരുമായ എല്ലാവരും  ശ്രദ്ധിക്കുക.ആണ്‍ തുണയോടെ റിപ്പോര്‍ട്ടിങ്ങിനു എത്തിയ    മാധ്യമ ഫോട്ടോഗ്രാഫറെ  മുംബൈയില്‍ എന്ത് ചെയ്തു ?? ബലാല്‍സംഗം ചെയ്ത ഇവരെ 'ആണുങ്ങള്‍ 'എന്ന് വിളിക്കണോ  വേണ്ടയോ  എന്ന് നിങ്ങള്‍ തന്നെ പറയുക . കൂടെ വന്ന ആണിനെ പിടിച്ചു കെട്ടിയിട്ട്   വിലങ്ങും അടിച്ചു, ഇടിച്ചു, ചവിട്ടി, തൊഴിച്ചു. ആ  അക്രമികളെ ആണുങ്ങള്‍ എന്ന് വിളിക്കണോ പെണ്ണുങ്ങള്‍  എന്ന് വിളിക്കണോ ? ഭാര്യയുടെ കൂടെ പോകുന്ന  ഭര്‍ത്താവ് , അമ്മയുടെ കൂടെ പോകുന്ന മകന്‍, പെങ്ങളുടെ കൂടെ പോകുന്ന ആങ്ങള എന്നിവര്‍ക്കും  ഇടി കിട്ടിയാല്‍ ആരും ഒന്നും മിണ്ടരുത് പ്ലീസ് ....അപ്പോഴും ബലാല്സംഗം  അക്രമികളെ ന്യായീകരിക്കണം


മാതൃക സന്ദേശം  'ബലാല്‍ക്കാരം ജീവിതത്തിന്റെ അവസാനമല്ല; പ്രതികള്‍ക്ക് കടുത്തശിക്ഷതന്നെ നല്കണം' ജസ്‌ലോക് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൂട്ട ബലാത്സംഗത്തിനിരയായ 22 കാരി



വാർത്ത

മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ അഞ്ചാം പ്രതിയും അറസ്റ്റിലായി. ഇതോടെ ഈ കേസിലെ പ്രതികളെല്ലാം പിടിയിലായി. ഡല്‍ഹിയില്‍ വെച്ചാണ് സലീം ഖുറേഷി എന്ന ഇയാളെ മുംബൈ െ്രെകംബ്രാഞ്ച് അറസ്റ്റ്് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലാകുന്ന രണ്ടാമനാണ് സലീം ഖുറേഷി. മറ്റൊരു പ്രതിയായ കാസിം ബംഗാളിയെ പുലര്‍ച്ചെ മുംബൈയില്‍ നിന്ന് പിടികൂടിയിരുന്നു. വിജയ് ജാധവ്, സിറാജ് റഹ്മാന്‍,ചാന്ദ് എന്ന മുഹമ്മദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ട് ആറിനും 6.30നും ഇടയിലാണ് ഫോട്ടോ എടുക്കാന്‍ മുംബൈ പരേലിലെ ശക്തി മില്‍ കോമ്പൗണ്ടില്‍ എത്തിയ യുവതി പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ കൂടെ സഹപ്രവര്‍ത്തകനുമുണ്ടായിരുന്നു. പഴയ പൊളിഞ്ഞ കെട്ടിടങ്ങള്‍ നിറഞ്ഞ വിജനമായ പ്രദേശത്ത് ഇവരെ കണ്ട രണ്ട് യുവാക്കള്‍ അടുത്തുവന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു.ഇയാളെ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചവശനാക്കി മരത്തില്‍ കെട്ടിയിട്ടു. മറ്റ് മൂന്നുപേരും ചേര്‍ന്ന് യുവതിയെ അടുത്തുള്ള പൊളിഞ്ഞ കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നാണ് മൊഴി.
പെണ്‍കുട്ടി ഒച്ചവെച്ചിട്ടും വിജനമായ സ്ഥലമായതിനാല്‍ ആരും കേട്ടില്ല. രാത്രി എട്ടോടെ പെണ്‍കുട്ടി ജസ്‌ലോക് ആസ്പത്രിയില്‍ എത്തിയശേഷമാണ് പുറംലോകം സംഭവമറിയുന്നത്.


ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...