53rd State School Youth Festival- Malappuram എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
53rd State School Youth Festival- Malappuram എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ജനുവരി 14, ചൊവ്വാഴ്ച

കേരള സ്കൂള്‍ കലോല്‍സവത്തില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട്

കഴിഞ്ഞ വര്‍ഷം മലപ്പുറത്ത·് നടന്ന 53-ാമത് കേരള സ്കൂള്‍ കലോല്‍സവത്ത·ില്‍  ലക്ഷക്കണക്കിന് രൂപയുടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് . കലോത്സവം സംഘടിപ്പിക്കാന്‍ രൂപീകരിച്ച 20 കമ്മറ്റികളില്‍  അറബി കലോത്സവ  കമ്മറ്റി ഒഴികെ എല്ലായിടത്തും സാമ്പ·ത്ത·ിക ക്രമക്കേട് ഉണ്ടെന്നും വഴിവിട്ടു ചെലവഴിച്ച മുഴുവന്‍ തുകയും ഉടന്‍ തിരിച്ചടക്കണമെന്ന നിര്‍ദ്ദേശവും  റിപ്പോര്‍ട്ടില്‍ പറയുന്നു.

 ചെയര്‍മാന്‍ സ്ഥാനത്ത് വനിതയുളള ഒരേയൊരു കമ്മററി  അറബി വിഭാഗത്തില്‍  മാത്രമാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത.   ടെണ്ടര്‍  നടപടികള്‍ സ്വീകരിക്കാതെ സാധന സാമഗ്രികള്‍ വാങ്ങിയെന്നും അനുവദിച്ചതില്‍ കൂടുതല്‍ തുക മുന്‍കൂര്‍ അനുവാദം ഇല്ലാതെ ചെലവാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓഡിറ്റ് വിഭാഗത്ത·ിന്‍െറ കണ്ടത്തെലുകള്‍ ബന്ധപ്പെട്ട കണ്‍വീനര്‍മാര്‍ക്ക്  നല്‍കണമെന്നും തിരികെ രേഖാമൂലം മറുപടി വാങ്ങി വ്യക്തമായ കുറിപ്പോടെ ഓഡിറ്റ് വിഭാഗത്തിന് നല്‍കണമെന്നുമാണ് ഓഡിറ്റ് വിഭാഗം മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ 54-ാമത് കലോത്സവം പാലക്കാട് ഈ മാസം നടക്കാനിരിക്കെ ,ഇത് വരെയും പണം തിരിച്ചടച്ചിട്ടില്ളെന്നാണ് സൂചന. വിവരാവകാശ നിയമപ്രവര്‍ത്തകന്‍ ആയ അഡ്വ. ഡി.ബി ബിനു ശേഖരിച്ച റിപോര്‍ട്ടി ലാണ് ഈ വെളിപ്പെടുത്തല്‍ .

കലോത്സവ ചെലവുകള്‍ക്കായി ആകെ 80.50 ലക്ഷം രൂപ ആകെ ലഭിച്ചെന്നും 79.01 ലക്ഷം രൂപ വിതരണം ചെയ്തെന്നും ജോയിന്‍റ് കണ്‍വീനര്‍മാര്‍ക്ക്  വേണ്ടി 1.07 ലക്ഷം രൂപ ചെലവ് ചെയ്തെന്നും കണക്കിലുണ്ട്. എന്നാല്‍ തുക ചെലവാക്കിയതിന് കണ്‍വീനര്‍മാര്‍ ഹാജരാക്കിയ വൗച്ചറുകളും രേഖകളും പരിശോധിച്ചപ്പോഴാണു അപാകതകള്‍ കണ്ടത്തെിയത്. വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചാല്‍ 41,140 രൂപ മാത്രമാണ് മിച്ചം വന്നത്. ട്രോഫികളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന്  ചെലവാക്കിയത് 42,800 രൂപയാണ്.

ഇത്രയധികം രൂപ ഒരുമിച്ചു ചെലവാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമം പാലിക്കാത്തതിനാല്‍ ട്രോഫി  കമ്മറ്റി  കണ്‍വീനറില്‍ നിന്നും നിയമ പ്രകാരം ആകെ ചെലവിന്‍്റെ 20 ശതമാനം ഈടാക്കാനാണ് ഒരു നിര്‍ദേശം. ഇത്തരത്തില്‍ ഒട്ടുമിക്ക കമ്മററി കണ്‍വീനര്‍മാരും പണം തിരിച്ചടക്കണം.  പുതിയ ട്രോഫികള്‍ വാങ്ങിയതിലും അംഗീകരിച്ചു നല്‍കിയ ബജറ്റ് തുകയേക്കാള്‍ 42,309 രൂപ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ചെലവാക്കിയതിന്‍െറ കാരണം വിശദമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സുവനീര്‍ കമ്മിറ്റി 50,000 രൂപ ചെലവഴിച്ചെങ്കിലും നാളിതു വരെ സുവനീര്‍ പ്രസിദ്ധീകരിച്ചില്ല.

ഭക്ഷണ കമ്മറ്റിയില്‍ വന്ന  രേഖകളും ജനറല്‍ കണ്‍വീനര്‍ അംഗീകരിച്ചു പസാക്കിയിട്ടില്ല. ഈ കമ്മറ്റിയും നടപടി ക്രമങ്ങള്‍ പാലിച്ചില്ല . പഴയിടം മോഹനന്‍െറ  രണ്ടു ലക്ഷം രൂപയുടെ ക്വട്ടേഷന്‍ മാത്രമാണ് അംഗീകരിച്ചത്. എന്നാല്‍  വിവിധ ദിവസങ്ങളില്‍ പ്രഭാത ഭക്ഷണ ഇനത്തില്‍ എസ്.ഡി.എസ് ഫുഡ് കൊച്ചി എന്ന സ്ഥാപനത്തിന് നല്‍കിയ അധിക ചെലവിനെ കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാത്തതിനാല്‍ തടസവാദം നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍  വ്യക്തമാക്കിയിട്ടുണ്ട്. പച്ചക്കറി, കുടിവെള്ളം ,വാഴയില, പലചരക്ക് സാധനങ്ങള്‍ എന്നിവ വാങ്ങിയ വകയിലും ക്രമക്കേട് ഉണ്ട്. കലോത്സവ നടത്തിപ്പിനായി പൊതുജനത്തില്‍ നിന്നും പിരിച്ചെടുക്കുന്ന പണം ‘പൊതു പണം’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നത് കൊണ്ട് അത്തത്തില്‍ സംഭരിച്ച പണത്തിന്‍െറ കണക്ക് കൂടി മറുപടിയില്‍ നല്‍കാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ചില കണക്കുകള്‍ ആവര്‍ത്തിച്ച് ചെലവ് പട്ടികയില്‍ ഉള്‍പ്പെടുത്തി. പ്രോഗ്രാം കമ്മിറ്റി സ്റ്റേഷനറി ചെലവിനത്തിലും ടെലഫോണ്‍ ചാര്‍ജ് ഇനത്തിലും രേഖകളില്ലാത്ത· കണക്കുകള്‍ രേഖപ്പെടുത്തിയതിനാല്‍ മുഴവന്‍ തുകയും തിരിച്ചടക്കണം. കള്‍ച്ചറല്‍ കമ്മിറ്റി, വെല്‍ഫെയര്‍ കമ്മറ്റി, മീഡിയ കമ്മിറ്റി, ആഘോഷ കമ്മിറ്റി, രജിസ്ട്രേഷന്‍ കമ്മിറ്റി, നിയമപാലന കമ്മിറ്റി, എക്സിബിഷന്‍ കമ്മിറ്റി,  സ്വീകരണ കമ്മിറ്റി, പബ്ളിസിറ്റി കമ്മിറ്റി, സംസ്കൃതോത്സവ കമ്മിറ്റി, ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി എന്നിവയില്‍ ലക്ഷക്കണക്കിന് രൂപയാണ് വെട്ടിപ്പ് നടന്നിട്ടുള്ളത്. സക്കീന പുല്‍പാടന്‍ ചെയര്‍മാന്‍ ആയ അറബി കമ്മിറ്റി തൃപ്തികരമായ വിധത്തിലാണ് പണം ചെലവഴിച്ചതെന്നും അതിന്‍്റെ കൃത്യമായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 




2013, ജനുവരി 19, ശനിയാഴ്‌ച

ഒടുവില്‍ ശില്‍പക്ക് സന്തോഷക്കൊളാഷ്

Shilpa 
 പോരാടി നേടിയ കൊളാഷ് ‘എ’ ഗ്രേഡും മൂന്നാംസ്ഥാനവുമായി  ശില്‍പ ശിവരാമന്‍ ശനിയാഴ്ച വൈകുന്നേരം നാട്ടിലേക്ക് മടങ്ങും. മികച്ച ചിത്രകാരിക്കുള്ള രാഷ്ട്രപതിയുടെ ബാലശ്രീ അവാര്‍ഡടക്കം നൂറുകണക്കിന് പുരസ്കാരങ്ങള്‍ നേടിയ ശില്‍പക്ക് മലപ്പുറത്തെ കലോത്സവം ആദ്യം സമ്മാനിച്ചത് കയ്പാണ്. ‘നഗരജീവിതം’ എന്നതായിരുന്നു  കൊളാഷ് വിഷയം. മത്സരനിയമങ്ങളില്‍ പറയുന്നതിന്‍െറ ഇരട്ടിവലിപ്പമുള്ള കാന്‍വാസ് പേപ്പര്‍ നല്‍കിയത് കുട്ടികളെ വലച്ചു. കടലാസ് കൈകൊണ്ടു കീറി ഒട്ടിക്കുക എന്ന നിബന്ധന പാലിക്കാതെ കത്രിക ഉപയോഗിച്ച ചില മത്സാരാര്‍ഥികളെ അവര്‍ തടഞ്ഞതുമില്ല. ഫലം വന്നപ്പോള്‍ നിയമം തെറ്റിച്ചവര്‍ക്ക് ‘എ’ ഗ്രേഡും ശില്‍പക്ക് ‘ബി’ ഗ്രേഡും. ഉടന്‍ ഹയര്‍അപ്പീല്‍ നല്‍കി. കൊളാഷ് പരിശോധിച്ച  ഹയര്‍അപ്പീല്‍ സംഘം ശില്‍പയുടെ കഴിവ് തിരിച്ചറിഞ്ഞു. അങ്ങനെ ‘എ’ ഗ്രേഡും മൂന്നാംസ്ഥാനവും ലഭിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് ഡിപാര്‍ട്ട്മെന്‍റിലെ ആര്‍ട്ടിസ്റ്റ് ക്യൂറേറ്റര്‍ ശിവരാമന്‍െറയും അതേ കോളജില്‍ ക്യൂറേറ്ററായ ലേഖയുടെയും മകളായ ശില്‍പ തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ പ്ളസ്വണ്‍  വിദ്യാര്‍ഥിയാണ്. ഇതേ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയും ശില്‍പയുടെ അനുജത്തിയുമായ ശിഖയും കലോത്സവത്തിനെത്തിയിരുന്നു. ജലച്ചായം ഹൈസ്കൂള്‍ വിഭാഗത്തില്‍ ശിഖക്ക് ‘എ’ ഗ്രേഡുണ്ട്.

2013, ജനുവരി 16, ബുധനാഴ്‌ച

കഥകളിയിലെ ഓട്ടോറിക്ഷ !


ഓട്ടോയും കഥകളിയും തമ്മില്‍ എന്താണ് ബന്ധം??
എന്ത് ബന്ധം!! ചോദ്യം ആവര്‍ത്തിച്ചാല്‍ കേള്‍ക്കുന്നവന്‍ ചോദിക്കുന്നവന് വട്ടാണെന്ന് പറഞ്ഞേക്കും!
എന്നാല്‍ അഖിലിനോട് ചോദിക്കുക. 
 ഞാന്‍ ചോദിച്ചു , അഖില്‍ പറഞ്ഞു- ''ഒട്ടോയുള്ളത് കൊണ്ടാണ് ഞാന്‍ കലാകാരനായത്. ഇപ്പോഴും കല അഭ്യസിക്കുന്നതും  എച്ച് എസ് എസ് വിഭാഗം മല്‍സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയതും ''
റിസള്‍ട്ട് വന്നയുടനെ അഖില്‍ ഫോണില്‍  വിളിച്ചു - 'ചേച്ചി , എനിക്ക് സന്തോഷം കൊണ്ട് ആര്‍പ്പ് വിളിക്കാന്‍ തോന്നുന്നു ''
ആശംസകള്‍  അഖില്‍ !!

അഖിലിന് വേണ്ടി വായനക്കാര്‍ ആര്‍പ്പ് വിളിക്കും -
 ആര്‍പ്പോ...... ഇര്‍റോ ...............!





തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിനടുത്താണ് വേണുഗോപാലിന്‍ന്‍റെ ഓട്ടം. അമ്മ ജയകുമാരി ടെക്നോപാര്‍ക്കിലെ ക്ളീനിങ് തൊഴിലാളിയാണ്.

പറഞ്ഞുവന്നാല്‍ ഇരുവര്‍ക്കും കലയുമായി വലിയ ബന്ധമൊന്നുമില്ല. മകന്‍ ആടിയ കഥകളിപ്പദമേതെന്ന് ചോദിച്ചാല്‍ പറഞ്ഞുതരാനുമാകില്ല. എന്നാല്‍, മകനിലൊരു കലാകാരനുണ്ടെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. ഒപ്പം മകനിലെ കഴിവുകണ്ടറിഞ്ഞ് കഥകളിയാട്ടക്കാരനായി വളര്‍ത്തിയെടുത്ത കലാമണ്ഡലം സുബ്രഹ്മണ്യനെ ഇവര്‍ ദൈവമായാണ് കാണുന്നത്.

യുവജനോത്സവങ്ങള്‍ക്ക് വേണ്ടിയല്ല മകന്‍ അഭ്യസിക്കുന്നതെന്ന് ഇവര്‍ പറയുന്നു. മറ്റു കുട്ടികള്‍ സ്കൂള്‍ വിട്ടാല്‍ കളിക്കാന്‍ മൈതാനത്ത് പോകുമ്പോള്‍ അഖില്‍ കല അഭ്യസിക്കുന്നു. പലരാത്രികളിലും പ്രഫഷനല്‍ ടീമിനൊപ്പം കഥകളി, കൂടിയാട്ടം അവതരങ്ങള്‍ക്ക് പോകുന്നു. മകന്‍ ലോകമറിയുന്ന കലാകാരനായിത്തീരാന്‍ എന്തു ത്യാഗത്തിനും ഈ മാതാപിതാക്കള്‍ തയാറാണ്.

പണം മാത്രമാണ് ചില സമയങ്ങളില്‍ വില്ലനാവുന്നത്. പക്ഷെ, കലാകാരനെ സഹായിക്കാന്‍ ദൈവം കൂടെയുണ്ടെന്ന് 
അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടാണ് സംസ്ഥാന കലോത്സവത്തിന് ലക്ഷം ചിലവുവന്നിട്ടും ഒരു തടസ്സവുമില്ലാതെ മലപ്പുറത്തത്തെിയതെന്ന് അവര്‍ പറയുന്നു. ഫീസ് വാങ്ങാതെയാണ് ഗുരു ശിഷ്യനെ അഭ്യസിപ്പിച്ചത്. സ്കൂളിലെയും കഥകളി പഠനകേന്ദ്രത്തിലെയും സഹപാഠികളും നാട്ടുകാരും ഒട്ടേറെ സഹായിച്ചു. അവര്‍ക്കെല്ലാം നന്ദിപറയുന്നതിനൊപ്പം മികച്ച കളി അവതരിപ്പിക്കാനായെന്ന ആത്മസംതൃപ്തിയോടെയാണ് അഖിലും മാതാപിതാക്കളും ഗുരുവും മലപ്പുറത്തുനിന്ന് മടങ്ങുന്നത്.

കുളത്തൂര്‍ എച്ച്.എസ്.എസിലെ പ്ളസ്ടു വിദ്യാര്‍ഥിയാണ് അഖില്‍. കഴിഞ്ഞവര്‍ഷം എച്ച്.എസ്.എസ് വിഭാഗം കഥകളിയില്‍ ‘എ’ ഗ്രേഡ്‌  നേടിയിരുന്നു.  ഇത്തവണ സുഭദ്രാഹരണത്തിലെ അര്‍ജുനനെയാണ് അഖില്‍ അവതരിപ്പിച്ചത്.

അഞ്ചുവര്‍ഷമായി തിരുവനന്തപുരം ‘മാര്‍ഗി’യില്‍ കൂടിയാട്ടം അഭ്യസിക്കുന്നുണ്ട്. കഴക്കൂട്ടം എഫ്.സി.ഐക്ക് അടുത്ത് ചിറയില്‍ കുടുംബാംഗമാണ്. സഹോദരന്‍ അമല്‍.




ഫേസ് ബുക്കിലേക്കൊരു ലിങ്ക് 





ധിത്താ ധിത്താ ധിത്താ ധിമൃതതൈ





കാക്കണേ ദൈവമേ!- 
സെന്‍റ് ജെമ്മാസിലെ വേദിയില്‍ നടന്ന
മാര്‍ഗ്ഗം കളി മല്‍സരത്തിനു മുന്‍പ്‌ പ്രാര്‍ഥനയില്‍ !
face book link 

മാര്‍ഗ്ഗം കളി  ഓര്‍ത്താല്‍ ഇപ്പോഴും ചിരി വരും. ഫോറാന പള്ളിക്ക് കീഴിലെ പള്ളികള്‍ തമ്മിലുള്ള മല്‍സരം.
പ്രായം അനുസരിച്ചാണ് വിഭാഗങ്ങളെ തിരിക്കുന്നത് 
ഞാന്‍ ഉള്‍പ്പെടുന്ന ജൂനിയര്‍ വിഭാഗത്തില്‍ അസ്സലായി നൃത്തം ചവിട്ടുന്ന ആറു പേരെ കിട്ടി, പക്ഷെ പാടുന്നവരെ ആരെയും കിട്ടിയില്ല.  ഒടുവില്‍ പദ്യം ചൊല്ലലിനും പ്രസംഗ മത്സരത്തിനും പങ്കെടുക്കാന്‍ എത്തിയ, പര പര കവിത ചൊല്ലാന്‍ മാത്രമുള്ള ഈണം കൈവശമുള്ള എനിക്ക് നറുക്ക് വീണു. 

എണ്പതിലധികം വരികള്‍ കാണാപാഠം പഠിക്കണം, അതും ഏറ്റവും കുറഞ്ഞ മണിക്കൂറുകള്‍ കൊണ്ട്.  പഠിക്കാന്‍ ചേച്ചിമാര്‍ കസെറ്റ് നല്‍കി. അതിലുള്ള മാര്‍ഗംകളി പാട്ട്  പഠിക്കാന്‍ എന്നെ ഒറ്റയ്ക്ക് ഒരു റൂമില്‍ അടച്ചിടുകയും ചെയ്തു. 

ഇടയ്ക്കു വാതില്‍ തുറന്നു വന്നു 'ജിഷേ പഠിക്കുന്നുണ്ടോ ' എന്നാരായും.  ഉവ്വെന്നു ഞാന്‍..,. സത്യത്തില്‍ അവര് വരുമ്പോഴാണ്  വരികളെഴുതിയ കടലാസ് നോക്കുന്നതായെങ്കിലും ഭാവിക്കുന്നത്. എന്നെക്കൊണ്ട് കഴിയില്ലാത്ത പണിയാണെന്ന് പലത്തവണ പറഞ്ഞിട്ടും അവര് സമ്മതിക്കുന്നില്ല. എങ്കില്‍ ഇനി സ്റ്റേജില്‍ കയറി പാടിയിട്ടു തന്നെ കാര്യം. 


ഒടുവില്‍ ആ ദിവസം സമാഗതാമായി.  എന്റെ അമ്മൂമ്മയുടെ ചട്ടയും മുണ്ടും തന്നെ വാടകക്ക് ഞാന്‍ വാങ്ങി.  ഞൊറിയ്‌ടുത്ത്  വാലുണ്ടാക്കി, മേക്കമോതിരവും കാലില്‍ തളയും  അണിഞ്ഞു. കഴുത്തില്‍ കാശ് മാല. 

അസ്സലായി നെഞ്ച് പിടക്കുന്നുണ്ട്, മുഖത്ത് കാണിക്കാതിരിക്കാന്‍ ഇടയ്ക്കിടെ റോബസ്റ്റ പഴം ഇരുന്നു തിന്നുന്നതായി ഭാവിക്കും. അത് തിന്നാന്‍ കൂടി ടെന്‍ഷന്‍ സമ്മതിക്കുന്നില്ല. ഒടുവില്‍ നമ്പര്‍ വിളിച്ചു. അല്‍പ മണിക്കൂറുകള്‍ കൊണ്ട് തട്ടിക്കൂട്ടിയായത് കൊണ്ട് സ്റ്റെപ്സ് തെറ്റുമെന്നു ഡാൻസുകാര്‍ക്ക്  ആധിയുണ്ട്. പക്ഷെ  സ്റ്റേജില്‍ മാര്‍ഗ്ഗംകളി പാട്ട് തുടങ്ങിയ മുതലേ അവര് ചിരിയാണ്. ആദ്യ പാദം- മേയ്ക്കണീന്താ പീലിയും മയില്‍' എന്ന് പരാമാവധി വേഗത കുറച്ചു വേണം പാടാന്‍, പക്ഷെ ടെന്‍ഷന്‍ കാരണം ഞാന്‍ പോപ്‌ മ്യൂസിക്‌ സ്പീഡിലാണ് പാടുന്നത്. അത് കൊണ്ട് തന്നെ അവര്‍ അതിവേഗത്തിലാണ് വണക്ക സ്റ്റെപ്സ് കളിക്കുന്നത്.  

ചിരിച്ചു ചിരിച്ച്  ഡാന്‍സുകാരുടെ  ചുണ്ടുകള്‍ ചെവി തൊട്ടു.

ധിത്താ ധിത്താ ധിത്താ ധിമൃതതൈ 

'മരമോട് കല്ലുകള്‍ കനകം വെള്ളി' എന്ന് തുടങ്ങുന്ന രണ്ടാം പാദം അൽപം വേഗതയില്‍ പാടണം. ആദ്യ വണക്ക പാദ ഗാനം സ്പീഡില്‍ പാടിയത് കൊണ്ട് ട്രെയിന്‍ ബ്രേക്ക്‌ കിട്ടാതെ പായുന്ന പോലെയാണ് രണ്ടാം പാദം തുടങ്ങിയത്...
ഹെന്റമ്മോ! നാലഞ്ചു വരികള്‍ക്ക് ശേഷം 'തകത തകത തകത തൈ ' എത്തിയപ്പോഴേക്കും  അല്‍ഷിമേഴ്സ്   ബാധിച്ചു.  അറുപതിരണ്ടിലധികം വരികള്‍ പാടേണ്ട ഇടങ്ങളിലെല്ലാം ആദ്യ അഞ്ചാറു വരികള്‍ തന്നെ  വീണ്ടും വീണ്ടും പാടി തകര്‍ത്തു. അയ്യോ, ഇങ്ങനെ പാടിയാല്‍ ഇനി മൂളിപ്പാട്ട് പാടാന്‍ പോലും മാനം ഉണ്ടാകില്ലെന്ന ചിന്ത അവസാന നൃത്തചുവടുകള്‍ തുടങ്ങിയപ്പോള്‍ മനസിലേക്ക്  ഇരച്ചു കയറാന്‍ തുടങ്ങി. 

അമ്മൂമ്മാരായ കൂട്ടുകാര്‍ ചിരിച്ചു കുഴഞ്ഞ് ഡാന്‍സ്‌ കളിച്ചു. 
അവിടെ ചിരി ഇവിടെ കരച്ചില്‍. .. , ഇവിടെ കരച്ചില്‍,അവിടെ ചിരി.. ഞാന്‍ തെറ്റിച്ചപ്പോള്‍ അവര് ചുവടു തെറ്റിക്കാതെ എന്നെ വീണ്ടും  ഞെട്ടിച്ചു.

വയറില്‍ നിന്നോരാന്തല്‍.  അവര്‍ തെറ്റിച്ചിരുന്നെങ്കില്‍  എനിക്കും ചീത്ത കേള്‍ക്കാതെ രക്ഷപ്പെടാമായിരുന്നു . അല്ലെങ്കില്‍ ചീത്ത കേള്‍ക്കാന്‍ അവരെങ്കിലും ഒപ്പം ഉണ്ടാകുമല്ലോ എന്നെങ്കിലും ആശ്വസിക്കാമായിരുന്നു. ഹും, ദുഷ്ടകള്‍. ...

ആന്തല്‍ കൂടി കൂടി കണ്ണില്‍ പെരുത്ത്‌ കയറ്റം! തല കറങ്ങുമോ, സ്റ്റേജില്‍ വീണാല്‍ നാട്ടുകാര്‍ കാണുമല്ലോ ദൈവമേ എന്ന എന്റെ മനസിന്റെ കരച്ചില്‍ ദൈവം കേട്ടു. കര്‍ട്ടന്‍ വീണതിനൊപ്പം ഒരു സെക്കന്‍ഡ്‌ സമയം തന്നിട്ടാണ് എന്നെ കറക്കി വീഴ്ത്തിയത് . ഹാവൂ...അത്രയെങ്കിലും ആശ്വാസം.


കര്‍ട്ടന്‍ വലിച്ചു താഴ്ത്തുന്നയാള്‍ക്ക് എന്റെ നില്‍പ്പില്‍ പന്തികേട് നേരത്തെ തന്നെ തോന്നിയതിനാല്‍ എന്റെ വീഴ്ച മുന്‍കൂട്ടി കണ്ടു. ഭാഗ്യം, തലയിടിക്കാതെ അയാള്‍ കാത്തു. (ഓ, പിന്നെ അയാള് എത്രയെത്ര സ്റ്റേജില്‍ കര്‍ട്ടന്‍ വലിച്ചയാളാണ്, അങ്ങേര്‍ക്കു ഇതൊക്കെ മനസിലാകും.)

മേയ്ക്കപ്പ് റൂമിലെ ബഞ്ചില്‍ കണ്ണടച്ച് നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ ആരൊക്കെയോ പറയുന്ന കേട്ടു- 'പാവം രാവിലെ മുതല്‍ ഒററയിരുപ്പല്ലേ ?  മേയ്ക്കപ്പ് കാരണം ഒന്നും കഴിച്ചിട്ടുമുണ്ടാകില്ല. '' ശരിയല്ലേ, അയ്യോ പാവം ഞാനേ....

എന്നിട്ടും അവളുമാര്‍ എന്നെ കളിയാക്കി, കള്ള തലക്കറക്കം കറങ്ങിയെന്നു  പറഞ്ഞ് പൂര കളിയാക്കല്‍. പക്ഷേ  പാടി തെറ്റിച്ചെങ്കിലും ദുഷ്ട്കള്‍ക്ക് ഞാന്‍ സെക്കന്‍ഡ്‌ വാങ്ങി  കൊടുത്തില്ലേ ??
എന്നിട്ടും അവളുമാര്‍ പറയുന്നത് -രണ്ടു ടീം മാത്രമേ മല്‍സരത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് . ഹും





മാളൂന് അച്ഛനെ കാണണം

ഫേസ് ബുക്കിലേക്കൊരു ലിങ്ക്
'മാളൂന് അച്ഛനെ കാണണം '  എന്ന് പറഞ്ഞു പെട്ടെന്നാണ് മാളവിക കരഞ്ഞത്. ഭരതനാട്യം ഹൈസ്കൂള്‍ വിഭാഗം മല്‍സരം നടക്കുന്ന ഒന്നാം വേദിക്ക് പിന്നിലാണ് സംഭവം.  മാളുവിന്‍്റെ കരച്ചില്‍ കണ്ട മാഷ് പ്രമോദ്‌ ദാസും  അമ്മ ഉഷയും പെട്ടെന്ന് പതറി തരിച്ചു നിന്നു പോയി. റിയാലിറ്റി ഷോകളിലും സ്കൂള്‍ മല്‍സരങ്ങളിലും നൃത്തവേദികളില്‍ മാളവികക്കു കൂട്ട് പോയിരുന്ന അച്ഛന്‍ കൃഷ്ണദാസ് ഇത് പോലൊരു നൃത്ത മല്‍സര വേദിയില്‍ മകളുടെ ഗംഭീര പ്രകടനം കണ്ടു മടങ്ങും വഴിയാണ് ഒന്നര കൊല്ലം മുന്‍പ് മരിച്ചത്. അന്ന് വിട്ടെറിഞ്ഞ ചിലങ്ക വീണ്ടുമണിഞ്ഞ് ഗുരുവിന്‍്റെ കാല്‍ തൊട്ടു വന്ദിക്കുമ്പോള്‍ മാളവികയുടെ കണ്ണ് നിറഞ്ഞൊഴുകി. ഗുരുവിനൊപ്പം കാല്‍ തൊട്ടു വന്ദിക്കേണ്ട അച്ഛന്‍ നിഴല്‍ പോലുമല്ലാതായിരിക്കുന്നു. അമ്മയുടെ അനുഗ്രഹം വാങ്ങി വേദിയിലേക്ക് കയറും മുന്‍പ് അമ്മ മകളെ ആഞ്ഞു പുല്‍കി . മാളൂ,  ഒക്കേം അച്ഛന്‍ കാണുന്നുണ്ടെന്ന് ആ  അമ്മ മകളെ ആശ്വസിപ്പിച്ചു. നൃത്ത സമയത്ത് കരച്ചില്‍ മുഖത്തു വരുത്തരുതെന്നും അച്ഛന് അതിഷ്ടപ്പെടില്ളെന്നും പറഞ്ഞാണ് ആ അമ്മ മകളെ വേദിയിലേക്ക് കയറ്റി വിട്ടത്. മാളവിക കണ്ണിന്‍ മുന്നില്‍ നിന്നും മാറുമ്പോഴേക്കും അടക്കി വച്ച സങ്കടം കണ്ണീര്‍ തുള്ളികളായി അമ്മ ഉഷയുടെ മുഖത്ത് ചാലിട്ടൊഴുകി. സ്വകാര്യ ടി വി ചാനലുകളിലെ റിയാലിറ്റി ഷോ താരമായിരുന്നു മാളവിക. രണ്ടു റിയാലിറ്റി ഷോയിലും ഫസ്റ്റ് റണ്ണര്‍ അപ്പായി മാളവിക തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടാം മല്‍സരത്തില്‍ വിജയിസ്ഥാനം പ്രഖ്യാപിക്കപ്പെട്ട ശേഷം മടങ്ങി വീട്ടിലേക്ക് വരുമ്പോഴായിരുന്നു മരണം ഹൃദയാഘാതത്തിന്‍െറ രൂപത്തില്‍ കൃഷ്ണദാസിനെ കൊണ്ട് പോയത്. അതോടെ ഉഷയും മാളവികയും ഒറ്റക്കായി. കൃഷ്ണദാസ് നടത്തിവന്നിരുന്ന മെഡിക്കല്‍ ഷോപ്പ് വേറെയാളുകള്‍ക്ക് കൈമാറി. ഇരുവരും ഉഷയുടെ വീട്ടിലേക്ക് താമസവും മാറ്റി. എങ്കിലും സംസ്ഥാന യുവജനോത്സവത്തില്‍ പങ്കടെുക്കണമെന്ന കൃഷ്ണദാസിന്‍്റെ മോഹം സാധിച്ചു കൊടുക്കാന്‍ കഴിയില്ളെന്ന ചിന്ത വന്നപ്പോഴാണ് ഉഷ മകളോട് വീണ്ടും ചിലങ്കയണിയാന്‍ ആവശ്യപ്പെട്ടത്. നേരത്തേ സി ബി എസ് ഇ സ്കൂളിലായിരുന്ന മാളുവിനെ സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുപ്പിക്കണമെന്ന ലക്ഷ്യത്തോടെ കൃഷ്ണദാസ് തന്നെയാണ് ഇപ്പോള്‍ പഠിക്കുന്ന പാലക്കാട്  വാണിയംകുളം ടി ആര്‍ കെ എച്ച് എസ് എസില്‍ ചേര്‍ത്തത്. അതോര്‍ത്ത മാളു അമ്മയോട് സമ്മതം മൂളി. അങ്ങനെ വീണ്ടും മല്‍സര വേദിയില്‍ എത്തിയെങ്കിലും മാളുവിനെ കാത്തിരുന്നത് വിധികര്‍ത്താക്കളുടെ കാര്‍ക്കശ്യവും മറ്റു ചില മല്‍സരാര്‍ഥികളുടെ അനധികൃത മേല്‍ക്കോയ്മയുമാണ്. അവിടെ നിന്നും കോടതിയിലത്തെി . അ ര്‍ഹത ഉള്ള കുട്ടിയെ  പിതാവിന്‍്റെ മോഹം സാധിക്കാനെങ്കിലും സംസ്ഥാന മലസരത്തില്‍ പങ്കെടുപ്പിക്കാന്‍ അപ്പീല്‍ അനുവദിക്കണമെന്നായിരുന്നു അമ്മ അപേക്ഷിച്ചത്.   അനുവദിച്ചു കിട്ടുമെന്ന് കരുതിയില്ളെങ്കിലും മജിസ്ട്രേററിന് ഈ കലാകാരിയെ കാണാതിരിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് മാളവിക വീണ്ടും വേദിയില്‍ എത്തിയത്.  മല്‍സര ഫലം വന്നപ്പോള്‍ ഭദ്രകാളിയായി അരങ്ങ് തകര്‍ത്താടിയ മാളുവിന് ‘എ’ ഗ്രേഡ്.  ഉയര്‍ന്ന സ്ഥാനങ്ങള്‍ കിട്ടിയില്ലങ്കെിലും മത്സരിക്കാനും അച്ഛന്‍്റെ ആഗ്രഹം നിറവേറ്റാനും കഴിഞ്ഞെന്ന സായൂജ്യവുമായാണ്  മാളു അമ്മക്കൊപ്പം മടങ്ങുന്നത്.  ഏട്ടാം ക്ളാസ്സ് വിദ്യാര്‍ഥിയാണ് മാളവിക. കുച്ചപ്പുടിയിലും അപ്പീല്‍ വഴി നാടോടി നൃത്തത്തിലും മാളവിക മല്‍സരിക്കുന്നുണ്ട്.

മലപ്പുറം  കലോല്‍സവം 

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...