Fight എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Fight എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 നവംബർ 21, വ്യാഴാഴ്‌ച

ഞാന്‍ മരിക്കണോ ജീവിക്കണോ?

ഫേസ് ബുക്ക്‌ ചര്‍ച്ചയിലെക്കുള്ള ലിങ്ക്





നിങ്ങള്‍ പറയു, ഞാന്‍ മരിക്കണോ ജീവിക്കണോ? ഇനി ഏതു വാതിലിലാണ് മുട്ടേണ്ടത്?’ നിറകണ്ണുകളോടെ കൊച്ചിയിലെ ട്രാഫിക് വാര്‍ഡന്‍ ആയ പത്മിനി ചോദിക്കുന്നു.
നവംബര്‍ രണ്ടിന് കലൂരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കയ്യേറ്റത്തിനും അപമര്യാദ നിറഞ്ഞ പെരുമാറ്റത്തിനും ഇരയായ സ്ത്രീയാണ് പത്മിനി. ദുരിതം അനുഭവിക്കുന്ന അനേകം സ്ത്രീകളും കുട്ടികളും ഉണ്ട്. അവരുടെ പ്രാര്‍ത്ഥന തന്‍റെ കൂടെ ഉണ്ടാകുമെന്നാണ് വിശ്വാസം. സ്ത്രീ സമൂഹത്തിനു അന്തസ്സോടെ പുറത്തിറങ്ങി ജോലി ചെയ്യും. താന്‍ പരാതി പിന്‍വലിച്ചാല്‍ പിന്നെ തന്നെ സ്ത്രീ ആയി കരുതാനാകില്ല. അത് കൊണ്ട് സ്ത്രീകള്‍ക്ക് വേണ്ടി പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ അവര്‍ പല തവണ ഏങ്ങലടിച്ചു. വിതുമ്പി.
ഓരോ പെണ്ണും അവരെ അപമാനിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നിന്നും എങ്ങനെ പിന്മാറുന്നു എന്ന് ഇപ്പോള്‍ മനസിലായി. ശ്വേതാ മേനോന്‍റെ കേസും അതിനെ തുടര്‍ന്നുണ്ടായ പുകിലുകളും ഓര്‍മയുണ്ട്. എങ്കിലും ശ്വേത പിന്മാറിയ പോലെ ഒരു കാരണവശാലും പിന്മാറില്ല.
നടുറോഡില്‍ കാര്‍ യാത്രക്കാരന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാനസികമായി പീഡിപ്പിച്ച് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമമാണു പോലീസ് നടത്തുന്നത്. ഇതിനു തന്‍റെ ഡിപ്പാര്‍ട്ട്മെന്‍റിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും അവര്‍ ആരോപിച്ചു. പ്രതിയെ പിടികൂടാന്‍ ഇത് വരെ കഴിയാത്ത പോലീസ് തന്‍്റെ ഫോണ്‍ ചോര്‍ത്താനും താന്‍ ഫോണില്‍ സംസാരിക്കുന്നവരെ തെരഞ്ഞു പിടിച്ചു തേജോവധം ചെയ്യും ശ്രമിക്കുന്നു. നടു റോഡില്‍ തനിക്കേല്‍ക്കേണ്ടിവന്ന അപമാനത്തില്‍ നീതി നേടിയെടുക്കുന്നതില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് തന്നോടൊപ്പം നില്‍ക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ സംഭവം നടന്നതുമുതല്‍ മാനസികമായി തളര്‍ത്തുന്ന സമീപനങ്ങളാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടപ്പള്ളി ട്രാഫിക് സ്റേറഷനിലെ എസ്. ഐയും ഹെഡ് കോണ്‍സ്ററബിളും ഏതാനും ചില സഹപ്രവര്‍ത്തകരും തനിക്കെതിരായി പ്രവര്‍ത്തിക്കുന്നു.
തനിക്കെതിരായുണ്ടായ ആക്രമണം പോലും സഹപ്രവര്‍ത്തകരുടെ പ്രേരണയാല്‍ ഉണ്ടായതാണോയെന്ന് സംശയിക്കുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ പരിധിക്കുള്ളില്‍ നിന്നും തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് പോലീസ് ഇപ്പോള്‍ സ്വീകരിച്ചക്കുന്നത്. മൊഴിയെടുക്കാനെന്ന് പറഞ്ഞ് പലപ്പോഴായി സ്റേറഷനിലേക്ക് വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു.
താനുമായി ഫോണില്‍ ബന്ധപ്പെടുന്നവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണു പോലീസ്. തന്നെ സഹായിക്കുന്നവരെ സമ്മര്‍ദ്ദത്തിലൂടെ പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴി മാറ്റിപ്പറയിപ്പിച്ചതൊക്കെ അതിനുദാഹരണമാണ്. നിരന്തരം സമര്‍ദ്ദം ചെലുത്തി തന്നെ കേസില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമമെങ്കില്‍ അതിനു താന്‍ തയ്യല്ല. എന്തു ബുദ്ധിമുട്ട് സഹിച്ചാണെങ്കിലും നീതി ലഭിക്കുന്നതുവരെ കേസുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.
സാധാരണക്കാര്‍ക്ക് നീതി നടപ്പാക്കിക്കോടുക്കേണ്ട പോലീസ് പണത്തിനു സ്വാധീനത്തിനും വഴങ്ങുന്നവരായി മാറുന്നത് ദുഖകരമാണ്. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യത്തത് പോലീസിന്‍റെ അനാസ്ഥയാണ്. പണത്തിനുവേണ്ടി ജോലിയെടുക്കുന്ന ഉദ്യോഗസ്ഥരെ മാറ്റി കേസ് അന്വേഷണം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കാനാണ് പോലീസിന്‍െറ നീക്കമെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂനിഫോമില്‍ സത്യഗ്രഹം നടത്തുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും പത്മിനി മുന്നറിയിപ്പ് നല്‍കി. അതോടൊപ്പം സംഭവത്തിന്‍റെ സത്യാവസ്ഥ കാട്ടി ഐ.ജിക്കും മനുഷ്യാവകാശ കമ്മീഷനും, പട്ടികജാതി ക്ഷേമ കോര്‍പറേഷനും പരാതി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കേസില്‍ പ്രതിക്ക് ബുധനാഴ്ച മുന്‍കൂര്‍ ജാമ്യം ലഭിച്ചു. തുടര്‍ന്ന് പത്മിനി വ്യാഴാഴ്ച രാവിലെ മനുഷ്യാവകാശ കമീഷന്‍, വനിതാ കമ്മീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 

2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013 മാർച്ച് 9, ശനിയാഴ്‌ച

ആണുങ്ങള്‍ക്ക് ആണുങ്ങളെ തല്ലാമോ ?

Face book Link
അമൃത വിഷയത്തില്‍ ആദ്യ വിശദ കഥയും പിന്നീട്  പ്രത്യേക വിശദ  വഴിത്തിരിവും ഉണ്ടാക്കിയ മനോരമ ന്യൂസ്‌ കുറെ പേരെ ആദ്യം അല്പം വിഷമിപ്പിചെങ്കിലും ഇപ്പോള്‍ സമാധാനവും സന്തോഷവും ഉണ്ടാക്കുന്ന വിധം   വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നു . അമൃതയുടെ കൂടെയുള്ള പുരുഷന്മാരായ അച്ഛനും അച്ഛന്‍റെ കൂട്ടുകാരനും ചേര്‍ന്നാണ് യുവാക്കളെ മര്‍ദ്ദിച്ചതെന്ന് വിവരാവകാശം വഴി ലഭിച്ച കറങ്ങുന്ന കാമെറ ദൃശ്യങ്ങള്‍ കാണിച്ച് മനോരമ ന്യൂസ്‌ വ്യക്തമാക്കുന്നു.

അമൃത വിഷയത്തില്‍ 'പെണ്ണിന്റെ അടി കൊണ്ടല്ലോ' എന്ന് വിഷമിച്ചവര്‍ക്കൊക്കെ ഈ പുതിയ വാര്‍ത്ത ആഘോഷ പൂത്തിരി കത്തിക്കാന്‍ ഇട കൊടുത്തിരിക്കുകയാണ്.
ഇതിന്റെ പേരില്‍ ചിയേഴ്സ് അടി തുടങ്ങിയ ചിലര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലേക്ക് അര്‍മാദിച്ചു കമന്റടി ആരംഭിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കട്ടെ !!

ക്രമസമാധാനം കയ്യിലെടുത്തതിനു  അമൃതയെ പ്രതിയാക്കണം എന്നവശ്യപ്പെട്ടവര്‍ മാത്രമാണ് ഇപ്പോള്‍ പെരുവഴി ആയത്. പെണ്ണ് തല്ലാമോ എന്ന് സദാചാരം ചോദിച്ചവരും ഏതാണ്ട് വായ തുന്നിയ അവസ്ഥയിലായി.  പെണ്ണുങ്ങളെ അധിക്ഷേപിച്ചാല്‍ കൂടെയുള്ള അച്ഛന്‍ അടക്കമുള്ള ആണുങ്ങള്‍ക്ക് ആണുങ്ങളെ തല്ലാമോ എന്നുള്ള ചൂടുള്ള വിഷയത്തിലേക്ക് കൂടി മനോരമ ന്യൂസ്‌ വഴിത്തിരിവ്‌ ഉണ്ടാക്കിയിരിക്കുന്നു.എന്തായാലും യുവാക്കള്‍ അടി വാങ്ങി എന്ന് തന്നെ മനോരമ 'അവകാശ'പ്പെടുന്നുണ്ട്, അത് കാമെറ വട്ടം കറങ്ങി വരുന്നത് കൊണ്ടു അടി കൊണ്ടത്‌ എന്തിനാണെന്ന് മനസിലാക്കാന്‍ മനോരമക്ക് പറ്റിയിട്ടില്ല . ( ഏഷ്യാനെറ്റ് പക്ഷെ പറയുന്നത് മനോരമ പറയുന്നത് പോലെയല്ല, അമൃതയെ അധിക്ഷേപിച്ചവര്‍ അടി കൊണ്ടു എന്ന്  ഉറപ്പോടെ ആണ്,)
അതോ കൂടെയുള്ള പെണ്ണുങ്ങളെ പറഞ്ഞാല്‍ ആണുങ്ങള്‍ മിണ്ടാതെ നടക്കണം എന്നാണോ സദാചാര / സ്ത്രീ വിരുദ്ധ വാദികള്‍ പറയുക എന്ന വലിയ ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.

തങ്ങളെ തല്ലിയ അമൃതക്കെതിരെ കേസെടുക്കണമെന്ന യുവാക്കളുടെ വാദവും അമൃതക്കെതിരെ കേസ്‌ ചാര്‍ജ്ജ്‌ ചെയ്യണമെന്ന കോടതി ഉത്തരവും തീര്‍ത്തും പപ്പടം പൊടിക്കുന്നത് പോലെ ആവിയായി പോയി. അമൃത തല്ലിയില്ലെനു കാമെറ ദൃശ്യങ്ങള്‍ കാണിക്കുന്നു എന്ന് മനോരമ ന്യൂസ്‌ പറയുമ്പോള്‍ ഇനിയെങ്ങനെ അമൃതക്കെതിരെ മര്‍ദ്ദന കുറ്റത്തിന് കേസേടുക്കമെന്ന ചോദ്യവും ബാക്കിയാകുകയാണ്.

മനോരമ ന്യൂസ്‌ കാണാം

ഏഷ്യാനെറ്റ് ന്യൂസ്‌ കാണാം 









ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...