Artist എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Artist എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഫഹദ് നസ്രിയക്ക്‌ വേണ്ടി കാര്‍ വാങ്ങി

ഉപ വിഭാഗം- സോഷ്യല്‍  നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ കാലത്തെ മാധ്യമ പ്രവര്‍ത്തനം 

ഇതൊരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണ്. ആളുകള്‍ ആകാംക്ഷ ഭരിതര്‍ ആണ്. അവര്‍ ആവശ്യത്തില്‍ കൂടുതല്‍ മറ്റുള്ളവരുടെ ജീവിതം അറിയാന്‍ ശ്രമിക്കുന്നു. അത് കൊടുത്തില്ലേല്‍ ആ പത്രം വാങ്ങില്ല/ ടി വി കാണില്ല. അതെവിടെ കിട്ടുമോ അവിടെ പോകാന്‍ നമ്മുടെ ആളുകള്‍ ഒരുക്കമാണ്. 
നസ്രിയ , ഫഹദ്, സരിത തുടങ്ങിയ പേര് കണ്ടാല്‍ ആളുകള്‍ ഇടിച്ചു കയറും എന്നാണു അടുത്തിടെ , ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തുന്ന ഒരു ചങ്ങാതി എന്നോട് പറഞ്ഞത് ( ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഓരോ പോസ്റ്റിലും എത്ര പേര്‍ വന്നു എന്നറിയാന്‍ സംവിധാനം ഉണ്ട് ) 

അതിനാല്‍ കച്ചവടം ലക്ഷ്യമിടുന്ന ഏതൊരു പത്ര സ്ഥാപനവും / ദൃശ്യ മാധ്യമ സ്ഥാപനവും അത്തരം വാര്‍ത്തകള്‍ എരിവും പുളിയും കൂട്ടി കൊടുക്കാന്‍ കച്ച കെട്ടി ഇറങ്ങുന്നു. ചിലപ്പോഴത് മതം ആകാം, സെലിബ്രിറ്റി ആകാം, ഗോസിപ്പ്സ് ആകാം , രതി ആകാം .. 

ഏതു ഇനം ആളുകളുടെ ഇടയിലാണോ ഒരു ഉല്‍പ്പന്നം വില്‍പ്പനക്ക് വച്ചിട്ടുള്ളത് , അത്തരം ആളുകളുടെ ഇഷ്ടം അറിഞ്ഞു ഉല്‍പ്പന്നം തയ്യറാക്കിയില്ലെങ്കില്‍ ഉപഭോക്താവ് ആ ഉല്‍പ്പന്നം വാങ്ങാതെ പോകും 

വാര്‍ത്തകളുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ ! 

എന്നിട്ടോ , കുറ്റം മുഴുക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്! നാണംകെട്ട മാധ്യമ പ്രവര്‍ത്തനം, നാണംകെട്ട മാധ്യമ ധര്‍മ്മം എന്നൊക്കെ  പറയുന്ന ചിലരെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു ! 

2014 ഏപ്രിൽ 25, വെള്ളിയാഴ്‌ച

സിസ്റ്റര്‍ ക്രിസ്റ്റീന

ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ സത്യമായും കരുതി, എന്റെ ദൈവമേ നീ എന്തിനാണ് ഈ സുന്ദരി കുട്ടിയെ കന്യാസ്ത്രീ ആക്കി കളഞ്ഞതു എന്ന് ! എന്തൊരു പോസിറ്റീവ് എനര്‍ജിയാണ് അവര്‍ നല്‍കുന്നതെന്നോ!

വോയ്സ് ഓഫ് ഇറ്റലി എന്ന റിയാലിറ്റി ഷോയില്‍ പാടാനെത്തിയതാണ് സിസ്റ്റര്‍ ക്രിസ്റ്റീന. 25 കാരിയായ ഈ കന്യാസ്ത്രീയുടെ പാട്ട് കേട്ട വിധികര്‍ത്താക്കള്‍ വരെ അത്ഭുതസ്ത്ബധര്‍ ആയി പോയി. എന്റെ കയ്യിലൊരു കഴിവുണ്ട്, അത് നിങ്ങള്ക്ക് നല്‍കാന്‍ വന്നതാണ് എന്നാണ് ഈ കന്യാസ്ത്രീയുടെ പക്ഷം.
ശരിക്കും ഇവരൊരു ഗിഫ്റ്റ്‌ തന്നെയാണ് !

വീഡിയോകള്‍ കണ്ടു നോക്കൂ
മറ്റൊരു വീഡിയോ കാണൂ




2014 ഏപ്രിൽ 2, ബുധനാഴ്‌ച

ഫാത്തിമയുടെ പാട്ടോ ചിത്രമോ ഇഷ്ടപ്പെട്ടത് ?





ചങ്ങാതിമാരെ ,

പുതിയ ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തുന്നു.
പേര് ഫാത്തിമ
ആളൊരു മിടുക്കിയാണ്
ചിത്ര രചന , ഗാനാലാപനം, ഗാന രചന, സംഗീത സംവിധാനം, ഫോട്ടോഗ്രാഫി എന്നിവയില്‍ ഒന്നിനൊന്നു മെച്ചം.

ഫാത്തിമ തന്നെ ഗാന രചന നിര്‍വഹിച്ച് ഈണമിട്ട് പാടിയ പാട്ട് കേള്‍ക്കൂ..പശ്ചാത്തലത്തില്‍ ഫാത്തിമയുടെയും ഫാത്തിമ രചിച്ച ചിത്രങ്ങളുടെയും മനോഹാരിതയും കാണൂ

വീഡിയോ വെറും മൂന്നു മിനിറ്റേ ഉള്ളൂ.. കാണാന്‍ മറക്കല്ലേ

I became a big fan of her .. listen to her songs( by other music composers) 

2014 ഫെബ്രുവരി 18, ചൊവ്വാഴ്ച

സെക്സ് ഓണ്‍ ദ ബീച്ച്



സെക്സ് ഓണ്‍ ദി ബീച്ച് എന്ന് റീമ കല്ലിങ്കല്‍ സ്വന്തം ഫേസ്‌ ബുക്ക്‌ പേജില്‍ പറഞ്ഞത് ആര്‍ക്കൊക്കെയോ എന്തൊക്കെയോ വികാരം ഉണര്‍ത്തിയിരിക്കുന്നു. വാലന്റൈന്‍സ്‌ ഡേയില്‍ ഇണ പിരിഞ്ഞു കിടക്കുന്ന രണ്ടു സ്ട്രോകള്‍ ഇട്ട ഒരു ഡ്രിങ്ക്ന്റെ പടം റീമ പോസ്റ്റ് ചെയ്തത് ബല്ലാത്ത പോല്ലാപ്പിലാണ് പലരെയും എത്തിച്ചത്. യാത്രയില്‍( വേണമെങ്കില്‍ ഹണിമൂണ്‍ യാത്ര എന്ന് തന്നെ പറയാം ) ഏതോ ഒരു ബീച്ചില്‍ വാലന്റൈന്‍സ്‌ ദിവസത്തില്‍ റീമയും ആഷിക്കും കൂടി ഏതോ ബീച്ച് ഓപ്പണ്‍ എയര്‍ മണിയറ ആക്കിയെന്നാണ് ആദ്യ വിവരം വന്നത്. റീമക്ക് കളി കുറച്ചു കൂടുന്നുണ്ടെന്നു ചിലര്‍. ഇതൊക്കെ ഭാര്യേം ഭര്‍ത്താവും ഒറ്റയ്ക്ക് ആഘോഷിച്ചാല്‍ പോരെ, നാട്ടുകാരെ വിളിച്ചു അറിയിക്കണോ എന്ന് വേറെ ചിലര്‍. മാതൃക കല്യാണം നടത്തിയത് തന്നെ പേരുണ്ടാക്കാനാണെന്നും ഇത് പോസ്റ്റിനു ലൈക്ക്‌ കൂടാനുള്ള വെറും ഗിമ്മിക്കുകള്‍ മാത്രമാണെന്നും വേറെ കുറെ പേര്‍ കമന്റോടടി. ന്യൂ ജെനറേഷന്‍ ടീമായ ആഷിക്കും റീമയും ഇത് പബ്ലിക്കായി പറഞ്ഞില്ലെന്കിലെ അത്ഭുതം ഉള്ളൂ എന്നും കുറെ പേര്‍.  ബീച്ചില്‍ നടന്നതൊക്കെ മൊബൈലില്‍ പിടിച്ചു നെറ്റില്‍ ഇട്ടാല്‍ കൊള്ളാമെന്നു കുറെ പേര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വേറെ കുറച്ചു പേര്‍ ഏതു ബീച്ചിലാ എന്ന് വരെ ചോദിച്ചു, (നേരിട്ട് കാണാന്‍ ആയിരിക്കും.) 

സംഭവം എന്തായാലും കലക്കി. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സംഭവം ഏറ്റെടുത്തു. ഹോട്ട് ഡോഗ് തിന്നുന്ന മത്സരത്തെ കുറിച്ച് മലയാളത്തിലെ ഒരു മുഖ്യധാര ചുകപ്പന്‍ പത്രം ''പട്ടിയെ തിന്നു റെക്കോഡ്‌ ഇട്ടു' എന്ന് ഒന്നാം പേജ് വാര്‍ത്ത നല്‍കിയ പോലെയായി പോയി ഇതും. സെക്സ് ഓണ്‍ ബീച്ച് എന്നത് ഒരു വോഡ്ക മിക്സഡ്‌ ഡ്രിങ്ക് ആണെന്ന് അറിയാത്ത കൂതറ രാമന്മാര്‍ ( രാമിമാരെ കണ്ടില്ല പരിസരത്ത്) അതറിഞ്ഞു വന്നപ്പോള്‍ ഇട്ട കമന്റ് കുറെ ന്യൂ ജെനറേഷന്‍ ബീപ് സഹിതം മാത്രം വായിക്കാവുന്ന കമന്റുകള്‍ ആയിരുന്നു. വിവരക്കേട് മുതലെടുത്തു കളിയാക്കാന്‍ നടക്കുന്നോടീ എന്നാണു ഒരു മാന്യന്‍ എഴുതിയത്. 

എന്തായാലും കമന്റുകള്‍ വായിച്ച് റീമയും ആഷിക്കും തല കുത്തി മറിഞ്ഞ് ചിരിച്ചു കാണണം. പലരുടെയും മുഖത്തേക്ക്  തിരിച്ചു വച്ച കണ്ണാടി പിടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നാണ് റീമയുടെ വിഷയത്തിലെ പ്രതികരണം 

സെക്സ് ഓണ്‍ ബീച്ച് തയ്യാറാക്കുന്ന വിധം 

One of the most popular cocktails, a Sex on the Beach is a delicious fruity drink that almost anyone will like. It's a great tropical highball that is wonderful on hot summer nights or afternoons at the beach.
Beginning bartenders should place Sex on the Beach on their list of drinks to know.
Prep Time: minutesTotal Time: 3 minutes
Yield: 1 CocktailIngredients:
Preparation:
  1. Pour all the ingredients into a cocktail shaker with ice cubes.
  1. Shake well.
  1. Strain into a highball glass.
  1. Garnish with the orange slice and maraschino cherry.

2013 ഡിസംബർ 15, ഞായറാഴ്‌ച

തെരുവ് ഫാഷന്‍ ഷോ





ഹോളിവുഡ്‌ ചിത്രങ്ങളിലേതു പോലെ വിരിഞ്ഞ, വര്‍ണശബളിമായാര്‍ന്ന തൊപ്പിയും വസ്ത്രങ്ങളും ധരിച്ച് ആ മോഡലുകള്‍  നടന്നപ്പോള്‍ കൊച്ചിയില്‍ ജനം സ്തംഭിച്ചു. ചെണ്ട മേളം കേട്ടാണ് പലരും അവര്‍ നില്‍ക്കുന്നിടത്തെക്ക് ശ്രദ്ധിച്ചത്. ബസില്‍ നിന്നും തല നീട്ടിയ പലരും ആ കാഴ്ച കണ്ടു അമ്പരന്നു. കുറെ മോഡലുകള്‍ അതാ,  നടുറോഡില്‍ ട്രാഫിക്‌ മീഡിയന് അരികിലൂടെ ക്യാറ്റ് വാക്ക്‌ നടത്തുന്നു. അതുകണ്ട ചിലര്‍ ഉടനെ ബസ്സില്‍ നിന്നും ചാടിയിറങ്ങി. ബൈക്കിലും കാറിലും പോകുന്നവരില്‍ ചിലര്‍ വാഹനം തെരുവോരത്തു പാര്‍ക്ക് ചെയ്ത് റാമ്പിനടുത്തേക്ക് അതിവേഗം നടന്നു. വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ ആ കാഴ്ച കാണാനായി വാഹനങ്ങളുടെ വേഗം കുറച്ചു. കാണികള്‍ നിറഞ്ഞപ്പോള്‍ വലഞ്ഞത് ട്രാഫിക്‌ വാര്‍ഡന്‍ ആണ്. ഏറെ നേരം പണിപ്പെട്ടാണ് അദ്ദേഹം ഗതാഗതം നിയന്ത്രിച്ചത്. അടുത്ത് വന്നു നോക്കിയപ്പോഴാണ് എല്ലാവര്ക്കും ഒരു കാര്യം വ്യക്തമായത്. വസ്ത്രങ്ങള്‍ മുഴുവന്‍ നിര്‍മിച്ചിരിക്കുന്നത് പ്ലാസ്റ്റിക്‌ കവറുകളും കുപ്പികളും ഗ്ലാസുകളും ഉപയോഗിച്ചാണ്. കണ്ടു നിന്നവരുടെ കണ്ണ് മിഴിഞ്ഞു പോയി . ഹമ്പോ എന്ന് പലരും മനസ്സില്‍ പറഞ്ഞു. ഈ വസ്ത്രങ്ങള്‍ ഒക്കെയും  അക്സ് അജിയെന്ന അജികുമാര്‍ സുധാകരന്റെ കരവിരുതാണ്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 

 
ഫാഷന്‍ ഷോ കാണാന്‍ മേനക ജംഗഷനില്‍ കാണികള്‍ തടിച്ചു കൂടിയപ്പോള്‍ 

തെരുവ് ഫാഷന്‍ ഷോ  
നാല് മാസങ്ങള്‍ കൊണ്ടാണ് അജി ഇത്രയും വസ്ത്രങ്ങള്‍ ഉണ്ടാക്കിയത്. പ്ലാസ്റ്റിക്ക് കവറുകള്‍ പ്രത്യേക രീതിയില്‍ ഒന്നിച്ചു ചേര്‍ത്ത് നിര്‍മിച്ച ഇംഗ്ലീഷ്‌ മോഡല്‍ തൊപ്പികള്‍, കുപ്പികള്‍ മുഴുവനായും പകുതി മുറിച്ചും ഉണ്ടാക്കിയ നീളന്‍ ഉടുപ്പുകള്‍, പാനീയം കുടിക്കുന്ന സ്ട്രോ നിരത്തി വച്ച മിഡിയും ടോപ്പും, പ്ലാസ്റ്റിക്‌ ഷീറ്റുകളും ചാക്കും കൂട്ടിച്ചേര്‍ത്ത കോട്ടുകള്‍, ഐസ്ക്രീം സ്റ്റിക്കുകളും ഷട്ടില്‍കോക്കും കൊണ്ടുള്ള മോഡേണ്‍ തൊപ്പികള്‍, പ്ലാസ്റ്റിക്‌ സ്പൂണ്‌കള്‍ നിരത്തിയ മേല്‍ക്കുപ്പായങ്ങള്‍, ചീട്ടു കൊണ്ടുള്ള വിശറിയും ഗൌണും , പ്ലാസ്റ്റിക്‌ ഗ്ലാസ്സുകളും കുപ്പികളുടെ മൂടികളും കൊണ്ടുള്ള പെണ്ണുടുപ്പുകള്‍, കൂള്ട്രിംഗ്സ് കാനുകള്‍ കൊണ്ടുള്ള പുറം കുപ്പായങ്ങള്‍, വിവിധ തരം സ്നാക്ക് കവറുകള്‍ കൊണ്ടുള്ള ഷര്‍ട്ടുകള്‍ എന്നിവയാണ് അജി കൊച്ചിയില്‍ അവതരിപ്പിച്ച വസ്ത്രങ്ങള്‍  


ലക്‌ഷ്യം
 ഏറെ കഷ്ടപ്പാടുകള്‍ക്കിടയില്‍ പരുവപ്പെടുത്തിയെടുത്ത ഈ വസ്ത്രങ്ങള്‍ കൊണ്ട് നൂതനമായ സന്ദേശ പ്രചരണം സംഘടിപ്പിക്കാനാണ് അജി  ഈ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്‌ നാടിന്റെയും സമൂഹത്തിന്റെയും വില്ലനാണ് എന്ന് കരുതുന്ന  അജി ഫാഷന്‍ ഷോയിലൂടെ ആകര്‍ഷിക്കപ്പെടുന്ന ജനത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നു.


ഫ്ലാഷ് ബാക്ക്
അജി
തിരുവനന്തപുരം  കടക്കാവൂര്‍ അഞ്ചു തെങ്ങ് സ്വദേശിയാണ് അജി. മാടന്‍വിളാകം വീട്ടില്‍ തയ്യല്‍ക്കാരായ സുധാകരനും മറിയാമ്മയും ആണ് മാതാപിതാക്കള്‍.  ഏതൊരു മാതാപിതാക്കളെയും പോലെ അജിയെയും അവര്‍  കോളജില്‍ അയച്ചു പഠിപ്പിച്ചു. കൊമേഴ്സ്‌ ആയിരുന്നു അജിയുടെ വിഷയം. തങ്ങള്‍ കഷ്ട്ടപെടുന്നത് പോലെ മകന്‍ കഷ്ടപെടരുത് എന്ന് ആ അച്ഛനമ്മമാര്‍ കരുതി. അതിനു വേണ്ടി സകല ത്യാഗവും സഹിച്ചാണ് ആ മാതാപിതാക്കള്‍ മകനെ വളര്‍ത്തിയത്‌. മകന് ഉയര്‍ന്ന ഉദ്യോഗം കിട്ടുന്നതായും എസി ഓഫീസില്‍ ജോലി ചെയ്യുന്നതായും വലിയ കാറില്‍ സഞ്ചരിക്കുന്നതായുമൊക്കെ അവര്‍ സ്വപ്നം കണ്ടു. അവരുടെ ഇഷ്ടം നിറവേറ്റാന്‍ മകന്‍ കോളജില്‍ പോയി . പക്ഷെ, മനസ്സില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യണം എന്ന് ആഗ്രഹം ഒളിപ്പിച്ചു വച്ചു. ആരോടും പറഞ്ഞതുമില്ല. അത് കൊണ്ട് തന്നെ ഡിസൈനിംഗ് മേഖലയില്‍ പഠനം നടത്താനോ ഏതെങ്കിലും ഡിസൈനറുടെ കീഴില്‍ പോയി നിന്ന് പ്രാക്ടീസ് നടത്താനോ തുനിഞ്ഞതുമില്ല.

പാവപ്പെട്ടവന്‍റെ ഡിസൈനര്‍
ഏതൊരാള്‍ക്കും അവരവരുടെ ശരീരത്തിന് ഇണങ്ങുന്ന രീതിയില്‍ വസ്ത്രം തുന്നണം എന്നതാണ് ഓരോ ഫാഷന്‍ ഡിസൈനര്‍മാരും ആദ്യം പഠിക്കുന്ന പാഠം. വിദേശങ്ങളില്‍ അതൊക്കെ സര്‍വസാധാരണമാണ്. എന്നാല്‍ ഈ കൊച്ചു കേരളത്തില്‍ അത്തരത്തില്‍ ഒരു ആഗ്രഹം നടപ്പില്ല. ഡിസൈനര്‍മാര്‍ അവരുടെ ഇഷ്ടത്തിനുള്ള വസ്ത്രം തുന്നും. നമുക്ക് വേണമെങ്കില്‍ ഇഷ്ടപെടാം. ആവശ്യമെങ്കില്‍ വാങ്ങാം. അതിനപ്പുറം ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല. പക്ഷെ, അജി കൂട്ടുകാര്‍ക്കിടയില്‍ ഹീറോ ആകുന്നത് അവര്‍ക്കിഷ്ടപെടുന്നതും അവരുടെ ശരീരത്തിന് ഇണങ്ങുന്നതുമായ വസ്ത്രങ്ങള്‍ രൂപ കല്‍പ്പന ചെയ്താണ്. അല്ലെങ്കിലും , അജിയുടെ മനസ് നിറയെ വിവിധ രൂപങ്ങളാണ്. കസവ് തുണിത്തരത്തില്‍ ചെയ്തെടുക്കുന്ന വിവധ ഡിസൈനുകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.  കുറഞ്ഞ ചെലവില്‍ മനോഹരമായ വസ്ത്രം എന്നതാണ്  അജിയുടെ പോളിസി. മോഡേണ്‍ വസ്ത്രങ്ങളും നാടന്‍ വസ്ത്രങ്ങളും ഒരേ പോലെ രൂപകല്‍പ്പന ചെയ്യാന്‍ അജിക്ക് കഴിയും.


പ്രദര്‍ശനത്തിന്റെ വഴി
രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ നാട്ടുകാരെ കാണിക്കാന്‍ എന്ത് വഴി എന്ന് കുറെ ആലോചിച്ചു അജി. ടി.വി ചാനലുകളിലെ എന്റര്‍ടൈന്‍മെന്റ് ഡസ്ക്കുകളില്‍ വിഷയം സമര്‍പ്പിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. അകാദമിക യോഗ്യതകള്‍ തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ സ്പോണ്സര്‍ഷിപ്‌ നല്‍കാനും ആരും മുന്നോട്ടു വന്നില്ല. അങ്ങനെയാണ് ആദ്യമായി  കൂട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞ വര്ഷം തിരുവനന്തപുരത്ത് നടുറോഡില്‍ റാമ്പ് തീര്‍ക്കാന്‍ തുനിഞ്ഞത്. അന്ന് ഇടതുപക്ഷത്തിന്റെ സമരം നടക്കുന്ന സമയം. ചാക്ക് കൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ പുരുഷ മോഡലുകള്‍ നടന്നെത്തിയപ്പോള്‍ കാണികള്‍ അത്ഭുതത്തോടെ വഴി മാറി കൊടുത്തു. മറ്റേതോ സമരം വരുന്നു എന്നാണു ആദ്യം എല്ലാവരും കരുതിയത്‌. പിന്നെയാണ് ഫാഷന്‍ ഷോ ആണെന്ന് മനസിലായത്. അപ്പോള്‍ നിറഞ്ഞ കയ്യടികളോടെയും ആര്‍പ്പ് വിളികളോടെയും മോഡലുകളെ വരവേറ്റു. അജിക്കും സന്തോഷം. പക്ഷെ, അന്നത്തെ ആ ഷോ പോരാ എന്ന് മനസ്സില്‍ തോന്നിയത് കൊണ്ടാണ് കൊച്ചിയില്‍ റാമ്പ് ഒരുക്കാമെന്ന് അജി തീരുമാനിച്ചത്. ഷോ നടത്തി. അത് തകര്‍ത്തു. ചങ്ങാതിയും 27പൌലോ എന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി സാരഥിയുമായ സുനില്‍ ജോണ്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.  


എല്ലാം അമ്മ
അമ്മയാണ് എല്ലാം. അജി പറയുന്നു- ‘’അമ്മക്കാണ് ഈ ഷോ സമര്‍പ്പിക്കുന്നത്. എനിക്ക് ഇങ്ങനെ ഒരു ഷോ ചെയ്യുന്നതിന് അമ്മ ഏറെ പരിശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസമായി രാവും പകലുമില്ലാതെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോഴും തുന്നിയെടുക്കുമ്പോഴും എനിക്കും കൂട്ടുകാര്‍ക്കും പ്രോത്സാഹനവും  ഭക്ഷണവും തന്നു അമ്മ കൂടെ നിന്നു. ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ മുഴുവന്‍ ക്രെഡിറ്റും അമ്മയ്ക്കാണ്’’







2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

സിനിമയുടെ കിളി വാതിൽ തുറന്ന് സംഗീത 'രാജഹംസം '

കൊച്ചി: ജീവിതത്തിന്‍െറ റിയാലിറ്റി ഷോയില്‍ സംഗീത രാജഹംസമായ ചന്ദ്രലേഖക്ക് മലയാള സിനിമ പിന്നണിയില്‍ അരങ്ങേറ്റം. ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും ലക്ഷങ്ങളുടെ മനംകവര്‍ന്ന ഗായിക, എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന ‘ലൗ സ്റ്റോറി’യിലൂടെയാണ് സിനിമയിലേക്കു ചുവടുവെച്ചത്.

‘കണ്‍കളാലൊരു കവിതയെഴുതാന്‍ വന്നുവോ കിളിവാതിലില്‍’ എന്ന ഗാനത്തിന്‍െറ റെക്കോര്‍ഡിങ് വ്യാഴാഴ്ച പാലാരിവട്ടം ജനതാറോഡിലെ ഫ്രെഡി സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി. സോഷ്യല്‍ നെറ്റ്വര്‍കിങ് സൈറ്റുകളിലൂടെ സിനിമാഗാന രംഗത്തേക്ക് ഉയര്‍ത്തപ്പെട്ട മലയാളത്തിന്‍െറ ആദ്യ ഗായികയാണ് ചന്ദ്രലേഖ. പുതുമുഖ ഗായികക്കായി നിര്‍മാതാവ് മിലന്‍ ജലീലും സംവിധായകന്‍ പ്രശാന്തും അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ചന്ദ്രലേഖയുടെ പാട്ട് കേട്ടത്. ‘രാജഹംസമേ മഴവില്‍ കൊടിയില്‍’ എന്ന ഗാനം ഫേസ്ബുക്കിലൂടെ കേട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ളെന്ന് പ്രശാന്ത് പറയുന്നു.

അങ്ങനെയാണ് പത്തനംതിട്ട കുമ്പളാംപൊയ്കയിലെ പറങ്കിമാമൂട്ടില്‍ വീട്ടിലത്തെിയത്. പാട്ട് ചിട്ടപ്പെടുത്തിയ ഡേവിഡ് ഷോണ്‍, ഗാനരചയിതാവ് സുധി കൃഷ്ണ എന്നിവരുടെയും ആദ്യ സിനിമയാണിത്. സംഗീതം പഠിക്കാത്തതിന്‍െറ ചില ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പറഞ്ഞുകൊടുത്തത് മനസ്സിലാക്കി 10 മിനിറ്റുകൊണ്ട് പാട്ട് പഠിച്ച ചന്ദ്രലേഖ മികച്ച ഭാവത്തോടെ തന്നെ പാട്ട് പൂര്‍ത്തിയാക്കി. സിനിമയില്‍ പാടാനാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഫേസ്ബുക്കിലെയും യൂട്യൂബിലെയും കൂട്ടായ്മയാണ് അതിനു വഴിയൊരുക്കിയത്. അതുകൊണ്ടുതന്നെ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലെ പ്രേക്ഷകര്‍ക്കാണ് തന്‍െറ പാട്ട് സമര്‍പ്പിക്കുന്നതെന്നു ചന്ദ്രലേഖ പറയുന്നു.

ഗാനം പാടിയ ആദ്യദിനം തന്നെ തരംഗമായി. റെക്കോഡിങ് നടന്ന് മണിക്കൂറുകള്‍ക്കകം പാട്ട് സോഷ്യല്‍ മീഡിയകളില്‍ സൂപ്പര്‍ഹിറ്റായത്. ഡേവിഡ് ഷോണ്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്‍െറ റെക്കോഡിങ് സിബി മലയില്‍ ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച കൊച്ചിയില്‍ പൂര്‍ത്തിയാക്കിയത്.

. മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിന് ഷെയറുകളും കമന്‍റുകളും കൊണ്ട് സൈബര്‍ലോകത്ത് ചന്ദ്രലേഖ നിറഞ്ഞു. അടൂര്‍ പറക്കോട് പരേതനായ രാഘവന്‍െറയും തങ്കമ്മയുടെയും മകളായ ചന്ദ്രലേഖ വിവാഹത്തോടെയാണ് പത്തനംതിട്ടയിലത്തെുന്നത്. പത്തനംതിട്ട എല്‍.ഐ.സി ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരനായ രഘുനാഥാണ് ഭര്‍ത്താവ്.

ഇനിയെങ്കിലും ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്ന ആഗ്രഹമാണ് ചന്ദ്രലേഖക്കിപ്പോഴുള്ളത്. സ്വന്തമായി ഇ-മെയില്‍ വിലാസമോ, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത ചന്ദ്രലേഖയുടെ പാട്ട് ഭര്‍ത്താവ് രഘുനാഥിന്‍െറ അനുജന്‍ ദര്‍ശനാണ് 2012 സെപ്റ്റംബറില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. സമീപകാലത്ത് മറ്റാരോ വീണ്ടും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് പാട്ട് ഹിറ്റായത്.                                                                                      .
-

2013 ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

പ്രസവ മുറിയിലെ ശ്വേത



ശ്വേതയുടെ പ്രസവം എടുക്കാനും കാണാനും പോയവരൊക്കെ നിരാശരായി. ഞാൻ പണ്ടേ പറഞ്ഞതാ ഇതൊക്കെ ഇങ്ങനെ തന്നെ ആകുമെന്ന് ! ( നേരത്തെ എഴുതിയത് വായിക്കാൻ ലിങ്ക് തന്നേക്കാം ) 
ഒറ്റ വാചകത്തിൽ പറയാം- സിനിമ പരമ ബോറാണ്. 

കാരണം ഇതാണ് -കണ്ടിരിക്കുന്നവന് കാഴ്ചയ്ക്ക് ഒഴുക്ക്  കിട്ടുന്നില്ല.

പ്രസവം കാണിക്കുന്നത് വഴി ലൈംഗിക വികാരംഉണർത്തുന്ന  സീനുകൾ കാണാം എന്ന് മൂളയില്ലാതെ ചിന്തിച്ചവർ പണ്ടേ മണ്ടന്മാർ. പിന്നെയും ബിരിയാണി കിട്ടിയാലോ എന്ന് കരുതിയവർ രണ്ടാം തരാം മണ്ടന്മാർ. സെൻസർ ബോർഡ് , വെറും  45 സെക്കണ്ട് , കച്ചവട തന്ത്രം എന്നൊക്കെ പറഞ്ഞവരെ എതിർകുകയും , ചിലര്  ഒരു പടി കൂടി കടന്നു  സദാചാര പ്രസംഗം നടത്തുകയും ചെയ്തു. അതൊക്കെ തകര്ന്നു തരിപ്പണം ആയെന്നു സിനിമ ഇറങ്ങിയപ്പോൾ മനസിലായി കാണും . തിയറ്ററിൽ ആൾക്കാരെ  ഇടിച്ചിട്ടു നടക്കാൻ വയ്യെന്നെ ! 
 എന്തൊക്കെ ആയിരുന്നു പ്രസവം എന്ന വാക്കിൽ തൂങ്ങി കേരളത്തിൽ നടന്നത്? പൂരപ്പറമ്പിൽ ടിക്കറ്റ് വെക്കട്ടെ എന്ന് വരെ പറഞ്ഞു കളഞ്ഞു. പെണ്ണുങ്ങളുടെ പ്രസവം കാണിക്കാനുള്ളതാണോ എന്ന് ചോദിച്ചു. പ്രായോഗികമായി , കാണിക്കാൻ സാധ്യതയുണ്ടോ എന്ന് തിരിച്ചു  ചോദിച്ചവരെ അടക്കി നിറുത്തി അത്തരം സദാചാര കോപ്പന്മാർ ഉറഞ്ഞു തുള്ളി. 
എന്നിട്ട് എന്തുണ്ടായീ  ?? ഐറ്റം ഡാൻസ് എന്ന് പറഞ്ഞു കൊണ്ട് വന്നത് അട്ടർ ഫ്ലോപ്പ് ആകുകയും ചെയ്തു. ലാലീ  ലാലീ  എന്നതടക്കമുള്ള പാട്ടുകൾ കൊള്ളാം എന്നല്ലാതെ സീനുകൾക്ക്  മേന്മ അവകാശപ്പെടാൻ ഒട്ടും ഇല്ല. 

പ്രസവ മുറിയിലെ ശ്വേതയുടെ യഥാർത്ഥ അവസ്ഥ മാത്രമാണ് സത്യത്തിൽ  നല്ല സീൻ എന്ന് പറയാനുള്ളത് . അത് അഭിനയം ആയിരുന്നില്ലാതാനും. അത് കണ്ടതോടെ  ഇനി ശ്വേതയെ  ചരക്കായി കാണാൻ  കഴിയില്ല,അമ്മയായി മാത്രമേ തോന്നൂ എന്ന് പലരും പറഞ്ഞു. പ്രസവ മുറിയില ഒരു പെണ്ണിന്റെ  പല ഭാഗങ്ങളും കാണാം എന്ന് ആശിച്ചവർക്ക്  കൊടുത്തതാകട്ടെ,   പുരുഷന്റെ ജനനെന്ദ്രിയ കാഴ്ച ! (അത് തന്നെയല്ലേന്ന്  ഒരു തംശയം  ) 

ഏറ്റവും തമാശ ഇതാണ് - തുടക്കം മുതൽ കച്ചവട തന്ത്രത്തിനെതിരെയും കപട സദാചാരാ കൊടുവാളുകൾക്കെതിരെയും പോസ്ടിട്ടു വന്ന എന്നോട് അവർ തന്നെ തിരികെ ചോദിക്കുന്നു- ''എന്തിനാ ജിഷേ നീ സംവിധായകന്റെ മെക്കിട്ടു കേറുന്നത് ? ഒരു പടം പിടിക്കാൻ  എന്ത് പാടാണെന്നോ ? നീ പ്രസവം കാണാൻ പോയിട്ട്  നിരാശയായല്ലേ ? അതൊക്കെ ആരെങ്കിലും കാണിക്കുമോ ?? സിനിമ കാണാതെ വിമർശിക്കാമോ ? കണ്ടാലും വിമർശിക്കാമോ ??''

എന്തൊക്കെ ജാഡ വർത്തമാനം കേള്ക്കണം - എന്റമ്മോ

പഴയ കുറിപ്പുകളിലേക്കൊരു ലിങ്ക് - 

2013 ഓഗസ്റ്റ് 7, ബുധനാഴ്‌ച

കളിമണ്ണ്‍ പ്രദര്ശനം

 അതിവൈകാരികത നിറഞ്ഞ ബ്ലെസി ചിത്രങ്ങള്   എനിക്ക് ഇഷ്ടമേയല്ല. പക്ഷെ, ബ്ലെസ്സി ഒരുക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളും  മാറുന്നു. നമ്മുടെ നാട്ടുകാള്  ഇടിച്ചു കയറുകയും പുകഴ്ത്തി പറയുകയും ചെയ്യുന്നത് കേള്ക്കാറുണ്ട്. പുറത്തിറങ്ങാന്  പോകുന്ന കളിമണ്ണ് എന്ന ചിത്രത്തിനും ഇതേ  രാജയോഗം ഉറപ്പാണ്  . പക്ഷെ, പെണ്ണിന്റെ പ്രസവം ഉള്പ്പെടുത്തിയെന്ന പ്രചാരണങ്ങള്  ഏറെ വിവാദങ്ങളുണ്ടാക്കി. വീണ്ടും അവസാന ലാപ്പിലും വിവാദങ്ങൾ കൊഴുപ്പിക്കാന് വിലക്കുമായി  ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും  ഹരജിയുമായി പീരുമേട് സ്വദേശിയായ ഗിന്നസ് മാടസ്വാമിയും രംഗത്തെത്തിയിരുന്നു. പ്രസവ രംഗങ്ങള്‍ ഉള്‍പ്പെട്ട ചിത്രം അവ നീക്കം ചെയ്യാതെ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടെടുത്ത  തിയേറ്റര്‍ ഉടമകള്‍ ,മുമ്പ് ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിച്ച രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഉള്‍പ്പെടുത്തി ചിത്രത്തിന്റെ പ്രിവ്യു നടത്തണമെന്നും ഇവ നീക്കം ചെയ്യാതെ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും  പറയുകയും ചെയ്തു  . എന്നാല്   മാടസ്വാമി നല്കിയ  ബ്ലസി ചിത്രമായ കളിമണ്ണ് പ്രദര്‍ശിപ്പിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നു.   ചിത്രത്തിലെ രംഗങ്ങള്‍ ഏതെങ്കിലും മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും  ശ്വേതാ മേനോന്റെ അനുമതിയുടെയാണ് പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചതെന്നും വനിതകളടങ്ങിയ അഞ്ചംഗ സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ പ്രത്യേകം കണ്ടിട്ടാണ് അനുമതി കൊടുത്തതെന്നുംകോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്തേലും ആകട്ടെ തലയില മുണ്ടിട്ടു എല്ലാ കള്ളത്തരവും ചെയ്യുന്ന പക്കാ ടിപ്പിക്കല് മലയാളി  അടുത്ത വിഷയത്തിനായി കാത്തിരിക്കുന്നു

സൈഡ് ഡിഷ്‌ - അഞ്ച് ഗര്‍ഭിണികളും അവരുടെ ഡോക്ടറായ ഗൈനക്കോളജിസ്റ്റിന്റെയും കഥ പറയുന്ന സഖറിയയുടെ ഗര്‍ഭിണികള്‍ ആഗസ്ത് 23 ന് റിലീസ് ചെയ്യും

2013 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

സ്നേഹപൂര്‍വ്വം’, പാട്ടുമായ് ജെസ്സി


ഏഴു വയസില്‍ തുടങ്ങിയതാണ് ജെസ്സിയുടെ പാട്ട്. ഇപ്പോള്‍ വയസ്സ് പതിനൊന്നേ ആയുള്ളൂ. പക്ഷെ, ആരും കൊതിച്ചു പോകുന്ന വമ്പന്‍ അവസരമാണ് ജെസ്സി ഹില്ളേല്‍ എന്ന മലയാളി പെണ്‍കിടാവിനെ തേടിയത്തെിയത്. സോണി മ്യൂസിക്സിന്‍്റെ 'വിത്ത് ലവ്' എന്ന ആല്‍ബത്തില്‍ 11 പാട്ടുകള്‍ പാടിയ ഈ കൊച്ചു മിടുക്കി ലോകമൊട്ടുക്കുമുളള സംഗീതാസ്വാദകരുടെ കണ്ണിലുണ്ണിയാണ്. ‘പച്ച പനം തത്തെ’ എന്ന മലയാളം പാട്ട് ഏറെ ഇഷ്ടപ്പെടുന്ന ഈ ആറാം ക്ളാസുകാരി മലയാളി പെണ്‍കുട്ടി അങ്ങനെ സംഗീത ലോകത്തിന്‍്റെ നെറുകയിലത്തെിയിരിക്കുന്നു. ന്യൂസിലാന്‍ഡ്സ് ഗോട്ട് ടാലന്‍ഡ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ജെസ്സി. പരിപാടിയില്‍ പാട്ട് പാടി പ്രേക്ഷക മനസ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ത്ഥിയെ കണ്ടപ്പോള്‍ സോണി മ്യൂസിക്ക് മറ്റൊന്നും ആലോചിക്കാന്‍ നിന്നില്ല, കൊത്തിക്കൊണ്ടു പോയി കൂട്ടത്തില്‍ കൂട്ടി.
കോട്ടയം ഒരുവെട്ടിത്ര വീട്ടിലെ ഒ.എം മാത്യൂ ജോളി ദമ്പതികളുടെ മകന്‍ റാബി ഭൃഗു ഹില്ളേല്‍ , കൊച്ചി കലൂര്‍ റെഡ്റോസ് അപാര്‍ട്ട്മെന്‍റിലെ കെ.കെ ജോര്‍ജ് മേഴ്സി ദമ്പതികളുടെ മകള്‍ സിജി സൂസന്‍ എന്നിവരുടെ മകളാണ് ജെസ്സി. സിജിയും റാബിയും ന്യൂസിലാന്‍ഡില്‍ ഐ.ടി ദമ്പതികളാണ്. പാട്ട് മൂളുമെന്നല്ലാതെ പാട്ടിന്‍്റെ എ .ബി.സി.ഡി ,അവര്‍ക്കറിയില്ല. പക്ഷെ ദൈവം അവര്‍ക്ക് കൊടുത്തത് പാട്ട് തോല്‍ക്കുന്ന രണ്ടു കണ്‍മണികളെ. പാട്ടുകാരിയായ ജെസ്സിയെയും പിയാനോ വായനാക്കാരിയായ ചേച്ചി ജൂലിയെയും അറിയാത്തവര്‍ ഇന്ന് ന്യൂസിലാണ്ടില്‍ കുറവാണ്.
നഴ്സറി ക്ളാസില്‍ പഠിക്കുന്ന പ്രായത്തില്‍ കാറിലെ സ്റ്റീരിയോയില്‍ നിന്നും കേള്‍ക്കുന്ന പാട്ടുകള്‍ അതേപടി പാടി ജെസ്സി ആദ്യം മാതാപിതാക്കളെ ഞെട്ടിച്ചു. വലുതായാപ്പോള്‍ ലോകത്തെ മുഴുവനും കയ്യലെടുക്കാന്‍ അവളുടെ ശബ്ദത്തിനു കഴിഞ്ഞു. രണ്ടു സഹോദരിമാരും ചേര്‍ന്ന് നടത്തുന്ന ഷോകള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.
പാട്ടും മലയാളവും പുഴയൊഴുകുന്നതു പോലെയാണ് അവളുടെ തൊണ്ടയില്‍ നിന്നും ഉതിരുന്നത്. ന്യൂസിലാണ്ടിലെ ഏറ്റവും വലിയ മ്യൂസിക് റിയാലിറ്റി ഷോയില്‍ കടന്നു വരുമ്പോള്‍ ഈ കുരുന്ന് പ്രായത്തെ വെല്ലുന്ന മികവോടെ പാട്ട് പാടുമെന്നു ആരും നിനച്ചില്ല.പക്ഷെ, പാടി തുടങ്ങിയപ്പോള്‍ മാര്‍ക്കിടാന്‍ വന്നിരുന്നവര്‍ക്ക് ശ്വാസം വിലങ്ങി . ഇതത്രയും അവളുടെ തൊണ്ടയില്‍ നിന്നും വന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ളെന്നാണ് ജൂറി അംഗങ്ങള്‍ പിന്നീടു പറഞ്ഞത്. ജെസ്സിയുടെ പാട്ടുകള്‍ ന്യൂസിലാണ്ടും കടന്നു ചൈനയിലും തരംഗമായി. ഉടനെ വന്നു ചൈനയിലേക്കുള്ള വിമാന ടിക്കറ്റ് . ചൈനയിലും വിവിധ വേദികളില്‍ ജെസ്സിയുടെ പാട്ടും ഡാന്‍സും വൈറസ് പോലെ പടര്‍ന്നു.
കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് പാര്‍ലിമെന്‍റ് സംഘടിപ്പിച്ച കാരളില്‍ പാടാന്‍ ജെസ്സിക്ക് അവസരം കിട്ടി.ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന വലിയ പാട്ടുകാരും സംഗീത സംവിധായകരും രാഷ്ട്ര തലവന്മാരും പങ്കെടുത്ത പരിപാടിയിലാണ് അവസരം ഒരുങ്ങിയത്. പാട്ട് കഴിഞ്ഞതും ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി ജെസിക്ക് അടുക്കല്‍ ഓടിയത്തെിയാണ് അത്ഭുതവും അഭിനന്ദനവും അറിയിച്ചത്.
ലോസാഞ്ചല്‍സില്‍ നടന്ന കലകളുടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെ പ്രധിനിധീകരിച്ചത് ഈ മലയാളിക്കുട്ടിയാണ്. അന്ന് അവിടെയത്തെിയ വലിയൊരു ഗുരുവിന്‍്റെ ചെറിയ ശിഷ്യ ആകാന്‍ കഴിഞ്ഞതാണ് തന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു ഈ മിടുക്കി പറയുന്നു. മൈക്കിള്‍ ജാക്സണ്‍ , ഹിറ്റ്നി ഹൂസ്ററണ്‍ , ജോണ്‍ കൊര്‍ബല്‍ എന്നിവരുടെ പരിശീലകന്‍ ആയ സേത്റിംഗ്സ് ആണ് ആ ഗുരുവെന്നു കൂടി ഓര്‍ക്കണം.
 

‘സ്നേഹപൂര്‍വ്വം’, പാട്ടുമായ് ജെസ്സി- MADHYAMAM ONLINE 

ജെസ്സിയുടെ പാട്ട് കേള്ക്കാം

2013 ജൂൺ 4, ചൊവ്വാഴ്ച

ബിനാലെ- ആന്തലിന്റെ കണക്കുകള്‍ !

Face book link




കണക്കുകള്‍ വരട്ടെ , അപ്പോള്‍ കാണാം ബിനാലെയുടെ വിജയ ശതമാനം എന്ന് കുറെ പേര്‍ എവിടെയൊക്കെയോ പറയുന്നത് കേട്ടതാണ്. അപ്പോള്‍ ബിനാലെക്കെതിരെ സംസാരിക്കുന്നവര്‍ വായ അടക്കും എന്നും പലരും പറയുന്നത് കേട്ടു. പക്ഷെ, ഒടുവില്‍  കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ആരെയൊക്കെയോ ഞെട്ടി . എതിര് പറഞ്ഞവര്‍ പോലും ഞെട്ടി. ഇത്രേ ഒള്ളോ എന്നൊരു ആന്തല്‍  എല്ലാവര്‍ക്കും.  14.89 കോടി രൂപ ചെലവഴിച്ചെന്നും എട്ടു കോടി രൂപ വരവുണ്ടെന്നും സത്യവാങ്ങ്മൂലം സര്‍ക്കാര്‍ നല്‍കി.മൊത്തം ആറുകോടി നഷ്ടം !  ഇനിയിപ്പോള്‍ ആറു കോടിയല്ലേ നഷ്ടമുള്ളൂ എന്നായിരിക്കും പറയുക !

ഹൈകോടതി  ആദ്യം കണക്ക് ചോദിച്ചപ്പോള്‍ സര്‍ക്കാരും ബിനാലെ ഫൌണ്ടേഷനും കണക്ക് കൊടുത്തില്ല. ഏപ്രില്‍ 12 നു ചോദിച്ച കണക്ക് മെയ്‌ 20 നും കൊടുക്കാതായപ്പോള്‍ ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ അടങ്ങുന്ന ഹൈകോടതി ബഞ്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അങ്ങനെ കണക്കുകള്‍ കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ എത്തി.

വിശദമായ കണക്കുകള്‍ അടങ്ങിയ വാര്‍ത്ത താഴെ വായിക്കാം.








 കൊച്ചി ബിനാലെക്കായി 14.89 കോടി രൂപ ചെലവായതായി ബിനാലെ നടത്തിപ്പുകാരും സര്‍ക്കാറും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍. മദ്യമുള്‍പ്പെടെ ലോഡ്ജിങ്-ബോര്‍ഡിങ് ഇനത്തില്‍ 10.8 ലക്ഷം രൂപ ചെലവാക്കിയ ബിനാലെ ഫെസ്റ്റില്‍ നിന്ന് 8.20 കോടി മാത്രമാണ് വരുമാനമായി ലഭിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പരിപാടി നടത്തിപ്പിന് 12.58 കോടി കണക്കാക്കിയതിന് പുറമെ ഭരണപരമായ ചെലവ്, സാമഗ്രികള്‍ തിരിച്ചത്തെിക്കല്‍, കൂലി -യാത്രാച്ചെലവ് എന്നീയിനങ്ങളില്‍ 2.30 കോടി കൂടി ചെലവായി. നിലവില്‍ 6.69 കോടിയുടെ നഷ്ടമാണ് സംഘാടകര്‍ നേരിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടമായി അഞ്ച് കോടി നല്‍കിയപ്പോള്‍ കൊച്ചി കോര്‍പറേഷന്‍ 75,000 രൂപയും സ്വകാര്യ കലാസ്ഥാപനങ്ങളും ഗാലറികളും കലാകാരന്മാരും മറ്റുമായി 2.92 കോടിയും നല്‍കി. ആസ്ട്രേലിയന്‍ ഹൈകമീഷന്‍ നിന്നും 16.73 ലക്ഷവും ബ്രസീലിയന്‍ എംബസി 1.96 ലക്ഷവും നെതര്‍ലന്‍ഡ്സ് എംബസി 14 ലക്ഷവും നല്‍കി.
ബിനാലെ ഫൗണ്ടേഷന്‍ നല്‍കിയ കണക്കുകള്‍ ധനകാര്യവകുപ്പ് പരിശോധന വിഭാഗം പരിശോധിച്ച് ക്യത്യമായ രേഖകളില്ലാത്ത തുക വെട്ടിക്കുറച്ചതായാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ലോഡ്ജിങ് ചെലവില്‍ മദ്യത്തിനും മറ്റ് അനാവശ്യകാര്യങ്ങള്‍ക്കുമായി ചെലവഴിച്ച 4.06 ലക്ഷം രൂപയാണ് വെട്ടിക്കുറച്ചത്. യാത്രക്ക് 58.32 ലക്ഷമാണ് ചെലവായത്. ശമ്പളയിനത്തില്‍ 38.02 ലക്ഷവും ഉദ്ഘാടന ചടങ്ങിന് 32.67 ലക്ഷവും ബ്രോക്കര്‍ കമീഷനായി 3.15 ലക്ഷവും പോസ്റ്റല്‍, കൊറിയര്‍ ചാര്‍ജിനത്തില്‍ രണ്ട് ലക്ഷവും ചെലവായെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിന് ചെലവായ തുകയില്‍ 18.92 ലക്ഷവും പര്‍ച്ചേസ്, കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ ചെലവായ 48.86 ലക്ഷത്തില്‍ 32 ലക്ഷം രൂപയും മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.ധനസഹായം അനുവദിച്ച അഞ്ചുകോടി രൂപയില്‍ കണക്കുകള്‍ പരിശോധിച്ച് 4.22 കോടിയുടേതിന് മാത്രമാണ് അംഗീകാരം നല്‍കിയത്. ശേഷിക്കുന്ന 78.18 ലക്ഷത്തിന്‍െറ കണക്കുകള്‍ ബില്ലുകളും മറ്റും സഹിതം അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ മൂന്നുമാസം അനുവദിച്ചു. ഈ ഘട്ടത്തിലാണ് ആറുകോടിയിലേറെ വരുന്ന നഷ്ടം നികത്താന്‍ ബിനാലെ ഫൗണ്ടേഷന്‍ സര്‍ക്കാറിനോട് കൂടുതല്‍ തുക ആവശ്യപ്പെട്ടതെന്നും തുടര്‍ന്ന് ആദ്യഘട്ടമായി നല്‍കിയ തുകയുടെ വിനിയോഗത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ഉപാധിയോടെയാണ് മാര്‍ച്ച് 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നാലുകോടി കൂടി നല്‍കാന്‍ തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സാംസ്കാരിക വകുപ്പ് അംഗീകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മാത്രമെ തുക അനുവദിക്കുകയുളളുവെന്നും അല്ലാത്ത രേഖകളിന്‍മേല്‍ പണം അനുവദിച്ചിട്ടില്ളെന്നും അനുവദിക്കുകയില്ളെന്നും സാംസ്കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി പി.ജി. ഉണ്ണികൃഷ്ണന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ബിനാലെ നടത്തിപ്പിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് ചോദ്യം ചെയ്ത് ലാന്‍േറണ്‍ ഫൈനാര്‍ട്സ് സൊസൈറ്റി പ്രതിനിധി ടി. അജിത്കുമാര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. കേസ് ഒരാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.( കടപ്പാട് - മാധ്യമം

2013 ജനുവരി 19, ശനിയാഴ്‌ച

ഒടുവില്‍ ശില്‍പക്ക് സന്തോഷക്കൊളാഷ്

Shilpa 
 പോരാടി നേടിയ കൊളാഷ് ‘എ’ ഗ്രേഡും മൂന്നാംസ്ഥാനവുമായി  ശില്‍പ ശിവരാമന്‍ ശനിയാഴ്ച വൈകുന്നേരം നാട്ടിലേക്ക് മടങ്ങും. മികച്ച ചിത്രകാരിക്കുള്ള രാഷ്ട്രപതിയുടെ ബാലശ്രീ അവാര്‍ഡടക്കം നൂറുകണക്കിന് പുരസ്കാരങ്ങള്‍ നേടിയ ശില്‍പക്ക് മലപ്പുറത്തെ കലോത്സവം ആദ്യം സമ്മാനിച്ചത് കയ്പാണ്. ‘നഗരജീവിതം’ എന്നതായിരുന്നു  കൊളാഷ് വിഷയം. മത്സരനിയമങ്ങളില്‍ പറയുന്നതിന്‍െറ ഇരട്ടിവലിപ്പമുള്ള കാന്‍വാസ് പേപ്പര്‍ നല്‍കിയത് കുട്ടികളെ വലച്ചു. കടലാസ് കൈകൊണ്ടു കീറി ഒട്ടിക്കുക എന്ന നിബന്ധന പാലിക്കാതെ കത്രിക ഉപയോഗിച്ച ചില മത്സാരാര്‍ഥികളെ അവര്‍ തടഞ്ഞതുമില്ല. ഫലം വന്നപ്പോള്‍ നിയമം തെറ്റിച്ചവര്‍ക്ക് ‘എ’ ഗ്രേഡും ശില്‍പക്ക് ‘ബി’ ഗ്രേഡും. ഉടന്‍ ഹയര്‍അപ്പീല്‍ നല്‍കി. കൊളാഷ് പരിശോധിച്ച  ഹയര്‍അപ്പീല്‍ സംഘം ശില്‍പയുടെ കഴിവ് തിരിച്ചറിഞ്ഞു. അങ്ങനെ ‘എ’ ഗ്രേഡും മൂന്നാംസ്ഥാനവും ലഭിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് ഡിപാര്‍ട്ട്മെന്‍റിലെ ആര്‍ട്ടിസ്റ്റ് ക്യൂറേറ്റര്‍ ശിവരാമന്‍െറയും അതേ കോളജില്‍ ക്യൂറേറ്ററായ ലേഖയുടെയും മകളായ ശില്‍പ തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ പ്ളസ്വണ്‍  വിദ്യാര്‍ഥിയാണ്. ഇതേ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയും ശില്‍പയുടെ അനുജത്തിയുമായ ശിഖയും കലോത്സവത്തിനെത്തിയിരുന്നു. ജലച്ചായം ഹൈസ്കൂള്‍ വിഭാഗത്തില്‍ ശിഖക്ക് ‘എ’ ഗ്രേഡുണ്ട്.

2013 ജനുവരി 16, ബുധനാഴ്‌ച

കഥകളിയിലെ ഓട്ടോറിക്ഷ !


ഓട്ടോയും കഥകളിയും തമ്മില്‍ എന്താണ് ബന്ധം??
എന്ത് ബന്ധം!! ചോദ്യം ആവര്‍ത്തിച്ചാല്‍ കേള്‍ക്കുന്നവന്‍ ചോദിക്കുന്നവന് വട്ടാണെന്ന് പറഞ്ഞേക്കും!
എന്നാല്‍ അഖിലിനോട് ചോദിക്കുക. 
 ഞാന്‍ ചോദിച്ചു , അഖില്‍ പറഞ്ഞു- ''ഒട്ടോയുള്ളത് കൊണ്ടാണ് ഞാന്‍ കലാകാരനായത്. ഇപ്പോഴും കല അഭ്യസിക്കുന്നതും  എച്ച് എസ് എസ് വിഭാഗം മല്‍സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയതും ''
റിസള്‍ട്ട് വന്നയുടനെ അഖില്‍ ഫോണില്‍  വിളിച്ചു - 'ചേച്ചി , എനിക്ക് സന്തോഷം കൊണ്ട് ആര്‍പ്പ് വിളിക്കാന്‍ തോന്നുന്നു ''
ആശംസകള്‍  അഖില്‍ !!

അഖിലിന് വേണ്ടി വായനക്കാര്‍ ആര്‍പ്പ് വിളിക്കും -
 ആര്‍പ്പോ...... ഇര്‍റോ ...............!





തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിനടുത്താണ് വേണുഗോപാലിന്‍ന്‍റെ ഓട്ടം. അമ്മ ജയകുമാരി ടെക്നോപാര്‍ക്കിലെ ക്ളീനിങ് തൊഴിലാളിയാണ്.

പറഞ്ഞുവന്നാല്‍ ഇരുവര്‍ക്കും കലയുമായി വലിയ ബന്ധമൊന്നുമില്ല. മകന്‍ ആടിയ കഥകളിപ്പദമേതെന്ന് ചോദിച്ചാല്‍ പറഞ്ഞുതരാനുമാകില്ല. എന്നാല്‍, മകനിലൊരു കലാകാരനുണ്ടെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. ഒപ്പം മകനിലെ കഴിവുകണ്ടറിഞ്ഞ് കഥകളിയാട്ടക്കാരനായി വളര്‍ത്തിയെടുത്ത കലാമണ്ഡലം സുബ്രഹ്മണ്യനെ ഇവര്‍ ദൈവമായാണ് കാണുന്നത്.

യുവജനോത്സവങ്ങള്‍ക്ക് വേണ്ടിയല്ല മകന്‍ അഭ്യസിക്കുന്നതെന്ന് ഇവര്‍ പറയുന്നു. മറ്റു കുട്ടികള്‍ സ്കൂള്‍ വിട്ടാല്‍ കളിക്കാന്‍ മൈതാനത്ത് പോകുമ്പോള്‍ അഖില്‍ കല അഭ്യസിക്കുന്നു. പലരാത്രികളിലും പ്രഫഷനല്‍ ടീമിനൊപ്പം കഥകളി, കൂടിയാട്ടം അവതരങ്ങള്‍ക്ക് പോകുന്നു. മകന്‍ ലോകമറിയുന്ന കലാകാരനായിത്തീരാന്‍ എന്തു ത്യാഗത്തിനും ഈ മാതാപിതാക്കള്‍ തയാറാണ്.

പണം മാത്രമാണ് ചില സമയങ്ങളില്‍ വില്ലനാവുന്നത്. പക്ഷെ, കലാകാരനെ സഹായിക്കാന്‍ ദൈവം കൂടെയുണ്ടെന്ന് 
അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടാണ് സംസ്ഥാന കലോത്സവത്തിന് ലക്ഷം ചിലവുവന്നിട്ടും ഒരു തടസ്സവുമില്ലാതെ മലപ്പുറത്തത്തെിയതെന്ന് അവര്‍ പറയുന്നു. ഫീസ് വാങ്ങാതെയാണ് ഗുരു ശിഷ്യനെ അഭ്യസിപ്പിച്ചത്. സ്കൂളിലെയും കഥകളി പഠനകേന്ദ്രത്തിലെയും സഹപാഠികളും നാട്ടുകാരും ഒട്ടേറെ സഹായിച്ചു. അവര്‍ക്കെല്ലാം നന്ദിപറയുന്നതിനൊപ്പം മികച്ച കളി അവതരിപ്പിക്കാനായെന്ന ആത്മസംതൃപ്തിയോടെയാണ് അഖിലും മാതാപിതാക്കളും ഗുരുവും മലപ്പുറത്തുനിന്ന് മടങ്ങുന്നത്.

കുളത്തൂര്‍ എച്ച്.എസ്.എസിലെ പ്ളസ്ടു വിദ്യാര്‍ഥിയാണ് അഖില്‍. കഴിഞ്ഞവര്‍ഷം എച്ച്.എസ്.എസ് വിഭാഗം കഥകളിയില്‍ ‘എ’ ഗ്രേഡ്‌  നേടിയിരുന്നു.  ഇത്തവണ സുഭദ്രാഹരണത്തിലെ അര്‍ജുനനെയാണ് അഖില്‍ അവതരിപ്പിച്ചത്.

അഞ്ചുവര്‍ഷമായി തിരുവനന്തപുരം ‘മാര്‍ഗി’യില്‍ കൂടിയാട്ടം അഭ്യസിക്കുന്നുണ്ട്. കഴക്കൂട്ടം എഫ്.സി.ഐക്ക് അടുത്ത് ചിറയില്‍ കുടുംബാംഗമാണ്. സഹോദരന്‍ അമല്‍.




ഫേസ് ബുക്കിലേക്കൊരു ലിങ്ക് 





2012 ഡിസംബർ 15, ശനിയാഴ്‌ച

ബിനാലെ എന്നെ കലാകാരിയാക്കി

യന്ത്രവല്‍ക്കരണത്തിന്‍റെയും ഹൈ-ഫൈ ലൈഫ്‌ സ്റ്റൈലിന്റെയും
കാലത്ത് അന്യം നിന്ന് പോകുന്ന ഗോവണി പടികളുടെയും നടപ്പിന്‍റെയും
 ഇന്‍സ്റ്റലേഷന്‍ - 'ലോസ്റ്റ്‌ വോക്ക് '



സത്യത്തില്‍ എനിക്കിപ്പോള്‍ വളരെ പശ്ചാത്താപം ഉണ്ട്.  കൊച്ചി മുസിരിസ് ബിനാലെ നടത്തിപ്പിനെതിരെ ഞാന്‍ കുറെ എഴുതിയതാണ്. പക്ഷെ ഇപ്പോള്‍, അത് കണ്ടു കഴിഞ്ഞപ്പോള്‍ ഒന്നുമല്ലാതിരുന്ന ഞാന്‍ പോലും വലിയ കലാകാരിയായി. അത് കൊണ്ട് തന്നെ ബിനാലെ ടീമിനോട് എന്‍റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് എന്തെന്ന് കേട്ടവര്‍ കേട്ടവരൊക്കെ ചോദിച്ചു. സത്യത്തില്‍ കൊച്ചി ബിനാലെയുടെ ബ്രാന്‍ഡിങ്ങിന് "ഇന്‍സ്റ്റലേഷന്‍' എന്ന പദം ഏറെ സഹായിച്ചിട്ടുണ്ട്. പത്രക്കാര്‍ വരെ അതിന്‍റെ ശരിയായ മലയാള പദം അന്വേഷിച്ച് ഒടുവില്‍ ഇംഗ്ലീഷ്‌ പദം തന്നെ ഇരിക്കട്ടെ എന്ന് തീരുമാനിച്ചിടത്താണ് അതിന്‍റെ ഒരു വിജയം. കണ്ടംപ്രറി ആര്‍ട്ട് എന്നതിന് സമകാലിക കല എന്ന് വരെ പച്ച മലയാളം എഴുതിയിട്ടും  "ഇന്‍സ്റ്റലേഷന്‍'  അത് തന്നെയായി തുടരുന്നു.
(ഫേസ് ബുക്കില്‍ വായിക്കാം )
എന്നോടോരാള്‍  ചോദിച്ച ഉടനെ ഞാന്‍ നെറ്റ് തപ്പി. ഹോ,  ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ തയ്യാറാക്കിയ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന്‍റെ  ആ ഒരു ഗാംഭീര്യം കണ്ടപ്പോള്‍ തന്നെ ഇങ്ങനെയൊരു പശ്ചാത്താപ കുറിപ്പ് എഴുതേണ്ടി വരുന്നത് മനസ്സില്‍ ഇരച്ചു കയറി എന്നെ വല്ലാത്ത ധര്‍മസങ്കടത്തിലേക്കെത്തിച്ചു.  ഇത്ര നാളും സംഘാടകരുടെ പണസംബന്ധമായ അഴിമതിയെ കുറിച്ച് വാര്‍ത്ത എഴുതേണ്ടി വന്ന എന്‍റെ ഗതികേടിനെ ഞാന്‍ തന്നെ ശപിച്ചു. കുറെ പണം അനധികൃതമായി പോയി എന്ന് പറയുന്നവരോട് ഇനി ഞാന്‍ പറയും- '' പണം പോയാലും പവറു വരട്ടെ '' . അഴിമതി നടന്നാലെന്താ , ലോകോത്തര നിലവാരത്തിലുള്ള ആര്‍ട്ട്‌ കേരളത്തിലെത്തിയത്  കണ്ടില്ലേ? ഇനി കാണാത്തവര്‍ ഉണ്ടെങ്കില്‍  ഫോര്‍ട്ട്‌ കൊച്ചി വരെ പോയാല്‍ മതിയെന്നേ!!


അഴിമതിക്കൊപ്പം  ആരോപണം   വന്നത്  ലോക്കലി ഉള്ള കലാകാരന്മാരുടെ  പങ്കാളിത്തത്തെ കുറിച്ചാണ്. കേരളത്തില്‍ നിന്നുള്ള  ലോകോത്തര പ്രസിദ്ധരായവര്‍ ഉണ്ടായിട്ടും അവരെ പങ്കെടുപ്പിച്ചില്ലെന്നും മറ്റുള്ള കലാകാരന്മാര്‍ക്ക് ഇടം കൊടുത്തില്ലെന്നും  ആരോപണം ഉയര്‍ന്നു. നിരവധി പ്രതിഷേധ പ്രകടനങ്ങള്‍  നടക്കുകയും ചെയ്തു.  പ്രാദേശിക വാദം എന്നൊക്കെ വേണമെങ്കില്‍ പറയാം. നമ്മുടെ നാട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ , അല്ലെങ്കില്‍ ഒരു കമ്പനി വരുമ്പോള്‍ നാട്ടുകാര്‍ക്ക്  പങ്കെടുക്കാനും ജോലി ചെയ്യാനും അവകാശവാദം ഉന്നയിക്കാറുണ്ട് . അത് പോലെ മാത്രം കണ്ടാല്‍ മതിയെന്നാണ് ഇപ്പോള്‍ എന്‍റെ പക്ഷം. കാരണം , ചില നല്ല കലാകാരന്മാര്‍ക്കിടയില്‍ ലോകമൊട്ടുക്കുമുള്ള * 'ലോക്കലാ'യ  കലാകാരന്മാര്‍ക്ക്  കൂടി ബിനാലെ ഇടം കൊടുത്തിരിക്കുന്നു.

സായിപ്പിനെ കാണുമ്പോള്‍ എല്ലാ മലയാളികളും, പ്രതിഷേധം നേരത്തെ നടത്തിയവരും കവാത്ത്‌ മറക്കുമെന്ന് കൂടി സമാശ്വസിപ്പിക്കട്ടെ.!


* ലോക്കല്‍- += നാലാംകിട


ഇനി കൊച്ചി മുസിരിസ് ബിനാലെയിലെ ഇന്‍സ്റ്റലേഷന്‍ കണ്ടു പ്രചോദനം ഉള്‍ക്കൊണ്ടു ഞാന്‍ തയ്യറാക്കിയ ഇന്‍സ്റ്റലേഷന്‍  ആര്‍ട്ട് കാണൂ- ഒരെണ്ണം മുകളില്‍






കമ്പ്യൂട്ടറുകള്‍ കയ്യടക്കിയ എഴുത്തിന്‍റെ വഴികള്‍ - പേപ്പര്‍ ആന്‍ഡ്‌ ലൈഫ്
ഇന്‍സ്റ്റലേഷന്‍ 






































ഫ്ലഡ് ഇന്‍ ദ ബാത്ത്റൂം -  ഈ ഇന്‍സ്റ്റലേഷന്‍ ടബുകളും  സ്വിമ്മിംഗ് പൂളുകളും
സ്വന്തമാക്കിയ ഉപരി വര്‍ഗ ജീവിതത്തിന്റെയും ഇതൊന്നുമില്ലാത്ത
സാധാരണക്കാരന്റെയും ജീവിതമാണ്

2012 മേയ് 25, വെള്ളിയാഴ്‌ച

ദേവരാഗ തണലില്‍!

സാദിഖ്‌
ആശ വച്ചാല്‍ നേടാനാകാത്തത്  ഒന്നുമില്ല ഈ ലോകത്ത്. കാലം വഴി തെറ്റിച്ചു കൊണ്ടു പോകുന്ന സ്വപ്നങ്ങളെ തിരികെ ജീവിതത്തിലേക്ക്  വഴി നടത്താന്‍ മോഹങ്ങള്‍ക്ക് അത്രമാത്രം കരുത്തുണ്ട്. എന്നാല്‍ ആ സത്യം തിരിച്ചറിയുന്നവരും വിജയിക്കുന്നവരും അപൂര്‍വം. ഇന്നല്ലങ്കില്‍ നാളെ , ആ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ മനസിനകത്തെ കുഞ്ഞു കനലുകള്‍ക്കാകുമെന്നു തെളിയിച്ച ഒരു മട്ടാഞ്ചേരിക്കാരന്‍  ഇന്ന് ഗസലുകള്‍ പൂക്കുന്ന  രാത്രികളുടെ രാജകുമാരനാണ്. നഗരത്തിലെ പ്രശസ്തമായ ഹോട്ടലുകളിലെ പ്രൗഢിയുള്ള സംഗീത സദസുകളില്‍ സ്വയം മറന്നു പാടുന്ന സാദിഖിന് ജീവിതമെന്നത് ഇന്ന് സ്വപ്നങ്ങളുടെ നിറച്ചാര്‍ത്താണ്.
ഗസലുകള്‍ പെയ്തൊഴിയാത്ത ദ്വീപാണ് മട്ടാഞ്ചേരി. ഗുല്‍മോഹറിനൊപ്പം ഇശലുകളും പൊഴിഞ്ഞു വീഴുന്ന ഗസല്‍ സന്ധ്യകളില്‍ പ്രണയത്തിനും വിരഹത്തിനും ഹാര്‍മോണിയവും തബലയും അകമ്പടി വരുന്ന നാട്. സംഗീതം താഴ്ന്ന സ്ഥായിയില്‍  കടലായൊഴുകിയ  ആ തെരുവുകളില്‍ പിറന്നു വീണ സാദിഖിന് സംഗീതത്തോട് കമ്പം തോന്നിയതില്‍  അതിശയപ്പെടാനില്ല. എന്നാല്‍ ജീവനും ജീവിതങ്ങളും കൂട്ടിമുട്ടിക്കാന്‍ പുലര്‍ച്ചെ മുളവുകാട് ഹാര്‍ബറില്‍ തൊണ്ട പൊട്ടി ലേലമുറപ്പിക്കുന്ന  അതേ സാദിഖിനെ കാണുമ്പോള്‍, തലേന്ന് രാത്രി സുന്ദര സംഗീതമൊഴുക്കിയ അതേയാളാണോയെന്നു  അത്ഭുതം കൂറും. എന്നാല്‍ മറുപടിയെല്ലാം സംഗീതം പോലൊരു പുഞ്ചിരിയിലൊതുക്കി ഈ യുവാവ് മുന്നില്‍ നില്‍ക്കുന്നവനെ പിന്നെയും അത്ഭുതപ്പെടുത്തും.

മലയാളിക്ക് മറക്കാനാകാത്ത സംഗീത സാമ്രാട്ടാണ് ദേവരാജന്‍ മാസ്റ്റര്‍. പരുക്കനെന്ന് സഹപ്രവര്‍ത്തകര്‍ ഭയപ്പാടോടെ മാത്രം വീക്ഷിക്കുന്ന ദേവരാജന്‍ മാസ്റ്റര്‍ , പക്ഷെ സാദിഖിന്‍െറ സ്നേഹവാനായ ഗുരുവും വഴികാട്ടിയുമായത് മുജ്ജന്മ സുകൃതം. ദേവരാജന്‍ മാസ്റ്ററുടെ മുരടന്‍ സ്വഭാവം അറിയാവുന്നവര്‍ക്കെല്ലാം ഇങ്ങനെയൊരു ഗുരു ശിഷ്യ ബന്ധം ആശ്ചര്യമാണ്. ആ ഗുരുവിന്‍െറ ശിഷ്യനായ കഥ കേള്‍ക്കുമ്പോഴും ആശ കൊണ്ടൊരു കൊട്ടാരം പണിതതിന്‍െറ സുഖമുണ്ട്

ദേവരാജന്‍ മാഷോടൊപ്പം
സാദിഖ്‌


















സംഗീതം അരുതെന്ന് വിലക്കുള്ള കുടുംബത്തിലാണ് സാദിഖിന്‍െറ ജനനം. സംഗീതം കൊണ്ട് പ്രശസ്തരായെങ്കിലും  പലരും ജീവിതം കളഞ്ഞു കുളിച്ചതിന്‍െറ ഉദാഹരണങ്ങള്‍ സ്വന്തം കുടുംബത്തില്‍ തന്നെ കണ്ടു മനസ് നൊന്ത വാപ്പ കോയ മകനെ ആ വഴിയിലേക്ക് അയക്കാഞ്ഞത് നിറഞ്ഞ പുത്രസ്നേഹം ഒന്നു കൊണ്ടു മാത്രമാണ്. സംഗീതം പഠിച്ചാല്‍ വഴി പിഴച്ചു പോകുമെന്ന ഭീതി മറ്റു കൊച്ചിക്കാരെ പോലെ സാദിഖിന്‍െറ കുടുംബത്തെയും അലട്ടിയിരുന്നു. കള്ളും കഞ്ചാവും ജീവിതത്തെ പിഴപ്പിക്കുമെന്ന ഉള്‍ഭയം  കൊണ്ട്  ഉമ്മ സുഹറയുടെയും പിന്തുണ സാദിഖിന് കിട്ടിയില്ല. വിലക്കിന്‍െറ കടുപ്പവും വാപ്പയെ ധിക്കരിക്കാനുള്ള മനസില്ലായ്മയും കൊണ്ട് സാദിഖിന്‍െറ ബാല്യവും കൗമാരവും സംഗീതത്തെ സ്വപ്നം മാത്രമാക്കി അവശേഷിപ്പിച്ചു. സാദിഖിന് ഇളയത് രണ്ടാണും പെണ്ണും. അവരെ കൂടി പോറ്റാനുള്ള ഉപ്പയുടെ പെടാപ്പാടു കുറക്കാന്‍ സാദിഖ് വാപ്പക്കൊപ്പം കൂടി. അങ്ങനെയാണ് ഹാര്‍ബറില്‍ മത്സ്യ കച്ചവടക്കാരനാകുന്നത്.  ഇന്നിപ്പോള്‍ ഹാര്‍ബറിലെ പ്രധാനിയാണ് സാദിഖ്. ജീവിതം മറ്റൊരു വഴിയിലൂടെ ഗതി മാറി ഒഴുകി. സംഗീതം മനസിലൊളിപ്പിച്ചു നടന്ന ആ യുവാവ് സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ ആ പഴയം സ്വപ്നം ഹാര്‍മോണിയം ഈണങ്ങള്‍ക്കൊപ്പം  വീണ്ടും മനസിന്‍െറ പടികയറി.
അടിയന്തിരാവസ്ഥാക്കാലം. ഉമ്മ സുഹറയുടെ പിതാവ് അബു ഇ.എം.എസിന്‍്റെ ഉറ്റ ചങ്ങാതിയായിരുന്നു. ആ വഴിയില്‍ സാദിഖിന്‍െറ വാപ്പയും കമ്മ്യൂണിസ്റ്റുകാരന്‍! പൊലീസ് ലാത്തികളില്‍ നിന്നും രക്ഷപ്പെടാന്‍ വാപ്പ ഒളിവില്‍ പോയ സമയത്ത് ആ ബാലന്‍ സംഗീതത്തെ തിരിച്ചുപിടിച്ചു.



തബലയുടെ ആദ്യ സ്വരം പകര്‍ന്നു നല്‍കിയത് അമ്മാവനും ഗസല്‍ ഗായകനുമായ ഉമ്പായി. ഉമ്മയറിയാതെ വീട്ടില്‍ നിന്നിറങ്ങിയ ആ പയ്യന്‍ മട്ടാഞ്ചേരി തെരുവുകളിലെ ക്ളബുകളില്‍ രാവേറെ ചെല്ലുവോളം നേരം പോക്കി. ഗസല്‍ കേട്ടും അകമ്പടി കൊട്ടുന്ന തബലക്കാരന്‍െറ വിരല്‍ വഴക്കങ്ങള്‍ കണ്ടും ആ ചെറുപ്പക്കാരന്‍ മനസിനെ വീണ്ടും സംഗീതം കൊണ്ടു നിറച്ചു. സംഗീത സംവിധായകന്‍ ബാബുരാജിന്‍െറ  തബലിസ്റ്റും ‘ഐഷ റേഡിയോ’ എന്ന ഓമന പേരില്‍ അറിയപ്പെട്ടിരുന്നയാളുമായ  അബ്ദു ഇക്കയെ ഗുരുവാക്കി തബല പഠനം ആരംഭിച്ചു. ഇതിനിടെ വാപ്പ വീട്ടിലത്തെി. സംഗതിയറിഞ്ഞയുടന്‍  കലി പൂണ്ട വാപ്പ സാദിഖിനെ തല്ലി. അതോടെ ആശിച്ച് മോഹിച്ച് തുടങ്ങിയ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. വീണ്ടും ജീവിതം മീന്‍ ചന്തയിലേക്ക്  വലിച്ചെറിയപ്പെട്ടു. എന്നാല്‍ ആഗ്രഹിച്ചാല്‍ പ്രകൃതിയും കൂട്ട് നില്‍ക്കുമെന്ന് സാദിഖിന് ബോധ്യമായി. ബിസിനസില്‍ വെച്ചടി കയറ്റമുണ്ടായി. സാമ്പത്തികമായി മെച്ചപ്പെട്ടപ്പോള്‍ സംഗീതം പഠിക്കണമെന്ന സാദിഖിന്‍െറ മോഹത്തിന് വാപ്പ പച്ചക്കൊടി കാട്ടി. അങ്ങനെ  മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര സെക്രട്ടറിയായിരുന്ന ഹുസൈന്‍ വഴി ബല്‍റാം മാസറ്ററിന്  കീഴില്‍ എട്ടു വര്‍ഷം തബല  അഭ്യസിച്ചു. തബല  പെരുക്കങ്ങളില്‍ ആറാടി  നടക്കുമ്പോഴാണ്  ദൂരദര്‍ശനില്‍ ദേവരാജന്‍ മാസ്റ്ററെ കുറിച്ചുള്ള പരിപാടി കാണുന്നത്. അദ്ദേഹത്തില്‍ നിന്നും കര്‍ണാടക ശാസ്ത്രീയ സംഗീതം പഠിക്കണമെന്ന് പെട്ടെന്നൊരു തോന്നലുണ്ടായി. ഉടനെ കിട്ടാവുന്ന പുസ്തകങ്ങള്‍ വരുത്തി വായന തുടങ്ങി. സംഗീതവും സംഗീതജ്ഞരും വരികളായി അറിവ് പകര്‍ന്നു. അപ്പോഴും മാസ്റ്ററെ നേരില്‍ കാണാനുള്ള ആഗ്രഹം ഉള്‍ഭയം നിമിത്തം മാറ്റി വച്ചു. പിന്നെയൊരു ദിവസം എന്തും വരട്ടെയെന്ന് നിശ്ചയിച്ചുറപ്പിച്ച്   സാദിഖ് മാസ്റ്റര്‍ക്ക് ഫോണ്‍ ചെയ്തു.



സാദിഖ്‌

അങ്ങത്തേലക്കല്‍ ദേവരാജന്‍ മാസ്റ്റര്‍, സാദിഖിന് സ്വരം വിറച്ചു. എന്തിനും ഏതിനും വിപരീത സ്വരം മാത്രമാണ് മാസ്റ്റര്‍ക്ക്. ഒന്നു കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ എന്തിനു കാണണമെന്ന് മറുചോദ്യം. വെറുതെയൊന്നു കണ്ടാല്‍ മതി, ആ കാലു തൊട്ടൊന്നു  വന്ദിക്കാന്‍   മാത്രം എന്ന് സാദിഖ് പറഞ്ഞു. എങ്കില്‍ വന്നേക്ക് എന്ന് മറുപടി. പിന്നീട് ഒരു നിമിഷം പോലും പാഴാക്കിയില്ല. വെളുപ്പിന് ആറിനു എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറി. അവിടെച്ചെന്ന് മാഷിന്‍െറ സംഗീതത്തോടുള്ള ഇഷ്ടം പറഞ്ഞപ്പോള്‍ വീണ്ടും വിപരീത സ്വരം, ‘ഇഷ്ടപ്പെടാന്‍ ഞാന്‍ പറഞ്ഞോ’ എന്ന്! അങ്ങനെ കലഹിച്ച് കൊണ്ടിരുന്ന ദേവരാജന്‍ മാസ്റ്റര്‍ പെട്ടന്നൊരു ചോദ്യം ‘താന്‍ പാടുമോ? എങ്കിലൊന്നു പാടാമോ?’ എന്ന്. ഉടനെ ഒരു പാട്ട് പാടി. പാടിക്കഴിയും മുമ്പേ വിലയിരുത്തലും വന്നു- ‘പാടിയത് മുഴുവന്‍ അബദ്ധം’ ആരെങ്കിലും പഠിപ്പിക്കാന്‍ തയാറാകുമെന്നും നല്ളെ്ളാരു ഗുരുവിനെ കണ്ടത്തെണമെന്നും ഉപദേശവും പിന്നാലെയത്തെി. എങ്കില്‍ മാഷിനു തന്നെ എന്നെ പഠിപ്പിച്ചൂടെ എന്നായി സാദിഖ് . അപ്പോള്‍ തന്‍െറ ഉദ്ദേശം ഇതാണല്ലല്ളേ എന്ന് പറഞ്ഞ മാഷ്  താന്‍ ആര്‍ക്കും സംഗീതം പഠിപ്പിക്കാറില്ളെന്ന്  കൂടി വ്യക്തമാക്കി നിരാശയോടെ ആ പടിയിറങ്ങും മുമ്പേ സാദിക്ക് തന്‍െറ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന്‍െറ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. മോഹം കൊണ്ട് കത്തുന്നവനെ തണുപ്പിക്കാന്‍ മഴ പോലും ശ്രമിക്കില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സാദിഖിനൊരു വിളിയത്തെി,  മാഷാണ്.
‘16 ന് വിദ്യാരംഭം ആണ് ഉള്ള അറിവ് വച്ചു വിദ്യാരംഭം കുറിച്ച് തരാം, തുടര്‍ന്ന് വിജയരാജന്‍ മാഷ് പഠിപ്പിക്കും. ഉടനെ ത്രിശൂരിലുള്ള പരിചയക്കാരനായ വക്കീലിന്‍െറ വീട്ടിലത്തെണം’ എന്ന് മാഷ് പറഞ്ഞതൊക്കെയും ചങ്കിടിപ്പോടെയാണ് സാദിക്ക് കേട്ടത്. സാദിഖിന്‍െറ തന്നെ ഭാഷയില്‍ പുലര്‍ച്ചെ ബൈപാസ് ശസ്ത്രക്രിയ ഉണ്ടെന്ന് അറിഞ്ഞ ഹൃദ്രോഗിയുടെ അവസ്ഥ.   ചെന്നു കയറുമ്പോള്‍ മാഷ് പൂമുഖത്തുണ്ട്. കടുത്ത നിറമുള്ള ഷര്‍ട്ട് ഇട്ടു ചെന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. വക്കീലിന്‍െറ വെള്ള ഷര്‍ട്ടും നല്‍കി വസ്ത്രം മാറി വരാന്‍ ആജ്ഞാപിച്ചു. 101 രൂപ ദക്ഷിണ വെച്ചപ്പോള്‍ 100 രൂപ എടുത്തു മാറ്റി ഒരു രൂപ മാത്രം ദക്ഷിണ മതിയെന്ന് മാഷ്. അങ്ങനെ ഒറ്റ രൂപയില്‍ സംഗീത പഠനത്തിനു തുടക്കം കുറിച്ചു. എല്ലാ ഞായറാഴ്ചകളിലും മാഷിന്‍െറ വീട്ടില്‍ സാദിഖ് എത്തുമായിരുന്നു . പിന്നെപ്പിന്നെ സാദിഖ് എത്താത്ത ദിവസങ്ങളില്‍ സാദിക്കിന്‍െറ വീട്ടിലേക്ക് മാഷിന്‍െറ ഫോണ്‍ വിളിയത്തെി തുടങ്ങി. അങ്ങനെ മുരടനെന്നു എല്ലാവരും ഭയപ്പെട്ടിരുന്ന മാഷിന്‍െറ സ്നേഹത്തണലില്‍  ഒരു നിഴല്‍ പോലെയായി സാദിഖിന്‍െറ ജീവിതം.

വിവാഹ ശേഷം മകന്‍ പിറന്ന സമയത്ത് കുറച്ചു കാലം മാഷിന്‍െറ വീട്ടിലത്തൊന്‍ ബുദ്ധിമുട്ടുണ്ടായി. അക്കാലത്ത് ഒരു ദിവസം സാദിഖിന്‍െറ മൊബൈലിലേക്ക് എറണാകുളം
കോഡിലുള്ള ഒരു വിളിയത്തെി . മറുപുറത്ത് മാഷായിരുന്നു ‘എനിക്കൊരു ശിഷ്യനുണ്ട്, സാദിഖ്. അവനൊരു കുഞ്ഞ് പിറന്നു. എനിക്കാ കുഞ്ഞിനെ കാണണം അതുകൊണ്ട് ഇവിടെയത്തെി' -എന്ന്  നിഷേധ സ്വരത്തിലൊരു ആവശ്യപ്പെടല്‍. കടല്‍ പേടിയാണ് മാഷിന്. അത് കൊണ്ട് കുഞ്ഞിനേയും കൊണ്ട് മാഷിനടുത്തത്തെി.
മാധ്യമം വാരാദ്യ പതിപ്പ്   21/5/12
ഉടനെ ഒരു തുണ്ടെടുത്ത് മാഷ് സാദിഖിന് കൈമാറി. പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും ഇടാവുന്ന ഓരോ പേരുകളാണ് അതില്‍. യാത്രക്കിടെ ഏതോ പുസ്തകശാലയില്‍ നിന്നു മുസ്ലിം പേരുകളുള്ള പുസ്തകം വാങ്ങിയെന്നും അതില്‍ നിന്നു കണ്ടത്തെിയതാണെന്നും മാഷ് വെളിപ്പെടുത്തി. സാദിഖിന്‍െറ വാപ്പയും ഉമ്മയും സമ്മതിക്കുകയാണെങ്കില്‍ ഈ പേരിടണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആവശ്യം. അങ്ങനെ മൂത്ത മകന്‍ തന്‍വീര്‍ ഖുറൈഷി, ദേവരാജന്‍ മാസ്റ്ററിന്‍െറ സുല്‍ത്താനായി. പിന്നീട് മകളുണ്ടായപ്പോള്‍ മാഷ് എഴുതി നല്‍കിയ പേര് തന്നെ ഇട്ടു- പര്‍വീന്‍ സുല്‍ത്താന. ഇരുവരും ഇപ്പോള്‍ യഥാക്രമം ഏഴിലും നാലിലും പഠിക്കുന്നു. ഭാര്യ ബല്‍ക്കീസ്.
ആറുവര്‍ഷം മുമ്പ് മാഷ് മരിക്കുന്നത് വരെ മാഷില്‍ നിന്നും സംഗീതം അഭ്യസിക്കാനായത്  ഭാഗ്യമെന്ന് സാദിഖ് കരുതുന്നു. പഠനം തുടങ്ങി അഞ്ചാം വര്‍ഷമാണ് അരങ്ങേറ്റം നടത്തിയത്. അതുവരെ വേദികളില്‍ പണം വാങ്ങി പാടാന്‍ പോകുന്നത് മാഷ് വിലക്കിയിരുന്നു. സംഗീത വഴിയിലെ മാഷിന്‍െറ 75 ാം വാര്‍ഷികാഘോഷത്തില്‍ കൊച്ചിയിലെ കായല്‍ക്കരയില്‍ സാദിഖ് മാഷിന് മുന്നില്‍ തന്നെ അരങ്ങേറി.  പിന്നീട്  ഇപ്പോള്‍ ഒരുപാട് വേദികളില്‍ സാദിഖിന്‍െറ മാസ്മര സംഗീതം ഒഴുകിയിറങ്ങുന്നു. മാഷോടുള്ള ആദരവ് നിമിത്തം രൂപം കൊടുത്ത ദേവതാരു  ഫൗണ്ടേഷന്‍ ഇപ്പോള്‍ ലോകമെങ്ങും അറിയപ്പെടുന്ന സംഗീത സംഘമാണ്. അദ്ദേഹത്തിന്‍െറ പേരില്‍ അവാര്‍ഡും നല്‍കി വരുന്നുണ്ട്. താജുദ്ദീന്‍ പ്രസിഡന്‍റും സുജിത് സെക്രട്ടറിയുമായ ഫൗണ്ടേഷനില്‍ 30 പേര്‍ ഇപ്പോഴുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമായി ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഗള്‍ഫ്‌ മാധ്യമം "ചെപ്പ്" പതിപ്പില്‍ വന്നത്
ഗള്‍ഫ്‌ മാധ്യമം "ചെപ്പ്" പതിപ്പില്‍ വന്നത്






























സ്വപ്നങ്ങള്‍ സ്വന്തമാക്കിയ ആ വ്യക്തിക്ക് അഭിനന്ദനങ്ങള്‍ നേരാം! മൊബൈല്‍ : 09895099008




2012 ഏപ്രിൽ 3, ചൊവ്വാഴ്ച

കൊച്ചി ദര്‍ബാര്‍ ഹാള്‍ ജര്‍മന്‍കാരന് : നിയമം ലംഘിച്ച് ചിത്രപ്രദര്‍ശനത്തിന് ഒത്താശ നല്‍കിയത് സര്‍ക്കാര്‍

വിര്‍ച്വല്‍ ടൂറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുപതിലധികം പ്രാദേശിക ചിത്രകാരന്മാരുടെ പ്രദര്‍ശനം റദ്ദാക്കി ജര്‍മന്‍ ചിത്രകാരന് രണ്ടുമാസക്കാലം സൗജന്യമായി കൊച്ചി ദര്‍ബാര്‍ ഹാള്‍ വിട്ടുകൊടുക്കാന്‍ നിയമലംഘനം നടത്തിയത് സര്‍ക്കാര്‍.
ജര്‍മന്‍ ചിത്രകാരനായ എബര്‍ഹാര്‍ഡ് ഹെവേക്കോസ്റ്റ് മേധാവിയായ,   എസ്.കെ.ഡി ഗാലറിയെന്ന സ്വകാര്യ സ്ഥാപനത്തിനാണ് ഏപ്രില്‍ 13 മുതല്‍ ജൂണ്‍ ആദ്യവാരം വരെ ദര്‍ബാള്‍ ഹാള്‍ വിട്ടുകൊടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.
ഇത് അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ബിനാലെ ഫൗണ്ടേഷനെ സഹായിക്കാനാണെന്ന്  ആക്ഷേപം ഉയര്‍ന്നിരുന്നു. ബുക്കിങ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തെത്തിയ ചിത്രകാരന്മാരെ സ്വാധീനിച്ച് വിവാദം ഒതുക്കി ത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.
 പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ മാര്‍ച്ച് 16ന് ഒപ്പുവെച്ച 07/ഡി.ആര്‍.എല്‍.എസ്.ഇ.സി.വൈ / സി.എ.ഡി / 2012 എന്ന കത്ത് വഴിയാണ് അക്കാദമിയുടെ നിയമം ലംഘിച്ച് ഹാള്‍ വിട്ടുകൊടുക്കാന്‍ തീരുമാനമായത്. എബര്‍ഹാര്‍ഡിന് ദര്‍ബാര്‍ ഹാളിലെ താഴെയും മുകള്‍ നിലയിലുമുള്ള  മുഴുവന്‍ സ്ഥലവും വിട്ടുകൊടുക്കാനാണ് അക്കാദമിയോട് ആവശ്യപ്പെട്ടത്.  എന്നാല്‍, നേരത്തേ ബുക് ചെയ്തവര്‍ പ്രശ്നം ഉണ്ടാക്കുമെന്നതിനാല്‍ താഴെ നില മാത്രം വിട്ടുകൊടുക്കുകയായിരുന്നു. മാര്‍ച്ച് നാലിന് ചേര്‍ന്ന അക്കാദമി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു.  ചിത്രകാരന്മാരുടെ പ്രതിഷേധം രൂക്ഷമായപ്പോള്‍ മാര്‍ച്ച് 27 ന് ചേര്‍ന്ന അക്കാദമി കമ്മിറ്റി മുകള്‍ നില വിട്ടുകൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഇത് സര്‍ക്കാറിനെ അറിയിച്ചു. തുടര്‍ന്ന്, ബുക് ചെയ്ത എല്ലാ ചിത്രകാരന്മാരെയും വ്യക്തിപരമായി വിളിച്ച് മുകള്‍ നിലയില്‍ പ്രദര്‍ശനം നടത്താമെന്ന് അറിയിച്ചു. എല്ലാവരും ഈ വാഗ്ദാനം സ്വീകരിക്കാന്‍ തയാറായില്ല. താഴെ നിലയിലുള്ള ഹാളിന് പ്രതിദിനം 300 രൂപയും മുകളിലെ നിലയില്‍ 500 രൂപയുമാണ് വാടക. 300 രൂപക്ക് ബുക് ചെയ്തവരെ നിര്‍ബന്ധപൂര്‍വം ഉയര്‍ന്ന തുക വാങ്ങി മുകള്‍ നിലയിലേക്ക് മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇത് വിദേശിക്ക് വേണ്ടി സൗജന്യമായി സ്ഥലം നല്‍കാനാണെന്നതിനാല്‍ പ്രതിഷേധം രൂക്ഷമാണ്്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ സര്‍ക്കാറിന് പരാതി നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നുവത്രെ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി അയക്കാനും നിയമപരമായി മുന്നോട്ട് നീങ്ങാനുമുള്ള നീക്കത്തിലാണ് ചിത്രകാരന്മാര്‍. അക്കാദമിയുടെ സ്വന്തം പ്രദര്‍ശനം നടത്തുന്നതിന് മാത്രമാണ് മറ്റ് ചിത്രകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ റദ്ദുചെയ്യാന്‍ നിയമം അനുവദിക്കുന്നത്.  ഇത് ലംഘിച്ചത് ബിനാലെ ഫൗണ്ടേഷന്‍െറ പുതിയ ട്രസ്റ്റി അംഗമായ  തസ്നിം സക്കറിയ മത്തേക്ക് വേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് നിയമം തെറ്റിച്ച് ഇത്തരമൊരു സൗകര്യം ചെയ്തുകൊടുക്കുന്നതെന്ന് ലളിത കലാ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ് പറഞ്ഞു.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...