Public എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Public എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, മാർച്ച് 16, ഞായറാഴ്‌ച

ആര്‍ഭാട വിവാഹങ്ങളില്‍ നിന്നും മത മേലധ്യക്ഷന്മാര്‍ മാറി നില്‍ക്കണം - ജസ്റ്റിസ്‌ കെമാല്‍ പാഷ










ആര്‍ഭാട വിവാഹത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി ജസ്ററിസ് കെമാല്‍ പാഷ.

സ്ത്രീധനം പോലുള്ള സാമൂഹികവിപത്തുകള്‍ക്കെതിരെ കര്‍ക്കശമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ജനങ്ങള്‍ പരാതിപ്പെടാതെ കോടതികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിയമം എത്ര കര്‍ക്കശമായാലും ജനം വിചാരിക്കാതെ നടപ്പാക്കാന്‍ പറ്റില്ല.

മുസ്ലിം സമുദായത്തിനകത്തും പുറത്തും നടക്കുന്ന വിവാഹ ദുഷ്പ്രവണതകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മുസ്ളീം സമുദായത്തില്‍ സ്ത്രീധനത്തിന്‍്റെ പേരില്‍ നിരവധി സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 20 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. ഇതില്‍ തന്നെ 40 ശതമാനവും വീടുകളില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ ആനില്‍ സ്ത്രീകള്‍ക്ക്  മാന്യമായ സ്ഥാനം കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ സമുദായ നേതാക്കന്മാരും സമുദായവും ആ സ്ഥാനം സ്ത്രീകള്‍ക്ക്  നല്‍കുന്നില്ല. നല്ല വരന്മാരെ കിട്ടാനാണ് കൂടുതല്‍ സ്ത്രീധനം കൊടുക്കുന്നത് എന്നാണു പറച്ചില്‍. വിവാഹ മാര്‍ക്കറ്റില്‍ മല്‍സരം നടക്കുന്നു. പുരുഷന് വലിയ വില കൊടുക്കാന്‍ തയ്യാറാകുന്നു. സമ്പത്ത് അള്ളാഹു തന്നതാണ് എന്നും അതിന്‍െറ ധൂര്‍ത്ത്  നടത്തിയാല്‍ ദൈവം പൊറുക്കില്ളെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ ധൂര്‍ത്ത്  നടത്തുന്ന വിവാഹങ്ങളില്‍ താന്‍ പങ്കെടുക്കാന്‍ പോകാറില്ലെന്നും   പോയാല്‍ തന്നെ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തു ഭക്ഷണം കഴിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീധനം ആവശ്യപ്പെടുന്നവരെ ഒഴിവാക്കാന്‍ പെണ്‍കുട്ടികളും വീട്ടുകാരും മുന്നോട്ടുവരണം. സ്ത്രീധനം നിയമവിധേയമല്ളെങ്കിലും സ്വകാര്യമായി എല്ലാവരും വാങ്ങുന്നുണ്ട്. സ്ത്രീധനമുള്ള ആര്‍ഭാടപൂര്‍വ്വവുമായ വിവാഹാഘോഷങ്ങളില്‍ നിന്ന് മതമേലധ്യക്ഷന്‍മാരും സമൂഹത്തിലെ ഉന്നതരും മാറി നിന്ന് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രൂപ പോലും സ്ത്രീധനം കൊടുത്തല്ല താന്‍ പെണ്‍മക്കളെ കെട്ടിച്ചു വിട്ടത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ശക്തിയുക്തം പറയാന്‍ ധാര്‍മിക അവകാശം ഉണ്ട്.   

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

ഫേസ്‌ ബുക്ക്‌ ലൈക്കുകളുടെ രാഷ്ട്രീയം




 ''നമുക്കിനി കുറച്ചു നേരം ഫേസ്‌ ബുക്ക്‌ ലൈക്കുകളുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാം. ലൈക്ക്‌ എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് എന്താണ് ?  നിങ്ങള്‍ എന്തിനൊക്കെയാണ്  ലൈക്കുകള്‍ ഉപയോഗിക്കുന്നത് ? '' എന്നൊരു ചര്‍ച്ച വേദി ഫേസ്‌ ബുക്കില്‍ ഒരുക്കിയിരുന്നു. ( പോസ്റ്റ് കാണാം )

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പലരും പല അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കിയിരുന്നു.

വിനോദ് ജി പത്മനാഭന്‍  എഴുതിയ കമന്റ് ആണ് ഏറ്റവും മനോഹരമായി തോന്നിയത് . '' ഞാൻ ശ്രദ്ധിക്കേണ്ടതും, ശ്രദ്ധിച്ചതുമായ കാര്യങ്ങളെയാണ് ലൈക് ചെയ്യുന്നത്'' - എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

നമ്മുടെ ഒരു സുഹൃത്തിനു നമുക്ക് കൊടുക്കാന്‍ കഴിയുന്ന ചെലവില്ലാത്ത ഒരേയൊരു ഉപഹാരം എന്നായിരുന്നു  അസ്‌ലം മൂരാട്  അഭിപ്രായപ്പെട്ടത്.


ആശയങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നും സമ്മതത്തോടെ താങ്കളുടെ ആശയം പങ്കുവെക്കുന്നുവെന്നും പറയാന്‍ ലൈക്ക്‌ ഉപയോഗിക്കുന്നു എന്നാണു ഉണ്ണി കൃഷ്ണന്‍റെ  പക്ഷം .


ലൈക്കുകള്‍  ഏറ്റവും കൂടുതൽ മിസ് യുസ് ചെയുക യാണ് പലരുമെന്നാണ് മാവേലിക്കരയില്‍ നിന്നുള്ള ലിജു സാമിന്റെ കമന്റ്.  ഒരു പെണ്ണ് എന്തെഴുതിയാലും ലൈക് കൊടുക്കുന്നവർ ആണ് മഹാ ഭൂരിപക്ഷവും , എന്തെങ്കിലും എഗൈൻസ്റ്റ് പറയണം എന്നുണ്ടെങ്കിലും പറയില്ല ,പകരം ഒരു ലൈക് കൊടുക്കുമെന്നാണ് അദ്ദേഹം പറയുന്നത് . പക്ഷെ .താൻ അങ്ങനെയല്ല കേട്ടോ എന്ന മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട് അദ്ദേഹം.

ലിജുവിനെ പിന്തുണച്ചു ശ്രീജേഷ്‌ അറക്കലും  പറയുന്നത് മേല്‍പ്പറഞ്ഞ പോലെയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ - '' എന്തൊക്കെയായാലും പെണ്ണ് ഒരു സ്മൈലി ഇട്ടാലും ലൈക്കിനു  ഒരു പഞ്ഞം ഉണ്ടാകില്ല...അതിപ്പോ എന്ത് വിളിച്ച് കൂവിയാലും..''

''കൂട്ടുകാര്‍ക്ക് ലൈക്കുകള്‍ കൊടുത്തു  കൊണ്ടിരിക്കുക... പുതിയ എഴുത്തുകാര്‍ പിറക്കട്ടെ...''- എന്ന് സയീദ്‌ ഉമ്മര്‍ . പ്രത്യേകിച്ച് ഒരു കാശ് മുടക്കും ഇല്ലാത്ത സാധനം ആണ് ലൈക്ക്. അതുപോലും വെറുതെ തരാത്ത ആളുകളെ എന്തിനാ ഫ്രണ്ട് ആക്കി വച്ചേക്കുന്നത്..... എല്ലാത്തിനേം അണ്‍ ഫ്രണ്ട്‌  ചെയ്തു അക്കൌണ്ടും റിപ്പോര്ട്ട് ചെയ്തു വിട്- എന്ന് തമാശ പറയാനും അദ്ദേഹം മറക്കുന്നില്ല .

കൃഷ്ണ രാജ് മാഹി പറയുന്നു- '' പ്ലീസ് ലൈക് മൈ പോസ്റ്റ് എന്ന് മെസ്സേജ് അയക്കുന്നവർ അവർക്കും ലൈക് കൊടുക്കാറുണ്ട് സൗഹൃദങ്ങൾ ഒഴുകാൻ വേണ്ടി.

ഫേസ്ബുക്കിൽ സ്ക്രോളുമ്പോൾ സുഹൃത്തുകൾ അല്ലാത്തവരുടെ നല്ല പോസ്റ്റുകൾ കണ്ടാൽ ചിലപ്പോൾ ലൈക്കും. അടുത്ത സുഹൃത്തുകൾക്ക് ഒരു പരിധി വരെ വാരിക്കോരി കൊടുക്കും. പക്ഷെ ലൈക്ക് തായോ എന്നും പറഞ്ഞ് ചാറ്റ് ബോക്സിൽ വന്ന് ഇരക്കുന്നവരെ എനിക്കിഷ്ടമല്ല.- ജാഫര്‍ മുഹമ്മദ്‌ 


കൊടുത്തു വാങ്ങാനാണ് അസീം മുഹമ്മദിന് താല്‍പ്പര്യം
വായിക്കൂ -പ്രതീക്ഷ. നാളെ ഞാന്‍ ഇടുന്ന പോസ്റ്റിന് ഒരു ലൈക്ക് കിട്ടും എന്ന പ്രതീക്ഷ..അനുഭവം ഗുരു..ഇല്ലെങ്കില്‍ ചന്തയില്‍ വില്‍ക്കാന്‍ വെച്ച മീന്‍ പോലെ ഈച്ച അടിച്ച് ഇരിക്കേണ്ടിവരും..



ഒച്ചപ്പാടിനു ഈ വിഷയത്തില്‍ പറയാനുള്ളത് ഇതാണ്

1. നമുക്ക് ഇഷ്ടപെടുന്ന പോസ്റ്റുകള്‍, (പോസ്റ്റുകള്‍ മുഴുവനായോ ഭാഗികമായോ ) ഇഷ്ടപ്പെട്ടു എന്നറിയിക്കാന്‍

2.പിന്തുണ നല്‍കുന്നു എന്നറിയിക്കാന്‍

3. ഞാന്‍ ഇത് വായിച്ചു എന്നറിയിക്കാന്‍ ( കമന്റ് ഇടാതെ തന്നെ പോസ്റ്റിന്റെ ഉടമ മനസിലാക്കും  )

ഇനിയാണ് പ്രധാനം ---

4. ടാഗ് ചെയ്യാതെയും ഷെയര്‍ ചെയ്യാതെയും കമന്റ് ചെയ്യാതെയും ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഒരു ലൈക്‌ ചെയ്യലാണ്.  എന്റെ ടൈം ലൈനില്‍ വരാതെ തന്നെ എനിക്ക് അവയുടെ നോട്ടിഫിക്കേഷന്‍ ലഭിക്കും . അവിടെ വേറെ ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അതിന്റെ നോട്ടിഫിക്കേഷന്‍ വരും. വായന സുഗമം ആകും.

( നോട്ടിഫിക്കെഷനുകള്‍ സെറ്റിംഗ്സ് വഴി നിയന്ത്രിച്ച എന്നെ പോലുള്ളവര്‍ക്ക് ലൈക്ക്‌ ചെയ്യല്‍ തന്നെയാണ് താല്‍പ്പര്യമുള്ള വിഷയത്തിലെ സംവാദങ്ങളെ എളുപ്പം ആക്കുന്നത് )
വേറൊരു തരത്തില്‍ പറഞ്ഞാല്‍ - ജി പ്ലസ്സില്‍ കുത്തിട്ടും ട്രാക്ക്‌ എന്നെഴുതിയും ചര്‍ച്ചയില്‍ വായനക്കായി വരുന്നവരുടെ അതേ വഴി തന്നെ !


5. പത്രക്കാരി എന്ന നിലയില്‍ പ്രമുഖരും രാഷ്ട്രീയക്കാരും സിനിമ താരങ്ങളും എഴുതുന്ന സ്റ്റാറ്റസുകള്‍ ഉടനെ ലഭിക്കാന്‍ ( പേജുകളില്‍ നിന്നും ) - എന്നിട്ട് വേണം എനിക്ക് വാര്‍ത്ത തയ്യാറാക്കാന്‍ . അവരുടെ നിലപാടുകളോട് ആഭിമുഖ്യം ഉണ്ടായാലും ഇല്ലെങ്കിലും അപ്പ്‌ഡേറ്റ്സ് എളുപ്പത്തില്‍ കിട്ടാനുള്ള എളുപപ്‌ വഴിയാണ്  ലൈക്‌ ബട്ടന്‍ ക്ലിക്ക്‌ .

6. ആരെങ്കിലും എഴുതിയ പോസ്റ്റുകള്‍ എന്റെ ചങ്ങാതി പട്ടികയില്‍ ഉള്ളവര്‍ വായിക്കണമെന്ന് കരുതിയാല്‍   ഒരു ലൈക്‌ അടിച്ചാല്‍ മതി. ഞാന്‍ ഏതെന്കിലും ഒരു പോസ്റ്റില്‍ ലൈക്കടിച്ചാല്‍ എന്റെ  ചങ്ങാതിതിമാര്‍ക്കെല്ലാം ( നോട്ടിഫിക്കേഷന്‍ നിയന്ത്രിക്കാന്‍ സെറ്റിംഗ്സ് ചെയ്യാത്ത ചങ്ങാതിമാര്‍ക്ക്) നോട്ടിഫിക്കേഷന്‍ കിട്ടും. താല്പര്യം ഉള്ളവര്‍ക്ക് ആ ചര്‍ച്ചയില്‍ വന്നു പങ്കെടുക്കാന്‍ പറ്റും.

ഉദാഹരണം - ഒരാള്‍ക്ക്‌ അടിയന്തിരമായി ബ്ലഡ്‌ വേണം - ആ പോസ്റ്റില്‍ ഒരു ലൈക്ക്‌ അടിച്ചാല്‍ നമ്മുടെ ചങ്ങാതിമാര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. അപ്പോള്‍ പിന്നെ പ്രത്യേക മെസ്സേജ് ആയി ആരോടും ആവശ്യപ്പെടേണ്ടതില്ല.

 ചിലര്‍ പരിഹസിക്കുന്നത് കേട്ടിട്ടുണ്ട് - ചത്തെന്നും  മരിക്കാന്‍ കിടക്കുന്നെവെന്നു പറഞ്ഞു പോസ്റ്റ് ഇട്ടാലും ലൈക്ക്‌ അടിക്കുന്നവര്‍ ക്രൂരന്മാരും ദയ ഇല്ലാത്തവരും ആണെന്ന്.  അത്തരം  പരിഹാസം പറയുന്ന ചങ്ങാതിമാരോട് ഇത് വായിക്കാന്‍ പറയണം.

7. പെണ്ണുങ്ങള്‍ എന്ത് പറഞ്ഞാലും കുറെ ലൈക്ക്‌ കിട്ടും എന്ന് പരിഹസിക്കുന്നവര്‍ ഉണ്ട്. അത്തരക്കാര്‍ പെണ്ണുങ്ങളെ കുറച്ചു കാണാന്‍ എന്ത് വഴിയും തേടുന്നവരാണ്. നന്നായി പ്രതികരിക്കുകയും സാമോഹിക വിഷയങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന പെണ്ണുങ്ങള്മുണ്ട് എന്ന് സമ്മതിക്കാന്‍ അത്തരക്കാര്‍ക്ക് വലിയ പ്രയാസമാണ്. വലിയ ഗൌരവമായ പോസ്റ്റുകള്‍ ഇട്ടാലും  ഇതേ വളിച്ച കമന്റു പറയുന്നവര്‍ ഏറെയാണ്. അവര്‍ക്ക് മരുന്നില്ല. എന്തായാലും അവര്‍ അറിഞ്ഞോ അറിയാതെയോ പറയുന്ന ഒന്നുണ്ട്- ഈ ലൈക്ക്‌ അടിക്കുന്ന ആണുങ്ങള്‍ കോന്തന്മാര്‍ ആണെന്ന്. അത് സ്വന്തം സത്വത്തില്‍  അപമാനം തോന്നുന്നവര മാത്രമാണ്. അവരെ മൈന്‍ഡ്‌ ചെയ്യേണ്ടതില്ല.






2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

ജനകീയ തെളിവെടുപ്പ്- നിങ്ങള്‍ തയ്യാറാണോ ?

 അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ സംബന്ധിച്ച് എറണാകുളം ആസ്ഥാനമായി അന്വേഷണ കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. തെളിവെടുപ്പ്  സംബന്ധിച്ച് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ കമ്മീഷന്‍  വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് ചന്ദ്രശേഖരദാസാണ് അന്വേഷണ കമ്മീഷന്‍. 2013 നവംബര്‍ ഒന്നുമുതല്‍ കമ്മീഷന്‍ നിലവില്‍ വന്നതായി 2013 ഒക്ടോബര്‍ 10നിറങ്ങിയ 14472/D3/13/Trans എന്ന  സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.


വിജ്ഞാപനം പരസ്യപ്പെടുത്തിയ തീയതി മുതല്‍ മൂന്നാഴ്ച വരെയാണ് കമ്മീഷന്‍ വിശദാംശങ്ങള്‍ അടങ്ങിയ പത്രിക സ്വീകരിക്കുന്നത്. അതുപ്രകാരം ഈ മാസം 26 വരെ ജനകീയ തെളിവെടുപ്പ് നടക്കും. പിന്നീട് എറണാകുളത്തും കമ്മീഷന്‍ നിശ്ചയിക്കുന്ന മറ്റിടങ്ങളിലും സിറ്റിങ്ങുകളും നടക്കും. തുടര്‍ന്ന് വാഹനാപകടങ്ങളുടെ സാഹചര്യങ്ങളും വസ്തുതകളും അവ ഒഴിവാക്കാനുള്ള പരിഹാര മാര്‍ഗങ്ങളും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ സെക്രട്ടറി പി.സി. ഷെല്ലി ‘മാധ്യമ’ത്തോട് പറഞ്ഞു.

കക്ഷികള്‍ക്ക് നേരിട്ടോ അല്ളെങ്കില്‍ അധികാരപ്പെടുത്തിയ അഭിഭാഷകനോ ഏജന്‍േറാ മുഖേനെയോ കമ്മീഷന്‍ മുമ്പാകെ ഹാജരാകാം. അന്വേഷണ വിധേയമായ കാര്യങ്ങളില്‍ അറിവും താല്‍പര്യവും ഉള്ളവര്‍ക്കും അതുസംബന്ധിച്ച് ഫലപ്രദമായ തെളിവ് നല്‍കാന്‍ കഴിവുള്ളവര്‍ക്കും തപാലിലോ commissionmotoraccidents@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ വിശദാംശങ്ങള്‍ അയക്കാം.

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30നും വൈകുന്നേരം നാലിനും ഇടയില്‍ എന്‍ക്വയറി കമ്മീഷന്‍ ഓഫിസ്, നന്ദനം, ജവഹര്‍ നഗര്‍, കടവന്ത്ര പി.ഒ, കൊച്ചി-682020 എന്ന വിലാസത്തില്‍  കമ്മീഷന്‍ സെക്രട്ടറി മുമ്പാകെ നേരിട്ടും സമര്‍പ്പിക്കാം. ഫോണ്‍: 0484 2206168


കമ്മീഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതിക്ക് മുമ്പ് ഒരു വര്‍ഷക്കാലത്തിനിടയില്‍ നടന്ന ഏതെങ്കിലും വാഹനാപകടവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവര്‍ക്കും വിവരങ്ങള്‍ നല്‍കും. അപകടം നടന്ന തീയതി, അതുമൂലം സംഭവിച്ച മരണങ്ങള്‍, നാശനഷ്ടങ്ങള്‍, അപകടം നടന്ന രീതി, അപകടകാരണങ്ങള്‍ എന്നിവയും നല്‍കാം.

വ്യക്തികള്‍, വ്യക്തിസമൂഹങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങി അന്വേഷണ നടപടികളില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും സമയപരിധിക്കുള്ളില്‍ കമ്മീഷനെ സമീപിക്കാം. നേരത്തേ പെരിന്തല്‍മണ്ണ തേലക്കാട് ബസ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ബസപകടങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭ നിയോഗിച്ചിരുന്നത് ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മിഷനെയാണ്.


2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013, മേയ് 2, വ്യാഴാഴ്‌ച

വിവരാവകാശ നിയമം 2005

ഫേസ് ബുക്ക്‌ ലിങ്ക് 


വിവരാവകാശ നിയമം നമ്മള്‍ വേണ്ട വിധം ഉപയോഗിക്കുന്നുണ്ടോ??  ഈ നിയമം അഴിമതിക്കാരെയും അധികാരം ദുര്‍വിനിയോഗം ചെയ്യുന്നവരെയും കുടുക്കാന്‍ സാധാരണക്കാരനെ സഹായിക്കുന്നതാണ്


വിവരാവകാശം
ഒരു ഇന്ത്യന്‍ പൗരന് ഇന്ത്യയിലെ ഏത് പബ്ളിക് അതോറിറ്റിയുടെയും കൈവശത്തിലോ നിയന്ത്രണത്തിലോ ഉളളതും  “വിവരം” എന്ന വിഭാഗത്തില്‍ വരുന്നതുമായ കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന
4 വിധത്തില്‍ ലഭിക്കാനുളള അവകാശമാണ് വിവരാവകാശം
(1) പ്രമാണങ്ങളും രേഖകളും പ്രവര്‍ത്തിയും പരിശോധിയ്ക്കാനുളള അവകാശം
(2) പ്രമാണങ്ങളില്‍ നിന്നും രേഖകളില്‍ നിന്നും കുറിപ്പുകള്‍ എടുക്കുന്നതിനും അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ എടുക്കുന്നതിനും ഭാഗങ്ങള്‍മാത്രം എടുക്കുന്നതിനുമുളള അവകാശം
(3) ഏത് പദാര്‍ത്ഥത്തിന്‍്റേയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കുന്നതിനുളള അവകാശം
(4) കമ്പ്യൂട്ടറിലോ  അതുപോലുള്ള മറ്റു സംവിധാനങ്ങളിലോ ഇലക്ട്രോണിക് രീതിയില്‍ ശേഖരിച്ച് വച്ചിട്ടുള്ള വിവരങ്ങള്‍ ഡിസ്കുകള്‍, ഫ്ളോപ്പികള്‍, തുടങ്ങിയവയില്‍ പകര്‍ത്തിയോ, അല്ളെങ്കില്‍ മറ്റേതെങ്കിലും ഇലക്ട്രോണിക്ക് രൂപത്തിലോ, പ്രിന്‍്റ് ഒൗട്ടുകള്‍ വഴിയോ എടുക്കുന്നതിനുമുളള അവകാശം . ഇതാണ് വിവരാവകാശം


“വിവരം” എന്നാല്‍
ഒരു പബ്ളിക് അതോറിറ്റിയുടെ (പൊതു സ്ഥാപനങ്ങള്‍) കൈവശത്തിലോ നിയന്ത്രണത്തിലോ ഉളള രേഖകള്‍, പ്രമാണങ്ങള്‍, കുറിപ്പുകള്‍, സര്‍ക്കുലറുകള്‍, ഉത്തരവുകള്‍ ലോഗ് ബുക്കുകള്‍് കരാറുകള്‍, റിപ്പോര്‍ട്ടുകള്‍, പേപ്പറുകള്‍, ഇ-മെയിലുകള്‍,അഭിപ്രായങ്ങള്‍, ഉപദേശങ്ങള്‍, പത്രക്കുറിപ്പുകള്‍, പേപ്പറുകള്‍, സാമ്പിളുകള്‍, മാതൃകകള്‍ തുടങ്ങിയവയും ഇലക്ട്രോണിക് രൂപത്തില്‍ ശേഖരിച്ചിട്ടുള്ള കാര്യങ്ങളും ഉള്‍പ്പെടുന്നു.



ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005



അപേക്ഷാഫീസ് - 10 രൂപ
ഉത്തരം ലഭിക്കുന്നതിന്:
ഒരു സാധാരണ പേജിന്‌ (എ 4 സൈസ്)- 2 രൂപ
വലിയ പേജുകൾ - യഥാർത്ഥ ചെലവ്
വിവരം പരിശോധന - ആദ്യത്തെ ഒരു മണിക്കൂർ സൗജന്യം
തുടർന്നുള്ള ഓരോ അര മണിക്കൂറിനും - 10 രൂപ വീതം
ഫ്ലോപ്പിയിലോ സിഡിയിലോ (ഒരെണ്ണത്തിന്‌) - 50 രൂപ
(ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും ഫീസ് ഈടാക്കുന്നതല്ല)




അപേക്ഷിച്ച വിവരം നൽകാൻ: അപേക്ഷ നൽകിയ തീയതി മുതൽ 30 ദിവസം
അപേക്ഷ മറ്റൊരു വിവരാധികാരിക്കു കൈമാറാൻ : 5 ദിവസം
അപേക്ഷ നിരസിക്കാൻ : 5 ദിവസം
ചെലവുതുക അടക്കാനാവശ്യപ്പെട്ടതു മുതൽ പണമടക്കുന്നതു വരെയുള്ള സമയം കണക്കിലെടുക്കില്ല.
മൂന്നാംകക്ഷിയുടെ വിവരം ഉൾപ്പെടുന്നു എങ്കിൽ: 40 ദിവസം
മൂന്നാംകക്ഷിയോട് അഭിപ്രായമാരായാൻ: 5 ദിവസം
മൂന്നാംകക്ഷിയ്ക്ക് മറുപടിയ്ക്ക്: 10 ദിവസം.
ഒന്നാം അപ്പീലിന് : 30 ദിവസം
ഒന്നാം അപ്പീൽ തീർപ്പാക്കുന്നതിന് : 30 ദിവസം / 45 ദിവസം (മതിയായ കാരണം രേഖപ്പെടുത്തണം)
രണ്ടാം അപ്പീലിന് : 90 ദിവസം



അപേക്ഷകൾ സ്വീകരികാതിരിക്കുകയോ,
നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ,
മനപ്പൂർവ്വം വിവരം നിരസിക്കുകയോ,
അറിഞ്ഞുകൊണ്ട് തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരം നൽകുകയോ,
വിവരരേഖകൾ നശിപ്പിക്കുകയോ,
വിവരം നൽകുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താൽ,
പ്രതിദിനം 250 രൂപാ നിരക്കിൽ, പരമാവധി 25000 രൂപാ വരെ പിഴശിക്ഷ ലഭിക്കും. കൂടാതെ, വകുപ്പുതലത്തിൽ അച്ചടക്കനടപടിയും ഉണ്ടായേക്കാം. ശിക്ഷാധികാരം കമ്മീഷനാണ്. വിവരാധികാരി, വിവരം നൽകുന്നതിന് ആവശ്യപ്പെട്ട, മറ്റേതൊരു ഉദ്യോഗസ്ഥനും ഇവ ബാധകമാണ്.


നിയമം വിശദമായി വിക്കിപീഡിയയില്‍ വായിക്കാം
 


വിവരാവകാശ നിയമം ഉപയോഗിക്കുന്ന ബുദ്ധിമാന്മാരായ വ്യക്തി ആകാന്‍ താല്പര്യമുള്ളയാളാണോ താങ്കള്‍ ? എങ്കില്‍ താങ്കള്‍ക്കൊപ്പം നില്‍ക്കാനും സഹായങ്ങള്‍ നല്‍കാനും ഒരുപാട് പേരുണ്ട്. വന്നാലും !
വിവരാവകാശികള്‍ എന്ന ഗ്രൂപ്പിലേക്ക് സ്വാഗതം !

വിവരാവകാശം വഴി നേടിയ വിവരങ്ങളും അനുബന്ധ വാര്‍ത്തകളും ഇവിടെ പോസ്റ്റ് ചെയ്യാം !


2013, ഏപ്രിൽ 20, ശനിയാഴ്‌ച

തദ്ദേശ സ്വയംഭരണ വകുപ്പിലെ നിയമനങ്ങളില്‍ ക്രമക്കേട്

ഫേസ് ബുക്ക്‌ ലിങ്ക് 


   തദ്ദേശ സ്വയംഭരണ വകുപ്പിന്‍്റെ കീഴില്‍ വരുന്ന കുടുംബശ്രീയിലെ പ്രോജക്ററ് കോഡിനേററര്‍ എന്‍്റര്‍പ്രൈസസ് എന്ന കരാര്‍ തസ്തികയിലേക്ക് നടന്ന നിയമനത്തിലാണ് ക്രമക്കേടുണ്ടെന്ന  ആരോപണം ഉയരുന്നത്. അഭിമുഖത്തിനായി ആദ്യം നിശ്ചയിച്ച തിയതി മാറ്റി വച്ചന്നെു അറിയിക്കുകയും പിന്നീട് ആരെയും അറിയിക്കാതെ  അഭിമുഖം നടത്തി തെരഞ്ഞെടുക്കുകയും ചെയ്തതാണ് ആക്ഷേപത്തിന് ഇടയാക്കിയിട്ടുള്ളത് . കുടുംബശ്രീയില്‍ നിലവില്‍ ജോലി ചെയ്യുന്നവരെ അനധികൃതമായി കുത്തിത്തിരുകാന്‍ ആദ്യം ഷോര്‍ട്ലിസ്റ്റ് ചെയ്യപ്പട്ട 27 പേരിലെ മിക്കവരെയും മനപ്പൂര്‍വ്വം  ഒഴിവാക്കുകയായിരുന്നു. . ഇക്കഴിഞ്ഞ മാര്‍ച്ച്  23 നാണ് ഗ്രൂപ് ചര്‍ച്ചയും അഭിമുഖവും നടത്താന്‍ ആദ്യം നിശ്ചയിച്ചത്. ഷോര്ട്ട്  ലിസ്റ്റ് ചെയ്യപ്പട്ട 27  പേരെയും അഭിമുഖത്തിന് ഹാജരാകാന്‍ മാര്‍ച്ച്  21 ന് രേഖാ മൂലം അറിയിച്ചിരുന്നു. പിന്നീട് മാര്‍ച്ച്  22 ന് മിക്കവരെയും അഭിമുഖം മാറ്റി വച്ചെന്നു ഫോണില്‍ വിളിച്ചു അറിയിച്ചു.   ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് നടത്തിയെന്നും എട്ടു പേരെ തെരെഞ്ഞെടുതെന്നുമുള്ള അറിയിപ്പാണ് പിന്നീട് നല്‍കിയത്. ശരിയായ രീതിയില്‍ അല്ല അപേക്ഷ നല്‍കിയതെന്ന ഒഴിവു കഴിവ് വിശദീകരണമായി പിന്നീട് ഇമെയില്‍ വഴി അയച്ചു കൊടുക്കുകയായിരുന്നു.  അപേക്ഷയില്‍ ഒപ്പ് വച്ചില്ളെന്നും അക്കാദമിക യോഗ്യതകള്‍ ഇല്ലന്നെും ചൂണ്ടിക്കാണിച്ചാണ് ആദ്യം ഷോര്‍ട്ട്  ലിസ്റ്റ് ചെയ്യപ്പട്ടവരെ കൂടി പട്ടികയില്‍ നിന്നും പുറത്താക്കിയത് . ഒരു കൊല്ലം ദൈര്‍ഘ്യമുള്ള തസ്തികയിലെ ജോലി ലഭിക്കുന്നവര്‍ക്ക്  പ്രതിമാസം അമ്പതിനായിരം രൂപ വരെയാണ് വേതനം ലഭിക്കുന്നത്.  വകുപ്പിന് ആവശ്യമെങ്കില്‍ തസ്തിക കാലാവധി പുതുക്കി കൊടുക്കാന്‍ കഴിയും. അത് കൊണ്ട് സ്വാധീനങ്ങള്‍ക്ക്  വഴങ്ങിയാണ് തസ്തിക പക്ഷപാതപരമായി ചിലര്‍ക്ക്  അനുവദിച്ചു നല്‍കിയതെന്നും ആരോപണം ഉണ്ട്.  വിഷയത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.

2013, ഏപ്രിൽ 10, ബുധനാഴ്‌ച

കുരിശുകളെ കൊണ്ട് തോറ്റു

പടം കടപ്പാട് - മനോരമ  ഫേസ് ബുക്ക്‌ ചര്‍ച്ച 

കുരിശ് ചുമന്ന് നടക്കുന്നത് ശരിയോ തെറ്റോ ??
ചര്‍ച്ചകള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. നീ നിന്റെ കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കുക എന്ന് ക്രിസ്തു വചനമായി ബൈബിളില്‍ പറയുന്നത്  , എടുത്താല്‍ പൊന്താത്ത മറക്കുരിശു തോളില്‍ വച്ച് കുരിശു മുടി കയറണം എന്നതാണോ എന്നാണു ചിലര്‍ ചോദിക്കുന്നത് . ആലോചിച്ചാല്‍ ഉത്തരം പറയുന്നതിനു അല്പം ബുദ്ധിമുട്ടും. പിന്നെ അതൊക്കെ വിശ്വാസത്തിന്റെ ഭാഗമല്ലേ എന്നൊരു മറു ചോദ്യം ഉന്നയിച്ചാല്‍ ഇത്തരം വിശ്വാസ ആചരണം ബൈബിളില്‍ എവിടെ പറഞ്ഞിരിക്കുന്നു എന്നാണു അടുത്ത ചോദ്യം. എന്ത് പറയണം?

കുരിശും ചുമന്ന് നടക്കുന്നത് കൃസ്തുവിനെ അവഹേളിക്കലാണെന്ന് ആരോപിച്ച് ക്രൈസ്തവ ആദര്‍ശ സംരക്ഷണ സമിതി എന്ന സംഘടന  രംഗത്തെത്തിയിട്ടുണ്ട്.  ഇക്കാര്യത്തില്‍ സഭാനേതൃത്വം സഭാമക്കളെ പിന്തിരിപ്പിക്കണമെന്നും  ആണ് അവരുടെ ആവശ്യം.  ക്രൂശിക്കപ്പെടുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത യേശുവിന്റെ  പീഡാനുഭവത്തെ  അവഹേളിക്കലാണ് കുരിശും ചുമന്ന് നടക്കുന്നതെന്നും കുരിശുചുമന്ന് മലയാറ്റൂര്‍ മല  കയറുന്നതും അവര്‍ കുറ്റപ്പെടുത്തി.

അടുത്തകാലത്തായി കടമെടുത്ത ചില പുതിയ ആചാരാനുഷ്ഠാനങ്ങളും നേര്‍ച്ചകാഴ്ച ഭക്തിപ്രകടനങ്ങളും ക്രൈസ്തവ സഭകളില്‍ വളര്‍ന്നുവരുന്നു. ഇത് ക്രൈസ്തവ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇവയെ സഭാനേതൃത്വം പ്രോത്സാഹിപ്പിക്കരുതെന്നും അവര്‍ പറയുന്നു.  ദൈവപുത്രനായ യേശുവില്‍ വിശ്വസിക്കുന്നവരുടെ വികാരം വൃണപ്പെടുത്തുന്ന വിധത്തില്‍ യേശുവിനെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ഇതുപോലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകരുതെന്നും സംഘടന ആവശ്യപ്പെടുന്നു .


ഓഫ് റെക്കോര്‍ഡ്‌- -`- പ്രണയിച്ചിട്ടുണ്ടെന്നു മാര്‍പ്പാപ്പയുടെ വെളിപ്പെടുത്തല്‍ .  തുറന്നു പറച്ചിലിലെ ആത്മാര്‍ത്ഥത അഭിനന്ദനാര്‍ഹം


2013, മാർച്ച് 18, തിങ്കളാഴ്‌ച

ഫിനാലെ

 വിക്കിപീഡിയ ചിത്രം    ഫേസ് ബുക്കിലേക്കൊരു ലിങ്ക്




കട്ടുറുമ്പിന്‍റെ കാത്കുത്തിനു നാട്ടിലെന്തൊരു മേളാങ്കം
ഹയ്യെന്‍റ്മ്മോ
അങ്ങനെ ആ മേളാങ്കം തീര്‍ന്നു- മേളവും അങ്കവും ആയ  ബിയനലെ എന്ന ബിനാലെ

പാഠങ്ങള്‍ പലതുണ്ട്
1. കള്ളന് കഞ്ഞി വെക്കാന്‍ പൊതു പണം ഉപയോഗിക്കാം
കഞ്ഞി വച്ച ശേഷമുള്ള ബാക്കി തുച്ചം കാശ് കൊണ്ട് രണ്ടോ മൂന്നോ നല്ലതും ബാക്കിയൊക്കെ കൂതറയുമായ കലാരൂപങ്ങള്‍ കൊണ്ട് വക്കാം.

2. പിന്നെ, സിനിമാ നടന്മാരെയും നടിമാരെയും  കൊണ്ടു വന്ന്– വാവ് , സൂപ്പര്‍ , മനോഹരം, അതിശ്രേഷ്ടം എന്ന് പറയിപ്പിക്കണം
നാട്ടുകാര്‍ക്കും ചിത്ര-ശില്പ കലാകാരന്മാര്‍ക്കും കൊള്ളില്ലെന്നു പറയുന്ന ‘കല’കളെ കാശ് കൊടുത്തു ഇങ്ങനെ പുകഴ്ത്തി പറയുമ്പോള്‍ നാട്ടുകാര്‍ ഓടി വരും . നടന്മാര്‍ വലിയ കലാകാരന്മാര്‍ ആണല്ലോ. സ്വര്‍ണ കട പരസ്യത്തില്‍ അവര്‍ വലിയ സ്വര്‍ണവിജ്ഞാന വികുംബ കേദാരങ്ങള്‍ ആകുന്നതു പോലെ തന്നെ ! അല്ലെങ്കില്‍ തുണിക്കടയുടെ പരസ്യത്തില്‍ മെച്ചമുള്ള തുണി എവിടെ കിട്ടും എന്ന് പറയുന്നത് പോലെ ഒരു ഒരു ഇത് ! ആര് വന്നില്ലെങ്കിലും ഇങ്ങനെ സിനിമ അഭിനേതാക്കളെ നിറയെ കൊണ്ട് വരാന്‍ മറക്കരുത്

 3. ഉളുപ്പില്ലാതെ നുണകള്‍ പറയാനും പറയുന്ന നുണകള്‍ എല്ലാ പത്ര- ദൃശ്യ മാധ്യമങ്ങളില്‍ എത്തിക്കാനും പ്രസിധീകരിപ്പിക്കാനും നല്ലൊരു ഇവന്‍റ് മാനേജ്മെന്റ് ടീമിന് കാശ് കൊടുക്കാന്‍ മറക്കരുത്.

4. മീഡിയ കണ്‍സല്‍ട്ടന്റ്റ്‌ ടീം  ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ പോസ്റ്റ്‌ ഇടുമ്പോള്‍ -''ഓ അസാധ്യം, മൈന്‍ഡ് ബ്ലോയിംഗ് , ഗ്രേറ്റ്‌'' എന്നൊക്കെ പറയാന്‍ കൂലിക്ക് ആളെ നിറുത്തണം . വിക്കിപീഡിയയിലും ഒരു കട തുറക്കണം
      5. ഇടയ്ക്കിടെ വലിയ ഹോട്ടലുകളില്‍ പ്രസ്‌ മീറ്റ്‌ നടത്താന്‍ മറക്കരുത്

6.
 അത്ഭുതമായി ബിനാലെ കണ്ടെത്തിയ കൊഴിമുട്ടക്കകത്തു ഈര്‍ക്കില്‍ കടത്തി ചിത്രം വരയ്ക്കുന്ന സൂരജ്‌ എന്ന പയ്യന്‍റെ  ച്യാച്ചി ആയത് കൊണ്ടാകും അമ്മിക്കല്ലും ഉരലും കൊണ്ട് വന്നിട്ടതും ഡി.പി.ഇ.പി ക്ലാസ്‌ മുറിയിലെ വിവിധ നെല്ലിന്‍റെ പ്രദര്‍ശനവും പഴയ വള്ളത്തില്‍ കുപ്പി, കുന്തം, കൊടച്ചക്രം എന്നിവ വാരി വലിച്ചു കെട്ടിയിട്ടതും കണ്ടപ്പോള്‍ ഒന്നും തോന്നാഞ്ഞത്, ക്ഷമി.
പറഞ്ഞു വന്നത് , ഇത്തരം അത്ഭുതങ്ങള്‍ ആയ കലാകാരന്മാര്‍ കേരളത്തില്‍ ഇനിയും ഉണ്ട്. അവര്‍ക്ക് ഈ കോടി രൂപ മേളയില്‍ എന്ത് ചാന്‍സ്‌ കൊടുത്തു. നാട്ടുകാരുടെ പണം അല്ലെ ?? കുറെ മുക്കി കഴിഞ്ഞാലും അല്‍പമെങ്കിലും കൊടുക്കാം അല്ലെ.??

പാഠം ഇതാണ് – ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ - ആഘോഷ രാവുകളില്‍ സായിപ്പന്മാരെ സുഖിപ്പിക്കാന്‍  കൊട്ടും പാട്ടും മേളവും ഒരുക്കുക. എന്നിട്ട് അത് നടത്തിയരെ കാണിച്ചിട്ട് – ‘’ദാ ഇത് കലാകരന്മാരല്ലേ/?? ഇവര്‍ക്ക് ചാന്‍സ്‌ കൊടുത്തില്ലേ എന്നൊക്കെ ഘന ഗാംഭീര്യത്തില്‍ മൊഴിയുക. എല്ലാത്തരം കമന്‍റ്കളും കേട്ട് നില്‍ക്കുന്നവന് ഈ മൊഴിയലുകള്‍ വഴി വലിയ തോതില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാം.

  7.ടൂറിസ്റ്റ്‌ സീസണില്‍ മാത്രം പരിപാടികള്‍ സംഘടിപ്പിക്കുക. നാട് കാണാന്‍ വരുന്ന എല്ലാ സായിപ്പന്മാരെയും വിളിച്ചു കയറ്റാന്‍ ആളെ നിയോഗിക്കണം. എന്നിട്ട് അവരൊക്കെ ഈ പരിപാടി കാണാന്‍ വേണ്ടി മാത്രം അങ്ങ് ദൂരെ മഞ്ഞു മലയും ഏഴാം കടലും കടന്നു വന്നവരാണെന്നങ്ങു തട്ടി വിടണം. വന്ന എണ്ണം കാണിക്കാന്‍ - പ്രവേശന ഫീ – എന്ന വാക്കില്‍പിടിച്ചു വന്നവരുടെ പേരും അഡ്രസും വാങ്ങി സര്‍ക്കാരിനു കൊടുത്താല്‍ സര്‍ക്കാര്‍ അന്തിച്ച് ബാക്കി പണം ഉടനെ തരും

പണം കട്ടാല്‍ എങ്ങനെ നില്‍ക്കണം  എന്ന വിഷയത്തില്‍ ഇങ്ങനെ കുറെ പാഠങ്ങള്‍ -                           


                                         അവസാനിക്കുന്നില്ല.....



2013, ഫെബ്രുവരി 3, ഞായറാഴ്‌ച

Do Write, Make Changes!



പേനയെടുക്കൂ !
വേഗം, എഴുതൂ..
നിങ്ങളുടെ ഓരോ കത്തും അവര്‍ക്ക് സഹായകമാണ്!
കണ്ണില്ലാത്തവര്‍ക്കും ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും നമ്മുടെ റെയില്‍ വേ സ്റ്റേഷനുകളില്‍ വേണ്ടത്ര സൌകര്യങ്ങളില്ല. 
വീല്‍ ചെയറിലും മറ്റും വരുന്നവര്‍ക്ക് ചവിട്ടു പടികള്‍തടസം! ടോയ് ലെട്ടുകളില്‍ പോലും കടന്നു ചെല്ലാന്‍ തക്ക വിധമല്ല കെട്ടിടങ്ങളുടെ രൂപകല്‍പ്പന- തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. അവ പരിഹരിക്കാന്‍ നിങ്ങളുടെ ഒരു കത്തിനു സാധിക്കും. യാത്രക്കാരും സംഘടനകളും മുന്‍ കയ്യെടുത്താല്‍ മാറ്റങ്ങള്‍ ഉണ്ടാക്കാം.

ഇപ്പോള്‍ തന്നെ എഴുതൂ. നാളെയോ അടുത്ത ദിവസങ്ങളിലോ സ്റ്റേഷന്‍ മാഷിനെ എല്പ്പിക്കൂ. അവര്‍ വഴി ഉന്നതങ്ങളിലേക്ക് പരാതികള്‍ പോകട്ടെ! ഒരു കുന്നു കത്തുകള്‍ ചെല്ലട്ടെ!!

മാധ്യമങ്ങളുടെ സഹായവും തേടാം!

എഴുതൂ , മാറ്റങ്ങള്‍ സൃഷ്ടിക്കൂ !!!

ഈ പോസ്റ്റിനെ പിന്തുണക്കുന്നുവെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ !

Take a pen!
Hurry up!
Write for the blinds and handicapped!
Hand over it to railway station master tomorrow!

If all the travelers do the same, we can make changes!

Label: our railway station infrastructure are not compatible for such people.

Passengers associations and groups can contribute highly!

Do Write, make changes!



Share if you support!!








കൊച്ചി: ചൊവ്വാഴ്ച രാവിലെ 11 ന് എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയവരെല്ലാം അത്ഭുതപ്പെട്ടു. സ്റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ടിക്കറ്റ് പരിശോധകരും കറുത്ത തുണി കൊല്‍് കണ്ണ് മറച്ച് അന്ധന്മാരെ പോലെ കൈയില്‍ വടിയുമായി റെയില്‍വേ സ്റ്റേഷനിലും പ്ളാറ്റ് ഫോമിലും ചായക്കടയിലും കാത്തിരുപ്പ് മുറികളിലും പരതി നടക്കുന്നു. ചുമടെടുക്കുന്ന പോര്‍ട്ടര്‍മാര്‍ അവശരായി വീല്‍ ചെയറുകളിലിരുന്ന് കഷ്ടപ്പെട്ട് നിരങ്ങി നീങ്ങുന്നു. കൂടെ കുറെ വിദേശികളും സ്വദേശികളും നടന്നു വഴി കാട്ടുന്നു. കാര്യമെന്തന്നെു തിരക്കി ഒരു കൂട്ടം ആളുകള്‍ അവര്‍ക്ക് പിന്നാലെ നടക്കുന്നു. അവസാനമാണ് മനസിലാകുന്നത്, അന്ധന്മാരും ശാരീരിക വൈകല്യം കുറഞ്ഞവരും റെയില്‍ വെ സ്റേഷനില്‍ വന്നാല്‍ അനുഭവിക്കുന്ന ദുരിതം എന്തൊക്കെയെന്നു മനസിലാക്കി കൊടുക്കാനും അതിനു പരിഹാരം ഉല്‍ാക്കാനും ഉദ്ദശേിച്ച് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചക്ഷുമതി എന്ന സംഘടനയുടെ  നേതൃത്വത്തിലാണ് ഈ പരിപാടി നടന്നത്. ആദ്യം കണ്ണ് കെട്ടിയവരെ ആള്‍ക്കൂട്ടതിലേക്ക് ഇറക്കി വിട്ടു. ആളുകള്‍ അവരോടു എങ്ങനെ പെരുമാറിയെന്ന് മനസിലാക്കി. എല്ലാവരും ട്രെയിനില്‍ കേറുന്നതിന്‍്റെ തിക്കിലും തിരക്കിലും ഇവരെ തള്ളിമാറ്റിയതായും ട്രെയിനിലേക്ക് കയറാന്‍ സഹായിച്ചില്ലന്നെും പരിപാടിയില്‍ കഥാപാത്രങ്ങളായവര്‍ പിന്നീട് വെളിപ്പെടുത്തി. ടോയ്ലെററിലേക്ക് പോകാന്‍ വീല്‍ ചെയറിലത്തെിയയാള്‍ക്ക് ചവിട്ടുപടി തടസമായി. വീല്‍ ചെയറുകള്‍ക്ക് പോകാന്‍ പറ്റുന്ന വിധമുള്ള വഴി നിര്‍മിക്കണമെന്നു ഈ പ്രശ്നം നേരിട്ട കഥാപാത്രമായ പോര്‍ട്ടര്‍ സുധീര്‍  ആവശ്യപ്പെട്ടു. കഴിയുന്ന വിധം ശാരീരിക വൈകല്യമുള്ളവരെ സഹായിക്കാന്‍ സ്റ്റേഷനിലെ പോര്ടര്മാര്‍ സഹായിക്കുമെന്നും അദ്ദഹേം ഉറപ്പു നല്‍കി. അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകാന്‍ ചവിട്ടു പടികള്‍ കയറാന്‍ കൂടി ആരും സഹായിച്ചില്ലന്നെും അതിനുള്ള സഹായം നല്‍കാനുള്ള ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ലന്നെും അവര്‍ വ്യക്തമാക്കി. നേരത്തെ തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചതിലൂടെ കുറെ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞതായി ചക്ഷുമതിയിലെ അംഗമായ ലക്ഷ്മി 'മാധ്യമ'ത്തോട്പ റഞ്ഞു. എറണാകുളത് സംഘടിപ്പിച്ച പരിപാടിയിലൂടെ വൈകല്യമുള്ളവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞെന്നു അന്ധയായി തല്‍ക്കാലത്തേക്ക് അഭിനയിച്ച ഉദ്യോഗസ്ഥ സൂസന്‍ പറഞ്ഞു. മാറ്റങ്ങള്‍ക്കായി ഒത്തൊരുമിച്ചു നടപടികള്‍ സ്വീകരിക്കുമെന്നും വൈകല്യമുള്ളവരെ സഹായിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. ബ്രെയിലീ വിത്തൗട്ട് ബോര്‍ഡേഴ്സ് എന്നാ സംഘടനയുടെ പ്രതിനിതികളായ  ജാക്വിലിന്‍, ബ്രൂസ്, ടിഫാനി, മംഗ്ലി, തായോ, സ്ട്രിഫി എന്നിവരും പരിപാടിയില്‍ പങ്കടെുത്തു

2013, ജനുവരി 5, ശനിയാഴ്‌ച

ഇല്ല , ലോകം നന്നാകില്ല



കൊന്നവന്മാരുടെ എണ്ണം ഇപോഴാണ് കൂടുതല്‍ വെളിവാകുന്നത്.  ധീരയായ ആ പെണ്‍കുട്ടിയുടെ ചങ്ങാതിയുടെ അഭിമുഖം ടിവിയില്‍ വന്നപ്പോള്‍  നാണക്കേട്  കൊണ്ട് തല കുനിക്കേണ്ട ഗതികേടിലാണ് നാം.


ഒന്നും പറയാനില്ല




2012, ഡിസംബർ 12, ബുധനാഴ്‌ച

വിഡ്ഢികളുടെ മതചിന്ത

ഫേസ് ബുക്ക്‌ ലിങ്ക് 


തൊണ്ണൂറു ശതമാനം ഇന്ത്യാക്കാരും മതത്തിന്‍റെ പേരില്‍ വഴി തെറ്റിക്കാവുന്ന വിഡ്ഢികള്‍ ആണത്രേ! അതായത് നിലവിലെ നൂറ്റി ഇരുപത്തിയൊന്നു കോടി ജനങ്ങളില്‍ നൂറ്റെട്ടു കോടി ജനങ്ങള്‍ വിഡ്ഢികളാണെന്നാണ് ജസ്റ്റിസ്‌ കട്ജു പറയുന്നത്. പ്രസ്‌ കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍  ആണ് ജസ്റ്റിസ്‌ കട്ജു.     "നിങ്ങള്‍ക്ക് തലച്ചോറില്ല. വെറും 2000 രൂപയുണ്ടെങ്കില്‍ ഡല്‍ഹിയില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കാം. ഏതെങ്കിലും ഒരു ആരാധനാലയത്തിന്റെ മുമ്പില്‍ ചെന്നുനിന്ന് കോക്രി കാണിക്കുകയേ വേണ്ടു. അപ്പോഴേക്കും ആളുകള്‍ തമ്മില്‍ തല്ലിച്ചാവാന്‍ തുടങ്ങും. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ മതഭ്രാന്ത് ബാധിച്ച നിങ്ങള്‍ മനസ്സിലാക്കില്ല." എന്നും  ഇപ്പോള്‍ 80 ശതമാനം ഹിന്ദുക്കളും മുസ്ലിങ്ങളും വര്‍ഗീയത ഉള്ളിലുള്ളവരാണ്. മുന്നോട്ടു പോവുന്നതിനു പകരം 150 വര്‍ഷം പിറകോട്ടാണ് രാജ്യം പോയത്. സാമ്രാജ്യത്വ ശക്തികളുടെ നീക്കമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറയുന്നു.

ആവൂ ...ക്രിസ്ത്യാനികളും ജൈനന്മാരും സിക്കുകാരും ഈ ലിസ്റ്റില്‍ നിന്നും  രക്ഷപ്പെട്ടു 


2012, ഡിസംബർ 11, ചൊവ്വാഴ്ച

വീണ്ടും ഷക്കീല !

ഫേസ് ബുക്കിലേക്ക് 


കുറെ നാളായി  കേള്‍ക്കാനേയില്ലായിരുന്നു! എവിടെ പോയിരുന്നോ, ആവോ ?

ദേ, വീണ്ടും വരുന്നെന്ന്! മലയാളികളുടെ രോമാഞ്ചമായ ഷക്കീല മലയാള സിനിമയില്‍ തിരിച്ചെത്തിയിരിക്കുന്നു. സിനിമ കെ ആന്‍ഡ്‌ ക്യൂ. തലയ്ക്കു മുണ്ടിട്ടും അല്ലാതെയും ശ്വേതയുടെ സിനിമക്ക് തിയറ്ററില്‍ ആളു കേറുമെന്നു കരുതി വിവാദസീനുകളെ കുറിച്ച് പരസ്യം കൊടുത്ത ബ്ലെസി ചേട്ടനാണ് കുടുങ്ങാന്‍ പോകുന്നത്.  കേരളത്തില്‍ കിന്നാരതുമ്പികളും  എണ്ണത്തോണികളും ഡ്രൈവിങ്ങ് സ്കൂൾ, ലേഡീസ് ഹോസ്റ്റൽ,കല്ലുവാതിൽകൽ കത്രീന, അഗ്നിപുഷ്പം എന്നീ മസാലചിത്രങ്ങളും  പണംവാരി പടങ്ങളായി തിയറ്റര്‍ സ്ക്രീനുകളും തിയറ്ററിലെ സീറ്റുകളും തകര്‍ത്തോടിയവയാണ്. പിന്നെ കുറെ കാലം എവിടെയോ മറഞ്ഞിരുന്ന ഷക്കീല വീണ്ടുമെത്തുന്നു എന്ന വാര്‍ത്ത മലയാളിക്ക് ഈ ഡിസംബര്‍ മാസത്തെ അന്തരീക്ഷത്തെക്കാള്‍ കുളിരേകുന്നുണ്ട്.  
പക്ഷെ, സില്‍ക്ക്‌ സ്മിതയുടെ ജീവിതം സ്ക്രീനില്‍ ആടിത്തകര്‍ത്ത വിദ്യാബാലനെതിരെ കടുത്ത വിമര്‍ശനവുമായാണ് ഉന്നയിച്ചാണ് എന്നതാണ് ഏറെ രസകരം .ഷക്കീലയുടെ രണ്ടാം വരവ്. മാത്രമല്ല, വീണ്ടും ഗ്ലാമര്‍ റോളുകളിലെക്കില്ലെന്നും അതിനുള്ള പ്രായമല്ല തനിക്ക്‌ ഇപ്പോഴുള്ളതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, കിന്നാരതുമ്പികളുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കെണ്ടെന്നും ഷക്കീല മനോരമ ന്യൂസിന്‍റെ റിപ്പോര്‍ട്ടറോട് പറയുന്നത് ടിവി യില്‍ കണ്ടു ( ആ ചേട്ടന്‍ രണ്ടു കോല് അപ്പുറത്ത് നിന്നാണ് സംസാരിച്ചത്, പേടിച്ചിട്ടാകും)



   കൂട്ടുവാര്‍ത്ത -
കേരളത്തിൽ ഗർഭ നിരോധന ഉറകളുടെ ഉപയോഗം വൻതോതിൽ കുറഞ്ഞു 



2012, നവംബർ 21, ബുധനാഴ്‌ച

അറസ്റ്റ് മി !

ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 


കള്ളക്കഴു .......
ശിവസേനക്കാരെ ...ബാക്കി പറയുന്നില്ല , എനിക്കൊരു മാന്യത ഉണ്ടല്ലോ !  ബാല്‍  താക്കറെ അത്ര വിശുദ്ധ പശുവൊന്നുമല്ല എന്ന്  എല്ലാവര്‍ക്കും അറിയാം.  ഷഹീനും  രേണുവും അത്ര വലിയ കുറ്റമാണോ ചെയ്തത്?   മറാത്ത  വാദം ഉന്നയിച്ചു മറ്റു സമുദായങ്ങളെ  ദ്രോഹിച്ച  ബാല്‍ താക്കറെയാണോ മഹാന്‍?? അദ്ദേഹം മരിച്ചു,     ബന്ദ്‌  നടത്തി നിങ്ങള്‍ പ്രതികരിച്ചു. നല്ലത് . ബന്ദിനെതിരെ ഷഹീന്‍ പ്രതികരിച്ചെങ്കില്‍  അവരുടെ ബന്ധുവിന്റെ  ക്ലിനിക് അടിച്ചു തകര്‍ത്ത്  കളഞ്ഞു പ്രതികരിക്കുന്നതാണോ മാന്യത?? വെറുതെയാണോ നാട്ടുകാര്‍ നിങ്ങളെ കൂട്ടത്തില്‍ കൂട്ടാത്തത്?  ഇങ്ങു വാ കേരളത്തിലേക്ക്..അപ്പോഴറിയാം കളി  ..

രാജ്യദ്രോഹം അല്ലെങ്കില്‍ അഭിപ്രായം പറയുന്നവരെ അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു പോലീസുകാരെ?  എന്നാലൊന്നു എന്നെ അറസ്റ്റ് ചെയ്യ്, കാണ ട്ടെ !!
ഷഹീനും  മലയാളിയായ രേണു വിനും  ഐക്യദാര്‍ഡ്യം.!


കസബ്...
നീ ലഷ്കര്‍ ഇ തോയ്ബക്ക് വീരനായിരിക്കും. എന്നാല്‍ മനുഷ്യനെ കൊല്ലാന്‍ നിനക്കാര് അധികാരം തന്നു??   ദൈവത്തിന്റെ മുന്നിലും മനുഷ്യരായ എല്ലാ മനുഷ്യര്‍ക്കും നീ ചെകുത്താനാണ്‌ .   നിന്നെ കൊല്ലുന്നത്‌ മാനുഷികമല്ലെന്നു  പറയുന്നവര്‍ ഉണ്ടാകാം, എന്നാല്‍ എന്തേ നിനക്ക് വേണ്ടി പാകിസ്താന്‍ വരെ മിണ്ടിയില്ല?  നിന്നെ പോലുള്ള ചെകുത്താന്മാര്‍  ജീവിച്ചിരിക്കുന്നത്‌ മറ്റു മനുഷ്യര്‍ക്ക്‌  നല്ലതല്ല എങ്കില്‍ കൊല്ലുക  എന്നത് തന്നെയാണ് ധര്‍മം!


ലോകത്തുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ,
 പലസ്ടീനിലായാലും മറ്റെതു നാട്ടിലായാലും കുഞ്ഞുങ്ങളെ കൊന്നിട്ട്  നിങ്ങള്‍ നേടുന്നത് എന്താണ് , ഹേ , യുദ്ധ വെറിയന്മാരെ?

2012, നവംബർ 11, ഞായറാഴ്‌ച

പ്രവാസി സ്വത്തു സംരക്ഷണം !

 ഫേസ് ബുക്കിലെക്കൊരു ലിങ്ക്
 പതിറ്റാണ്ടുകള്‍  വിദേശങ്ങളില്‍ ചോര നീരാക്കി പണിയെടുത്തു ചായ പോലും കുടിക്കാതെ പണം മിച്ചം വച്ച് നാട്ടില്‍  ഒരു തുണ്ട് ഭൂമി വാങ്ങിയത് ആരാനും കൊണ്ട് പോകുന്ന അവസ്ഥ ആലോചിക്കുക - സ്വന്തം ഭൂമിയുടെ  ആധാരം വല്ലവന്‍റെയും  കക്ഷത്തിരിക്കുന്നത് കാണേണ്ടി വരികയും സ്വന്തക്കാര്‍ തന്നെ ഗുണ്ടകളെ വിട്ടു അടിച്ചിറക്കുകയും  ചെയ്യുന്ന മനുഷ്യന്മാരുടെ  എണ്ണം കൂടി വരുന്നെന്ന് കണക്കുകള്‍ പറയുന്നു.



ഏതൊരു ഭൂമിയും കുറെ കൊല്ലം  ഉപയോഗിച്ച് കൊണ്ടിരുന്നാല്‍   യഥാര്‍ത്ഥ ഉടമയില്‍ നിന്നും ഉടമസ്ഥാവകാശം  കോടതി വഴി നേടിയെടുക്കാം. പ്രവാസികളാകട്ടെ,  വല്ലപ്പോഴും ലീവിന് മാത്രം വരുന്നവര്‍! !..,. വില്ലേജ്‌ ഓഫിസില്‍ ചെന്ന് രേഖയുണ്ടാക്കി  സ്വന്തക്കാര്‍ തന്നെ ഭൂമി തട്ടിയെടുക്കുന്നു . ഇത്തരത്തില്‍ നിരവധി പേര്‍
പണം അയച്ച് കുടുംബത്തെയും കുട്ടികളെയും പൊന്നു പോലെ നോക്കി വളര്‍ത്തി , ഒടുവില്‍ ശരീരം പ്രമേഹത്തിനും പ്രഷറിനും വിട്ടു കൊടുത്തു    ഒന്നിനും കൊള്ളാത്ത പരുവത്തില്‍ നാട്ടിലെത്തുമ്പോള്‍  പെരുവഴിയില്‍ കിടക്കേണ്ടി വരുന്നു ,...അവരെ സംരക്ഷിക്കാന്‍ നിയമം കൊണ്ട് വരണമെന്നു ആവശ്യമുയരുന്നു !

2012, നവംബർ 10, ശനിയാഴ്‌ച

സ്ത്രീകള്‍ പീഡിപ്പിക്കുന്നെന്ന്- പുരുഷന്മാര്‍ ഉപവാസത്തിന് !

ഫേസ് ബുക്കിലെക്കൊരു ലിങ്ക് 



സ്ത്രീകളുടെ പീഢനത്തില്‍ പൊറുതി മുട്ടിയ കുറെ പുരുഷന്മാര്‍ കൂട്ട ഉപവാസത്തിന് ഒരുങ്ങുന്നു. സ്ത്രീ
സംരക്ഷണ നിയമങ്ങള്‍ മുതലെടുത്തു നടത്തുന്ന പുരുഷ പീഡനങ്ങള്‍ക്കുംകോടതികളില്‍ പുരുഷന്മാരോട് കാണിക്കുന്ന
വിവേചനങ്ങള്‍ക്കും എതിരെയുമാണ് ഉപാവസമെന്നു ജനമിത്രം ജനകീയ നീതി വേദി വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പീഢനങ്ങള്‍
കൊണ്ട് പൊറുതിമുട്ടിയ പുരുഷന്മാര്‍ക്ക്ു സഹായത്തിനും പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനും
9387469083 എന്ന നമ്പറിലോ മലപ്പുറം കൊണ്ടോട്ടിയിലെ സംസ്ഥാന സമിതി ഓഫിസില്‍ നേരിട്ടോ ബന്ധപ്പെടാമെന്നും സംസ്ഥാന
പ്രസിഡന്‍്റ്ന എം. എ ഇബ്രാഹിം ‘മാധ്യമ’ത്തോട് പറഞ്ഞു . ഈ മാസം 19 ന് സെക്രട്ടറിയേറ്റ് പടിക്കലാണ് ഉപവാസം. സ്ത്രീ
പീഡഢനങ്ങര്‍ക്ക് ശിക്ഷ നല്‍കാന്‍ നിയമങ്ങള്‍ ഉള്ളത് പോലെ പുരുഷപീഢനം തടയാനും നിയമം നിര്‍മിക്കണമെന്നതാണ് ഇവരുടെ പ്രധാന
ആവശ്യം. കള്ളക്കേസുകള്‍ കൊടുക്കുന്ന സ്ത്രീകള്‍ക്കെ തിരെ ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ നിയമ വ്യവസ്ഥ ഉണ്ടാക്കുക എന്നതാണ്
അടുത്ത ആവശ്യം. കേരളത്തിലെ കുടുംബ കോടതികളില്‍ സ്ത്രീകളുടെ വാദങ്ങള്‍ മാത്രമാണ് മുഖവിലക്ക് എടുക്കുന്നുള്ളൂ
എന്ന് ആരോപിക്കുന്ന സംഘടന കുടുംബ കോടതികളിലെ കേസുകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധന നടത്തി
റിപ്പോര്‍ട്ട് സ്വീകരിച്ച ശേഷം മാത്രമേ വിധി പ്രസ്താവം നടത്താവൂ എന്നും ആവശ്യപ്പെടുന്നുണ്ട്. കോടതികളില്‍
പുരുഷന്മാരുടെ ഭാഗം കേള്‍ക്കാതിരിക്കുന്ന ന്യായാധിപന്മാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും എല്ലാ കോടതികളിലും പരാതി
പെട്ടി സ്ഥാപിക്കണമെന്നും പറയുന്നു. കുടുംബകോടതികള്‍ക്കെപതിരെ ഉയര്‍ന്നി ട്ടുള്ള ആക്ഷേപങ്ങള്‍ ഹൈകോടതി അന്വേഷിക്കണമെന്നും
കുടുംബ ബന്ധം ഭദ്രമാക്കാന്‍ നിലവിലെ നിയമ സംവിധാനങ്ങള്‍ പരാജയമായതിനാല്‍ കുടുംബ സംരക്ഷണ കമീഷനെ നിയമിക്കണമെന്നും
ആവശ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2012, നവംബർ 3, ശനിയാഴ്‌ച

ആകാശ്‌ ഒരാശ !

കുറെ നാളായി ഇന്ത്യക്കാര്‍ കാത്തിരിക്കുകയാണ്! ആകാശ്‌ കിട്ടുമെന്ന വ്യാമോഹം ഇനിയെങ്കിലും മാറ്റിക്കളയൂ എന്നാണോ സര്‍ക്കാര്‍ പറഞ്ഞു വരുന്നത്. യു എന്‍  വേദിയില്‍ അവതരിപ്പിച്ചു, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം നവീകരിച്ചു, ഒരല്‍പം വിലകൂട്ടി , എന്നാലും നേരത്തെ ബുക്ക്‌ ചെയ്തവര്‍ക്ക് പഴയ വിലക്ക് കൊടുക്കും , ബുക്കിംഗ് പത്തു ലക്ഷം കടന്നു, എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നതല്ലാതെ ഒരു ചുക്കും മണ്ണാങ്കട്ടയും ഇത് വരെ നടന്നില്ല. എന്നാണാവോ ഈ അത്ഭുതയന്ത്രം അവതരിക്കുക?!   ഓരോ തവണയും തിയതി നീട്ടി നീട്ടി നവംബര്‍ വരെ എത്തിയിട്ടുണ്ട്...ഇനിയും മുഹൂര്‍ത്തം മാറുമോ ?

വാര്‍ത്ത: നവംബറില്‍ വണ്‍ ജി എച്ച് സെഡ്‌ പ്രോസ്സസര്‍ ഉള്ള ആന്‍ഡ്രോയ്ഡ് നവംബര്‍ പതിനൊന്നിന് പുറത്തിറക്കുമെന്ന് ഡാറ്റാ വിന്‍ഡ്‌  വില - 49 ഡോളര്‍ 

2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

ഭാരത ഹിന്ദു മഹാ സമുദ്രം


ഫേസ് ബുക്ക്‌ ചര്‍ച്ചയിലേക്കൊരു ലിങ്ക്
പൊതുവേ  ലാളിത്യ ഹൃദയമുള്ളവരാണ്  തൃശൂര്‍ക്കാര്‍. .  അത് കൊണ്ട് തന്നെ  എന്തിനും ഏതിനും അവര്‍ അതിഥികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും.  തൊണ്ടയില്‍ നിന്നുയരാന്‍ പാടില്ലാത്ത പലതും തൊഗാഡിയ  തൃപ്രയാറിലെ ശ്രീരാമ ക്ഷേത്ര സമീപത്ത് കെട്ടിയുണ്ടാക്കിയ വേദിയില്‍ പറഞ്ഞപ്പോഴും, ചിലപ്പോള്‍ അവര്‍ കയ്യടിച്ചു കാണണം. അത് കണ്ടു ആവേശം മൂത്തിട്ടാകണം ഗുജറാത്തിലെ കച്ച് മുതല്‍ കേരളം വഴി ബംഗാള്‍ വരെയുള്ള സമുദ്ര ഭാഗങ്ങള്‍ ഹിന്ദുവിന്‍റെ മാത്രമാണെന്നും ഗോമാംസം തിന്നുന്ന മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്നും യുദ്ധം ചെയ്തിട്ടായാലും മുസ്ലിമിന്‍റെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കണം എന്നും അദ്ദേഹം വാതോരാതെ പ്രസംഗിച്ചത്. 


''അല്ല, മാഷേ, എന്തിനാ യുദ്ധം ചെയ്യുന്നേ, അവരുടെ കയ്യില്‍ നിന്നും സമുദ്രത്തിന്‍റെ പട്ടയം ചുളുവിലക്ക് തട്ടാന്‍ ഏതേലും റിയല്‍ എസ്റ്റെറ്റ് മാഫിയയെ        ഏല്‍പ്പിച്ചാല്‍ പോരെ '' എന്ന് ശുദ്ധ ഗതിക്കരനായ ഏതോ ത്രിശൂരുകാരന്‍ എവിടെയോ പ്രതികരണമായി പറഞ്ഞു കേട്ടു. അത് പോരെ? പണ്ട് പരശുരാമന്‍    മഴുവെറിഞ്ഞു കടലില്‍ നിന്ന് ഉണ്ടാക്കിയ നാടെന്ന് ഐതിഹ്യമുണ്ട് കേരളത്തെ കുറിച്ച്. എങ്കില്‍ കടലില്‍ നിന്നും ഉണ്ടായ ഈ കരയുടെ പട്ടയം കൂടി മൊത്തത്തിലങ്ങു വാങ്ങണം. എന്നിട്ട് മറ്റു മതസ്ഥരെ ഒക്കെ പാട്ടത്തിനോ വാടകക്കോ കച്ചവടം ചെയ്യണം. ഇതിനായി ഹിന്ദു കടല്‍------.-----_--കര വാടക ചീട്ടു പദ്ധതി നടപ്പാക്കാന്‍  സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. 


പിന്നെ , തൊഗാഡിയ പറഞ്ഞ വേറൊരു സത്യത്തിന്‍റെ മുന്നില്‍ തലകുനിക്കാതെ വയ്യ. നമ്പൂതിരിയുടെയും നായരുടെയും പട്ടികജാതിക്കാരന്‍റെയും ഈഴവന്‍റെയും പൂര്‍വികര്‍ ഒന്നാണെന്ന   ആ മഹാസത്യം !അത് കൊണ്ട്  ജാതി പറയരുതെന്നും തൊഗാഡിയ ആവശ്യപ്പെട്ടിട്ടുണ്ട്.  കേരളത്തിലെ ജാതി -സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചെന്നു വരില്ല. എന്നാലും  നിയമം മൂലം ഹിന്ദുക്കള്‍ക്ക് മാത്രം വോട്ട്, വിശ്വാസിക്ക് മാത്രം ഭരണം തുടങ്ങിയ കാര്യങ്ങള്‍ മതെതരമുള്ള സര്‍ക്കാര്‍ തന്നെ കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നു എന്നത് തൊഗാഡിയക്കുള്ള പിന്തുണയായി കരുതാം. 


ഒച്ചപ്പാടിന്‍റെ  നിര്‍ദ്ദേശങ്ങള്‍- -:_:-



* അറബി കടലിന്‍റെ പേര് മാറ്റണം 
*ഭാരത ഹിന്ദു മഹാ സമുദ്രം   അഥവാ തൊഗാഡിയ നാക്കെറിഞ്ഞു ഉണ്ടാക്കിയ സമുദ്രം എന്നും ഇത് അറിയപ്പെടും. 
*എല്ലാ കൃഷി ഭൂമിയിലും കരഭൂമിയിലും ഹിന്ദുക്കള്‍ മാത്രം കൃഷിയും കച്ചവടവും നടത്തുകയും ഉല്‍പ്പന്നങ്ങള്‍  'ഹിന്ദു കേരള  സാമ്രാജ്യ ഉല്‍പ്പന്നങ്ങള്‍ ' എന്ന ബ്രാന്‍ഡ്‌ നെയിമില്‍ മാര്‍ക്കെറ്റിംഗ് നടത്തുകയും വേണം. 
* മറ്റു മത- സാമുദായിക അംഗങ്ങള്‍ ആയ മനുഷ്യര്‍ താമസിക്കുന്ന രാജ്യങ്ങളിലെ കടലുകളില്‍ നിന്നുള്ള മത്സ്യവും മറ്റു കടല്‍ ജീവികളും ഭാരത മഹാ സമുദ്രത്തിലേക്ക് പ്രാവേശിക്കാതിരിക്കാന്‍  കടലില്‍ വല കൊണ്ട് അതിര്‍ത്തി തിരിക്കണം.
* അന്യ രാജ്യത്തു  നിന്നുള്ള കപ്പലുകളെ ഇവിടേക്കും ഇവിടെ നിന്നുള്ളവയെ അവിടേക്കും കടത്താന്‍ അനുമതി ഒരു കാരണവശാലും കൊടുക്കരുത്,
* ഹിന്ദുക്കളെ പറ്റി മിണ്ടുന്നവരെ കടലിലെ തിമിംഗലത്തിന് ഇരയായി ഇട്ടു കൊടുക്കണം.



മേമ്പൊടിക്ക് ":-   മുസ്ലിംങ്ങളില്‍ നിന്നും ക്രൈസ്തവരില്‍ നിന്നും കേരളം  സ്വാതന്ത്ര്യം നേടിയതിന്‍റെ  വാര്‍ഷിക ദിനത്തില്‍ തെരെഞ്ഞെടുക്കപ്പെടുന്ന നൂറു പേര്‍ക്ക്  വിശുദ്ധപാദനായ മോഡി ഭഗവാന്‍ വസിക്കുന്ന ഗുജറാത്ത് പുണ്യ തീര്‍ഥാടന കേന്ദ്രത്തിലെത്തിച്ച്  മറ്റു മതസ്ഥരെ കൊല്ലുന്നതിനു പ്രാവീണ്യം നല്‍കണം.







2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

മനുഷ്യപട്ടി

ടെക്സാസില്‍ നടക്കുന്ന അനിമല്‍ ഫെസ്റ്റില്‍
ചെന്നായയെ പോലെ വേഷമണിഞ്ഞ
ഈ യുവതിക്ക്
ഈ മാറ്ററുമായി
ബന്ധമില്ല.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്കുക
മനുഷ്യപട്ടിയുടെ കടിയേല്‍ക്കാനും  ഭാഗ്യം വേണം.  ഇങ്ങനെയുള്ള ഒരു മസ്കത്തി പട്ടിയുടെ കടിയേറ്റെന്ന കാരണം കൊണ്ട്  മലയാളി ഗദ്ദാമ ജയിലില്‍ ആയിരിക്കുന്നു.  മസ്കത്തിലെ ഏറ്റവും  വികസിത പ്രദേശമായ സൊഹാര്‍ എന്ന സ്ഥലത്താണ് ഈ മനുഷ്യപട്ടിയുടെ വീട്. ഗൃഹനാഥയാണ് ഈ പട്ടിയായി മാറിയ അപൂര്‍വ്വ ജന്മം. മുഖത്തും കഴുത്തിലും നെഞ്ചിലും ആഴത്തില്‍  കടിയേറ്റ തിരുവനന്തപുരം സ്വദേശിനിയായ ഈ 25കാരി ഗദ്ദാമ ആശുപത്രിയിലേക്ക് രക്ഷപ്പെട്ടു എത്തിയെങ്കിലും കള്ളപ്പരാതി നിമിത്തം ജയിലിലായി. 
രണ്ടുവര്‍ഷത്തെ വിസാകാലാവധി പൂര്‍ത്തിയാക്കിയിട്ടും നാട്ടിലേക്ക് തിരിച്ചുവിടാത്തതില്‍ പ്രതിഷേധിച്ച് ജോലിയില്‍ നിന്ന് വിട്ടുനിന്നതിനാണ് തൊഴിലുടമയുടെ ഭാര്യ ദേഹമാസകലം കടിച്ച് മാരകമായി പരിക്കേല്‍പിച്ചതെന്നു യുവതി ജയില്‍ സന്ദര്‍ശിച്ചവരോട് പറഞ്ഞതത്രേ! ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സൊഹാറിലെ കെ.എം.സി.സി. പ്രവര്‍ത്തകര്‍. 30  


ഗള്‍ഫിലുള്ള, പ്രത്യേകിച്ച് ഒമാനിലുള്ള മലയാളികള്‍ ഇവരെ സഹായിക്കുമെന്ന് കരുതാം...

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...