Victory എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Victory എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013 മേയ് 12, ഞായറാഴ്‌ച

ആയിഷ

ഫേസ് ബുക്ക്‌ ചര്‍ച്ച 


ആയിഷയെ ഓര്‍മയില്ലേ? മൂക്കിന്റെ സ്ഥാനത്ത് ഒരു ദ്വാരം മാത്രമായി ടൈം മാഗസിന്റെ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചു വന്ന ആ ആയിഷ തന്നെ ! അഫ്ഗാനിസ്ഥാനില്‍ ഭര്‍ത്താവ് മൂക്കരിഞ്ഞു തള്ളിയ അവളിപ്പോള്‍ വീണ്ടും സുന്ദരിയായി. ആയിഷയുടെ യാത്ര  എന്ന പേരില്‍ ആയിഷയുടെ ചിന്തകള്‍ കുറിച്ചിടാനും ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണം സ്വരൂപിക്കാനും വെബ്സൈറ്റ്‌ തുറന്നിരുന്നു. ഈ ഇരുപത്തിരണ്ടുകാരിക്ക് ലോകമെമ്പാടും നിന്ന് സഹായം ലഭിച്ചു. ഇപ്പോള്‍ അവള്‍ സന്തോഷത്തിലാണ്. ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്നു. ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ആയിഷയുടെ ഉമ്മ മരിച്ചു. ചെറിയ പ്രായത്തില്‍ അവളുടെ വിവാഹവും കഴിഞ്ഞു. ആയിഷയുടെ അമ്മാവന്‍ അവളെ കൊടുത്തു കടം വീട്ടി.  വിവാഹം കഴിച്ചെത്തിയ വീട്ടില്‍ അവളെ കാത്തിരുന്നത് കൊടും ദുരിതങ്ങളാണ്. ഒടുവില്‍ വീട് വിട്ടു ഓടി പോയന്‍ അവള്‍ തീരുമാനിച്ചു. അതിനു ശിക്ഷയായി അഞ്ചു മാസം ജയിലിലും കഴിയേണ്ടി വന്നു. ജയില്‍ വിമോചിതയായ ശേഷം ആയിഷ സ്വന്തം പിതാവിനരികിലെത്തി. എന്നാല്‍ കടം വീട്ടാന്‍ കൊടുത്ത വസ്തു എന്ന നിലയില്‍ ആയിഷയെ  അവളുടെ ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. മനസില്ല മനസോടെ മകളെ വിട്ടു കൊടുത്ത പിതാവിന് കേള്‍ക്കേണ്ടി വന്നത് - അവള്‍ മൂക്കും ചെവിയും ചെത്തിയ നിലയില്‍ കുന്നിന്‍ ചെരുവില്‍ മരണാസന്നയായി കിടക്കുന്നു എന്നാണു. ഇന്നിപ്പോള്‍ അവള്‍ പഠനം തുടരുന്നു, ജീവിക്കുന്നു.  ആയിഷയെ കുറിച്ചുള്ള വീഡിയോ കാണാം - ഇവിടെ 

2012 ഏപ്രിൽ 11, ബുധനാഴ്‌ച

പാലം വരുന്നതിനു മുന്നേ വിളിച്ചു പറഞ്ഞവന്റെ ശബ്ദം!

വടക്കാഞ്ചേരി മേല്‍പ്പാലത്തിനു വേണ്ടി 1994 -ലെ തിരുവോണ നാളില്‍ നടന്ന പ്രതിഷേധ സമരം. അപ്പച്ചനൊപ്പം ഞാനും എന്റെ അനുജന്മാരായ ജിന്റോ, ജിജാസല്‍ എന്നിവരും!
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റൊരു ലിങ്ക് 










_____________________________________________________________________________________
ഇനി ഓര്‍മ്മകള്‍ മാത്രം!




വേറിട്ട പോരാട്ടങ്ങളുടെ ഒരു ഗേറ്റ് അടയുന്നു


മാതൃഭുമി 11 /4 /12 
'വേറിട്ട പോരാട്ടങ്ങളുടെ ഒരു ഗേറ്റ് അടയുന്നു' എന്ന തലക്കെട്ടിനു കീഴെ എന്റെ അനുജന്‍ ജിജാസല്‍ അപ്പച്ചനെ ഓര്‍ക്കുന്നു.

വടക്കാഞ്ചേരി: റെയില്‍വേ ഗേറ്റില്‍ കാത്തുകെട്ടിക്കിടന്ന വാഹനങ്ങള്‍ക്കിടയിലൂടെ സൈക്കിള്‍ അതിവേഗം വെട്ടിച്ചെടുത്ത് ജിജാസല്‍  നീങ്ങി. ജോര്‍ജേട്ടന്റെ വേറിട്ട അനേകം സമരങ്ങള്‍ക്ക് സാക്ഷിയായ ഗേറ്റ് ഇനി ഒരുദിവസമേ ഉണ്ടാകൂയെന്ന് അവനറിയാം. ഇത്രനാള്‍ വഴിമുടക്കി തങ്ങളെ കൂവിവിളിച്ച് കടന്നുപോയ തീവണ്ടികള്‍ക്ക് മുകളിലൂടെ ബസ്സുകള്‍ക്ക് ഇനി കൂവിവിളിച്ച് പായാം. പക്ഷേ അതു കാണാന്‍ ജോര്‍ജേട്ടനില്ലെന്നു മാത്രം.

ജിജാസലിന്റെ അച്ഛനാണ് ജോര്‍ജേട്ടന്‍. സ്‌നേഹം കൂടുന്നതിനാല്‍ സ്വകാര്യമായി അച്ഛനെ അവനങ്ങനെയാണ് വിളിക്കുക. തന്റെ കയ്യിലുള്ള ഒരു നോട്ട് ബുക്ക് അവന്‍ തുറന്നു. അതില്‍ നിറയെ റെയില്‍വേ മേല്‍പ്പാലത്തിനായുള്ള സമരങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളുമാണ്. എല്ലാത്തിലും നായകന്‍ സി.ഡി. ജോര്‍ജ്. ഉപനായകര്‍ കുടുംബാംഗങ്ങളും.

'അഞ്ച് വയസ്സുള്ള എന്നെയും കൂട്ടി 94ലെ ഒരോണത്തിന് അച്ഛന്‍ സെന്ററിലെത്തി. ഒപ്പം ചേട്ടന്‍ ജിന്റോയും ചേച്ചി ജിഷയുമുണ്ട്.ഞങ്ങളോട് മുട്ടുകുത്തിനില്‍ക്കാന്‍ പറഞ്ഞു. ഞങ്ങള്‍ നിന്നു. എന്തിനാണെന്ന് അന്നറിയുമായിരുന്നില്ല.' ജിജാസല്‍ നോട്ടുബുക്ക് മറിച്ച് അന്നത്തെ വാര്‍ത്താചിത്രം കാട്ടി. വടക്കാഞ്ചേരി മേല്‍പ്പാലത്തിനായി ജോര്‍ജും കുടുംബവും നടത്തിയ പ്രാര്‍ത്ഥനാ സമരമായിരുന്നു അത്.ധാരാളം വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു ജോര്‍ജിന്.
  ഒരുദിവസം അവയെയെല്ലാം കൂട്ടി മക്കളെയുമായി ഗേറ്റിനു മുന്നില്‍ വഴിതടയാനും ധൈര്യം കാട്ടി ജോര്‍ജ്. ഓര്‍ത്തുനോക്കൂ... ആരൊക്കെയാണ് സമരക്കാര്‍?പശു, ആട്, കോഴി, പട്ടി, മുയല്‍, അണ്ണാന്‍... തുടങ്ങിയവ. റോഡില്‍ പശുവിന് കാവലായിരുന്നു കൊച്ചു ജിജാസലിന്റെ ജോലി.

ഗേറ്റിനടുത്തായിരുന്നു ജോര്‍ജിന്റെ അന്നത്തെ വീട്. അടഞ്ഞുകിടക്കുന്ന ഗേറ്റിനുമുന്നില്‍ കുടുങ്ങിയ ആംബുലന്‍സുകളും രോഗികളുടെ നിലവിളിയുമൊക്കെ നൊമ്പരപ്പെടുത്തുമ്പോഴാണ് ജോര്‍ജ് മക്കളെയുമായി സമരത്തിനിറങ്ങുക. കേരള കോണ്‍ഗ്രസ്സു(ബി)ക്കാരനായിരുന്നെങ്കിലും പാര്‍ട്ടിയുടെ അനുവാദത്തിനൊന്നും അദ്ദേഹം കാത്തുനിന്നില്ല. മൗനമാര്‍ച്ച്, മനുഷ്യത്തൂണ്‍... അങ്ങനെ വ്യത്യസ്തമായ പരിപാടികള്‍. എന്നിട്ടും പാലം ഉയരാത്തതില്‍ നിരാശനായി അദ്ദേഹം കുരിശിലേറിയും ഒരുസമരം നടത്തി.
വടക്കാഞ്ചേരി മേല്‍പാലത്തിന്റെ  ദൃശ്യം 

ഓരോ സമരവും പാലമെന്ന സ്വപ്നത്തെ വടക്കാഞ്ചേരിക്കാരുടെ മനസ്സുകളില്‍ കെട്ടിയുയര്‍ത്തി. അത് യാഥാര്‍ത്ഥ്യമാകുന്നത് കാണാതെ അപ്പച്ചന്‍ യാത്രയായതിന്റെ ദുഃഖമുണ്ട് ,അഞ്ചാംവയസ്സിലേ പാലം സമരത്തിനിറങ്ങിയ ജിജാസലിന് ...

____________________________________________________________________________________


മേല്‍പ്പാലം മറ്റു വാര്‍ത്തകള്‍ 
മാതൃഭുമി 12 /4 /12 


മനോരമ 12 /4 /12

മനോരമ 

മാധ്യമം 
മനോരമ
മാതൃഭുമി 

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...