2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

ദയക്കായി കേഴുന്ന ഇരകള്‍


കേരളത്തില്‍ ആണ്‍വാണിഭ റാക്കറ്റുകള്‍ പിടിമുറുക്കുന്നു

ആണ്‍മക്കളുള്ള മാതാപിതാക്കളേ, ജാഗ്രത! ദൈവത്തിന്റെ സ്വന്തം നാടും ആണ്‍വാണിഭക്കാരുടെ പിടിയിലേക്ക്. സ്ത്രീകള്‍ക്ക് പുരുഷന്മാരെ ഏര്‍പ്പാടാക്കുന്ന ആണ്‍വാണിഭ റാക്കറ്റുകള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന
് വ്യക്തമാക്കുന്ന ആ ദ്യ തെളിവുകള്‍ 'മാധ്യമ'ത്തിന് ലഭിച്ചു. ആവശ്യപ്പെട്ടപ്പോള്‍ ആണ്‍വാണിഭ റാക്കറ്റ് ഏര്‍പ്പാടാക്കിത്തന്നവരില്‍ തിരുവനന്തപുരത്തുള്ള വിദ്യാര്‍ഥിയും.

വിദേശത്തുനിന്നെത്തുന്ന വിനോദസഞ്ചാരികളായ സ്ത്രീകള്‍ക്ക് താത്ക്കാലിക കാമുകനെ വേണമെന്നാവശ്യപ്പെട്ടാണ് മാധ്യമം കുരുക്ക് തീര്‍ത്തത്. റാക്കറ്റിലെ പ്രധാന കണ്ണിയായ താരാ വിശ്വനാഥ്് ആണ് 'റോഷ്' എന്ന വ്യാജപേരില്‍ ആണ്‍വേശ്യയായി പ്രവര്‍ത്തിക്കുന്ന യുവാവിനെ പരിചയപ്പെടുത്തിയത്.

നീലാംബരി പെരുമാള്‍

അഡ്വ.‍(അടവ്) ബി.എ. ആളൂര്‍

കേള്‍ക്കണേ സൈബെര്‍ലോക നാട്ടുകാരെ....
ആളാകാന്‍ എത്തിയ ആളൂര്‍ വക്കീലിന്റെ നാടകം പൊളിഞ്ഞു.
**************************

***********************

ഏറെ വിവാദമായ സൌമ്യ കേസില്‍ പ്രതി ഗോവിന്ദ ചാമിക്ക്‌ വേണ്ടി അധോലോകം ഇറക്കുമതി ചെയ്തെന്നു പറഞ്ഞു സൈബര്‍ ലോകം ഏറെ ആശങ്കപ്പെട്ട സുപ്രീം കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ആളൂര്‍ എന്ന ഉത്തരേന്ത്യന്‍ വക്കീലിനെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്. ഇക്കഴിഞ്ഞ 13 നാണ് സംഭവം. മണി ചെയിന്‍ തട്ടിപ്പിലൂടെ മലയാളിയുടെ പണം തട്ടിയ മദിനീനിയെ തൃശ്ശൂരിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. രാവിലെ മദിനീനിയുടെ വക്കീല്‍ എന്നു പരിചയപ്പെടുത്തി ആളൂരിന്റെ അഭിഭാഷക സംഘത്തിലെ അംഗംകോടതിയില്‍ ഹാജരായി. ഹൈദ്രാബാദിലെ തങ്ങളുടെ ഉന്നത ബന്ധങ്ങള്‍ വഴി നാനോ എക്‌സല്‍ കമ്പനിയുടെ കേരളത്തിലെ കേസുകള്‍ തങ്ങള്‍ക്ക് ലഭിച്ചു എന്നാണ് ഗോവിന്ദച്ചാമിയുടെ അഭിഭാഷക സംഘം രാവിലെ പറഞ്ഞിരുന്നത്. ഉച്ചയോടെ സാക്ഷാല്‍ ആളൂര്‍ തന്നെ ഹാജരായി. അപ്പോഴാണ്‌ മദിനീനിയുടെ വക ചോദ്യം-''എനിക്ക് നിങ്ങളെ അറിയില്ല. എനിക്ക് വേറെ വക്കീല്‍ ഉണ്ട്. ആരാ നിങ്ങള്‍? ആരാ നിങ്ങളെ എന്റെ കേസ് വാദിക്കാന്‍ ഏല്‍പ്പിച്ചത്? ''എന്ന്.. ആളൂര്‍ എന്ത് ചെയ്തെന്നോ? ഒന്നും മിണ്ടാതെ പമ്മി പുറത്തിറങ്ങി. മദിനീനി എന്ന കള്ളനു പോലും ആളൂരിനെ വേണ്ട. എന്നാല്‍ വക്കീലിനെ ഏര്‍പ്പാടാക്കാന്‍ പണമില്ലാത്ത, ഹാജരാകാന്‍ വക്കീലിനെ കിട്ടാത്ത പ്രതികള്‍ ആളൂരിന്റെ സൌജന്യ സഹായം വേണ്ടെന്നു പറയാത്തതാണ് ആളൂരിന്റെ വിജയം.



*(ആളൂര്‍ എന്നത് തൃശൂര്‍ മുള്ളൂര്‍ക്കര എന്ന കൊച്ചു ഗ്രാമത്തിലെ ഒരു കുഗ്രാമമാണെന്നും പണ്ട് വാചക കസര്‍ത്ത് കൊണ്ട് മാത്രം പിടിച്ചു നില്കാനാകാതെ പുനെയിലേക്ക് നാട് വിട്ട ഒരു ജൂനിയര്‍ വക്കീല്‍ ആയ ബിജു ആന്റണി ആണ്‌ ബി.എ.ആളൂര്‍ എന്നതും അങ്ങോര്‍ക്ക് ഉത്തരേന്ത്യക്കാരന്റെ അപ്പൂപ്പന്റെ നിഴല്‍ച്ഛായ പോലും ഇല്ലെന്നും പിന്നീട് പത്രക്കാര്‍ കണ്ടെത്തിയിരുന്നു.പണ്ട് ആക്രി കച്ചവടം കൂടി ഉണ്ടായിരുന്നു, അതില്‍ പോലും വിജയിക്കാനായില്ലെന്നും ഈ വക്കീലിനെ കുറിച്ച് കേട്ടു കേള്‍വികളുണ്ട് . പിന്നീട് പുനെയിലെ കീഴ് കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയ ഇദ്ദേഹത്തിനു സര്‍വ സാധാരണവും സാമാന്യേന എളുപ്പവുമായ 'ജാമ്യം' എടുക്കുന്നതിനു കൂടി ആളുകള്‍ സമീപിക്കാറില്ലെന്നും അവിടെ തന്നെയുള്ള മറ്റു വക്കീലന്മാരുമായും ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുമായും ഈയുള്ളവള്‍ നടത്തിയ സംസാരത്തിനിടക്ക്‌ വ്യക്തമായിരുന്നു. അത്യാവശ്യം ഇംഗ്ലീഷ് പറയാന്‍ അറിയാം എന്നത് മാത്രമാണ് ഇദ്ദേഹത്തിന്റെ മൊത്തം യോഗ്യത.

പിന്നീട് ഒരൊറ്റ വക്കീലന്മാരും മനസാക്ഷിക്കുത്ത് കൊണ്ട് ഏറ്റെടുക്കാത്ത കേസുകളില്‍ അങ്ങോട്ട്‌ ചെന്നു വക്കാലത്ത് ഏറ്റെടുക്കുകയും കുപ്രസിദ്ധങ്ങളായ അത്തരം കേസുകളുടെ കുപ്രസിദ്ധി ഉപയോഗിച്ചു തന്നെ പത്ര- ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ഇദ്ദേഹത്തിന്റെ പതിവാണ്. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നത് ജനത്തിന് ദോഷമാണെന്നും അതുകൊണ്ട് തര്‍ക്കം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണം എന്നു ആവശ്യപ്പെട്ടു പൊത താല്പര്യ ഹരജി നല്‍കിയാണ്‌ ഇദ്ദേഹം ആദ്യമായി പത്രങ്ങളില്‍ നിറഞ്ഞത്‌. ഹരജിയിലെ വിഷഹ്യത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇത്‌ തളളി. എന്നാല്‍ ആളൂര്‍ ആഗ്രഹിച്ചത്‌ നേടി- പബ്ലിസിറ്റി-
അതേ പബ്ലിസിറ്റിക്ക് വേണ്ടി കുപ്രസിദ്ധരായ പ്രതികളുടെ കേസ് അങ്ങോട്ട്‌ ചെന്നു ഏറ്റെടുക്കാന്‍ തുടങ്ങി. പൂനെയില്‍ തന്നെ സൌമ്യ കേസിന് സമാനമായ കേസില്‍ പ്രതിക്ക് വേണ്ടി ഇപ്പോഴും ആളൂര്‍ ഹാജരാകുന്നുണ്ട്.
കോടതിയില്‍ എത്തിയാലുടന്‍ ഇദ്ദേഹം ആദ്യം ചെയ്യുന്നത് പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തലാണ്‌ . കോടതിക്കകത്ത് ആവശ്യത്തിലധികം അബദ്ധങ്ങള്‍ വിളമ്പും, അതിലേറെ ജഡ്ജിയുടെ പരിഹാസവും ആക്ഷേപവും കേള്‍ക്കും. ഒടുവില്‍ അമളിയൊന്നും പിണയാത്തതായി ഭാവിച്ച് ഇറങ്ങാന്‍ നരം കോടതി വളപ്പില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകരെ സന്ദര്‍ശിക്കും. സൌമ്യ കേസില്‍ വിചാരണ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തുന്ന തൃശ്ശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആളൂരിനു പിടി കൊടുക്കാതെ മുങ്ങുകകയാണ്. )


സന്തോഷ്‌ മാധവന് വേണ്ടിയും ആളൂര്‍ വന്നു എന്നൊക്കെ ആരൊക്കെയോ സങ്കടപ്പെട്ടിരുന്നു



പിന്‍കുറിപ്പ്- വിചാരണ നടക്കുന്ന ഒരു കേസില്‍ വക്കീലന്മാരെ കുറിച്ച് കുറ്റപ്പെടുത്തുന്ന വാര്‍ത്തകള്‍ എഴുതാന്‍ പത്രധര്‍മം അനുവദിക്കില്ല. ഒരു പക്ഷെ കേസിന്റെ വിചാരണയും വിധി പുറപ്പെടുവിക്കലും കഴിഞ്ഞതിനു ശേഷം മാധ്യമങ്ങളില്‍ ആളൂരിനെ കുറിച്ചുള്ള വസ്തുതകള്‍ പ്രസിധീകരിച്ചേക്കാം . അതു വരെ ചിലര്‍ പടര്‍ത്തിയ തെറ്റിധാരണകള്‍ അവശേഷിക്കും. എന്നാല്‍ സൈബര്‍ ലോകത്ത് ഏറെ ആശങ്ക ഉളവാക്കിയ വിഷയത്തില്‍ സൈബര്‍ ലോകത്തിലെ തന്നെ ഒരു അംഗം എന്ന നിലയില്‍ ബോധ്യപ്പെട്ട സത്യാവസ്ഥ ഇവിടെ പങ്ക് വച്ചെന്നു മാത്രം. തെറ്റിധാരണയുടെ കാലാവധി കുറക്കാന്‍ ഒരു ശ്രമം നടത്തിയത് ആരെയും കുറ്റപ്പെടുത്താനല്ലെന്നു കൂടി ഓര്‍മിപ്പിക്കട്ടെ!


**************************
wmya....case.. A reply for a blunder
**************************

******
ബിജു ആന്റണി ആളൂര്‍ അഥവാ ബി.എ. ആളൂര്
**************************
***********



"adv. B.A. Aloor-govinda chami's lawyer- From Mumbai high-court on behalf ofMumbai underworld- says internet debate groups.."


1.adv. Aloor is not practicing in mumbai high court

2. He is with pune sessions court
3. He s not an eminent criminal lawyer, bt, eminent to stand in spotlight through news by appearing opposition lawyer in some notorious cases
4. No case got victory for him
5. He s a lawyer only stand for publicity says pune bar members
6. Nobody approches him atleast to make a bail order, that much inefficient person
7. Bt , got media coverage in 2008 when he gave a petition against ambani brothers, and the case dismissed and rejected by mumbai hi court and supreme court
8. Then how Mumbai underworld appoint him as their advocate if he s not eminent??
9. If mumbai underworld appointed him for them, then y approached adv. Shivarajan to help him to provide his office room? Cant underworld provide an ac hotel room for him?
10. Local, junior advocates named shivarajan , netto , and the others from tcr district court , when they became eminent criminal lawyers??

11. aaloor nw attending a notorious criminal case in pune , in which a woman bruttally raped and murdered , and all the other advocates rejected to attend. In this case he s not asking fee, bt he s in the media spotlight. all the other lawyers knw aaloor will fail , aloor too knw.




" so ... Dear all... No need to worry. Govinda chami is going to be jail. And all lawyers will bow their heads to the emotion of the people. Be positive..''



ബിജു ആന്റണി ആളൂര്‍ അഥവാ അഡ്വ.ബി.എ. ആളൂര്‍




2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

ഓര്‍മകളുടെ നാട്ടുവട്ടം-സത്യന്‍ അന്തിക്കാടിന്റെ തൃശൂര്‍ ഓര്‍മ്മകള്‍ ! ( മാധ്യമം തൃശൂര്‍ എഡിഷന്‍ ഉല്‍ഘാടന സപ്പ്ലിമെന്റിലെക്ക് തയ്യാറാക്കിയത് )

എവിടെയാണെങ്കിലും ഞാന്‍ സുരക്ഷിതനാണ് എന്ന് തോന്നുന്നത് തൃശൂര്‍ എത്തുമ്പോഴാണ്. കാരണം ഞാന്‍ ആദ്യം കണ്ട നഗരം തൃശൂരാണ്. എന്റെ പെറ്റമ്മയോടുള്ള ഇഷ്ടമുണ്ട് എനിക്ക് തൃശൂരിനോട്. തൃശൂര്‍ക്കാര്‍ക്ക് തൃശൂരെന്ന് പറഞ്ഞാല്‍ ഒരു വികാരമാണ്. വിദേശത്തുപോയാല്‍ ഒരു ഇന്ത്യക്കാരനെ കാണുമ്പോള്‍ നമുക്കൊരു അടുപ്പം തോന്നും. അയാള്‍ ഒരു മലയാളിയാണെന്ന് അറിഞ്ഞാല്‍ സന്തോഷമായി. തൃശൂര്‍ക്കാരനാണെങ്കില്‍ അയാളോട് എനിക്ക് തോന്നുന്ന ഇഷ്ടത്തിന് അതിരില്ല.

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...