2015, മാർച്ച് 25, ബുധനാഴ്‌ച

കോടതിയാണ് ഇപ്പോഴാ ദൈവം

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു പഴംചൊല്ലുണ്ട്. ഇപ്പോള്‍ സുപ്രീം കോടതി ആണ് ജനതയുടെ ആ ദൈവം. അഭിപ്രായം സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിടാം എന്ന് വ്യാമോഹിച്ച സര്‍ക്കാരിനു മുഖമടച്ച് ഒരിടി കൊടുത്ത പോലെയാണ് സുപ്രീം കോടതി വിധിയുടെ വാര്‍ത്ത  വായിച്ചപ്പോള്‍ അനുഭവപ്പെട്ടത്.

രാജ്യത്തിന് ഭരണഘടന അനുവദിച്ചു നല്കിനയ മൗലികാവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ ആ ഭരണഘടനയെ പോലും കവച്ചു വച്ച് ജനങ്ങളെ നിശബ്ദരാക്കാന്‍ ഈ കരിനിയമങ്ങളെ സര്‍ക്കാര്‍  കൂട്ടുപിടിച്ചു. ഇന്റര്‍നെറ്റില്‍  അഭിപ്രായം പറയുന്നവരെയും പ്രതികരിക്കുന്നവരെയും ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഇന്ത്യയെന്ന മതേതര , ജനാധിപത്യരാജ്യത്തിന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന ഒന്നായിരുന്നു.

ഒരാളെ അറസ്റ്റ്‌ ചെയ്‌താല്‍/ ചെയ്യിപ്പിച്ചാല്‍ കുറെ പേര്‍ നിശബ്ദരാകും എന്നതായിരുന്നു അവരുടെ കുടില തന്ത്രം. പുതിയ സര്ക്കാാരും അവരുടെ പിണിയാളുകളായി അധികാരത്തെ ചുഴറ്റി വീശിയ ചില സംഘടനകളും ഇന്ത്യയെ ഉഴുതു മറിക്കാന്‍ തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ ഒരു തിരുത്തല്‍ ശക്തിയായി വളര്ന്നുയ വരുന്നത് തടയിടാന്‍ അവര്‍ ഇതൊരു കൊടുവാളായി ഉപയോഗിച്ചു. ഒരു അടിയന്തിരാവസ്ഥക്കാലം ഉടന്‍ വന്നേക്കും എന്ന തോന്നല്‍ ശക്തമായിരുന്നു.

ഒരു മാധ്യമ പ്രവര്‍ത്തക , ബ്ലോഗ്ഗര്‍, നവമാധ്യമത്തെ അഭിപ്രായ പ്രകടനത്തിനായി ഉപയോഗിക്കുന്ന സാധാരണക്കാരി എന്ന മൂന്നു നിലകളില്‍ ഈ വിധിയെ അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്.

ഐ ടി ആക്ടിലെ ഈ കരിംവകുപ്പ്ഉപയോഗിച്ച് എന്നെ നിശബ്ദയാക്കാം എന്ന് കരുതിയ ചില സംഘി സംഘടനകളോടുള്ള പോരാട്ടം കഴിഞ്ഞ വര്ഷം അവസാനം ഞാന്‍ ആരംഭിച്ചിരുന്നു. അധികാരം ഏകാധിപത്യഭരണത്തിനായി ഉപയോഗിച്ച് തുടങ്ങിയ അവര്‍ക്കൊപ്പം  പരിചയക്കാരായ ഏതാനും ചില പത്രപ്രവര്‍ത്തകരും  ഉണ്ടായിരുന്നു എന്നാണു ഖേദകരം.

കോഴിക്കോട് ഡൌണ്‍ ടൌണ്‍ തല്ലിതകര്ത്ത യുവ മോര്‍ച്ച ക്കെതിരെ ഏറ്റവും തുടക്കത്തില്‍ തന്നെ പ്രതികരിച്ച ഒരാളായിരുന്നു ഞാന്‍. എന്‍റെ പോസ്റ്റ് ഹിന്ദു മതത്തിനു എതിരാണെന്നുള്ള പ്രചരണം തുടര്‍ന്നുള്ള  ദിവസങ്ങളില്‍ സംഘി സംഘടനകളും അനുഭാവികളും ശക്തമാക്കി. വധഭീഷണി ഒരുപാടു ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമേ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പരാതികള്‍ ഒഴുകി. എന്നാല്‍ ഇതൊന്നും ഞാന്‍ കാര്യമാക്കുന്നില്ലെന്നു കണ്ട് അവര്‍ ഐടി ആക്ടിലെ ഈ വകുപ്പ് ഉപയോഗിച്ച് എനിക്കെതിരെ പോലീസിലും സൈബര്‍ സെല്ലിലും പരാതികള്‍ നല്‍കി.

. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പരാതി അവര്‍ നല്‍കിയിരുന്നു.. അത് കാണിച്ചായി അടുത്ത ഭീഷണി. എന്നാല്‍ വരുന്നത് വരുന്നിടത്ത് വച്ച് തീര്‍ക്കാം എന്നും അങ്ങനെയൊന്ന് വന്നാല്‍ കോടതിയില്‍ ബോധിപ്പിക്കാം എന്നുമായിരുന്നു നിലപാട്. കോടതിയില്‍ വിശ്വാസം ഉളളത് കൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുക്കാന്‍ സാധിച്ചത്.

പല കേസുകളും തള്ളിപ്പോയി. ചുംബന സമരം കൊച്ചിയില്‍ നടന്നപ്പോള്‍ തല്ലാന്‍ തിരുവനന്തപുരത്ത് നിന്നും വന്ന ചിലര്‍ നേരെ ഹൈകോടതിയില്‍ പോയി പരാതി നല്കി . ഐടി ആക്റ്റ്‌ പ്രകാരം കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടണം എന്നായിരുന്നു അവരുടെ ആവശ്യം. ഇക്കാര്യത്തില്‍ മട്ടാഞ്ചേരി പോലീസിനോട് റിപ്പോര്ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയാല്‍ പരാജയപ്പെടുമെന്ന ആശങ്ക കൊണ്ടാണെന്ന് തോന്നുന്നു, പരാതി നല്‍കിയവര്‍  മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിനു മൊഴി നല്‍കാന്‍  തയ്യാറായില്ല. മറ്റൊരാള്‍ എഴുതിയ ഒരു പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്തിരുന്നത് ആണ്‍ അവരെ പ്രധാനമായും ചൊടിപ്പിച്ചത്. ഷെയര്‍ ചെയ്താലും ലൈക്‌ ചെയ്താലും ഈ വകുപ്പ് പ്രകാരം ജയിലിലടക്കാം.























































കേരളത്തില്‍ സല്‍മാന്‍ വിഷയം ഉണ്ടായപ്പോഴും മുംബൈയില്‍ ശിവസേന നേതാവ് ബാല്തക്കെരെയുടെ മരണത്തിന് ശേഷം പ്രഖ്യാപിച്ച ഹര്‍ത്താല്‍  വിഷയത്തില്‍ പ്രതികരിച്ച ഷഹീന്‍ , രേണു എന്നിവരുടെ കാര്യത്തിലും അല്ലാതെയുള്ള മറ്റനവധി കാര്യങ്ങളിലും അറസ്റ്റ് രേഖപ്പെടുത്തിയ സര്‍ക്കാരുകള്‍ക്ക് ഈ വിധി കനത്ത പ്രഹരം തന്നെയാണ്.

മാധ്യമ പ്രവര്‍ത്തക  എന്ന നിലയിലുള്ള ജോലിക്കിടെ പത്രത്താളില്‍ അത്തരം അറസ്റ്റുകളുടെ വാര്‍ത്തകള്‍  നിരത്തിവെക്കേണ്ടി വരുമ്പോള്‍ മനസ്സില്‍ അനുഭവപ്പെട്ട അതേ അമര്‍ഷം   സുപ്രീം കോടതിക്കും അനുഭവപ്പെട്ടിട്ടുണ്ടാകണം, അതായിരിക്കും ഈ വിധി പുറപ്പെടുവിക്കാന്‍ കോടതിക്ക് തോന്നിപ്പിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഉള്ള എന്‍റെ  വിശ്വാസത്തിനു ആഴം വീണ്ടും കൂടി.

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...