Corruption എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Corruption എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ജൂൺ 4, ചൊവ്വാഴ്ച

ബിനാലെ- ആന്തലിന്റെ കണക്കുകള്‍ !

Face book link




കണക്കുകള്‍ വരട്ടെ , അപ്പോള്‍ കാണാം ബിനാലെയുടെ വിജയ ശതമാനം എന്ന് കുറെ പേര്‍ എവിടെയൊക്കെയോ പറയുന്നത് കേട്ടതാണ്. അപ്പോള്‍ ബിനാലെക്കെതിരെ സംസാരിക്കുന്നവര്‍ വായ അടക്കും എന്നും പലരും പറയുന്നത് കേട്ടു. പക്ഷെ, ഒടുവില്‍  കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ആരെയൊക്കെയോ ഞെട്ടി . എതിര് പറഞ്ഞവര്‍ പോലും ഞെട്ടി. ഇത്രേ ഒള്ളോ എന്നൊരു ആന്തല്‍  എല്ലാവര്‍ക്കും.  14.89 കോടി രൂപ ചെലവഴിച്ചെന്നും എട്ടു കോടി രൂപ വരവുണ്ടെന്നും സത്യവാങ്ങ്മൂലം സര്‍ക്കാര്‍ നല്‍കി.മൊത്തം ആറുകോടി നഷ്ടം !  ഇനിയിപ്പോള്‍ ആറു കോടിയല്ലേ നഷ്ടമുള്ളൂ എന്നായിരിക്കും പറയുക !

ഹൈകോടതി  ആദ്യം കണക്ക് ചോദിച്ചപ്പോള്‍ സര്‍ക്കാരും ബിനാലെ ഫൌണ്ടേഷനും കണക്ക് കൊടുത്തില്ല. ഏപ്രില്‍ 12 നു ചോദിച്ച കണക്ക് മെയ്‌ 20 നും കൊടുക്കാതായപ്പോള്‍ ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ അടങ്ങുന്ന ഹൈകോടതി ബഞ്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അങ്ങനെ കണക്കുകള്‍ കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ എത്തി.

വിശദമായ കണക്കുകള്‍ അടങ്ങിയ വാര്‍ത്ത താഴെ വായിക്കാം.








 കൊച്ചി ബിനാലെക്കായി 14.89 കോടി രൂപ ചെലവായതായി ബിനാലെ നടത്തിപ്പുകാരും സര്‍ക്കാറും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍. മദ്യമുള്‍പ്പെടെ ലോഡ്ജിങ്-ബോര്‍ഡിങ് ഇനത്തില്‍ 10.8 ലക്ഷം രൂപ ചെലവാക്കിയ ബിനാലെ ഫെസ്റ്റില്‍ നിന്ന് 8.20 കോടി മാത്രമാണ് വരുമാനമായി ലഭിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പരിപാടി നടത്തിപ്പിന് 12.58 കോടി കണക്കാക്കിയതിന് പുറമെ ഭരണപരമായ ചെലവ്, സാമഗ്രികള്‍ തിരിച്ചത്തെിക്കല്‍, കൂലി -യാത്രാച്ചെലവ് എന്നീയിനങ്ങളില്‍ 2.30 കോടി കൂടി ചെലവായി. നിലവില്‍ 6.69 കോടിയുടെ നഷ്ടമാണ് സംഘാടകര്‍ നേരിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടമായി അഞ്ച് കോടി നല്‍കിയപ്പോള്‍ കൊച്ചി കോര്‍പറേഷന്‍ 75,000 രൂപയും സ്വകാര്യ കലാസ്ഥാപനങ്ങളും ഗാലറികളും കലാകാരന്മാരും മറ്റുമായി 2.92 കോടിയും നല്‍കി. ആസ്ട്രേലിയന്‍ ഹൈകമീഷന്‍ നിന്നും 16.73 ലക്ഷവും ബ്രസീലിയന്‍ എംബസി 1.96 ലക്ഷവും നെതര്‍ലന്‍ഡ്സ് എംബസി 14 ലക്ഷവും നല്‍കി.
ബിനാലെ ഫൗണ്ടേഷന്‍ നല്‍കിയ കണക്കുകള്‍ ധനകാര്യവകുപ്പ് പരിശോധന വിഭാഗം പരിശോധിച്ച് ക്യത്യമായ രേഖകളില്ലാത്ത തുക വെട്ടിക്കുറച്ചതായാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ലോഡ്ജിങ് ചെലവില്‍ മദ്യത്തിനും മറ്റ് അനാവശ്യകാര്യങ്ങള്‍ക്കുമായി ചെലവഴിച്ച 4.06 ലക്ഷം രൂപയാണ് വെട്ടിക്കുറച്ചത്. യാത്രക്ക് 58.32 ലക്ഷമാണ് ചെലവായത്. ശമ്പളയിനത്തില്‍ 38.02 ലക്ഷവും ഉദ്ഘാടന ചടങ്ങിന് 32.67 ലക്ഷവും ബ്രോക്കര്‍ കമീഷനായി 3.15 ലക്ഷവും പോസ്റ്റല്‍, കൊറിയര്‍ ചാര്‍ജിനത്തില്‍ രണ്ട് ലക്ഷവും ചെലവായെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിന് ചെലവായ തുകയില്‍ 18.92 ലക്ഷവും പര്‍ച്ചേസ്, കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ ചെലവായ 48.86 ലക്ഷത്തില്‍ 32 ലക്ഷം രൂപയും മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.ധനസഹായം അനുവദിച്ച അഞ്ചുകോടി രൂപയില്‍ കണക്കുകള്‍ പരിശോധിച്ച് 4.22 കോടിയുടേതിന് മാത്രമാണ് അംഗീകാരം നല്‍കിയത്. ശേഷിക്കുന്ന 78.18 ലക്ഷത്തിന്‍െറ കണക്കുകള്‍ ബില്ലുകളും മറ്റും സഹിതം അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ മൂന്നുമാസം അനുവദിച്ചു. ഈ ഘട്ടത്തിലാണ് ആറുകോടിയിലേറെ വരുന്ന നഷ്ടം നികത്താന്‍ ബിനാലെ ഫൗണ്ടേഷന്‍ സര്‍ക്കാറിനോട് കൂടുതല്‍ തുക ആവശ്യപ്പെട്ടതെന്നും തുടര്‍ന്ന് ആദ്യഘട്ടമായി നല്‍കിയ തുകയുടെ വിനിയോഗത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ഉപാധിയോടെയാണ് മാര്‍ച്ച് 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നാലുകോടി കൂടി നല്‍കാന്‍ തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സാംസ്കാരിക വകുപ്പ് അംഗീകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മാത്രമെ തുക അനുവദിക്കുകയുളളുവെന്നും അല്ലാത്ത രേഖകളിന്‍മേല്‍ പണം അനുവദിച്ചിട്ടില്ളെന്നും അനുവദിക്കുകയില്ളെന്നും സാംസ്കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി പി.ജി. ഉണ്ണികൃഷ്ണന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ബിനാലെ നടത്തിപ്പിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് ചോദ്യം ചെയ്ത് ലാന്‍േറണ്‍ ഫൈനാര്‍ട്സ് സൊസൈറ്റി പ്രതിനിധി ടി. അജിത്കുമാര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. കേസ് ഒരാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.( കടപ്പാട് - മാധ്യമം

2013, ഏപ്രിൽ 20, ശനിയാഴ്‌ച

തദ്ദേശ സ്വയംഭരണ വകുപ്പിലെ നിയമനങ്ങളില്‍ ക്രമക്കേട്

ഫേസ് ബുക്ക്‌ ലിങ്ക് 


   തദ്ദേശ സ്വയംഭരണ വകുപ്പിന്‍്റെ കീഴില്‍ വരുന്ന കുടുംബശ്രീയിലെ പ്രോജക്ററ് കോഡിനേററര്‍ എന്‍്റര്‍പ്രൈസസ് എന്ന കരാര്‍ തസ്തികയിലേക്ക് നടന്ന നിയമനത്തിലാണ് ക്രമക്കേടുണ്ടെന്ന  ആരോപണം ഉയരുന്നത്. അഭിമുഖത്തിനായി ആദ്യം നിശ്ചയിച്ച തിയതി മാറ്റി വച്ചന്നെു അറിയിക്കുകയും പിന്നീട് ആരെയും അറിയിക്കാതെ  അഭിമുഖം നടത്തി തെരഞ്ഞെടുക്കുകയും ചെയ്തതാണ് ആക്ഷേപത്തിന് ഇടയാക്കിയിട്ടുള്ളത് . കുടുംബശ്രീയില്‍ നിലവില്‍ ജോലി ചെയ്യുന്നവരെ അനധികൃതമായി കുത്തിത്തിരുകാന്‍ ആദ്യം ഷോര്‍ട്ലിസ്റ്റ് ചെയ്യപ്പട്ട 27 പേരിലെ മിക്കവരെയും മനപ്പൂര്‍വ്വം  ഒഴിവാക്കുകയായിരുന്നു. . ഇക്കഴിഞ്ഞ മാര്‍ച്ച്  23 നാണ് ഗ്രൂപ് ചര്‍ച്ചയും അഭിമുഖവും നടത്താന്‍ ആദ്യം നിശ്ചയിച്ചത്. ഷോര്ട്ട്  ലിസ്റ്റ് ചെയ്യപ്പട്ട 27  പേരെയും അഭിമുഖത്തിന് ഹാജരാകാന്‍ മാര്‍ച്ച്  21 ന് രേഖാ മൂലം അറിയിച്ചിരുന്നു. പിന്നീട് മാര്‍ച്ച്  22 ന് മിക്കവരെയും അഭിമുഖം മാറ്റി വച്ചെന്നു ഫോണില്‍ വിളിച്ചു അറിയിച്ചു.   ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് നടത്തിയെന്നും എട്ടു പേരെ തെരെഞ്ഞെടുതെന്നുമുള്ള അറിയിപ്പാണ് പിന്നീട് നല്‍കിയത്. ശരിയായ രീതിയില്‍ അല്ല അപേക്ഷ നല്‍കിയതെന്ന ഒഴിവു കഴിവ് വിശദീകരണമായി പിന്നീട് ഇമെയില്‍ വഴി അയച്ചു കൊടുക്കുകയായിരുന്നു.  അപേക്ഷയില്‍ ഒപ്പ് വച്ചില്ളെന്നും അക്കാദമിക യോഗ്യതകള്‍ ഇല്ലന്നെും ചൂണ്ടിക്കാണിച്ചാണ് ആദ്യം ഷോര്‍ട്ട്  ലിസ്റ്റ് ചെയ്യപ്പട്ടവരെ കൂടി പട്ടികയില്‍ നിന്നും പുറത്താക്കിയത് . ഒരു കൊല്ലം ദൈര്‍ഘ്യമുള്ള തസ്തികയിലെ ജോലി ലഭിക്കുന്നവര്‍ക്ക്  പ്രതിമാസം അമ്പതിനായിരം രൂപ വരെയാണ് വേതനം ലഭിക്കുന്നത്.  വകുപ്പിന് ആവശ്യമെങ്കില്‍ തസ്തിക കാലാവധി പുതുക്കി കൊടുക്കാന്‍ കഴിയും. അത് കൊണ്ട് സ്വാധീനങ്ങള്‍ക്ക്  വഴങ്ങിയാണ് തസ്തിക പക്ഷപാതപരമായി ചിലര്‍ക്ക്  അനുവദിച്ചു നല്‍കിയതെന്നും ആരോപണം ഉണ്ട്.  വിഷയത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.

2013, ഏപ്രിൽ 13, ശനിയാഴ്‌ച

കോടികള്‍ ദേ പോയി, ദാ വന്നു !

Face book link 





മുസിരിസ് ബിനാലെക്ക് കോടികള്‍ കൊടുത്തും എടുത്തും  കോടികള്‍ തടഞ്ഞും ബിനാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കൊടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ഒരു കൂട്ടര്‍ കയ്യടിച്ചു, അത് കിട്ടിയാല്‍ സാമ്പത്തിക ലാഭം ഉണ്ടാകുന്നവര്‍ തന്നെ . എതിര്‍പ്പുള്ളവരുടെ മുഖത്ത് അടിക്കുന്ന പോലെയൊക്കെ അവര്‍ ആഹ്ലാദിച്ചു. കൊടുക്കണ്ട എന്ന് നാഴികക്ക് നാല്പതു വട്ടം പറയുകയും അഴിമതിയുണ്ടെന്ന് ശക്തിയുക്തം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഇടക്കൊന്നു കാലു മാറിയത് ഹൈകോടതി കഴിഞ്ഞ ദിവസം തടഞ്ഞു . അപ്പോള്‍ ആദ്യം കയ്യടിച്ചവരുടെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍. അഞ്ചു കോടി രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബെഞ്ചാണ് തടഞ്ഞത്. ധനകാര്യ വിഭാഗം നടത്തിയ അന്വേഷണത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഇവ അന്വേഷിക്കാന്‍ വിജിലന്‍സ്‌ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒപ്പം പത്തു പൈസ കൊടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്തിരുന്നു. ഈ സത്യവാങ്ങ്മൂലം നിലനില്‍ക്കെ കോടികള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ലാന്‍റെണ്‍ ഫൈന്‍ ആര്‍ട്സ്‌ സൊസൈറ്റി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്


ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...