2012, ഡിസംബർ 31, തിങ്കളാഴ്‌ച

കറിവേപ്പിലക്കും പറയാനുണ്ട്

ഫേസ് ബുക്കിലേക്ക് 
കറിവേപ്പില  എന്ന  വി എസിന്‍റെ  പരാമര്‍ശത്തിലൂടെ ഏറെ പരിഹാസം ഏറ്റുവാങ്ങേണ്ടി  ഡോ.സിന്ധു ജോയ്‌  ഫേസ്  ബുക്കില്‍ കറിവേപ്പിലയുടെ ഗുണഗണങ്ങളെ വര്‍ണിച്ചെഴുതിയ പോസ്റ്റ്‌ ശ്രദ്ധേയമാകുന്നു .  വായിക്കാം ഒച്ചപ്പാടിന്റെ 21012 ലെ അവസാന പോസ്റ്റ്


'കറിവേപ്പില വലിച്ചെറിയാന്‍ ഉള്ളതല്ല ' എന്ന തലക്കെട്ടോടെ സിന്ധു ജോയ്‌ എഴുതിയ  പോസ്റ്റിനു  രാഷ്ട്രീയ മാനം കൈവന്നിരിക്കുന്നു. പണ്ട് കറിവേപ്പില പരാമര്‍ശം നടത്തിയ വി എസിനുള്ള കൊട്ടാണെന്ന് പലരും പറയുമെങ്കിലും സിന്ധു തിരുത്തും. അത് ടൈം ലൈനില്‍ തന്നെ സിന്ധു വ്യക്തമാക്കുന്നുണ്ട് . പുതുവര്‍ഷത്തില്‍  വി എസുമായുള്ള  പിണക്കം തീര്‍ക്കാന്‍ തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സിന്ധു.

പുതുവല്‍സരാശംസകള്‍!! !!
സിന്ധുവിനും മറ്റു വായനകാര്‍ക്കും !!



മേമ്പൊടി - വയറുകടിക്കും, വായ്പ്പുണ്ണിനും കറിവേപ്പില അരച്ച് മോരില്‍ കലക്കിക്കുടിച്ചാല്‍ ആശ്വാസം കിട്ടും.  കടപ്പാട് - സിന്ധു ജോയ്‌ 


2012, ഡിസംബർ 21, വെള്ളിയാഴ്‌ച

ഭണ്ഡാരത്തിലിട്ട മുതല്‍ തിരിച്ചു കൊടുക്കില്ല

 മിസ്സിസ് മോണിക്ക വാര്‍ത്താ സമ്മേളനത്തില്‍ 


മോണിക്ക എന്നെ സംബന്ധിച്ചിടത്തോളം അമ്മൂമ്മയാണ്.  അവരെ ഈ വയസാന്‍ കാലത്ത് കോടതിയില്‍ കേറ്റിപ്പിച്ചേ  അടങ്ങൂ എന്ന നിലയിലാണ് സഭയും ചില പുരോഹിതരും. വിഷയം സ്വത്തു തട്ടിപ്പ് !  തട്ടിയത് സഭ, തട്ടിക്കപ്പെട്ടത്‌ മോണിക്ക അമ്മൂമ്മ.  അതും സ്വന്തം അമ്മാവന്‍റെ  മകനായ ബിഷപ്പ് കൂടി കൂട്ട് ചേര്‍ന്ന് പറ്റിച്ചേന്നാണ്  അവര്‍ ആരോപിക്കുന്നത് . ധ്യാന കേന്ദ്രങ്ങളിലെ നിത്യ സന്ദര്‍ശക ആയിരുന്ന അമ്മൂമ്മയെ ധ്യാന ഗുരു  ബ്രെയിന്‍ വാഷ്‌ ചെയ്ത്  ഉണ്ടായിരുന്ന അഞ്ചരഏക്കര്‍ ഭൂമി തട്ടിച്ചെന്ന് ഇവര്‍ പറയുന്നു.  സാക്ഷ്യം പറയാന്‍ വിളിച്ചു കയറ്റുകയും പിന്നീട് അമ്മൂമയില്‍ നിന്നും മൈക്ക്‌ വാങ്ങി അവരുടെ ഭൂമി ധ്യാന കേന്ദ്രത്തിന് ദാനം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നെന്നു അറിയിച്ചെന്നും ധ്യാന ഗുരു പറഞ്ഞത് കേട്ട് അവര്‍ അന്ധാളിച്ചു.    അച്ചന്‍ നുണ പറയുന്നുവെന്ന് പറയാഞ്ഞത് ആള്‍ക്കാരുടെ മുന്നില്‍ വച്ച് ഒരു തര്‍ക്കം വേണ്ടെന്നു വച്ചാണ്. എന്നാല്‍ പിന്നീട് വീട്ടിലെത്തിയ പുരോഹിതന്മാര്‍ ''മക്കളില്ലാത്തതിനാല്‍  മോണിക്ക അമ്മൂമ്മയെയും തോമസ്‌ അപ്പൂപ്പനെയും സഹായിക്കാന്‍  തങ്ങള്‍ ഉണ്ട്.  ഹൃദ്രോഗം മൂലവും മറ്റു ചില രോഗങ്ങള്‍ മൂലവും സംസാര ശേഷിയും നഷ്ടപ്പെട്ട തോമസിനെ അമേരിക്കയിലെത്തിച്ച് വിദഗ്ദ ചികില്‍സ നല്‍കും'' എന്നൊക്കെ വാഗ്ദാനം ചെയ്തു. ഒരാഴ്ച പിന്നാലെ നടന്ന ശേഷം അര ഏക്കര്‍ നല്‍കാമെന്ന് സമ്മതിച്ചപ്പോള്‍ രജിസ്ട്രാറെ കൊണ്ട് വന്നു കാലി മുദ്ര പത്രത്തില്‍ ഒപ്പ് വപ്പിച്ചു.  നാല്പതു കൊല്ലം ജര്‍മനിയില്‍ നഴ്സ് ആയി ജോലി ചെയ്ത മോണിക്ക അമ്മൂമ്മയും ഗവേഷകനായിരുന്ന തോമസ്‌ അപ്പൂപ്പനും  ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ടവരായി പെരുവഴിയില്‍ നില്‍ക്കുകയാണ്.



കുഞ്ഞാടുകള്‍ കണ്ണ് തുറക്കേണ്ട സമയമായി. ഇല്ലേല്‍ കര്‍ത്താവ്‌ പോലും പൊറുക്കില്ല. കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങള്‍ സത്യത്തില്‍ നമുക്ക് ആവശ്യമുണ്ടോ? മാനസികമായും ശാരീരികമായും കേടുപാടുകള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ദനെയോ ഡോക്ടറേയോ കാണാനാണ് ബോധമുള്ളവര്‍ പറഞ്ഞു കൊടുക്കേണ്ടത് . ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി ഇടവക പട്ടക്കാരന്‍ ഇല്ലേ?  അതിലും കവിഞ്ഞ എന്ത് രോഗ ശുശ്രൂഷകള്‍ ആണ് നടത്തേണ്ടത് ??  ചികില്‍സ നല്‍കാതെ കൈ കൊട്ടി പാടി രോഗം മാറ്റാന്‍ നോക്കിയിരുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ കൂടി ഇപ്പോള്‍   ചികില്‍സ തേടി ഡോക്ടറെ സമീപിച്ചു തുടങ്ങി. പണ്ട് ഈ വിഭാഗങ്ങളെ കുറ്റം  പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ധ്യാന കേന്ദ്രങ്ങളില്‍ കൈകൊട്ടി പാടി രോഗം  ഭേദമാക്കാന്‍ ക്ഷണിക്കുകയും ഭേദമായെന്നു  സ്റ്റേജിലെത്തിയും മാസികകളില്‍ കൂടിയും സാക്ഷ്യം പറയിപ്പിച്ചും കൂടുതല്‍ പേരെ വലയിലാക്കുകയും ചെയ്യിപ്പിക്കുന്നു. ഇതിനു അറുതി വരുത്തണം. അതിനു നേരമായി.


 പുരോഹിത വചനം - ഭണ്ഡാരത്തിലിട്ട  മുതല്‍  സഭ തിരിച്ചു കൊടുത്ത ചരിത്രമില്ല !

2012, ഡിസംബർ 19, ബുധനാഴ്‌ച

വരൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം

ഫേസ് ബുക്കിലെക്കൊരു ലിങ്ക് 



*കെ സി വൈ എം  തടിയൂരി! ആവൂ , സമാധാനമായി.. പീലാത്തോസ് ആകേണ്ടി വന്നെങ്കിലും കൂടെ നിന്ന് ഇപ്പണി  ചെയ്ത പള്ളീലച്ചനെ അവര് കൈ കഴുകി പുറത്താക്കി. സംഭവം മനുഷ്യക്കടത്തല്ലേ ? കേരളത്തിലെ പ്രമുഖ യുവ ജന സംഘടനയുടെ ഡയറക്ടര്‍  കസേരയിലിരുന്ന്  അമേരിക്കയിലേക്ക് കുഞ്ഞുങ്ങളെ കടത്തിയത് ഒന്നുനുമല്ല കുറച്ചു ലക്ഷങ്ങള്‍ ഓരോ തലക്കും കിട്ടും,   ''ഏതന്നെ??? 
അതന്നെ!''

കാക്കനാട് പ്രവര്‍ത്തിക്കുന്ന 'ഷാഡ് വെല്‍സ് 'എന്നാ സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍ അമേരിക്കയില്‍  നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവിലായിരുന്നു മനുഷ്യക്കടത്തിനു ഫാദര്‍ ജെയ്സന്‍  കൊള്ളന്നൂര്‍ പദ്ധതിയിട്ടതെന്നു വിവിധ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു!! കടത്തിന് കൂട്ട് നിന്നവരില്‍ എല്ലാ ജാതിക്കാരും മതക്കാരും ഉണ്ടെന്നതാണ് തമാശ. പാതിരിയും പോലീസും ഒക്കെയുണ്ട്.
കൊള്ളാം ....അല്ലെ? 





പണ്ട് യേശു പറഞ്ഞു - വരൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം
ശരിക്കും ആ അച്ചന്‍ അത് അനുസരിച്ചന്നേ ഉള്ളൂ . പിന്നെ യൂത്ത് മൂവ്മെന്റ് ആണല്ലോ ലക്‌ഷ്യം !! അതും ഭംഗിയാക്കി!



*കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ്

ഒരു കുപ്പി അഭിമാനം വാങ്ങാനുണ്ട്‌!

“Don’t tell ME how to DRESS,
tell THEM NOT to RAPE!”

(Image Credit: Associated Press)



ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 
Streaking by a low Graduate Student
in Kochi  on  2012 Dec 17
സത്യത്തില്‍ നമ്മളാരെയാണ്  പഴിക്കേണ്ടത്?? ഉടന്‍ മറുപടി കിട്ടും- പെണ്ണുങ്ങള്‍ മാനം മര്യാദക്കു വസ്ത്രം ധരിക്കാത്തത് കൊണ്ടാണെന്ന് !!! അതെയോ ? നമ്മുടെ നാട്ടില്‍ നടക്കുന്ന മാനഭംഗങ്ങള്‍  നടക്കുന്നത്  വസ്ത്ര ധാരണത്തിലെ  പിഴവ് കൊണ്ടാണോ??  എന്നാല്‍ തിരിച്ചൊരു ചോദ്യം ചോദിക്കാം-  വസ്ത്ര ധാരണം ശരിയല്ലേല്‍ മാനഭംഗം ചെയ്യണമെന്നു എവിടെ എഴുതി വച്ചിരിക്കുന്നു?? ഏതെങ്കിലും മത - ശരീര ശാസ് ത്ര - രാജ്യ നിയമങ്ങളില്‍ ഉണ്ടോ അത്തരം ഒന്ന്??

ദല്‍ഹിയിലെ  ബസിലും ഇതാണോ നടന്നത്? അപ്പോള്‍ മറുപടി ഇതാകും- ''പെണ്ണുങ്ങളായാല്‍ പാതിരാക്കണോ നഗരത്തില്‍ ഇറങ്ങി നടക്കുന്നത് ?? വീട്ടിലെങ്ങാനും ഇരുന്നാല്‍ പോരെ ?? ആരാ അവളുടെ കൂടെ ഉണ്ടായിരുന്നത് ?? അവന്റെ കൂടെ എന്തിനാ അവള് പോയത് ?'' - എന്നൊക്കെ.,,

ഇതൊക്കെ  അവളെ  മാനഭംഗം ചെയ്യാനുള്ള കാരണങ്ങളാണോ???


മേലപ്പറഞ്ഞ ചോദ്യങ്ങള്‍ ഒക്കെ ന്യായമാണെങ്കില്‍ കൊച്ചിയില്‍  കഴിഞ്ഞ ദിവസം തുണിയുരിഞ്ഞു   തിരക്കേറിയ എം ജി റോഡിലൂടെ ഓടിയ നിയമ വിദ്യാര്‍ഥിയായ ആ പുരുഷനെ എത്ര പെണ്ണുങ്ങള്‍ ബലാല്‍സംഗം ചെയ്യണം??



ഓ ഓ മറന്നു-  പണ്ട് ഇതേ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍- '" പുരുഷന്മാരുടെ ഹൈപോതലാമസില്‌  ഒരു പ്രത്യേക ഹോര്‍ന്മോന്‍ ഉണ്ടെന്നും അതാണ്‌ പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യുന്നതെന്നും " ഒരു മെഡിക്കല്‍ (?) വിദ്യാര്‍ഥി പറഞ്ഞിരുന്നു. (ഒരു ഡോക്ടര്‍ അത് ശരിയല്ലെന്ന് പിന്നീട് പറഞ്ഞു. ) ഏതോ മതവിശാരദന്‍  അങ്ങനെ ഏതോ പുസ്തകത്തില്‍ എഴുതിയെന്നാണു ആ വിദ്യാര്‍ഥി പറഞ്ഞത്.  സത്യത്തില്‍ ആര്‍ക്കാ കുഴപ്പം??


അതിനാല്‍
*പത്തു മണി കഴിഞ്ഞാല്‍ റോഡിലൂടെ നടക്കുന്ന എല്ലാ പെണ്ണുങ്ങളെയും ബലാല്‍സംഘം ചെയ്യാമെന്ന് നിയമ ഭേദഗതി വരുത്തണം
* പെണ്ണുങ്ങള്‍ ആര്‍ക്കൊപ്പവും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് നിരോധിക്കണം  (അസുഖം വന്നാല്‍ ഡോക്ടറെ കാണാന്‍ കൂടി സമ്മതിക്കരുത് )
* നിരോധനം തെറ്റിക്കുന്ന പെണ്ണുങ്ങളെ മുസ്ലി പവര്‍  കഴിപ്പിച്ച പുരുഷനൊപ്പം ലോക്കപ്പില്‍
 കുറഞ്ഞത്‌ ഒരു രാത്രിയെങ്കിലും താമസിപ്പിക്കണം
* കര്‍ശന നിയമ പാലനത്തിന് കുറച്ച്  സദാചാര [പോലീസുകാര്‍ക്ക് മദ്യം വേണ്ടുവോളം കൊടുക്കണം

രാജ്യം നന്നാകട്ടെ!! പ്രതീക്ഷയോടെ !

2012, ഡിസംബർ 15, ശനിയാഴ്‌ച

ബിനാലെ എന്നെ കലാകാരിയാക്കി

യന്ത്രവല്‍ക്കരണത്തിന്‍റെയും ഹൈ-ഫൈ ലൈഫ്‌ സ്റ്റൈലിന്റെയും
കാലത്ത് അന്യം നിന്ന് പോകുന്ന ഗോവണി പടികളുടെയും നടപ്പിന്‍റെയും
 ഇന്‍സ്റ്റലേഷന്‍ - 'ലോസ്റ്റ്‌ വോക്ക് '



സത്യത്തില്‍ എനിക്കിപ്പോള്‍ വളരെ പശ്ചാത്താപം ഉണ്ട്.  കൊച്ചി മുസിരിസ് ബിനാലെ നടത്തിപ്പിനെതിരെ ഞാന്‍ കുറെ എഴുതിയതാണ്. പക്ഷെ ഇപ്പോള്‍, അത് കണ്ടു കഴിഞ്ഞപ്പോള്‍ ഒന്നുമല്ലാതിരുന്ന ഞാന്‍ പോലും വലിയ കലാകാരിയായി. അത് കൊണ്ട് തന്നെ ബിനാലെ ടീമിനോട് എന്‍റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് എന്തെന്ന് കേട്ടവര്‍ കേട്ടവരൊക്കെ ചോദിച്ചു. സത്യത്തില്‍ കൊച്ചി ബിനാലെയുടെ ബ്രാന്‍ഡിങ്ങിന് "ഇന്‍സ്റ്റലേഷന്‍' എന്ന പദം ഏറെ സഹായിച്ചിട്ടുണ്ട്. പത്രക്കാര്‍ വരെ അതിന്‍റെ ശരിയായ മലയാള പദം അന്വേഷിച്ച് ഒടുവില്‍ ഇംഗ്ലീഷ്‌ പദം തന്നെ ഇരിക്കട്ടെ എന്ന് തീരുമാനിച്ചിടത്താണ് അതിന്‍റെ ഒരു വിജയം. കണ്ടംപ്രറി ആര്‍ട്ട് എന്നതിന് സമകാലിക കല എന്ന് വരെ പച്ച മലയാളം എഴുതിയിട്ടും  "ഇന്‍സ്റ്റലേഷന്‍'  അത് തന്നെയായി തുടരുന്നു.
(ഫേസ് ബുക്കില്‍ വായിക്കാം )
എന്നോടോരാള്‍  ചോദിച്ച ഉടനെ ഞാന്‍ നെറ്റ് തപ്പി. ഹോ,  ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ തയ്യാറാക്കിയ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന്‍റെ  ആ ഒരു ഗാംഭീര്യം കണ്ടപ്പോള്‍ തന്നെ ഇങ്ങനെയൊരു പശ്ചാത്താപ കുറിപ്പ് എഴുതേണ്ടി വരുന്നത് മനസ്സില്‍ ഇരച്ചു കയറി എന്നെ വല്ലാത്ത ധര്‍മസങ്കടത്തിലേക്കെത്തിച്ചു.  ഇത്ര നാളും സംഘാടകരുടെ പണസംബന്ധമായ അഴിമതിയെ കുറിച്ച് വാര്‍ത്ത എഴുതേണ്ടി വന്ന എന്‍റെ ഗതികേടിനെ ഞാന്‍ തന്നെ ശപിച്ചു. കുറെ പണം അനധികൃതമായി പോയി എന്ന് പറയുന്നവരോട് ഇനി ഞാന്‍ പറയും- '' പണം പോയാലും പവറു വരട്ടെ '' . അഴിമതി നടന്നാലെന്താ , ലോകോത്തര നിലവാരത്തിലുള്ള ആര്‍ട്ട്‌ കേരളത്തിലെത്തിയത്  കണ്ടില്ലേ? ഇനി കാണാത്തവര്‍ ഉണ്ടെങ്കില്‍  ഫോര്‍ട്ട്‌ കൊച്ചി വരെ പോയാല്‍ മതിയെന്നേ!!


അഴിമതിക്കൊപ്പം  ആരോപണം   വന്നത്  ലോക്കലി ഉള്ള കലാകാരന്മാരുടെ  പങ്കാളിത്തത്തെ കുറിച്ചാണ്. കേരളത്തില്‍ നിന്നുള്ള  ലോകോത്തര പ്രസിദ്ധരായവര്‍ ഉണ്ടായിട്ടും അവരെ പങ്കെടുപ്പിച്ചില്ലെന്നും മറ്റുള്ള കലാകാരന്മാര്‍ക്ക് ഇടം കൊടുത്തില്ലെന്നും  ആരോപണം ഉയര്‍ന്നു. നിരവധി പ്രതിഷേധ പ്രകടനങ്ങള്‍  നടക്കുകയും ചെയ്തു.  പ്രാദേശിക വാദം എന്നൊക്കെ വേണമെങ്കില്‍ പറയാം. നമ്മുടെ നാട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ , അല്ലെങ്കില്‍ ഒരു കമ്പനി വരുമ്പോള്‍ നാട്ടുകാര്‍ക്ക്  പങ്കെടുക്കാനും ജോലി ചെയ്യാനും അവകാശവാദം ഉന്നയിക്കാറുണ്ട് . അത് പോലെ മാത്രം കണ്ടാല്‍ മതിയെന്നാണ് ഇപ്പോള്‍ എന്‍റെ പക്ഷം. കാരണം , ചില നല്ല കലാകാരന്മാര്‍ക്കിടയില്‍ ലോകമൊട്ടുക്കുമുള്ള * 'ലോക്കലാ'യ  കലാകാരന്മാര്‍ക്ക്  കൂടി ബിനാലെ ഇടം കൊടുത്തിരിക്കുന്നു.

സായിപ്പിനെ കാണുമ്പോള്‍ എല്ലാ മലയാളികളും, പ്രതിഷേധം നേരത്തെ നടത്തിയവരും കവാത്ത്‌ മറക്കുമെന്ന് കൂടി സമാശ്വസിപ്പിക്കട്ടെ.!


* ലോക്കല്‍- += നാലാംകിട


ഇനി കൊച്ചി മുസിരിസ് ബിനാലെയിലെ ഇന്‍സ്റ്റലേഷന്‍ കണ്ടു പ്രചോദനം ഉള്‍ക്കൊണ്ടു ഞാന്‍ തയ്യറാക്കിയ ഇന്‍സ്റ്റലേഷന്‍  ആര്‍ട്ട് കാണൂ- ഒരെണ്ണം മുകളില്‍






കമ്പ്യൂട്ടറുകള്‍ കയ്യടക്കിയ എഴുത്തിന്‍റെ വഴികള്‍ - പേപ്പര്‍ ആന്‍ഡ്‌ ലൈഫ്
ഇന്‍സ്റ്റലേഷന്‍ 






































ഫ്ലഡ് ഇന്‍ ദ ബാത്ത്റൂം -  ഈ ഇന്‍സ്റ്റലേഷന്‍ ടബുകളും  സ്വിമ്മിംഗ് പൂളുകളും
സ്വന്തമാക്കിയ ഉപരി വര്‍ഗ ജീവിതത്തിന്റെയും ഇതൊന്നുമില്ലാത്ത
സാധാരണക്കാരന്റെയും ജീവിതമാണ്

2012, ഡിസംബർ 13, വ്യാഴാഴ്‌ച

മദ്യപാനി(പണം) വേണ്ട- കേരള കാതോലിക്ക സഭ !


ഫേസ് ബുക്കിലെക്കൊരു  ലിങ്ക്



ഒടുക്കം അത് സംഭവിച്ചു, മദ്യവ്യവസായികള്‍ വഴിയാധാരമായി. മദ്യ വ്യവസായികളുടെ പണം വേണ്ടെന്നു വക്കാനൊരുങ്ങുകയാണ് കേരള കത്തോലിക്കാ സഭ. മദ്യ മേഖലയിലെ വ്യവസായികളും വ്യാപാരികളും നല്‍കുന്ന സംഭാവനയോ സഹായമോ സ്വീകരിക്കുന്നതിനു രൂപതകളെയും സഭ സ്ഥാപനങ്ങളെയും മെത്രാന്‍ സമിതി വിലക്കാന്‍ പോകുന്നു. ഇതിനായി കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ കരട് രേഖ തയ്യാറായി കഴിഞ്ഞു. വില്‍പ്പനക്കാരെ മാത്രമല്ല, മദ്യപാനികളെയും സഭ എതിര്‍ക്കാന്‍ പോകുകയാണ് എന്ന് വാര്‍ത്തയില്‍ കാണുന്നു. ലഹരി ഉപയോഗിക്കുന്നവരെ   സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിലും ഇടവക കമ്മറ്റികള്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലും വിലക്കുമെന്നും കരടിലുണ്ട്.  മദ്യവുമായി ബന്ധമുല്ലവരില്‍ നിന്നും എന്താവശ്യമാണെങ്കിലും സംഭാവനകള്‍ സ്വീകരിക്കരുതെന്നും ഇങ്ങോട്ട് വന്നു തന്നാല്‍ നിരസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ഒരാഘോഷത്തിനും മദ്യ സല്‍ക്കാരം പാടില്ല.  സഭയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവരെ ഒറ്റപ്പെടുത്താനാണ് നീക്കം.

അപ്പോള്‍ ഒച്ചപ്പാടിനൊരു സംശയം-  മദ്യപാനി എന്ന് പറയുന്നവരെ എങ്ങനെ നിര്‍വചിക്കാം?? ഒരു പെഗ്? രണ്ടു പെഗ്? അതോ അതിലും കൂടിയത് മാത്രം കഴിക്കുന്നവരോ?  മദ്യം എന്നാല്‍ വീഞ്ഞ് പെടുമോ?  ഉണ്ടെങ്കില്‍ വീഞ്ഞിന് പകരം എന്തുപയോഗിക്കാം?  കള്ളപ്പണം വെളുപ്പിക്കാന്‍  പള്ളിപ്പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന ചില കുഞ്ഞാടുകളെ വഴിയാധാരമാക്കിയാല്‍ കര്‍ത്താവു പൊറുക്കുമോ? രഹസ്യമായി വാങ്ങിയിട്ട് കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞാലും പോരെ?  എന്തോ എന്തോ !!!

2012, ഡിസംബർ 12, ബുധനാഴ്‌ച

വിഡ്ഢികളുടെ മതചിന്ത

ഫേസ് ബുക്ക്‌ ലിങ്ക് 


തൊണ്ണൂറു ശതമാനം ഇന്ത്യാക്കാരും മതത്തിന്‍റെ പേരില്‍ വഴി തെറ്റിക്കാവുന്ന വിഡ്ഢികള്‍ ആണത്രേ! അതായത് നിലവിലെ നൂറ്റി ഇരുപത്തിയൊന്നു കോടി ജനങ്ങളില്‍ നൂറ്റെട്ടു കോടി ജനങ്ങള്‍ വിഡ്ഢികളാണെന്നാണ് ജസ്റ്റിസ്‌ കട്ജു പറയുന്നത്. പ്രസ്‌ കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍  ആണ് ജസ്റ്റിസ്‌ കട്ജു.     "നിങ്ങള്‍ക്ക് തലച്ചോറില്ല. വെറും 2000 രൂപയുണ്ടെങ്കില്‍ ഡല്‍ഹിയില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കാം. ഏതെങ്കിലും ഒരു ആരാധനാലയത്തിന്റെ മുമ്പില്‍ ചെന്നുനിന്ന് കോക്രി കാണിക്കുകയേ വേണ്ടു. അപ്പോഴേക്കും ആളുകള്‍ തമ്മില്‍ തല്ലിച്ചാവാന്‍ തുടങ്ങും. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ മതഭ്രാന്ത് ബാധിച്ച നിങ്ങള്‍ മനസ്സിലാക്കില്ല." എന്നും  ഇപ്പോള്‍ 80 ശതമാനം ഹിന്ദുക്കളും മുസ്ലിങ്ങളും വര്‍ഗീയത ഉള്ളിലുള്ളവരാണ്. മുന്നോട്ടു പോവുന്നതിനു പകരം 150 വര്‍ഷം പിറകോട്ടാണ് രാജ്യം പോയത്. സാമ്രാജ്യത്വ ശക്തികളുടെ നീക്കമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറയുന്നു.

ആവൂ ...ക്രിസ്ത്യാനികളും ജൈനന്മാരും സിക്കുകാരും ഈ ലിസ്റ്റില്‍ നിന്നും  രക്ഷപ്പെട്ടു 


2012, ഡിസംബർ 11, ചൊവ്വാഴ്ച

വീണ്ടും ഷക്കീല !

ഫേസ് ബുക്കിലേക്ക് 


കുറെ നാളായി  കേള്‍ക്കാനേയില്ലായിരുന്നു! എവിടെ പോയിരുന്നോ, ആവോ ?

ദേ, വീണ്ടും വരുന്നെന്ന്! മലയാളികളുടെ രോമാഞ്ചമായ ഷക്കീല മലയാള സിനിമയില്‍ തിരിച്ചെത്തിയിരിക്കുന്നു. സിനിമ കെ ആന്‍ഡ്‌ ക്യൂ. തലയ്ക്കു മുണ്ടിട്ടും അല്ലാതെയും ശ്വേതയുടെ സിനിമക്ക് തിയറ്ററില്‍ ആളു കേറുമെന്നു കരുതി വിവാദസീനുകളെ കുറിച്ച് പരസ്യം കൊടുത്ത ബ്ലെസി ചേട്ടനാണ് കുടുങ്ങാന്‍ പോകുന്നത്.  കേരളത്തില്‍ കിന്നാരതുമ്പികളും  എണ്ണത്തോണികളും ഡ്രൈവിങ്ങ് സ്കൂൾ, ലേഡീസ് ഹോസ്റ്റൽ,കല്ലുവാതിൽകൽ കത്രീന, അഗ്നിപുഷ്പം എന്നീ മസാലചിത്രങ്ങളും  പണംവാരി പടങ്ങളായി തിയറ്റര്‍ സ്ക്രീനുകളും തിയറ്ററിലെ സീറ്റുകളും തകര്‍ത്തോടിയവയാണ്. പിന്നെ കുറെ കാലം എവിടെയോ മറഞ്ഞിരുന്ന ഷക്കീല വീണ്ടുമെത്തുന്നു എന്ന വാര്‍ത്ത മലയാളിക്ക് ഈ ഡിസംബര്‍ മാസത്തെ അന്തരീക്ഷത്തെക്കാള്‍ കുളിരേകുന്നുണ്ട്.  
പക്ഷെ, സില്‍ക്ക്‌ സ്മിതയുടെ ജീവിതം സ്ക്രീനില്‍ ആടിത്തകര്‍ത്ത വിദ്യാബാലനെതിരെ കടുത്ത വിമര്‍ശനവുമായാണ് ഉന്നയിച്ചാണ് എന്നതാണ് ഏറെ രസകരം .ഷക്കീലയുടെ രണ്ടാം വരവ്. മാത്രമല്ല, വീണ്ടും ഗ്ലാമര്‍ റോളുകളിലെക്കില്ലെന്നും അതിനുള്ള പ്രായമല്ല തനിക്ക്‌ ഇപ്പോഴുള്ളതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, കിന്നാരതുമ്പികളുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കെണ്ടെന്നും ഷക്കീല മനോരമ ന്യൂസിന്‍റെ റിപ്പോര്‍ട്ടറോട് പറയുന്നത് ടിവി യില്‍ കണ്ടു ( ആ ചേട്ടന്‍ രണ്ടു കോല് അപ്പുറത്ത് നിന്നാണ് സംസാരിച്ചത്, പേടിച്ചിട്ടാകും)



   കൂട്ടുവാര്‍ത്ത -
കേരളത്തിൽ ഗർഭ നിരോധന ഉറകളുടെ ഉപയോഗം വൻതോതിൽ കുറഞ്ഞു 



2012, ഡിസംബർ 6, വ്യാഴാഴ്‌ച

അണ്ണായുടെ ആപ്പ്

ഫേസ് ബുക്കിലെക്കൊരു ലിങ്ക് 

അവസാനം അണ്ണാ ഹസാരെ  അരവിന്ദ് കേജ്രിവാലിനു ആപ്പ്   വച്ചു . ആപ്പ് എന്ന്  ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന ആം ആദ്മി പാര്‍ട്ടിക്ക് വോട്ട്  ചെയ്യില്ലെന്നാണ് അണ്ണാ ഹസാരെ അവസാനം പറഞ്ഞത്. കെജ്രിവാളിന്‍െറ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി മറ്റു പാര്‍ട്ടികളെ പോലെ പണത്തിലൂടെ അധികാരം - അധികാരത്തിലൂടെ പണം എന്ന മാര്‍ഗ്ഗത്തില്‍  സഞ്ചരിക്കുന്നുവെന്ന്  അണ്ണ  പറയുന്നു. നേരത്തെ പാര്‍ട്ടിക്ക് വോട്ട്  ചെയ്യുമെന്ന് പറഞ്ഞെങ്കിലും പാര്‍ട്ടി പണത്തിനും അധികാരത്തിനും  വേണ്ടി  നീങ്ങുന്നതിനാല്‍ അനുകൂലമായി വോട്ട് ചെയ്യാനോ പ്രചരണപരിപാടികളില്‍ പങ്കെടുക്കാനോ കഴിയില്ലെന്നും അണ്ണാ വ്യക്തമാക്കി .ജനകീയ പ്രക്ഷോഭത്തെ താളം തെറ്റിച്ചത് അരവിന്ദ് കെജ്രിവാളിന്‍െറ രാഷ്ട്രീയ മോഹങ്ങളാണത്രെ !!

എന്തായാലും കലം അടുപ്പത്തു  വച്ചവര്‍ അടുപ്പില്‍ വെള്ളമോഴിച്ചോളൂ  എന്നാണു അണ്ണായുടെ  മുന്നറിയിപ്പ്! 

2012, ഡിസംബർ 5, ബുധനാഴ്‌ച

യഥാര്‍ത്ഥ കമ്മ്യൂണിസം ആത്മീയതയിലൂടെ

 ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 


സ്ഥിതി, സമത്വം എന്ന തത്വ ചിന്തയില്‍ അധിഷ്ടിതമായ കമ്മ്യൂണിസം മാറ്റത്തിന്റെ വഴിത്തിരിവിലാണത്രേ! പറയുന്നത് സാക്ഷാല്‍ ഡബിള്‍ ശ്രീ രവിശങ്കറുടെ പ്രസ്ഥാനമായ ആര്‍ട്ട്  ഓഫ് ലിവിംഗ് - വ്യക്തി വികാസ് കേന്ദ്ര.
കമ്മ്യൂണിസ്റ്റ് ദാര്‍ശനികന്മാര്‍ വിഭാവനം ചെയ്തതു പോലെയോ അവയെ സാധൂകരിക്കാന്‍  കഴിയുന്ന തരത്തിലോ കമ്മ്യൂണിസം വിജയിച്ചില്ല എന്നും അത് കൊണ്ട് തന്നെ ആത്മീയതയിലേക്ക് തിരിഞ്ഞെന്നുമാണ് ആര്‍ട്ട്  ഓഫ് ലിവിംഗ്  പ്രസ്ഥാനക്കാര്‍ പറയുന്നത് ( അടുത്തിടെ നടന്ന പൊങ്കാല കണ്ടിട്ടാണോ , എന്തോ). "തന്റെ കഴിവനുസരിച്ച് ജോലി ചെയ്യുകയും തനിക്കു ആവശ്യത്തിനു മാത്രമുള്ളത് സ്വീകരിക്കുകയും  ചെയ്യുക '' എന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതി ഫലിചില്ലെന്നും  പ്രകൃതി നിശ്ചയത്തോട് അനാദരവ് കാട്ടിയതു കൊണ്ടാണ് ഇത് സംഭവിച്ചതെന്നുമാണ്   പുതിയ ആര്‍ട്ട്  ഓഫ് ലിവിംഗ് തത്വം. പ്രകൃതി നിയമങ്ങളെ ആദരിച്ചു കൊണ്ട് തങ്ങള്‍ക്കു യോഗ്യമായത് സ്വീകരിക്കുകയും ബാക്കി പ്രകൃതിക്ക് അല്ലെങ്കില്‍ ഈശ്വരന് സമര്‍പ്പിക്കുകയും  ചെയ്യുന്നതാണ്  ധര്‍മ്മ ചിന്തയാണ് ആത്മീയതുയുടെ അന്ത:സത്ത  എന്നും ഈ തത്വഞാനികള്‍ ഉത്ഘോഷിക്കുന്നുണ്ട്. ( ഈശ്വരന്‍ എന്നാല്‍ ആള്‍ ദൈവങ്ങള്‍ക്  ഡാര്‍ബാറടിക്കാനോ      അതോ ആരാധനാലയങ്ങള്‍ക്ക്   പത്മനാഭ സ്വാമി ക്ഷേത്രത്തിലേതു  പോലെ 'ചത്ത പണം" ആയി സൂക്ഷിക്കാന്‍ കൊടുത്തേല്‍പ്പിക്കുന്നതോ ? ) . എല്ലാം പ്രക്രുതിയുടെതായതിനാല്‍ അവ അനുഭവിക്കാന്‍ എല്ലാവര്ക്കും അവകാശം ഉണ്ടെന്നും അവ ധര്‍മ വിരുദ്ധമായി അപഹരികുന്നതും കണ്ടു കെട്ടുന്നതും ഉപനിഷത്തി നു ( ഈശാവാസോപനിഷത് ) എതിരാണെന്നും  കമ്മ്യൂണിസം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു. 

ഇങ്ങനെ തിരിച്ചറിഞ്ഞ  ഏഴു വലിയ കമ്മ്യൂണിസ്റ്റുകള്‍ വ്യാഴാഴ്ച കേരളത്തിലെത്തി സാക്ഷ്യം നല്കുമത്രെ! ( കേരള കമ്മ്യൂണിസ്റ്റുകളുടെ ഒരു ഭാഗ്യമേ! ) . കമ്മ്യൂണിസ്റ്റ്  റഷ്യക്കാരാണ് അവര്‍. അലക്സാണ്ടര്‍  സ്റ്റോളിറോവ്, യുരി കാല്ചെങ്കോ , അല്കസാന്ദര്‍ മോയ്സീവ്, അലക്സീ മോരോസോവ്, പെദ്രെ  ലിയോണ്‍ റെയെസ്, ഓലേഗ് കോവല്‍, ഡോ .മിഖൈല്‍ ഗ്രൈന്‍ , ആന്ദ്രേ മസ്ലോവ്  എന്നിവരാണ് ആ റഷ്യക്കാര്‍. ഒപ്പം കേരളത്തില്‍ നിന്നും വി.ബി ചെറിയാന്‍, എസ്  രമേശ്‌ എന്നിവരും ഉണ്ട്.




നവലിബറല്‍ ചിന്താധാര-  കമ്മ്യൂണിസം  നേരായ പാതയിലേക്ക്  എത്തി കൊണ്ടിരിക്കുകയാണെന്ന പുതിയ കണ്ടു പിടുത്തിനു  ചിലപ്പോള്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയേക്കും . പക്ഷെ ആര്‍ട്ട്  ഓഫ് ലിവിംഗ് പ്രോഗ്രാമിന്റെ ഒന്നോ രണ്ടോ കോഴ്സ് കൂടാതെ ചിലപ്പോള്‍ നല്ല കമ്മ്യൂണിസ്റ്റ് ആകാന്‍ പറ്റില്ലെന്ന് തോന്നുന്നു !! :D

2012, ഡിസംബർ 2, ഞായറാഴ്‌ച

നഴ്സ് ഇന്‍ ചുരിദാര്‍


എനിക്കും ലോട്ടറിയടിച്ചു മോനേ ..യ്

Face book link 




കിലുക്കത്തിലെ ഇന്നസെന്റിന്റെ കഥാപാത്രത്തെ ഓര്‍മയില്ലേ? '' മ മ മ ..അല്ലേല്‍ വേണ്ടാ മത്തങ്ങാ തലയാ , തന്നെ ഞാന്‍ ക്ഷ ത്ര ജ്ഞ എന്ന്  മൂക്ക് കൊണ്ട് വരപ്പിക്കും ''എന്ന് തിലകന്റെ മൂരാച്ചി കഥാപാത്രത്തോട് പറയുന്ന അതെ സീന്‍....ഹാ... എനിക്കും ചിലരോട് പറയാനുണ്ട്...മ മ മ മ മത്തങ്ങാ തലയാ എന്ന് ..പക്ഷെ, ലോട്ടറി യെടുത്താ ലല്ലേ  ലോട്ടറിയടിക്കൂ.. അതാണൊരു വിഷമം.  പക്ഷെ, ഇപ്പൊ ഇതാ ലോട്ടറി എടുക്കാതെ തന്നെ ലോട്ടറി യടിച്ചി രിക്കുന്നു. കുറഞ്ഞ കക്ഷികളുടെയൊന്നുമല്ല, സാക്ഷാല്‍ ഗൂഗിളിന്റെ ആണെന്നാണ്‌ അയച്ച കക്ഷികള്‍ അറിയിച്ചിരിക്കുന്നത്.  അതും ചില്ലറ തുക വല്ലതുമാണോ? 95 00 00 00  ബ്രിട്ടിഷ് പൗണ്ട് !!! അതായത് 817 കോടി  രൂപ... ( കണക്കു തെറ്റാണെന്ന് തോന്നുന്നവര്‍ , കൂട്ടി നോക്കുക ഞാന്‍ കണക്കില്‍ അല്പം പുറ കിലാണേ യ് ) 

ഇനിയും സംശയമോ? ഗൂഗ്ഗിലിന്റെ ലെറ്റര്‍ പാഡില്‍ Google Corporations.
Belgrave House 76
Buckingham Palace Road
London SW1W 9TQ
United Kingdom.
GOOGLE ANNIVERSARY WINNING NOTIFICATION.
Award Winning No: GPAT/880733/006425/GB/2012
File Reference No:   GUK/01193/0684578/007/2012

എന്ന്  നല്ല ഇംഗ്ലീഷ് ഭാഷയില്‍ എഴുതി അയച്ചിരിക്കുന്നു. തിരികെ ഈ 
Email: davidbrown929@consultant.com
                googleawardcompany@ymail.com  മെയിലില്‍ മറുപടി അയക്കാന്‍ പറഞ്ഞിരിക്കുന്നു. അല്ല, ഒരു സംശയം, ഗൂഗിള്‍ എന്തിനാ യാഹൂവിന്റെ മെയില്‍ ഉപയോഗിക്കുന്നത്/??? ആ ...എന്തെലുമാകട്ടെ...ഈ ഫോണ നമ്പരില്‍ Tel No: +448719156478  ചോദിച്ചേക്കാം, എപ്പോഴാ പൈസ അയക്കുന്നതെന്ന്!!!


ലോട്ടറി-  ഇനി ഇപ്പൊ ശരിക്കും ബിരിയാണി കൊടുക്ക് ണ്ടെ ങ്കിലോ ? ഹി ഹി ഹി !!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...