2011, നവംബർ 25, വെള്ളിയാഴ്‌ച

മുല്ലപെരിയാര്‍ ഡാം !

 
 ഫേസ് ബുക്ക്‌ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയുക

ഒരു മുല്ലച്ചെടി പോലും ബാക്കി വയ്ക്കാതെ തടയണ തകര്‍ത്ത് വെള്ളത്തിന്റെ മഹാ പ്രവാഹം പെരിയാറിനെ കൂടി വിഴുങ്ങി ആര്‍ത്തലച്ചു വരുന്ന ദുസ്വപ്നങ്ങള്‍ 
ഇപ്പോള്‍ മറ്റൊരു മഹാ പ്രവാഹമായി എന്റെ ഉറക്കം കെടുത്തുന്നു!ആര്‍ക്കറിയാം!!! നാളെ ഒരു പ്രഭാതം പുലരുമ്പോഴേക്കും നമ്മള്‍ ബാക്കിയുണ്ടാകുമോ എന്ന്‌? വേണ്ടപ്പെട്ടവര്‍ പ്രളയത്തില്‍ മരിച്ചാല്‍ കരയാന്‍ ബാക്കിയായ കുറെ ജന്മങ്ങള്‍ ഉണ്ടാകുമായിരിക്കും, ശവം... കിട്ടിയാല്‍ ശേഷക്രിയ ചെയ്യാനും !!. എന്നാല്‍ എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തിന്റെ ചില ഭാഗങ്ങളിലും കരയാന്‍ പോലും ആരും അവശേഷിക്കില്ല. ആരും
പറഞ്ഞില്ലെങ്കിലും ദുരന്തത്തിന് ശേഷം ഇരുട്ടില്‍ കഴിയുന്ന ഒരു ജനപദമായി കേരളം മാറുന്ന കാലം വിദൂരമല്ല. ശേഷിക്കുന്നവര്‍ക്ക് കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത ഇരുട്ടിന്റെ നിര്‍ബന്ധിത ഹര്‍ത്താല്‍! അന്നും നാം ഈ ഹര്‍ത്താല്‍ ആഘോഷിക്കണം.........

2011, നവംബർ 24, വ്യാഴാഴ്‌ച

പ്രസവ പ്രതിജ്ഞ- Preganancy Pleadge


 **************************

എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍, എന്റെ കുഞ്ഞുങ്ങളുടെ എല്ലാ ചെലവും വഹിക്കാന്‍ സഭ തയ്യാറാവുകയാണേല്‍ , എത്ര കുഞ്ഞുങ്ങളെ വേണേലും പ്രസവിക്കാന്‍ ഞാന്‍ തയ്യാറാണെന്ന്, ഇതിനാല്‍ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു !! സഭ നീണാള്‍ വാഴട്ടെ!
(എല്ലാവരും ഈ പ്രതിജ്ഞ ഏറ്റു ചൊല്ലണമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു... വലിയ കുടുംബം സംതൃപ്ത കുടുംബം കീ ജയ്‌ !! )*
*(condition applied already)

ചെലവു പട്ടിക(ചുരുക്ക രൂപം)സഭക്ക് സമര്‍പ്പിക്കുന്നു
***********************************

വിമന്‍സ് കോഡ് ബില്‍

ജ.കൃഷ്ണയ്യര്‍ കമ്മിഷന്റെ വിവാദമായ വിമന്‍സ് കോഡ് ബില്‍ - ഫേസ് ബുക്ക്‌ ചര്‍ച്ച ഈ ലിങ്കില്‍ വായിക്കാം
ജ .കൃഷ്ണയ്യര്‍ കമ്മിഷന് സംഭവിച്ചതെന്തു?
************************************************
യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും സംഭവിച്ചോ?
രണ്ടില്‍ കൂടുതല്‍ കുട്ടികളായാല്‍ മാതാപിതാക്കള്‍ക്ക് പിഴയെന്നു കേള്‍ക്കുന്നു.
അങ്ങനെ ഉണ്ടോ?
... മൂന്നാമതും ഗര്‍ഭിണി ആയാല്‍ നിയമം പാലിക്കാന്‍ ആവശ്യം പോലെ ഗര്‍ഭ ചിദ്ര മാര്‍ഗങ്ങള്‍ ഒരുക്കണമെന്ന് കമ്മിഷന്‍ പറഞ്ഞതായും കേള്‍ക്കുന്നു.
വാസ്തവം എന്താണ്..??
വരൂ കൂട്ടുകാരെ, നമുക്കൊരു ചര്‍ച്ചയാകാം...
ബില്ലില്‍ പ്രധാന ഭാഗങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...