2012, ജൂൺ 24, ഞായറാഴ്‌ച

പാട്ടത്തിനുണ്ട് , മെത്രാപ്പോലീത്ത പട്ടം.

എന്‍റെ ഈശോയെ  .... ഞാന്‍ എന്നതാ ഈ കേക്കുന്നെ!  പോയിപ്പോയി മെത്രാപോലീത്തയാകാനും  കൈക്കൂലി !  കൊടുത്തയാളും  കൊള്ളാം, വാങ്ങിയ ആളും കൊള്ളാം.... ഒന്നും രണ്ടുമല്ല! മൂന്നു കോടി രൂപ കൊടുത്തെന്നാണ് സാക്ഷാല്‍ യാക്കോബായ സഭാ ഇടുക്കി ഭദ്രാസനാധിപന്‍  കുര്യാക്കോസ് മാര്‍ ക്ളീമിസ്  മെത്രാപ്പോലീത്ത തന്നെ പറയുന്നത്! അപ്പോള്‍ എന്‍റെ സംശയം, ഇത്‌ വാങ്ങലും കൊടുക്കലും നടക്കണമെങ്കില്‍  ആ പദവി കൊണ്ട് എന്തോ വലിയ ലാഭം തന്നെയുണ്ടാകണംല്ലോ    !  അതെന്തായിരിക്കുമെന്നു ആലോചിച്ചിട്ട് ഈ കുഞ്ഞാടിന് ഒരു രൂപവും കിട്ടുന്നില്ല.
ഫേസ്  ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മാധ്യമപ്രവര്‍ത്തകര്‍ വഴി കുഞ്ഞാടുകളോടും  പൊതുജനത്തിനോടും നടത്തിയ കുമ്പസാരത്തിന്‍റെ  ക്ലിപ്പ് കാണുക !


ഭദ്രാസന വികസനത്തിനെന്ന പേരിലാണ് തന്നില്‍നിന്ന് പണം വാങ്ങിയതെന്നാണ് ക്ലീമീസച്ചന്‍ പറഞ്ഞത് .കാതോലിക്ക ബാവയും സഭാ സെക്രട്ടറിയു മടക്കമുള്ളവരാണ് സഭയിലെ മുഴുവന്‍ അഴിമതിക്കും പിന്നിലെന്നും  വെളിപ്പെടുത്തലുകളെത്തുടര്‍ന്നുള്ള ശിക്ഷാനടപടികളെ താന്‍ ഭയക്കുന്നില്ലെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടേ യ് .....
എന്തായാലും  സ്വഭാവദൂഷ്യ പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍  ആകമാന സുറിയാനി സഭയുടെ തലവന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ മലങ്കര സഭാകാര്യ സെക്രട്ടറി മാത്യൂസ് കാരിച്ചനക്കല്‍ റമ്പാന്‍   ശനിയാഴ്ച മലങ്കരയിലെത്തിയിട്ടുണ്ട് .

സ്ത്രീയെ പുരോഹിത ആക്കില്ലെന്ന ആ നിബന്ധന അങ്ങ് എടുത്തു കളയാന്‍ തയാറാണെങ്കില്‍ കുറച്ചു കൂടുതല്‍ കോടി  കൊടുക്കാന്‍ ഞാന്‍ റെ ഡി  !  ഡ ന്റ്റ ല്‍          കോളെജോ, ആശുപത്രിയോ രണ്ടെണ്ണം കൂടി കൂടുതല്‍ സ്ഥാപിക്കാനും ഞാന്‍ തയ്യാര്‍! കാശ് ലാഭമുണ്ടാകുമെങ്കില്‍  എന്തിനാ അതും വേണ്ടെന്നു വെക്കുന്നെ !


കയ്യില്‍ മൂന്നു കോടി (മെത്രാപ്പോലീത്ത പട്ടത്തിനു)
ആര്‍ യു റെഡി !!
 

















2012, ജൂൺ 22, വെള്ളിയാഴ്‌ച

മേ ഏക്‌ മഹല്‍ ബനാന ചാഹ്തി ഹു!

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
എനിക്കൊരു വീട് വക്കണം. മഴയും  വെയിലും വീടിനകത്ത് തന്നെ പെയ്യുന്ന ഒരു സുന്ദരന്‍ നാലുകെട്ട്  .   എല്ലാവരെയും പോലെ എനിക്കും അതൊരു സ്വപ്നമാണ്. എന്‍റെ പരിചയത്തിലുള്ള എല്ലാ മലയാളി പ്രവാസികള്‍ക്കും അതൊരു മോഹമാണ്. അതിനായി ചോര നീരാക്കി പണിയെടുക്കുന്ന എല്ലാ പ്രവാസികള്‍ക്കും വേണ്ടി കൂടിയാണ് ഈ കുറിപ്പ്.

വീട് പണിയണം, എന്നാല്‍ ഒരൊറ്റ നിബന്ധനയെ ഉള്ളൂ...സിമന്‍റ്  ഉപയോഗിക്കാന്‍ പാടില്ല.  ഇക്കാര്യത്തില്‍ ഗാന്ധിമാര്‍ഗ്ഗം പിന്തുടരാനാണ് ആഗ്രഹം, ബഹിഷ്കരണം. സിമന്റു കമ്പനികളെ ബഹിഷ്കരിച്ച്‌ ആ കമ്പനികളെ ഒരു പാഠം പഠിപ്പിക്കാന്‍ എന്നെങ്കിലും കഴിയുമോ, ആവോ?

സ്വപ്നങ്ങളെ ചാക്കിട്ടു പിടിച്ച്‌ പണം പിഴിയുന്ന ഇവരോട് പിന്നെന്താണ് ചെയ്യേണ്ടത്/ ?? കേട്ടില്ലേ?  നാലഞ്ചു വന്‍ കമ്പനികള്‍ ചേര്‍ന്ന് അനധികൃത മര്‍ഗങ്ങളിലൂടെ വില കൃത്രിമമായി വര്‍ധിപ്പിക്കുന്നു വെന്ന്....
  ഇത്തരം ആരോപണം നേരിടുന്ന സിമന്‍റ് കമ്പനികളെ എങ്ങനെ നമ്പാനാണ്?? എ.സി.സി, അംബുജ സിമെന്റ്, അള്‍ട്രടെക്ക്, ശ്രീ സിമെന്റ് തുടങ്ങി 11 കമ്പനികള്‍ ഗൂഡാലോചന നടത്തി  കഴിഞ്ഞ കുറെ കൊല്ലങ്ങളായി കൃത്രിമ വില വര്‍ധനവ്‌ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്ന്‌ കോമ്പറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യയാണ് (സി.സി.ഐ) കണ്ടെത്തി കേസെടുത്തത്. ഉല്‍പ്പാദനം ബോധപൂര്‍വ്വം കുറച്ചുവെന്നും സിമെന്റ് വില കൃത്രിമമായി ഉയര്‍ത്തിയെന്നുമാണ് നാല് കമ്പനികള്‍ക്കുമെതിരായ ആരോപണം.

(താഴെയുള്ള പരസ്യചിത്രങ്ങള്‍ കാണുക .അപ്പോഴറിയാം അവരുടെ വൈരുദ്ധ്യ സമീപനം )

മേ ഏക്‌ മഹല്‍ ബനാന ചാഹ്താ ഹേ/ഞാനൊരു കൊട്ടാരം പണിയാന്‍ ആഗ്രഹിക്കുന്നു-(എ സി സി സിമന്‍റ് ) എന്ന്‌ മോഹിക്കുന്ന പാവപ്പെട്ടവന്‍.... അവന്‍റെ  നെഞ്ചത്ത് കേറി നിന്നു  "ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നു'' എന്ന വ്യാജേന ജീവിതകാലം മുഴുവനും സമ്പാദിച്ചത് ഊറ്റിയെടുക്കുന്ന ഈ കമ്പനികളെ എങ്ങനെ വിശ്വസിക്കും?




യെ ദീവാര്‍ നഹി ട്ടൂട്ടെഗി / ഈ ചുമര്‍ പൊളിഞ്ഞു പോകില്ല ( അംബുജ
സിമന്‍റ് ) എന്ന ആ കമ്പനിയുടെ തോന്നല്‍ പൊളിഞ്ഞു പാളീസായില്ലേ ഇപ്പൊ? വിശ്വാസം, അതല്ലേ എല്ലാം!






















എന്ജിനീയെഴ്സ് കാ ചോയ്സും ( അള്‍ട്ര ടെക്) നമ്മളെ ചതിക്കാന്‍ കൂട്ട് നിന്നു.






ഇനിയാരെ വിശ്വസിക്കും??
ശിക്ഷ ഉണ്ടായാല്‍ ഈ കമ്പനികള്‍ 2200 കോടി രൂപ പിഴ നല്‍കേണ്ടിവരുമെന്നാണ് കേട്ടു കേള്‍വി .  .2011ലാണ് സി.സി.ഐ ആരോപണം അന്വേഷിച്ചു തുടങ്ങിയത്. അതുകൊണ്ട് 2008, 2009, 2010 വര്‍ഷങ്ങളിലെ വിറ്റുവരവിന്റെ ശരാശരിയാവും പിഴ കണക്കാന്‍ ഉപയോഗിക്കുക. ശിക്ഷിക്കപ്പെട്ടാല്‍ അള്‍ട്രടെക്കാവും ഏറ്റവും അധികം തുക നല്‍കേണ്ടി വരിക -731 കോടി രൂപ. എ.സി.സി 652 കോടിയും അംബുജ സിമെന്റ്സ് 552 കോടിയും നല്‍കേണ്ടിവരും.

എന്നാല്‍ ഇത്‌ വരെ പണം പോയ പാവം ജനം എന്ത് ചെയ്യും?? വഴക്കടിച്ച  കെട്ട്യോനും കെട്ട്യോളും ഒന്നാകും..  പൊട്ടന്മാരായ ജനം വഴിയാധാരവും ! 

അതൊക്കെ..പോട്ടെ.... ചങ്ങാതീ....കളി മണ്ണു    കൊണ്ടൊരു വീടങ്ങ്‌ വച്ചാലോ, സാറാ (ജൊസഫ്) ടീച്ചറുടെ വീട് പോലൊരു നാലു കെട്ട്? 




വാര്‍ത്ത വായിക്കാം-

സി.ജി നെറ്റ് സ്വര സ്റ്റേ ട്യൂണ്‍ഡ്...

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
IPCNA award നേടിയ ആര്‍ട്ടിക്കിള്‍


ഒച്ചയുണ്ടാക്കിയ വിപ്ലവം 
****************************
പാട്ടും വാര്‍ത്തയും ആയുധമാക്കാന്‍ കഴിയുന്നതാര്‍ക്കാണ്? ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കോ വിപ്ളവഗായകര്‍ക്കോ എന്നായിരിക്കും പെട്ടെന്നുള്ള മറുപടി! എന്നാല്‍, ഉത്തരം പറയുന്നതിനുമുമ്പ് ഇന്ത്യയിലെ ഏറ്റവും അപകടംപിടിച്ച സ്ഥലമെന്നു ‘കുപ്രസിദ്ധി’യാര്‍ജിച്ച ഛത്തീസ്ഗഢിലെ ആദിവാസി ഊരുകൂട്ടങ്ങള്‍ ഒച്ചവെച്ചുണ്ടാക്കുന്ന വിപ്ളവകഥ കേള്‍ക്കുക.
മാവോയിസ്റ്റുകളുടെയും പൊലീസിന്‍െറയും സംഘട്ടനങ്ങള്‍ക്കിടെ ജീവിതം കളഞ്ഞുപോയ ഒരു വലിയ കൂട്ടത്തിന്‍െറ ദുരിതകഥ കാടിറങ്ങാതെയായപ്പോള്‍ ചിലര്‍ ഒന്നു തീരുമാനിച്ചു- എല്ലാം പുറംലോകത്തത്തെിക്കണം. ലിപിയില്ളെങ്കിലും കാരണവര്‍ പറഞ്ഞുകൊടുത്ത ഭാഷമാത്രം കൈമുതലാക്കി ആദിവാസികളായ ‘സിറ്റിസണ്‍ ജേണലിസ്റ്റുകള്‍’ അവരുടെ ജീവിതയാതനകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് അതേറ്റെടുക്കാതെവയ്യെന്നായി!  രാജ്യത്ത് മൊബൈല്‍ ഫോണിലൂടെ പത്രപ്രവര്‍ത്തനവും റേഡിയോയും നടത്തുന്ന ആദ്യകൂട്ടര്‍ എന്ന ബഹുമതിയും ഇവര്‍ക്കാണ്. വേറൊരു കൂട്ടരും മൊബൈല്‍ ഫോണ്‍ റേഡിയോ ജേണലിസ്റ്റുകളായി രൂപപ്പെട്ടിട്ടില്ളെന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്

.

മിസ്ഡ് കോള്‍ വിപ്ലവം 
***************************




08041137280 എന്ന മൊബൈല്‍ നമ്പറിലേക്കോരു മിസ്കോള്‍! തിരികെ വരുന്ന കോള്‍ അറ്റന്‍ഡ് ചെയ്താല്‍ ഇങ്ങനെ കേള്‍ക്കാം:

‘സി. ജി നെറ്റ് സ്വര്‍ മേ ആപ് കാ സ്വാഗത് ഹെ! ആപ് കെ സന്ദേശ് റെക്കോഡ് കര്‍നെ കെ ലിയെ ഏക് ദബായേ! സന്ദേശ് സുന്‍നെ കെ ലിയെ ദോ ദബായേ!’ (സി. ജി നെറ്റ് സ്വരയിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം! സന്ദേശം റെക്കോഡ് ചെയ്യാന്‍ ഒന്ന് അമര്‍ത്തുക, സന്ദേശം കേള്‍ക്കാനായി രണ്ട് അമര്‍ത്തുക)


മിസ്ഡ് കോളിലൂടെ വിപ്ളവം സാധ്യമാക്കിയ കഥയാണ് സി.ജി നെറ്റ് സ്വര അഥവാ ഛത്തീസ്ഗഢ് നെറ്റ് സ്വരക്കു പറയാനുള്ളത്. രണ്ടായിരാമാണ്ടിലാണ് ഛത്തീസ്ഗഢ് എന്ന സംസ്ഥാനം രൂപംകൊള്ളുന്നത്. കുടുഖ് , ഗോണ്ടി , ഛത്തീസ്ഗഢി എന്നീ തനതു ഗോത്രഭാഷകള്‍ സംസാരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് ഈ സംസ്ഥാനത്ത് ജീവിക്കുന്നത്. 25 ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഇവിടെ ഏകദേശം നാലുലക്ഷം ജനങ്ങള്‍ ഗോത്രഭാഷ മാത്രം സംസാരിക്കുന്നവരായുണ്ട്. അതും സാക്ഷരതയില്ലാത്തവര്‍. ഇവര്‍ക്കുവേണ്ടിയാണ് പ്രധാനമായും സി.ജി നെറ്റ് സ്വര പ്രവര്‍ത്തിക്കുന്നത്. ഗോത്രജനതക്ക് സ്വന്തംഭാഷയില്‍ വായ്മൊഴിവഴി അഭിപ്രായപ്രകടനം നടത്താനൊരു വേദി, ഛത്തീസ്ഗഢിലെ പ്രാദേശിക വാര്‍ത്തകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു മാധ്യമം എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത് സ്ഥാപിക്കപ്പെട്ടത്.

ഇവിടെ കമ്യൂണിറ്റി റേഡിയോക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുന്നില്ല. നക്സലൈറ്റ് സാന്നിധ്യം കൂടുതലുള്ളതുതന്നെ കാരണം.
അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ പുറംലോകത്തത്തെിക്കാന്‍ എന്താണ് മാര്‍ഗം എന്ന ചിന്തക്കൊടുവിലാണ് എല്ലാവരുടെയും കൈകളിലുള്ള മൊബൈല്‍ വഴി വാര്‍ത്തകള്‍ കൈമാറ്റംചെയ്യാന്‍ തീരുമാനിക്കുന്നത്. അത് വിജയിക്കുകയും ചെയ്തു. നേരത്തേ, ബി.ബി.സിയിലും മറ്റുപല പ്രമുഖ മാധ്യമസ്ഥാപനങ്ങളിലും പത്രപ്രവര്‍ത്തകനായും ജേണലിസം അധ്യാപകനായും പ്രവര്‍ത്തിച്ച, അന്താരാഷ്ട്ര പ്രസിദ്ധമായ നൈറ്റ് ഇന്‍റര്‍നാഷനല്‍ ജേണലിസം ഫെല്ളോഷിപ് കരസ്ഥമാക്കിയ ശുഭ്രാംശു ചൗധരിയാണ് സി.ജി നെറ്റ് സ്വരക്ക് നേതൃത്വം നല്‍കുന്നത്.


‘ശുഭ്ര’വിപ്ളവം********************

Shubraamshu Chowdhay
രാഷ്ട്രീയമായും ആശയപരമായുമുള്ള പ്രതിസന്ധിയില്‍പ്പെട്ട് ജീവിതവും കുടുംബവും വിട്ട് ബാല്യകാലസുഹൃത്തുക്കള്‍ മാവോയിസ്റ്റുകളായതു കണ്ടാണ് ബി.ബി.സിയിലെ ജോലി രാജിവെച്ച് ശുഭ്രാംശു നാട്ടിലേക്ക് തിരിച്ചുവന്നത്. പുറത്തുനിന്നു കാണുന്നതുപോലെയല്ല ഗ്രാമത്തിലെ കാഴ്ചകളെന്ന് ചൗധരിക്ക് വൈകാതെ മനസ്സിലായി.
നാടിനെ ആയുധത്തില്‍നിന്ന് തിരിച്ചുപിടിക്കാനുറച്ച ചൗധരി തനിക്കറിയാവുന്ന പണിതന്നെ ഗ്രാമവാസികള്‍ക്കായി പയറ്റുകയായിരുന്നു. റേഡിയോ ഇതിന് ഉപയോഗിക്കാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും കേവലം 15 കിലോമീറ്റര്‍മാത്രം പരമാവധി പരിധി ലഭിക്കുന്ന കമ്യൂണിറ്റി റേഡിയോ പോരായെന്നു വ്യക്തമായി. അങ്ങനെ 2004ലാണ് എം.ഐ.ടി വിദ്യാര്‍ഥികള്‍ രൂപംകൊടുത്ത വിക്കി ഓഡിയോ അടിസ്ഥാനപ്പെടുത്തി മൊബൈല്‍ റേഡിയോ എന്ന ആശയത്തിന് രൂപംകൊടുത്തത്. വാര്‍ത്ത അറിയാനുള്ള അവകാശവും ജനാധിപത്യ രാജ്യത്ത് പ്രധാനമാണ്. ആ അവകാശം സംരക്ഷിക്കലാണ് സി.ജി നെറ്റ് സ്വരയുടെ മറ്റൊരു ലക്ഷ്യം. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അംഗീകാരമായി സി.ജി നെറ്റ് സ്വരക്ക് എം ബില്ല്യന്‍ത് അവാര്‍ഡ്, ഇ-ഇന്ത്യ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
സിറ്റിസണ്‍ ജേണലിസ്റ്റുകളെ വാര്‍ത്തെടുക്കലായിരുന്നു ചൗധരിയുടെ ആദ്യ ദൗത്യം. 29 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് എങ്ങനെ മൊബൈല്‍ ഫോണില്‍ സന്ദേശം റെക്കോഡ് ചെയ്യാമെന്നും ഇത് എങ്ങനെ അയക്കാമെന്നും പരിശീലനം നല്‍കി. ഇവരയക്കുന്ന സന്ദേശങ്ങളെല്ലാം സ്വരയുടെ വെബ്സൈറ്റിലാണ് ചെന്നുചേരുക. ജേണലിസത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയ കുറച്ചാളുകള്‍ചേര്‍ന്ന് ഇവ എഡിറ്റ് ചെയ്ത് പ്രക്ഷേപണത്തിന് സാധ്യമാക്കും. എല്ലാ സന്ദേശങ്ങളും മൊഴിമാറ്റി ഇംഗ്ളീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിക്കുകകൂടി ചെയ്യുന്നുണ്ട്.
 

റിപ്പോര്‍ട്ടര്‍മാര്‍ക്കും ശ്രോതാക്കള്‍ക്കും തികച്ചും സൗജന്യമായാണ് ഈ സൗകര്യം ലഭിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ബംഗളൂരുവിലെ കേന്ദ്രത്തിലാണ് ഈ സങ്കേതത്തിന്‍െറ സെര്‍വര്‍ സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോള്‍ മൊബൈലിലൂടെ പ്രതിദിനം 350ഉം ഇന്‍റര്‍നെറ്റിലൂടെ അതിലധികവും കോളുകള്‍ വരുന്നുണ്ട്. ആദ്യതവണ വിളിക്കുന്നത് സെര്‍വറില്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. പിന്നീട്, ഓരോ പുതിയ സന്ദേശവും പ്രക്ഷേപണത്തിന് തയാറായാല്‍ സെര്‍വറില്‍നിന്നുള്ള
വിളി എല്ലാ മൊബൈല്‍ നമ്പറിലുമത്തെും. രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ പരിശീലന കളരികള്‍ നടത്തി കൂടുതല്‍ പൗരമാധ്യമപ്രവര്‍ത്തകരെയും വാര്‍ത്തെടുത്തുവരുന്നുണ്ട്.

വാര്‍ത്താ വിപ്ളവം
*********************

Sukma collector Alex Paul Menon

ഏപ്രിലില്‍ സുക്മ കലക്ടര്‍ അലക്സ് പോള്‍ മേനോനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മുഖ്യധാരാമാധ്യമങ്ങള്‍ വാര്‍ത്ത ശേഖരിക്കാന്‍ ആശ്രയിച്ചത് ഈ ആദിവാസി ജേണലിസ്റ്റുകളെയായിരുന്നു. അതിനുംമുമ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെ സാമ്പത്തികചൂഷണം, ബാങ്കുകളുടെ ചൂഷണം, താഴ്ന്ന സ്കൂളുകളില്‍ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷണം ലഭിക്കാത്തത്, ഭൂമികൈയേറ്റം , സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി, കെട്ടിടനിര്‍മാണങ്ങളിലെ അഴിമതി, പൊതുജന ആരോഗ്യപ്രവര്‍ത്തകരാകേണ്ട ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെടുന്നത്, മനുഷ്യാവകാശ ധ്വംസനങ്ങള്‍, മാവോയിസ്റ്റുകളുടെ ആക്രമണങ്ങള്‍, പ്രതിരോധസേന ഗ്രാമത്തിലെ വീടുകള്‍ തീവെച്ചതും സ്ത്രീകളെ മാനഭംഗപ്പെടുത്തിയതും തുടങ്ങിയ വാര്‍ത്തകള്‍ ആദിവാസി ജേണലിസ്റ്റുകളിലൂടെയാണ് പുറംലോകമറിഞ്ഞത്!

എന്നാല്‍, അത്ര എളുപ്പമായിരുന്നില്ല മൊബൈല്‍ റേഡിയോ ജേണലിസം. അഴിമതികള്‍ പുറത്തുവരുന്നതിലെ ആപത്ത് മണത്ത ഉദ്യോഗസ്ഥവൃന്ദങ്ങളും ആയുധംമാത്രം ഭാഷയാക്കിയ മാവോയിസ്റ്റുകളും ആദിവാസി ജേണലിസ്റ്റുകളെ തിരഞ്ഞുപിടിച്ചു. പല നിയമവശവും പറഞ്ഞ് മൂന്നുതവണ സര്‍ക്കാര്‍ ഈ റേഡിയോ നിരോധിച്ചു. പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക മാത്രമല്ല, മാവോയിസ്റ്റുകളെ സഹായിച്ചെന്നാരോപിച്ച് ലിംഗാറാം കൊടോപി എന്ന ജേണലിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ദന്തേവാഡയിലെ മാവോയിസ്റ്റുകള്‍ക്ക് സഹായം ചെയ്തെന്നാരോപിച്ചാണ് ലിംഗാറാമിന്‍െറ അമ്മായിയും അധ്യാപികയുമായ സോണി സുരിയെ ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകളാകട്ടെ സോണിയുടെ വീട് കത്തിച്ചാണ് പ്രതികാരം ചെയ്തത്.


ഗോണ്ടിഭാഷ സംസാരിക്കുന്ന ആദിവാസികള്‍ക്കിടയില്‍നിന്ന് ജേണലിസം ഡിപ്ളോമ കരസ്ഥമാക്കിയ ആദ്യ വ്യക്തിയാണ് ലിംഗാറാം. സി.ജി നെറ്റ് സ്വരയാണ് ഇദ്ദേഹത്തിന് പഠിക്കാനുള്ള അവസരമൊരുക്കിയത്. പഠനം പൂര്‍ത്തിയാക്കിയശേഷം ഛത്തീസ്ഗഢിന്‍െറ വന്യതയിലേക്ക് കാമറ തുറന്നുവെച്ചതിനാണ് പൊലീസും മാവോയിസ്റ്റുകളും ഇവരെ പീഡിപ്പിച്ചത്. നേരത്തേ, കമലേഷ് പൈക്ര എന്ന ആദിവാസി സിറ്റിസണ്‍ ജേണലിസ്റ്റും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മറ്റൊരു ജേണലിസ്റ്റ് ഇപ്പോഴും ജയിലില്‍തന്നെയാണ്. എങ്കിലും പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല.


‘ഇത് സി.ജി നെറ്റ് സ്വര
സ്റ്റേ ട്യൂണ്‍ഡ്...’



C G Net Swara, Stay Tuned   Revolution begins from the thoughts of Suppressed people. When thousands of people come together and voice these thoughts it gains the power to change the ways of the world.  Their words might come in form of a slogan, song or story. And sometimes it can even be a news story.

Revolution through the ‘sound’

It is often the media that brings to light the revolutionary thoughts of the marginalised sections of the society. The classic example is the case of tribal people from the strife ridden state of Chathisghad. The life of people caught between Maoist insurgency and violent clashes with police rarely found place in the main stream media. It was when the tribals who did not have a script of their own, decided to use electronic equipment like mobile phones as radio to reach out to the bigger world did the mainstream media took note of their cause. They realised the power of spoken word, and explored the possibilities of citizen journalism to tell their tale to a bigger world. The tribals who recognised the power of mobile radio could be possibility the first citizen journalists in the country. 
Missed call revolution

Just give a miss call to 0 80 41 13 72 80.  Soon you will get a return call from the number. When you attend it, you will hear the words “Welcome to C G Net Swara. To record the message, dial one. To listen the message, dial two.” C G net Swara or the Chathisghad Net Swara made a revolution through missed calls.
The state of Chathisghad was formed in 2000. The tribals who speak native dialects like Kudukh, Gondi and Chathisghari have a significant presence. C G Net Swara stands for the illiterate tribals and is instituted with the aims to create a platform to communicate in the tribal languages. These messages are translated into English, Hindi and other regional languages for the convenience of main stream media.
 Community radios are not permitted in tribal areas because of fear of Naxals. Hence, they opted for mobile radios. The former B B C journalist Shubraamshu Choudhary, a fellow of famous Knight International Journalism fellowship and a journalism teacher is the brain and soul of C.G.Net Swara. 

‘Shubra’ revolution
  

Shubraamshu Chowdhary was shocked to hear that his childhood friends were turned into Maoists. This culminated in his resignation from B.B.C. He could understand that the scenes inside the village are entirely different than the first sight. Choudhary decided to bring his village back to good atmosphere through his job. First he thought to use radio but lately found that community radio only will help to reach up to 15 kilometres maximum. At last, he planned to create mobile phone radio platform developed by M.I.T students based on wiki audio. It was in 2004.  Know the news is a right in such a democratic country like India. And the protection of that right is the aim of C.G. Net Swara. This team got M brilliant Award, E-India Award for their activities, too.

Molding citizen journalists was his first preference. He trained 29 people to record voice messages and to send it to the server. All the messages reach to the Swara Website. The messages do edit and make it ready for telecasting by a team of highly qualified Journalists. All those messages translate to Hindi and English and publish, too. Also they conduct training sessions to mould citizen journalist allover India. Both the reporters and listeners can use the facility free.  The server is located in Bangalore. Around 350 calls come daily. The numbers save automatically to the server when we call first. When each message gets ready for telecast, each number holder gets a call from the server.
News Revolution

 News Revolution
When Sukma collector Alex Paul Menon kidnapped by the Moists in last April, the mainstream media had to depend this tribal citizen journalists to get news from the forest. Also they reported financial corruptions in the Mahathma Gandhi National Rural Employment Guarantee Schemes, cheating of Banks, scams by the government employees, lack of food supply in the lower primary schools, encroachments of land, demanding bribe by the doctors, corruption in the building schemes, Human right violations, and attacks of Maoists, and rape on women by the police force, etc. But, It is not that much easy to sustain with Mobile phone radio journalism. The government employees who smelt the problems of exposing scams and the Maoists who always talk with the guns seized each citizen journalist. Government banned the radio three times. Also Police arrested Lingaraam Kotopi alleging that he helps Moists.  They arrested his aunt Sony Suri, a teacher alleging she helped Moists in Dandevada. At the same time Moists fulfilled their revenge by firing her house.

Lingaaraam is the very first Gondi tribal person who got Journalism Diploma from the training centre of C.G.Net Swara. He captured the wildness of Chathisghari Maoists and police. Citizen journalist Kamalesh Paikra arrested, too.  But, the fight for justice continues...

This is C.G. Net Swara
Stay Tuned…..

2012, ജൂൺ 9, ശനിയാഴ്‌ച

ലൈംഗികഗുണ്ട ലിസ്റ്റ്

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഗുണ്ട എന്നാല്‍ പിടിച്ചു പറിക്കുന്നയാള്‍, അതിക്രമം കാണിക്കുന്നയാള്‍ എന്നൊക്കെയാണ് അര്‍ത്ഥം.  അപ്പോള്‍ ലൈംഗികഗുണ്ട എന്നാല്‍ ലൈംഗികമായി അതിക്രമം കാണിക്കുന്നയാള്‍ ലൈംഗികമായി പിടിച്ചു പറിക്കുന്നയാള്‍ എന്നൊക്കെയാകണം  അര്‍ത്ഥം.
 
ആരാന്‍റെ സ്ത്രീകളെ തൊടാനും പിടിക്കാനും നില്‍ക്കുന്ന  ആരോടെങ്കിലും " എന്താടാ'' എന്നൊന്ന് തിരികെ പ്രതികരിച്ചാല്‍ മാനക്കേട്‌ ഭയന്നു പിന്മാറുന്നത് സാധാരണമാണ്. അഭിമാനം വലുതല്ലേ ? ആ അഭിമാനത്തെ പരിചയാക്കിയാണ്  ലൈംഗികഗുണ്ട  ലിസ്റ്റ്  പുറത്തിറക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ ആ ലിസ്റ്റിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. സ്ത്രീകളുടെ സുരക്ഷക്കുള്ള പുതിയ നിയമം വരുന്നതോടെ  ഇപ്പോഴുള്ള  ഗുണ്ടാ ലിസ്റ്റിന്‍റെ  മാതൃകയില്‍ ലൈംഗിക കുറ്റവാളികളുടെ പട്ടിക പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ആ ലിസ്റ്റിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.    അപ്പോള്‍ പോലീസ് സ്റ്റേഷനിലെ  നോട്ടീസ് ബോര്‍ഡില്‍ ഗുണ്ടകളുടെ   ഫോട്ടോ പതിക്കുന്നത് പോലെ സ്ത്രീകളോട് മോശമായി പെരുമാറുന്നവരുടെ ഫോട്ടോകളും പതിക്കും. ഇത്‌ നാട്ടുകാര്‍ക്കൊക്കെ കാണാനും കഴിയും. വലിയ നെഞ്ചത്തടിയായി   പോയെന്നു ഇപ്പോള്‍ പലരും ചിന്തിക്കുന്നുണ്ടാകും. ഹാ...അത്തരക്കാരെ അറിഞ്ഞു തന്നെയാണ് ചില വനിതകള്‍ കഴിഞ്ഞ ദിവസം തൈക്കാട് നടന്ന യോഗത്തില്‍ ഇക്കാര്യം പുതിയ നിയമത്തില്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് .
The Kerala Protection of Privacy and Dignity of Women Act
DRAFT
Definition of" Harassment"
ആ യോഗത്തിലെ ചില പ്രധാന ആവശ്യങ്ങള്‍ ഇവയായിരുന്നു
* തുടര്‍ച്ചയായി ലൈംഗിക കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ
* പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍,  മനോവൈകല്യമുള്ള സ്ത്രീകള്‍, കുട്ടികള്‍ എന്നിവരോട് ലൈംഗികാതിക്രമം കാണിക്കുന്നവര്‍ക്ക് കഠിന ശിക്ഷ
* കേന്ദ്ര നിയമമായ ഗാര്‍ഹിക പീഡന നിരോധ നിയമം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കും.
* സ്ഥാപന മേധാവി, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുടെ നേതൃത്വത്തിലാകും പരാതികള്‍ പരിശോധിക്കുക.
* സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ പോകാതെ പരാതി നല്‍കാന്‍ ഹെല്‍പ് ലൈന്‍ പുന:രാരംഭിക്കും.
*വഞ്ചിച്ചും വശീകരിച്ചും സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെ പുതിയ നിയമത്തില്‍ പ്രത്യേക വകുപ്പ്
* ഇരകളാക്കപ്പെട്ട സ്ത്രീകളെ താല്‍കാലിക വസതികളില്‍ താമസിപ്പിക്കും. ഇവരെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വിചാരണക്ക് സൗകര്യമൊരുക്കും.

 തമാശകളും കാര്യ ഗൌരവവും ഉള്ള പല അഭിപ്രായങ്ങളും ആ ചര്‍ച്ചയില്‍ പലരും പറഞ്ഞു.
*കല്ലെറിഞ്ഞു കൊല്ലല്‍ നിയമം കൊണ്ടു വരാനും *കരാട്ടെ പഠിപ്പിക്കാനും * ജെണ്ടെര്‍ സെന്‍സിറ്റിവിറ്റി എന്ന വിഷയത്തില്‍ പോലീസുകാര്‍ക്ക് പരിശീലനം നല്‍കാനും * ശിക്ഷ പരാമാവധി കടുപ്പത്തിലും വേഗത്തിലും നല്‍കാനും * വിചാരണക്ക് അതിവേഗ കോടതികള്‍ സ്ഥാപിക്കാനും* പരാതി പെട്ടികള്‍ കൊണ്ടു വക്കാനും * അമേരിക്കയിലെ പോലെ പോലീസുകാര്‍ അടിമുടി മാറാനും *പൊതു സ്ഥലത്ത് ഏതു വാഹനത്തിലും നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ചെറുക്കാനും * 10 വയസ്സ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് എന്താണ് മോശം പെരുമാറ്റമെന്നു പഠിപ്പിക്കാനും അവയോടു എങ്ങനെ പ്രതികരിക്കണമെന്ന് ബോധ്യപ്പെടുത്താനും പരിശീലനം നല്‍കാനും നിയമത്തില്‍ ചട്ടങ്ങള്‍ എഴുതി ചേര്‍ക്കാന്‍ പലരും ആവശ്യപ്പെട്ടു.

അപ്പോള്‍ ..... ""പെണ്ണുങ്ങളെ....ഗുണ്ട ലിസ്റ്റ് തയ്യാറാക്കിക്കൊള്ളൂ
""

NB - തെറി പറയാന്‍ ഉദ്ദേശിക്കുന്നവര്‍ igpcrimes@keralapolice.gov.in  പോലീസിന്‍റെ മെയില്‍ ഐ ഡി യിലേക്ക് കത്തെഴുതുക.  ഇവിടെ പോസ്റ്റ് ചെയ്താലും മതി. പോലീസ് "പൊക്കി"ക്കൊള്ളും!!!
അപ്പോള്‍ ഉടന്‍ മെയില്‍ തുറക്കൂ...കത്തെഴുതൂ....





ഇതിനെ കുറിച്ചുള്ള മന്ത്രി തിരുവഞ്ചൂരിന്‍റെ 

"സ്ത്രീ സുരക്ഷക്കായി ഒരു നിയമം"  എന്ന ലേഖനം വായിക്കുക




2012, ജൂൺ 6, ബുധനാഴ്‌ച

പോലീക്രിമിനല്‍സ്




ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക




കഴിഞ്ഞ  ദിവസം ക്രിമിനല്‍ കേസ് പശ്ചാത്തലമുണ്ടെന്ന് ഡി.ജി.പി ഹൈ കോടതിയില്‍  നല്‍കിയ പട്ടിക ബ്യൂറോയില്‍ കൊണ്ടു വന്നയുടനെ ഞാനൊരു പേര് തപ്പി. ഹാ......സന്തോഷം ! ആ പേരവിടെയുണ്ട്, വര്‍ഗീസ്‌ . തൃശൂര്‍ ജില്ലയില്‍ പെട്ടയാളാണ്. അത്‌ ഞാന്‍ ഉദ്ദേശിച്ചയാള്  തന്നെയാണോ എന്നറിയാന്‍ അയാളുടെ പേരിന്റെ ഇനിഷ്യല്‍  തപ്പിയെങ്കിലും കണ്ടില്ല  . അത്‌ കൊണ്ടൊരു കണ്‍ഫ്യൂഷന്‍  ഉണ്ട്. എന്നാലും സന്തോഷം. പണ്ട്, എന്റെ പിതാവ്  പരാതിക്കാരനായ കേസില്‍  പ്രതിയുടെ കയ്യില്‍ നിന്നും കാശ് വാങ്ങി  പരാതിക്കാരന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച വല്യ പുള്ളിയാണ് ആ മൂപ്പര്.  മുഖത്ത് നോക്കി തെറി പറഞ്ഞില്ലേലും " എനിക്കറിയാം  , നിങ്ങള് ക്രിമിനല്‍ പട്ടികയിലുണ്ടല്ലോ" എന്നൊരു ഭാവമെങ്കിലും  മുഖത്ത് വരുത്തി 'നേരിടാമല്ലോ" ! ഇങ്ങനെയൊക്കയല്ലേ അയാളുടെ കഴുത്തിന്‌ കുത്തിപ്പിടിക്കാന്‍ ദൈവം ഒരു അവസരം തരുന്നത്!  എനിക്കൊരു ചുക്കുമില്ലെന്ന് അയാള്‍ ഭാവിച്ചാലും മനസിലെങ്കിലും ഒരു കുത്ത് തോന്നുമല്ലോ! അത്‌ മതി.

നിങ്ങള്‍ക്കും ഉണ്ടാകുമല്ലോ ഇത്തരം സുഖകരമായ പ്രതികാര ചിന്തകള്‍! എങ്കിലും മറ്റൊന്ന് കൂടി ഓര്‍ക്കുക ... കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ വ്യക്തമാക്കിയിട്ടുണ്ട് - '' ക്രിമിനല്‍ കേസ് എന്ന്‌ പറഞ്ഞാല്‍ അതിര്‍ത്തി തര്‍ക്കമോ മറ്റു ചെറിയ വഴക്കുകളോ  ഒക്കെ ആകാം. അതിനാല്‍ കൊലക്കുറ്റവാളികളായി അവരെ കാണരുത് " എന്ന്‌.....

എങ്കില്‍ തപ്പിക്കോളൂ....പേരിന്റെ പട്ടിക താഴെയുണ്ട്.
NB- ഇതത്രയും വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോള്‍ പോലീസ് തന്നെ നല്‍കിയ വിവരമാണെങ്കിലും  ഈ പോസ്റ്റില്‍ കമ്മന്റിടുന്നവര്‍ സൂക്ഷിക്കുക- ഈ പോസ്റ്റ്‌ കേരള പോലീസ് വിശദമായി നിരീക്ഷിക്കുന്നുണ്ട്.

സത്യമേവ ജയതേ !!

_________________________________________________________________________________



ക്രിമിനല്‍ കേസ് പശ്ചാത്തലമുണ്ടെന്ന് ഡി.ജി.പി നല്‍കിയ പട്ടികയില്‍ പെട്ടവര്‍ സി.പി.ഒ,  എ.എസ്.ഐ, എസ്.ഐ എന്ന ക്രമത്തില്‍ ബ്രാക്കറ്റില്‍ തസ്തിക- സ്റ്റേഷന്‍- ജില്ല. ( കടപ്പാട് - മാധ്യമം ഓണ്‍ലൈന്‍ )

തിരുവനന്തപുരം സിറ്റി
സി.പി.ഒമാര്‍: ശ്യാംലാല്‍- (പാറശാല), നാസറുദ്ദീന്‍- (ഗാന്ധിനഗര്‍ പി.എസ് മെഡിക്കല്‍ കോളജ്, ആര്യനാട്), വി.ആര്‍. കൃഷ്ണകുമാര്‍- (വെള്ളറട), റോയി സ്റ്റീഫന്‍- (ഡ്രൈവര്‍)- നെയ്യാറ്റിന്‍കര, സുരേഷ്കുമാര്‍- പോത്തന്‍കോട് പി.എസ്, മുഹമ്മദ് ഷാഫി-  നെടുമങ്ങാട്, ഹരികുമാര്‍- വിളപ്പില്‍ശാല, പ്രേം ജി കുമാര്‍- വിളപ്പില്‍ശാല, സതീഷ്കുമാര്‍- (ഡ്രൈവര്‍)- വിളപ്പില്‍ശാല, ബാബുരാജ്-  വിളപ്പില്‍ശാല, രാജശേഖരന്‍- പൂവാര്‍, മോഹനചന്ദ്രന്‍ നായര്‍- കാഞ്ഞിരംകുളം, സുരേന്ദ്രനാഥ്- (സീനിയര്‍)- മാറാനല്ലൂര്‍, ബിന്‍സുരാജ്- ഈസ്റ്റ് കല്ലട, കോശി- (ഡ്രൈവര്‍)- വള്ളിക്കുന്നം, മുരളീധരന്‍പിള്ള- (എ.ആര്‍)- കായംകുളം,   സമീര്‍- ആലപ്പുഴ സൗത്ത്), അജീഷ് നിര്‍മലന്‍- ഡ്രൈവര്‍)- തിരുവല്ല പി.എസ്, സുനില്‍കുമാര്‍- മലപ്പുറം), ഐ.ആര്‍. ഷാജി- (കാഞ്ഞിരംകുളം), ജയകുമാര്‍ (പോത്തന്‍കോട്), സുല്‍ഫി- (വലിയമല), സജി- (മ്യൂസിയം), ശിവന്‍ ചെട്ടിയാര്‍- (ഡ്രൈവര്‍)- മലയിന്‍കീഴ് പി.എസ്, ജയകുമാര്‍- വഞ്ചിയൂര്‍, രതീഷ്കുമാര്‍- (സീനിയര്‍)- മെഡിക്കല്‍കോളജ്, വേണുഗോപാലന്‍ നായര്‍- (സീനിയര്‍)- ഫോര്‍ട്ട്, സലാഹുദ്ദീന്‍- മെഡിക്കല്‍ കോളജ്, ജോണ്‍ എം. പ്രസാദ്- (സീനിയര്‍) മ്യൂസിയം, വിജയകുമാര്‍- മ്യൂസിയം, നയീം- മ്യൂസിയം, സജി- ഡ്രൈവര്‍)- മ്യൂസിയം, സുമേഷ് കൃഷ്ണ- മെഡിക്കല്‍ കോളജ്, പ്രദീപ്കുമാര്‍- കന്‍േറാന്‍മെന്‍റ്, ബാബു- പൂജപ്പുര, ശ്രീകണ്ഠന്‍ നായര്‍- (സീനിയര്‍)- വഞ്ചിയൂര്‍, രാജേഷ്കുമാര്‍- (ഡ്രൈവര്‍)- വഞ്ചിയൂര്‍, സുരേഷ്കുമാര്‍- (ഡ്രൈവര്‍)- വഞ്ചിയൂര്‍, മോഹനന്‍- (ഡ്രൈവര്‍)- ശ്രീകാര്യം, സബീര്‍- ശ്രീകാരം, സുരേഷ്കുമാര്‍- (സീനിയര്‍)- ഫോര്‍ട്ട്, അജിത്കുമാര്‍- (സീനിയര്‍)- ഫോര്‍ട്ട്, സുരേഷ്- സീനിയര്‍)- ഫോര്‍ട്ട്, ഡോണ- (ഡ്രൈവര്‍)- നേമം, ഗോപാലകൃഷ്ണന്‍- (സീനിയര്‍)- നേമം, രാജേഷ്- (ഡ്രൈവര്‍)- നേമം, വിജയന്‍ ടി- (സീനിയര്‍)- വിഴിഞ്ഞം, പത്മകുമാര്‍- (സീനിയര്‍)-പൂജപ്പുര, ഷാജി ബെന്നറ്റ്- മ്യൂസിയം, മോഹനന്‍- (സീനിയര്‍)- കന്‍േറാന്‍മെന്‍റ്, ഗോപകുമാര്‍- പൂജപ്പുര, അനില്‍കുമാര്‍- കന്‍േറാന്‍മെന്‍റ്, സുമിത്രന്‍- മ്യുസിയം, പുരുഷോത്തന്‍- (സീനിയര്‍)- വട്ടിയൂര്‍കാവ്, ബേസില്‍ ജയിംസ്- മ്യൂസിയം, വിജയകുമാര്‍- ഫോര്‍ട്ട്, രാമചന്ദ്രന്‍- (സീനിയര്‍)-മ്യുസിയം, സോമശേഖരന്‍- മ്യൂസിയം, അശോകന്‍ വി.എസ്- മ്യുസിയം, റോജിമോന്‍- നേമം, അഭയന്‍- പോത്തന്‍കോട്, അനില്‍കുമാര്‍- പാങ്ങോട്, വിജയകുമാര്‍- (സീനിയര്‍)- വിളപ്പില്‍ശാല, സുധീഷ്- നെയ്യാറ്റിന്‍കര.
എസ്.ഐമാരായ സുരേഷ് വി. നായര്‍- വലിയതുറ, ഷാനവാസ്- വിഴിഞ്ഞം, ഷാജി- മെഡിക്കല്‍കോളജ്.
എ.എസ്.ഐമാരായ ബാലചന്ദ്രമേനോന്‍- ശ്രീകാര്യം, സുധാകരന്‍- വലിയതുറ, ശിവാനന്ദന്‍- കോവളം, മധു- ശ്രീകാര്യം, സുഗതന്‍- മെഡിക്കല്‍ കോളജ്.

തിരുവനന്തപുരം റൂറല്‍: രാജശേഖരന്‍- (സീനിയര്‍)- വിഴിഞ്ഞം, പോള്‍- (ഡ്രൈവര്‍)- ബാലരാമപുരം, സുരേഷ്ബാബു- വലിയമല, രാജേന്ദ്രന്‍- (സീനിയര്‍)- ആര്യന്‍കോട്, പോള്‍വിന്‍- (സീനിയര്‍)- ആര്യന്‍കോട്, സുരേന്ദ്രലാല്‍- (ഡ്രൈവര്‍)- നെയ്യാറ്റിന്‍കര, രാജു- ചിറയിന്‍കീഴ്, ഷറഫുദ്ദീന്‍- (സീനിയര്‍- മംഗലപുരം, അനില്‍കുമാര്‍- (സീനിയര്‍)- കിളിമാനൂര്‍, ബൈജു- (സീനിയര്‍)- പാങ്ങോട്, മുരളി- (ഡ്രൈവര്‍)- ആര്യനാട്, അജിത്കുമാര്‍- വിളപ്പില്‍ശാല, സ്വയിന്‍- പൂവാര്‍, ബാലചന്ദ്രന്‍- പൂവാര്‍, ഉപേന്ദ്രന്‍- പൂവാര്‍, മോഹന്‍കുമാര്‍- (സീനിയര്‍)- കാഞ്ഞിരംകുളം, സുരേന്ദ്രന്‍- കൊട്ടാരക്കര, ശ്രീനിവാസന്‍- വിഴിഞ്ഞം, സുരേഷ്കുമാര്‍- ഫോര്‍ട്ട് പി.എസ്, മഹേഷ്- ഫോര്‍ട്ട് പി.എസ്, സുരേന്ദ്രന്‍- (ഡ്രൈവര്‍)- ഫോര്‍ട്ട്, രജിത- മംഗലപുരം, ശ്രീകുമാര്‍- വിതുര, ബിജിരാജ്- ഈസ്റ്റ് കല്ലട, രാധാകൃഷ്ണന്‍ നായര്‍- (സീനിയര്‍)- ആറ്റിങ്ങല്‍.
എ.എസ്.ഐമാരായ ശ്രീധരന്‍- വിഴിഞ്ഞം, ജയകുമാര്‍- പോത്തന്‍കോട്, പ്രേംബാഷ- കാട്ടാക്കട, പ്രസന്നന്‍- കാട്ടാക്കട.


കൊല്ലം സിറ്റി
സി.പി.ഒമാര്‍: ഷാജഹാന്‍- ഫോര്‍ട്ട്, നാസര്‍- (സീനിയര്‍)- ആറ്റിങ്ങല്‍, കണ്ണന്‍- (ഡ്രൈവര്‍)- പാലോട്, സുനില്‍കുമാര്‍- (സീനിയര്‍)- പള്ളിത്തോട്ടം, ബാബുരാജന്‍- അഞ്ചാലുംമൂട്, ഉപേന്ദ്രന്‍- ഈസ്റ്റ് കൊല്ലം, ബിജു-(ഡ്രൈവര്‍)- വെസ്റ്റ് കൊല്ലം, ബൈജു- പാരിപ്പള്ളി, സുനി- പരവൂര്‍, ഡാനിയേല്‍ ജയിംസ്- കിളിക്കൊല്ലൂര്‍, രാജേന്ദ്രന്‍- (ഡ്രൈവര്‍)- കിഴിക്കൊല്ലൂര്‍, ബിജു- കരുനാഗപ്പള്ളി.
എസ്.ഐ രാജേഷ്- പരവൂര്‍.

കൊല്ലം റൂറല്‍
സി.പി.ഒമാര്‍: രാജന്‍ മാത്യു- (സീനിയര്‍)-കൊട്ടാരക്കര, ജലാലുദ്ദീന്‍- (സീനിയര്‍)- എഴുകോണ്‍, മാനോജ്- പൂയപ്പള്ളി, ശശിധരന്‍പിള്ള- കുണ്ടറ, മുരളീധരന്‍പിള്ള- കുണ്ടറ, മഫത്ത്ലാല്‍- കുണ്ടറ, ശിബു- കുണ്ടറ, ഗോപന്‍- കുണ്ടറ, സതീശന്‍- ഈസ്റ്റ് കല്ലട, ഗബ്രിയേല്‍- ശാസ്താംകോട്ട, വേണു- (സീനിയര്‍)- കരുനാഗപ്പള്ളി, പൃഥിരാജ്- (സീനിയര്‍)- കരുനാഗപ്പള്ളി, വേണുഗോപലപിള്ള- ശൂരനാട്, മധുസൂദനന്‍പിള്ള- പുനലൂര്‍, ബഷീര്‍- പുനലൂര്‍, സന്തോഷ്കുമാര്‍- അഞ്ചല്‍, ഇബ്രാഹിംകുട്ടി- (സീനിയര്‍)- അഞ്ചല്‍, മിര്‍സ- (ഡ്രൈവര്‍)- അഞ്ചല്‍, ഉദയന്‍- (ഡ്രൈവര്‍)- അഞ്ചല്‍, സുരേഷ്കുമാര്‍- (സീനിയര്‍)- കടക്കല്‍, മോഹനന്‍പിള്ള- പോത്തന്‍കോട് പി.എസ്, സുനില്‍- (സീനിയര്‍)- പരവൂര്‍, രാജു- (സീനിയര്‍)- വെസ്റ്റ് കൊല്ലം, ശ്രീകുമാര്‍- ചവറ, നരേന്ദ്രബാബു- പാരിപ്പള്ളി, ഒ.ടി. രാജന്‍- (സീനിയര്‍)- വെസ്റ്റ് കൊല്ലം, ജയചന്ദ്രന്‍- ഈസ്റ്റ് കൊല്ലം. കൊല്ലം സിറ്റി എ.എസ്.ഐമാരായ രമേശന്‍- ഈസ്റ്റ് കൊല്ലം, സുദര്‍ശനന്‍- ചവറ, ഹരിലാല്‍- അഞ്ചാലുംമൂട്, വിജയന്‍- ഇരവിപുരം, അജിത്കുമാര്‍- ഈസ്റ്റ് കൊല്ലം.
കൊല്ലം റൂറല്‍ എസ്.ഐ അശോക്കുമാര്‍- ഈസ്റ്റ് കൊല്ലം, എ.എസ്.ഐമാരായ ഷിഹാബുദ്ദീന്‍- കുന്നിക്കോട്.  

ആലപ്പുഴ
സുധീഷ്- കരുനാഗപ്പള്ളി, സുരേഷ്കുമാര്‍- (ഡ്രൈവര്‍)- എഴുകോണ്‍, സുരേഷ്കുമാര്‍- ചെങ്ങന്നൂര്‍, സുഭാഷ്- (ഡ്രൈവര്‍)- മാന്നാര്‍, ഷറഫുദ്ദീന്‍- നൂറനാട്, കൃഷ്ണന്‍കുട്ടി- നൂറനാട്, ഷമീര്‍- നൂറനാട്, അബ്ദുല്‍ സജാദ്- നൂറനാട്, സുജി- നൂറനാട്, സോമന്‍- മാവേലിക്കര, ഭദ്രന്‍- വള്ളിക്കുന്നം, വിദ്യാധരന്‍- വള്ളിക്കുന്നം, സുരേന്ദ്രന്‍പിള്ള- വള്ളിക്കുന്നം, അജയന്‍- തൃക്കുന്നപ്പുഴ, ഹരി- മാരാരിക്കുളം, സുനില്‍- ചേര്‍ത്തല, പ്രമോദ്- (ഡ്രൈവര്‍)- പൂച്ചക്കല്‍, അജയകുമാര്‍- പൂച്ചക്കല്‍, സാബു മാത്യു- (ഡ്രൈവര്‍)- കായംകുളം, ജയന്‍-(ഡ്രൈവര്‍)- കായംകുളം, അന്‍വര്‍- കായംകുളം, മധു- കായംകുളം, അബ്ദുസ്സമദ്- ട്രാഫിക്ക്, സായിമോന്‍- മുഹമ്മ, സതീശന്‍- സൗത്ത് ആലപ്പുഴ, തമ്പുരാന്‍- വെണ്‍മണി, ഇബ്രാഹിംകുട്ടി- സൗത്ത് ആലപ്പുഴ, കെ.എ. പോള്‍- കനകകുന്ന്. എ.എസ്.ഐമാരായ മുരളീധരന്‍- കൊടുമണ്‍, ശശികുമാര്‍- ചെങ്ങന്നൂര്‍, നടരാജന്‍- വള്ളിക്കുന്നം, മുരളീധരന്‍- പട്ടണക്കാട്, അശോക്കുമാര്‍- കായംകുളം, ഗോപാലന്‍- കായംകുളം, എം.എസ്. ജയന്‍- ട്രാഫിക്ക്, ശിവരാജന്‍- നൂറനാട്, ഹരിദാസ്- മാരാരിക്കുളം.
എസ്.ഐമാരായ പി.കെ. ശ്രീധരന്‍- നൂറനാട്, അനന്തലാല്‍- നോര്‍ത്ത് ആലപ്പുഴ, ബിബിന്‍- ചേര്‍ത്തല.


പത്തനംതിട്ട
സുരേഷ്കുമാര്‍- (ഡ്രൈവര്‍)- തെക്കുംഭാഗം, അനില്‍കുമാര്‍- കൊട്ടാരക്കര, സുദര്‍ശനന്‍- (സീനിയര്‍)- തിരുവല്ല, വിനോദ്കുമാര്‍- താന്നിതോട്, സോമന്‍- (ഡ്രൈവര്‍)- പേരനാട്, മനോജ്കുമാര്‍- അടൂര്‍, മോനി- താന്നിതോട്, ഷാഹുല്‍ഹമീദ്- (സീനിയര്‍)- അടൂര്‍, രവീന്ദ്രന്‍- അടൂര്‍, ജയകുമാര്‍- പത്തനംതിട്ട, വിജീഷ്- പുത്തൂര്‍, സുരേഷ്കുമാര്‍- പാലോട്, പ്രമോദ്- കരുനാഗപ്പള്ളി, രാധാകൃഷ്ണന്‍- (സീനിയര്‍)- ഏനാത്ത്, രാജുക്കുട്ടന്‍- പെരുമ്പെട്ടി, സുകു കെ. ദാസ്- (സീനിയര്‍)- തിരുവല്ല, സന്തോഷ്- അടൂര്‍, ശിവകുമാര്‍- അടൂര്‍, ജോണ്‍ ഫിലിപ്പ്- (ഡ്രൈവര്‍)- ഏനാത്ത്, ദിലീപ്ഖാന്‍- പത്തനാപുരം, ഷാജഹാന്‍- (സീനിയര്‍)- ചിറ്റാര്‍, ജോണ്‍ ജി- ചവറ തെക്കുംഭാഗം- ജയപാലന്‍- ഈസ്റ്റ് കല്ലട, സണ്ണി ജോര്‍ജ്- (സീനിയര്‍)- പേരുനാട്, ഭാസ്കരന്‍- (സീനിയര്‍)- പന്തളം, ഹുമയൂണ്‍- പന്തളം, ശരത്ചന്ദ്രന്‍- അടൂര്‍. എ.എസ്.ഐമാരായ രാജുപ്രസാദ്- തിരുവല്ല, രാധാകൃഷ്ണന്‍നായര്‍- തിരുവല്ല, വി.ടി. രാജു- കീഴ്വായ്പൂര്‍, ആനന്ദന്‍- പത്തനംതിട്ട, മുഹമ്മദ് അലി- പത്തനംതിട്ട.
എസ്.ഐമാരായ ടി.ആര്‍. സോമന്‍- പത്തനംതിട്ട, ജോസഫ് ജോണ്‍- വാകത്താനം.


കോട്ടയം
സോനലാല്‍- കരുനാഗപ്പള്ളി, സജികുമാര്‍- തിരുവല്ല, അജിത്കുമാര്‍- ചങ്ങനാശേരി, കെ.സി. അനീഷ്- കാഞ്ഞിരപ്പള്ളി, മാമച്ചന്‍ ജോസഫ്- കിടങ്ങൂര്‍, റെജിമോന്‍- വൈക്കം, അനീഷ്- (ഡ്രൈവര്‍)- രാമപുരം, രാജുനാഥന്‍ നായര്‍- ചിങ്ങവനം, കുമാരന്‍കുഞ്ഞ്- പാല, അജിത്കുമാര്‍- തൃക്കൊടിത്താനം, ബാബു- ഗാന്ധി നഗര്‍, ബാലചന്ദ്രന്‍- ഈസ്റ്റ് കോട്ടയം, മധു- വൈക്കം, വിജയകുമാര്‍- ഈരാറ്റുപേട്ട, രാജു- കുമരകം, ശിവി വര്‍ഗീസ്- കുറവിലങ്ങാട്, രഘുകുമാര്‍- ചിങ്ങവനം, രാജീവ്- ചങ്ങനാശേരി, ടി.വി. ബാബു- വെസ്റ്റ് കോട്ടയം, പീതാംബരന്‍ - വെസ്റ്റ് കോട്ടയം, രാജി മാത്യു- താമരശേരി.
എ.എസ്.ഐമാരായ ജോവിന്‍- ഏറ്റുമാനൂര്‍, ഷംസു- ഏറ്റുമാനൂര്‍, തമ്പി- ചിങ്ങവനം, നാസര്‍- കടുത്തുരുത്തി, ദേവസ്യ- മുണ്ടക്കല്‍, എന്‍.ആര്‍. ദാസപ്പന്‍- ഏറ്റുമാനൂര്‍, ജോര്‍ജ് അഗസ്റ്റിന്‍- മേലുകാവ്.


ഇടുക്കി
ഷാജി- പനങ്ങാട്, വിജയന്‍- (സീനിയര്‍)- തൊടുപുഴ, എം.എം. തോമസ്- ഇടുക്കി, നവാസ്- കരിങ്കുന്നം, കെ.ആര്‍. ഷാജി- (സീനിയര്‍)- ഇടുക്കി, വിജയന്‍- കാഞ്ഞാര്‍, ജയരാജ്- കട്ടപ്പന, അനില്‍ബാബു- (ഡ്രൈവര്‍)- നെടുങ്കണ്ടം, ഇ.ആര്‍. ഇസ്മായില്‍- ഇടുക്കി, വിനോദ്- (ഡ്രൈവര്‍)- വണ്ടന്‍മേട്, കെ.കെ. സോമന്‍- ഇടുക്കി, രജീഷ്- കാഞ്ഞാര്‍, സജി- മുണ്ടക്കയം, രാജു- മുഹമ്മ, ബിനോയ്തോമസ്- മേലുകാവ്, ജോസ്പ്രകാശ്- ചവറ തെക്കുംഭാഗം, റെജിമോന്‍- കോതമംഗലം.
എസ്.ഐമാരായ രഞ്ജന്‍ കെ. അരമന- മുണ്ടക്കയം, ഇ.വി. മനു- എരുമേലി.


കൊച്ചി സിറ്റി
 രവിചന്ദ്രന്‍- (ഡ്രൈവര്‍)- പുത്തന്‍കുരിശ്, സുരേഷ്കുമാര്‍- ആര്യന്‍കോട്, ബിനു- കാഞ്ഞിരംകുളം, കെ.ഡി. ഉല്ലാസ്- (മുഹമ്മ), ജോതിക്കുട്ടന്‍- (മാരാരിക്കുളം), സഫീര്‍- അരൂര്‍, സജീവ്- വൈക്കം, പ്രകാശന്‍- വൈക്കം, ജോബിദാസ്- കാലടി, സാജുമോന്‍- കോതമംഗലം, പ്രസാദ്- (ഡ്രൈവര്‍)- അങ്കമാലി, അയ്യൂബ്- നോര്‍ത്ത് പറവൂര്‍, സാംകുട്ടി- തിരുവൂര്‍, ശ്യാംകുമാര്‍- കൊച്ചി ഹാര്‍ബര്‍, നവാസ്- (ഡ്രൈവര്‍)- സിറ്റി ട്രാഫിക്ക്, സാഹിഷ് കുമാര്‍- പട്ടണക്കാട്, കെ.പി. അനില്‍കുമാര്‍- കുന്നംകുളം, ഒ.എം. ഷിബു- മുളന്തുരുത്തി, പ്രവീണ്‍കുമാര്‍- നെയ്യാറ്റിന്‍കര, ജബ്ബാര്‍- (സീനിയര്‍)- സെന്‍ട്രല്‍ പി.എസ്, അശോകന്‍- (ഡ്രൈവര്‍)- കസബ, രഘു- (സീനിയര്‍)- കസബ, ഹരികുമാര്‍- ഹില്‍പാലസ്, സനീപ്കുമാര്‍- വൈക്കം, ബെന്‍സി- നോര്‍ത്ത് പറവൂര്‍, സുധീര്‍- കൊച്ചി ടൗണ്‍ നോര്‍ത്ത്, ശ്രീലത- പട്ടണക്കാട്, ദീപ- ചേര്‍ത്തല. എ.എസ്.ഐ ജയാനന്ദന്‍- നോര്‍ത്ത് പറവൂര്‍. എസ്.ഐ ഫൈസല്‍- പൂച്ചക്കല്‍.


എറണാകുളം റൂറല്‍
ജോണി- (സീനിയര്‍)- കാലടി, ജോണ്‍സണ്‍- (സീനിയര്‍)- കാലടി, വേണു- (സീനിയര്‍)- അയ്യംപുഴ, സാജു- (സീനിയര്‍)- പെരുമ്പാവൂര്‍, സന്തോഷ്- (ഡ്രൈവര്‍)- കുറുപ്പംപടി, പ്രവീണ്‍- കുറുംപ്പംപടി, അജികുമാര്‍- മുളന്തുരുത്തി, സോജന്‍- മുളന്തുരുത്തി, വിജയന്‍- മുളന്തുരുത്തി, സ്റ്റാന്‍ലി സേവ്യര്‍- മുളന്തുരുത്തി, ജോണ്‍സണ്‍- ഈസ്റ്റ് ആലുവ, ഷിജിത്ത്- ഈസ്റ്റ് ആലുവ, രഘു- ചെങ്ങമനാട്, വിജയന്‍- അങ്കമാലി, കുര്യാക്കോസ്- പുത്തന്‍വേലിക്കര, ആന്‍റണി- വടക്കേക്കര, കൃഷ്ണകുമാര്‍- (സീനിയര്‍)- നോര്‍ത്ത് പറവൂര്‍. എ.എസ്.ഐമാരായ കുര്യന്‍- അയ്യംപുഴ, ജമാല്‍- ഈസ്റ്റ് ആലുവ, അഷറഫ്- ഈസ്റ്റ് ആലുവ.
എസ്.ഐ ശ്രീകുമാരന്‍ നായര്‍- നോര്‍ത്ത് പറവൂര്‍.
ഡി.വൈ.എസ്.പി മുരളീധരന്‍- കോടനാട്.


തൃശൂര്‍ സിറ്റി
തുളസീദാസ്- ഈസ്റ്റ് ടൗണ്‍, ദിലീപ്- ഈസ്റ്റ് ടൗണ്‍, പി.എം. ജോസ്- ഈസ്റ്റ് ടൗണ്‍, ജയന്‍- ഈസ്റ്റ് ടൗണ്‍, അജയന്‍- ഈസ്റ്റ് ടൗണ്‍, മൂസ- ഈസ്റ്റ് ടൗണ്‍, സജീവ്- ഈസ്റ്റ് ടൗണ്‍, ബാബു- ഈസ്റ്റ് ടൗണ്‍, ഷാജി- ഈസ്റ്റ് ടൗണ്‍, മനോജ്- ഈസ്റ്റ് ടൗണ്‍, ബാബു- വാളയാര്‍, മുരളീ- (സീനിയര്‍)- മണ്ണൂത്തി, ആന്‍േറാ- വിയൂര്‍, ഗിരിജന്‍- (ഡ്രൈവര്‍)- ഇരിങ്ങാലക്കുട.

തൃശൂര്‍ റൂറല്‍
രാധാകൃഷ്ണന്‍- ചേര്‍പ്പ്, മുനീര്‍- കുന്നംകുളം, ശിവദാസന്‍- കുന്നംകുളം, ജോസ് ആന്‍റണി- താമരശേരി. എ.എസ്.ഐ വര്‍ഗീസ്- കുന്നംകുളം


പാലക്കാട്
മുഹമ്മദാലി- (സീനിയര്‍)- അരീക്കോട്, ദിലീപ്കുമാര്‍- ആലത്തൂര്‍, ബിജുമോന്‍- സെന്‍ട്രല്‍ പി.എസ്, ബെന്നി- വടക്കഞ്ചേരി, മെന്‍റസ് എ. പോള്‍- വാളയാര്‍, ജോളി സെബാസ്റ്റ്യന്‍- തൃത്താല, ഷമീം- നോര്‍ത്ത് പാലക്കാട്, സന്തോഷ്കുമാര്‍- സൗത്ത് പാലക്കാട്, ജോ അരോഗ്യരാജ്- (ഡ്രൈവര്‍)- ഒലവക്കോട്, ഉണ്ണികൃഷ്ണന്‍- വടക്കാഞ്ചേരി, മോഹന്‍ദാസ്- നോര്‍ത്ത് പാലക്കാട്. ആര്‍.എസ്.ഐ കെ. ഗംഗാധരന്‍- വാളയാര്‍.


മലപ്പുറം
അഹമ്മദ്- നിലമ്പൂര്‍, പ്രദീപ്- ചങ്ങരംകുളം, മുഹമ്മദ് അഷറഫ്- പൊന്നാനി, മനോഹരന്‍- (സീനിയര്‍)- കുറ്റിപ്പുറം, ശ്രീകുമാര്‍- മഞ്ചേരി, മോഹന്‍ദാസ്- (സീനിയര്‍)- തിരൂര്‍, സുധീഷ്- നെയ്യാറ്റിന്‍കര, ബൈജു- കൊല്ലം ഈസ്റ്റ്, അനീഷ്- കൊല്ലം ഈസ്റ്റ്, ഷിബു- കുണ്ടറ. എ.എസ്.ഐമാരായ മുഹമ്മദ്- തിരൂര്‍, ടി. വിന്‍സെന്‍റ്- മലപ്പുറം,
ഡി.വൈ.എസ്.പി കെ.എ. സുരേഷ് ബാബു- കോട്ടക്കല്‍.


കോഴിക്കോട് സിറ്റി
ബിജു- (അസി. കമാന്‍ഡന്‍റ്)- ശക്തി കുളങ്ങര, ജൂബി നായര്‍- മലപ്പുറം, ഉല്ലാസ്കുമാര്‍- (സീനിയര്‍)- സിറ്റി ട്രാഫിക്, സുജിത്- സിറ്റി ട്രാഫിക്ക്, മോഹന്‍ദാസ്- (ഡ്രൈവര്‍)- സിറ്റി ട്രാഫിക്ക്, ഹരിപ്രസാദ്- (ഡ്രൈവര്‍)- നടക്കാവ്, ഷാനോജ് പ്രകാശ്- ഇലന്തൂര്‍, മുരളി- പന്നിയാങ്കര, വിശ്വനാഥന്‍- പന്നിയാങ്കര, ഡാനി രവീന്ദ്രന്‍- ചേവയൂര്‍ പി.എസ്, ഉദയകുമാര്‍- (ഡ്രൈവര്‍)- സിറ്റി ട്രാഫിക്, സുധീര്‍ ലാല്‍- നേമം, ഹരീഷ്ബാബു- ചവയൂര്‍, ദേവദാസന്‍-കുന്നമംഗലം.
എസ്.ഐമാരായ എം.വി. പളനി- കസബ, ഗണേഷ്കുമാര്‍- കൊടുവള്ളി.
എ.എസ്.ഐ അഷറഫ്- സിറ്റി ട്രാഫിക്.


കോഴിക്കോട് റൂറല്‍
സജിത്ത്- കുറ്റിയാടി, ജയകുമാര്‍- ബാലുശേരി, കെ.വി. മുഹമ്മദ്- (സീനിയര്‍)- വടകര, ശിബിലി- അരീക്കോട്,
എ.എസ്.ഐ പി.പി. റോയി- കേളകം.


കണ്ണൂര്‍
ധര്‍മരാജന്‍- (ഡ്രൈവര്‍)- കണ്ണവം, രാഹുല്‍- തലശേരി, റെജീന- തലശേരി, സതീശന്‍- കണ്ണൂര്‍ ടൗണ്‍, ചാക്കോ- (സീനിയര്‍), ഉളിക്കല്‍, സുനില്‍കുമാര്‍- (സീനിയര്‍)- കണ്ണൂര്‍ ടൗണ്‍, സന്തോഷ്കുമാര്‍- (ഡ്രൈവര്‍)- സിറ്റി ട്രാഫിക്, മോഹനന്‍- കണ്ണൂര്‍ ട്രാഫിക്, രാജീവന്‍- (ഡ്രൈവര്‍)- കൂത്തുപറമ്പ്.
എസ്.ഐ ദിനേഷ് കോറോത്ത്- താമരശേരി.
എ.എസ്.ഐമാരായ ഗോപാലന്‍- ഇരിട്ടി, പി.പി. രാമകൃഷ്ണന്‍- തളിപ്പറമ്പ്.


വയനാട്
മുഹമ്മദ് സമീര്‍- തലയോലപറമ്പ്, ഷെരീഫ്- വടകര, ഹരികൃഷ്ണന്‍- (ഡ്രൈവര്‍)- വൈത്തിരി, ദാമോധരന്‍- (സീനിയര്‍)- ബത്തേരി, ഷാജഹാന്‍- (ഡ്രൈവര്‍)- വെള്ളമുണ്ട, എ.വി. ബിജു- മേപ്പാടി, നെസ്സി- (ഡ്രൈവര്‍)- കമ്പലക്കാട്, എം.ബി. ജയകുമാര്‍- പുല്‍പ്പള്ളി, ബി. ലാല്‍- (കിളിമാനൂര്‍), അബ്ദുല്‍ മുനീര്‍- ബത്തേരി, ഇബ്രാഹിം- മേപ്പാടി.
എ.എസ്.ഐ പി.പി. ജോര്‍ജ്- ബത്തേരി.


കാസര്‍കോഡ്
ആല്‍ഫി റസല്‍- (സീനിയര്‍)- ആര്യന്‍കോട്, രാകേഷ്- (ഡ്രൈവര്‍)- കാസര്‍കോഡ്, ചന്ദ്രശേഖരന്‍- കാസര്‍കോഡ്, നിക്സണ്‍- ചാവറ തെക്കുംഭാഗം, ജനാര്‍ദനന്‍- (സീനിയര്‍)- ബേക്കല്‍, ഗോപാലകൃഷ്ണന്‍- (സീനിയര്‍)- നീലേശ്വരം, രാമൂട്ടി- സീനിയര്‍- കാസര്‍കോഡ്, ഭരതന്‍- പയ്യന്നൂര്‍, ദാമോധരന്‍- കാസര്‍കോഡ്, സന്തോഷ്- (സീനിയര്‍)- ചെന്തേര, മോഹനന്‍- (സീനിയര്‍)- ചെന്തേര, ചന്ദ്രന്‍- ഹോസ്ദുര്‍ഗ്, അശോകന്‍- (സീനിയര്‍)- ഹോസ്ദുര്‍ഗ്, ലാലു- കുണ്ടറ, ജോയി- പൊഴിയൂര്‍, ജലന്‍മോന്‍- പൊഴിയൂര്‍.


എം.എസ്.പി
അജീഷ്- വിഴിഞ്ഞം, ജസ്റ്റിന്‍ലാല്‍- വെള്ളറട, മനോഹരന്‍- നെയ്യാറ്റിന്‍കര, എന്‍.ടി. ഷിജു (കൊയിലാണ്ടി).


എസ്.എ.പി
സന്തോഷ് ചാര്‍ളി- പേരൂര്‍ക്കട, അജി ജോസഫ്- പേട്ട, ജയശങ്കര്‍- ബാലരാമപുരം, വിനോദ് ലാല്‍- പേരൂര്‍ക്കട, പ്രിദ്യുമ്നന്‍- പേരൂര്‍ക്കട, ഷാജി- പേരൂര്‍ക്കട, അജീഷ്- കാഞ്ഞിരംകുളം.


കെ.എ.പി
പത്മകുമാര്‍- നോര്‍ത്ത് പറവൂര്‍, മുഹമ്മദ്ദാലി- ഗുരുവായൂര്‍, ജഹാംഗീര്‍- മെഡിക്കല്‍കോളജ്, കെ.ടി. ഗോപിനാഥ്- അമ്പലവയല്‍.

കെ.എ.പി സെക്കന്‍ഡ് ബെറ്റാലിയന്‍
ഉണ്ണികൃഷ്ണന്‍- മലപ്പുറം, ടി.എം. ഗോപി- പേരൂര്‍കട, കെ. പ്രേംകുമാര്‍- ചെറുപ്പളശേരി.


കെ.എ.പി തേര്‍ഡ് ബെറ്റാലിയന്‍
എല്‍. വിബിന്‍- (കൊട്ടിയം), ഷെറി- അഞ്ചാലുംമൂട്, അനീഷ്- ഈസ്റ്റ് കല്ലട, മുഹമ്മദ് ഷാഫി- പാരിപ്പള്ളി, ഷൈജു- ഈസ്റ്റ് കൊല്ലം, എസ്.വി. വിബു- പൂയംപ്പള്ളി, അതുല്‍രാജ്- കായംകുളം. ഷെര്‍ളി- ഈസ്റ്റ് കല്ലട, എ.എസ്.ഐമാരായ സലീം- അടൂര്‍, പ്രസാദ്- അടൂര്‍, ദേവദാസ്- അടൂര്‍, പി.എം. ഗോപി- (നെടുംബാശേരി).


കെ.എ.പി ഫോര്‍ത്ത് ബെറ്റാലിയന്‍
കെ.വി. പ്രവീഷ്- തലശേരി, രമേഷ്കുമാര്‍- (ഡ്രൈവര്‍)- വടകര, പത്മജന്‍- ശ്രീകണ്ഠപുരം, എ.പി.എസ്.ഐ ഹാഷിം- ആലപ്പുഴ സൗത്ത്.

കെ.എ.പി ഫിഫ്ത്ത് ബെറ്റാലിയന്‍
രാജീവ്- ഈസ്റ്റ് കല്ലട, തോമസ് സ്റ്റാന്‍ലി- ചങ്ങനാശേരി, എം. സജിത്ത്- മാരാരിക്കുളം, സുജേഷ് സുകുമാരന്‍- ഏറ്റുമാനൂര്‍, കെ. സന്തോഷ്- (സി.ബി.സി.ഐ.ഡി)- പാലക്കാട്. എ.എസ്.ഐ രാധാകൃഷ്ണപിള്ള- അഞ്ചാലുംമൂട്.


തിരുവനന്തപുരം റേഞ്ച്
എസ്.ഐമാരായ തങ്കരാജ്, വിജയന്‍- ആറ്റിങ്ങല്‍, സുനില്‍കുമാര്‍- വെഞ്ചാറമൂട്, വി.ടി. രാജു- തിരുവല്ല, രാജേഷ്- കൊല്ലം സിറ്റി. സി.ഐമാരായ മുഹമ്മദ് ഫാരി- കഴക്കൂട്ടം, എ.എ. റോക്കി- അടൂര്‍.

കെ.ഇ.പി.എ തൃശൂര്‍
പി.വി. സുധീഷ്- പുതുക്കാട്, അഷറഫ്- വിയ്യൂര്‍, സോളമന്‍- തെക്കുംഭാഗം, രാമചന്ദ്രന്‍- വിയ്യൂര്‍, എം.ആര്‍. രമേശന്‍- (ഹില്‍പ്പാലസ്).


പൊലീസ് ട്രൈയിനിങ് കോളജ് തിരുവനന്തപുരം
ജിജോ കെ. കുട്ടപ്പന്‍- മലയിന്‍കീഴ്

റെയില്‍വേ
രതീന്ദ്രന്‍- കൊല്ലം, രത്നദാസ്- ഹേമാംബികാനഗര്‍.


ടെലി
രാജേന്ദ്രന്‍- മെഡിക്കല്‍ കോളജ്, ജയകുമാര്‍- പേരൂര്‍ക്കട, അനില്‍കുമാര്‍- മലപ്പുറം, യു. ഷിബിന്‍- അരീക്കോട്, കെ. ബിനുലാല്‍- കാട്ടാക്കട, ജി. സതീശന്‍- പേരൂര്‍ക്കട, എം. ബിജു- കുണ്ടറ, എ.എം. സുധീര്‍ഖാന്‍- വട്ടപ്പാറ.


എ.ഡി.ജി.പി ഇന്‍റലിജന്‍സ്
ജി.എസ്. രാജീവന്‍- പേരൂര്‍ക്കട, സുഗതകുമാര്‍- കാഞ്ഞിരംകുളം, കെ. വിജയകുമാര്‍- പൂജപ്പുര, ഷാലി ബാബു- കാലടി, എ.എസ്.ഐമാരായ ടി. മോഹനന്‍- സിറ്റി ട്രാഫിക്, റസലയ്യന്‍- മ്യൂസിയം, സുനില്‍- ശ്രീകാര്യം, സുനില്‍കുമാര്‍- കന്‍േറാന്‍മെന്‍റ്, വിന്‍സെന്‍റ്- തിരുവല്ല, സി. വിജയകുമാര്‍- കാട്ടാക്കട, കെ.ഐ. ബേബി- പുത്തന്‍കുരിശ്, രാമചന്ദ്രന്‍- ഗുരുവായൂര്‍, സി.ആര്‍. ദിനേശ്കുമാര്‍- ഗുരുവായൂര്‍, ടി. മോഹനന്‍- കോഴിക്കോട് സിറ്റി, കെ. കമലാക്ഷന്‍- നെടുംബാശേരി, എ.എസ്.ഐ പി.ടി. ദേവസ്യ- മുണ്ടക്കയം, എസ്.പി ഭുവനചന്ദ്രന്‍- പേരൂര്‍ക്കട.


തൃശൂര്‍ റേഞ്ച്
എ.എസ്.ഐമാരായ എ. സുനില്‍രാജ്- മേലാറ്റൂര്‍, വി. കൃഷ്ണന്‍കുട്ടി- കുന്നംകുളം, ശിവശങ്കരന്‍- ആലത്തൂര്‍.


ഇ.ഒ.ഡബ്ള്യു തേര്‍ഡ് കോഴിക്കോട്
ഡി.വൈ.എസ്്.പി വൈ.ആര്‍. റെസ്റ്റം- കീഴ്വായ്പൂര്‍.

എച്ച്.എച്ച്.ഡബ്ള്യു സെക്കന്‍ഡ് എറണാകുളം
സെബാസ്റ്റ്യന്‍ ടി. ജോസഫ്- പേരൂര്‍ക്കട.


എച്ച്.എച്ച്.ഡബ്ള്യു തേര്‍ഡ് കോഴിക്കോട്
എ.എസ്.ഐ പി.എം. ഗോപാലകൃഷ്ണന്‍- അടൂര്‍.

 ഒ.സി.ഡബ്ള്യു സെക്കന്‍ഡ് എറണാകുളം
സി.ഐ ജൂബി മാത്യു ജോര്‍ജ്-  സൗത്ത് പാലക്കാട്, രമേശന്‍- കളമശേരി



രൂപ പിടിച്ച "വാസ്തു'വാല്‍ !

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക
കുറച്ചു നാളായി ഇന്ത്യന്‍ രൂപയ്ക്ക് ശനിയുടെ അപഹാരമാണ്.   ഡോളറിനെതിരെ ഇന്ത്യന്‍ രൂപക്കുള്ള മൂല്യം  ഇടിഞ്ഞു കൊണ്ടേ ഇരിക്കുന്നു. കാലാകാലങ്ങളായി അത്തരം ഇടിവിനും മൂല്യച്യുതിക്കും   രാഷ്ട്രീയവും  സാമ്പത്തികവും അന്തര്‍ദേശീയവുമായ  പല കാരണങ്ങളും ഇടപെടലുകളും  ഉണ്ടെന്നു എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അടുത്തിടെ ഉണ്ടായ ഇടിവ് 'വാസ്‌തു' ശരിയല്ലാത്തത് കൊണ്ടാണെന്ന്  ഗുവഹട്ടിയിലെ രാജ്കുമാര്‍ ജാഞ്ചാരി എന്ന വാസ്‌തു വിദഗ്ദന്‍ പറയുന്നു. രൂപയുടെ ചിഹ്നമാണത്രെ  എല്ലാ പ്രശ്നത്തിനും കാരണം. "ര" എന്ന്‌ ദേവനാഗരിക ലിപിയ്ക്ക് കഴുത്തിന്‌ കുറുകെ ഉള്ള വര തീരെ ശരിയല്ലെന്നും ആ വര വാസ്‌തു പ്രകാരം മോശം അനുഭവം ഉണ്ടാക്കുമെന്നുമാണ് ജാഞ്ചാരി  വചനം. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം 23 % ആണ്‌ ഇടിഞ്ഞത്. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന്  ജാഞ്ചാരി  ഇന്ത്യയുടെ പ്രധാന മന്ത്രിക്കയച്ച  കത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഏകത്വത്തെ കീറി മുറിക്കുന്ന പോലെയാണ് ആ വരയെന്നും ജാഞ്ചാരി കണ്ടെത്തിയിട്ടുണ്ട്   .    ഗുവഹട്ടിക്കാരന്‍ തന്നെയായ ഗുവാഹട്ടി ഐ.ഐ.ടി  ഡിസൈന്‍  വകുപ്പിലെ അസി.പ്രൊഫസര്‍ ഉദയകുമാര്‍  ധര്‍മലിംഗം ആണ്‌ 2010 ല്‍ രൂപക്കു ചിഹ്നം  ഡിസൈന്‍ ചെയ്തത്.    "വാസ്‌തു നോക്കിയല്ല, യുക്തിയും ഭംഗിയും  ഉപയോഗ ക്ഷമതയും മറ്റു ചിഹ്നങ്ങളോട്  കിടപിടിക്കുന്നതുമായ   ചിനം വേണമെന്ന് മാത്രമേ കരുതിയുള്ളൂ. അങ്ങനെയൊരു ആശങ്ക ഉണ്ടെന്നു തോന്നിയെങ്കില്‍ സര്‍ക്കാരിനു മാറ്റാമല്ലോ " എന്ന്‌  ഉദയകുമാര്‍   വ്യക്തമാക്കി.
രാജ്യത്ത് ജാതി മത ഭേദമന്യേ  വലിയ ആരാധകര്‍ ഉള്ള ഒന്നാണ് വാസ്‌തു. വീട് നിര്‍മാണത്തിന് വാസ്‌തു നോക്കാത്തവര്‍ വിരളം. അത്‌ കൊണ്ട് തന്നെ രൂപയുടെ ചിഹ്നം മാറ്റുന്നതാണ് നല്ലതെങ്കില്‍ അതുടന്‍ വേണമെന്ന് പലരും ആവശ്യപ്പെടുന്നുമുണ്ട്.

2012, ജൂൺ 2, ശനിയാഴ്‌ച

അക്ഷരമെണ്ണി ജോര്‍ഡീ റെക്കോര്‍ഡിലേക്ക്

ഇംഗ്ളീഷ് വാക്കുകള്‍ അങ്ങോട്ട് പറഞ്ഞ് തീരും മുമ്പേ ഇങ്ങോട്ട് അവയിലെ അക്ഷരങ്ങളുടെ എണ്ണം പറയുന്ന ജോര്‍ഡി പൊറ്റാസ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക്. ഇംഗ്ളീഷ് വാക്കുകളിലെ അക്ഷരങ്ങള്‍ തലതിരിച്ച് നിമിഷനേരം കൊണ്ട്  പറഞ്ഞ് ഗിന്നസ് റെക്കോര്‍ഡ് നേടിയ മൂവാറ്റുപുഴയിലെ പാചക വാതക വിതരണക്കാരനായ ജോബ് പൊറ്റാസിന്‍െറ മകനാണ് ഈ മിടുക്കന്‍. എറണാകുളം പ്രസ് ക്ളബിലാണ് ജോര്‍ഡിയുടെ റെക്കോര്‍ഡ് പ്രകടനം നടന്നത്. ആദ്യ ശ്രമത്തില്‍ തന്നെ റെക്കോര്‍ഡിന് അര്‍ഹത നേടി. 16 ന് മുകളില്‍ അക്ഷരങ്ങളുള്ള അമ്പതുവാക്കുകള്‍ വെറും മൂന്ന് മിനിറ്റ് അഞ്ച് സെക്കന്‍റ് കൊണ്ടാണ് ഈ ഇരുപത്തിനാലുകാരന്‍ എണ്ണി പറഞ്ഞത്. മൂന്ന് മിനിട്ടും 24 സെക്കന്‍റുമെടുത്ത രണ്ടാം ശ്രമത്തില്‍ ‘പരിസ്ഥിതി സംരക്ഷണ തല്‍പ്പര വിരുദ്ധന്‍’ എന്നതിന്‍െറ ഇംഗ്ളീഷ് പദം വില്ലനായെങ്കിലും
ലിംക നിയമ മനുസരിച്ച് മറ്റൊരു പദത്തിന്‍െറ കൃത്യമായ എണ്ണം പറഞ്ഞ് ജോര്‍ഡി ആ കുറവ് പരിഹരിച്ചു.  സൗത്ത് മാറാടിയിലെ പൊറ്റാസ് കുടുംബത്തിലെ ജോര്‍ഡിയുടെ മറ്റ് നാല് സഹോദരങ്ങള്‍ക്കും ഇതേ കഴിവുണ്ട്. ജോബിന്‍െറ അഞ്ച് മക്കളില്‍ രണ്ടാമത്തെയാളാണ് ജോര്‍ഡി. പൂനെ സിംബയോസിസ് നിയമ സ്കൂളില്‍ നിന്നും നിയമ ബിരുദവും കളമശേരി എസ്.സി.എം.എസില്‍ നിന്ന് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദവും നേടിയ ജോര്‍ഡിക്ക് ഐ.ഡി.ബി.ഐ ബാങ്കില്‍ അസി. മാനേജരായി ജോലിക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. അഭിനയത്തിലും പാട്ടിലും താല്‍പര്യമുള്ള ജോര്‍ഡി നായകനായ ‘പാസ് പാസ്’ എന്ന സിനിമ ആറുകൊല്ലം മുമ്പ് ഷൂട്ടിങ് പൂര്‍ത്തിയായെങ്കിലും സാങ്കേതിക തടസങ്ങളാല്‍ റിലീസ് നടന്നില്ല. എങ്കിലും നാടകങ്ങളിലും ഭക്തി ഗാന കാസറ്റുകളിലും ആകാശവാണിയിലും ജോര്‍ഡി സജീവമാണ്. സാഹിത്യം, വൈദ്യശാസ്ത്രം, നിയമം, ഇംഗ്ളീഷ് എന്നീ വിഭിന്ന വിജ്ഞാന മേഖലയില്‍ നിന്നുള്ള വാക്കുകളാണ് ജോര്‍ഡി നേരിട്ടത്.  മഹാരാജാസ് കോളജ് ഇംഗ്ളീഷ് ഗവേഷണ വിഭാഗം മുന്‍ മേധാവി ആയിരുന്ന പ്രഫ. രംഗരാജന്‍, മാധ്യമ പ്രവര്‍ത്തകന്‍ തോമസ് മാത്യു, പ്രഫ. ഇ.വി. ജോസ് എന്നിവരാണ് പ്രകടനം വിലയിരുത്തിയത്. രണ്ടുവര്‍ഷം മുമ്പ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയിട്ടുണ്ട്. നേരത്തെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജര്‍ ആയിരുന്ന ലൗലിയാണ് അമ്മ. മര്‍ച്ചന്‍റ് നേവി ഓഫിസറായ അനിത്ത്, എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അനൂജ്, ജാക്സ്, പ്ളസ് വണ്‍ വിദ്യാര്‍ഥിനി ജെമീമ എന്നിവര്‍ സഹോദരങ്ങളാണ്.







ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...