Male Prostitution എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Male Prostitution എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 31, വ്യാഴാഴ്‌ച

ആണ്‍ വാണിഭം- കച്ചവട രീതികള്‍ NFI MEDIA FELLOWSHIP News Article


e-jalakam online portal ആണ്‍ വാണിഭം-  കച്ചവട രീതികള്‍ 
കാശ് കൊടുത്താല്‍ കിട്ടാത്തത് എന്തുണ്ട് ഈ ലോകത്ത് ?  കൊടുക്കുന്ന കാശിന്റെ മൂല്യം തുല്യം ആയിരിക്കണമെന്ന് വാങ്ങുന്നവനു ആഗ്രഹം കാണും. ആ ആഗ്രഹത്തെ സംതൃപ്തം ആക്കുന്ന ഉല്‍പ്പന്നം കിട്ടുക എന്നതാണ് മുഖ്യം . അപ്പോള്‍ ഉല്‍പ്പന്നം വിറ്റഴിക്കാന്‍ ഏറ്റവും ആക്ര്‍ഷകമായ്‌ പരസ്യങ്ങളോരുക്കുക പതിവാണ്. കേരളത്തില്‍ വളര്‍ന്നു വരുന്ന ആണ്‍ വാണിഭ മാര്‍ക്കറ്റും വിഭിന്നമല്ല. സ്ത്രീകളാണ് ഉപഭോക്താക്കള്‍..

ലോകമൊട്ടാകെ പെണ്‍വേശ്യകളെ അപേക്ഷിച്ച് ആണ്‍വേശ്യകള്‍ ഭൂരിഭാഗവും ‘തനിയെ’ ആണ്  ശരീരക്കച്ചവടം നടത്തുന്നത്. സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നതിന് ‘പിമ്പ്’ അഥവാ കൂട്ടിക്കൊടുപ്പുകാരന്‍ ഉണ്ടാകും. പുരുഷവേശ്യകളുടെ മേഖലയില്‍ കൂട്ടിക്കൊടുപ്പുകാരില്ല.

സ്വയം പരസ്യപ്പെടുത്താന്‍ ഇന്‍്റര്‍നെറ്റിലും പത്രങ്ങളിലും മാസികകളിലും ടിവികളിലും പരസ്യം നല്‍കുകയാണ് പതിവ് . ഇന്‍്റര്‍നെറ്റില്‍ തന്നെ മെയ്ല്‍ എസ്കോര്‍ട്ട് വെബ്സൈറ്റുകള്‍, പരസ്യങ്ങള്‍ക്കായുള്ള പോര്‍ട്ടലുകള്‍, യൂട്യൂബ്, ബ്ളോഗുകള്‍; ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകള്‍ എന്നിവയും ഉപയോഗിച്ചു വരുന്നുണ്ട്. ന്യുയോര്‍ക്കിലെ ‘ദ ഫോര്‍ കോര്‍ണേഴ്സ്’, ലോസ് ആഞ്ചലസിലെ സാന്‍്റാ മോണിക്ക ബൊളിവേഡ് , സാന്‍ഫ്രാന്‍സിസ്കോയിലെ പോക്ക് സ്ട്രീറ്റ് ഗുച്ച് തുടങ്ങിയ തെരുവുകള്‍; മദ്യശാലകള്‍, ക്ളബുകള്‍ എന്നിവിടങ്ങളിലും ഇക്കൂട്ടര്‍ സ്വയം വില്‍പ്പന നടത്തുന്നു. 

ഇന്ത്യയില്‍  പെണ്‍വാണിഭത്തിനായി വേശ്യാലയങ്ങള്‍, സ്നാനകേന്ദ്രങ്ങള്‍,  സംഗീത-നൃത്താലയങ്ങള്‍,  വേശ്യാതെരുവുകള്‍ എന്നിവ ഉള്ളതുപോലെ ആണ്‍വാണിഭത്തിനായി  ഇത്തരം സ്ഥിരം കേന്ദ്രങ്ങളില്ല. എന്നാല്‍ ലോകത്തിന്‍്റെ മറ്റു ഭാഗങ്ങളില്‍ ആണ്‍വേശ്യകള്‍ക്കായി വേശ്യാലയങ്ങള്‍ വരെയുണ്ട്.

തെക്കുകിഴക്കന്‍ ഏഷ്യയിലെ തായ്ലന്‍ഡ്, ഫിലിപ്പീന്‍സിലെ മനില ,  അമേരിക്കയിലെ വലിയ നഗരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആണ്‍വേശ്യാലയങ്ങള്‍ ധാരാളമായുണ്ട്. റഷ്യയില്‍ മസാജ് പാര്‍ലറുകളുടെ മറവിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 
സ്വന്തം നിലക്കോ ഏജന്‍സിയുടെ കീഴിലോ മെയ്ല്‍ എസ്കോര്‍ട്ടുകളായി പ്രവര്‍ത്തിക്കുന്നവര്‍ ആണ് ഇന്ത്യയിലും കേരളത്തിലും കൂടുതല്‍. . 
ഇവര്‍ ആദ്യം ചെയ്യുന്നത് ഒരു കള്ളപ്പേര് സ്വീകരിക്കലാണ്. ഇടപാടുകാരോട് യഥാര്‍ത്ഥ പേര് വെളിപ്പെടു·രുതെന്നാണ്  ഏജന്‍സികള്‍ നല്‍കുന്ന ആദ്യ നിര്‍ദേശം. അടുത്തത് ഏതെങ്കിലും മൊബൈല്‍ കമ്പനിയുടെ പ്രീപെയ്ഡ് നമ്പര്‍ സ്വന്തമാക്കാനാണ്.   പ്രീപെയ്ഡ് നമ്പര്‍ പിന്തുടര്‍ന്ന് ഉടമയെ ഒരിക്കലും കണ്ടെത്താനാകില്ലത്രെ!

മഞ്ഞപ്പത്രങ്ങളിലും ഇന്‍്റര്‍നെറ്റിലും പരസ്യം ചെയ്യലാണ് അടുത്തപടി. കസ്റ്റമറെ ഒറ്റവായനയില്‍ വലയില്‍ വീഴ്തുന്ന  പരസ്യങ്ങളാണ് ഇവര്‍ നല്‍കുക. കസ്റ്റമറുടെ അടുത്തെക്ക്  മികച്ച രീതിയില്‍ വസ്ത്രധാരണം നടത്തിയാണ് കാണാന്‍ പോകുക. പിന്നെ കച്ചവടമുറപ്പിക്കലാണ്. വൈവിധ്യമാര്‍ന്ന ലൈംഗിക കേളികളുടെ വിവരണങ്ങള്‍ നിരത്തിയാണ് മെയ്ല്‍ എസ്കോര്‍ട്ടുകള്‍ ഇടപാടുകാരികളെ ആകര്‍ഷിക്കുന്നത്. 

കച്ചവടമുറപ്പിച്ചു കഴിഞ്ഞാല്‍  ഇടപാടുകാരിയുടെ സൗകര്യമനുസരിച്ചുള്ള സ്ഥലവും സമയവും തീരുമാനിക്കും. പക്ഷേ  മെയ്ല്‍ എസ്കോര്‍ട്ടുകളെ ആ സ്ഥലത്തെക്ക് കൊണ്ടുപോകേണ്ടതും തിരിച്ചെത്തിക്കേണ്ടതും അതിനുള്ള വാഹന സൗകര്യമൊരുക്കേണ്ടതും ഇടപാടുകാരിയാണ്. അല്ളെങ്കില്‍ സ്ത്രീയെ മെയ്ല്‍ എസ്കോര്‍ട്ടുകള്‍ സ്വന്തം വാഹനത്തില്‍ ‘പിക്ക്’ ചെയ്യും. അതേ വാഹനത്തില്‍ കിടപ്പറ ഒരുക്കിയോ   , ഹോട്ടല്‍, ഫ്ളാറ്റ്, വീട് എന്നിവിടങ്ങളില്‍ കൊണ്ടുപോയോ ‘സേവനം’ നല്‍കും. ആവശ്യമനുസരിച്ചുള്ള പ്രായത്തിലും ശരീരഘടനയിലും  ഉള്ളവരെ തെരഞ്ഞെടുക്കാന്‍ ഒട്ടുമിക്ക ഏജന്‍സികളും സൗകര്യമൊരുക്കുന്നുണ്ട്.
വശ്യമായ പെരുമാറ്റമാണ് ഒരു പുരുഷവേശ്യയ്ക്കു വേണ്ട പ്രധാന ഗുണമായി പറയപ്പെടുന്നത്, പിന്നെ യുവാക്കളായിരിക്കുക. 28 നു താഴെ പ്രായമുള്ളവര്‍ക്കാണ് ആവശ്യക്കാരേറെ! 20നും താഴെ പ്രായമുള്ളവരെ കൊത്തിക്കൊണ്ടു പോകാന്‍ നിരവധി പേരുണ്ട്.

 സ്ത്രീകളെ പ്രീതിപ്പെടുത്തുന്ന രീതിയില്‍ പെരുമാറാനറിയാത്തവര്‍ക്ക് ഈ മേഖലയില്‍ സ്ഥാനമില്ല.  രൂപഭംഗിയാണ് മറ്റൊന്ന്. സിനിമാ നടന്‍മാരെ പോലെ ‘ സിക്സ് പാക്ക് മസില്‍’ ഉള്ളവര്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ഇതിനായി ജിമ്മിലും ബ്യൂട്ടിപാര്‍ലറുകളിലും പോകണമെന്ന് ആണ്‍വേശ്യകള്‍ക്ക്  ഏജന്‍സികള്‍ നിര്‍ദേശം നല്‍കുന്നു. നിലവില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഈ മേഖലയിലുള്ളത്. ഈ വിദ്യാഭ്യാസ യോഗ്യതകള്‍ കൂടി വിവരിച്ചാണ് കസ്റ്റമറെ ‘വളക്കു’ന്നത്. വിവിധ ഭാഷകളില്‍ പ്രാവീണ്യം ഉള്ളവര്‍ക്കും ഡിമാന്‍ഡ് ഏറെയാണ്. കാരണം വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന  വനിതകളുമായി അവരുടെ ഭാഷയില്‍ സല്ലപിക്കാന്‍ കഴിയുന്നവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുമത്രെ! രോഗങ്ങളുള്ളവരെ ഇടപാടുകാരികള്‍ അടുപ്പിക്കില്ല.


സ്വന്തമായി മുറിയും വാഹനവും ഇവര്‍ക്കുണ്ടാകണം. ഏറ്റവും പുതിയ മോഡലിലുള്ള വാഹനമാണ് ഭൂരിഭാഗവും കൊണ്ടുനടക്കുന്നത്. 
രാജ്യത്തിനത്തു നിന്നോ വിദേശത്തു നിന്നോ ലൈംഗികകേളി പരിശീലനം കഴിഞ്ഞെത്തുന്ന യുവാക്കളാണ് കൂടുതലും. വിവിധ കേളികളുടെ വിവരണങ്ങളും അവക്ക് ഈടാക്കുന്ന തുകയും ഇവര്‍ പിന്നീട് പരസ്യപ്പെടുത്തും. എത്ര പ്രായമുള്ള ഇടപാടുകാരിയെ  സ്വീകരിക്കാനും വൈവിധ്യമാര്‍ന്ന ‘സ്പെഷലൈസ്ഡ്’ സേവനങ്ങള്‍ നല്‍കാനും തയ്യാറുള്ളവര്‍ക്ക് തിളങ്ങാം എന്നൊക്കെയാണ് പരസ്യവാചകങ്ങള്‍! .മദാം, മാഡം, മാമാ-സാന്‍ എന്നിങ്ങനെയാണ് കൂട്ടിക്കൊടുപ്പുകാരിയെ വിളിക്കുന്നത്. ഇതിനൊരു മലയാള പരിഭാഷ്യം ഇനിയുമായിട്ടില്ല.  . തെരുവുകളില്‍ നിന്നും  പുരുഷവേശ്യകളെ കൊണ്ടു പോകുന്നവരെ വിദേശങ്ങളില്‍ ‘ജോണ്‍’, ‘ട്രിക്ക്’ എന്നാണ്  വിളിക്കുന്നത്. അവര്‍ മിക്കവാറും പുരുഷകൂട്ടിക്കൊടുപ്പുകാര്‍ ആയിരിക്കും. 






ജിഷ എലിസബത്ത്‌ ( ന്യൂ ദല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ ഫെല്ലോ ആണ് ലേഖിക ) 

പുരുഷന്മാര്‍ ചരക്കുകള്‍ ആകുന്ന കാലം

Face book debate link 

ദേ, ഒരു ‘ചരക്ക്’ വരുന്നു എന്ന് കേട്ടാല്‍ ഇതു കൊച്ചു കുഞ്ഞിനും അറിയാം ആ വഴി ഏതോ സ്ത്രീ വരുന്നു എന്ന്.  ‘നീ ചരക്കല്ലേ, ചക്കരെ’ എന്ന് പ്രേമിക്കുന്നവന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സ്ത്രീകളും ഗൂഡസ്മിതം പൊഴിക്കും. കാരണം ‘ചരക്ക്’ എന്നാല്‍ പെണ്ണ് ആണെന്ന പൊതു ധാരണ സമൂഹം കുറെ കാലം കൊണ്ട് വളര്‍ത്തിയെടുത്തിരിക്കുന്നു.ഈ ചരക്ക് ബോധത്തിന്‍റെ അതിപ്രസരം പെട്ടെന്ന് മനസിലാകാന്‍ ഏതെന്കിലും സിനിമയോ പരസ്യ ചിത്രമോ കണ്ടാല്‍ മതി. മൊട്ടു സൂചി വില്‍ക്കുന്ന പരസ്യത്തിലും പെണ്ണിനെ തുണിയുരിഞ്ഞു നിര്‍ത്തിയത് കാണാം. കാണാന്‍ ആളു കൂടുന്നതു കൊണ്ടാണ് പരസ്യങ്ങളില്‍ പെണ്ണിനെ തുണിയൂരിപ്പിക്കുന്നത് എന്ന് സാമാന്യബോധാമുള്ളവന് അറിയാം. പക്ഷെ, കയ്യില്‍ കാശുള്ളവനെ മെരുക്കാനാണ് പരസ്യ കമ്പനികള്‍ ഈ തത്രം പയറ്റുന്നത് എന്ന് പറഞ്ഞാല്‍ ചിലര്‍ വിയോജിക്കും. എളുപ്പത്തില്‍ പറഞ്ഞാല്‍- കയ്യില്‍ കാശുള്ളതും ആ കാശിന്റെ ക്രയവിക്രയം നടത്തുന്നതും അത് ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ക്കായി ചെലവഴിക്കണം എന്ന് തീരുമാനിക്കുന്നതും മിക്കപ്പോഴും പുരുഷനാണ്. അപ്പോള്‍ പുരുഷനെ ആകര്‍ഷിക്കാന്‍ പെണ്ണ് തുണിയുരിയണം എന്നത് കച്ചവടം പഠിച്ചവന്റെ കൂര്‍മ്മ ബുദ്ധിയാണ്.



ANWESHANAM  News Portal 



അത്തരം പരസ്യങ്ങള്‍ക്ക് ഓര്‍മയില്‍ കൂടുതല്‍ തെളിവ് കാണുമെന്ന് പക്കാ ബിസിനസുകാരന് അറിയാം. കഥ നൂറ്റാണ്ടുകളോളം ഇത് തന്നെയാണ് തുടര്‍ന്ന് വരുന്നത്. എന്നാല്‍ അടുത്ത കാലത്തായി കഥയില്‍ അല്‍പ്പം മാറ്റങ്ങളും രുചി ഭേദങ്ങളും സംഭവിച്ചിരിക്കുന്നു. അല്പമൊന്നു ശ്രദ്ധിച്ചു നോക്കിയാല്‍ തുണിയൂരുന്ന പുരുഷ കഥാപാത്രങ്ങളെ പരസ്യ ചിത്രങ്ങളില്‍ കാണാം. സിനിമയില്‍ സല്‍മാന്‍ ഖാന്‍ കാലഘട്ടം മുതല്‍ പലരും നായക നടന്മാര്‍ മസില് പെരുപ്പിച്ചിട്ടുണ്ട്. എന്നാല്‍ സിനിമകളില്‍ പെണ്ണുങ്ങള്‍ ഉരിയുന്ന തുണിയുടെ അളവിനൊപ്പം നില്‍ക്കില്ലെന്ന് ഏവര്‍ക്കും അറിയാം. അടുത്തകാലം വരെയും പണം സമ്പാദിക്കുന്നു എന്ന അധികാരത്തിന്‍്റെ പേരില്‍ കുടുംബത്തിന്‍്റെ മുഴുവന്‍ കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുത്തിരുന്നത് പുരുഷനാണ്. അതുകൊണ്ടുതന്നെ അവനെ ആകര്‍ഷിച്ച് ഉത്പന്നം വാങ്ങിപ്പിക്കാന്‍ ഒട്ടുമിക്ക പരസ്യങ്ങളിലും സ്ത്രീനഗ്നതയാണ് പ്രദര്‍ശിപ്പിക്കുന്നത്.    

പത്രംവായിക്കുന്നത് കൂടുതലും പുരുഷന്‍മാരാണ് എന്നതിനാല്‍ തങ്ങളുടെ ബഹുമാനിതകളായ സ്ത്രീകളുടെ പോലും അശ്ളീല ഫോട്ടോകള്‍ അച്ചടിച്ച് പത്രം വാങ്ങാന്‍ പ്രലോഭിപ്പിക്കുന്ന ധാരാളം പത്രമാനേജ്മെന്‍്റുകള്‍ കേരളത്തില്‍ തന്നെയുണ്ട്.സാനിയ മിര്‍സ അടക്കമുള്ളവര്‍ അങ്ങനെ ഒരു കാലത്ത് ഇരയായി മാറിയിട്ടുണ്ട്. അന്ന് സാനിയ ആണെങ്കില്‍ ഇന്ന് വേറെയാരെങ്കിലും. മാറ്റം അത്ര മാത്രം. കാലം മാറുകയാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകളും പങ്കാളികളാണ്. അവളും പണം സമ്പാദിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ സ്ത്രീകളെ ആകര്‍ഷിക്കാന്‍ പുരുഷനഗ്നതയും പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരി ക്കുന്നു . അടുത്തിടെ അത്തരം പരസ്യങ്ങളുടെ ചെറുചലനങ്ങള്‍ കേരളത്തിലും വ്യാപകമായി തുടങ്ങിയിട്ടുണ്ട്. മോട്ടോര്‍ പമ്പ് നന്നാക്കാന്‍ വരുന്ന യുവാവ്‌ മസില് പെരുപ്പിച്ചു വന്ന് മോട്ടോര്‍ പമ്പ സെറ്റ് നന്നാക്കി നടന്നു പോകുന്നത് ഒരു പ്രമുഖ മോട്ടോര്‍ കമ്പനിയുടെ അടുത്തിടെ ഇറങ്ങിയ പരസ്യമാണ്.
പാന്റ്സ് ഇറങ്ങി കിടക്കുന്നതിനു മുകളിലായി അടിവസ്ത്രത്തിന്റെ കട്ടി കൂടിയ പട്ട കാണിച്ച് ഷര്‍ട്ട് ഊരി നടക്കുന്ന യുവാവും പുതിയ പരസ്യത്തിലെ ചരക്ക്‌ ആണ്. പെര്ഫ്യൂമിന്റെയും സോപ്പിന്റെയും ചീപ്പിന്റെയും പരസ്യങ്ങളില്‍ ഇപ്പോള്‍ പുരുഷന്മാരെ തുണിയില്ലാതെ കാണാം. സെക്കണ്ടിന്‍റെ ആയിരത്തിലൊരംശം കൊണ്ട് , പൊങ്ങിയുയരുന്ന ഷര്‍ട്ടിന്റെ അപ്പുറത്ത് ഒതുങ്ങിയ വയറും ഉറച്ച മസിലും പൊക്കിളും കാട്ടി നില്‍ക്കുന്ന സ്പോട്സ് താരങ്ങളെ ഇപ്പോള്‍ പ്രമുഖ പത്രങ്ങളിലും ല്ലാം കാണാം. ചരക്കിന്റെ നിര്‍വചനം അവിടെ നിന്നും മുന്നോട്ടു പോയിരിക്കുന്നു. മാസ ശമ്പളത്തിന് ചരക്കായി തൊടാനും പിടിക്കാനും നിന്ന് കൊടുക്കുന്ന യുവാക്കള്‍ പെരുകുകയാണ്. മെയില്‍ എസ്കോര്‍ട്ട് എന്നാ ഓമന പേരുണ്ട് കൂട്ടിന്. സാധാരണയായി ലൈംഗികതക്കു വേണ്ടി വിനോദസഞ്ചാരം നടത്തുന്ന വിദേശവനിതകളാണ് കേരളത്തിലേയും ഇന്ത്യയിലേയും മെയ്ല്‍ എസ്കോര്‍ട്ടുകളെ തേടിയെത്തുന്നത്.
പൊതുവെ മധ്യവയസ് കഴിഞ്ഞ സ്ത്രീകളാണ് ഈ ‘സേവന’ത്തിന്‍്റെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ രാജ്യത്തിനകത്തെ നിരവധി ചെറുപ്പക്കാരികളും അല്ലാത്തവരുമായ സ്ത്രീകളും ഇത്തരം താത്ക്കാലിക കാമുകന്‍മാരെ തേടുന്നവരായുണ്ട്. പരസ്യത്തിലൂടെ ആകര്‍ഷിക്കപ്പെടുന്ന കാശിന്റെ ക്രയവിക്രയം നടത്താന്‍ സാഹചര്യമുള്ള ഒരു വലിയ കൂട്ടം സ്ത്രീ ഉപഭോക്തക്കള്‍ക്കായി നിന്ന് കൊടുക്കുകയാണ് ഇപ്പോള്‍ മലയാളി യുവത്വതിലെ ഒരു കൂട്ടം. കാലം മാറിയപ്പോള്‍ കാഴ്ച്ചപ്പാടുകളിലും വലിയ മാറ്റം വന്നു. ആധുനിക കാലഘട്ടത്തില്‍ പുരുഷന്‍ ഉണ്ണാന്‍ കൊടുത്തില്ളെങ്കിലും പെണ്ണിന് ഭക്ഷണം കിട്ടുമെന്ന സ്ഥിതിയായി.

വീടിന്റെ അകത്തളളില്‍ അടച്ചുപൂട്ടപ്പെട്ടവരല്ല ഇന്ന് സ്ത്രീകള്‍. സ്വന്തം സ്വത്വത്തിന്റെയും ലൈംഗിക സമത്വ കാഴ്ച്ചപ്പാടുകളുടേയും അവശ്യകത തിരിച്ചറിഞ്ഞ ആധുനിക സ്ത്രീ പുരുഷാധിഷ്ഠിത സമൂഹത്തിന്റെ നിര്‍ബന്ധബുദ്ധികളെ എതിര്‍ക്കാന്‍ തുടങ്ങി. അങ്ങനെയാണ് കൊല്ലങ്ങള്‍ക്ക് ലോകമൊട്ടാകെ ഫെമിനിസം ആഞ്ഞടിക്കുന്നത്. പുരുഷന്‍മാരെ പോലെ അല്‍പ്പവസ്ത്രം ധരിച്ചാലെന്ത്, പാതിരാത്രിക്ക് പുറത്തിറങ്ങി നടന്നാലെന്ത് എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതും അല്‍പ്പം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അപ്പോള്‍ ഗര്‍ഭപാത്രത്തെ ചൂണ്ടിക്കാട്ടി സമൂഹം അവളെ ഒതുക്കി നിര്‍ത്താന്‍ ശ്രമം തുടങ്ങി. എന്നാല്‍ ആധുനിക വൈദ്യത്തിന്‍്റെ കൂട്ടു പിടിച്ചു ചോദ്യങ്ങളുടേയും ഗര്‍ഭധാരണ സാധ്യതകളുടെയും വഴി അടച്ചുകളഞ്ഞ് സ്ത്രീ ‘ഒരുമ്പെടല്‍’ തുടര്‍ന്നു.
ഇന്നിപ്പോള്‍ പുരുഷമേലാളത്തത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കൂടി ഒരുമ്പെട്ടതോടെ എതിര്‍പ്പുകളുടെ പരിധി പെണ്ണിനും കൈമോശം വന്നു. എതിര്‍ക്കപ്പെടേണ്ട ഒരുകൂട്ടം പുരുഷകാഴ്ച്ചപ്പാടുകളെ കടത്തിവെട്ടിയ മറ്റൊരു കൂട്ടം പെണ്ണുങ്ങളും അത്തരം പുരുഷന്‍മാരെക്കാള്‍ താഴെയല്ലെന്നു കാലം തെളിയിച്ചു. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഐ.ടി പ്രൊഫഷണലുകളുടെയും ഇന്‍ഷുറന്‍സ് -മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളുടെയും മേഖലയിലാണ് ആദ്യമായി യുവാക്കള്‍ , ആണും പെണ്ണും , കുറ്റബോധമില്ലാതെ വിനോദത്തിനായി ശരീരം പങ്കിട്ടു തുടങ്ങിയത്. ഇപ്പോഴിത് ബിസിനസ് സ്ക്കൂളുകളിലും കോളേജുകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഇന്റെര്‍നെറ്റിന്റെ മായികവലയില്‍ മോഹിതരായ പെണ്‍കൂട്ടങ്ങളും പരീക്ഷണങ്ങള്‍ക്കായി മെയ്ല്‍ എസ്കോര്‍ട്ടുകളുടെ സേവനം ആവശ്യപ്പെടുന്നു.ആധുനിക കാലഘട്ടത്തില്‍ സ്വയം വെളിപ്പെടുത്താതെ രതിസംഭാഷണങ്ങളില്‍ അഭിരമിക്കുന്ന സ്ത്രീകള്‍ ധാരാളം. മുഖം കാണിക്കാതെ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ മൊബൈല്‍ഫോണ്‍ -വെബ് കാമറകളും നല്‍കുന്ന ‘സഹായം’ ഉപയോഗിക്കുന്നവരുമേറെ! ഇങ്ങനെ പെണ്ണിന്റെ നഗ്നത കണ്ടാസ്വദിക്കാന്‍ ഇന്റെര്‍നെറ്റ് തുറന്നു വക്കുന്നവര്‍ അബദ്ധത്തില്‍ സ്വന്തം അമ്മയുടെയോ മകളുടെയോ ഭാര്യയുടെയോ സഹോദരിയുടെയോ നഗ്നത കണ്ട് ഞെട്ടുന്നതും വിരളമല്ലാതായി തീര്‍ന്നിരിക്കുന്നു!


നേരത്തെ സ്വന്തം ശരീരത്തിലെ തന്നെ അവയവങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചും രണ്ടുപെറ്റാലും അറിവില്ലാതിരുന്ന സ്ത്രീകള്‍ ,ആധുനിക കാലത്തുമസിലുള്ളവനെ നോക്കി ദിവാസ്വപ്നം കാണുന്നു. സെക്സ് ടോയ്കള്‍; അഥവാ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഇവിടെ ഈ കൊച്ചുകേരളത്തിലും ധാരാളമായി വിറ്റുപോകുന്നുണ്ട്. കൂടുതല്‍ കാശുള്ള പെണ്ണുങ്ങളാകട്ടെ സെക്സ് ടോയ്കള്‍ക്കു പകരം മസിലുള്ളവനെ താത്ക്കാലിക ഭര്‍ത്താവോ കാമുകനോ ആക്കുന്നു. ഇത്തരം സ്ത്രീകളാണ് മെയ്ല്‍ എസ്കോര്‍ട്ടുകളുടെ ആവശ്യകത വര്‍ധിപ്പിച്ചത്.പുരുഷന് ഭാര്യയല്ലാത്തെ മറ്റു പെണ്ണുങ്ങളെ തേടാമെങ്കില്‍ സ്ത്രീക്ക് പുരുഷനെയും തേടാമെന്ന രീതിയിലാണ് മെയ്ല്‍ എസ്കോര്‍ട്ടുകള്‍ പരസ്യം ചെയ്യുന്നത് തന്നെ.


( ന്യൂഡല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ ഫെല്ലോ ആണ് ലേഖിക )


Male Prostitution- Laws



Read the news on GLOBAL MALAYALAM 



face book debate link




കേരളത്തിലും പുരുഷ വേശ്യകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
പുരുഷവേശ്യയിലേക്കുള്ള വേഷപ്പകര്‍ച്ച സ്വീകരിക്കുന്നവരുടെ വാദങ്ങളില്‍
പണം ഒരു പ്രധാന കണ്ണിയാണ്. ആനന്ദവും മറ്റു നേട്ടങ്ങളും രണ്ടാം സ്ഥാനത്താണ്
ഇക്കൂട്ടര്‍ക്ക്. മിക്കപ്പോഴും പുരുഷവേശ്യയാകുന്നതിനുള്ള പ്രധാന
ആകര്‍ഷണം പണമാണ്. അത്യാഢംഭര ജീവിതത്തിനുള്ള പണം കണ്ടെത്താനാണ്
മിക്കവരും, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ഈ മേഖലയിലെത്തുന്നത്.
ലൈംഗികസുഖത്തിനു വേണ്ടി മാത്രം ജിഗോളോകളാകുന്നവരുമുണ്ട്. പണം
ഇക്കൂട്ടര്‍ക്ക് ബോണസ് നേട്ടമാണ്.2004-ല്‍ മെന്‍സ് സ്റ്റഡീസ് പ്രസ്സ്
പുരുഷന്‍മാരുടെ ആരോഗ്യം സംബന്ധിച്ച് പ്രസിദ്ധീകരിച്ച ഇന്‍്റര്‍നാഷണല്‍
ജേണലില്‍ പുരുഷന്‍മാര്‍ വേശ്യകളാകുന്നത് സാമ്പത്തികനേട്ടങ്ങള്‍,
ലൈംഗികാനുഭൂതി, സ്വത്വസാക്ഷാത്ക്കാരം എന്നിവക്കു വേണ്ടിയെന്ന്
വ്യക്തമാക്കുന്നു.

ഉന്നതവിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ ലഭിക്കാതെ പോകുന്നവരാണ്
കൂടുതലും പുരുഷവേശ്യയായി മാറുന്നത്. മറ്റു സംസ്ക്കാരങ്ങളുടെ കലര്‍പ്പ്
ഏറിവരുന്നതിനാല്‍ തങ്ങളും സ്റ്റൈല്‍ ആണെന്ന് കാണിക്കാനും
സുഹൃത്തുക്കള്‍ക്കൊപ്പം പുതിയ പരീക്ഷണങ്ങള്‍ക്കും യുവാക്കള്‍
ആണ്‍വാണിഭത്തിനിറങ്ങിത്തിരിക്കുന്നുണ്ട്.

അടിച്ചുപൊളി ജീവിതത്തിനായി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളും ധാരാളമായി
മെയ്ല്‍ എസ്കോര്‍ട്ടുകളാകുന്നുണ്ടെന്ന അറിവ് ഞെട്ടിപ്പിക്കുന്നതാണ്.
ചെറുപ്പത്തില്‍ സ്ഥിരമായി സ്ത്രീകളുടെയോ പുരുഷന്‍മാരുടെയോ
ലൈംഗികചൂഷണത്തിനു വിധേയരായ ആണ്‍കുട്ടികള്‍ ഭാവിയില്‍ പുരുഷവേശ്യയായി
മാറുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. ലഹരി നല്‍കി പ്രലോഭിപ്പിച്ചും
ആണ്‍കുട്ടികളെ ആണ്‍വാണിഭത്തിന് ഉപയോഗിക്കുന്നു. 18 വയസ്
പൂര്‍ത്തിയാകാത്ത നിരവധി ആണ്‍കുട്ടികള്‍ ഇത്തരത്തില്‍ ജിഗോളോകളായി
മാറിയിട്ടുണ്ട്.

മാന്യമായി പെണ്‍കുട്ടികളെ വളര്‍ത്തുന്നതിനേക്കാളും മാന്യമായി
ആണ്‍കുട്ടികളെ വളര്‍ത്താനാണ് ഇക്കാലത്തു ഏറെ പെടാപ്പാട്. കാരണം
ഇക്കാലത്തു ആണ്‍വാണിഭം വര്‍ധിക്കുന്നു. ആണ്‍കുട്ടികള്‍ക്ക്
ഗര്‍ഭപാത്രത്തിന്റെ ഭീഷണിയില്ല എന്നതുകൊണ്ടു മാത്രം അവരെവിടൊക്കെ
പോകുന്നുവെന്ന് ആരും ശ്രദ്ധിക്കാറില്ല. ഈ ശ്രദ്ധക്കുറവ്
മുതലെടുക്കുന്നവര്‍ ആണ്‍കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നു.

2012 ആഗസ്റ്റില്‍ കേരളത്തിലെ എറണാകുളം ജില്ലയില്‍ തോപ്പുംപടി ജനമൈത്രി
പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ രെജിസ്ടര്‍ ചെയ്യപ്പെട്ട കേസ്‌
വായനക്കാരില്‍ ഏറെ അസ്വാസ്ഥ്യം ഉണര്‍ത്തുന്ന വാര്‍ത്ത ആയിരുന്നു.
റെയില്‍വേയില്‍ ടിക്കറ്റ്‌ പരിശോധകന്‍ ആയിരുന്ന കമല്‍ രാജും കാമുകി
ആയിരുന്ന തമിഴ്നാട് സ്വദേശിനി പൂങ്കോടിയും ഒറ്റക്കും കൂട്ടായും
ലൈംഗികമായി ഉപയോഗിച്ച കുട്ടികളുടെ എണ്ണം ഇരുപതിന് മുകളില്‍ വരും. ഇവരില്‍
അഞ്ചാറു പെണ്‍കുട്ടികളും ബാക്കിയെല്ലാം ആണ്‍കുട്ടികളും ആയിരുന്നു. കേരള
മഹിള സമഖ്യ സൊസൈറ്റി നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം
പുറത്തു വന്നത്. ആദ്യം മിഠായികളും മധുരപലഹാരങ്ങളും നല്‍കി
പ്രലോഭിപ്പിച്ചു വീട്ടിലെത്തിക്കുകയായിരുന്നു പതിവ്. പിന്നെ ലാപ്ടോപില്‍
നീലചിത്രങ്ങള്‍ കാണിച്ച് അതില്‍ കാണുന്ന പോലെ ചെയ്യുന്നതിന്
കുട്ടികളില്‍ പ്രേരണ ചെലുത്തി തുടങ്ങി. കമല്‍ രാജും പൂങ്കോടിയും
ഒരുമിച്ചും ഒറ്റക്കൊറ്റക്കും ഇവരെ ഉപയോഗിച്ച് വന്നു.

തെറ്റാണെന്ന്തോന്നല്‍ ഉണ്ടായി തുടങ്ങിയ മുതിര്‍ന്ന കുട്ടികള്‍ക്ക് പക്ഷെ വിട്ടു
മാറാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. പലരും മാനസികമായി സമ്മര്‍ദ്ദത്തിനു
അടിപ്പെടുകയും ഇത് അവരുടെ പഠന കാര്യങ്ങളില്‍ പ്രതികൂലമായി ബാധിക്കുകയും
ചെയ്തതോടെ അധ്യാപകര്‍ സംഘടനയുടെ സഹായത്തോടെ കൌണ്സലിംഗ്
ഒരുക്കുകയായിരുന്നു. ഇവരില്‍ പലരും ഇപ്പോഴും മാനസിക സമ്മര്‍ദ്ദത്തില്‍
നിന്നും മുക്തരായിട്ടില്ല. പക്ഷെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനം എന്നാ
നിലയിലാണ് പോലിസ്‌ കേസ്‌ രജിസ്ടര്‍ ചെയ്തത്.

പതിനെട്ടു വയസിനു താഴെയുള ആണും പെണ്ണുമായ കുട്ടികള്‍ക്ക് ലൈംഗിക ബന്ധത്തിന് അനുമതി നല്‍കാന്‍പ്രായമായില്ല എന്നാ നിലയില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണം എന്ന് നിയമ
വിദഗ്ദര്‍ കുറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ വന്നാല്‍ പ്രകൃതി
വിരുദ്ധം എന്ന തലക്കെട്ടില്‍ നിന്നും ബലാല്‍ക്കാരം എന്ന വിഭാഗതിലേക്ക്
മാറ്റി കേസ്‌ രജിസ്ടര്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല, അമേരിക്ക പോലുള്ള
രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷനെ ബലാല്‍ക്കാരം ചെയ്യാന്‍
കഴിയുമെന്ന നിലപാട് നിയമ നിര്‍വചനത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനുള്ള
ശിക്ഷയിലും വര്‍ദ്ധനവ്‌ ഉണ്ട്.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു പുറമെ , പലപ്പോഴും മാനസികനില തെറ്റുന്ന
ഗുരുതരമായ അവസ്ഥകളിലേക്കു വരെ ആണ്‍കുഞ്ഞുങ്ങള്‍ എത്തിപ്പെടുമെന്ന
യാഥാര്‍ത്ഥ്യം ആരും ചിന്തിക്കുന്നത് പോലുമില്ല. നേരത്തെ തട്ടിക്കൊണ്ടു
പോകല്‍ ഭിക്ഷാടനത്തിനായിരുന്നുവെങ്കില്‍ ഇപ്പോഴത്
ശരീരക്കച്ചവടമേഖലയിലേക്ക് വഴി തിരിഞ്ഞിരിക്കുന്നു.

ഇന്‍്റര്‍നാഷണല്‍ലേബര്‍ ഓര്‍ഗനൈസേഷന്‍്റെ (ഐ.എല്‍.ഒ) കണക്കുപ്രകാരം ലോകമൊട്ടുക്കുമായി
ബാല ലൈംഗിക തൊഴിലാളികള്‍ മാത്രം 1.8 ദശലക്ഷം ഉണ്ട്. ചെറുപ്പത്തില്‍
വീടുവിട്ടിറങ്ങുന്നവര്‍, അനാഥര്‍, ലൈംഗികതൊഴിലാളികളുടെ മക്കള്‍ ,
ദരിദ്രര്‍ , മാതാപിതാക്കളുടെ സ്നേഹവും ശ്രദ്ധയും ലഭിക്കാത്തവര്‍,
കുടുംബപ്രശ്നങ്ങള്‍ ഉള്ളവര്‍, ലിംഗ അസമത്വം അനുഭവിക്കുന്നവര്‍, താഴ്ന്ന
വിദ്യാഭ്യാസമുള്ളവര്‍ എന്നിവരും പുരുഷവേശ്യകളാകാന്‍ സാധ്യതകള്‍
ഏറെയുള്ളവരാണ്. വിരളമായ കേസുകളില്‍, പ്രണയത്തകര്‍ച്ച നേരിടേണ്ടി വന്ന
യുവാക്കളും പ്രതികാരബുദ്ധിയോടെ പുരുഷവേശ്യയായി മാറുന്നുണ്ട്.


താത്ക്കാലിക കാമുകന്‍മാരായി മാറുന്നവര്‍ക്ക്‌ വേതനമായി മുഴുവന്‍ പണം
തന്നെ ലഭിക്കണമെന്നില്ല. പകരമായി വസ്ത്രങ്ങളോ മറ്റുത്പ്പന്നങ്ങളോ
വിദേശത്തെക്ക് വിനോദസഞ്ചാരത്തിനുള്ള സൗകര്യമോ ലഭിക്കും. ചില
സന്ദര്‍ഭങ്ങളില്‍ കാമുകനെ ഇഷ്ടപ്പെട്ടാല്‍ സ്വന്തം നാട്ടിലേക്കു വിസ
കൊടുത്തു കൊണ്ടു പോകുന്ന വനിതകളുമുണ്ട്. ഭാവിയില്‍ അവര്‍ക്കു
മടുക്കുന്നതു വരെ ഈ പുരുഷന്‍മാരുടെ സേവനം വനിതകള്‍
‘പ്രയോജന’പ്പെടുത്തും. മിക്കവാറും 25-നും 30-നും ഇടക്ക് പ്രായമുള്ള
യുവാക്കള്‍ക്ക് അവരുടെ ഇരട്ടി പ്രായമുള്ള സ്ത്രീകളുടെ കൂടെ കഴിയേണ്ടി
വരുമെന്ന ഗതികേടാണ് കാത്തിരിക്കുന്നത്.

ഇന്ത്യന്‍ പീനല്‍കോഡു പ്രകാരം വേശ്യാവൃത്തി നിയമവിരുദ്ധമാണെന്നു
പറയില്ലെങ്കിലും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍
നിയമവിരുദ്ധമല്ലെന്ന് കരുതരുത്. പൊതുയിടങ്ങളില്‍ ഇടപാടുകാരെ
വശീകരിക്കുന്നതും വേശ്യാലയങ്ങള്‍ നടത്തുന്നതും കൂട്ടിക്കൊടുക്കുന്നതും
നിയമവിരുദ്ധമാണ്. ഒരു പൗരന്‍ എന്ന നിലക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശ
ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കും. എന്നാല്‍ മറ്റു ജോലിക്കാരെ
പോലെ ലൈംഗികതൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം ലഭിക്കില്ല.

ഇന്ത്യയിലെ വേശ്യാവൃത്തി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിച്ച നിയമമാണ്
ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് അഥവാ ‘പിറ്റ’. വരുംനാളുകളില്‍
ലൈംഗികതൊഴിലോടനുബന്ധിച്ച പ്രവൃത്തികളെ ക്രിമിനല്‍ കുറ്റമായി
പരിഗണിക്കുകയെന്നതും ലക്ഷ്യമാണ്. ഇടപാടുകാരേയും പ്രതി ചേര്‍ക്കുന്നതിന്
ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പിറ്റയുടെ ചട്ടങ്ങളനുസരിച്ച് പൊതുയിടങ്ങളില്‍ ഇടപാടുകാരെ വശീകരിക്കുന്ന
ലൈംഗികതൊഴിലാളികള്‍ക്ക് ആറു മാസം വരെയും പൊതുയിടങ്ങളിലോ നിശ്ചിത
സ്ഥലങ്ങളിലോ ലൈംഗികതൊഴില്‍ നടത്തുന്നതിന് മൂന്നു മാസം വരെയും തടവും
ശിക്ഷയും ലഭിക്കും. ഇടപാടുകാരും മൂന്നു മാസം വരെ തടവിനും ശിക്ഷക്കും
അര്‍ഹരാണ്. 18 വയസിനു താഴെയുള്ളവരുമായാണ്
ലൈംഗികതയിലേര്‍പ്പെടുന്നതെങ്കില്‍ ഏഴു മുതല്‍ 10 വര്‍ഷം വരെയാണ്
ജയില്‍ശിക്ഷ ലഭിക്കുക. കൂട്ടിക്കൊടുപ്പുകാര്‍ പിടിക്കപ്പെട്ടാല്‍ രണ്ടു
വര്‍ഷം വരെ തടവും പിഴയും ലഭിക്കും. 

വേശ്യാലയങ്ങള്‍ നടത്തുന്നവര്‍ക്ക് ആദ്യതവണ പിടിക്കപ്പെട്ടാല്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ പിഴയോടുകൂടിയ തടവും ആവര്‍ത്തിച്ചാല്‍ ഏഴു വര്‍ഷം തടവും ലഭിക്കും. ലൈംഗിക
വ്യാപാരത്തിനായി തട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് മൂന്നു മുതല്‍ ഏഴു
വര്‍ഷം വരെ ജയില്‍ശിക്ഷ നിശ്ചയം. ‘പൊതുയിടം’ എന്നതു കൊണ്ട് ആരാധനാലയം,
വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍ എന്നിവയാണ്
അര്‍ത്ഥമാക്കുന്നത്. ‘നോട്ടിഫൈഡ്’ അഥവാ വേശ്യാവൃത്തി വിമുക്ത
പ്രദേശങ്ങളുമുണ്ട്. പൊതുയിടത്തിന്‍്റെ 182 മീറ്റര്‍ ദൂരത്തിനകത്തു
പിടിക്കപ്പെട്ടാലും ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഈ നിയമങ്ങള്‍ ഇരയാകുന്ന
സ്ത്രീയെ ഇരയാകുന്നതില്‍ നിന്നും തടയാന്‍ ലക്ഷ്യമിട്ടതാണ്. എന്നിട്ടും
ഇത്തരം നിയമങ്ങള്‍ സ്ത്രീകളെ മാത്രമാണ് ലോക്കപ്പില്‍ അടക്കുന്നതും. പിറ്റ
പോലുള്ള നിയമങ്ങള്‍ കര്‍ശനം ആക്കിയാലും ആണ്‍ വാനിഭത്തില്‍ പെടുന്ന ആണ്‍
ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പോന്നതല്ല. അത് കൊണ്ട് തന്നെ നിയമങ്ങളുടെ
സമഗ്രമായ പൊളിച്ചെഴുത്ത് കാലം ആവശ്യപ്പെടുന്നുണ്ട്.

( ന്യൂദല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ഇന്ത്യയുടെ ഫെല്ലോ ആണ് ലേഖിക)





2013 ജനുവരി 27, ഞായറാഴ്‌ച

Male Escort - NFI MEDIA FELLOWSHIP News Article




Male escort


"I am a teacher as well as a news reader in a local tv channel." Ajith, a male sex worker in Chengannur in Alappuzha district says. Male sex workers are growing in number in our state following the western models. It would be difficult to believe the accelerating graph of male prostitution for the people in a society where the flesh trade simply means female trafficking. But, we should believe this fact and Ajith is a living proof. "I came to this sex work just for money. I work independently and not under any agencies.I receive only two customers per month." Ajith speaks out. The search for a Malayali male escort started with the help of a lady called Lora. Firstly, we sent a few messages to the selected e-mail addresses, from the internet ads. Need temporary husbands for a group of ladies coming from abroad- This was the message.We got sudden replies within minutes. Every reply mails had the contact numbers enclosed. They all agreed to give more details if called directly. I handed over all the numbers to Lora. And she called a male escort- Kamal. Thus Kamal took the phone and said his real name is Ajith. In later enquiries, we understood that Ajith is also a fake name. He charges 'just' rupees 25,000 for 5 hour 'service'. Ajith also offered a night free service for Lora, as a reward for connecting him to the foreign ladies. The investigation ended up not only in finding out one, but also,got stunning information about active agencies supplying male escorts and training centers for sex tips and foreplays in the state. Startling report is that Kerala alone has more than one lakh male escorts. In India, this is 5 lakh and 15 lakh in the whole world. 
face book link 
This is the new road to the growing sex trade all over India including the Gods own country- Kerala. Keralites have heard countless stories of men having sex with men. And the society always tried to sideline these events under a common headline-unnatural. But, the sharp realities this feature series is putting forward is something different. This is about the sex trade market where men sell their flesh to the women for money and money only. The men prostitution or the so called male trafficking is growing rapidly. Not one or two, but thousands of men are selling themselves .
Even today, Keralites fear  to speak out the word- prostitute loudly. The very word brings in our minds, the sexy lady bargaining with her exposed looks. Those two hypnotizing eyes at the corners of bus stand, near public toilets and outside the railway stations. The cinematic scene of 'kaamaathies' without any  expression on her face  at the lockups after an unexpected police raid also flashes in our mind. Malayali will easily identify the manglish speaking new generation chicks flying from luxury cars to spongy beds too. In all these prejudiced scenes, Malayali is more habitual in believing that a prostitute is always a female. The male prostitutes or the male escorts prove that time has arrived for the malayalis to change their prejudices. We Keralites who criticizes the western culture, fails to realize our own rotten underworld. Various studies point out that India is the largest sex trade market in the world. We don’t agree this argument also. Similarly, We are not ready to change our attitude about male sexual workers.
Since historic times, we have heard the stories of women being used as sexual objects by strong men. These were considered as moral or immoral with the changing societies and in different ages. India had the tradition of devdasi system, where a child is born to be a devdasi. We come across plenty of alarming news on girls abused by the Fathers, kith and kins, friends or lover. It was a few weeks ago, the news of a mother who sold her daughter for money to buy liquor came in the newspapers. There are men who sell their wives in the red streets after a trapped love affair.
The practice of abusing minor girls by the more powerful men groups exist since a long time. All the notorious sex racket cases are born out of such incidents. But then, every sex racket martyrs have proved the ultimate damage is about the victim's life and her  social status. In a country where there are enormous girls and ladies being trapped as commodities knowingly or unknowingly, men too have started this trade. This is a fact, a secret that everyone knows.

An escort is a person who travels with someone in order to protect or guard them. Sometimes the word is also used to describe a person who accompanies another person of the opposite sex to a social event. These two don’t have any immoral meaning at all. In the case of male escorts, the meaning is different. They are paid to be temporary lovers for women. Women choose her male escort when needed, use him for her sexual needs. Do you think these are built up stories? Not at all.. There are thousands of male escorts in major cities and towns in Kerala. The interesting fact is that all these men migrated to the cities from villages. This is a new trend that throws away all the moral lines upside down.
Jisha Elizebeth
 ( 
 writer is a fellow of
 National Foundation 
for India,
New Delhi .)
The consumers of the male escort service is not only foreigners, but the elite ladies also. In metro cities, College girls too are the part of this business. Women purchase this ‘service’ paying huge amounts of money. Escorts act as a lover, husband or body guard for some time as per the customer demand. There are many secret male escorts around us.the unofficial reports says that the numbers are growing in an uncontrolled manner. According to the welfare department reports, there are 30 lakhs of sex workers in India. 40 percent among them are under 18 years of age. There are no official proofs about the male sex workers. But, the fact is India too is becoming a hub for male escorts, just like the other foreign countries. Male escorts are also known as male escorts, gigolos, rent-boys, hustlers, models or masseurs.













2013 ജനുവരി 26, ശനിയാഴ്‌ച

National Foundation for India - Media fellowship - news articles

Jisha Elizabeth Is an Indian Journalist who wrote this investigative articles under the media fellowship of National Foundation for India



Male Trafficking for  prostitution

The human trafficking for male sex workers is spreading its tentacles in the name of tourism in Kerala in an alarming rate. Sex rackets for trapping girls and exporting them to foriegn countries are already well rooted here.  Human trafficking is taking place with the help of airport emigration officers  including Nedumbassery.  Two weeks ago some news reports came on this regards. It is in the backdrop of these issues, the reports on tourism acting as a veil for immoral male trafficking came out. This information is from the investigating report held as a part of the national media fellowship by the Delhi based National Foundation for India. 
In november 2012 , there was a case of a christian priest from Kottayam who runs a five star female brothal in Italy. In the same manner, Young men of kerala are transfered abroad by the foriegn tourists in the name of tourism and world tour. They are being driven into the blue film markets and Cabaret dance bars . The level of male trafficking reaches its peak in tourist season from january to march. 

Majority of boys are sent to Italy, portugal, Germany, Spain, South Africa, Australia and Thailand. And they are trained to act as male escorts for female tourists. In thiruvananthapuram and Kochi, these male escorts wear the gown of travel guides. The main chain operators in all these cases are foriegn tourists. They book men using the online booking facility by the male escort agencies and escort them at the home stays. The male escorting is widely popular in beach resorts and notorious homestays in the state. There is deep rooted rackets to supply them as well. 
ഫേസ് ബുക്കിലേക്കൊരു ലിങ്ക് 
The unemployed and educated men are the main victims who fall into these traps. The offer of high income lures these desperate men in the first stage. later, when the essential photos and videos are in hand, the agencies black mail them to contine this business and starts bargaining. With the fear of collapsing his image in family and society, The victims are forced to reach in time where the agencies demand. high demand of the  'made in Kerala' blue films with indian male in internet and you tube leads agencies to search the keralite young men. Do you believe these men are taken to women clubs where male stripping dance takes place just like Cabaret !!!  Most of them are subjected to brutal torturing and stabbing and finally ends up with any sexual disease.Kerala state home ministry has ordered for a detailed investigation on the human trafficking in three international airports and into the role of emigration agents in the event. It was a month ago, the information about the less literate boys transported to Italy by another christian priest in the name of global education conference were published by the newspapers. American consulate also has started an investigation in this case. There was news regarding the role of top officials in the issue and thus the investigation is standstill. The intelligence commissioner's report to the Home Ministry suggests an enquiry against all the emigration agents worked in Nedumbassery airport from 2006 to 2011. Civil Police Officer, P A Ajeeb who surrendered in front of the investigation team told that 80 officials including two Superintendents of police and four DYSPs have clear role in the human trafficking case. Crime branch is also investigating the case of illegal trafficking of the workers from other states to canada. the agents charged 8 lakhs per person, report says. As per law, the workers from other states have to submit their passports and identity certificates in front of the SPs and DYSPs to fly abroad. So, it is clear that these top police officers are also part of the game. 
Majority victims amoung the other state workers are from Karnataka and maharashtra. The accused emigration agents worked in a joint venture with a hotel in Ankamaly. Crime branch is also planning to take up the case of priest  Jaison Kollannoor, founder of Shadwell foundation in Kochi and Kerala Catholic Youth Movement leader, who trafficked the men to America.  There are some findings on the role of emigration agents in this case too.  Among them, some were doubted to be terrorists as well. The Crime branch hope to get more solid proofs when the investigation report gets submitted.

Jisha Elizabeth ( Writer is a fellow of National Foundation for India, New Delhi)
















2012 ജനുവരി 10, ചൊവ്വാഴ്ച

നാഷണല്‍ മീഡിയ ഫെല്ലോഷിപ്‌ 2012 -വിഷയം- Male Prostitution

മാധ്യമം വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

 

'(രാജ്യത്ത് വര്‍ദ്ധിക്കുന്ന ആണ്‍വാണിഭവും അനന്തരഫലങ്ങളും പ്രതിവിധികളും. ഉയര്‍ന്ന വിദ്യാഭ്യാസവും ബൌദ്ധികനിലവാരവുമുള്ള കേരളത്തിലെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുളള പഠനം )
സ്ത്രീകള്‍ ഉപഭോക്താക്കള്‍  ആയ ആണ്‍വാണിഭ മാര്‍ക്കറ്റുകള്‍ വ്യാപിക്കുകയാണ്. ഫലമോ,കൂടുതല്‍ ബാലന്മാരും യുവാക്കളും ഇരകളാകുന്നു. ഒപ്പം അവര്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ അതേ പടി തരം കിട്ടിയാല്‍ മറ്റുള്ളവരുടെ മേല്‍ പ്രയോഗിക്കുന്നു. സ്വാഭാവികമായും കുട്ടികള്‍ തന്നെയാണ് പ്രധാന ഇരകള്‍. പെണ്‍ വാണിഭത്തെക്കാളും അപകടകരമാണ് ആണ്‍വാണിഭം. നേരത്തേ നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ മാത്രം 50,000ത്തിലധികം ആണ്‍വേശ്യകളുണ്ടെന്ന അവിശ്വസനീയമായ കണക്കുകളാണ് ലഭിച്ചത് . ലോകത്തിന്റെയും ഭാരതത്തിന്റേയും വിവിധ ഭാഗങ്ങളില്‍ ഇതു കുറെ നാളായി നടന്നു വരുന്നുണ്ട്.

അവിടങ്ങളിലെ അവസ്ഥകളുടെ ചെറുവിവരണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആണ്‍വാണിഭസാഹചര്യങ്ങളെ കുറിച്ചാണ് പഠനം. ശാരീരികമാനസിക ആരോഗ്യം നഷ്ടപ്പെടല്‍, ധാര്‍മിക അധഃപതനം, സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കല്‍, സാമ്പത്തിക ചൂഷണം, ലഹരി ഉപയോഗം, നിര്‍ബന്ധിത അശ്ലീല ദൃശ്യ ചിത്രീകരണം,എയ്ഡ്സ് പോലുള്ള ലൈംഗിക രോഗങ്ങള്‍എന്നിവയുടെ വ്യാപനം താരതമ്യേന കൂടുതലാണ്.
*********************************************************************************




വായനക്കാരോട്......


        കുറെ  കാലമായി മനസില്‍ കിടക്കുന്ന ഒരു വിഷയമാണിത് . പെണ്‍ വാണിഭംഎന്നു മാത്രം കേട്ടു ശീലിച്ച  മലയാലിക്കു ആണ്‍ വാണിഭം  എന്നതു പരിചയമില്ലത്ത  വാക്ക് ആയിരിക്കാം  . കാരണം  കാലാ കാലങ്ങളായിപുരുഷനു വേണ്ടി  പെണ്ണുങ്ങളെ  വില്‍ക്കുന്നത് മാത്രമാണ്  നാം കണ്ടു വരുന്നത് . പലപ്പൊഴും കാമുകനൊ ഭര്‍ത്താവോ  അടുത്ത  ബന്ധുക്കളോ ചിലപ്പൊഴെങ്കിലും മാതാപിതാക്കളോ   ആണ് പെണ്ണുങ്ങളെ  വേശ്യകളാക്കി മാറ്റുന്നത് . ഇവരെ കാമ പൂരണത്തിനായി ഉപയൊഗിക്കുന്നതും പുരുഷന്മാര്‍ തന്നെ! എന്നിട്ടും ഉപഭോഗിക്കുന്നവനു നേരെ ഒരു ചൂണ്ടുവിരലും ഉയര്‍ന്നു  കാണാറില്ല. എന്നാല്‍ ഗതികിട്ടാ ദേഹങ്ങള്‍ക്ക്  മതിയാവോളമോ അധിലതികമോ  പുലഭ്യവും ശകാര വര്‍ഷവും മാത്രം ബാക്കി! സ്വന്തം ശരീരത്തിന്റെ രക്ത തിളപ്പു ആറ്റിതണുപ്പിക്കാന്‍  ഇറങ്ങി പുറപ്പെടുന്ന സ്ത്രീകള്‍ ഇല്ലെന്നല്ല. അല്ലാത്തവര്‍ ഇതിലും 10 ഇരട്ടിവരും.ഒടുക്കം വഴിയെ പോകുന്ന സകല പെണ്ണുങ്ങളെയും നോക്കി  'ഇവളും കണക്കാ 'എന്നു ദ്വയാര്‍ത്ഥ പ്രയോഗം നടത്തുന്നവരാണ് ഭൂരിഭാഗവും.  വഴി പിഴപ്പിക്കുന്നതും ഞാനേ, ഗുണം നേടുന്നതും ഞാനേ എന്നു പുതു വരികള്‍ പാടുന്നവര്‍, ഉത്തരവാദികള്‍ എന്നു സ്വയം സമ്മതിച്ചു തരാറില്ല.അതിന്റെ ഏറ്റവും നല്ല ഉദാഹരണം പരസ്യ ചിത്രങ്ങളാണ്.വായനക്കാരന്റെയോ കാണിയുടെയോ  മനസിലിരുപ്പിനെ സംതൃപ്തമാക്കാന്‍ പരസ്യ കമ്പനികള്‍ കറി പൌഡറിന്റെ പരസ്യത്തില്‍ പോലും പെണ്ണിന്റെ തുണിയുരിയും,    അത്തരം പരസ്യങ്ങള്‍  ഒരു തവണ നേരെ നോക്കുന്നതിലും 10  തവണ ഒളികണ്ണിട്ടു നോക്കുന്നവരാണ് സമൂഹത്തില്‍ അധികവും.  . ഏറ്റവും ഒടുവില്‍ മേല്പരഞ്ഞവരില്‍ രണ്ടാമത്തെ വിഭാഗം സദാചാര ലംഘനത്തിന്റെ കൊടു വാളുയര്‍ത്തി  കലാപം ഉണ്ടാക്കുകയും ചെയ്യും.
അത്‌ തന്നെയാണ് പ്രബുദ്ധം എന്നു നാം തെറ്റിദ്ധരിച്ചിരിക്കുന്ന  കേരളത്തിന്റെ ഏറ്റവും വലിയ ഗതികേട്.
ഇതിനുപരി ഏറ്റവും പരിഹാസ്യവും പ്രഹസനാത്മകവും ആയ മറ്റൊന്ന് ഈ സദാചാരവാദികള്‍ തന്നെ സ്വയം വിശുദ്ധരായി അവരോധിക്കുന്നതാണിത്. ഇത്തരം വിശുദ്ധന്മാരുടെ/ വിശുദ്ധകളുടെ  കണ്ണിനു മുന്നിലേക്ക്‌ തിരിച്ചറിവിന്റെ ചെറിയൊരു പടക്കം കത്തിച്ചിടണമെന്ന തോന്നലിന്റെ പുറത്താണ് 'ആണ്‍ വാണിഭം ' രാജ്യത്തും കേരളത്തിലും തകൃതിയായി നടക്കുന്നുണ്ടെന്ന്  അറിയിക്കാന്‍ ഒരുമ്പേടുന്നത്  .
ആണുങ്ങള്‍ക്കായി  ആണുങ്ങളെ കൊണ്ടെത്തിച്ചു നല്‍കുന്ന നിരവധി കഥകള്‍ ഇതിനോടകം മലയാളി കേട്ടിട്ടുണ്ട്.  എന്നാല്‍ പ്രകൃതി വിരുദ്ധ ലൈംഗികത  എന്ന തലക്കെട്ടിലെക്കു മാത്രം  ഒതുക്കി സംഭവത്തെ നാം നിസാരവല്‍ക്കരിച്ചു. പ്രകൃതി വിരുദ്ധത എന്തു എന്നു ആത്മാര്‍ഥമായി അന്വേഷിക്കുമ്പോള്‍ ഒരു പക്ഷെ, മേല്‍പ്പറഞ്ഞ സംഗതിയും  നാം തീര്‍ത്ത ചട്ടക്കൊടിനുള്ളില്‍ ഉള്‍പ്പെടുത്താനാകാതെ  വരും.. ചൂണ്ടി കാട്ടുന്നവര്‍ ചിലപ്പോള്‍ ചൂളിപ്പോകും. . അല്ലെങ്കിലും പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കുറ്റമാണെന്ന്  പറയാനാകില്ലെന്നു ഇന്ത്യന്‍ പീനല്‍ കോഡ് വ്യക്തമാക്കുന്നുണ്ട്. പിന്നെയെന്താണ് ശരി?   പണം കൈമാറി ലൈംഗികത കൈപ്പറ്റുമ്പോഴാണ്   വാങ്ങുന്നവനും വില്‍ക്കുന്നവനും നിയമത്തിനു മുന്നില്‍ കുറ്റവാളി  ആകുന്നതു, . അല്ലെങ്കില്‍ നിയമം നിര്‍വചിക്കുന്ന 'പൊതു ' ഇടങ്ങളിലോ നിരോധിതോ മേഖലകളിലോവേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതാണ് ശിക്ഷാര്‍ഹം.. ഇത്തരം സ്ഥലങ്ങളില്‍ 'പരസ്പര ധാരണ' വിലപ്പോകില്ലെന്ന് ചുരുക്കം.  ഈ നിയമ വശങ്ങള്‍ കണക്കിലെടുക്കുമ്പോഴാണ് പലരും പോലീസ് പിടിയിലാകുന്നത്. . അപ്പോഴും പിടിയിലാകുന്ന പുരുഷന്മാര്‍ തടിയൂരുകയാണ് പതിവ്. നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റു വാങ്ങി സ്ത്രീകള്‍ ഏതെങ്കിലും റെസ്ക്യൂ ഹോമില്‍ കഴിയും.   കുറച്ചു നാള്‍ കഴിയുമ്പോള്‍ പുറത്തിറങ്ങിയാലും സമൂഹം ആട്ടിപ്പുറത്താക്കുന്നതിനാല്‍  അവള്‍ പഴയ തോഴിലിലെക്കിറങ്ങും .പ്രായം തികയാത്ത, ശരീരം മുഴുവന്‍ വളര്‍ച്ചയെത്താത്ത പെണ്‍ കിടാങ്ങളെ അവരുടെ വിവിധങ്ങളായ നിസഹായ അവസ്ഥകള്‍ മുതെലെടുത്ത്  സമൂഹത്തിലെ മാന്യന്മാര്‍ക്കു കാഴ്ച വയ്ക്കുന്ന പതിവ് പണ്ട് മുതലേ ഉണ്ട്. ഇത്തരം കാഴ്ച വക്കലുകള്‍  എതെങ്കിലും തരത്തില്‍ പുറം ലോകത്തേക്ക്  ചോരുമ്പോഴാണ്  കുപ്രസിദ്ധങ്ങളായ 'പെണ്‍ വാണിഭ' വാര്‍ത്തകള്‍ ഉണ്ടാകുന്നത്.
അപ്പോഴും കേടു മുഴുവന്‍ സംഭവിക്കുന്നത്  പെണ്ണിന്  തന്നെയാണെന്ന് കേരളത്തില്‍ അരങ്ങേറിയ  പെണ്‍  വാണിഭ  കേസുകളിലെ രക്തസാക്ഷികള്‍ തെളിയിക്കുന്നു.


ഇങ്ങനെ നടന്നാലും സ്ത്രീക്ക് രക്ഷയില്ലെന്നു അനുഭവം ഉള്ള നിരവധി പേര്‍ ഉണ്ട് ഈ നാട്ടില്‍ ...
 ഇങ്ങനെ പെണ്ണിനെ കുറിച്ച് കവിത എഴുതുകയും ആരുമറിയാതെ അവളെ ഉപഭോഗിക്കുകയും  പിന്നീട് പുറത്താക്കി വാതിലടക്കുകയും ചെയ്യുന്നവരുടെ മലയാള നാട്ടില്‍ പരസ്യ കച്ചവടമായി ആണ്‍ വാണിഭം വളര്‍ന്നു വികസിച്ചു കൊണ്ടിരിക്കുന്നു.മാസങ്ങള്‍ക്ക് മുന്‍പ്‌ ചെറിയൊരു അറിവിന്റെ പുറത്തു തുടങ്ങിയ അന്വേഷണം പുരോഗമിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. ആണുങ്ങള്‍ക്കായി ആണുങ്ങളെ കച്ചവടം ചെയ്യുന്നു എന്നതും പരിധി വിട്ട്‌ വളര്‍ന്നു കഴിഞ്ഞു. . പെണ്ണുങ്ങള്‍ക്കായി ആണുങ്ങളെ കച്ചവടം ചെയ്യുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടായേക്കാം, ഏങ്കിലുംവിശ്വസിച്ചേ പറ്റൂ  ... പാശ്ചാത്യരെ സദാചാര വിരുദ്ധരെന്നു മുദ്ര കുത്തുന്നതിനു നാം എന്തൊക്കെ കാരണങ്ങള്‍  കണ്ടെത്തിയോ അതേ കാരണങ്ങള്‍ക്ക് മലയാളിയും വശംവദരാണ്  .പെണ്‍ വേശ്യകളെ അപേക്ഷിച്ച് പുരുഷ വേശ്യകള്‍  തനിയെ തനിയെ ആണു 'കച്ചവടം' നടത്തുന്നത് . ആദ്യ വിഭാഗത്തിന് ഇടനിലക്കാര്‍ ഉള്ളപ്പോള്‍ രണ്ടാം വിഭാഗം സ്വയം പരസ്യപ്പെടുത്തിയാണ്  ശരീര കച്ചവടം ഉറപ്പിക്കുന്നത്. കുറവാണെങ്കിലും പുരുഷ വേശ്യകള്‍ക്ക് ഏജെന്‍സികളും ഉണ്ട്.നഗരങ്ങളിലും  ആവശ്യപ്പെടുന്ന മറ്റിടങ്ങളിലും 'ചരക്ക് ' എത്തിക്കാന്‍  വിപുലമായ വേരോട്ടം ഈ പരിശീലനം വിദേശത്തോ സ്വദേശത്തോ ആകാം.ഇത് കഴിഞ്ഞാല്‍ ഇവര്‍ അറിയപ്പെടുക 'മെയ്ല്‍ എസ്കോര്‍ട്ട് ' എന്നാണ്. ആവശ്യക്കാരായ സ്ത്രീകള്‍ക്ക് ആവശ്യമുള്ള അത്രയും സമയം കാമുകനൊ ഭര്‍ത്താവോ ആയി സേവനം നല്‍കുകയാണ് ഇവരുടെ തൊഴില്. പണമാണ്  മാനദണ്ടമെങ്കിലും  'സംപ്തൃപ്തി' മാത്രം മതിയെന്നു അവകാശപ്പെടുന്നവരും ഉണ്ട്. "വേശ്യ' എന്ന് അല്‍പ്പമൊന്നു ഉറക്കെ ഉച്ചരിക്കാന്‍ മലയാളിക്കിപ്പോഴും സങ്കോചമാണ്‌.എന്നാല്‍ അടച്ച കണ്ണിനകത്തും  മനസിലുംആവോളം വ്യഭിചരിക്കുകയും ചെയ്യും. വേശ്യ എന്നു കേട്ടാലുടന്‍ ഓര്‍ത്തെടുക്കുന്നതാകട്ടെ പെണ്ണുടലിന്റെ സമൃദ്ധമായ താരള്യവും  വിലപേശലുമാണ്. പിന്നെ, രാത്രിയുടെ ബസ് സ്റ്റാന്‍ഡു മൂലകളിലും പൊതു മൂത്രപ്പുരയുടെ മതിലോരത്തും കള്ളക്കണ്ണിട്ട്  പുരുഷന്‍മാരെ വശീകരിക്കുന്ന മദാലസമേനികളെ ഓര്‍ക്കും.ഇടയ്ക്കിടെ തല വെട്ടിച്ചു പുരുഷനെ മയക്കുന്നവള്‍! കണ്ണടച്ച് പൂച്ച പാല് കുടിക്കുന്ന പോലെ   ശരീര കൊഴുപ്പുകളെ  സ്വയം തൊട്ടു തലോടി അവളെ നോക്കുന്നവനെ അവള്‍ കൊതിപ്പിക്കുമത്രേ! പിറുപിറുക്കലുകളില്‍ കച്ചവടം ഉറപ്പിച്ച് ഓട്ടോ റിക്ഷയിലോ കാറിലോ  ഏതെങ്കിലും നാലാം കിട ലോഡ്ജിലെ പതിവു മുറിയിലേക്ക്   കൊണ്ട് പോകുന്നവളെന്നു കൂടെ പോകുന്നവര്‍ക്ക് അറിയാം. നേരത്തെ കച്ചവടത്തില്‍  നഷ്ടം പറ്റിയ ആരെങ്കിലും ഒറ്റുകൊടുത്താല്‍ പോലീസ് ഇരച്ചെത്തും.തലയിലൂടെ സാരീപുതച്ചു പോലീസേമാന്റെ മേശക്കു മുന്നില്‍ ഭാവ ഭേദമില്ലാതെ നില്‍ക്കുന്ന കാമാത്തി    ഇത്രയുമാണ് നമ്മുടെ മനസിലെ പതിവ് രൂപം .  മംഗ്ലീഷില്‍ സല്ലപിച്ച് അത്യാഢംഭര റിസോര്‍ട്ടുകളിലെ  പതുപതുത്ത കിടക്കയില്‍ അല്‍പ്പവസ്ത്രധാരിണിയായി മയങ്ങുന്ന പുതുവേശ്യത്തലമുറകളേയും മലയാളിക്കു മനസിലാകും. എന്നാല്‍ ഏതു സാഹചര്യത്തിലായാലും 'പെണ്ണ്' മാത്രമാണ് വേശ്യ എന്നതാണ്  മലയാളിയുടെ ചിന്താശീലം. അതിനൊരു മാറ്റം വരുത്താന്‍ കൂടിയാണ് എന്റെ ശ്രമം!




വാല്‍ക്കഷ്ണം: മുഴുവന്‍ വായിച്ച്‌ കഴിഞ്ഞാലും ഏകപക്ഷീയമായി "കൊച്ചമ്മമാരുടെ ആണ്‍ പിടുത്തം" എന്ന് പറയുന്നവരോട് എനിക്കൊന്നും പറയാനില്ല.




ഈ വിഷയത്തില്‍ മാധ്യമത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച  കേരളത്തില്‍ ആണ്‍വാണിഭ റാക്കറ്റുകള്‍ പിടിമുറുക്കുന്നു    എന്ന വാര്‍ത്ത



തുടരും...............

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...