2014, നവംബർ 20, വ്യാഴാഴ്‌ച

യഥാര്‍ത്ഥത്തില്‍ ആരുടെ മനസിലാണ് അശ്ളീലം?

നാലു വയസുകാരിയെ പീഡിപ്പിച്ചവരെ സംരക്ഷിക്കുന്നതും പോരാ, ആ കുഞ്ഞിനെ ആഭാസകരമായി ചിത്രീകരിച്ച പേരോട് സഖാഫിയുടെ ശബ്ദം എനിക്കറപ്പുളവാക്കുന്നു! ഇത്തരക്കാരാണ് മതത്തിന്‍െറ പേരില്‍ പണ്ഡിതന്‍ ചമഞ്ഞ് നടക്കുന്നതെങ്കില്‍ നമ്മുടെ നാടിന്‍െറ അവസ്ഥയെ കുറിച്ച്, അത്തരം ’കപട സംസ്ക്കാര’ങ്ങളെ കുറിച്ച് ഞാന്‍ ലജ്ജിക്കുന്നു ! ഇയാളുടെ വാക്കുകള്‍ സംസ്ക്കാരമായി കേട്ടവരും ഇത് കേട്ട് വഴിയില്‍ ഇയാളെ കിട്ടിയാല്‍ എന്ത് ചെയ്യുമെന്നറിയാന്‍ എനിക്കതിയായ ജിജ്ഞാസയുണ്ട്! യഥാര്‍ത്ഥ മതവാദികളേയും കപട മതവാദികളേയും ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നു!
പേരോട് പറഞ്ഞത് കേള്‍ക്കാത്തവര്‍ക്ക് കേള്‍ക്കാന്‍ ഇതാ ഒരു ലിങ്ക് ! കപട മതവാദികള്‍ ശബ്ദിക്കാനേ നില്‍ക്കില്ളെന്ന ഉറച്ച ബോധ്യമുണ്ട്.

2014, നവംബർ 15, ശനിയാഴ്‌ച

മുനീറിന് പിന്തുണ

ദൈവത്തിന്റെ കോടതിയില്‍ ആരാണ് ജയിക്കുക??
നിരപരാധിയായ മുനീറോ അതോ മുനീറിനെ പ്രതിയാക്കാന്‍ ശ്രമിക്കുന്ന സ്കൂള്‍ മാനേജ്മെന്റ് അധികൃതരോ  നാല് വയസ്സുകാരിയെ പീഡിപ്പിച്ച മത പഠന വിദ്യാര്‍ഥികളോ?

മുനീറിനും കുടുംബത്തിനും വേണ്ടത് നിങ്ങളുടെ പിന്തുണ ! ഞാന്‍ പിന്തുണ അറിയിക്കുന്നു. നിങ്ങളോ ?

ആരാണ് മുനീര്‍ ? എന്തിനാണ് പിന്തുണ  കൊടുക്കേണ്ടത് ? 
നാദാപുരം സ്കൂളില്‍ നാല് വയസുകാരിയെ ലൈംഗിക പീഡനത്തിനു  വിധേയയാക്കി എന്ന കേസില്‍ പ്രതി സ്ഥാനത്തു കൊണ്ട് വന്നു  നിറുത്തപ്പെട്ട ചെറുപ്പക്കാരനാണ് മുനീര്‍ .

സ്കൂളില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ യഥാര്‍ത്ഥ പ്രതികളെ കുട്ടി കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ അവരെ രക്ഷപ്പെടുത്താന്‍ ബസ്‌ ക്ലീനര്‍ അയ മുനീറിനെ പിടികൂടി. 

സത്യം തിരിച്ചറിഞ്ഞ അവിടെയുള്ള നാട്ടുകാര്‍ സംഘടിച്ചു, മാര്‍ച്ച്‌ നടത്തി , അഞ്ഞൂറിലധികം പേര്‍  പോലിസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു. എം.എല്‍.എ വന്നു. മുനീറിന്റെ ഉമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചു.

ഒടുവില്‍ മജിസ്ട്രെട്റ്റ്‌ നേരിട്ട് കുഞ്ഞിനോട് സംസാരിച്ചു. മുനീര്‍ അല്ല, മറ്റു ചിലരാണ് എന്ന് കുഞ്ഞു പറഞ്ഞത് അനുസരിച്ച് യഥാര്‍ത്ഥ പ്രതികളില്‍ രണ്ടു പേരെ പിടികൂടെണ്ടി വന്നു. ഇനിയും പലരും പുറത്തുണ്ട്. മുനീറിനെ വെറുതെ വിട്ടു. 

എന്നാല്‍ , കുറ്റം 'സമ്മതിച്ച' മുനീറിനെ അറസ്റ്റ് ചെയ്യാതെ 'നിരപരാധികള്‍; ആയ യുവാക്കളെ പിടി കൂടിയെന്നാണ് സ്കൂള്‍  മാനേജ്മെന്റ് ഭാഷ്യം  . മുനീറിനെ വീണ്ടും ഇരയാക്കാനുള്ള  നീക്കം നടക്കുന്നു. 
പിന്തുണ ആര്‍ക്കാണ്‌ കൊടുക്കുക നിങ്ങള്‍ ?? മതത്തിന്റെ പേരില്‍ കൈകഴുകാന്‍ ശ്രമിക്കുന്നവര്‍ക്കോ അതോ നിരപരാധി ആയ മുനീറിനോ ??

എവിടെ സദാചാര പോലീസുകാര്‍ ??




നാദാപുരത്ത് വരാത്ത സദാചാര പോലീസുകാര്‍

ഉമ്മ വെക്കാന്‍ ആഗ്രഹിക്കുന്നവരാണ്
ഉമ്മ സമരം നടത്തുന്നത് എന്ന് പറഞ്ഞു നടക്കുന്നവര്‍ കാണേണ്ട കാഴ്ചയാണ് , നാദാപുരത്തുള്ളത്.
‪#‎KissofLove‬
മനുഷ്യനും സമൂഹത്തിനും നന്മ വരണം എന്നാഗ്രഹിക്കുന്നതാണ് എല്ലാ മതവും. ആ മതങ്ങളിലൊന്നിനെ പഠിക്കുന്ന , പെണ്ണുങ്ങളെ അടക്കിയിരുത്തി അവരെ 'നല്ല വഴി' ക്ക് നടത്താന്‍ ശ്രമിക്കുന്നവര്‍ ആയ പതിനെട്ടു തികഞ്ഞ കുറച്ചു പേരാണ് , ശരീരം വളരാത്ത കുരുന്നിനെ ലൈംഗികമായി ഉപയോഗിച്ചത് , അവരുടെ പേരുകളൊക്കെ പത്രങ്ങളില്‍ വന്നിട്ടുണ്ട് , വായിക്കണം. ഒന്നുമറിയാത്ത ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ നോക്കി, അയാളുടെ ഉമ്മയും ഉപ്പയും കരഞ്ഞതും പറഞ്ഞതും വെണ്ടയ്ക്ക ആയി പത്രത്തില്‍ ഉണ്ട്. കാണാതെ പോകരുത്.
സ്ത്രീയും പുരുഷനും ഇടപഴകി ജീവിക്കുന്ന ഇടങ്ങളില്‍ ലൈംഗിക ആസക്തി കുറയുമെന്നും പീഡന തോത് കുറയുമെന്നും മനസിലാക്കാന്‍ സ്ഥലം അന്വേഷിക്കേണ്ടതില്ല, തമിഴ്നാട് വരെ പോയാല്‍ മതി
അവിടെ ഏതു പാതിരക്കും പെണ്ണുങ്ങളെ റോഡിലും ബസ്‌ സ്ടണ്ടിലും കാണാം. ഒരാളും അവരോടു മോശമായി പെരുമാറുന്നില്ല.
അവര്‍ ബസില്‍ ആണിനു/ പെണ്ണിന് എന്നെഴുതി വച്ച സീറ്റുകളില്‍ അല്ല ഇരിക്കുന്നത് . എല്ലാ വിഭാഗവും എല്ലായിടത്തും ഇരിക്കും
ഇവിടെയോ ?പെണ്ണ് എങ്ങനെ നടക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന വലിയൊരു സമൂഹ സദാചാര പോലീസും/ മത മേലധികാരികളും ഉണ്ട്.
മറ്റുള്ളവര്‍ എങ്ങനെ നടക്കണം എന്ന് പഠിപ്പിക്കാന്‍ നടക്കന്നതിനു മുന്‍പ്‌ ഓര്‍ക്കേണ്ട മറ്റൊന്ന് ഇതാണ് - ''അവനവന്റെ മനസിലാണ് മറ്റുള്ളവരോട് ആദരവും സഹവര്തിത്വവും സൃഷ്ടിക്കേണ്ടത്. ''
അതോ, ഇനി ഇങ്ങനെ പറയുമോ - ''ഞങ്ങടെ സമുദായത്തില്‍ ഉള്ള ഒരാള്‍, നങ്ങടെ സമുദായത്തിലെ ഒരു കുട്ടിയെ പീഡിപ്പിച്ചു, ഞങ്ങടെ സമുദായത്തില്‍ ഉള്ള ഒരാളുടെ തലയിലിട്ടു, നിങ്ങക്കെന്താ '' എന്ന് ??
എല്ലാ മതത്തിലും ഏറിയും കുറഞ്ഞും ഇങ്ങനെയൊക്കെ തന്നെയാണ് സദാചാര വാദമുഖങ്ങള്‍ !
പെണ്ണെ, നിങ്ങള്‍ ഇങ്ങനെ നടന്നാല്‍ പീഡിപ്പിക്കപ്പെടും എന്നല്ല പഠിപ്പിക്കേണ്ടത്. പകരം, ഒരു പെണ്ണോ ആണോ എങ്ങനെ നടന്നാലും അവരെ പീഡിപ്പിക്കരുതെന്നും അവരുടെ അനുവാദമില്ലാതെ മേല് സ്പര്‍ശിക്കരുതെന്നും ഉള്ള എന്ന നല്ല ചിന്തയാണ് പകരേണ്ടത്, ആണിനും പെണ്ണിനും !
സദാചാര ഉപദേശ കുത്തക ഏറ്റെടുത്തവരോന്നുമില്ലേ ഇവിടെ ആണായും പെണ്ണായും ? നിങ്ങള്‍ നാദാപുരം വരെ പോയി ചോദിക്കാത്തത് എന്ത് ?
പറ്റിയാല്‍ ചൂരലും, കുറച്ചു കൊടികളും, രണ്ടോ നാലോ പശു- കാളകളും കുറച്ചു സദാചാര വാചക മുദ്രാവാക്യങ്ങളും എടുത്തു പോകാത്തത് എന്ത് ??
കുറെ കമ്മിറ്റിക്കാര്‍ വന്നിരിക്കുന്നു

2014, നവംബർ 13, വ്യാഴാഴ്‌ച

ചുംബന മാടമ്പികള്‍



ആണും പെണ്ണും ചുംബിച്ചാല്‍ അത് കാമം കൊണ്ട് മാത്രമാണ എന്നുള്ള ധാരണ ഉള്ളവരാണ് യഥാര്‍ത്ഥ മാടമ്പികള്‍!
#KissofLove
എന്‍റെ അപ്പച്ചന്‍ എനിക്ക് കുറെ ഉമ്മകള്‍ തന്നിട്ടുണ്ട്, ഞാന്‍ അപ്പച്ചനും ഉമ്മകള്‍ കൊടുത്തിട്ടുണ്ട്‌.
എന്‍റെ സഹോദരന് ഞാന്‍ ഉമ്മകള്‍ കൊടുത്തിട്ടുണ്ട്‌, അവര്‍ എനിക്കും തന്നിട്ടുണ്ട്. എല്ലാം പരസ്യമായി തന്നെ !

എന്‍റെ കുടുംബത്തിലെ ആണ്കുഞ്ഞുങ്ങള്‍ക്കും പെന്കുഞ്ഞുങ്ങള്‍ക്കും ഞാന്‍ ഉമ്മ കൊടുത്തിട്ടുണ്ട്‌. അവരില്‍ നിന്നും 'ഒരുമ്മ തന്നേ ' എന്ന് ചോദിച്ചു വാങ്ങിയിട്ടുമുണ്ട്. ഇതൊന്നും ഉമ്മകളല്ലാ ???!! ഇതിലൊക്കെ എവിടെയാ നിങ്ങള്ക്ക് കാമം കാണാന്‍ കഴിഞ്ഞത് ?

ഇനി കാമുകനും കാമുകിയും, ഭാര്യയും ഭര്‍ത്താവും ആയ രണ്ടു ആണും പെണ്ണും ചുംബിക്കുന്ന ചുംബനങ്ങളൊക്കെ കാമം കൊണ്ടും ലൈംഗിക ചിന്ത കൊണ്ടും മാത്രം കൊടുക്കുന്നവ ആണ് എന്ന് എനിക്ക് തോന്നുന്നില്ല. അവിടെയും വാല്‍സല്യവും അഭിമാന ബോധവും ആദരവും പരസ്പര വിശ്വാസവും കരുതലും ഒക്കെ പ്രകടിപ്പിക്കാനും ഉമ്മകള്‍ കൊടുക്കും.

ഇനി പെണ്ണും പെണ്ണും ഉമ്മ വച്ച കാര്യം പറഞ്ഞാല്‍ അപ്പോള്‍ പറയും ലെസ്ബിയനുകള്‍ ഉമ്മ വച്ച് എന്ന്. എന്‍റെ അമ്മ എന്‍റെ ലെസ്ബിയന്‍ പാര്‍ട്ണര്‍ ആണോ ?
എന്‍റെ സഹോദരി ? എന്‍റെ അനന്തിരവള്‍??

ചുംബന സമരം എന്ന പേരിലുള്ള സമരം നടന്നത് ഒരാണിനും പെണ്ണിനും കാമം നിറച്ച ചുംബനം പൊതു വഴിയില്‍ വച്ച് നല്‍കാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കാനാണ് എന്നുള്ള ചിന്തയാണ് മാടമ്പിത്തരം

പെണ്ണുങ്ങള്‍ പൊതു സ്ഥലത്ത് വച്ച് ചുംബിച്ചു, കെട്ടിപ്പിടിച്ചു എന്ന ചിന്തയാണ് മാടമ്പിത്തരം

മാറ് മറക്കാന്‍ സമ്മതിക്കാത്ത മാടമ്പിമാര്‍ അന്ന് മാറ് മറക്കാനുള്ള സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയ അതേ മാടമ്പിത്തരം ആണ്  , ഇപ്പോള്‍ ചിലര്‍ പ്രഖ്യാപിക്കുന്നത്  .അന്ന് മാറ് മറക്കുന്നത് സദാചാര ലംഘനം ആയിരുന്നു എന്നും അതിനെതിരെ പ്രതിഷേധിക്കാന്‍ മുല തന്നെയാണ നങ്ങേലി സമരായുധം ആക്കിയത് എന്നും ഓര്‍ക്കണം. അവരത് മുറിച്ചു എറിഞ്ഞു. ചോര വാര്‍ന്നു മരിക്കുകയും ചെയ്തു. അന്ന് നങ്ങേലി അറിയപ്പെട്ടത് വഴി പിഴച്ചവള്‍ എന്നായിരുന്നു, ഇന്നോ ?

ഇവിടെ ഞാന്‍ എന്‍റെ പിതാവിനൊപ്പം പോയാല്‍, അല്ലെങ്കില്‍ സഹോദരനൊപ്പം പോയാല്‍ അനാശാസ്യം നടത്താന്‍ ഒരാണും പെണ്ണും വന്നിരിക്കുന്നു, നമുക്കവരെ ഒതുക്കണം എന്ന മനോഭാവത്തിന് എതിരെയാണ് ഈ സമരം തുടങ്ങിയതും തുടരുന്നതും എന്ന് മനസിലാക്കാന്‍ ചിലര്‍ക്ക് കഴിയാത്തത് ആണ് മാടമ്പിത്തരം

2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

എന്താ ജീന്‍സിനോടിത്ര കലിപ്പ്


വിജയ് യേശുദാസ്,ദര്‍ശന

ജീന്‍സിനോട് ചിലര്‍ക്കിത്ര അസഹിഷ്ണുത എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരത്തെും പിടിയും കിട്ടുന്നില്ല.  പെണ്ണുങ്ങള്‍ ജീന്‍സിട്ടാല്‍, ആകാശം ഇടിഞ്ഞു വീഴുംപോലെ ആണുങ്ങളുടെ മനസിന്‍െറ കണ്‍ട്രോള്‍ പോകുമെന്ന് പല ആണ്‍പ്രഭൃതികളും പറയുന്നു. അത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ആര്‍ക്കാണ് കുഴപ്പമെന്ന് അതികഠിനമായ ആശയക്കുഴപ്പം അനുഭവപ്പെടുന്നു.


ശ്രീമാന്‍ രജത്കുമാര്‍ ജീന്‍സുമായി ബന്ധപ്പെട്ട് സ്ത്രീകളെ വാക്കുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് മറന്നിട്ടില്ല.

ഇപ്പോഴിതാ ഗാനഗന്ധര്‍വന്‍ ദാസേട്ടന്‍ സ്ത്രികള്‍ക്കുള്ള ഉപദേശവുമായി രംഗത്ത് വന്നിരിക്കുന്നു. ‘‘സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം, മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം’’ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.

ഇത് വായിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ മകനും ഗായകനുമായ വിജയും ഭാര്യ ദര്‍ശനയും ജീന്‍സിട്ട് ഇരട്ടക്കുട്ടികളെ പോലെ ചേര്‍ന്നു നില്‍ക്കുന്ന പടങ്ങള്‍ നേരത്തേ കണ്ടത് മനസില്‍ കയറിവന്നു. വിജയും  ദര്‍ശനയും വ്യക്തികളാണെന്നും അവര്‍ക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ച് വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും ഒച്ചപ്പാടിന് തോന്നുന്നുണ്ട്. അതു കൊണ്ട് തന്നെ ഉപദേശിക്കും മുന്‍പ് സ്വന്തം വീട്ടിലേക്കൊന്ന് നോക്കിക്കൂടെ എന്ന്  പറയാന്‍ തോന്നുന്നില്ല. ദാസേട്ടനോട് അങ്ങനെ പറയാന്‍ ഒച്ചപ്പാട് ആളായിട്ടുമില്ല.

ചിത്രത്തില്‍ മോഡല്‍
ജീന്‍സ് പര്‍ദ്ദ ധരിച്ചിരിക്കുന്നു
വിളിക്കുന്നത് ദാസേട്ടന്‍ എന്നാണ്. പക്ഷേ , അപ്പന്‍െറ പ്രായമുണ്ട്. കണക്കില്‍ അപ്പച്ചാ എന്ന് തന്നെ വിളിക്കണം. പക്ഷേ, ജീന്‍സിടുന്ന ഒരു പെണ്ണെന്ന നിലക്ക് ഈ അപ്പന്‍െറ വാചകം  കേട്ട് രസമല്ല തോന്നിയത് എന്ന് ഉറക്കെ പറയട്ടെ!

സ്ത്രീയുടെ സൗമ്യത സാരിയിലാണോ കുടികൊള്ളുന്നത് ? അതോ സെറ്റുമുണ്ടിലോ? വേണ്ട , ചുരിദാര്‍  വരെയാകാം എന്നാണോ?  എന്താണ് സത്യത്തില്‍ ദാസപ്പച്ചന്‍ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. ജീന്‍സെന്നു പറയുന്ന വസ്ത്രത്തിന്‍െറ സൗകര്യവും സുരക്ഷിതത്വവും മനസിലായ ഒരാളെന്ന നിലക്ക് ജീന്‍സിനെ തള്ളി പറയാന്‍ ഒരിക്കലും കഴിയുന്നുമില്ല.

ജീന്‍സിന്‍െറ പാന്‍റ്സും ഷര്‍ട്ടും ചുരിദാറും ഒക്കെ നല്‍കുന്ന സുരക്ഷാബോധം അത് ഒരിക്കലെങ്കിലും ധരിച്ച പെണ്ണുങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്തിനേറെ. ഡെനിം ജീന്‍സുകൊണ്ട് പര്‍ദ്ദ വരെ വ്യാപകമായി കഴിഞ്ഞു. ജീന്‍സിന്‍െറ ഗുണമറിയാവുന്ന ആണുങ്ങള്‍ സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ജീന്‍സ് വാങ്ങിക്കൊടുക്കുന്നുമുണ്ട്.

ഇത്ര കൂടി പറയട്ടെ, ജീന്‍സിട്ട പെണ്ണുങ്ങള്‍ ശരിയല്ല എന്ന ചിന്താഗതിയാണ് ശരിയല്ലാത്തത്. അത്തരം ചിന്താഗതിയുള്ളവര്‍ ജീന്‍സിട്ട പെണ്ണുങ്ങളെ കണ്ട് വികാരവിവശരായി വലഞ്ഞാല്‍. പല മതഗ്രന്ഥങ്ങളിലും പറയുന്നത് ഓര്‍ത്താല്‍ മതി- ‘ മറ്റൊരു സ്ത്രീയെ കണ്ട് വികാരം തോന്നിയാല്‍ ഉടനെ തലതാഴ്ത്തുക. എന്നിട്ട് വീട്ടിലേക്ക് ഭാര്യയുടെ അടുത്തേക്ക് മടങ്ങുക’

2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

പട്ടിക്കൂട്ടില്‍ കുട്ടി

















ഇന്നത്തെ കാലത്ത് എല്ലാം കച്ചവടമാണെന്ന മുഖവരയോടെയാണ് ഒച്ചപ്പാട് ഈ വിഷയത്തില്‍ സംസാരം തുടങ്ങുന്നത്. തിരുവനന്തപുരത്ത് യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടെന്ന വാര്‍ത്ത സത്യമാണെങ്കില്‍ മൂപ്പത്തെും മുമ്പേ പഴുപ്പിക്കണമെന്ന മനോഭാവമുള്ള സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ അത്ഭുതമല്ല എന്ന് പറയേണ്ടി വരും. അതല്ല, ഇതൊരു വ്യാജ സംഭവം ആണെങ്കില്‍ അത്തരം പ്രചരണം നടത്തുന്നവര്‍ ‘ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാം’ എന്നാണ് പുതുതലമുറയെ പഠിപ്പിക്കുന്നത് എന്ന് ഖേദപൂര്‍വ്വം പറയണം. സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികലയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് അവസാന വിവരം. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുന്നത് നോക്കിയിരിപ്പാണ് ഒച്ചപ്പാട്.
തിരുവനന്തപുരം കുടപ്പനക്കുന്നിനടുത്തെ ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ അടുത്തിരിക്കുന്ന കുട്ടിയോട് സംസാരിച്ചന്നെ കുറ്റത്തിന് വിദ്യാര്‍ഥിയായ അഞ്ചു വയസ്സുകാരനായ അഭിഷേകിനെ പട്ടിക്കൂട്ടില്‍ അടച്ചെന്നാണ് ആരോപണം. പാതിരപ്പള്ളിയിലെ ജോമോന്‍- സിമി ദമ്പതികളുടെ മകനാണ്. ഇതേ സ്കൂളില്‍ തന്നെ പഠിക്കുന്ന കുട്ടിയുടെ ചേച്ചിയോട് ശിക്ഷയെ കുറിച്ച് പുറത്തു പറയരുതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികല ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുണ്ട്.  കഴിഞ്ഞ ദിവസം അച്ഛനും അമ്മക്കുമൊപ്പം കോവളത്തെ ബന്ധുവീട്ടില്‍ പോയപ്പോള്‍ കുട്ടികള്‍ തമ്മില്‍ സംസാരിക്കുന്നതു കേട്ടാണ് വിവരം പുറത്തറിഞ്ഞതെന്നും തുടര്‍ന്ന് പരാതി നല്‍കുകയും ചെയ്തെന്നാണ് വിവരം.

പരീക്ഷയില്‍ കുട്ടികള്‍ക്ക് മാര്‍ക്ക് കുറയുമെന്ന് തോന്നിയാല്‍ എഴുതിയത് മായ്ച്ച് ശരിയായ ഉത്തരമെഴുതാന്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുള്ള സ്വകാര്യ സ്കൂളുകള്‍ മലയാളനാട്ടിലും പുറത്തും ഏറെയുണ്ട്. വളരെക്കുറഞ്ഞ കാലം മാത്രമാണെങ്കിലും സ്കൂള്‍ അധ്യാപിക ആയിരുന്ന ഒച്ചപ്പാടിനിക്കാര്യം കേട്ടുകേള്‍വിയല്ല. മാര്‍ക്ക് കുറഞ്ഞാല്‍ സ്ഥാപനത്തിന്‍െറ ‘സല്‍പ്പേര്’ പൊയ്പ്പോകുമെന്ന അബദ്ധധാരണയുള്ള സ്കൂള്‍ അധികൃതരും മാതാപിതാക്കളും മക്കളെ ഏതുവിധേനയും ഉന്നതമാര്‍ക്കുകാരാക്കാന്‍ എന്തും ചെയ്യുന്നവരാണ്. പണം മാത്രം ലക്ഷ്യമിടുന്ന ഒന്നിനും ധാര്‍മികത വേണമെന്ന് നമ്മുക്ക് ആഗ്രഹിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു. ഇതിപ്പോള്‍ തുടങ്ങിയതാണെന്ന തെറ്റിദ്ധാരണയും വേണ്ട. മലയാളത്തില്‍ സംസാരിച്ചതിന് തലമൊട്ടയടിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളിനെ കുറിച്ച് നമ്മള്‍ പണ്ടേക്ക് പണ്ടേ കേട്ടിട്ടുണ്ട്. അന്നും നമ്മള്‍ മലയാളികള്‍ ഏറെ ധാര്‍മ്മിക രോഷം കൊണ്ടിട്ടുമുണ്ട്. എന്നിട്ടും ഒട്ടും മാറിയിട്ടില്ല, ഒന്നും.

നമ്മള്‍ ഓര്‍ക്കേണ്ട പല കാര്യങ്ങളുമുണ്ട്. കുഞ്ഞുങ്ങള്‍ യന്ത്രങ്ങളല്ല. ഓരോ കുഞ്ഞും മറ്റ് കുഞ്ഞുങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തരാണ്. അവരുടെ പ്രത്യേക കഴിവുകളും അഭിരുചികളും എന്തെന്ന് കണ്ടത്തെുകയാണ് മാതാപിതാക്കളുടേയും അധ്യാപകരുടേയും പ്രധാനവും ആത്യന്തികവുമായ കടമ ആയിരിക്കേണ്ടത്. അല്ലാതെ അച്ച്കൂട്ടില്‍ ഒരേ മുഖവും മുന്‍ നിശ്ചയിക്കപ്പെട്ട കഴിവുകളും ഒരേ സ്വരവും ഉള്ള കുഞ്ഞുങ്ങളെയാണ് നമുക്ക് വേണ്ടതെങ്കില്‍ ഡി.എന്‍.എ തിരുത്തിയ ശേഷം ക്ളോണ്‍ ചെയ്ത് സൃഷ്ടിച്ചാല്‍ മതിയാകുമല്ളോ!  അപ്പോള്‍ പക്ഷേ, റോബോട്ട് കുഞ്ഞുങ്ങള്‍ക്ക് സ്കൂളിന്‍െറ ആവശ്യവും വേണ്ടിവരില്ല.

പട്ടിയെ കൂട്ടില്‍ നിന്നും പുറത്തിറക്കിയതിനുശേഷമായിരുന്നു ശിക്ഷയെന്ന് തിരുവനന്തപുരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു .  പട്ടിയുടെ കൂടെ നിറുത്തിയില്ലല്ളോ , അതിനെങ്കിലുമുള്ള കരുണ അവശേഷിച്ചല്ളോ എന്ന സമാധാനവുമായി ഒച്ചപ്പാട് ഉറങ്ങാന്‍ പോകുന്നു.

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഫഹദ് നസ്രിയക്ക്‌ വേണ്ടി കാര്‍ വാങ്ങി

ഉപ വിഭാഗം- സോഷ്യല്‍  നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ കാലത്തെ മാധ്യമ പ്രവര്‍ത്തനം 

ഇതൊരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണ്. ആളുകള്‍ ആകാംക്ഷ ഭരിതര്‍ ആണ്. അവര്‍ ആവശ്യത്തില്‍ കൂടുതല്‍ മറ്റുള്ളവരുടെ ജീവിതം അറിയാന്‍ ശ്രമിക്കുന്നു. അത് കൊടുത്തില്ലേല്‍ ആ പത്രം വാങ്ങില്ല/ ടി വി കാണില്ല. അതെവിടെ കിട്ടുമോ അവിടെ പോകാന്‍ നമ്മുടെ ആളുകള്‍ ഒരുക്കമാണ്. 
നസ്രിയ , ഫഹദ്, സരിത തുടങ്ങിയ പേര് കണ്ടാല്‍ ആളുകള്‍ ഇടിച്ചു കയറും എന്നാണു അടുത്തിടെ , ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തുന്ന ഒരു ചങ്ങാതി എന്നോട് പറഞ്ഞത് ( ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഓരോ പോസ്റ്റിലും എത്ര പേര്‍ വന്നു എന്നറിയാന്‍ സംവിധാനം ഉണ്ട് ) 

അതിനാല്‍ കച്ചവടം ലക്ഷ്യമിടുന്ന ഏതൊരു പത്ര സ്ഥാപനവും / ദൃശ്യ മാധ്യമ സ്ഥാപനവും അത്തരം വാര്‍ത്തകള്‍ എരിവും പുളിയും കൂട്ടി കൊടുക്കാന്‍ കച്ച കെട്ടി ഇറങ്ങുന്നു. ചിലപ്പോഴത് മതം ആകാം, സെലിബ്രിറ്റി ആകാം, ഗോസിപ്പ്സ് ആകാം , രതി ആകാം .. 

ഏതു ഇനം ആളുകളുടെ ഇടയിലാണോ ഒരു ഉല്‍പ്പന്നം വില്‍പ്പനക്ക് വച്ചിട്ടുള്ളത് , അത്തരം ആളുകളുടെ ഇഷ്ടം അറിഞ്ഞു ഉല്‍പ്പന്നം തയ്യറാക്കിയില്ലെങ്കില്‍ ഉപഭോക്താവ് ആ ഉല്‍പ്പന്നം വാങ്ങാതെ പോകും 

വാര്‍ത്തകളുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ ! 

എന്നിട്ടോ , കുറ്റം മുഴുക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്! നാണംകെട്ട മാധ്യമ പ്രവര്‍ത്തനം, നാണംകെട്ട മാധ്യമ ധര്‍മ്മം എന്നൊക്കെ  പറയുന്ന ചിലരെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു ! 

2014, ജൂലൈ 31, വ്യാഴാഴ്‌ച

കാഹ്കഹ -ഇങ്ങനെയും ഒരു പ്രതിഷേധം















ടര്‍ക്കിയില്‍ മനോഹരമായൊരു പ്രതിഷേധം നടക്കുകയാണ്. വനിതകള്‍ പൊട്ടിച്ചിരിക്കരുതെന്നു സര്‍ക്കാര്‍.  ആഹാ , എങ്കില്‍ പൊട്ടിച്ചിരിചിട്ട് തന്നെ കാര്യമെന്നായി അവിടെയുള്ള വനിതകള്‍. ഉടനെ മൊബൈലും കാമറയും എടുത്തു പൊട്ടിച്ചിരിക്കുന്ന പടം ക്ലിക്കി. എന്നിട്ടോ, #kahkaha എന്ന ഹാഷ് ടാഗുമിട്ട് കുറെ പടങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റി.  തുര്‍ക്കി ഭാഷയില്‍ കാഹ്കഹ എന്ന് പറഞ്ഞാല്‍ പൊട്ടിച്ചിരി എന്ന് അര്‍ഥം.
പൊട്ടിച്ചിരിക്കുമ്പോള്‍  ഉണ്ടാകുന്ന ശബ്ദം തന്നെ പൊട്ടിച്ചിരിയുടെ പേരാകുന്ന അതി യാദൃശ്ചികത ലോകത്തു മറ്റൊരിടത്തും ഇല്ലെന്നു തോന്നുന്നു


കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ
എന്ന് വായിക്കുമ്പോള്‍ തന്നെ നമുക്കും ഒരു പൊട്ടിച്ചിരി അനുഭവപ്പെടുന്നില്ലേ ??


ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആയിരങ്ങളാണ് ചിരിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.  . സ്ത്രീകളുടെ ചിരിയെ പറ്റിയല്ല മറിച്ച് ബലാത്സംഗം, ശൈശവ വിവാഹം തുടങ്ങിയ വിഷയങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും സ്ത്രീകള്‍ തുറന്നടിച്ചു.

''സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കണം. മാന്യമായ പെരുമാറ്റവും അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് സ്ത്രീകള്‍ക്ക് ധാരണയുണ്ടാകണം. പൊതുയിടങ്ങളില്‍ സ്ത്രീകള്‍ ഉറക്കെ ചിരിക്കരുത്. സ്ത്രീ ഒരിക്കലും തന്‍റെ മാന്യത കൈവിടരുത്'' എന്നിങ്ങനെയാണ് ഉപ പ്രധാനമന്ത്രി ബ്യൂലന്‍ നിര്‍ദേശിച്ചത് . റമസാനിലെ അവസാന നാളില്‍ നടന്ന പ്രസംഗത്തിലായിരുന്നു സ്ത്രീകളോടുള്ള മന്ത്രിയുടെ ഉപദേശം  

2014, ജൂലൈ 27, ഞായറാഴ്‌ച

മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ച കറയുള്ളവന്‍

നാണമില്ലാത്തവന്‍റെ ആസനത്തില്‍ ആല് മുളച്ചാല്‍ മോദി കര്‍ത്താവിന്റെ ദാസന്‍  എന്ന് ഒച്ചപ്പാട് പരിഹസിച്ചപ്പോള്‍ ആ ആലിന്‍റെ തണലില്‍ പോയി നിന്ന കുറെ പേര്‍ കടിച്ചു കീറാന്‍ വന്നു. ഇപ്പോഴിതാ കത്തോലിക്കാ പ്രസിദ്ധീകരണം തന്നെയായ സത്യദീപം ചോദിക്കുന്നു - ''മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ചവന്‍റെ കറ പ്രധാന മന്ത്രി കസേരയില്‍ കയറിയിരുന്നാല്‍ പോകുമോ ''- എന്ന്


ഗുജറാത്തിലെ ഗോദ്രയും ബി.ജെ.പി ഭരിക്കുന്നിടത്തൊക്കെക്രൈസ്തവ മിഷനറിമാര്‍ പീഡിപ്പിക്കപ്പെട്ടതും ഇപ്പോള്‍ പലയിടത്തും പല രൂപത്തിലും ഭാവത്തിലും ന്യൂനപക്ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ പീഡനങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും മോദിയെ മാറ്റി നിര്‍ത്തി അദ്ദേഹത്തിന് രൂപക്കൂട് പണിയുവാന്‍ കത്തോലിക്കാ സഭയ്ക്കു സാധിക്കുമോ എന്നും ചോദിക്കുന്നുണ്ട് സത്യദീപം.

ഒപ്പം പറയുന്നു - ''ഫുള്‍സ്‌റ്റോപ്പ്: അധികാരത്തെ ആദരിക്കണം, പക്ഷേ ആത്മസത്തയെ ബലികഴിച്ചുകൊണ്ടുള്ള ആദരവ് അപകടകരമാണ്. അസത്യത്തെ ശാസ്ത്രീയമായി വ്യാഖ്യാനിച്ചാലും സത്യമാകില്ല.''  എന്ന് .

മുഴുവന്‍ വായിക്കൂ








2014, ജൂലൈ 22, ചൊവ്വാഴ്ച

നട്ടെല്ല് പണത്തിനും മേലെയാണ്

ക്രിസ്പിന്‍ 
അടിച്ചമര്‍ത്താന്‍ നോക്കുന്ന മുതലാളിയുടെ അധികാര പരിധിയില്‍ നിന്നും നട്ടെല്ല് നിവര്‍ത്തി ഇറങ്ങി പോയിട്ടുള്ള നിരവധി പേരുണ്ട്. കവികളും കഥാകാരും അവരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് മേല്‍ പിടുത്തം വീഴ്ത്താനുള്ള മാനേജ്മെന്റ് മുഷ്ടിക്കു വഴങ്ങാതെ രാജി കത്ത് എഴുതി ആണായും പെണ്ണായും തലയുയര്‍ത്തി നിന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. ഇന്ത്യാവിഷനില്‍ വെബ്‌ വിഭാഗത്തില്‍ സീനിയര്‍ സബ് എഡിറ്റര്‍ ആയി പണിയെടുത്തിരുന്ന ക്രിസ്പിനെ ഒരു കവിതയുടെ പേരില്‍ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഒരു സുന്ദര കത്തും കൊണ്ടൊരു കുത്ത് കൊടുത്ത ശേഷം ഇറങ്ങി പോകുന്നത്. രാജികത്ത് കൊടുത്ത ശേഷം ഫേസ്ബുക്കില്‍ കൊടുത്ത പോസ്റ്റും രാജിക്കത്തിലെ  ഒരു ഭാഗവും  ഇവിടെ വായിക്കാം . നേരത്തെ യുവ കഥാകാരി മീരയും മനോരമയിലെ ജോലി രാജി വച്ചിരുന്നു. മറ്റു പ്രസിദ്ധീകരണങ്ങളില്‍ കഥയോ കവിതയോ പ്രസിദ്ധീകരിക്കരുത് എന്ന് മനോരമ പറഞ്ഞതു അനുസരിക്കാന്‍ അവര്‍ നിന്ന് കൊടുത്തില്ല, ഇറങ്ങി പോന്നു. മാധ്യമം ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അവര്‍ അത് വ്യക്‌തമാക്കിയിരുന്നു. ശേഷം അവര്‍ മികച്ച കഥകള്‍ എഴുതി മലയാളി വായനാക്കാരുടെ മനസില്‍ ഇടം നേടി, ഒരു പാട് അംഗീകാരങ്ങളും.


കവിത ഇങ്ങനെ വായിക്കാം 

 


2014, ജൂലൈ 21, തിങ്കളാഴ്‌ച

ന്യൂ ജനറേഷനെ തടയാന്‍ കഴിയുമോ മിസ്റ്റര്‍ അടൂര്‍ ?


ഇന്നലെ വളരെ രസകരമായ ഒരു കുറിപ്പ് വായിക്കാനിടയായി. അത് ഇങ്ങനെയാണ്- മലയാള സിനിമക്ക് മറുഭാഷയില്‍ പേര് വേണ്ട എന്ന് ശിപാര്‍ശ. അങ്ങനെ പേര് കൊടുത്താല്‍ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കേണ്ടെന്നും ശിപാര്‍ശയിലുണ്ട്. 

ആരാണ് ഇങ്ങനെ ഒരു ശിപാര്‍ശ കൊടുത്തതെന്ന് പരിശോധിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും ഷാജി എന്‍ കരുണ്‍ , പന്തളം സുധാകരന്‍,സുരേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളും ആയ സമിതിയാണ് സര്‍ക്കാരിനു ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത് ത്രേ ! സിനിമക്ക് ഇംഗ്ലീഷ് പേരിടുന്നത് ഒരു ഫാഷന്‍ ആയി മാറി എന്നാണു സമിതിയുടെ വിലയിരുത്തല്‍. മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടു. ആ ഭാഷയുടെ വിലയിടിക്കുന്ന തരത്തിലാണ് ഇംഗ്ലിഷ് പേരുകളുടെ പ്രവാഹം എന്ന് സമിതി സര്‍ക്കാരിനോട് പറയുന്നുണ്ട്. പ്രമേയത്തിന് ചേരുന്നു എങ്കില്‍ മാത്രം ഇംഗ്ലിഷ് പേര് അനുവദിക്കാം എന്നാണു സമിതി പറയുന്നത് . തമിഴ്നാട്ടിലൊക്കെ തമിഴ്‌ പേരുള്ള സിനിമക്കെ സബ്സിഡി കൊടുക്കുന്നുള്ളൂത്രേ ! തമിഴരുടെ തമിഴ വാക്കുകളും ബദല്‍ പ്രയോഗങ്ങളും എവിടെ കിടക്കുന്നു, മലയാളിയുടേത് എവിടെ നില്‍ക്കുന്നു എന്നാലോചിച്ചിട്ടു ഒച്ചപ്പാടിനു ഒരെത്തും പിടിയും കിട്ടുന്നില്ല.

സമിതിയിലെ അംഗങ്ങളായ കലാകരന്മാരോടുള്ള സകല ആദരവും വച്ച് കൊണ്ട് തന്നെ ഒരു കാര്യം ഒച്ചപ്പാട് പറയട്ടെ - ഈ പ്രസ്താവന നിങ്ങള്‍ എല്ലാവരോടുമുള്ള ആദരവ് കളയാന്‍ പ്രാപ്തമാണ്.

1950 ല്‍ ഇറങ്ങിയ മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രത്തിനു പേര് - ന്യൂസ്‌ പേപ്പര്‍ ബോയ്‌. അവിടുന്നിങ്ങോട്ടു 1960, 70, 80, 90കളില്‍ ഇംഗ്ലിഷ് പേരുകളില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. 2010 വരെയുള്ള കുറെ സിനിമകളുടെ പട്ടികയും ഒച്ചപ്പാട് കണ്ടുപിടിച്ചു. അത് വായിക്കുന്നതിനു മുന്‍പ്‌ ഒരു ചോദ്യം കൂടി - ഇംഗ്ലിഷ് മാത്രമേ നിരോധിക്കൂ ? അതോ   നാക്കു പെന്റ നാക്കു ടാക്ക ( സ്വാഹിലി , ആഫ്രിക്ക ) , മേരാ നാം ജോക്കര്‍ (ഹിന്ദി, ഇന്ത്യ) പോലെയുള്ള ഭാഷ പേരുകളില്‍ ഇറങ്ങുന്നവക്കും  സബ്സിഡി കളയുമോ ?

 , 

2014, ജൂലൈ 13, ഞായറാഴ്‌ച

നാണമില്ലാത്തവന്‍െറ ആസനത്തില്‍ ആല്‍ മുളച്ചപ്പോള്‍ മോദി കര്‍ത്താവിന്‍െറ ദാസന്‍


നാണമില്ലാത്തവന്‍െറ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ എന്ന് കാര്‍ന്നോന്‍മാര്‍ പറയാറുണ്ട്. കാലാകാലങ്ങളില്‍ അതിനുളള ‘മഹത്തരമായ’ ദൃഷ്ടാന്തങ്ങള്‍ കാണാനുളള ഭാഗ്യം ഓരോ ജനതക്കും ദൈവം നല്‍കാറുണ്ട്, കത്തോലിക്ക സഭക്ക് പ്രത്യേകിച്ചും. നരേന്ദ്രമോദി കര്‍ത്താവിൻറെ  ദാസനെന്നാണ് പുതിയ വെളിപ്പാട്. ഇത് തെളിവ് സഹിതം അതിന്‍െറ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല എന്നാണ് സി.ബി.സി.ഐ പ്രസിഡന്റ്  കര്‍ദ്ദിനാള്‍ ക്ളീമിസ്  ബാവ രക്ഷാധികാരിയായ സണ്‍ഡേ ശാലോം എന്ന കത്തോലിക്ക പ്രസിദ്ധീകരണത്തിന്‍െറ കണ്ടെത്തൽ  . ചീഫ് എഡിറ്റര്‍  ബെന്നി പുന്നത്തറയുടെ പേരിലാണ് ഇത് പ്രസിദ്ധീകരിച്ച് ഉദ്ബോധിപ്പിക്കുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സഭ തയ്യറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ മുഖപ്രസംഗത്തെ കൂട്ടിവായിക്കാന്‍. 
മുഖപ്രസംഗം തുടരുന്നു - ‘‘അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ്. ഒരേ പാര്‍ട്ടി തന്നെ തുടര്‍ച്ചയായി അധികാരം കൈയാളുമ്പോള്‍ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാവുകയും ഭരണം ജീര്‍ണിക്കുകയും ചെയ്യക സ്വാഭാവികമാണ്. അതുകൊണ്ട് അധികാരത്തില്‍നിന്നും ഇടയ്ക്കിടെ മാറിനില്ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനും നല്ലതാണ്. അതിനാല്‍, കോണ്‍ഗ്രസിന്‍്റെയും സഖ്യകക്ഷികളുടെയും പരാജയവും ഇന്ത്യയുടെ ജനാധിപത്യത്തിനും അതതു പാര്‍ട്ടികളുടെ നല്ല ഭാവിക്കും അത്യാവശ്യമാണ്’’ ഇതു വായിക്കുമ്പോള്‍ ‘അധികാരവും അതിലൂടെയുളള ഭരിക്കലും’ ആണ് സഭ ലക്ഷ്യമിടുന്നതെന്ന് ചോറുണ്ണുന്ന കുഞ്ഞാടുകള്‍ക്കും മനസിലാകും.

‘‘രാജ്യത്തിന്‍്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. ദൈവത്തെ അറിയാത്തവരെ പോലും ദൈവം തന്‍്റെ ദൗത്യ നിര്‍വഹണത്തിനായി തെരഞ്ഞെടുക്കുന്ന സംഭവങ്ങള്‍ ബൈബിളില്‍ ധാരാളം ഉണ്ട്. എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്ന് വരുന്നുവെന്നും അതിനാല്‍ ദൈവദത്തമായ അധികാരങ്ങളെ മാനിക്കണമെന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല. തന്മൂലം നരേന്ദ്രമോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണ്. ദൈവം അനുവദിച്ചതാണെങ്കില്‍ അതിനെക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയും ഉണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യത്തിന്‍്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. മോദിയിലൂടെ രാജ്യത്തെയും സഭയേയും ദൈവം രക്ഷിക്കും. ഈ തെരഞ്ഞെടുപ്പ് ഫലം ദൈവകരങ്ങളില്‍ നിന്നുള്ളതാണ്  ’’എന്നിങ്ങനെ നീളുന്നു മുഖപ്രസംഗത്തിലെ സുവിശേഷം.


സഭയെ ഉന്മൂല നാശം വരുത്താന്‍ കച്ചകെട്ടി നടന്ന സാവൂളിനെ പെട്ടെന്നൊരു ദിവസം പൗലോസ് അപ്പോസ്തലനാക്കി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ പാരമ്പര്യം സഭക്കുണ്ട്. അതേപോലെ  ഉത്തരേന്ത്യയില്‍  കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്തും  സഭാമക്കളെ കൊന്നും സഭയെ നശിപ്പിക്കാന്‍ മാത്രം നടന്ന ഒരു പാര്‍ടിയേയും അതിന്‍െറ തലവനേയും അപ്പോസ്തോല വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്താനാണ് ശാലോം ശ്രമിക്കുന്നത്.

 നരേന്ദ്രമോദി സര്‍ക്കാരിനെയും പ്രാര്‍ത്ഥനയില്‍ താങ്ങുക എന്നത് ഓരോ ക്രൈസ്തവവിശ്വാസിയുടെയും കടമയാണെന്നും മുഖപ്രസംഗം പറയുന്നു. ഈ മുഖപ്രസംഗത്തിനെതിരെ ധാരാളം പ്രതിഷേധ കമന്‍റുകള്‍ സണ്‍ഡേ ശാലോമിന്‍െറ വെബ്സൈറ്റില്‍ നിറയുന്നുണ്ട്.

എന്നാല്‍, അനുകൂലിക്കുന്നവരേയും കാണാം. അവരോട് ഒച്ചപ്പാടിന് പറയാനുളളത് ഇതാണ് - ‘‘അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കരുത്’’

ഒപ്പം, അത്തരക്കാര്‍ക്ക് വേണ്ടി പുതിയൊരു ത്രിസന്ധ്യാജപം ഒച്ചപ്പാട് പ്രസിദ്ധീകരിക്കുന്നു.



ത്രിസന്ധ്യാജപം
1 . കര്‍ത്താവിൻറെ  മാലാഖ പരിശുദ്ധ മോഡിയോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മോഡി ധര്‍മം ധരിച്ചു.

നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! കര്‍ത്താവ് നിന്നോട് കൂടെ !  പ്രധാനമന്ത്രിമാരില്‍ നീ അനുഗ്രഹിക്കപ്പെട്ടവന്‍ ! അങ്ങയുടെ ഗുജറാത്തിന്‍ ഫലമായ രക്തസാക്ഷി മിഷനറിമാര്‍ നിഗ്രഹിപ്പെട്ടവരാകുന്നു.
പരിശുദ്ധ മോഡിയേ , ഇന്ത്യാക്കാരുടെ പ്രധാനമന്ത്രിയേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ ! ആമ്മേന്‍.


2 . ഇതാ കര്‍ത്താവിൻറെ ദാസന്‍, നിൻറെ വചനം പോലെ എന്നിലാകട്ടെ.
(നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! ........ആമ്മേന്‍.)

3 . വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.
(നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! .........ആമ്മേന്‍.)


ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
സര്‍വേശ്വരൻറെ  പരിശുദ്ധ മോഡിയേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.


കത്തോലിക്കാ പ്രസിദ്ധീകരണം തന്നെയായ സത്യദീപം ചോദിക്കുന്നു - ''മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ചവന്‍റെ കറ പ്രധാന മന്ത്രി കസേരയില്‍ കയറിയിരുന്നാല്‍ പോകുമോ ''- എന്ന് ( 
മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ച കറയുള്ളവന്‍)

2014, ജൂൺ 30, തിങ്കളാഴ്‌ച

ഓര്‍ക്കുട്ടാ റ്റാറ്റാ

ഞാന്‍ എന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആരംഭിച്ചത് ഓര്‍ക്കുട്ടില്‍ കൂടിയാണ്.  ഓര്‍ക്കുട്ട് ജീവി എന്ന് ചില സുഹൃത്തുക്കള്‍ എന്നെ വിളിച്ചിരുന്നത്‌ ഞാന്‍ ഓര്‍ക്കുന്നു . 2014 സെപ്തംബര്‍ മുപ്പതിന് ഓര്‍ക്കുട്ട് പൂട്ടിക്കെട്ടാന്‍ ഗൂഗിള്‍ തീരുമാനിച്ചു.  Good Bye , Orkut !



2014, ജൂൺ 23, തിങ്കളാഴ്‌ച

ഒടുവില്‍ ബദ്രി യാത്രയായി !



അമ്മയുടെ കരളായ ബദ് രിയെ കുറിച്ച് ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് പത്രത്തില്‍ എഴുതിയത്. കുഞ്ഞിന്റെ അച്ഛന്‍ പ്രദീപ്‌ ഓഫീസിലെത്തി സംസാരിക്കുമ്പോള്‍ മനസ്സില്‍ തോന്നിയ വിഷമം അപ്പോള്‍ എന്റെ മുഖത്ത് കാണാതിരിക്കാന്‍ ഞാന്‍ ആവോളം ശ്രമിച്ചു. ഒരു മകള്‍ നേരത്തെ മരിച്ചു. മറ്റൊരു കുഞ്ഞുണ്ട്. ബദ്രി മൂന്നാമത്തെ മകനാണ്. പക്ഷെ, മരിച്ചു പോയേക്കും . വാര്‍ത്ത വന്നാല്‍ ശസ്ത്രക്രിയ നടത്താനുള്ള പണം കിട്ടും . വാര്‍ത്ത കൊടുക്കണം എന്ന് പറഞ്ഞാണ് ആ അച്ഛന്‍ വന്നത് . മകന്റെ പടങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് നല്‍കുകയും ചെയ്തു. വാര്‍ത്ത‍ നല്‍കി. മറ്റു തിരക്കുകള്‍ക്കിടയില്‍ കൂടുതല്‍ വിളിച്ചു ചോദിയ്ക്കാന്‍ കഴിഞ്ഞില്ല .



അപ്പോഴാണു കഴിഞ്ഞ ആഴ്ച ഡസ്ക് ഡ്യൂട്ടിക്കിടെ വീണ്ടും ബദ്രിയുടെ പടം എന്റെ കയ്യില്‍ കയറി വരുന്നത്. ആലപ്പുഴയില്‍ നിന്നുള്ള വാര്‍ത്തയും.  ആ കുഞ്ഞു മരിച്ചു പോയിരിക്കുന്നു. ചേര്‍ത്തല നിവാസികള്‍ ഒന്നടങ്കം ഇറങ്ങി ഒരൊറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 45 ലക്ഷം രൂപയാണ്. പക്ഷെ, നിശ്ചയിച്ച ശസ്ത്രക്രിയ ദിനത്തിന് മുന്‍പ് ആ കുഞ്ഞു മരിച്ചു.


2014, ജൂൺ 21, ശനിയാഴ്‌ച

നിങ്ങള്‍ ഒരു രാക്ഷസന്‍/ രാക്ഷസി ആണോ ??

''നേരത്തെ കിടന്നുറങ്ങി നേരത്തെ എണീറ്റ്‌ ശീലിച്ചാല്‍ എന്താ ? നിനക്ക് നല്ല തല്ല് കിട്ടാത്ത കുറവുണ്ട് ! നാല് തല്ല് കിട്ടിയാല്‍ നീ നല്ല ശീലം പഠിച്ചോളും ! ''  എന്ന് സ്ഥിരമായി ചീത്ത കേള്‍ക്കുന്ന എത്ര പേരുണ്ട്?

ഞാന്‍ അങ്ങനെ ഒരുപാട് കേട്ടിട്ടുണ്ട്.



അത്തരക്കാര്‍ ഒരുപാടുണ്ട്. നമ്മളെന്തോ ദുശീലം പഠിച്ചു വച്ചിരിക്കുന്നു എന്ന് പലരും പറയുന്നു. ( ആ പറയുന്നവര്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നെല്‍ക്കുന്നവര്‍ ആണ്, സ്വാഭാവികം)
കേള്‍ക്കുന്നവര്‍ സ്വാഭാവികമായും താനെന്തോ ചീത്ത സ്വഭാവത്തിനു അടിമ ആണെന്ന് കരുതുകയും മാനസികമായി വിഷമിക്കുകയും ചെയ്യുന്നു.

അങ്ങനെ കേള്‍ക്കുന്നവരോടും അങ്ങനെ ചീത്ത പറയുന്നവരോടും എനിക്ക് പറയാന്‍ കുറെ കാര്യങ്ങള്‍ ഉണ്ട്.

പണ്ട് എന്‍റെ അമ്മ പറയാറുണ്ട്‌ - 'നീ രാക്ഷസന്മാരെ പോലെയാണ് 'എന്ന് . എന്‍റെ ഉറക്കം , പകലുകളില്‍ ചെയ്യേണ്ട ജോലികള്‍ രാത്രികളില്‍ ചെയ്യുന്നത്, പുലരും വരെ ഉറങ്ങാതെ ഇരുന്നു ടി വി കാണുകയോ പുസ്തകം വായിക്കുകയോ പാട്ട് കേള്‍ക്കുകയോ എഴുതുകയോ ചെയ്യുന്നത് , പുലരികളില്‍ എഴുന്നേറ്റു പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനു പകരം രാത്രികളില്‍ ഇരുന്നു പഠിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാണ് അമ്മ എന്നെ രാക്ഷസ വര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയത്.  ( ജാതക പ്രകാരവും ഞാന്‍ രാക്ഷസ ഗണമാണ് . ഹി ഹി .  ഇക്കാര്യം നമ്മള്‍ പിന്നെ ചര്‍ച്ച ചെയ്യും :D)

പിന്നെയും അമ്മ അതിനു തെളിവ് പറയാറുണ്ട് - ''ജനിച്ച കാലത്ത് - എല്ലാവരും എഴുന്നേറ്റു ഇരിക്കുന്ന സമയത്ത് നീ ഉറങ്ങും . എല്ലാവരും ഉറങ്ങുന്ന സമയത്ത് നീ എഴുന്നേറ്റിരിക്കും . രാത്രിഞ്ചരന്മാര്‍ ( അതായതു രാത്രിയില്‍ ചരിക്കുന്നവര്‍ ) ഇങ്ങനെയാണ്'' എന്ന്.

കഴിഞ്ഞ ദിവസം ഒരമ്മ അവരുടെ മകളെ കുറിച്ച് പറഞ്ഞപ്പോഴാണ് ഞാന്‍ ഇക്കാര്യം കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചത്.


ഈ ഭൂമിയില്‍ പകലുണ്ട് , രാത്രിയുണ്ട്.
ചിത്രം 1
ഇരുട്ടുണ്ട് , വെളിച്ചമുണ്ട്.
തണുപ്പുണ്ട് , ചൂടുണ്ട്
രാത്രി പകലിനോട് - നീ ശരിയല്ല നല്ല തല്ലു കിട്ടാത്ത സൂക്കേട് ആണെന്ന് പറയുമോ ?
ഇരുട്ട് വെളിച്ചത്തോട് ഇതേ പ്രസ്താവന നടത്തുമോ ?
തണുപ്പ് ചൂടിനോട് ഇങ്ങനെ പറയുമോ ?
ഒന്നും വേണ്ട - എ നെഗറ്റിവ് രക്തം ഉള്ളവന്‍ ബാക്കി തരം രക്തം ഉള്ളവനോട് -'' നീ ശരിയല്ല , നല്ല തല്ലു കിട്ടിയാല്‍ നേരെ ആയിക്കോളും , എന്നെ പോലെ ' എന്ന് പറയുമോ ?

പറഞ്ഞാല്‍ ആരാണ് തെറ്റുകാരന്‍ ? പറയുന്നവനോ കേള്‍ക്കുന്നവനോ ?

അതെ പോലെ ഒന്നാണ് ഈ പോസ്റ്റിന്റെ ആദ്യ ഖണ്ഡിക . രാത്രിയില്‍ നേരം വൈകി ഉറങ്ങുകയും നേരം വൈകി പകല്‍ എഴുന്നേല്‍ക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. ഇങ്ങനെ ഉപദേശം സ്ഥിരം കേള്‍ക്കുന്നവര്‍ ഒന്ന് ആലോചിക്കുക !
നിങ്ങള്‍ രാത്രിയില്‍ പകല്‍ സമയത്തേക്കാള്‍ ഊര്‍ജ്ജസ്വലരാണോ ? 

നേരെ തിരിച്ചും ചോദിക്കാം.


Early Bird / Night Owl 


ചിത്രം 2
ഏര്‍ളി ബേഡ് എന്ന് പറഞ്ഞാല്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്ന തരം ആളുകള്‍ ആണ് . ലാര്‍ക്ക്  എന്നും ഇംഗ്ലിഷില്‍ ഇത്തരക്കാരെ വിളിക്കും. ലാര്‍ക്ക് എന്നത് ഒരു തരം പക്ഷി ആണ്. ഇത്തരക്കാരെ മോണിംഗ്  പേഴ്സണ്‍ എന്നും വിളിക്കും. സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ ഇവര്‍ 'എ- പീപിള്‍ ' എന്നാണു അറിയപ്പെടുന്നത് . ഗവേഷകരാവട്ടെ, മോണിംഗ്നെസ്‌ എന്ന പടം കൊണ്ടാണ് വിവക്ഷിക്കുന്നത്. ഇത്തരക്കാര്‍ രാത്രി പത്തിന് ഉറങ്ങി രാവിലെ ആറിന് എഴുന്നെല്‍ക്കുന്നവ്ര്‍ ആണ്. ( ഇതിനടുത്ത സമയവും ആകാം)

നൈറ്റ്‌ ഒവ്ള്‍ എന്ന് പറയുന്നത് നേരം രാത്രി വൈകി ഉറങ്ങുകയും പകല്‍ നേരം വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്ന തരം ആളുകളെ ആണ്. ഗവേഷകരുടെ ഭാഷയില്‍ ഇക്കൂട്ടര്‍ ' ഈവ്‌നിംഗ്നെസ്സ് ' ആണ്. ബി- പീപ്പിള്‍ എന്നും അറിയപ്പെടും.

ഇതല്ലാതെ, സമയക്രമം മാറുന്നതിനു അനുസരിച്ച് വേറെയും പലതരം ആളുകള്‍ ഉണ്ട്.  ശ്രദ്ധിക്കുക ( ചിത്രം 2) 



ദിവാജീവികള്‍ / നിശാജീവികള്‍ 

പകല്‍ സജീവമാകുകയും രാത്രി ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും പ്രകൃതത്തെ ഡൈഏണലിറ്റി ( Diurnality) എന്ന് പറയും. അത്തരം ജീവികളാണ്  ഡൈഏണല്‍ അഥവാ ദിവാജീവികള്‍ .

രാത്രി സജീവമാകുകയും പകല്‍ വിശ്രമിക്കുകയും ചെയ്യുന്ന തരം ജീവികളാണ് നിശാജീവികള്‍  അഥവാ നോക്റ്റെണല്‍ .  ഇവയുടെ ഈ സവിശേഷതയെ നോക്റ്റര്‍നാലിറ്റി ( Nocturnality) എന്ന് പറയും .


മനുഷ്യന്‍, ഒട്ടകപക്ഷി എന്നിവ  ദിവാ ജീവി വര്‍ഗത്തില്‍ പെടുന്നവ ആണെങ്കില്‍ ഇരു കൂട്ടവും രാത്രികളിലും സജീവമാകാറുണ്ട്. മൂങ്ങകള്‍ നിശാജീവി വര്‍ഗത്തില്‍ പെടുന്ന ആണ്. അവക്ക് രാത്രിയില്‍ കണ്ണ് കാണുന്ന വിധമാണ് പ്രകൃതി ഒരുക്കിയിട്ടുള്ളത് .

ഇത് കൂടാതെ സന്ധ്യാജീവികള്‍ എന്ന ഇനവുമുണ്ട്. സൂര്യോദയത്തിലോ അസ്തമനത്തിലോ സജീവമാകുന്ന ഇവക്ക് ക്രിപ്സ്ക്യൂലര്‍ എന്നാണു ഇംഗ്ലിഷ് നാമം.

ഹോര്‍മോണ്‍ നില, ശാരീരിക ഊഷ്മാവ്, ഭക്ഷണം, ഉറക്കം, അറിവുകള്‍ പ്രപ്തമാക്കാനുള്ള കഴിവ് എന്നിവ അടിസ്ഥാനമാക്കി ദിവസത്തിന്റെ ഏതു സമയത്താണ് ശരീരം ഭൌതിക കാര്യങ്ങളില്‍ സജീവമാകുന്നത് എന്ന സവിശേഷത ( cronotype) ഓരോ മനുഷ്യനും വ്യത്യസ്തമാണ്.  ഈ സവിശേഷത അടിസ്ഥാനമാക്കിയാണ് ഇവയെ ദിവാജീവി, നിശാ ജീവി, സന്ധ്യാ ജീവി എന്നിങ്ങനെ തരം തിരിക്കുന്നത്. 

 നിശാമനുഷ്യര്‍ 

ഒരു മനുഷ്യന്‍ എങ്ങനെയാണ് നിശാജീവി ആകുന്നത് ?
ജൈവികമോ ജനിതകമോ ആയ കാരണങ്ങള്‍ കൊണ്ടും ഒരാള്‍ നിശാമനുഷ്യര്‍ ആകാം.  ജീവിത ശൈലി, ഒരു കാര്യം ചിന്തകളിലൂടെയും ചോദനകളിലൂടെയും പ്രവൃത്തികളിലൂടെയും മനസിലാക്കാനുള്ള ഒരാളുടെ കഴിവ്, ഹോര്‍മോണ്‍ വ്യതിയാനം, മാനസികാവസ്ഥ, ഉറക്കത്തിന്റെ ക്രമം തെറ്റല്‍ , വിഷാദ രോഗം എന്നീ കാരണങ്ങള്‍ കൊണ്ടും രാത്രി ഉറങ്ങാത്തവര്‍ ഉണ്ട്. ജോലിക്ക് വേണ്ടി ഉറക്കം കളയുന്നവരും ഉണ്ട്. 



മേല്‍പ്പറഞ്ഞവരില്‍ രണ്ടു കൂട്ടര്‍ ഉണ്ട്. ഉറക്കം വൈകി മാത്രം വരുന്ന പ്രകൃതക്കാരും  മറ്റു പല കാരണങ്ങള്‍ കൊണ്ട് ഉറങ്ങാന്‍ പറ്റാത്തവരും. രണ്ടാമത്തെ കൂട്ടരില്‍ ജോലിക്ക് വേണ്ടി ഉറക്കം കളയുന്നവര്‍ ഒഴികെയുള്ളവര്‍ ഡോക്ടറേ കാണേണ്ടി വരും. ആദ്യ കൂട്ടര്‍ക്കു വൈകി ഉറങ്ങല്‍  ഒരു സ്വാഭാവിക കാര്യം മാത്രം. അക്കൂട്ടര്‍ക്ക് പകല്‍ വിശ്രമിക്കാനാകും ഇഷ്ടം. 


ആന്തരിക ഘടികാരം 
ഇക്കാര്യങ്ങളെല്ലാം മനുഷ്യന്റെ അന്തര്‍ജാത -നിജാവര്‍ത്തനം ( സിര്‍കാഡിയന്‍ റിഥം )  അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ മനുഷ്യനും ശരീരത്തില്‍ ഓരോ ജൈവിക ക്ലോക്ക് ഉണ്ട്. പകല്‍ വെളിച്ചമാണ് ഈ ക്ലോക്കിനെ നയിക്കുന്നത്. നിശ്ചിത തോതിലും ദൈര്‍ഘ്യത്തിലും ഉള്ള ശീതോഷ്ണം, ഇരുട്ട്  എന്നിവയും ഇവയെ നിശ്ചയിക്കും. ചിത്രം 3 ശ്രദ്ധിക്കുക 


ചിത്രം 3


ഒരാള്‍ നിശാജീവി ആണോ ദിവാജീവി ആണോ എന്നറിയാന്‍ Morningness- Eveningness questionnaire  എന്ന ചോദ്യാവലി പ്രചാരത്തിലുണ്ട്. കുറെ ചോദ്യങ്ങളും ശാരീരിക ഊഷ്മാവും സിര്‍കാഡിയന്‍ റിതവും ഒരുമിച്ചാണ് ഇതിന്‍റെ ഉത്തരം കണ്ടെത്തുന്നത്. 

ആരാണ് മെച്ചം ?


നമ്മുടെ നാട്ടില്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ ഉണ്ടെങ്കില്‍ നാം പറയാറുണ്ട് - രാത്രി ഉറങ്ങി പുലര്‍ച്ചെ എഴുന്നേറ്റു പഠിക്കണം എന്ന്. എങ്കിലേ ഓര്മ ശക്തിയും ബുദ്ധിശക്തിയും ഉണ്ടാകൂ എന്നും പറയാറുണ്ട്‌.
എന്നാല്‍ വിദേശ രാജ്യങ്ങളില്‍ സ്ഥാപനങ്ങള്‍ ജോലിക്കെടുക്കും മുന്‍പ്‌ മുകളില്‍ പറഞ്ഞ Morningness- Eveningness questionnaire  പൂരിപ്പിച്ചു വാങ്ങും അതിനു അനുസരിച്ചാണ് ജോലി സമയം ക്രമീകരിക്കുന്നത്. ദിവാജീവി ഇനത്തില്‍ പെട്ടവര്‍ പകല്‍ സമയത്തും നിശാ ജീവി ഇനത്തില്‍ പെട്ടവര്‍ രാത്രി സമയത്തും ആണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്ന ശാസ്ത്രീയ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് ഈ ക്രമീകരണം. അത് സ്ഥാപനത്തിന് കൂടുതല്‍ മെച്ചം ഉണ്ടാക്കി കൊടുക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.

അടുത്തിടെ നടന്ന ഒരു പഠനത്തില്‍ Early Bird കളെക്കാള്‍ Night Owl വിഭാഗത്തില്‍ പെട്ടവരാണ് കൂടുതല്‍ കാര്യക്ഷമത ഉള്ളവര്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ബുദ്ധിശക്തി ഉള്ളവരും ചിന്താശേഷി കൂടിയവരും ക്രിയാത്മകത കൂടിയവരും നൈറ്റ്‌ ഒവ്ള്‍ വിഭാഗമാണ് എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു .




ഇനി പറയൂ .. രാത്രി നേരം വൈകി ഉറങ്ങുന്നവരേ, നിങ്ങള്ക്ക് നിങ്ങള്‍ ദുശീലത്തിനു അടിമയാണെന്ന കുറ്റബോധം ബാക്കിയുണ്ടോ ?

ഞാന്‍ തീര്‍ച്ചയായും ഒരു രാക്ഷസി ആണ് .  :D

2014, ജൂൺ 11, ബുധനാഴ്‌ച

അമല പോള്‍ സത്യക്രിസ്ത്യാനി അല്ലെ?



കത്തോലിക്കന്‍ ആയ ഒരാളും അല്ലാത്ത ഒരാളും തമ്മില്‍ വിവാഹം കഴിക്കരുത് എന്നോ അത് പള്ളിയില്‍ നടത്തരുത് എന്നോ കാനോനിക നിയമ പ്രകാരം വിലക്കുണ്ടോ ? അസാധു ആയാണോ പരിഗണിക്കുന്നത് ? നിയമ വിധേയം അല്ലാതെ വരുമോ ?


ഈ ചര്‍ച്ചകള്‍ക്കൊന്നും ഇടം കൊടുക്കാതെ അതിരൂപത അമല പോള്‍- വിജയ്‌ എന്നിവരുടെ വിവാഹ നിശ്ചയം മാത്രം നടത്തി കൊടുത്ത പട്ടക്കാരനെതിരെ നടപടി സ്വീകരിക്കും എന്ന് പറഞ്ഞു പീലാത്തോസ് കളിക്കുന്നത് എന്തിനാണ് ?

അമലയുടെ പിതാവിനെ കൊണ്ട് 'വിവാഹ നിശ്ചയം നടത്തിയിട്ടില്ല' എന്ന് കത്ത് പത്രക്കാര്‍ക്ക് കൊടുപ്പിച്ചു എന്തിനാണ് ??

അമലയുടെ വിവാഹനിശ്ചയം നിയമാനുസൃതം ആണെന്ന് പറഞ്ഞാല്‍ ഇനിയും കുഞ്ഞാടുകള്‍ക്ക് ഇങ്ങനെ നടത്തി കൊടുക്കേണ്ടി വരുമെന്ന് പേടിച്ചിട്ടാണെന്നു പട്ടാപകല്‍ വ്യക്തം. !

നല്ലൊരു ചര്‍ച്ചക്ക് ഇടം ഒരുക്കിയാല്‍ മാനം ഇടിഞ്ഞു താഴെ പോകുമോ ??

നിയമ വശം എന്താണെന്ന് താഴെയുള്ള ഭാഗം വായിച്ചാല്‍ മനസിലാകും 




If a Catholic Marries a Non-Christian, How is it a Sacrament?

If a Catholic wishes to marry a baptized non-Catholic, there is an issue: canon 1124requires them first to obtain permission of their bishop.  This issue was specifically addressed in “Marriage Between a Catholic and a Non-Catholic,” but in a nutshell, the Church will always want to make sure that the non-Catholic spouse will not hamper the Catholic spouse in the practice of the faith.  This is the underlying reason for the requirement—the bishop is responsible for the spiritual wellbeing of the Catholic party to the marriage, and he has to do his best to ensure that it will not be directly endangered if the marriage takes place.
But when a Catholic wishes to marry a non-Christian, the Church’s concern is even greater.  That’s why strictly speaking, marriage between a Catholic and an unbaptized person is, according to canon 1086.1, actually invalid!  It can only take place in the Church if the bishop agrees to grant a dispensation from the law—a concept which was explained in “Marriage Between a Catholic and a Non-Catholic,” already mentioned above.  Many of us know of instances where such marriages have been permitted to take place in a Catholic ceremony, of course; these weddings were allowed only after the bishop granted the request for a dispensation.
While the Church isn’t particularly keen on Catholics marrying non-Christians, we can see that it often permits it.  Keep in mind that when such a wedding takes place with the Church’s permission, it is completely legal, and the Catholic spouse in no way should be construed as doing anything wrong!  Nonetheless, the marriage is not a sacrament—as we already saw above, it can’t be.  It is referred to as a non-sacramental marriage.  We have finally arrived at the answer to Ashley’s question.
There’s no denying that it might seem a bit strange to assert that in this situation, a Catholic is marrying in a Catholic church, in a Catholic ceremony, in accord with Catholic canon law… and yet does not receive the Catholic sacrament of matrimony.  Still, as odd as the answer might seem to some, it’s the only logical theological rationale for what is happening.
While we’re on the subject, another question arises: what happens to the non-sacramental marriage between a Catholic and a non-Christian, if the non-Christian subsequently chooses to be baptized?  Faced with little alternative, the Church teaches that their marriage becomes sacramental, once the baptism takes place!  Again, it may not sound like the ideal answer, but it is the Church’s position.

Canon law is complicated enough already, in those matters which pertain exclusively to Catholics—and as we can see, in those aspects of the law that touch upon non-Catholics (which usually concern marriage), some concepts become trickier still.  It’s worth noting that this isn’t necessarily because law is always complex, in and of itself; rather, it’s due to the undeniable fact that everyday life can become extremely convoluted, when it involves trying to balance the natural rights of all human beings alongside the rules that specifically govern the Catholic faithful.  The world is a complicated place; canon law is just trying to keep up.

2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

ദേ കോക്കാന്‍ !


മ്മടെ നാട്ടിലാണ്.

കേട്ടിട്ട് രോമാഞ്ചം വന്നു.
കുമ്പസാര രഹസ്യം ഒക്കെ കേട്ട് കേട്ടു ഇങ്ങനെ ആയിപ്പോയതാകും. കൊക്കപ്പുഴു ഉണ്ടെങ്കില്‍ മരുന്ന് ചെയ്യണം.

കൊക്കന്‍ അച്ചന്‍ ആദി കുര്‍ബാന സ്വീകരണത്തിന് തയ്യാറായി വന്ന പെണ്‍കുട്ടിയെ തൊട്ടതും പിടിച്ചതും മൊബൈലില്‍ പടം പിടിച്ചതും കേള്‍ക്കുമ്പോള്‍ തൃശ്ശൂര്‍ അതിരൂപതക്കാരിയായ എനിക്ക് തന്നെ മാനക്കേട് തോന്നുന്നു. അദ്ദേഹം കൊക്കന്‍ ആണോ കോക്കാനാണോ ? മെത്രാപോലീത്ത എത്രയും വേഗം നടപടി എടുക്കണം. നമ്മടെ ജോസഫ്‌ മാഷ്ടെ പുനപ്രവേശവുമായി ബന്ധപ്പെട്ടു പീലാത്തോസ് കൈ കഴുകുന്ന പോലെ ഒരു ഇടയ ലേഖനം ഇറക്കിയില്ലേ? അത്രക്കൊന്നും വേണ്ട, പോലീസില്‍ കൊടുത്താല്‍ മതി, വെറുതെ ജന രോഷം ആളിക്കത്തിക്കണ്ടാ ട്ടാ !



*കോക്കാന്‍ - തൃശൂര്‍ ഭാഗത്ത്‌ കുട്ടികളെ പേടിപ്പിക്കാന്‍ പറയുന്ന വാക്ക് + പ്രേതം, ഭൂതം എന്നൊക്കെ വിവക്ഷ !



പണ്ട് 'നേര്‍ച്ച കന്യകകള്‍ ' എന്ന പേരില്‍ എഴുതിയ ഒരു ബ്ലോഗ്‌ പോസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 

മുത്തശ്ശാ...


ശരിക്കും, ഈ വീഡിയോ കണ്ടപ്പോള്‍ എന്റെ മനസ് നിറഞ്ഞു. 
മുത്തച്ഛന്‍ ആകാന്‍ പോകുന്നു എന്ന് മനസിലായപ്പോള്‍ ആ വൃദ്ധന്‍ കുഞ്ഞുങ്ങളെ പോലെയായി. അദ്ദേഹത്തിന്റെ മകള്‍ പത്തു ആഴ്ച ഗര്‍ഭിണി ആയിരിക്കുമ്പോഴാണ് ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചത്. ഒരു കോഫീ ഷോപ്പില്‍ ഒരു ചെറിയ ബോക്സില്‍ ഒരു കുഞ്ഞു പാവക്കുട്ടിയോടൊപ്പം ഒരു കുറിപ്പ്. ആ കുറിപ്പ് വായിച്ചയുടനെ അദ്ദേഹത്തിന്റെ മുഖത്ത് മാറി മറഞ്ഞ ഭാവങ്ങള്‍ , എല്ലാം ഹൃദയ സ്പര്‍ശി ആണ്. എല്ലാ അച്ഛന്മാര്‍ക്കും സമര്‍പ്പിക്കുന്നു 

സിസ്റ്റര്‍ ക്രിസ്റ്റീന

ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ സത്യമായും കരുതി, എന്റെ ദൈവമേ നീ എന്തിനാണ് ഈ സുന്ദരി കുട്ടിയെ കന്യാസ്ത്രീ ആക്കി കളഞ്ഞതു എന്ന് ! എന്തൊരു പോസിറ്റീവ് എനര്‍ജിയാണ് അവര്‍ നല്‍കുന്നതെന്നോ!

വോയ്സ് ഓഫ് ഇറ്റലി എന്ന റിയാലിറ്റി ഷോയില്‍ പാടാനെത്തിയതാണ് സിസ്റ്റര്‍ ക്രിസ്റ്റീന. 25 കാരിയായ ഈ കന്യാസ്ത്രീയുടെ പാട്ട് കേട്ട വിധികര്‍ത്താക്കള്‍ വരെ അത്ഭുതസ്ത്ബധര്‍ ആയി പോയി. എന്റെ കയ്യിലൊരു കഴിവുണ്ട്, അത് നിങ്ങള്ക്ക് നല്‍കാന്‍ വന്നതാണ് എന്നാണ് ഈ കന്യാസ്ത്രീയുടെ പക്ഷം.
ശരിക്കും ഇവരൊരു ഗിഫ്റ്റ്‌ തന്നെയാണ് !

വീഡിയോകള്‍ കണ്ടു നോക്കൂ
മറ്റൊരു വീഡിയോ കാണൂ




2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

കന്യകാ മോഡി

നരേന്ദ്ര മോഡി

കന്യകാ മേരി എന്നല്ല കന്യകാമോഡി എന്ന് തന്നെയാണ് തലക്കെട്ട്‌.

പതിനേഴാം വയസ്സില്‍ കല്യാണം കഴിക്കുകയും എന്നാല്‍ ഇത് വരെ വിവാഹം എന്ന വാക്ക് ഉച്ചരിക്കുക കൂടി ചെയ്യാതെ ബ്രഹ്മചര്യം കാത്തു പരിപാലിക്കുകയും  ആ  വ്യക്തി   വിവാഹത്തിനു 46 കൊല്ലങ്ങള്‍ക്ക് ശേഷം  ഭാര്യ എന്ന കോളത്തില്‍ യശോദാ ബെന്‍ എന്ന് പേര് ചേര്‍ത്തിരിക്കുന്നു.  ( സത്യവാങ്ങ്മൂലം ഈ പോസ്റ്റിന്റെ ഏറ്റവും താഴെ വായിക്കാം)   പ്രധാന മന്ത്രി സ്ഥാനാര്‍ഥിത്വ പരിവേഷത്തില്‍ നില്‍ക്കെ 2014 ഏപ്രില്‍ ഒമ്പതിന് തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ആണ് ഇങ്ങനെ രേഖപ്പെടുത്തിയത്.

അദ്ദേഹം വിവാഹിതന്‍ തന്നെ എന്ന് ഒറ്റ ദിവസം കൊണ്ട് വിക്കി പീഡിയയില്‍ വരെ തിരുത്തല്‍ വന്നു. തിരുത്തിയ ആള്‍ മോഡി വിരുദ്ധന്‍ ആണോ എന്നറിയില്ല. എന്നാല്‍ കണ്‍സംമേറ്റ് നടന്നിട്ടില്ല എന്ന് കൂടെ ഒരു വരി കൂടി ചേര്‍ത്ത് വന്നിട്ടുണ്ട്. അത് മിക്കവാറും ഏതോ മോഡി ഭക്തന്‍ ആയിരിക്കാം തിരുത്തിയതെന്നു ആരെങ്കിലും ആരോപിച്ചാല്‍ നമുക്കവരെ കുറ്റം പറയാനുമാകില്ല. ആ വരി ചേര്‍ക്കാന്‍ ആ തിരുത്തല്‍ വാദി ചെയ്ത ശ്രമവും കുറ്റകരം ആണെന്ന് പറയാന്‍ കഴിയില്ല. മോഡിക്ക് ഒരു പ്രശ്നം വരുമ്പോള്‍ നമ്മള് വേണ്ടേ കൂടെ നില്‍ക്കാന്‍ ! ,അല്ലെ ??

ഈ കണ്‍സംമേറ്റ് എന്ന് പറഞ്ഞാല്‍ തമിഴര്‍ പറയുന്ന  ശാന്തിമുഹൂര്‍ത്തം പോലൊക്കെ വ്യാഖ്യാനിക്കാം. കല്യാണം നടന്നെങ്കിലും കണ്‍സംമേറ്റ്  നടക്കാത്ത വിവാഹം  . അതായതു  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് അന്തസത്ത.

സത്യത്തില്‍ ഇലക്ഷന്‍ കമ്മീഷനാണ് ഈ പണി ഒപ്പിച്ചത് . ഇത്തവണ എല്ലാ കോലവും പൂരിപ്പിച്ചു നല്‍കിയില്ലെങ്കില്‍ നാമനിര്‍ദ്ദേശം തള്ളും. വെറുതെ വരച്ചു വിട്ടാലും തള്ളും. അതിനാല്‍ ഒന്നുകില്‍- വിവാഹിതന്‍, അല്ലെങ്കില്‍ അവിവാഹിതന്‍ എന്ന് രേഖപ്പെടുതെണ്ടിയിരുന്നു. അത് സത്യമല്ല എങ്കില്‍ സത്യവാങ്ങ്മൂലം വഴി മൂപ്പര് കുടുങ്ങിയേനെ !

ഫേസ്‌ ബുക്ക്‌, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയ നവ മാധ്യമ ചര്‍ച്ചാ വേദികളിലും ദൃശ്യമാധ്യമങ്ങളിലും കൂലങ്കുഷമായ സംവാദം നടക്കുകയാണ് . ''ഒടുവില്‍ നരേന്ദ്ര മോഡി സമ്മതിച്ചു- യശോദാ ബെന്‍ ഭാര്യ എന്ന് ' എന്ന പോസ്റ്റുകളില്‍ എന്താ ഒരു ചര്‍ച്ച ? അതിനിപ്പോള്‍ എന്താ - കല്യാണം കഴിച്ചില്ല എന്ന് മോഡി ഇത് വരെ എവിടെങ്കിലും പറഞ്ഞോഎന്നാണു  മോഡി ഭക്തരുടെ  മറു ചോദ്യം.

ഇല്ല, കല്യാണം കഴിച്ചില്ല എന്ന് മോഡി ഇതുവരെ പറഞ്ഞില്ല . എന്നാല്‍ ഇത് വരെയും ' കല്യാണം കഴിച്ചിട്ടുണ്ട്' എന്ന് പറഞ്ഞില്ല എന്നതാണ് ചര്‍ച്ചക്ക് വെക്കേണ്ടത്. കൊല്ലങ്ങള്‍ക്ക് മുന്‍പേ  യശോദാ ബെന്‍ ഭാര്യയാണെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ ഒന്നും പ്രതികരിച്ചില്ല എന്നതും ചര്‍ച്ചിക്കണം.

അവരെ സംരക്ഷിക്കാന്‍ നടപടി എടുത്തതുമില്ല. ഈ കാര്യം ചൂണ്ടിക്കാട്ടുന്നവരോട് മോഡി ഭക്തര്‍ പറയുന്നത് ഇങ്ങനെയാണ്- മോഡി ഭാര്യയെ ഉപേക്ഷിച്ചത് നാടിനു വേണ്ടി മുഴുജീവിതം ഉഴിഞ്ഞു വക്കാനാണ് ! എന്ന്. ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത ആളാണോ ഇന്ത്യയിലെ പെണ്ണുങ്ങളെ സംരക്ഷിക്കുക എന്ന മറുചോദ്യത്തിനും ഭാര്യയെ ഉപേക്ഷിക്കല്‍ അല്ല ഹിന്ദുത്വ ധര്‍മം എന്ന് മോഡി മനസിലാക്കണം എന്ന പ്രസ്താവനക്കും മോഡി ഭക്തര്‍ മറുപടി കൊടുക്കാന്‍ തയ്യാറായിട്ടില്ല.

എന്തൊക്കെ പറഞ്ഞാലും മോഡി ബാച്ചിലര്‍ തന്നെയാണ്, അദ്ദേഹം കല്യാണം കഴിച്ചെങ്കിലും എന്ന് മറ്റൊരു ഫാന്‍. അങ്ങനെയെങ്കില്‍ ഇനി മുതല്‍ ഇങ്ങനെ പ്രാര്‍ഥിക്കാം-  'വിശുദ്ധ കന്യകാ മോദി ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ' 











2014, ഏപ്രിൽ 9, ബുധനാഴ്‌ച

വിവിധ തരം ബ്ലോഗിങ്ങ് സൈറ്റുകള്‍























ബ്ലോഗ് എന്നാൽ ദിനസരി (ജേർണ്ണൽ) പോലെ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാണു്. ഒരു ബ്ലോഗിലെ കുറിപ്പുകൾ വിപരീതസമയക്രമത്തിൽ (അതായത് പുതിയ കുറിപ്പുകൾ പേജിന്റെ മുകൾ‌ഭാഗത്തും, പഴയവ പേജിന്റെ താഴത്തുഭാഗത്തും വരാൻ പാകത്തിന്) ആണു സാധാരണയായി ചിട്ടപ്പെടുത്താറ്.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളിൽ ഉണ്ടാകുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ചടങ്ങുകൾ എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്നു് വ്യവസ്ഥയൊന്നുമില്ല. സാധാരണയായി ബ്ലോഗുകളിൽ എഴുത്തുകൾ, ചിത്രങ്ങൾ, മറ്റ് ബ്ലോഗുകൾ, വെബ്സൈറ്റുകൾ ആണ് പ്രസിദ്ധീകരിക്കുക. എന്നാലും ചിത്രബ്ലോഗുകൾ, വീഡിയോബ്ലോഗുകൾ, ശബ്ദബ്ലോഗുകൾ (podcasting) എന്നിവയും ഉണ്ടു്.
ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്. ബ്ലോഗ് ചെയ്യുക/ബ്ലോഗുക എന്നത് ഒരു ക്രിയ ആയും ഉപയോഗിച്ച് കാണാറുണ്ട്
( കടപ്പാട് - വിക്കിപീഡിയ)


List of Top 10 Blogging sites in the World:


 list of more top Free blog hosting sites:
http://wordpress.com
http://blogger.com
http://livejournal.com
http://ning.com
http://typepad.com
http://squidoo.com
http://weebly.com
http://bravenet.com
http://officelive.com
http://knol.google.com
http://spaces.msn.com
http://tumblr.com 7
http://scribd.com 7
http://friendster.com
http://multiply.com
http://webs.com
http://posterous.com
http://xanga.com
http://freewebs.com
http://vox.com
http://jimdo.com
http://wetpaint.com
http://squarespace.com
http://blog.de
http://wikidot.com
http://blogsome.com
http://wikispaces.com
http://fortunecity.com
http://home.spaces.live.com
http://webnode.com
http://edublogs.org
http://viviti.com
http://spaces.live.com
http://synthasite.com
http://slideshare.com
http://quizilla.com
http://uniblogs.org
http://learnerblogs.org
http://photostreet.com
http://fc2.com
http://ezinearticles.com
http://zimbio.com
http://prlog.org
http://blog.com
http://gather.com
http://onsugar.com
http://bigadda.com
http://t35.com
http://today.com
http://blogdrive.com
http://blog.hr
http://blogher.com
http://blog.co.uk

വിഭാഗങ്ങൾ 


ജോയ് ഇട്ടോയുടെ മോബ്ലോഗിന്റെ ചിത്രം.
പല തരത്തിലുള്ള ബ്ലോഗുകളുണ്ട് ഇന്റെർനെറ്റിൽ, ഓരോന്നും അവ എങ്ങനെ എഴുതുന്നുവെന്നും എങ്ങനെ പ്രദർശിപ്പിക്കുന്നുവെന്നും ഉള്ള രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
മാധ്യമങ്ങളനുസരിച്ച്
വീഡിയോകൾ ഉൾപ്പെട്ട ബ്ലോഗുകളെ വ്ലോഗ് എന്നു വിളിക്കുന്നു, കൊളുത്തുകൾ നിറഞ്ഞ ബ്ലോഗുകളെ ലിങ്ക്‌ലോഗ്എന്നും ചിത്രങ്ങൾ നിറഞ്ഞതിനെ ഫോട്ടോബ്ലോഗ്  എന്നും വിളിക്കുന്നു.
ഉപകരണങ്ങളനുസരിച്ച്
ബ്ലോഗ് എഴുതാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളനുസരിച്ചും ബ്ലോഗുകളെ തരം തിരിക്കാം. മൊബൈൽ ഫോൺഅല്ലെങ്കിൽ PDA വച്ച് എഴുതുന്ന ബ്ലോഗുകളെ മോബ്ലോഗ് എന്ന് വിളിക്കുന്നു. 
വിഷയം
ചില പ്രത്യേക വിഷയങ്ങളെക്കുറിച്ചാണ് ചില ബ്ലോഗുകൾ സംസാരിക്കുന്നത്. ഉദാഹരണം രാഷ്ട്രീയ ബ്ലോഗ്, യാത്രാ വിവരണ ബ്ലോഗ്.
പകർപ്പവകാശ നിയമങ്ങൾ അനുസരിച്ച്
അധികവും ബ്ലോഗുകൾ സ്വകാര്യംബ്ലോഗുകളായിട്ടാണ് കാണാറ്. ചിലപ്പോൾ വാണിജ്യപരമായ ഉപയോഗങ്ങൾക്കും ബ്ലോഗ് ഉപയോഗിക്കാറുണ്ട്. ഒരു തൊഴിൽ‌സംഘത്തിന്റെ അകത്ത് വാർത്താവിനിമയവും സംസ്കാരവും കൂട്ടുവാനും പുറത്ത് പരസ്യം ചെയ്യാനും, അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുവാനും മറ്റുള്ളവരുമായി സംവദിക്കുവാനും ഉപയോഗിക്കുന്ന ബ്ലോഗുകളാണ് കോർപ്പറേറ്റ് ബ്ലോഗുകൾ.
ബ്ലോഗ് സെർച്ച് എഞ്ചിനുകൾ (ബ്ലോഗോസ്ഫിയർ) അനുസരിച്ച്
ബ്ലോഗ് ഉള്ളടക്കം തിരയാനായി പല ബ്ലോഗ് സെർച്ച് എഞ്ചിനുകളും നിലവിലുണ്ട് (ഉദാഹരണം ബ്ലോഗ്‌ഡിഗ്ഗർഫീഡ്‌സ്റ്റർ‍ടെക്നൊറാറ്റി). ടെക്നൊറാറ്റി കൂടുതൽ ആളുകൾ തിരയുന്നതെന്തെന്നും ബ്ലോഗുകൾ തരം തിരിക്കാൻ ഉപയോഗിക്കുന്ന ടാഗുകൾ എന്തെന്നുംകൂടി നമുക്കു കാട്ടിത്തരുന്നു.

ഇനി പറയൂ..  നിങ്ങളില്‍ എത്ര പേര്‍ക്ക് സ്വന്തമായി ബ്ലോഗ്‌ ഉണ്ട് ?? 

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...