2013, മാർച്ച് 26, ചൊവ്വാഴ്ച

പ്രണയ ദാഹിയായ ഡ്രാക്കുള വിശുദ്ധന്‍

വി സി ആറില്‍ കാസറ്റിട്ടു സിനിമ കാണുന്ന കാലത്തു ടി വി സ്ക്രീനിലേക്ക് കുരിശു നീട്ടി പിടിച്ച്‌,  പേടിച്ചു വിറച്ചും ചിലപ്പോള്‍ അലറിയും മറ്റു ചിലപ്പോള്‍ അടുത്തിരിക്കുന്ന സഹോദരങ്ങളെ ഭീതി മൂത്ത് കെട്ടിപ്പിടിച്ചും പല തരം ഡ്രാക്കുളകളെ ദുസ്വപ്നങ്ങളിലേക്ക് ആവാഹിച്ചിട്ടുണ്ട്, പണ്ട്.

എന്നാല്‍ പീഡാനുഭവാരത്തില്‍ ഇക്കൊല്ലാത്തെ ദുഖ:വെള്ളിയാഴ്ചയില്‍ പുതിയ    രീതിയില്‍  ഡ്രാക്കുളയായി മാറിയ കന്യാസ്ത്രീ കാമുകനെ   കാത്തിരിക്കുകയാണ് ലോകം. മലയാളിയായ രൂപേഷ്‌ പോളിന്‍റെ  ഭാവനാ വിലാസത്തില്‍  കന്യാസ്ത്രീയെ പ്രാപിക്കുന്ന ചൂടന്‍ രംഗങ്ങളുമായി ഇറങ്ങാനിരിക്കുന്ന ഡ്രാക്കുള സീരീസിലെ ആദ്യ ത്രീ ഡി സിനിമ ഇപ്പോള്‍ തന്നെ വിവാദമായിട്ടുണ്ട്.


 തലയില്‍ കന്യാസ്ത്രീയുടെ ശിരോവസ്ത്രമണിഞ്ഞ നഗ്നയായ ഒരു സ്ത്രീ , കോട്ടും സ്യൂട്ടുമണിഞ്ഞ ഡ്രാക്കുളയെ പുണര്‍ന്നു നില്‍ക്കുന്ന പോസ്റ്റര്‍ ജനപ്രീതിയിലും സഭയുടെ വിമര്‍ശനത്തിലും ഒരേ പോലെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാമാതെത്തിയിട്ടുണ്ട്. സെയിന്‍റ് ഡ്രാക്കുള സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല ’  എന്ന മുന്നറിയിപ്പുമായി ചില ക്രൈസ്തവ സംഘടനകള്‍ കേരളത്തില്‍ രംഗത്ത്‌ വന്നിട്ടുണ്ട്. ബിസ് ടി വിയുടെ വെബ്സൈറ്റില്‍  പോയാല്‍ ട്രെയിലര്‍ കാണാം. യു.കേയിലാണ് സിനിമ മുഴുവന്‍ ഷൂട്ട്‌ ചെയ്തത്. സംവിധായകനും നിര്‍മാതാവ് സോഹന്‍ റോയിയും സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ മേനോനും അടക്കം മൂന്നു മലയാളികളാണ് ചിത്രത്തിന്റെ അണിയറക്കാര്‍>  ഇവരും വിഷ്വല്‍ എഡിറ്റര്‍ ആയ വിജയ്‌ ദേവലോകവും ഒഴിച്ച് മറ്റെല്ലാ സാങ്കേതിക വിദഗ്ദരും  അഭിനേതാക്കളും എല്ലാം വിദേശികളാണ്.




ഒപ്പം, യൂ ട്യൂബില്‍ ഉള്ള സെയിന്‍റ് ഡ്രാക്കുളയുടെ ഒഫീഷ്യല്‍ ട്രെയിലര്‍





2013, മാർച്ച് 18, തിങ്കളാഴ്‌ച

ഫിനാലെ

 വിക്കിപീഡിയ ചിത്രം    ഫേസ് ബുക്കിലേക്കൊരു ലിങ്ക്




കട്ടുറുമ്പിന്‍റെ കാത്കുത്തിനു നാട്ടിലെന്തൊരു മേളാങ്കം
ഹയ്യെന്‍റ്മ്മോ
അങ്ങനെ ആ മേളാങ്കം തീര്‍ന്നു- മേളവും അങ്കവും ആയ  ബിയനലെ എന്ന ബിനാലെ

പാഠങ്ങള്‍ പലതുണ്ട്
1. കള്ളന് കഞ്ഞി വെക്കാന്‍ പൊതു പണം ഉപയോഗിക്കാം
കഞ്ഞി വച്ച ശേഷമുള്ള ബാക്കി തുച്ചം കാശ് കൊണ്ട് രണ്ടോ മൂന്നോ നല്ലതും ബാക്കിയൊക്കെ കൂതറയുമായ കലാരൂപങ്ങള്‍ കൊണ്ട് വക്കാം.

2. പിന്നെ, സിനിമാ നടന്മാരെയും നടിമാരെയും  കൊണ്ടു വന്ന്– വാവ് , സൂപ്പര്‍ , മനോഹരം, അതിശ്രേഷ്ടം എന്ന് പറയിപ്പിക്കണം
നാട്ടുകാര്‍ക്കും ചിത്ര-ശില്പ കലാകാരന്മാര്‍ക്കും കൊള്ളില്ലെന്നു പറയുന്ന ‘കല’കളെ കാശ് കൊടുത്തു ഇങ്ങനെ പുകഴ്ത്തി പറയുമ്പോള്‍ നാട്ടുകാര്‍ ഓടി വരും . നടന്മാര്‍ വലിയ കലാകാരന്മാര്‍ ആണല്ലോ. സ്വര്‍ണ കട പരസ്യത്തില്‍ അവര്‍ വലിയ സ്വര്‍ണവിജ്ഞാന വികുംബ കേദാരങ്ങള്‍ ആകുന്നതു പോലെ തന്നെ ! അല്ലെങ്കില്‍ തുണിക്കടയുടെ പരസ്യത്തില്‍ മെച്ചമുള്ള തുണി എവിടെ കിട്ടും എന്ന് പറയുന്നത് പോലെ ഒരു ഒരു ഇത് ! ആര് വന്നില്ലെങ്കിലും ഇങ്ങനെ സിനിമ അഭിനേതാക്കളെ നിറയെ കൊണ്ട് വരാന്‍ മറക്കരുത്

 3. ഉളുപ്പില്ലാതെ നുണകള്‍ പറയാനും പറയുന്ന നുണകള്‍ എല്ലാ പത്ര- ദൃശ്യ മാധ്യമങ്ങളില്‍ എത്തിക്കാനും പ്രസിധീകരിപ്പിക്കാനും നല്ലൊരു ഇവന്‍റ് മാനേജ്മെന്റ് ടീമിന് കാശ് കൊടുക്കാന്‍ മറക്കരുത്.

4. മീഡിയ കണ്‍സല്‍ട്ടന്റ്റ്‌ ടീം  ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ പോസ്റ്റ്‌ ഇടുമ്പോള്‍ -''ഓ അസാധ്യം, മൈന്‍ഡ് ബ്ലോയിംഗ് , ഗ്രേറ്റ്‌'' എന്നൊക്കെ പറയാന്‍ കൂലിക്ക് ആളെ നിറുത്തണം . വിക്കിപീഡിയയിലും ഒരു കട തുറക്കണം
      5. ഇടയ്ക്കിടെ വലിയ ഹോട്ടലുകളില്‍ പ്രസ്‌ മീറ്റ്‌ നടത്താന്‍ മറക്കരുത്

6.
 അത്ഭുതമായി ബിനാലെ കണ്ടെത്തിയ കൊഴിമുട്ടക്കകത്തു ഈര്‍ക്കില്‍ കടത്തി ചിത്രം വരയ്ക്കുന്ന സൂരജ്‌ എന്ന പയ്യന്‍റെ  ച്യാച്ചി ആയത് കൊണ്ടാകും അമ്മിക്കല്ലും ഉരലും കൊണ്ട് വന്നിട്ടതും ഡി.പി.ഇ.പി ക്ലാസ്‌ മുറിയിലെ വിവിധ നെല്ലിന്‍റെ പ്രദര്‍ശനവും പഴയ വള്ളത്തില്‍ കുപ്പി, കുന്തം, കൊടച്ചക്രം എന്നിവ വാരി വലിച്ചു കെട്ടിയിട്ടതും കണ്ടപ്പോള്‍ ഒന്നും തോന്നാഞ്ഞത്, ക്ഷമി.
പറഞ്ഞു വന്നത് , ഇത്തരം അത്ഭുതങ്ങള്‍ ആയ കലാകാരന്മാര്‍ കേരളത്തില്‍ ഇനിയും ഉണ്ട്. അവര്‍ക്ക് ഈ കോടി രൂപ മേളയില്‍ എന്ത് ചാന്‍സ്‌ കൊടുത്തു. നാട്ടുകാരുടെ പണം അല്ലെ ?? കുറെ മുക്കി കഴിഞ്ഞാലും അല്‍പമെങ്കിലും കൊടുക്കാം അല്ലെ.??

പാഠം ഇതാണ് – ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ - ആഘോഷ രാവുകളില്‍ സായിപ്പന്മാരെ സുഖിപ്പിക്കാന്‍  കൊട്ടും പാട്ടും മേളവും ഒരുക്കുക. എന്നിട്ട് അത് നടത്തിയരെ കാണിച്ചിട്ട് – ‘’ദാ ഇത് കലാകരന്മാരല്ലേ/?? ഇവര്‍ക്ക് ചാന്‍സ്‌ കൊടുത്തില്ലേ എന്നൊക്കെ ഘന ഗാംഭീര്യത്തില്‍ മൊഴിയുക. എല്ലാത്തരം കമന്‍റ്കളും കേട്ട് നില്‍ക്കുന്നവന് ഈ മൊഴിയലുകള്‍ വഴി വലിയ തോതില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാം.

  7.ടൂറിസ്റ്റ്‌ സീസണില്‍ മാത്രം പരിപാടികള്‍ സംഘടിപ്പിക്കുക. നാട് കാണാന്‍ വരുന്ന എല്ലാ സായിപ്പന്മാരെയും വിളിച്ചു കയറ്റാന്‍ ആളെ നിയോഗിക്കണം. എന്നിട്ട് അവരൊക്കെ ഈ പരിപാടി കാണാന്‍ വേണ്ടി മാത്രം അങ്ങ് ദൂരെ മഞ്ഞു മലയും ഏഴാം കടലും കടന്നു വന്നവരാണെന്നങ്ങു തട്ടി വിടണം. വന്ന എണ്ണം കാണിക്കാന്‍ - പ്രവേശന ഫീ – എന്ന വാക്കില്‍പിടിച്ചു വന്നവരുടെ പേരും അഡ്രസും വാങ്ങി സര്‍ക്കാരിനു കൊടുത്താല്‍ സര്‍ക്കാര്‍ അന്തിച്ച് ബാക്കി പണം ഉടനെ തരും

പണം കട്ടാല്‍ എങ്ങനെ നില്‍ക്കണം  എന്ന വിഷയത്തില്‍ ഇങ്ങനെ കുറെ പാഠങ്ങള്‍ -                           


                                         അവസാനിക്കുന്നില്ല.....



2013, മാർച്ച് 12, ചൊവ്വാഴ്ച

ദേ..തുടങ്ങി



വേഗം പൊയ്ക്കോ... നാട്ടില്‍ വെള്ളപ്പുക വരാന്‍ സമയമായി. അത് കണ്ടില്ലെങ്കില്‍ പിന്നെ നിങ്ങളൊക്കെ ഇറ്റാലിയന്‍  നാവികര്‍ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്തേലും കാര്യമുണ്ടോ ? മുഖം കണ്ടില്ലേ, എന്തൊരു വിഷമം ! എന്തൊരു പാവങ്ങള്‍! !!.!

ഇവിടെ ഞങ്ങള്‍ ഇന്ത്യക്കാര്‍ കൊടി പിടിച്ചും കോലം കത്തിച്ചും കുറച്ചു പ്രതിഷേധിക്കും. അത് കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളും ബായ്‌ ബായ്‌.....,.
അടുത്ത തവണ ക്രിസ്മസ് ആഘോഷിക്കാന്‍ കുടുംബ സമേതം ഇന്ത്യയിലേക്ക് ഇപ്പോഴേ ക്ഷണിക്കുന്നു. വരണം. വന്നില്ലേല്‍ ഞങ്ങള്‍ക്ക് വലിയ വിഷമം ആകും.

നട്ടെല്ലില്ലാത്ത ചില തരം ജീവികളുടെ ഇറച്ചി കൊണ്ടുള്ള പ്രത്യേക വിഭവങ്ങള്‍ ഞങ്ങള്‍ ഒരുക്കി കാത്തിരിക്കും.



2013, മാർച്ച് 9, ശനിയാഴ്‌ച

ആണുങ്ങള്‍ക്ക് ആണുങ്ങളെ തല്ലാമോ ?

Face book Link
അമൃത വിഷയത്തില്‍ ആദ്യ വിശദ കഥയും പിന്നീട്  പ്രത്യേക വിശദ  വഴിത്തിരിവും ഉണ്ടാക്കിയ മനോരമ ന്യൂസ്‌ കുറെ പേരെ ആദ്യം അല്പം വിഷമിപ്പിചെങ്കിലും ഇപ്പോള്‍ സമാധാനവും സന്തോഷവും ഉണ്ടാക്കുന്ന വിധം   വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നു . അമൃതയുടെ കൂടെയുള്ള പുരുഷന്മാരായ അച്ഛനും അച്ഛന്‍റെ കൂട്ടുകാരനും ചേര്‍ന്നാണ് യുവാക്കളെ മര്‍ദ്ദിച്ചതെന്ന് വിവരാവകാശം വഴി ലഭിച്ച കറങ്ങുന്ന കാമെറ ദൃശ്യങ്ങള്‍ കാണിച്ച് മനോരമ ന്യൂസ്‌ വ്യക്തമാക്കുന്നു.

അമൃത വിഷയത്തില്‍ 'പെണ്ണിന്റെ അടി കൊണ്ടല്ലോ' എന്ന് വിഷമിച്ചവര്‍ക്കൊക്കെ ഈ പുതിയ വാര്‍ത്ത ആഘോഷ പൂത്തിരി കത്തിക്കാന്‍ ഇട കൊടുത്തിരിക്കുകയാണ്.
ഇതിന്റെ പേരില്‍ ചിയേഴ്സ് അടി തുടങ്ങിയ ചിലര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലേക്ക് അര്‍മാദിച്ചു കമന്റടി ആരംഭിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കട്ടെ !!

ക്രമസമാധാനം കയ്യിലെടുത്തതിനു  അമൃതയെ പ്രതിയാക്കണം എന്നവശ്യപ്പെട്ടവര്‍ മാത്രമാണ് ഇപ്പോള്‍ പെരുവഴി ആയത്. പെണ്ണ് തല്ലാമോ എന്ന് സദാചാരം ചോദിച്ചവരും ഏതാണ്ട് വായ തുന്നിയ അവസ്ഥയിലായി.  പെണ്ണുങ്ങളെ അധിക്ഷേപിച്ചാല്‍ കൂടെയുള്ള അച്ഛന്‍ അടക്കമുള്ള ആണുങ്ങള്‍ക്ക് ആണുങ്ങളെ തല്ലാമോ എന്നുള്ള ചൂടുള്ള വിഷയത്തിലേക്ക് കൂടി മനോരമ ന്യൂസ്‌ വഴിത്തിരിവ്‌ ഉണ്ടാക്കിയിരിക്കുന്നു.എന്തായാലും യുവാക്കള്‍ അടി വാങ്ങി എന്ന് തന്നെ മനോരമ 'അവകാശ'പ്പെടുന്നുണ്ട്, അത് കാമെറ വട്ടം കറങ്ങി വരുന്നത് കൊണ്ടു അടി കൊണ്ടത്‌ എന്തിനാണെന്ന് മനസിലാക്കാന്‍ മനോരമക്ക് പറ്റിയിട്ടില്ല . ( ഏഷ്യാനെറ്റ് പക്ഷെ പറയുന്നത് മനോരമ പറയുന്നത് പോലെയല്ല, അമൃതയെ അധിക്ഷേപിച്ചവര്‍ അടി കൊണ്ടു എന്ന്  ഉറപ്പോടെ ആണ്,)
അതോ കൂടെയുള്ള പെണ്ണുങ്ങളെ പറഞ്ഞാല്‍ ആണുങ്ങള്‍ മിണ്ടാതെ നടക്കണം എന്നാണോ സദാചാര / സ്ത്രീ വിരുദ്ധ വാദികള്‍ പറയുക എന്ന വലിയ ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.

തങ്ങളെ തല്ലിയ അമൃതക്കെതിരെ കേസെടുക്കണമെന്ന യുവാക്കളുടെ വാദവും അമൃതക്കെതിരെ കേസ്‌ ചാര്‍ജ്ജ്‌ ചെയ്യണമെന്ന കോടതി ഉത്തരവും തീര്‍ത്തും പപ്പടം പൊടിക്കുന്നത് പോലെ ആവിയായി പോയി. അമൃത തല്ലിയില്ലെനു കാമെറ ദൃശ്യങ്ങള്‍ കാണിക്കുന്നു എന്ന് മനോരമ ന്യൂസ്‌ പറയുമ്പോള്‍ ഇനിയെങ്ങനെ അമൃതക്കെതിരെ മര്‍ദ്ദന കുറ്റത്തിന് കേസേടുക്കമെന്ന ചോദ്യവും ബാക്കിയാകുകയാണ്.

മനോരമ ന്യൂസ്‌ കാണാം

ഏഷ്യാനെറ്റ് ന്യൂസ്‌ കാണാം 









സോഷ്യല്‍ മീഡിയയിലെ പെണ്ണ്



ജിഷ എലിസബത്ത്‌ ഇന്ത്യവിഷന്‍ - ലോക വനിതാ ദിനത്തില്‍ വെബ്‌ സ്പെഷലില്‍ വന്നത് 
 


കയ്യിടം മാത്രം മതിയായ ഒരു മൊബൈല്‍. അതിലൂടെ ലോകം വിരല്‍ത്തുമ്പിലെത്താന്‍ പാകത്തില്‍ പരുവപ്പെട്ടു കിടക്കുന്നു. അവയുടെ അനന്ത സാധ്യതകള്‍ ഉപയോഗിച്ചാല്‍ മാറ്റാന്‍ കഴിയാത്ത ഒന്നുമില്ല. ആണോ പെണ്ണോ കുട്ടിയോ വൃദ്ധരോ ആരുമാകട്ടെ, ഇന്റര്‍ നെറ്റില്‍ സംവാദങ്ങള്‍ക്കും ആശയ വിനിമയത്തിനും വേദികള്‍ പലതാണ്. സംവാദങ്ങള്‍ അറിവുണ്ടാക്കും. ശരിയായ അറിവിന്റെ പ്രയോഗം സമൂഹത്തിന്റെ നന്മക്ക് ഉപകാരപ്രദമാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ഉപയോഗവും പ്രയോഗവും ഇത്തരത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

മലയാളിയുടെ ഉപയോഗ ക്രമം വളരെ ദുഷിച്ചതാണ്. അശ്ലീലവും പഞ്ചാരയും ആവോളം ചൊരിയുന്ന ഒരിടം മാത്രമായി പലപ്പോഴും സൗഹൃദ കൂട്ടായ്മകള്‍ ദുഷിക്കുന്നു. നല്ല രീതിയില്‍ ഉപയോഗിക്കുന്ന ചെറിയൊരു കൂട്ടം മാത്രമാണ് ഇതിനു അപവാദമായി പറയാനുള്ളത്. കമ്പ്യൂട്ടറിന് മുന്നില്‍ മുഖമില്ലാതെ തെറി പറഞ്ഞും അശ്ലീലം പറഞ്ഞും ഞരമ്പ് കളിക്കാനുള്ള ഇടങ്ങളാണെന്ന പൊതു ധാരണയില്‍ പെണ്ണും പെണ്ണിന്റെ മുഖം ചേര്‍ത്ത ആണും രണ്ടു തരത്തില്‍ സ്വീകരിക്കപ്പെടുന്നു. പെണ്ണ് പറയുന്നത് പഞ്ചാര മാത്രമാകണം എന്ന അലിഖിത നിയമം അടിച്ചേല്‍പ്പിക്കാന്‍ സൗഹൃദ കൂട്ടായ്മകളില്‍ ഉള്ളവര്‍ക്ക് പ്രത്യേക താല്‍പ്പര്യം കൂടുതലാണ്.

പെണ്ണിന് പറയാന്‍ സംവരണമുള്ള കമന്റുകള്‍ ഇന്നയിന്നത്, ആണിനു പറയാന്‍ ഇന്നയിന്നത് എന്ന തരം തിരിവുകള്‍ പ്രബലമാണ്. അങ്ങനൊരു വേര്‍തിരിവ് വേണ്ടെങ്കിലും വേലി കെട്ടാന്‍ പലര്‍ക്കും അത്യുത്സാഹം കാണാറുണ്ട്. ആ വേലി കടന്നു ചെല്ലുന്നവള്‍ക്ക് കൊടുക്കാനും പറയാനും പറ്റുന്നതിന്റെ അങ്ങേത്തലക്കല്‍ ചീത്ത വിളി ഉറപ്പാണ്. ഒന്നുറപ്പാണ്, പരദൂഷണം പെണ്ണുങ്ങളുടെ കുത്തകയല്ലെന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ തെളിയിച്ചു കഴിഞ്ഞു. പരദൂഷണക്കാരിയെന്ന ലേബല്‍ മാറ്റാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കൂട്ടായ്മകള്‍ സ്ത്രീകള്‍ക്ക് സഹായകം ആയിട്ടുണ്ട്. പെണ്ണെന്ന ഒറ്റ പേരില്‍ കരുത്തുള്ള സ്ത്രീകളെ വരെ യാത്രകളില്‍ നിന്നും വൈകുന്നേരങ്ങളിലെ സംവാദ വേദികളില്‍ നിന്നും നിന്നും ഗൗരവമുള്ള ഭാഷണങ്ങളില്‍ നിന്നും മീറ്റിങ്ങുകളില്‍ നിന്നും എല്ലാം മാറ്റിനിറുത്താന്‍ ഇനി കഴിയില്ല.


ഫേസ് ബുക്ക്‌ ലിങ്ക്

എങ്കില്‍ പാത്രങ്ങള്‍ കൂടി കഴുകിയെക്കൂ !!

FACE BOOK LINK

 ഓരോ തവണയും 'വാഹ്' എന്ന് പറയിപ്പിക്കുന്ന  തരം പരസ്യങ്ങള്‍ ഇറക്കാന്‍ ഐഡിയ നെറ്റ്വര്‍ക്കിന് അപാരമായ കഴിവുണ്ട്. An Idea can change your life  എന്ന സ്റ്റണ്ണിങ്ങ്  പരസ്യ വാചകവുമായാണ് ഐഡിയ  ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചുവടുറപ്പിച്ചത്. ഹലോ ഹണി ബണ്ണി എന്ന സൂപര്‍ ഹിറ്റ് പരസ്യത്തിന് തൊട്ടു പുറകെയാണ് ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ പരസ്യവുമായി ഐഡിയ വീണ്ടും  രംഗത്ത് എത്തുന്നത്‌..

 ഇത്തവണ  ' ഏക്‌ ദൂസ്‌രേ കോ സമജ്നെ കെ ലിയെ ടെലിഫോണ്‍ എക്സ്ചേഞ്ജ് , വാട്ട്‌ എന്‍ ഐഡിയ ' എന്ന വാചകങ്ങളാണ് പരസ്യ വാചകം. പരസ്യത്തിനു വലിയ അഭിനന്ദനമാണ് ലഭിച്ചത്. ലോവെ ലിന്‍റസ് ആണ് പരസ്യത്തിന്‍റെ ആശയാവിഷ്കാരം  . 

ഒരു സാധാരണ കുടുംബത്തിലെ തിരക്ക് പിടിച്ച പ്രഭാതവും ഭാര്യ -ഭര്‍ത്താക്കന്മാരുടെ കലഹവും കാണിച്ചു കൊണ്ടാണ് പരസ്യം തുടങ്ങുന്നത്. ജോലിക്കാരായ രണ്ടു പേരും പരസ്പരം ' എന്റെ ജീവിതം ഒരു ദിവസമെങ്കിലും ജീവിച്ചു നോക്ക്, അപ്പോഴറിയാം' എന്ന്  പറയുന്നു. കലഹം മൂത്ത് ഭക്ഷണം കൂടി കഴിക്കാതെ  ഭര്‍ത്താവ് അതിവേഗം പോകുന്നു. ഇതിനിടയില്‍ ബുദ്ധിമാനായ മകന്‍ പരസ്പരം ഇരുവരുടെയും ഫോണുകള്‍ മാറ്റി നല്‍കുന്നു. പിന്നീട് പല ഫോണുകള്‍ രണ്ടു പേര്‍ക്കും വരുന്നു. ഭാര്യയുടെ ഓരോ ദിവസത്തെയും തിരക്ക് ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ തിരക്ക് ഭാര്യക്കും ബോധ്യപ്പെടുന്നു. ഒടുവില്‍ അദ്ദേഹം ഇത്രയും ചെയ്യുന്നുന്നുണ്ടല്ലേ എന്ന് ഭാര്യയും അവള്‍ എങ്ങനെ ഇത്രയും മാനേജ് ചെയ്യുന്നു എന്ന് ഭര്‍ത്താവും മനസിലാക്കുന്നു. വൈകുന്നേരം വീട്ടിലെത്തുന്ന ഇരുവരും വളരെ സ്നേഹത്തോടെ സംസാരിക്കുന്നു. ചായ കൊണ്ട് വരാന്‍ ഒരുങ്ങുന്ന ഭാര്യയോട് 'ഞാന്‍ കൊണ്ട് വരാം ' എന്ന് ഭര്‍ത്താവ് പറയുന്നു. എങ്കില്‍ 'പാത്രങ്ങള്‍ കൂടി കഴുകിയെക്ക്' എന്ന് തമാശ പറയുമ്പോള്‍ ' വാട്ട്‌ എന്‍ ഐഡിയ ' എന്ന് മകന്‍ പറയുന്നു . പിന്നീട് മകനോട്‌ അച്ഛന്‍ ' നീ ദിവസം മുഴുവന്‍ എന്ത് ചെയ്തു ' എന്ന് ചോദിക്കുമ്പോള്‍ ഫോണ്‍ അച്ഛന് നേരെ കൈമാറ്റത്തിനായി നീട്ടി ' മനസിലാക്കിക്കോ' എന്ന് പറയുന്നിടത്താണ് പരസ്യം അവസാനിക്കുന്നത്‌ .

പരസ്പരം മനസിലാക്കുക, സ്നേഹിക്കുക, സ്നേഹം പ്രകടിപ്പിക്കുക, പരസ്പരം സഹായിക്കുക , അങ്ങനെ ജീവിതം സുന്ദരമാക്കുക എന്ന വലിയ സന്ദേശം പകര്‍ന്നു നല്‍കുന്ന പരസ്യ ചിത്രം ഒരുക്കിയ ഐഡിയ അഭിനന്ദനമര്‍ഹിക്കുന്നു.




പരസ്യം കാണാം 


2013, മാർച്ച് 8, വെള്ളിയാഴ്‌ച

ഗണേഷ്‌ - പിള്ള അന്താക്ഷരി


 ഗണേഷ്‌ കുമാര്‍: : > പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്‍റെ കുറ്റങ്ങള്‍ സമ്മതിക്കാം, മനസിനെ താമരയാക്കിയ ലക്ഷ്മി ....മാപ്പ് തരൂ , മാപ്പ് തരൂ എനിക്ക് നീ മാപ്പു തരൂ .....


ബാലകൃഷ്ണ പിള്ള > കേട്ടില്ലേ കേട്ടില്ലേ , എന്റെ കള്ളചെറുക്കന്  കല്യാണം , കേട്ടില്ലേ, കല്യാണ മേളം ...


ഉമ്മന്‍ ചാണ്ടി >> സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍ വിടരുന്നെതോ ഋതു ഭാവങ്ങള്‍ , നിറമേഴിന്‍ കൊമ്പത്ത് സ്വരമേള തിറയാട്ടം

പി സി ജോര്‍ജ്ജ് > സ്വപ്നമൊരു ചാക്ക്, തലയിലത് താങ്ങിയൊരു പോക്ക്, ഉടയവനലിഞ്ഞു വിളി കേട്ട്, ഇവന് വഴി കാട്ട്



2013, മാർച്ച് 7, വ്യാഴാഴ്‌ച

ഏലിക്കുട്ടി അമ്മച്ചിയുടെ വൈദ്യം








വനിതാദിനം സ്പെഷല്‍ - 2013

face book link


 ‘ആ കുഞ്ഞുവാവയെ രക്ഷിക്കുമ്മാ...’ എന്ന, തന്‍റെ മക്കളുടെ കരച്ചിലാണ് നദീറയെക്കൊണ്ട് ആ സാഹസം ചെയ്യിച്ചത്. ഇന്നിപ്പോള്‍ ആ സാഹസത്തേക്കാള്‍ വലിയ ഒരു ചുമതലയുമായി തനിക്കു ചുറ്റും പ്രകാശം പരത്തുകയും ചെയ്യുന്നു, ആലംബമറ്റവര്‍ ‘അജിയമ്മ’യെന്ന് വിളിക്കുന്ന നദീറ.
ജീവിതവഴിയില്‍ വീണുപോയ കുട്ടികളടക്കം കുറെ പേരെ രക്ഷിച്ച് , സംരക്ഷിച്ച് സഹജീവിസ്നേഹത്തിന് അടയാളമിട്ടിരിക്കുകയാണ് നദീറയിപ്പോള്‍. കൂട്ടുകാര്‍ക്ക് അജിയും കുരുന്നുകള്‍ക്ക് അജിയമ്മയും ആയ നദീറ കുറെ പേര്‍ക്ക് സ്ഥിരം പൊതിച്ചോറെത്തിച്ച് വിശപ്പകറ്റുന്നുമുണ്ട്.പാലാരിവട്ടം പി.ജെ. ആന്‍റണി റോഡില്‍ ജെ.എം. ക്രസന്‍റ് ഫ്ളാറ്റില്‍, 10ാം ക്ളാസുകാരനായ ഫിറോസിന്‍െറയും ആറാം ക്ളാസുകാരി ഫര്‍ഹിന്‍െറയും ഉമ്മയായ ഒരു സാധാരണ സ്ത്രീ ഒരസാധാരണ സംഭവത്തിലൂടെയാണ് ജീവിതനിയോഗം മാറ്റിമറിച്ചത്. മഴ പെയ്യുന്നൊരു രാത്രിയില്‍ മക്കളെ ഓട്ടോയില്‍ ഇരുത്തി, ഐസ്ക്രീമും മറ്റുസാധനങ്ങളും വാങ്ങാന്‍ പോയി. തിരിച്ചെത്തിയപ്പോള്‍ കാണുന്നത് കരയുന്ന കുഞ്ഞുങ്ങളെയാണ്. ഒരു ഭ്രാന്തന്‍ ഒരു കുഞ്ഞുവാവയെ കൊണ്ടുപോവുന്നുണ്ടെന്നു പറഞ്ഞാണ് അവരുടെ നിലവിളി. മറ്റൊന്നും ആലോചിക്കാതെ നദീറ അയാളുടെ പിന്നാലെ ഓടി. ഓടുന്നതിനിടെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയും ചെയ്തു. ഭ്രാന്തന്‍െറ വേഷവിധാനമെങ്കിലും ഒത്ത കരുത്തുള്ള അയാളുടെ മുന്നിലെത്തിയപ്പോള്‍ നദീറയൊന്ന് പതറി. കുഞ്ഞ് അയാളുടേതല്ലെന്ന് ഉറപ്പ്. പക്ഷേ വിട്ടുതരില്ലെന്ന ഭാവത്തില്‍ അയാള്‍ നില്‍ക്കുന്നു. ‘കുഞ്ഞ് ആരുടേതാ, എവിടെ കൊണ്ടുപോകുന്നു, നിങ്ങളാരാ’ എന്നൊക്കെ ഒറ്റ ശ്വാസത്തില്‍ ചോദിച്ചുതീര്‍ത്തു. അയാളൊരു നോട്ടം നോക്കി. പേടി തോന്നിയെങ്കിലും അയാളുടെ മുന്നില്‍നിന്ന് മാറിയില്ല. അപ്പോഴേക്കും ഒരു യുവാവ് സഹായത്തിനെത്തി. യുവാവുമായുള്ള മല്‍പ്പിടിത്തത്തിനിടക്ക് കുഞ്ഞിനെ തറയിലടിച്ചുകളയാന്‍ ആ മനുഷ്യന്‍ ഒരുങ്ങിയ നിമിഷത്തില്‍ നദീറ കുഞ്ഞിനെ പിടിച്ചെടുത്തു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അയാളെ കീഴ്പ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് കോടതി നിര്‍ദേശപ്രകാരം കുഞ്ഞിനെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നു. പിന്നീട് നിയമനടപടി പ്രകാരം അവളെ ശിശുഭവന് കൈമാറുകയായിരുന്നു. എങ്കിലും ഇപ്പോഴും മൂവരും ഇടക്കിടെ അവളെ പോയി കണ്ട് മിഠായികളും ഉടുപ്പുകളും സമ്മാനിക്കും.ആ സംഭവത്തിനുശേഷം 14പേരെ കൂടി വിവിധയിടങ്ങളില്‍നിന്ന് രക്ഷിച്ചു. അനാഥാശ്രമം സ്ഥാപിക്കുക എന്ന ലക്ഷ്യം നദീറക്കുണ്ട്. ഭര്‍ത്താവും ദുബൈയില്‍ ബാങ്ക് ഉദ്യോഗസ്ഥനുമായ സലീം ഭാര്യക്ക് പിന്തുണയുമായി ഒപ്പമുണ്ട്. സഹായിക്കാന്‍ വേണ്ടതിലധികം ആളുകളുണ്ടെന്ന് നദീറ പറയുന്നു. ‘എന്നാല്‍, അവരുടെ സഹായം കണ്ടെത്തി പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള ഏകോപനമാണ് ആവശ്യം’ -കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന നദീറ കൂട്ടിച്ചേര്‍ത്തു.

മാധ്യമം വാര്‍ത്ത 

കുഞ്ഞാടുകളുടെ അടിയന്തര ശ്രദ്ധക്ക് !

face boook debate link

സൂര്യ നെല്ലി പെണ്‍കുട്ടിയെ പള്ളിക്കും പരിസര പ്രദേശങ്ങളിലും കാണുന്നവര്‍ ഉടനെ പള്ളിയിലെ വികാരിയെ അറിയിക്കുക. 
പണ്ട് വികാരം മൂത്ത ചിലരുടെ കാമവെറിക്ക് ഇരയായി എന്ന കൊടുപാപം ചെയ്ത ഇവളെ പള്ളിയുടെ നാലയലത്ത് പോലും  അടുപ്പിക്കരുത് . അമ്പലങ്ങളില്‍ പുണ്യാഹം തെളിച്ച്‌ ശുദ്ധി വരുത്താന്‍ സജ്ജീകരണം ഉള്ളത്  പോലെ  പള്ളികളില്‍ സൗകര്യവും സാഹചര്യവും ഇല്ലാത്തതു കൊണ്ട് മാത്രമാണ് ഇത് ആവശ്യപ്പെടുന്നത്. കുടുംബത്തെ ആളുകള്‍ തിരിച്ചറിഞ്ഞെന്ന മറ്റൊരു പാപം കൂടി ചെയ്തതിനാല്‍ കുറിച്ചി സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളിയിലേക്ക് പ്രവേശിക്കരുതെന്ന വിലക്കിനെ എല്ലാ കുഞ്ഞാടുകളും മുട്ട് കുത്തി കുരിശു വരച്ച് ബൈബിളില്‍ തൊട്ടു പിന്തുണ പ്രഖ്യാപിക്കണം. അവളെ കണ്ടാലുടന്‍ ' സ്ത്രീയെ , എനിക്കും നിനക്കും എന്ത് ' എന്ന് ചോദിച്ച് വഴി മാറി നടക്കണം. വിവാദം ഉയരുമ്പോള്‍ വിലക്ക് കല്‍പ്പിച്ച അച്ചനെ 'നിന്നെ ഞാന്‍ അറിയുക കൂടിയില്ല' എന്ന് പീലാത്തോസ് കൈകഴുകിയ പോലെയോ പത്രോസ് തള്ളി പറഞ്ഞത് പോലെയോ ചെയ്താലും കുഴപ്പമില്ല. ഈ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നശിച്ചാല്‍  എന്ത് ഫലം എന്ന് ചോദിച്ച ഫ്രാന്‍സിസ്‌ സേവ്യാര്‍ മധ്യസ്ഥനായ പള്ളിയില്‍  കയറ്റാതെ നോക്കുക വഴി ചിലത് നമുക്ക് നേടാനുണ്ട്. നീതിമാനെയല്ല, പാപികളെ തേടിയാണ് ഈശോ വന്നതെന്ന ദൈവ വചനം ഓര്‍മയില്‍ സൂക്ഷിച്ചു ഒരു നിമിഷം ധ്യാനിക്കാം. പാപികളെ മാനസാന്തരപ്പെടുത്തി അവരുടെ ആത്മാവിനെ തിരികെയെതിക്കാന്‍ നമുക്ക് കടമയുണ്ട്. സൂര്യ നെല്ലി കേസില്‍ ഉള്‍പ്പെട്ടെന്കിലും രക്ഷപ്പെട്ട ചിലരുടെ ആത്മാവ് വീണ്ടും കേസ്‌ കുത്തി പൊക്കിയപ്പോള്‍   കിളി പോലെ  പ റന്നു പോയതായി നാം മനസിലാക്കണം. അവരുടെ ആത്മാവ് തിരികെ പിടിക്കാന്‍ ഇങ്ങനെ ചിലത് നാം ചെയ്യേണ്ടതുണ്ട് എന്നോര്‍ക്കണം കുഞ്ഞാടുകളെ... 

 സ്തോത്രം സ്തോത്രം !!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...