Advertisment എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Advertisment എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 നവംബർ 24, ഞായറാഴ്‌ച

ഗര്‍ഭണന്‍

ഫേസ് ബുക്ക്‌ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക 
പുരുഷന്മാര്‍ ഗര്‍ഭം ധരിച്ചാല്‍ ഗര്‍ഭിണി എന്നാണോ ഗര്‍ഭണന്‍ എന്നാണോ വിളിക്കുക? അതിനു പുരുഷന്മാര്‍ ഗര്‍ഭം ധരിക്കാറില്ലെന്നു  പറയാന്‍ വരട്ടെ ! അമേരിക്കയില്‍ അത് സംഭവിച്ചു. ചിക്കഗോയിലാണ് സംഭവം. 


കഴിഞ്ഞ ജൂണില്‍ ബസുകളിലും റെയില്‍ വേ സ്റ്റെഷനുകളിലും സ്കൂള്‍ - കോളജ്‌ പരിസരങ്ങളിലും ഗര്‍ഭിണികള്‍ ആയ ആണ്‍കുട്ടികളുടെ ചിത്രം പതിച്ച വലിയ പോസ്റ്ററുകള്‍ നിറഞ്ഞിരുന്നു. ചിക്കാഗോയിലെ ഭരണ കൂടം തന്നെയാണ് ഇവരുടെ ചിത്രങ്ങള്‍ തെരുവില്‍ പതിച്ചത്. കണ്ടവര്‍ കണ്ടവര്‍ പോസ്റ്ററുകള്‍ക്ക് മുന്‍പില്‍ തടിച്ചു കൂടി. ആ ആണ്‍കുട്ടികളെ കണ്ടവര്‍ അന്ധാളിച്ചു.  സംശയിക്കേണ്ട , എല്ലാം വച്ചു കെട്ടല്‍ തന്നെയാണ് .  പൊതുജനം പോസ്റ്റര്‍ കണ്ടു ഞെട്ടാന്‍ വേണ്ടി തന്നെയാണ് ഗര്‍ഭിണി ആയ പുരുഷ മോഡലുകളെ രംഗത്തിറക്കിയത്. അങ്ങനെ  പരസ്യത്തിലേക്ക് കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും പറയാനുള്ള സന്ദേശം ആഴത്തില്‍ മനസുകളിലേക്ക് പടര്‍ത്തുകയും ആയിരുന്നു ലക്‌ഷ്യം. 12.32 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പ്രചാരണത്തിന് വേണ്ടി നീക്കി വച്ചത്. 
ജൂണില്‍ കഴിഞ്ഞ സംഭവം ആണെങ്കിലും ഒച്ചപ്പാട് കൌതുകം കൊണ്ട് ചിക്കാഗോയിലെ ഭരണകൂടത്തിനു ഇമെയില്‍ അയച്ചു.
നമ്മുടെ നാട്ടിലെ പോലെയല്ലാ, ഇമെയില്‍ അയച്ചു പിറ്റേന്ന്  മറുപടി വന്നു. ഇന്ത്യയില്‍ അങ്ങനെയൊന്ന് പ്രതീക്ഷിക്കുകയെ വേണ്ട. എങ്ങനെയുണ്ട് പരസ്യത്തിന്റെ  ഇമ്പാക്റ്റ്‌  എന്ന് ചോദിച്ചു. പലയിടത്തും നല്ല റിസള്‍ട്ട് ഉണ്ടായെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.


ടീനേജ് കാലത്തെ പ്രസവങ്ങളുടെ നിരക്ക് കൂടുതലുള്ള നാടാണ് ചിക്കാഗോ. സ്കൂളിലും കോളജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മറ്റു ചിലപ്പോള്‍ കുഞ്ഞുങ്ങളെ ഉദരത്തില്‍ നിന്ന് കശാപ്പ് ചെയ്യുകയും പതിവാണ് ഇവിടെ. 

അമേരിക്കയുടെ ദേശീയ ശരാശരിയേക്കാള്‍ 57 ശതമാനം ഇരട്ടിയാണ് ചിക്കാഗോയിലെ ടീനേജ് അമ്മമാരുടെ എണ്ണം. ആരോഗ്യവകുപ്പും ഭരണകൂടവും ഏറെ നാളുകളായി ഈ നിരക്ക് കുറച്ചു  കൊണ്ട് വരുന്നതിനുള്ള പരിശ്രമത്തില്‍ ആയിരുന്നു. അമേരിക്കയിലെ തന്നെ മില്‍വാക്കീ എന്ന നാട്ടില്‍ 2009 ല്‍  ഇത്തരത്തിലുള്ള കണ്ണഞ്ചിപ്പിക്കും പരസ്യങ്ങള്‍ നല്‍കിയപ്പോള്‍ ടീനേജ് കാലത്തെ ഗര്‍ഭം ധര്ക്കലിന്റെ നിരക്ക് പത്തു ശതമാനം കുറഞ്ഞിരുന്നു. അതിനെ തുടര്‍ന്നാണ് ചിക്കാഗോ ഭരണകൂടവും ഇതേ വഴി പിന്തുടര്‍ന്നത്.  അപ്രതീക്ഷിത ടീനേജ് ഗര്‍ഭധാരണം പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ബാധ്യതയും പ്രശ്നവും ആണെന്നും ആണ്‍കുട്ടികളും ഉത്തരവാദികള്‍ ആണെന്നും പരസ്യത്തിലൂടെ സന്ദേശം നല്‍കുന്നു. ഒപ്പം സ്കൂള്‍- കോളജുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില വര്‍ധിപ്പിക്കുകയും ലക്ഷ്യമാണ്.  ടീനേജ് ഗര്‍ഭധാരണ നിരക്കുകള്‍ നിലവിലുള്ള കണക്കുകളേക്കാള്‍ അമ്പതു ശതമാനം കുറയുമെന്നാണ് പ്രതീക്ഷ.എന്തായാലും പരസ്യങ്ങള്‍ ജനശ്രദ്ധ നേടിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതായി അധികൃതര്‍ അവകാശപ്പെടുന്നുണ്ട്

.

2013 ഏപ്രിൽ 24, ബുധനാഴ്‌ച

സൂ സൂ - 'വ' യും 'ളി' യും

ഫേസ് ബുക്ക്‌ ലിങ്ക്

'വ' യും 'ളി' യും ചേര്‍ന്ന ആ വാക്കില്ലേ , അയ്യേ ഒരുമിച്ചു പറയില്ല . ഇങ്ങനെ കേട്ടാല്‍ മതി- സ്കൂളില്‍ കുട്ടികള്‍ അങ്ങനെയാണ് പറയുക. പറയുക പോലുമില്ല. വായ കൈ കൊണ്ട് അടച്ചു പിടിച്ചു പ്ര്ര്ര്രര്ര്‍ എന്ന് ശബ്ദമുണ്ടാക്കി കാണിക്കും.പുതിയ ജനറേഷന് ആ വാക്ക് ,   വളി എന്ന് പറയാന്‍ തന്നെ  നാണമാണ്. പണ്ട് തേന്മാവിന്‍ കൊമ്പത്ത് വഴി ചോദിയ്ക്കാന്‍ വളി നീട്ടി പറയുന്ന മോഹന്‍ലാലിനെ കണ്ടു നമ്മള്‍ ഇപ്പോഴും ആര്‍ത്തു ചിരിക്കും. പുതിയ സിനിമയായ ആമെനില്‍ വളി ജനകീയവല്‍ക്കരിചെന്നു ഒരാള്‍ പറഞ്ഞു കേട്ടു. അത് അശ്ലീലം ആണെന്ന് വേറൊരാള്‍ പറഞ്ഞു. അങ്ങനെ പറയാന്‍ ചമ്മലും വിടാന്‍ നാണക്കെടുമുള്ള  വളി വിശേഷം ഇപ്പോള്‍ പരസ്യ ചിത്രങ്ങളിലേക്കും കടക്കുന്നു. അതും ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഉയരത്തിലുള്ള വോഡ ഫോണിന്‍റെ സൂ സൂ പരസ്യം ഇക്കൊല്ലം സെലിബ്രിറ്റി ഗോസിപ്പ്‌ പ്ലാനുകള്‍ പരിചയപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നത്  കണ്ടാല്‍ ആരുമൊന്നു ചിരിച്ചു പോകും.  കാറില്‍ നിന്നിറങ്ങി കാമറകള്‍ക്ക് മുന്നില്‍ വന്നു നില്‍ക്കുന്ന സെലിബ്രിറ്റി വളി വിടുന്നതും അയാള്‍ ചമ്മുന്നതും എല്ലാവരും പരുങ്ങുന്നതും  വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത് പിന്നീട് ഓരോ വ്യക്തികള്‍ക്കും കേള്‍പ്പിക്കുന്ന ഗോസിപ്പ്‌ പ്ലാന്‍ ആണ് പരസ്യ തീം. കണ്ടു നോക്കൂ







2013 ഏപ്രിൽ 20, ശനിയാഴ്‌ച

സ്വര്‍ണം വാങ്ങുമ്പോള്‍ സൂക്ഷിക്കുക

ഫേസ് ബുക്ക്‌ ലിങ്ക്


സ്വര്‍ണ വില ആയിരം കുറഞ്ഞു, ഇരുപതിനായിരത്തില്‍ താഴെയായി എന്നൊക്കെ പറഞ്ഞപ്പോഴേക്കും ജനം ജ്വല്ലറികളില്‍ ഒഴുകിയെത്തി. ഇപ്പോള്‍ സ്വര്‍ണം കയ്യില്‍ സ്റ്റോക്ക് ഇല്ലെന്നു വ്യാപാര പ്രമുഖര്‍ പറയുന്നു. അതിന്‍റെ അര്‍ഥം  ജനം സ്വര്‍ണാഭരണങ്ങള്‍  മൊത്തമായി വാങ്ങി കൊണ്ട് പോയി എന്ന് തന്നെയാണ്. സ്വര്‍ണ വില പവന് പതിനേഴായിരം രൂപ വരെയായി കുറയുമെന്ന് പറയുന്നു.


 ഒന്ന് ആലോചിക്കുക. നിങ്ങള്‍ കൊടുക്കുന്ന പൈസയുടെ എത്ര ഭാഗത്തിനുള്ള സ്വര്‍ണം നിങ്ങള്ക്ക് കിട്ടുന്നുണ്ട്‌? ഉദാഹരണം പറയാം. ഒരു മോതിരം വാങ്ങുന്നു എന്ന് കരുതുക. സ്വര്‍ണം ഉള്ളത് ആറായിരം രൂപയുടേത്. രണ്ടായിരം രൂപ പണിക്കൂലി. ആയിരം രൂപ കല്ലിനു. ഈ മോതിരം തിരികെ കൊടുക്കുമ്പോള്‍ ആ പണിക്കൂലിയും കല്ലിന്‍റെ പൈസയും കിഴിക്കും.  ഒപ്പം ബാക്കിയുള്ള ആറായിരം രൂപയുടെ സ്വര്‍ണത്തിന്റെ പഴമ കൂടി കുറയ്ക്കും. ചുരുക്കത്തില്‍ ഒമ്പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉപഭോക്താവിനു നഷ്ടം മാത്രം. മൊത്തം ഏഴായിരം രൂപയാണ് നഷ്ടം വരുന്നത്.   സ്വര്‍ണ വില കിഴിച്ചാല്‍  നഷ്ടം ആയിരം രൂപ.  ബാക്കി ഒരു തരി പൊന്നും ഉണ്ടാകില്ല.



ജ്വല്ലറികള്‍ ലാഭം ഉണ്ടാക്കുന്നത് സ്വര്‍ണം എന്ന ലോഹം വിറ്റിട്ടല്ല. അത് ആഭരണം ആക്കി പണിക്കൂലി എന്ന ലേബല്‍ ഉണ്ടാക്കുമ്പോഴാണ്. അത് തന്നെ ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, കൊല്‍ക്കത്ത . എന്നൊക്കെ തരാം തിരിച്ച്  പണിക്കൂലി ഇനത്തില്‍ ഇരട്ടിയും മൂന്നിരട്ടിയും വാങ്ങും. ഇതറിയാതെ വാങ്ങുന്ന നമ്മള്‍ കുടുങ്ങും.

അതുപോലെ, സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും മാറാത്ത ഒന്നാണ് പണിക്കൂലി ശതമാനം . പവന്   പവന് മൂവായിരം ആയിരുന്ന കാലത്ത് പണിക്കൂലി പത്ത് ശതമാനം എന്ന കണക്കില്‍ മുന്നൂറു രൂപ . അയ്യായിരം ആയപ്പോള്‍ ഇതേ ശതമാനം , അപ്പൊ അഞ്ഞൂറ് രൂപ . പത്തായപ്പോള്‍ ആയിരം രൂപ . ഇരുപതായപ്പോള്‍ രണ്ടായിരം രൂപ. യഥാര്‍ത്ഥത്തില്‍ പണിക്കാരന് കിട്ടുന്നത്  പഴയ കൂലി തന്നെ. 


ഒപ്പം, ഓരോ ദിവസത്തെയും സ്വര്‍ണ വില എന്ന് പറയുന്നത് 22 കാരറ്റ് സ്വര്‍ണത്തിന്‍റെയാണ്. 24 കാരറ്റ് സ്വര്‍ണത്തിനു പത്രത്തില്‍ കാണിക്കുന്ന സ്വര്‍ണ വിലയേക്കാള്‍  മൂല്യം കൂടുതല്‍ കൊടുക്കണം.

ഓരോ ജ്വല്ലറികളും കൊടുക്കുന്ന പരസ്യങ്ങളില്‍  ഫ്രാന്‍സിസ്‌ ആലുക്കാസിന്റെ പരസ്യത്തില്‍ കുറച്ചു കൂടി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. രേവതിയെ കൊണ്ട്‌  ആ പരസ്യത്തിന്‍റെ സംവിധായകനും ജ്വല്ലറി ഉടമയും വസ്തുതകള്‍ ജനങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കുന്നുമുണ്ട്. വീഡിയോയും കഥാപാത്രം  പറയുന്നതും താഴെ കാണുക.

____________________________________________________________________________________ഇതെന്തായീ പറയണേ ? റേറ്റ്‌ ടാഗില്‍ എഴുതിയിരിക്കണ പണിക്കൂലി എങ്ങന്യാ കൃത്യമാകുന്നത് ?  മക്സിമം വില എഴുതിയ ബാര്‍ കോഡുകള്‍ കൊണ്ട് എന്ത് പ്രയോജനം ? അതില്‍ വിലയും പണിക്കൂലിയും നിശ്ചയിക്കുന്നത് ആ കടയുടമ തന്നെയല്ലേ ? ഗവണ്‍മെന്റല്ലല്ലോ !?

ടോട്ടല്‍ ബില്ലിലെ പണിക്കൂലി കൂട്ടി നോക്കൂ . പ്രദര്‍ശിപ്പിച്ച പണിക്കൂലിയെക്കാള്‍ എത്ര ഇരട്ടി വാങ്ങിയിട്ടുണ്ടെന്നു അപ്പോള്‍ മനസിലാകും 

പട്ടിക തിരിച്ചുള്ള പണിക്കൂലികള്‍ വെറും പ്രലോഭനങ്ങളാണ്. ഈ മൂന്നു ശതമാനം പണിക്കൂലി, നാല് ശതമാനം പണിക്കൂലിയും പ്രദര്‍ശനങ്ങളാണ്. ഒന്നോ രണ്ടോ ഡിസൈനുകള്‍ക്ക് മാത്രമാണ് ബാധകം . അതാണ്‌ മൂന്ന് മുതല്‍, നാല്  മുതല്‍ എന്നൊക്കെ കൃത്യതയില്ലാതെ പറയുന്നത്
പരസ്യങ്ങളിലെ പണിക്കൂലിയെ കുറിച്ച് മലയാളികള്‍ മനസിലാക്കി കഴിഞ്ഞു

മിക്ക പ്രമുഖ ജ്വല്ലറികള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കുന്നത്‌ ഒരേ പണിശാലകളിലാണ്, ഡിസൈനേഴ്സ് ആണ്. ഒരേ ഡിസൈനിലുള്ള ആഭരണങ്ങള്‍ എല്ലാ ജ്വല്ലറികളിലും കാണാം. നിയമത്താല്‍ നിഷ്കര്ഷിക്കപ്പെട്ട പരിശുദ്ധി എല്ലാവര്ക്കും ഒന്നാണ്, ബി ഐ.എസ് പരിശുദ്ധി. പിന്നെന്തു ന്യായത്തിലാണ് പണിക്കൂലിയുടെയും പ്രൈസ്‌ ടാഗുകളുടെയും പേര് പറഞ്ഞ് ഒരേ ഡിസൈനും പരിശുദ്ധിiയുമുള്ള ആഭരണങ്ങള്‍ക്ക്  കൂടുതല്‍ വില വാങ്ങുന്നത് 
_____________________________________________________________________________


 അപ്പോള്‍ എങ്ങനെയാണ് സ്വര്‍ണം നിക്ഷേപമാകുന്നത് ??? ഒന്നുകില്‍ സ്വര്‍ണ കമ്പികള്‍ വാങ്ങി വക്കുക, അല്ലെങ്കില്‍ ബിസ്ക്കറ്റ്. അതും കിട്ടിയില്ലെങ്കില്‍ മാത്രമേ സ്വര്‍ണ നാണയങ്ങള്‍ വാങ്ങാവൂ. അല്ലെങ്കില്‍ ഇ-ഗോള്‍ഡ്‌ എന്ന സംവിധാനം ഉണ്ട്. പണം നിക്ഷേപിക്കുന്ന പരിപാടി  . പണിക്കൂലി നഷ്ടപ്പെടില്ല.  ഈ നിലയിലാണ് സ്വര്‍ണം വാങ്ങുന്നതെങ്കില്‍ സ്വര്‍ണം നിക്ഷേപം ആയെന്നു പറയാം. ഇല്ലെങ്കില്‍ സ്വര്‍ണം വാങ്ങി സ്വര്‍ണവുമില്ല, പണവുമില്ല എന്ന ഗതികേട് സ്വന്തമാക്കാം /

2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

ഐ ഫീല്‍ അപ്പ്


സെവെന്‍ അപ്പിന്റെ പുതിയ പരസ്യം കണ്ടോ ?? ഹ ഹഹഹ ... കണ്ടില്ലേല്‍ കാണണം
ചകിരിക്ക് വൈവിധ്യ വല്‍ക്കരണം നടത്തി മൂല്യ വര്‍ധിത ഉല്‍പ്പന്നം ഉണ്ടാക്കി ടൂറിസ്റ്റുകള്‍ക്ക് കാണാന്‍ വച്ചാല്‍ എന്തുണ്ടാകും ? കച്ചവടം പൊടിപൊടിക്കും.
ഉയര്‍ന്ന വിലയും കിട്ടും. മലയാളത്തിന്‍റെ കഥകളി ഓള്‍റെഡി ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ കച്ചവടം ചെയ്യുന്നുണ്ട് . സെവന്‍ അപ്പുകാര്‍ അല്‍പ്പം കൂടി വൈവിധ്യവല്‍ക്കരണം ചേര്‍ത്ത്  അവതരിപ്പിച്ചിരിക്കുന്നു.   ഐ ഫീല്‍ അപ്പ് എന്ന പരസ്യ ചിത്രം അതിനു തെളിവാണ്. കഥകളി വേഷക്കാരന്‍ സ്റ്റീരിയോ വച്ച് നടുറോഡില്‍ ഡപ്പാംകൂത്ത്‌ കളിക്കുന്നു. സംഭവം രസമായിട്ടുണ്ട്. പക്ഷെ, കലാമണ്ഡലം ടീംസ് കേസ് കൊടുക്കുമെന്ന നിലപാടില്‍ , ട്യോം ട്യോം...എന്തും സംഭവിക്കാം

കണ്ടു നോക്കൂ





2013 മാർച്ച് 9, ശനിയാഴ്‌ച

എങ്കില്‍ പാത്രങ്ങള്‍ കൂടി കഴുകിയെക്കൂ !!

FACE BOOK LINK

 ഓരോ തവണയും 'വാഹ്' എന്ന് പറയിപ്പിക്കുന്ന  തരം പരസ്യങ്ങള്‍ ഇറക്കാന്‍ ഐഡിയ നെറ്റ്വര്‍ക്കിന് അപാരമായ കഴിവുണ്ട്. An Idea can change your life  എന്ന സ്റ്റണ്ണിങ്ങ്  പരസ്യ വാചകവുമായാണ് ഐഡിയ  ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചുവടുറപ്പിച്ചത്. ഹലോ ഹണി ബണ്ണി എന്ന സൂപര്‍ ഹിറ്റ് പരസ്യത്തിന് തൊട്ടു പുറകെയാണ് ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ പരസ്യവുമായി ഐഡിയ വീണ്ടും  രംഗത്ത് എത്തുന്നത്‌..

 ഇത്തവണ  ' ഏക്‌ ദൂസ്‌രേ കോ സമജ്നെ കെ ലിയെ ടെലിഫോണ്‍ എക്സ്ചേഞ്ജ് , വാട്ട്‌ എന്‍ ഐഡിയ ' എന്ന വാചകങ്ങളാണ് പരസ്യ വാചകം. പരസ്യത്തിനു വലിയ അഭിനന്ദനമാണ് ലഭിച്ചത്. ലോവെ ലിന്‍റസ് ആണ് പരസ്യത്തിന്‍റെ ആശയാവിഷ്കാരം  . 

ഒരു സാധാരണ കുടുംബത്തിലെ തിരക്ക് പിടിച്ച പ്രഭാതവും ഭാര്യ -ഭര്‍ത്താക്കന്മാരുടെ കലഹവും കാണിച്ചു കൊണ്ടാണ് പരസ്യം തുടങ്ങുന്നത്. ജോലിക്കാരായ രണ്ടു പേരും പരസ്പരം ' എന്റെ ജീവിതം ഒരു ദിവസമെങ്കിലും ജീവിച്ചു നോക്ക്, അപ്പോഴറിയാം' എന്ന്  പറയുന്നു. കലഹം മൂത്ത് ഭക്ഷണം കൂടി കഴിക്കാതെ  ഭര്‍ത്താവ് അതിവേഗം പോകുന്നു. ഇതിനിടയില്‍ ബുദ്ധിമാനായ മകന്‍ പരസ്പരം ഇരുവരുടെയും ഫോണുകള്‍ മാറ്റി നല്‍കുന്നു. പിന്നീട് പല ഫോണുകള്‍ രണ്ടു പേര്‍ക്കും വരുന്നു. ഭാര്യയുടെ ഓരോ ദിവസത്തെയും തിരക്ക് ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ തിരക്ക് ഭാര്യക്കും ബോധ്യപ്പെടുന്നു. ഒടുവില്‍ അദ്ദേഹം ഇത്രയും ചെയ്യുന്നുന്നുണ്ടല്ലേ എന്ന് ഭാര്യയും അവള്‍ എങ്ങനെ ഇത്രയും മാനേജ് ചെയ്യുന്നു എന്ന് ഭര്‍ത്താവും മനസിലാക്കുന്നു. വൈകുന്നേരം വീട്ടിലെത്തുന്ന ഇരുവരും വളരെ സ്നേഹത്തോടെ സംസാരിക്കുന്നു. ചായ കൊണ്ട് വരാന്‍ ഒരുങ്ങുന്ന ഭാര്യയോട് 'ഞാന്‍ കൊണ്ട് വരാം ' എന്ന് ഭര്‍ത്താവ് പറയുന്നു. എങ്കില്‍ 'പാത്രങ്ങള്‍ കൂടി കഴുകിയെക്ക്' എന്ന് തമാശ പറയുമ്പോള്‍ ' വാട്ട്‌ എന്‍ ഐഡിയ ' എന്ന് മകന്‍ പറയുന്നു . പിന്നീട് മകനോട്‌ അച്ഛന്‍ ' നീ ദിവസം മുഴുവന്‍ എന്ത് ചെയ്തു ' എന്ന് ചോദിക്കുമ്പോള്‍ ഫോണ്‍ അച്ഛന് നേരെ കൈമാറ്റത്തിനായി നീട്ടി ' മനസിലാക്കിക്കോ' എന്ന് പറയുന്നിടത്താണ് പരസ്യം അവസാനിക്കുന്നത്‌ .

പരസ്പരം മനസിലാക്കുക, സ്നേഹിക്കുക, സ്നേഹം പ്രകടിപ്പിക്കുക, പരസ്പരം സഹായിക്കുക , അങ്ങനെ ജീവിതം സുന്ദരമാക്കുക എന്ന വലിയ സന്ദേശം പകര്‍ന്നു നല്‍കുന്ന പരസ്യ ചിത്രം ഒരുക്കിയ ഐഡിയ അഭിനന്ദനമര്‍ഹിക്കുന്നു.




പരസ്യം കാണാം 


2013 ജനുവരി 31, വ്യാഴാഴ്‌ച

പുരുഷന്മാര്‍ ചരക്കുകള്‍ ആകുന്ന കാലം

Face book debate link 

ദേ, ഒരു ‘ചരക്ക്’ വരുന്നു എന്ന് കേട്ടാല്‍ ഇതു കൊച്ചു കുഞ്ഞിനും അറിയാം ആ വഴി ഏതോ സ്ത്രീ വരുന്നു എന്ന്.  ‘നീ ചരക്കല്ലേ, ചക്കരെ’ എന്ന് പ്രേമിക്കുന്നവന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സ്ത്രീകളും ഗൂഡസ്മിതം പൊഴിക്കും. കാരണം ‘ചരക്ക്’ എന്നാല്‍ പെണ്ണ് ആണെന്ന പൊതു ധാരണ സമൂഹം കുറെ കാലം കൊണ്ട് വളര്‍ത്തിയെടുത്തിരിക്കുന്നു.ഈ ചരക്ക് ബോധത്തിന്‍റെ അതിപ്രസരം പെട്ടെന്ന് മനസിലാകാന്‍ ഏതെന്കിലും സിനിമയോ പരസ്യ ചിത്രമോ കണ്ടാല്‍ മതി. മൊട്ടു സൂചി വില്‍ക്കുന്ന പരസ്യത്തിലും പെണ്ണിനെ തുണിയുരിഞ്ഞു നിര്‍ത്തിയത് കാണാം. കാണാന്‍ ആളു കൂടുന്നതു കൊണ്ടാണ് പരസ്യങ്ങളില്‍ പെണ്ണിനെ തുണിയൂരിപ്പിക്കുന്നത് എന്ന് സാമാന്യബോധാമുള്ളവന് അറിയാം. പക്ഷെ, കയ്യില്‍ കാശുള്ളവനെ മെരുക്കാനാണ് പരസ്യ കമ്പനികള്‍ ഈ തത്രം പയറ്റുന്നത് എന്ന് പറഞ്ഞാല്‍ ചിലര്‍ വിയോജിക്കും. എളുപ്പത്തില്‍ പറഞ്ഞാല്‍- കയ്യില്‍ കാശുള്ളതും ആ കാശിന്റെ ക്രയവിക്രയം നടത്തുന്നതും അത് ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ക്കായി ചെലവഴിക്കണം എന്ന് തീരുമാനിക്കുന്നതും മിക്കപ്പോഴും പുരുഷനാണ്. അപ്പോള്‍ പുരുഷനെ ആകര്‍ഷിക്കാന്‍ പെണ്ണ് തുണിയുരിയണം എന്നത് കച്ചവടം പഠിച്ചവന്റെ കൂര്‍മ്മ ബുദ്ധിയാണ്.



ANWESHANAM  News Portal 



അത്തരം പരസ്യങ്ങള്‍ക്ക് ഓര്‍മയില്‍ കൂടുതല്‍ തെളിവ് കാണുമെന്ന് പക്കാ ബിസിനസുകാരന് അറിയാം. കഥ നൂറ്റാണ്ടുകളോളം ഇത് തന്നെയാണ് തുടര്‍ന്ന് വരുന്നത്. എന്നാല്‍ അടുത്ത കാലത്തായി കഥയില്‍ അല്‍പ്പം മാറ്റങ്ങളും രുചി ഭേദങ്ങളും സംഭവിച്ചിരിക്കുന്നു. അല്പമൊന്നു ശ്രദ്ധിച്ചു നോക്കിയാല്‍ തുണിയൂരുന്ന പുരുഷ കഥാപാത്രങ്ങളെ പരസ്യ ചിത്രങ്ങളില്‍ കാണാം. സിനിമയില്‍ സല്‍മാന്‍ ഖാന്‍ കാലഘട്ടം മുതല്‍ പലരും നായക നടന്മാര്‍ മസില് പെരുപ്പിച്ചിട്ടുണ്ട്. എന്നാല്‍ സിനിമകളില്‍ പെണ്ണുങ്ങള്‍ ഉരിയുന്ന തുണിയുടെ അളവിനൊപ്പം നില്‍ക്കില്ലെന്ന് ഏവര്‍ക്കും അറിയാം. അടുത്തകാലം വരെയും പണം സമ്പാദിക്കുന്നു എന്ന അധികാരത്തിന്‍്റെ പേരില്‍ കുടുംബത്തിന്‍്റെ മുഴുവന്‍ കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുത്തിരുന്നത് പുരുഷനാണ്. അതുകൊണ്ടുതന്നെ അവനെ ആകര്‍ഷിച്ച് ഉത്പന്നം വാങ്ങിപ്പിക്കാന്‍ ഒട്ടുമിക്ക പരസ്യങ്ങളിലും സ്ത്രീനഗ്നതയാണ് പ്രദര്‍ശിപ്പിക്കുന്നത്.    

പത്രംവായിക്കുന്നത് കൂടുതലും പുരുഷന്‍മാരാണ് എന്നതിനാല്‍ തങ്ങളുടെ ബഹുമാനിതകളായ സ്ത്രീകളുടെ പോലും അശ്ളീല ഫോട്ടോകള്‍ അച്ചടിച്ച് പത്രം വാങ്ങാന്‍ പ്രലോഭിപ്പിക്കുന്ന ധാരാളം പത്രമാനേജ്മെന്‍്റുകള്‍ കേരളത്തില്‍ തന്നെയുണ്ട്.സാനിയ മിര്‍സ അടക്കമുള്ളവര്‍ അങ്ങനെ ഒരു കാലത്ത് ഇരയായി മാറിയിട്ടുണ്ട്. അന്ന് സാനിയ ആണെങ്കില്‍ ഇന്ന് വേറെയാരെങ്കിലും. മാറ്റം അത്ര മാത്രം. കാലം മാറുകയാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകളും പങ്കാളികളാണ്. അവളും പണം സമ്പാദിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ സ്ത്രീകളെ ആകര്‍ഷിക്കാന്‍ പുരുഷനഗ്നതയും പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരി ക്കുന്നു . അടുത്തിടെ അത്തരം പരസ്യങ്ങളുടെ ചെറുചലനങ്ങള്‍ കേരളത്തിലും വ്യാപകമായി തുടങ്ങിയിട്ടുണ്ട്. മോട്ടോര്‍ പമ്പ് നന്നാക്കാന്‍ വരുന്ന യുവാവ്‌ മസില് പെരുപ്പിച്ചു വന്ന് മോട്ടോര്‍ പമ്പ സെറ്റ് നന്നാക്കി നടന്നു പോകുന്നത് ഒരു പ്രമുഖ മോട്ടോര്‍ കമ്പനിയുടെ അടുത്തിടെ ഇറങ്ങിയ പരസ്യമാണ്.
പാന്റ്സ് ഇറങ്ങി കിടക്കുന്നതിനു മുകളിലായി അടിവസ്ത്രത്തിന്റെ കട്ടി കൂടിയ പട്ട കാണിച്ച് ഷര്‍ട്ട് ഊരി നടക്കുന്ന യുവാവും പുതിയ പരസ്യത്തിലെ ചരക്ക്‌ ആണ്. പെര്ഫ്യൂമിന്റെയും സോപ്പിന്റെയും ചീപ്പിന്റെയും പരസ്യങ്ങളില്‍ ഇപ്പോള്‍ പുരുഷന്മാരെ തുണിയില്ലാതെ കാണാം. സെക്കണ്ടിന്‍റെ ആയിരത്തിലൊരംശം കൊണ്ട് , പൊങ്ങിയുയരുന്ന ഷര്‍ട്ടിന്റെ അപ്പുറത്ത് ഒതുങ്ങിയ വയറും ഉറച്ച മസിലും പൊക്കിളും കാട്ടി നില്‍ക്കുന്ന സ്പോട്സ് താരങ്ങളെ ഇപ്പോള്‍ പ്രമുഖ പത്രങ്ങളിലും ല്ലാം കാണാം. ചരക്കിന്റെ നിര്‍വചനം അവിടെ നിന്നും മുന്നോട്ടു പോയിരിക്കുന്നു. മാസ ശമ്പളത്തിന് ചരക്കായി തൊടാനും പിടിക്കാനും നിന്ന് കൊടുക്കുന്ന യുവാക്കള്‍ പെരുകുകയാണ്. മെയില്‍ എസ്കോര്‍ട്ട് എന്നാ ഓമന പേരുണ്ട് കൂട്ടിന്. സാധാരണയായി ലൈംഗികതക്കു വേണ്ടി വിനോദസഞ്ചാരം നടത്തുന്ന വിദേശവനിതകളാണ് കേരളത്തിലേയും ഇന്ത്യയിലേയും മെയ്ല്‍ എസ്കോര്‍ട്ടുകളെ തേടിയെത്തുന്നത്.
പൊതുവെ മധ്യവയസ് കഴിഞ്ഞ സ്ത്രീകളാണ് ഈ ‘സേവന’ത്തിന്‍്റെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ രാജ്യത്തിനകത്തെ നിരവധി ചെറുപ്പക്കാരികളും അല്ലാത്തവരുമായ സ്ത്രീകളും ഇത്തരം താത്ക്കാലിക കാമുകന്‍മാരെ തേടുന്നവരായുണ്ട്. പരസ്യത്തിലൂടെ ആകര്‍ഷിക്കപ്പെടുന്ന കാശിന്റെ ക്രയവിക്രയം നടത്താന്‍ സാഹചര്യമുള്ള ഒരു വലിയ കൂട്ടം സ്ത്രീ ഉപഭോക്തക്കള്‍ക്കായി നിന്ന് കൊടുക്കുകയാണ് ഇപ്പോള്‍ മലയാളി യുവത്വതിലെ ഒരു കൂട്ടം. കാലം മാറിയപ്പോള്‍ കാഴ്ച്ചപ്പാടുകളിലും വലിയ മാറ്റം വന്നു. ആധുനിക കാലഘട്ടത്തില്‍ പുരുഷന്‍ ഉണ്ണാന്‍ കൊടുത്തില്ളെങ്കിലും പെണ്ണിന് ഭക്ഷണം കിട്ടുമെന്ന സ്ഥിതിയായി.

വീടിന്റെ അകത്തളളില്‍ അടച്ചുപൂട്ടപ്പെട്ടവരല്ല ഇന്ന് സ്ത്രീകള്‍. സ്വന്തം സ്വത്വത്തിന്റെയും ലൈംഗിക സമത്വ കാഴ്ച്ചപ്പാടുകളുടേയും അവശ്യകത തിരിച്ചറിഞ്ഞ ആധുനിക സ്ത്രീ പുരുഷാധിഷ്ഠിത സമൂഹത്തിന്റെ നിര്‍ബന്ധബുദ്ധികളെ എതിര്‍ക്കാന്‍ തുടങ്ങി. അങ്ങനെയാണ് കൊല്ലങ്ങള്‍ക്ക് ലോകമൊട്ടാകെ ഫെമിനിസം ആഞ്ഞടിക്കുന്നത്. പുരുഷന്‍മാരെ പോലെ അല്‍പ്പവസ്ത്രം ധരിച്ചാലെന്ത്, പാതിരാത്രിക്ക് പുറത്തിറങ്ങി നടന്നാലെന്ത് എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതും അല്‍പ്പം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അപ്പോള്‍ ഗര്‍ഭപാത്രത്തെ ചൂണ്ടിക്കാട്ടി സമൂഹം അവളെ ഒതുക്കി നിര്‍ത്താന്‍ ശ്രമം തുടങ്ങി. എന്നാല്‍ ആധുനിക വൈദ്യത്തിന്‍്റെ കൂട്ടു പിടിച്ചു ചോദ്യങ്ങളുടേയും ഗര്‍ഭധാരണ സാധ്യതകളുടെയും വഴി അടച്ചുകളഞ്ഞ് സ്ത്രീ ‘ഒരുമ്പെടല്‍’ തുടര്‍ന്നു.
ഇന്നിപ്പോള്‍ പുരുഷമേലാളത്തത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കൂടി ഒരുമ്പെട്ടതോടെ എതിര്‍പ്പുകളുടെ പരിധി പെണ്ണിനും കൈമോശം വന്നു. എതിര്‍ക്കപ്പെടേണ്ട ഒരുകൂട്ടം പുരുഷകാഴ്ച്ചപ്പാടുകളെ കടത്തിവെട്ടിയ മറ്റൊരു കൂട്ടം പെണ്ണുങ്ങളും അത്തരം പുരുഷന്‍മാരെക്കാള്‍ താഴെയല്ലെന്നു കാലം തെളിയിച്ചു. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഐ.ടി പ്രൊഫഷണലുകളുടെയും ഇന്‍ഷുറന്‍സ് -മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളുടെയും മേഖലയിലാണ് ആദ്യമായി യുവാക്കള്‍ , ആണും പെണ്ണും , കുറ്റബോധമില്ലാതെ വിനോദത്തിനായി ശരീരം പങ്കിട്ടു തുടങ്ങിയത്. ഇപ്പോഴിത് ബിസിനസ് സ്ക്കൂളുകളിലും കോളേജുകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഇന്റെര്‍നെറ്റിന്റെ മായികവലയില്‍ മോഹിതരായ പെണ്‍കൂട്ടങ്ങളും പരീക്ഷണങ്ങള്‍ക്കായി മെയ്ല്‍ എസ്കോര്‍ട്ടുകളുടെ സേവനം ആവശ്യപ്പെടുന്നു.ആധുനിക കാലഘട്ടത്തില്‍ സ്വയം വെളിപ്പെടുത്താതെ രതിസംഭാഷണങ്ങളില്‍ അഭിരമിക്കുന്ന സ്ത്രീകള്‍ ധാരാളം. മുഖം കാണിക്കാതെ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ മൊബൈല്‍ഫോണ്‍ -വെബ് കാമറകളും നല്‍കുന്ന ‘സഹായം’ ഉപയോഗിക്കുന്നവരുമേറെ! ഇങ്ങനെ പെണ്ണിന്റെ നഗ്നത കണ്ടാസ്വദിക്കാന്‍ ഇന്റെര്‍നെറ്റ് തുറന്നു വക്കുന്നവര്‍ അബദ്ധത്തില്‍ സ്വന്തം അമ്മയുടെയോ മകളുടെയോ ഭാര്യയുടെയോ സഹോദരിയുടെയോ നഗ്നത കണ്ട് ഞെട്ടുന്നതും വിരളമല്ലാതായി തീര്‍ന്നിരിക്കുന്നു!


നേരത്തെ സ്വന്തം ശരീരത്തിലെ തന്നെ അവയവങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചും രണ്ടുപെറ്റാലും അറിവില്ലാതിരുന്ന സ്ത്രീകള്‍ ,ആധുനിക കാലത്തുമസിലുള്ളവനെ നോക്കി ദിവാസ്വപ്നം കാണുന്നു. സെക്സ് ടോയ്കള്‍; അഥവാ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഇവിടെ ഈ കൊച്ചുകേരളത്തിലും ധാരാളമായി വിറ്റുപോകുന്നുണ്ട്. കൂടുതല്‍ കാശുള്ള പെണ്ണുങ്ങളാകട്ടെ സെക്സ് ടോയ്കള്‍ക്കു പകരം മസിലുള്ളവനെ താത്ക്കാലിക ഭര്‍ത്താവോ കാമുകനോ ആക്കുന്നു. ഇത്തരം സ്ത്രീകളാണ് മെയ്ല്‍ എസ്കോര്‍ട്ടുകളുടെ ആവശ്യകത വര്‍ധിപ്പിച്ചത്.പുരുഷന് ഭാര്യയല്ലാത്തെ മറ്റു പെണ്ണുങ്ങളെ തേടാമെങ്കില്‍ സ്ത്രീക്ക് പുരുഷനെയും തേടാമെന്ന രീതിയിലാണ് മെയ്ല്‍ എസ്കോര്‍ട്ടുകള്‍ പരസ്യം ചെയ്യുന്നത് തന്നെ.


( ന്യൂഡല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ ഫെല്ലോ ആണ് ലേഖിക )


2012 സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഈ റോഡ്‌ നിന്‍റെ തന്തയുടെ വകയാണോ?

''നീ രംഗരാജന്‍റെ മോനാണോ?  ''


എന്ന് ചോദിക്കുമ്പോള്‍ ചിലര്‍ക്ക് പെട്ടെന്ന് ഓടില്ല. എന്നാല്‍  കുരുട്ടുബുദ്ധി യും ഗ്രാസ്പിംഗ് പവറും  അല്‍പ്പം കൂടുതലുള്ളവന് പെട്ടെന്നോടും,  എന്ത്...? തന്തക്കു വിളിച്ചതാണെന്ന് ..


(ആഹാ ..എന്താ പരസ്യം..ഇതാണ് അസ്സല്‍  പരസ്യം. കാറിന്‍റെ പേര് പറയുന്നില്ല എന്നാല്‍ ഇപ്പോഴും ടി വി യില്‍ കാണിക്കുന്നുണ്ട് )




കഥ  ഇങ്ങനെ ...

റോഡില്‍  ഒരാള്‍ ഭാര്യക്കൊപ്പം   കാറോടിച്ച് വരുന്നു . മറ്റൊരു യുവാവ് അയാളുടെ കാര്‍ നടുറോഡില്‍ കൊണ്ട് വന്നിട്ട് മറ്റൊരാളോട് കുശലം പറഞ്ഞു    നിന്ന് ഗതാഗതം മുടക്കുന്ന മറ്റൊരു യുവാവിനോട്  വണ്ടി എടുത്തു മാറ്റാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ അയാള്‍    കൈ കാണിച്ച്  നായകനോട്  കാത്തു നില്‍ക്കാന്‍ ആവശ്യപ്പെടുന്നു .നായകന്‍    ഡോര്‍ വലിച്ചു  തുറന്ന് പുറത്തു കടക്കുമ്പോള്‍  ഭാര്യ പേടിച്ചിരിക്കുന്നത് കാണാം . ഇപ്പോള്‍  തല്ലും  എന്ന പോലെയാണ്  നായകന്‍ പോകുന്നത് .എന്നിട്ട് മറ്റേ യുവാവിനോട് ഒരൊറ്റ ചോദ്യം>>  ''നീ രംഗരാജന്‍റെ മോനാണോ?  '' ( ഹിന്ദി പരസ്യത്തില്‍ ഇത് ദയാല്‍ ബാബുവിന്‍റെ  മോനാണോ എന്നാണ് )
ഏതു  രംഗരാജന്‍  എന്ന് ചോദിക്കുമ്പോള്‍ നായകന്‍ കണ്ണ്  കൊണ്ട് റോഡിന്‍റെ പേരെഴുതിയ  ബോര്‍ഡ് കാണിക്കുന്നു .
അപ്പോള്‍ ഭാര്യക്ക് ചിരി ! നായകന്‍ വിജയസ്മിതത്തോടെ നടന്നു പോകുമ്പോള്‍  മറ്റേയാള്‍ ഉത്തരം മുട്ടി നില്‍ക്കുന്നതാണ്   അവസാന സീന്‍!! !


എന്തൊരു  തല ! ആ  സംവിധായകനോട്   അസൂയ  തോന്നുന്നു !




എന്തായാലും ആ പരസ്യം ഒന്ന് കണ്ടേ ക്കൂ 


2012 സെപ്റ്റംബർ 2, ഞായറാഴ്‌ച

എല്ലാ പ്രാര്‍ഥനയും ഫലിക്കും !!





പടച്ചോനെ.....വലുതാകുമ്പോ ആ മൊഞ്ചത്തിയെ  എനിക്ക് കെട്ടിച്ചു തരണേ....

റിയാലിറ്റി ഷോയില്‍ രതിലീല സമാനമുള്ള  നൃത്തം ചെയ്ത രണ്ടാം ക്ലാസ്സുകാരിയായ കണ്ടസ്റ്റന്‍റിനോടു  വിധികര്‍ത്താക്കള്‍ പറയുന്ന പോലെ 'മോനെ, നീ നിന്‍റെ പ്രായത്തിനു ചേരാത്ത ഡയലോഗ്  ആണ് ഇപ്പൊ പറഞ്ഞത്. അത് നിന്‍റെ കുഴപ്പമല്ല, നിന്‍റെ മാസ്റ്റര്‍ടെ കൊഴപ്പാണ്‌.എന്നാലും നീ നന്നായി ചെയ്തു "  (സംഭവം ,അവരത് ടിവിയില്‍ വീണ്ടും വീണ്ടും കാണിക്കുമെങ്കിലും, അങ്ങനെ പറയുക എന്നതാണ് അവരുടെ കടമ , എന്നിട്ട് നാലാളെ കൂടുതല്‍ പരിപാടി കാണാന്‍ പ്രേരിപ്പിക്കും )  കേരളത്തില്‍ കുറെ പേരെ കൂടി കുറി കമ്പനിയില്‍ ചേര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഇറങ്ങിയ  പുതിയ പരസ്യത്തിലാണ് നാലാം ക്ലാസ്സില്‍ പഠിക്കാന്‍ പ്രായമുള്ള കൊച്ചു പെണ്‍കുട്ടിയെ കെട്ടിച്ചു തരാന്‍ ഈ ചെറുക്കന്‍ പടച്ചോനോട് പറയുന്നത്.

അല്ലെങ്കിലും ഈ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന   ചെക്കനെ കൊണ്ട് റസാക്ക് ഡോക്ടറുടെ മോളെ കെട്ടിക്കണം എന്ന് കൂട്ടുകാരനോട് ആശ പറയിപ്പിക്കാമോ , സംവിധായകന്‍ ?  ദൈവത്തെ  പടച്ചോനെ എന്ന് വിളിക്കുന്ന സമൂഹത്തിലെ കുറെ പേര്‍ ചെറിയ പ്രായത്തില്‍ കല്യാണം കഴിക്കുമെന്നും അപ്പോള്‍ അവരെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കണമെന്നും അതിനു കാശിന്‍റെ മുടക്കം ഉണ്ടെങ്കില്‍ തീര്‍ത്തു കൊടുക്കാന്‍ കുറി കമ്പനി  ഉണ്ടെന്നുമാണ് സംവിധായകന്‍ പറഞ്ഞു വക്കുന്നത്.സിനിമയിലെ സുന്ദരനായ നായകന്‍റെ കൂടെ എപ്പോഴും കാണുന്ന തടിച്ച തമാശക്കാരനായ കൂടുകാരന്‍റെ  പോലത്തെ ചങ്ങാതി അവനുമുണ്ട്.  ''എടാ ഓള്  ആ റസാക്ക് ഡോക്ടര്‍ടെ മോളാ..ഡോക്ടര്‍ടെ മോളെ ഡോക്ടറെ കൊണ്ടല്ലേ കല്യാണം കഴിപ്പിക്കൂ ....''എന്ന്  ആ ചങ്ങാതി പറഞ്ഞു മനസിലാക്കി കൊടുക്കുന്നുണ്ട് .


പരസ്യത്തിന്‍റെ രണ്ടാം ഭാഗത്തില്‍ പടച്ചോന്‍ പ്രാര്‍ത്ഥന കേട്ടെന്നും ചെറുക്കനെ ഡോക്ടറാക്കാന്‍ ഉപ്പ  സമ്മതിച്ചെന്നും നായകന്‍. ലോട്ടറിയടിച്ചോ നിന്‍റെ ഉപ്പക്ക് എന്ന് കണ്ണ് മിഴിച്ചു ചോദിക്കുന്ന കൂട്ടുകാരനോട്  അതെ, ******കുറീസിന്‍റെ പ്രിവിലേജ് കാര്‍ഡ്  സ്വന്തംമാക്കി    എന്ന് നായകന്‍. "" എങ്കില്‍ പടച്ചോനെ, റസാക്ക് ഡോക്ടരുടെ രണ്ടാമത്തെ മോളെ എനിക്ക് കെട്ടിച്ചു തരണേ.." എന്ന് കൂട്ടുകാരനും അവനു വേണ്ടി നായകനും പ്രാര്‍ഥിക്കുന്ന സീനോടെയാണ്  പരസ്യം അവസാനിക്കുന്നത്. പലിശ ഹറാം ആയ  ഒരു കൂട്ടരേ കൊണ്ട് കുറി കമ്പനിയില്‍ ചേരാന്‍ പ്രകോപിപ്പിക്കുക എന്നതാണ് പരസ്യത്തിന്‍റെ മറ്റൊരു  ലക്‌ഷ്യം . 


അതും കൂടാതെ  ഡോക്ടറോ  എഞ്ചിനീയറോ ആകാന്‍ വീട്ടുകാരെ കൊണ്ട് കുറിക്ക മ്പ നിയില്‍ നിന്ന്   പലിശക്ക് പണ മെടുത്താ ല്‍ മതിയെന്നും കുഞ്ഞു മനസുകള്‍ക്ക് സന്ദേശം ക്കൊടുക്കുന്നുണ്ട് . ഇപ്പോള്‍ തന്നെ പലിശക്ക് പണമെടുത്തു പഠിച്ചവര് പെരുവഴിയിലും കയറിന്‍റെ തുമ്പിലുമാണ് ജീവിതം കൊണ്ട് ചെന്നെത്തിക്കുന്നത്.






2011 മാർച്ച് 26, ശനിയാഴ്‌ച

ഒടുവില്‍ മുസ്‌ലി പവര്‍ നിരോധിച്ചു.

മുസ്ലിപവര്‍ എക്സ്ട്രയെ കുറിച്ച്   നേരത്തെ   വാര്‍ത്തകള്‍ വന്നിട്ടുണ്ട്.   ആയുര്‍വേദ മരുന്നിലെ ആയുര്‍വേദമല്ലാത്ത മരുന്നിനെ കുറിച്ചായിരുന്നു അവ. ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍ നിന്ന് കണ്ടെത്തിയതത്രേ.നാല് കൊല്ലം നീണ്ട നിയമ പോരാട്ടം പലരും നടത്തിയിട്ടും ഉല്‍പ്പന്നം നിരോധിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ ഈ ഉല്‍പ്പന്നം എച്ച്.ഐ.വി ബാധിതര്‍ക്ക് ഉപയോഗിക്കാം എന്ന രീതിയില്‍  പ്രചരണം കമ്പനി തുടങ്ങിയപ്പോള്‍ അതിനെതിരെ വാര്‍ത്ത‍ നല്‍കാനായി . ആ വാര്‍ത്ത നിരോധ നടപടിക്കു ആക്കം കൂട്ടി. വാര്‍ത്ത വന്നതിന്റെ രണ്ടാം ദിവസം നിരോധനം വന്നു. ഉടമ കെ.സി എബ്രഹാം ഡോക്ടര്‍ ആണെന്നുള്ളത്‌ വ്യാജമാണെന്നും തെളിവ് സഹിതം വാര്‍ത്ത‍ നല്‍കാനായി.... കോടതി പരസ്യങ്ങളും നിരോധിച്ചു.. വിഷയത്തില്‍ ഇപ്പോഴും ഹൈകോടതിയില്‍ കേസ് നടക്കുന്നുണ്ട്... കുറെ നുണകള്‍ വാര്‍ത്തകളായി   നല്‍കാന്‍ കമ്പനിക്കു ഇപ്പോഴും കഴിയുന്നു..   അതൊക്കെ പത്രങ്ങള്‍ നല്‍കുന്നു എന്നതാണ് ഏറെ സങ്കടം !!!!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...