Blind എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Blind എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

കണ്ണുള്ളവരേ കാണൂ, ജീവിതം പ്രത്യാശാഭരിതമാണ്

Face book link 
മാധ്യമം വാർത്ത 

കണ്ണുകള്‍ക്ക് കാഴ്ചയില്ളെങ്കിലും അവര്‍ തമ്മില്‍ കണ്ടു. മനസുകളുടെ ഇഷ്ടം പങ്കുവെച്ചു. പൊരുത്തങ്ങളും പൊരുത്തകേടുകളും കൂട്ടിക്കുറച്ചതിനൊടുവില്‍ ജീവിതം പങ്കുവെക്കാന്‍ ഇരുവരും തീരുമാനിച്ചു. മനകണ്ണ് കൊണ്ട് സാക്ഷ്യം വഹിക്കാന്‍ ചങ്ങാതിയും കൂട്ടുനിന്നു. ജാതിയും മതവും പ്രായവും ഒന്നും തീരുമാനമെടുക്കാന്‍ തടസമായില്ല എന്നതാണ് സവിശേഷത. എറണാകുളം ടൗണ്‍ഹാളില്‍ പ്രത്യാശ ഫൗണ്ടേഷന്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് ജീവിത പങ്കാളിയെ കണ്ടത്തൊന്‍ സംഘടിപ്പിച്ച സംഗമത്തിലാണ് തിരുവനന്തപുരം സ്വദേശി വിന്‍സന്‍റും എറണാകുളം സ്വദേശി സുജയും കണ്ടുമുട്ടിയത്. ആലുവ സെന്‍റ് സേവ്യേഴ്സ് കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും ടെലിഫോണ്‍ ഓപറേറ്റിങ് കോഴ്സും പൂര്‍ത്തിയാക്കിയ സുജക്ക് (45) കാഴ്ചയില്ലാത്തവളെന്ന ഒരൊറ്റ കാരണം കൊണ്ടാണ് വിവാഹം നടക്കാതിരുന്നത്. സാമൂഹ്യ ശാസ്ത്രത്തില്‍ ബി.എഡ് പൂര്‍ത്തിയാക്കിയ വിന്‍സെന്‍റിനും (49) വിവാഹമായില്ല. ഉയര്‍ന്ന വിദ്യാഭ്യാസവും അര്‍ഹതയുമൊക്കെ ഉണ്ടെങ്കിലും വിന്‍സെന്‍റിന് ജോലി ലഭിച്ചില്ല. നിലവില്‍ പാട്ടുകാരനെന്ന നിലയിലാണ് വിന്‍സന്‍റ് ഉപജീവനം കഴിക്കുന്നത്. വീട്ടുകാരറിയാതെ സംഗമത്തിനത്തെിയ സുജക്ക് തീരുമാനത്തില്‍ അല്‍പം ആശങ്കയുണ്ട്. ചങ്ങാതിയും അന്ധനുമായ ശശിയും ഭാര്യ ഉഷയും ചേര്‍ന്നാണ് സുജയെ സംഗമത്തിനത്തെിച്ചത്. വേദിയില്‍ കയറി നിന്ന് പരിചയപ്പെടുത്താന്‍ അല്‍പം മടിയുണ്ടായിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ മരിച്ച സുജക്ക് ഇനിയുള്ള കാലമെങ്കിലും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണമെന്നാണ് ആഗ്രഹം. സ്വന്തം ജീവിതത്തിന് കൂട്ടായി ആരെങ്കിലുമത്തെുമെന്ന ഉറച്ച വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. അങ്ങനെ വേദിയില്‍ കയറി നിന്ന് പരിചയപ്പെടുത്തി. ഇറങ്ങി വന്ന് ഹാളില്‍ ഇരുന്നപ്പോള്‍ വിന്‍സന്‍റ് വന്ന് കാര്യങ്ങളാരാഞ്ഞു. കൂടുതല്‍ സംസാരിച്ചപ്പോള്‍ ഇരുവര്‍ക്കും പൊരുത്തങ്ങളനുഭവപ്പെട്ടു. അങ്ങനെയാണ് ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചത്. ജാതിയും മതവും പ്രശ്നമാകുമെന്നും നാട്ടുകാരും വീട്ടുകാരും തള്ളിപറയുമെന്നുള്ള പേടി സുജ പങ്കുവെച്ചപ്പോള്‍ കേട്ടു നിന്നവരൊക്കെ ആശ്വസിപ്പിച്ചു. പലരും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. വീട്ടില്‍ വന്നു സംസാരിക്കാമെന്ന് പലരും ഉറപ്പ് നല്‍കി. ആ ഉറപ്പിലാണ് സുജ വീട്ടിലേക്ക് മടങ്ങിയത്. സംഘടനയും വിവാഹത്തിനുള്ള സാഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം കുളത്തൂര്‍ മണ്‍വിള സെറ്റില്‍മെന്‍റ് കോളനിയില്‍ ദാസമ്മയുടെയും ബേബിയുടെയും മകനാണ് വിന്‍സെന്‍റ്. പരേതരായ കുമാരന്‍ വൈദ്യരുടെയും ഭാരതിയുടെയും മകളായ സുജ നോര്‍ത് പറവൂര്‍ പെരുമ്പടന്ന കളവമ്പാറ കുടുംബാംഗമാണ്. 

ഇവരെ പോലെ 33 ജോഡികളാണ് വ്യാഴാഴ്ച നടന്ന 12ാം സംഗമത്തില്‍ വിവാഹ തീരുമാനത്തിലത്തെിയത്്. നേരത്തെ , 11ാം സംഗമത്തിലൂടെ 100 ജോഡികള്‍ വിവാഹിതരായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ശാരീരിക വൈകല്യമുള്ള സൈമണ്‍ ജോര്‍ജ് നേതൃത്വം നല്‍കുന്ന പ്രത്യാശ ഫൗണ്ടേഷന്‍ വൈവാഹിക സംഗമം സംഘടിപ്പിച്ചു വരുന്നുണ്ട്. ജോബ്ഫെയര്‍, എക്സിബിഷനുകള്‍, സെമിനാറുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍കരണ പരിപാടികള്‍, ശില്‍പശാലകള്‍, കലാ പരിപാടികള്‍, കൗണ്‍സിലിങ് എന്നിവയും നടത്തി വരുന്നുണ്ട്്. ശാരീരിക വൈകല്യമുള്ളവര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും വീല്‍ചെയര്‍ റാമ്പുകള്‍ നിര്‍മിക്കാനുള്ള പദ്ധതി കൊച്ചിയില്‍ നടപ്പാക്കുമെന്ന് സൈമണ്‍ ജോര്‍ജ് യോഗത്തില്‍ പ്രഖ്യാപിച്ചു. രാവിലെ നടന്ന ചടങ്ങില്‍ മന്ത്രി പി.ജെ. ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. മേയര്‍ ടോണി ചമ്മണി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, കാന്‍സര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡെന്നി ചെമ്പുഴ, സജി മോന്‍ ഇരവിനെല്ലൂര്‍, കെ. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

2013 ഫെബ്രുവരി 3, ഞായറാഴ്‌ച

Do Write, Make Changes!



പേനയെടുക്കൂ !
വേഗം, എഴുതൂ..
നിങ്ങളുടെ ഓരോ കത്തും അവര്‍ക്ക് സഹായകമാണ്!
കണ്ണില്ലാത്തവര്‍ക്കും ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും നമ്മുടെ റെയില്‍ വേ സ്റ്റേഷനുകളില്‍ വേണ്ടത്ര സൌകര്യങ്ങളില്ല. 
വീല്‍ ചെയറിലും മറ്റും വരുന്നവര്‍ക്ക് ചവിട്ടു പടികള്‍തടസം! ടോയ് ലെട്ടുകളില്‍ പോലും കടന്നു ചെല്ലാന്‍ തക്ക വിധമല്ല കെട്ടിടങ്ങളുടെ രൂപകല്‍പ്പന- തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. അവ പരിഹരിക്കാന്‍ നിങ്ങളുടെ ഒരു കത്തിനു സാധിക്കും. യാത്രക്കാരും സംഘടനകളും മുന്‍ കയ്യെടുത്താല്‍ മാറ്റങ്ങള്‍ ഉണ്ടാക്കാം.

ഇപ്പോള്‍ തന്നെ എഴുതൂ. നാളെയോ അടുത്ത ദിവസങ്ങളിലോ സ്റ്റേഷന്‍ മാഷിനെ എല്പ്പിക്കൂ. അവര്‍ വഴി ഉന്നതങ്ങളിലേക്ക് പരാതികള്‍ പോകട്ടെ! ഒരു കുന്നു കത്തുകള്‍ ചെല്ലട്ടെ!!

മാധ്യമങ്ങളുടെ സഹായവും തേടാം!

എഴുതൂ , മാറ്റങ്ങള്‍ സൃഷ്ടിക്കൂ !!!

ഈ പോസ്റ്റിനെ പിന്തുണക്കുന്നുവെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ !

Take a pen!
Hurry up!
Write for the blinds and handicapped!
Hand over it to railway station master tomorrow!

If all the travelers do the same, we can make changes!

Label: our railway station infrastructure are not compatible for such people.

Passengers associations and groups can contribute highly!

Do Write, make changes!



Share if you support!!








കൊച്ചി: ചൊവ്വാഴ്ച രാവിലെ 11 ന് എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയവരെല്ലാം അത്ഭുതപ്പെട്ടു. സ്റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ടിക്കറ്റ് പരിശോധകരും കറുത്ത തുണി കൊല്‍് കണ്ണ് മറച്ച് അന്ധന്മാരെ പോലെ കൈയില്‍ വടിയുമായി റെയില്‍വേ സ്റ്റേഷനിലും പ്ളാറ്റ് ഫോമിലും ചായക്കടയിലും കാത്തിരുപ്പ് മുറികളിലും പരതി നടക്കുന്നു. ചുമടെടുക്കുന്ന പോര്‍ട്ടര്‍മാര്‍ അവശരായി വീല്‍ ചെയറുകളിലിരുന്ന് കഷ്ടപ്പെട്ട് നിരങ്ങി നീങ്ങുന്നു. കൂടെ കുറെ വിദേശികളും സ്വദേശികളും നടന്നു വഴി കാട്ടുന്നു. കാര്യമെന്തന്നെു തിരക്കി ഒരു കൂട്ടം ആളുകള്‍ അവര്‍ക്ക് പിന്നാലെ നടക്കുന്നു. അവസാനമാണ് മനസിലാകുന്നത്, അന്ധന്മാരും ശാരീരിക വൈകല്യം കുറഞ്ഞവരും റെയില്‍ വെ സ്റേഷനില്‍ വന്നാല്‍ അനുഭവിക്കുന്ന ദുരിതം എന്തൊക്കെയെന്നു മനസിലാക്കി കൊടുക്കാനും അതിനു പരിഹാരം ഉല്‍ാക്കാനും ഉദ്ദശേിച്ച് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചക്ഷുമതി എന്ന സംഘടനയുടെ  നേതൃത്വത്തിലാണ് ഈ പരിപാടി നടന്നത്. ആദ്യം കണ്ണ് കെട്ടിയവരെ ആള്‍ക്കൂട്ടതിലേക്ക് ഇറക്കി വിട്ടു. ആളുകള്‍ അവരോടു എങ്ങനെ പെരുമാറിയെന്ന് മനസിലാക്കി. എല്ലാവരും ട്രെയിനില്‍ കേറുന്നതിന്‍്റെ തിക്കിലും തിരക്കിലും ഇവരെ തള്ളിമാറ്റിയതായും ട്രെയിനിലേക്ക് കയറാന്‍ സഹായിച്ചില്ലന്നെും പരിപാടിയില്‍ കഥാപാത്രങ്ങളായവര്‍ പിന്നീട് വെളിപ്പെടുത്തി. ടോയ്ലെററിലേക്ക് പോകാന്‍ വീല്‍ ചെയറിലത്തെിയയാള്‍ക്ക് ചവിട്ടുപടി തടസമായി. വീല്‍ ചെയറുകള്‍ക്ക് പോകാന്‍ പറ്റുന്ന വിധമുള്ള വഴി നിര്‍മിക്കണമെന്നു ഈ പ്രശ്നം നേരിട്ട കഥാപാത്രമായ പോര്‍ട്ടര്‍ സുധീര്‍  ആവശ്യപ്പെട്ടു. കഴിയുന്ന വിധം ശാരീരിക വൈകല്യമുള്ളവരെ സഹായിക്കാന്‍ സ്റ്റേഷനിലെ പോര്ടര്മാര്‍ സഹായിക്കുമെന്നും അദ്ദഹേം ഉറപ്പു നല്‍കി. അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകാന്‍ ചവിട്ടു പടികള്‍ കയറാന്‍ കൂടി ആരും സഹായിച്ചില്ലന്നെും അതിനുള്ള സഹായം നല്‍കാനുള്ള ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ലന്നെും അവര്‍ വ്യക്തമാക്കി. നേരത്തെ തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചതിലൂടെ കുറെ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞതായി ചക്ഷുമതിയിലെ അംഗമായ ലക്ഷ്മി 'മാധ്യമ'ത്തോട്പ റഞ്ഞു. എറണാകുളത് സംഘടിപ്പിച്ച പരിപാടിയിലൂടെ വൈകല്യമുള്ളവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞെന്നു അന്ധയായി തല്‍ക്കാലത്തേക്ക് അഭിനയിച്ച ഉദ്യോഗസ്ഥ സൂസന്‍ പറഞ്ഞു. മാറ്റങ്ങള്‍ക്കായി ഒത്തൊരുമിച്ചു നടപടികള്‍ സ്വീകരിക്കുമെന്നും വൈകല്യമുള്ളവരെ സഹായിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. ബ്രെയിലീ വിത്തൗട്ട് ബോര്‍ഡേഴ്സ് എന്നാ സംഘടനയുടെ പ്രതിനിതികളായ  ജാക്വിലിന്‍, ബ്രൂസ്, ടിഫാനി, മംഗ്ലി, തായോ, സ്ട്രിഫി എന്നിവരും പരിപാടിയില്‍ പങ്കടെുത്തു

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...