Prime Minister എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Prime Minister എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

കന്യകാ മോഡി

നരേന്ദ്ര മോഡി

കന്യകാ മേരി എന്നല്ല കന്യകാമോഡി എന്ന് തന്നെയാണ് തലക്കെട്ട്‌.

പതിനേഴാം വയസ്സില്‍ കല്യാണം കഴിക്കുകയും എന്നാല്‍ ഇത് വരെ വിവാഹം എന്ന വാക്ക് ഉച്ചരിക്കുക കൂടി ചെയ്യാതെ ബ്രഹ്മചര്യം കാത്തു പരിപാലിക്കുകയും  ആ  വ്യക്തി   വിവാഹത്തിനു 46 കൊല്ലങ്ങള്‍ക്ക് ശേഷം  ഭാര്യ എന്ന കോളത്തില്‍ യശോദാ ബെന്‍ എന്ന് പേര് ചേര്‍ത്തിരിക്കുന്നു.  ( സത്യവാങ്ങ്മൂലം ഈ പോസ്റ്റിന്റെ ഏറ്റവും താഴെ വായിക്കാം)   പ്രധാന മന്ത്രി സ്ഥാനാര്‍ഥിത്വ പരിവേഷത്തില്‍ നില്‍ക്കെ 2014 ഏപ്രില്‍ ഒമ്പതിന് തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ആണ് ഇങ്ങനെ രേഖപ്പെടുത്തിയത്.

അദ്ദേഹം വിവാഹിതന്‍ തന്നെ എന്ന് ഒറ്റ ദിവസം കൊണ്ട് വിക്കി പീഡിയയില്‍ വരെ തിരുത്തല്‍ വന്നു. തിരുത്തിയ ആള്‍ മോഡി വിരുദ്ധന്‍ ആണോ എന്നറിയില്ല. എന്നാല്‍ കണ്‍സംമേറ്റ് നടന്നിട്ടില്ല എന്ന് കൂടെ ഒരു വരി കൂടി ചേര്‍ത്ത് വന്നിട്ടുണ്ട്. അത് മിക്കവാറും ഏതോ മോഡി ഭക്തന്‍ ആയിരിക്കാം തിരുത്തിയതെന്നു ആരെങ്കിലും ആരോപിച്ചാല്‍ നമുക്കവരെ കുറ്റം പറയാനുമാകില്ല. ആ വരി ചേര്‍ക്കാന്‍ ആ തിരുത്തല്‍ വാദി ചെയ്ത ശ്രമവും കുറ്റകരം ആണെന്ന് പറയാന്‍ കഴിയില്ല. മോഡിക്ക് ഒരു പ്രശ്നം വരുമ്പോള്‍ നമ്മള് വേണ്ടേ കൂടെ നില്‍ക്കാന്‍ ! ,അല്ലെ ??

ഈ കണ്‍സംമേറ്റ് എന്ന് പറഞ്ഞാല്‍ തമിഴര്‍ പറയുന്ന  ശാന്തിമുഹൂര്‍ത്തം പോലൊക്കെ വ്യാഖ്യാനിക്കാം. കല്യാണം നടന്നെങ്കിലും കണ്‍സംമേറ്റ്  നടക്കാത്ത വിവാഹം  . അതായതു  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് അന്തസത്ത.

സത്യത്തില്‍ ഇലക്ഷന്‍ കമ്മീഷനാണ് ഈ പണി ഒപ്പിച്ചത് . ഇത്തവണ എല്ലാ കോലവും പൂരിപ്പിച്ചു നല്‍കിയില്ലെങ്കില്‍ നാമനിര്‍ദ്ദേശം തള്ളും. വെറുതെ വരച്ചു വിട്ടാലും തള്ളും. അതിനാല്‍ ഒന്നുകില്‍- വിവാഹിതന്‍, അല്ലെങ്കില്‍ അവിവാഹിതന്‍ എന്ന് രേഖപ്പെടുതെണ്ടിയിരുന്നു. അത് സത്യമല്ല എങ്കില്‍ സത്യവാങ്ങ്മൂലം വഴി മൂപ്പര് കുടുങ്ങിയേനെ !

ഫേസ്‌ ബുക്ക്‌, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയ നവ മാധ്യമ ചര്‍ച്ചാ വേദികളിലും ദൃശ്യമാധ്യമങ്ങളിലും കൂലങ്കുഷമായ സംവാദം നടക്കുകയാണ് . ''ഒടുവില്‍ നരേന്ദ്ര മോഡി സമ്മതിച്ചു- യശോദാ ബെന്‍ ഭാര്യ എന്ന് ' എന്ന പോസ്റ്റുകളില്‍ എന്താ ഒരു ചര്‍ച്ച ? അതിനിപ്പോള്‍ എന്താ - കല്യാണം കഴിച്ചില്ല എന്ന് മോഡി ഇത് വരെ എവിടെങ്കിലും പറഞ്ഞോഎന്നാണു  മോഡി ഭക്തരുടെ  മറു ചോദ്യം.

ഇല്ല, കല്യാണം കഴിച്ചില്ല എന്ന് മോഡി ഇതുവരെ പറഞ്ഞില്ല . എന്നാല്‍ ഇത് വരെയും ' കല്യാണം കഴിച്ചിട്ടുണ്ട്' എന്ന് പറഞ്ഞില്ല എന്നതാണ് ചര്‍ച്ചക്ക് വെക്കേണ്ടത്. കൊല്ലങ്ങള്‍ക്ക് മുന്‍പേ  യശോദാ ബെന്‍ ഭാര്യയാണെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ ഒന്നും പ്രതികരിച്ചില്ല എന്നതും ചര്‍ച്ചിക്കണം.

അവരെ സംരക്ഷിക്കാന്‍ നടപടി എടുത്തതുമില്ല. ഈ കാര്യം ചൂണ്ടിക്കാട്ടുന്നവരോട് മോഡി ഭക്തര്‍ പറയുന്നത് ഇങ്ങനെയാണ്- മോഡി ഭാര്യയെ ഉപേക്ഷിച്ചത് നാടിനു വേണ്ടി മുഴുജീവിതം ഉഴിഞ്ഞു വക്കാനാണ് ! എന്ന്. ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത ആളാണോ ഇന്ത്യയിലെ പെണ്ണുങ്ങളെ സംരക്ഷിക്കുക എന്ന മറുചോദ്യത്തിനും ഭാര്യയെ ഉപേക്ഷിക്കല്‍ അല്ല ഹിന്ദുത്വ ധര്‍മം എന്ന് മോഡി മനസിലാക്കണം എന്ന പ്രസ്താവനക്കും മോഡി ഭക്തര്‍ മറുപടി കൊടുക്കാന്‍ തയ്യാറായിട്ടില്ല.

എന്തൊക്കെ പറഞ്ഞാലും മോഡി ബാച്ചിലര്‍ തന്നെയാണ്, അദ്ദേഹം കല്യാണം കഴിച്ചെങ്കിലും എന്ന് മറ്റൊരു ഫാന്‍. അങ്ങനെയെങ്കില്‍ ഇനി മുതല്‍ ഇങ്ങനെ പ്രാര്‍ഥിക്കാം-  'വിശുദ്ധ കന്യകാ മോദി ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ' 











2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

യെ പപ്പു കാൻ ഡാൻസ് സാലാ

face book debate link 

 യെ പപ്പു കാൻ ഡാൻസ്  സാലാ എന്ന് കൂടി മാത്രമേ ഇനി പടാത്തതുള്ളൂ. അമുൽ ബേബി എന്ന് പരിഹാസപ്പേരുള്ള രാഹുൽ ഗാന്ധിയെ അതിലും ഫീകരമായി കളിയാക്കി കൊണ്ട് നെറ്റിൽ  പപ്പു പീഡിയ ഡോട്ട് കോം അരങ്ങു തകർക്കുകയാണ് .ആരാണ് സൈറ്റിന് പുറകിലെന്ന് ഇത് വരെ മനസിലായില്ലത്രേ! അത്രയ്ക്കുണ്ട് സര്ക്കാര് സംവിധാനങ്ങളുടെ ഗുണമേന്മ. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് നാട്ടുകാര് പറയുന്നു. സ്വാഭാവികമായും ബി.ജെ.പിക്കെതിരെയാണ് വിരൽ ചൂണ്ടുന്നത്. പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഇന്റർനെറ്റ്‌ സോഷ്യൽ സൈറ്റുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ആരോ ആണ്  ഇതിന്റെ ബുദ്ധി കേന്ദ്രം എന്ന് ഉറപ്പാണ് . 

വിക്കി പീഡിയയുമായി രൂപ സാദൃശ്യമുള്ള സൈറ്റിൽ രാഹുലിനെ കളിയാക്കുന്ന വിധമാണ് വിവരങ്ങൾ നിറച്ചി ട്ടുള്ളത്. പപ്പുവിന്റെ തലച്ചോർ മാറ്റി വക്കാനുള്ള ധനസമാഹരണത്തിനാണ്  കുംഭകോണങ്ങൾ നടത്തുന്നത് എന്ന് പപ്പുവിന്റെ അമ്മ പറയുന്നതും  കൊടുത്തിരിക്കുന്നു.നിങ്ങള്ക്കും ഉദാരമായി സംഭാവന ചെയ്യാം എന്നും പപ്പുവിന്റെ അമ്മ ആവശ്യപ്പെടുന്ന വാചകവും ഉണ്ട്. ബോഫേഴ്സ് , ഭോപ്പാൽ ദുരന്തം , സിഖ് കലാപം എന്നിവ ഒരു പ്രത്യേക പ്രധാനമന്ത്രി നമ്മുടെ രാഷ്ട്രത്തോടു ചെയ്ത ഏറ്റവും വലിയ അപരാധമാണ്. എന്നാൽ 1970  ജൂണ്‍ പത്തിന് പപ്പുവിന്റെ കഥ തുടങ്ങിയതാണ്‌ അദ്ദേഹം ചെയ്ത ഏറ്റവും വലിയ നിർഭാഗ്യം എന്നും സൈറ്റ് പറയുന്നു   .കുടുംബ ചരിത്രം, രാസ്ത്രീയ ചരിത്രം, പപ്പു ജ്ഞാൻ , പപ്പുവിന്റെ പ്രശംസാ പത്രങ്ങൾ, യൊ  പപ്പു സൊ ഡമ്പ്  , പപ്പു ഇന് ആക്ഷൻ എന്നിവയും ഉണ്ട്. രാഷ്ട്രായ ചരിത്രം എന്ന വിഭാഗത്തിൽ ഒന്നും  എഴുതിയിട്ടില്ല.പപ്പു ജ്ഞാൻ എന്ന വിഭാഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞ പല വാചകങ്ങൾ കൂട്ടി ചേര്ത്തിട്ടുണ്ട്. ടെസ്റ്റിമോണിയൽസ്  ഓഫ് പപ്പു എന്നാ വിഭാഗത്തിൽ പലരും രാഹുലിനെ  പരിഹസിച്ചു പറഞ്ഞ വാചകങ്ങൾ ചേര്ത്തിരിക്കുന്നു. വായനക്കാരനും ഇതിൽ അഭിപ്രായം പറയാം. 

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

കേരളത്തില്‍ എണ്ണക്കിണറുകള്‍ !!

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക 

സമ്പ്രതി വാർത്താഹ ശ്രൂയന്താം 
പ്രവാചകാഹ മന്മോഹാനനന്ദ സാഗരാ
 കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളില്‍  എണ്ണക്കിണറുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങിയേക്കും. ഇതിനായി കാട്ടിലും നാട്ടിലും കടലിലും വന്‍ കു ഴികളെടുത്തു  തുടങ്ങണമെന്ന്   മന്ത്രിപുംഗവന്‍ ആവശ്യപ്പെട്ടു. എണ്ണ രൂപപ്പെടുന്നതിന് ആവശ്യമായ ഫോസിലുകള്‍ സൃഷ്ടിക്കാന്‍ തക്ക മരങ്ങളും മൃഗാവശിഷ്ടങ്ങളും    നിക്ഷേപിക്കുന്നതിനായി ആവശ്യം പോലെ ഇരു വിഭവങ്ങളും വളര്‍ത്താന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.  ഇത് വഴി രാജ്യത്തിന് ആവശ്യമായ ഇന്ധനം ഇവിടെ തന്നെ ഉത്പാദിപ്പിക്കമെന്നും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പാചക വാതകവും വാഹന ഇന്ധനവും വിദേശങ്ങളില്‍ നിന്നാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. മൃഗാവശിഷ്ട്ങ്ങള്‍  ലഭ്യമാകാത്ത  പക്ഷം താല്‍ക്കാലിക ക്രമീകരണ മെന്ന നിലയില്‍ ആവശ്യമില്ലാത്ത മനുഷ്യരെയും നിക്ഷേപിക്കാം. ഇത് ഒരു പരിധി വരെ രാജ്യത്തു വര്‍ദ്ധിക്കുന്ന ജനസംഖ്യ യെ  നിയന്ത്രിക്കാന്‍ സഹായിക്കും.  . ജനസംഖ്യ കുറയുന്നതോടെ ഇന്ധനത്തിന്‍റെ  വിതരണം  കാര്യക്ഷമമാക്കാനും  സാധിക്കും.  പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് എണ്ണക്കിണറില്‍  നിന്നും ഇന്ധനം കോരിയെടുക്കുന്നതിനു കപ്പിയും കയറും  തൊട്ടിയും സൌജന്യ നിരക്കില്‍ ലഭ്യമാക്കും .ആവശ്യം കഴിഞ്ഞുള്ള ഇന്ധനം കയറ്റുമതി ചെയ്യാന്‍ പദ്ധതി തയാറായി വരുന്നുണ്ടെന്നും ഇന്ദ്രപ്രസ്ഥ വൃത്തങ്ങള്‍  വ്യക്തമാക്കി. 




പ്രചോദനം -
 ‘വിറകിന് പറ്റിയ മരങ്ങള്‍ കൂടുതലായി നട്ടുപിടിപ്പിക്കണമെന്ന് 
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. 
പിന്‍ കുറിപ്പ്-   നാട്ടിന്‍പുറങ്ങളില്‍ പാചകവാതക സിലിണ്ടര്‍ വിതരണം കാര്യക്ഷമമായി നടപ്പാക്കാന്‍ സമയമെടുക്കുമെന്നുള്ള അദ്ദേഹത്തിന്‍റെ കണ്ടെത്തലും  അതിനുള്ള പ്രതിവിധി  നിര്‍ദ്ദേശവും  കണക്കിലെടുത്ത് തയ്യാറാക്കിയ പദ്ധതിക്ക് കേരളത്തില്‍ കുടുംബ ശ്രീ  അംഗങ്ങളെ ചുമതലപ്പെടുത്താം .


വാര്‍ത്ത  വായിക്കാം 





ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...