Biennale എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Biennale എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ജൂൺ 4, ചൊവ്വാഴ്ച

ബിനാലെ- ആന്തലിന്റെ കണക്കുകള്‍ !

Face book link




കണക്കുകള്‍ വരട്ടെ , അപ്പോള്‍ കാണാം ബിനാലെയുടെ വിജയ ശതമാനം എന്ന് കുറെ പേര്‍ എവിടെയൊക്കെയോ പറയുന്നത് കേട്ടതാണ്. അപ്പോള്‍ ബിനാലെക്കെതിരെ സംസാരിക്കുന്നവര്‍ വായ അടക്കും എന്നും പലരും പറയുന്നത് കേട്ടു. പക്ഷെ, ഒടുവില്‍  കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ആരെയൊക്കെയോ ഞെട്ടി . എതിര് പറഞ്ഞവര്‍ പോലും ഞെട്ടി. ഇത്രേ ഒള്ളോ എന്നൊരു ആന്തല്‍  എല്ലാവര്‍ക്കും.  14.89 കോടി രൂപ ചെലവഴിച്ചെന്നും എട്ടു കോടി രൂപ വരവുണ്ടെന്നും സത്യവാങ്ങ്മൂലം സര്‍ക്കാര്‍ നല്‍കി.മൊത്തം ആറുകോടി നഷ്ടം !  ഇനിയിപ്പോള്‍ ആറു കോടിയല്ലേ നഷ്ടമുള്ളൂ എന്നായിരിക്കും പറയുക !

ഹൈകോടതി  ആദ്യം കണക്ക് ചോദിച്ചപ്പോള്‍ സര്‍ക്കാരും ബിനാലെ ഫൌണ്ടേഷനും കണക്ക് കൊടുത്തില്ല. ഏപ്രില്‍ 12 നു ചോദിച്ച കണക്ക് മെയ്‌ 20 നും കൊടുക്കാതായപ്പോള്‍ ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ അടങ്ങുന്ന ഹൈകോടതി ബഞ്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അങ്ങനെ കണക്കുകള്‍ കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ എത്തി.

വിശദമായ കണക്കുകള്‍ അടങ്ങിയ വാര്‍ത്ത താഴെ വായിക്കാം.








 കൊച്ചി ബിനാലെക്കായി 14.89 കോടി രൂപ ചെലവായതായി ബിനാലെ നടത്തിപ്പുകാരും സര്‍ക്കാറും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍. മദ്യമുള്‍പ്പെടെ ലോഡ്ജിങ്-ബോര്‍ഡിങ് ഇനത്തില്‍ 10.8 ലക്ഷം രൂപ ചെലവാക്കിയ ബിനാലെ ഫെസ്റ്റില്‍ നിന്ന് 8.20 കോടി മാത്രമാണ് വരുമാനമായി ലഭിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പരിപാടി നടത്തിപ്പിന് 12.58 കോടി കണക്കാക്കിയതിന് പുറമെ ഭരണപരമായ ചെലവ്, സാമഗ്രികള്‍ തിരിച്ചത്തെിക്കല്‍, കൂലി -യാത്രാച്ചെലവ് എന്നീയിനങ്ങളില്‍ 2.30 കോടി കൂടി ചെലവായി. നിലവില്‍ 6.69 കോടിയുടെ നഷ്ടമാണ് സംഘാടകര്‍ നേരിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടമായി അഞ്ച് കോടി നല്‍കിയപ്പോള്‍ കൊച്ചി കോര്‍പറേഷന്‍ 75,000 രൂപയും സ്വകാര്യ കലാസ്ഥാപനങ്ങളും ഗാലറികളും കലാകാരന്മാരും മറ്റുമായി 2.92 കോടിയും നല്‍കി. ആസ്ട്രേലിയന്‍ ഹൈകമീഷന്‍ നിന്നും 16.73 ലക്ഷവും ബ്രസീലിയന്‍ എംബസി 1.96 ലക്ഷവും നെതര്‍ലന്‍ഡ്സ് എംബസി 14 ലക്ഷവും നല്‍കി.
ബിനാലെ ഫൗണ്ടേഷന്‍ നല്‍കിയ കണക്കുകള്‍ ധനകാര്യവകുപ്പ് പരിശോധന വിഭാഗം പരിശോധിച്ച് ക്യത്യമായ രേഖകളില്ലാത്ത തുക വെട്ടിക്കുറച്ചതായാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ലോഡ്ജിങ് ചെലവില്‍ മദ്യത്തിനും മറ്റ് അനാവശ്യകാര്യങ്ങള്‍ക്കുമായി ചെലവഴിച്ച 4.06 ലക്ഷം രൂപയാണ് വെട്ടിക്കുറച്ചത്. യാത്രക്ക് 58.32 ലക്ഷമാണ് ചെലവായത്. ശമ്പളയിനത്തില്‍ 38.02 ലക്ഷവും ഉദ്ഘാടന ചടങ്ങിന് 32.67 ലക്ഷവും ബ്രോക്കര്‍ കമീഷനായി 3.15 ലക്ഷവും പോസ്റ്റല്‍, കൊറിയര്‍ ചാര്‍ജിനത്തില്‍ രണ്ട് ലക്ഷവും ചെലവായെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിന് ചെലവായ തുകയില്‍ 18.92 ലക്ഷവും പര്‍ച്ചേസ്, കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ ചെലവായ 48.86 ലക്ഷത്തില്‍ 32 ലക്ഷം രൂപയും മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.ധനസഹായം അനുവദിച്ച അഞ്ചുകോടി രൂപയില്‍ കണക്കുകള്‍ പരിശോധിച്ച് 4.22 കോടിയുടേതിന് മാത്രമാണ് അംഗീകാരം നല്‍കിയത്. ശേഷിക്കുന്ന 78.18 ലക്ഷത്തിന്‍െറ കണക്കുകള്‍ ബില്ലുകളും മറ്റും സഹിതം അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ മൂന്നുമാസം അനുവദിച്ചു. ഈ ഘട്ടത്തിലാണ് ആറുകോടിയിലേറെ വരുന്ന നഷ്ടം നികത്താന്‍ ബിനാലെ ഫൗണ്ടേഷന്‍ സര്‍ക്കാറിനോട് കൂടുതല്‍ തുക ആവശ്യപ്പെട്ടതെന്നും തുടര്‍ന്ന് ആദ്യഘട്ടമായി നല്‍കിയ തുകയുടെ വിനിയോഗത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ഉപാധിയോടെയാണ് മാര്‍ച്ച് 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നാലുകോടി കൂടി നല്‍കാന്‍ തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സാംസ്കാരിക വകുപ്പ് അംഗീകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മാത്രമെ തുക അനുവദിക്കുകയുളളുവെന്നും അല്ലാത്ത രേഖകളിന്‍മേല്‍ പണം അനുവദിച്ചിട്ടില്ളെന്നും അനുവദിക്കുകയില്ളെന്നും സാംസ്കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി പി.ജി. ഉണ്ണികൃഷ്ണന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ബിനാലെ നടത്തിപ്പിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് ചോദ്യം ചെയ്ത് ലാന്‍േറണ്‍ ഫൈനാര്‍ട്സ് സൊസൈറ്റി പ്രതിനിധി ടി. അജിത്കുമാര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. കേസ് ഒരാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.( കടപ്പാട് - മാധ്യമം

2013, ഏപ്രിൽ 13, ശനിയാഴ്‌ച

കോടികള്‍ ദേ പോയി, ദാ വന്നു !

Face book link 





മുസിരിസ് ബിനാലെക്ക് കോടികള്‍ കൊടുത്തും എടുത്തും  കോടികള്‍ തടഞ്ഞും ബിനാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കൊടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ഒരു കൂട്ടര്‍ കയ്യടിച്ചു, അത് കിട്ടിയാല്‍ സാമ്പത്തിക ലാഭം ഉണ്ടാകുന്നവര്‍ തന്നെ . എതിര്‍പ്പുള്ളവരുടെ മുഖത്ത് അടിക്കുന്ന പോലെയൊക്കെ അവര്‍ ആഹ്ലാദിച്ചു. കൊടുക്കണ്ട എന്ന് നാഴികക്ക് നാല്പതു വട്ടം പറയുകയും അഴിമതിയുണ്ടെന്ന് ശക്തിയുക്തം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഇടക്കൊന്നു കാലു മാറിയത് ഹൈകോടതി കഴിഞ്ഞ ദിവസം തടഞ്ഞു . അപ്പോള്‍ ആദ്യം കയ്യടിച്ചവരുടെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍. അഞ്ചു കോടി രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബെഞ്ചാണ് തടഞ്ഞത്. ധനകാര്യ വിഭാഗം നടത്തിയ അന്വേഷണത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഇവ അന്വേഷിക്കാന്‍ വിജിലന്‍സ്‌ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒപ്പം പത്തു പൈസ കൊടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്തിരുന്നു. ഈ സത്യവാങ്ങ്മൂലം നിലനില്‍ക്കെ കോടികള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ലാന്‍റെണ്‍ ഫൈന്‍ ആര്‍ട്സ്‌ സൊസൈറ്റി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്


2013, മാർച്ച് 18, തിങ്കളാഴ്‌ച

ഫിനാലെ

 വിക്കിപീഡിയ ചിത്രം    ഫേസ് ബുക്കിലേക്കൊരു ലിങ്ക്




കട്ടുറുമ്പിന്‍റെ കാത്കുത്തിനു നാട്ടിലെന്തൊരു മേളാങ്കം
ഹയ്യെന്‍റ്മ്മോ
അങ്ങനെ ആ മേളാങ്കം തീര്‍ന്നു- മേളവും അങ്കവും ആയ  ബിയനലെ എന്ന ബിനാലെ

പാഠങ്ങള്‍ പലതുണ്ട്
1. കള്ളന് കഞ്ഞി വെക്കാന്‍ പൊതു പണം ഉപയോഗിക്കാം
കഞ്ഞി വച്ച ശേഷമുള്ള ബാക്കി തുച്ചം കാശ് കൊണ്ട് രണ്ടോ മൂന്നോ നല്ലതും ബാക്കിയൊക്കെ കൂതറയുമായ കലാരൂപങ്ങള്‍ കൊണ്ട് വക്കാം.

2. പിന്നെ, സിനിമാ നടന്മാരെയും നടിമാരെയും  കൊണ്ടു വന്ന്– വാവ് , സൂപ്പര്‍ , മനോഹരം, അതിശ്രേഷ്ടം എന്ന് പറയിപ്പിക്കണം
നാട്ടുകാര്‍ക്കും ചിത്ര-ശില്പ കലാകാരന്മാര്‍ക്കും കൊള്ളില്ലെന്നു പറയുന്ന ‘കല’കളെ കാശ് കൊടുത്തു ഇങ്ങനെ പുകഴ്ത്തി പറയുമ്പോള്‍ നാട്ടുകാര്‍ ഓടി വരും . നടന്മാര്‍ വലിയ കലാകാരന്മാര്‍ ആണല്ലോ. സ്വര്‍ണ കട പരസ്യത്തില്‍ അവര്‍ വലിയ സ്വര്‍ണവിജ്ഞാന വികുംബ കേദാരങ്ങള്‍ ആകുന്നതു പോലെ തന്നെ ! അല്ലെങ്കില്‍ തുണിക്കടയുടെ പരസ്യത്തില്‍ മെച്ചമുള്ള തുണി എവിടെ കിട്ടും എന്ന് പറയുന്നത് പോലെ ഒരു ഒരു ഇത് ! ആര് വന്നില്ലെങ്കിലും ഇങ്ങനെ സിനിമ അഭിനേതാക്കളെ നിറയെ കൊണ്ട് വരാന്‍ മറക്കരുത്

 3. ഉളുപ്പില്ലാതെ നുണകള്‍ പറയാനും പറയുന്ന നുണകള്‍ എല്ലാ പത്ര- ദൃശ്യ മാധ്യമങ്ങളില്‍ എത്തിക്കാനും പ്രസിധീകരിപ്പിക്കാനും നല്ലൊരു ഇവന്‍റ് മാനേജ്മെന്റ് ടീമിന് കാശ് കൊടുക്കാന്‍ മറക്കരുത്.

4. മീഡിയ കണ്‍സല്‍ട്ടന്റ്റ്‌ ടീം  ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ പോസ്റ്റ്‌ ഇടുമ്പോള്‍ -''ഓ അസാധ്യം, മൈന്‍ഡ് ബ്ലോയിംഗ് , ഗ്രേറ്റ്‌'' എന്നൊക്കെ പറയാന്‍ കൂലിക്ക് ആളെ നിറുത്തണം . വിക്കിപീഡിയയിലും ഒരു കട തുറക്കണം
      5. ഇടയ്ക്കിടെ വലിയ ഹോട്ടലുകളില്‍ പ്രസ്‌ മീറ്റ്‌ നടത്താന്‍ മറക്കരുത്

6.
 അത്ഭുതമായി ബിനാലെ കണ്ടെത്തിയ കൊഴിമുട്ടക്കകത്തു ഈര്‍ക്കില്‍ കടത്തി ചിത്രം വരയ്ക്കുന്ന സൂരജ്‌ എന്ന പയ്യന്‍റെ  ച്യാച്ചി ആയത് കൊണ്ടാകും അമ്മിക്കല്ലും ഉരലും കൊണ്ട് വന്നിട്ടതും ഡി.പി.ഇ.പി ക്ലാസ്‌ മുറിയിലെ വിവിധ നെല്ലിന്‍റെ പ്രദര്‍ശനവും പഴയ വള്ളത്തില്‍ കുപ്പി, കുന്തം, കൊടച്ചക്രം എന്നിവ വാരി വലിച്ചു കെട്ടിയിട്ടതും കണ്ടപ്പോള്‍ ഒന്നും തോന്നാഞ്ഞത്, ക്ഷമി.
പറഞ്ഞു വന്നത് , ഇത്തരം അത്ഭുതങ്ങള്‍ ആയ കലാകാരന്മാര്‍ കേരളത്തില്‍ ഇനിയും ഉണ്ട്. അവര്‍ക്ക് ഈ കോടി രൂപ മേളയില്‍ എന്ത് ചാന്‍സ്‌ കൊടുത്തു. നാട്ടുകാരുടെ പണം അല്ലെ ?? കുറെ മുക്കി കഴിഞ്ഞാലും അല്‍പമെങ്കിലും കൊടുക്കാം അല്ലെ.??

പാഠം ഇതാണ് – ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ - ആഘോഷ രാവുകളില്‍ സായിപ്പന്മാരെ സുഖിപ്പിക്കാന്‍  കൊട്ടും പാട്ടും മേളവും ഒരുക്കുക. എന്നിട്ട് അത് നടത്തിയരെ കാണിച്ചിട്ട് – ‘’ദാ ഇത് കലാകരന്മാരല്ലേ/?? ഇവര്‍ക്ക് ചാന്‍സ്‌ കൊടുത്തില്ലേ എന്നൊക്കെ ഘന ഗാംഭീര്യത്തില്‍ മൊഴിയുക. എല്ലാത്തരം കമന്‍റ്കളും കേട്ട് നില്‍ക്കുന്നവന് ഈ മൊഴിയലുകള്‍ വഴി വലിയ തോതില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാം.

  7.ടൂറിസ്റ്റ്‌ സീസണില്‍ മാത്രം പരിപാടികള്‍ സംഘടിപ്പിക്കുക. നാട് കാണാന്‍ വരുന്ന എല്ലാ സായിപ്പന്മാരെയും വിളിച്ചു കയറ്റാന്‍ ആളെ നിയോഗിക്കണം. എന്നിട്ട് അവരൊക്കെ ഈ പരിപാടി കാണാന്‍ വേണ്ടി മാത്രം അങ്ങ് ദൂരെ മഞ്ഞു മലയും ഏഴാം കടലും കടന്നു വന്നവരാണെന്നങ്ങു തട്ടി വിടണം. വന്ന എണ്ണം കാണിക്കാന്‍ - പ്രവേശന ഫീ – എന്ന വാക്കില്‍പിടിച്ചു വന്നവരുടെ പേരും അഡ്രസും വാങ്ങി സര്‍ക്കാരിനു കൊടുത്താല്‍ സര്‍ക്കാര്‍ അന്തിച്ച് ബാക്കി പണം ഉടനെ തരും

പണം കട്ടാല്‍ എങ്ങനെ നില്‍ക്കണം  എന്ന വിഷയത്തില്‍ ഇങ്ങനെ കുറെ പാഠങ്ങള്‍ -                           


                                         അവസാനിക്കുന്നില്ല.....



2012, ഡിസംബർ 15, ശനിയാഴ്‌ച

ബിനാലെ എന്നെ കലാകാരിയാക്കി

യന്ത്രവല്‍ക്കരണത്തിന്‍റെയും ഹൈ-ഫൈ ലൈഫ്‌ സ്റ്റൈലിന്റെയും
കാലത്ത് അന്യം നിന്ന് പോകുന്ന ഗോവണി പടികളുടെയും നടപ്പിന്‍റെയും
 ഇന്‍സ്റ്റലേഷന്‍ - 'ലോസ്റ്റ്‌ വോക്ക് '



സത്യത്തില്‍ എനിക്കിപ്പോള്‍ വളരെ പശ്ചാത്താപം ഉണ്ട്.  കൊച്ചി മുസിരിസ് ബിനാലെ നടത്തിപ്പിനെതിരെ ഞാന്‍ കുറെ എഴുതിയതാണ്. പക്ഷെ ഇപ്പോള്‍, അത് കണ്ടു കഴിഞ്ഞപ്പോള്‍ ഒന്നുമല്ലാതിരുന്ന ഞാന്‍ പോലും വലിയ കലാകാരിയായി. അത് കൊണ്ട് തന്നെ ബിനാലെ ടീമിനോട് എന്‍റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് എന്തെന്ന് കേട്ടവര്‍ കേട്ടവരൊക്കെ ചോദിച്ചു. സത്യത്തില്‍ കൊച്ചി ബിനാലെയുടെ ബ്രാന്‍ഡിങ്ങിന് "ഇന്‍സ്റ്റലേഷന്‍' എന്ന പദം ഏറെ സഹായിച്ചിട്ടുണ്ട്. പത്രക്കാര്‍ വരെ അതിന്‍റെ ശരിയായ മലയാള പദം അന്വേഷിച്ച് ഒടുവില്‍ ഇംഗ്ലീഷ്‌ പദം തന്നെ ഇരിക്കട്ടെ എന്ന് തീരുമാനിച്ചിടത്താണ് അതിന്‍റെ ഒരു വിജയം. കണ്ടംപ്രറി ആര്‍ട്ട് എന്നതിന് സമകാലിക കല എന്ന് വരെ പച്ച മലയാളം എഴുതിയിട്ടും  "ഇന്‍സ്റ്റലേഷന്‍'  അത് തന്നെയായി തുടരുന്നു.
(ഫേസ് ബുക്കില്‍ വായിക്കാം )
എന്നോടോരാള്‍  ചോദിച്ച ഉടനെ ഞാന്‍ നെറ്റ് തപ്പി. ഹോ,  ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ തയ്യാറാക്കിയ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന്‍റെ  ആ ഒരു ഗാംഭീര്യം കണ്ടപ്പോള്‍ തന്നെ ഇങ്ങനെയൊരു പശ്ചാത്താപ കുറിപ്പ് എഴുതേണ്ടി വരുന്നത് മനസ്സില്‍ ഇരച്ചു കയറി എന്നെ വല്ലാത്ത ധര്‍മസങ്കടത്തിലേക്കെത്തിച്ചു.  ഇത്ര നാളും സംഘാടകരുടെ പണസംബന്ധമായ അഴിമതിയെ കുറിച്ച് വാര്‍ത്ത എഴുതേണ്ടി വന്ന എന്‍റെ ഗതികേടിനെ ഞാന്‍ തന്നെ ശപിച്ചു. കുറെ പണം അനധികൃതമായി പോയി എന്ന് പറയുന്നവരോട് ഇനി ഞാന്‍ പറയും- '' പണം പോയാലും പവറു വരട്ടെ '' . അഴിമതി നടന്നാലെന്താ , ലോകോത്തര നിലവാരത്തിലുള്ള ആര്‍ട്ട്‌ കേരളത്തിലെത്തിയത്  കണ്ടില്ലേ? ഇനി കാണാത്തവര്‍ ഉണ്ടെങ്കില്‍  ഫോര്‍ട്ട്‌ കൊച്ചി വരെ പോയാല്‍ മതിയെന്നേ!!


അഴിമതിക്കൊപ്പം  ആരോപണം   വന്നത്  ലോക്കലി ഉള്ള കലാകാരന്മാരുടെ  പങ്കാളിത്തത്തെ കുറിച്ചാണ്. കേരളത്തില്‍ നിന്നുള്ള  ലോകോത്തര പ്രസിദ്ധരായവര്‍ ഉണ്ടായിട്ടും അവരെ പങ്കെടുപ്പിച്ചില്ലെന്നും മറ്റുള്ള കലാകാരന്മാര്‍ക്ക് ഇടം കൊടുത്തില്ലെന്നും  ആരോപണം ഉയര്‍ന്നു. നിരവധി പ്രതിഷേധ പ്രകടനങ്ങള്‍  നടക്കുകയും ചെയ്തു.  പ്രാദേശിക വാദം എന്നൊക്കെ വേണമെങ്കില്‍ പറയാം. നമ്മുടെ നാട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ , അല്ലെങ്കില്‍ ഒരു കമ്പനി വരുമ്പോള്‍ നാട്ടുകാര്‍ക്ക്  പങ്കെടുക്കാനും ജോലി ചെയ്യാനും അവകാശവാദം ഉന്നയിക്കാറുണ്ട് . അത് പോലെ മാത്രം കണ്ടാല്‍ മതിയെന്നാണ് ഇപ്പോള്‍ എന്‍റെ പക്ഷം. കാരണം , ചില നല്ല കലാകാരന്മാര്‍ക്കിടയില്‍ ലോകമൊട്ടുക്കുമുള്ള * 'ലോക്കലാ'യ  കലാകാരന്മാര്‍ക്ക്  കൂടി ബിനാലെ ഇടം കൊടുത്തിരിക്കുന്നു.

സായിപ്പിനെ കാണുമ്പോള്‍ എല്ലാ മലയാളികളും, പ്രതിഷേധം നേരത്തെ നടത്തിയവരും കവാത്ത്‌ മറക്കുമെന്ന് കൂടി സമാശ്വസിപ്പിക്കട്ടെ.!


* ലോക്കല്‍- += നാലാംകിട


ഇനി കൊച്ചി മുസിരിസ് ബിനാലെയിലെ ഇന്‍സ്റ്റലേഷന്‍ കണ്ടു പ്രചോദനം ഉള്‍ക്കൊണ്ടു ഞാന്‍ തയ്യറാക്കിയ ഇന്‍സ്റ്റലേഷന്‍  ആര്‍ട്ട് കാണൂ- ഒരെണ്ണം മുകളില്‍






കമ്പ്യൂട്ടറുകള്‍ കയ്യടക്കിയ എഴുത്തിന്‍റെ വഴികള്‍ - പേപ്പര്‍ ആന്‍ഡ്‌ ലൈഫ്
ഇന്‍സ്റ്റലേഷന്‍ 






































ഫ്ലഡ് ഇന്‍ ദ ബാത്ത്റൂം -  ഈ ഇന്‍സ്റ്റലേഷന്‍ ടബുകളും  സ്വിമ്മിംഗ് പൂളുകളും
സ്വന്തമാക്കിയ ഉപരി വര്‍ഗ ജീവിതത്തിന്റെയും ഇതൊന്നുമില്ലാത്ത
സാധാരണക്കാരന്റെയും ജീവിതമാണ്

2012, മാർച്ച് 24, ശനിയാഴ്‌ച

ബിനാലെയുടെ ബിനാമിത്തരങ്ങള്‍

ദര്‍ബാര്‍ഹാള്‍ വിദേശ സ്ഥാപനത്തിന് സൗജന്യമായി വിട്ടുനല്‍കി; ബിനാലെ ഫൗണ്ടേഷന്‍ വീണ്ടും വിവാദക്കുരുക്കില്‍

 ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ചട്ടം ലംഘിച്ച്  കൊച്ചി ദര്‍ബാര്‍ഹാള്‍  ജര്‍മന്‍ സ്വകാര്യ സ്ഥാപനത്തിന് രണ്ടുമാസക്കാലം സൗജന്യമായി വിട്ടുനല്‍കിയ  ബിനാലെ ഫൗണ്ടേഷന്‍ നടപടി വിവാദമാകുന്നു. ചിത്രപ്രദര്‍ശനത്തിന്‍െറയും ദര്‍ബാര്‍ഹാള്‍ നവീകരണത്തിന്‍െറയും പേരില്‍ അഞ്ചുകോടിയിലധികം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിച്ചെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് ഫൗണ്ടേഷനെതിരെ പുതിയ ആരോപണം. ജര്‍മന്‍ ചിത്രകാരനായ എബര്‍ഹാര്‍ഡ് ഹെവേക്കോസ്റ്റ് മേധാവി ആയ  എസ് .കെ.ഡി ഗാലറിയെന്ന സ്വകാര്യ സ്ഥാപനത്തിന് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ചിത്രപ്രദര്‍ശനം നടത്താനാണ് ബിനാലെ ഫൗണ്ടേഷന്‍ അനുമതി നല്‍കിയത്. സ്വകാര്യ ട്രസ്റ്റിലെ സര്‍ക്കാര്‍ പ്രതിനിധി സാജന്‍ പീറ്ററുടെ നേതൃത്വത്തിലാണ് തീരുമാനം എടുത്തതെന്നാണ് സൂചന. ഇക്കാലയളവിന് മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്ത 20  ചിത്രകാരന്മാരുടെ പ്രദര്‍ശനം ജര്‍മന്‍ മ്യൂസിയത്തിനുവേണ്ടി റദ്ദുചെയ്തെന്നും ആരോപണം ഉയരുന്നു.മുംബൈ കേന്ദ്രമായ ബാവുദാജി സിറ്റി മ്യൂസിയത്തിന്‍െറ സഹകരണത്തോടെ ജര്‍മന്‍ മ്യൂസിയം ഒരു വര്‍ഷം നീളുന്ന പരിപാടി  ഇന്ത്യയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവില്‍ മുംബൈയില്‍ പ്രദര്‍ശനം നടത്തിവരികയാണ്. കേരളത്തില്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ക്കൂടി പ്രദര്‍ശനം നടക്കും. ഡോ. ബാവുദാജി സിറ്റി മ്യൂസിയത്തിന്‍െറ ഡയറക്ടര്‍ തസ്നിം സക്കറിയ മത്തേ ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ പുതിയ അംഗമാണ്. അതിനാല്‍ ജര്‍മന്‍ മ്യൂസിയത്തില്‍ നിന്നുള്ള വരുമാനം ബാവുദാജി സിറ്റി മ്യൂസിയം സ്വന്തമാക്കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.അക്കാദമിയുടെ പ്രദര്‍ശനം നടത്തുന്നതിന് മാത്രമാണ് മറ്റ് ചിത്രകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ റദ്ദുചെയ്യാന്‍ നിയമം അനുവദിക്കുന്നത്.  സ്വകാര്യ- വിദേശ മ്യൂസിയത്തിനുവേണ്ടി നടത്തിയ ചട്ടലംഘനം   ചിത്രകാരന്മാര്‍  സര്‍ക്കാറിനെ അറിയിച്ചെങ്കിലും അവഗണിച്ചതായും പരാതിയുണ്ട്.

______________________________________________________________________

ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമത്തില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Utility certificate submitted
by
the bienalle foundation

__കൊച്ചി ബിനാലെയെ കുറിച്ച് വിജിലന്‍സ് അന്വേഷണ നടത്തണമെന്ന് ചിത്രകാരന്മാര്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രാന്‍റായി സ്വീകരിച്ച അഞ്ച് കോടിരൂപയുടെ വിശദമായ കണക്കുകള്‍ സര്‍ക്കാറിന് നല്‍കിയെന്ന ബിനാലെ ട്രസ്റ്റിന്‍െറ വാദം പൊതുജനങ്ങളെയും കലാകാരന്മാരെയും തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമുള്ളതാണെന്നും ലാന്‍റ്റേണ്‍ ഫൈന്‍ ആട്സ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കണക്കുകള്‍ എന്നപേരില്‍ ഒറ്റപേജില്‍ തയ്യാറാക്കിയ അവ്യക്തമായ ഒരു ‘യൂറ്റിലിറ്റി സര്‍ട്ടിഫിക്കറ്റ്’ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഈ സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തിയ മുംബൈയിലുള്ള ചാര്‍ട്ടേഡ് അക്കൗണ്ടിന്‍െറ നടപടിയും സംശയകരമാണ്. കാരണം വിശദാംശങ്ങളില്ലാത്ത ഊഹ കണക്ക് മാത്രമാണ് ഇതെന്നും ചിത്രകാരന്‍ന്മാര്‍ കുറ്റപ്പെടുത്തി.

രേഖയില്‍ ദര്‍ബാര്‍ഹാള്‍ നവീകരണത്തിന്‍െറ ചെലവുകള്‍ എന്ന ഇനത്തിനുനേരെ 2,57,54,010 രൂപ എന്നാണ് എഴുതിയിട്ടുള്ളത്. 38,01,863 രൂപയാണ് ശമ്പള ഇനത്തില്‍ നല്‍കിയിട്ടുള്ളത്. കണ്‍സള്‍ട്ടന്‍സി ഫീസ് ഇനത്തില്‍ 17.98 ലക്ഷം രൂപയും യാത്ര ഇനത്തില്‍ 58 ലക്ഷം രൂപയും ഉദ്ഘാടന ചെലവിന് 32 ലക്ഷം രൂപയും ചെലവഴിച്ചെന്ന ഒഴുക്കന്‍ മട്ടിലുള്ള കണക്കാണ് നല്‍കിയിട്ടുള്ളത്. അഞ്ചുകോടി രൂപ അടിയന്തിര സഹായമെന്ന നിലയില്‍  നല്‍കിയിട്ടും ഇതുവരെയും നവീകരണം പൂര്‍ത്തിയാക്കിയില്ളെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എ.സി പ്രവര്‍ത്തിപ്പിക്കാന്‍ 67 ലക്ഷം രൂപ ഇനിയും വേണമെന്നാണ് ട്രസ്റ്റിന്‍െറ ആവശ്യം. എസ്റ്റിമേറ്റില്‍ പറഞ്ഞിട്ടുള്ള ശീതീകരണ സംവിധാനം, ലിഫ്റ്റ്, ഫ്ളോറിങ്, ഗാര്‍ഡനിങ്, സെക്യൂരിറ്റി സിസ്റ്റം എന്നിവ പൂര്‍ത്തിയാക്കാതെയും പ്രവര്‍ത്തന സജ്ജമാക്കാതെയുമാണ് ഹാള്‍ മടക്കിനല്‍കിയത്. 2.5 കോടി രൂപ ട്രസ്റ്റ് ഭാരവാഹികളും സുഹൃത്തുക്കളും ലോകം മുഴുവന്‍ കറങ്ങിയടിക്കാനാണ് ചെലവാക്കിയതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന്‍െറ ഫണ്ട് ഉപയോഗിച്ച് മദ്യസല്‍ക്കാരം ഉള്‍പ്പെടെയുള്ള വിരുന്നുകള്‍ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ നഗരങ്ങളില്‍ ഇവര്‍ നടത്തി. ട്രസ്റ്റ് ഭാരവാഹിയുടെ മുംബൈയിലെ സ്റ്റുഡിയോയാണ് കൊച്ചിയില്‍ നടക്കുന്ന പരിപാടിയുടെ മുഖ്യഓഫിസ്. ഈ സ്റ്റുഡിയോ വിദേശ സാങ്കേതിക കലാസംവിധാനത്തോടെയാണ് നവീകരിച്ചത്. ഇതിലും അഴിമതിയുണ്ടെന്ന് സംശയിക്കുന്നു. പ്രാഥമിക അന്വേഷണം നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ചിത്രകാരന്മാര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും അട്ടിമറിക്കപ്പെട്ടു. നവീകരണത്തിന് നല്‍കിയ പണത്തില്‍ നാലുകോടിയില്‍ അധികം രൂപ ബാങ്കില്‍ സ്ഥിരനിക്ഷേപമിട്ട് ലാഭം ഉണ്ടാക്കാനാണ് ട്രസ്റ്റ് ശ്രമിച്ചത്. ഇതില്‍ നിന്ന് ലഭിച്ച അഞ്ച് ലക്ഷം രൂപ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇത് സാമ്പത്തിക അച്ചടക്ക ലംഘനമാണ്. ദുരുപയോഗമാണെന്ന് ധനകാര്യവകുപ്പ് കണ്ടത്തെിയതോടെ മുഴുവന്‍ പണവും ബാങ്കില്‍ നിന്ന് പിന്‍വലിച്ച് ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ട്രസ്റ്റ് നടപ്പാക്കിയില്ളെന്നു അവര്‍ കുറ്റപ്പെടുത്തി. കേരളത്തിലെ കലാകാരന്മാരുടെ പ്രാധിനിധ്യമില്ലാത്ത ട്രസ്റ്റില്‍ മുന്‍ പൊലീസ് മേധാവിയായ ഹോര്‍മിസ് തരകനും ഉള്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍െറ മൗനം ദുരൂഹമാണ്. സാമ്പത്തിക പരാധീനത മൂലം ചിത്രകാരന്മാര്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് സ്വകാര്യ ട്രസ്റ്റിന് കോടികണക്കിന് രൂപ സര്‍ക്കാര്‍ അനുവദിച്ചത്. 2012 ഡിസംബറില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിക്ക് 73.2 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും ആരംഭിച്ചിട്ടില്ളെന്നും അവര്‍ കുറ്റപ്പെടുത്തി. സ്വകാര്യ ട്രസ്റ്റായതിനാല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ കഴിയുമോയെന്ന് സംശയമാണെന്ന ടൂറിസം ഡയറക്ടറുടെ മറുപടി തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇല്ലാത്തതിനാല്‍ പരിശോധിക്കാനാവില്ളെന്നും ഡയറക്ടര്‍  സൊസൈറ്റിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം പണം ഉപയോഗിക്കുന്നത് സ്വകാര്യ ട്രസ്റ്റിന്‍െറ അവകാശങ്ങളാണെന്ന വാദവും കത്തിലുണ്ട്.  വ്യാജ പ്രചാരണങ്ങളിലൂടെ കേരള ജനതയെ തെറ്റിദ്ധരിപ്പിക്കുന്ന ട്രസ്റ്റിന് ബിനാലെയുമായി മുന്നോട്ടുപോകാന്‍ ധാര്‍മിക അവകാശമില്ല. അതിനാല്‍ ട്രസ്റ്റ് പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
___________________________________________________________

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...