2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

എന്താ ജീന്‍സിനോടിത്ര കലിപ്പ്


വിജയ് യേശുദാസ്,ദര്‍ശന

ജീന്‍സിനോട് ചിലര്‍ക്കിത്ര അസഹിഷ്ണുത എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരത്തെും പിടിയും കിട്ടുന്നില്ല.  പെണ്ണുങ്ങള്‍ ജീന്‍സിട്ടാല്‍, ആകാശം ഇടിഞ്ഞു വീഴുംപോലെ ആണുങ്ങളുടെ മനസിന്‍െറ കണ്‍ട്രോള്‍ പോകുമെന്ന് പല ആണ്‍പ്രഭൃതികളും പറയുന്നു. അത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ആര്‍ക്കാണ് കുഴപ്പമെന്ന് അതികഠിനമായ ആശയക്കുഴപ്പം അനുഭവപ്പെടുന്നു.


ശ്രീമാന്‍ രജത്കുമാര്‍ ജീന്‍സുമായി ബന്ധപ്പെട്ട് സ്ത്രീകളെ വാക്കുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് മറന്നിട്ടില്ല.

ഇപ്പോഴിതാ ഗാനഗന്ധര്‍വന്‍ ദാസേട്ടന്‍ സ്ത്രികള്‍ക്കുള്ള ഉപദേശവുമായി രംഗത്ത് വന്നിരിക്കുന്നു. ‘‘സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം, മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം’’ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.

ഇത് വായിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ മകനും ഗായകനുമായ വിജയും ഭാര്യ ദര്‍ശനയും ജീന്‍സിട്ട് ഇരട്ടക്കുട്ടികളെ പോലെ ചേര്‍ന്നു നില്‍ക്കുന്ന പടങ്ങള്‍ നേരത്തേ കണ്ടത് മനസില്‍ കയറിവന്നു. വിജയും  ദര്‍ശനയും വ്യക്തികളാണെന്നും അവര്‍ക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ച് വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും ഒച്ചപ്പാടിന് തോന്നുന്നുണ്ട്. അതു കൊണ്ട് തന്നെ ഉപദേശിക്കും മുന്‍പ് സ്വന്തം വീട്ടിലേക്കൊന്ന് നോക്കിക്കൂടെ എന്ന്  പറയാന്‍ തോന്നുന്നില്ല. ദാസേട്ടനോട് അങ്ങനെ പറയാന്‍ ഒച്ചപ്പാട് ആളായിട്ടുമില്ല.

ചിത്രത്തില്‍ മോഡല്‍
ജീന്‍സ് പര്‍ദ്ദ ധരിച്ചിരിക്കുന്നു
വിളിക്കുന്നത് ദാസേട്ടന്‍ എന്നാണ്. പക്ഷേ , അപ്പന്‍െറ പ്രായമുണ്ട്. കണക്കില്‍ അപ്പച്ചാ എന്ന് തന്നെ വിളിക്കണം. പക്ഷേ, ജീന്‍സിടുന്ന ഒരു പെണ്ണെന്ന നിലക്ക് ഈ അപ്പന്‍െറ വാചകം  കേട്ട് രസമല്ല തോന്നിയത് എന്ന് ഉറക്കെ പറയട്ടെ!

സ്ത്രീയുടെ സൗമ്യത സാരിയിലാണോ കുടികൊള്ളുന്നത് ? അതോ സെറ്റുമുണ്ടിലോ? വേണ്ട , ചുരിദാര്‍  വരെയാകാം എന്നാണോ?  എന്താണ് സത്യത്തില്‍ ദാസപ്പച്ചന്‍ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. ജീന്‍സെന്നു പറയുന്ന വസ്ത്രത്തിന്‍െറ സൗകര്യവും സുരക്ഷിതത്വവും മനസിലായ ഒരാളെന്ന നിലക്ക് ജീന്‍സിനെ തള്ളി പറയാന്‍ ഒരിക്കലും കഴിയുന്നുമില്ല.

ജീന്‍സിന്‍െറ പാന്‍റ്സും ഷര്‍ട്ടും ചുരിദാറും ഒക്കെ നല്‍കുന്ന സുരക്ഷാബോധം അത് ഒരിക്കലെങ്കിലും ധരിച്ച പെണ്ണുങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്തിനേറെ. ഡെനിം ജീന്‍സുകൊണ്ട് പര്‍ദ്ദ വരെ വ്യാപകമായി കഴിഞ്ഞു. ജീന്‍സിന്‍െറ ഗുണമറിയാവുന്ന ആണുങ്ങള്‍ സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ജീന്‍സ് വാങ്ങിക്കൊടുക്കുന്നുമുണ്ട്.

ഇത്ര കൂടി പറയട്ടെ, ജീന്‍സിട്ട പെണ്ണുങ്ങള്‍ ശരിയല്ല എന്ന ചിന്താഗതിയാണ് ശരിയല്ലാത്തത്. അത്തരം ചിന്താഗതിയുള്ളവര്‍ ജീന്‍സിട്ട പെണ്ണുങ്ങളെ കണ്ട് വികാരവിവശരായി വലഞ്ഞാല്‍. പല മതഗ്രന്ഥങ്ങളിലും പറയുന്നത് ഓര്‍ത്താല്‍ മതി- ‘ മറ്റൊരു സ്ത്രീയെ കണ്ട് വികാരം തോന്നിയാല്‍ ഉടനെ തലതാഴ്ത്തുക. എന്നിട്ട് വീട്ടിലേക്ക് ഭാര്യയുടെ അടുത്തേക്ക് മടങ്ങുക’

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...