2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ബലാൽസംഗികൾക്ക് കൂട്ട് നിൽക്കൂ


ഫേസ് ബുക്ക്‌  ലിങ്ക്  



പെണ്ണ് ഒറ്റയ്ക്ക് നടക്കരുത്, പെണ്ണ് പെണ്ണിനൊപ്പം പോകരുത്, പെണ്ണ്  തുണയില്ലാതെ പുറത്തിറങ്ങരുത് എന്നിവ നിയമങ്ങളാണ്. അവ    ലംഘിച്ചാല്‍ അവള്‍ പീഡിപ്പിക്കപ്പെടും തന്നെയാണ് പീഡന കാരണങ്ങള്‍ എന്ന് അലമുറയിടുന്ന ആണുങ്ങളും പെണ്ണുങ്ങളും ആണ്‍പെണ്‍  ആയവരും  ആണ്‍പെണ്‍ അല്ലാത്തവരുമായ എല്ലാവരും  ശ്രദ്ധിക്കുക.ആണ്‍ തുണയോടെ റിപ്പോര്‍ട്ടിങ്ങിനു എത്തിയ    മാധ്യമ ഫോട്ടോഗ്രാഫറെ  മുംബൈയില്‍ എന്ത് ചെയ്തു ?? ബലാല്‍സംഗം ചെയ്ത ഇവരെ 'ആണുങ്ങള്‍ 'എന്ന് വിളിക്കണോ  വേണ്ടയോ  എന്ന് നിങ്ങള്‍ തന്നെ പറയുക . കൂടെ വന്ന ആണിനെ പിടിച്ചു കെട്ടിയിട്ട്   വിലങ്ങും അടിച്ചു, ഇടിച്ചു, ചവിട്ടി, തൊഴിച്ചു. ആ  അക്രമികളെ ആണുങ്ങള്‍ എന്ന് വിളിക്കണോ പെണ്ണുങ്ങള്‍  എന്ന് വിളിക്കണോ ? ഭാര്യയുടെ കൂടെ പോകുന്ന  ഭര്‍ത്താവ് , അമ്മയുടെ കൂടെ പോകുന്ന മകന്‍, പെങ്ങളുടെ കൂടെ പോകുന്ന ആങ്ങള എന്നിവര്‍ക്കും  ഇടി കിട്ടിയാല്‍ ആരും ഒന്നും മിണ്ടരുത് പ്ലീസ് ....അപ്പോഴും ബലാല്സംഗം  അക്രമികളെ ന്യായീകരിക്കണം


മാതൃക സന്ദേശം  'ബലാല്‍ക്കാരം ജീവിതത്തിന്റെ അവസാനമല്ല; പ്രതികള്‍ക്ക് കടുത്തശിക്ഷതന്നെ നല്കണം' ജസ്‌ലോക് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൂട്ട ബലാത്സംഗത്തിനിരയായ 22 കാരി



വാർത്ത

മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ അഞ്ചാം പ്രതിയും അറസ്റ്റിലായി. ഇതോടെ ഈ കേസിലെ പ്രതികളെല്ലാം പിടിയിലായി. ഡല്‍ഹിയില്‍ വെച്ചാണ് സലീം ഖുറേഷി എന്ന ഇയാളെ മുംബൈ െ്രെകംബ്രാഞ്ച് അറസ്റ്റ്് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലാകുന്ന രണ്ടാമനാണ് സലീം ഖുറേഷി. മറ്റൊരു പ്രതിയായ കാസിം ബംഗാളിയെ പുലര്‍ച്ചെ മുംബൈയില്‍ നിന്ന് പിടികൂടിയിരുന്നു. വിജയ് ജാധവ്, സിറാജ് റഹ്മാന്‍,ചാന്ദ് എന്ന മുഹമ്മദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ട് ആറിനും 6.30നും ഇടയിലാണ് ഫോട്ടോ എടുക്കാന്‍ മുംബൈ പരേലിലെ ശക്തി മില്‍ കോമ്പൗണ്ടില്‍ എത്തിയ യുവതി പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ കൂടെ സഹപ്രവര്‍ത്തകനുമുണ്ടായിരുന്നു. പഴയ പൊളിഞ്ഞ കെട്ടിടങ്ങള്‍ നിറഞ്ഞ വിജനമായ പ്രദേശത്ത് ഇവരെ കണ്ട രണ്ട് യുവാക്കള്‍ അടുത്തുവന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു.ഇയാളെ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചവശനാക്കി മരത്തില്‍ കെട്ടിയിട്ടു. മറ്റ് മൂന്നുപേരും ചേര്‍ന്ന് യുവതിയെ അടുത്തുള്ള പൊളിഞ്ഞ കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നാണ് മൊഴി.
പെണ്‍കുട്ടി ഒച്ചവെച്ചിട്ടും വിജനമായ സ്ഥലമായതിനാല്‍ ആരും കേട്ടില്ല. രാത്രി എട്ടോടെ പെണ്‍കുട്ടി ജസ്‌ലോക് ആസ്പത്രിയില്‍ എത്തിയശേഷമാണ് പുറംലോകം സംഭവമറിയുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...