2013, ഡിസംബർ 10, ചൊവ്വാഴ്ച

ആപ്പ്‌ വച്ച ആപ്പ്



കമ്പ്യൂട്ടറിനെ പണ്ട് എതിര്‍ത്തവരും  സോഷ്യല്‍ മീഡിയ കൊണ്ട് എന്ത് കുന്തം ഉണ്ടാക്കാം എന്ന് ഇപ്പോള്‍ പറയുന്നവരും  ഡല്‍ഹിയിലേക്ക് നോക്കുക.

എങ്ങനെ സോഷ്യല്‍  മീഡിയ വഴി ജനവികാരം ഉണര്‍ത്താമെന്നും അത് നിലനിറുത്തി അധികാരം പിടിച്ചെടുക്കാമെന്നും ആപ്പ്‌ വച്ചവരെ നോക്കിയാല്‍ മനസിലാക്കാം.

ആപ്പ് വക്കുക തന്നെയാണ് അവര്‍ ഉദ്ദേശിച്ചത് . സോഷ്യല്‍ മീഡിയ    വഴി അവര്‍ അത് നേടി. അവര്‍ ആദ്യം വലയിലാക്കിയത് മാധ്യമങ്ങളെ ആണ്. ടാം റേറ്റിംഗ് കൂടാന്‍ കൂടുതല്‍ മാധ്യമ മാനേജ്‌മെന്റുകള്‍ മാധ്യമ പ്രവര്‍ത്തകരെ വിന്യസിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെന്കിലും  മനസ്സില്‍ കരുതിയത് അവരെ ഏതെങ്കിലും മൂലക്കിട്ട് പിന്നീട് ഒതുക്കാം എന്ന് തന്നെയാണ്. അതുകൊണ്ട് ആയത് പോലെ മാധ്യമങ്ങള്‍ രാംലീല മൈതാനിയില്‍ നടന്ന സമര പ്രഹസനത്തെ മാധ്യമങ്ങള്‍ നിറം , രുചി, കടുപ്പം എന്നിവ നല്‍കി ആഘോഷമാക്കി. അതിനാല്‍ കോര്‍പറേറ്റുകള്‍ കളിക്കുന്ന കളിയില്‍ ശിഖണ്ഡി ആയ  അന്ന ഹാസാരെയേയും  അല്പം അധികാര ഭ്രമം ഉള്ള കേജ്രിവാളിനെയും പൊതു ജനത്തിന് മനസിലാകാതെ പോയി.

ബദല്‍ രാഷ്ട്രീയം, മൂന്നാം മുന്നണി എന്നൊക്കെ പറഞ്ഞു നടന്ന ഇടതു പക്ഷത്തിനു കഴിയാത്തത് രണ്ടു കൊല്ലം കൊണ്ട് അവര്‍ നേടി.  അത്രക്കും അഴിമതി നിറഞ്ഞ    ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വന്തം ഇടം കണ്ടെത്താന്‍ ഇടതു പാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല. കമ്പ്യൂട്ടറിനെ എതിര്‍ത്ത കാലത്തു അത് ശരിയെന്നും പിന്നീട് തെറ്റെന്നും സമ്മതിച്ച ഇടതു പക്ഷം , ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയാന്‍ ഇനിയും പഠിച്ചിട്ടില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സാധ്യതകളെ അവര്‍ക്ക് ഇപ്പോഴും പുച്ഛമാണ്.

അഴിമതിയുടെ കുത്തകയും പേറ്റന്റും  എടുത്തു വച്ചത് കോണ്ഗ്രസ് പാര്‍ട്ടി തന്നെയാണ്. ആരെങ്കിലും നക്കാപ്പിച്ച കൊടുത്താല്‍ എന്തും ചെയ്തു കൊടുക്കാന്‍ അവര്‍ റെഡി ആണ്. അതാണ് ആ പാര്‍ട്ടിയുടെ ഇന്നത്തെ സംസ്‌കാരം. കക്കാനും നിക്കാനും അറിയുന്ന ബി.ജെപി കാരും അഴിമതിയില്‍ മോശമല്ല. അധികാരം കിട്ടിയയിടത്തോക്കെ പാവങ്ങളെ കുടിയിറക്കി  ഖനനവും അത് വഴി സമ്പാദിച്ച കോടിക്കണക്കിനു രൂപയും സ്വരണവും ലോറിയില്‍ കടത്തിയും അവര്‍ തിളങ്ങുന്നുണ്ട്.


ബിജെപിക്ക്  കേരളത്തില്‍ അക്കൌണ്ട് കിട്ടാത്തത് പോലെ ആപ്പിനും കേരളത്തില്‍ അക്കൌണ്ട് കിട്ടില്ല എന്നുറപ്പാണ്. പക്ഷെ, ഡല്‍ഹിയില്‍ സംഭവിച്ച കുറ്റിച്ചൂല്‍ അക്കൌണ്ട് കൊണ്ട് ബിജെപിക്കും കൊണ്ഗ്രസ്സിനും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ രാജ്യത്തെ കള്ളപ്പണക്കാരായ കോര്‍പറേട്ടുകള്‍ക്ക് കഴിഞ്ഞെങ്കില്‍  അത് സൂക്ഷിക്കണം.

ഒരിക്കല്‍ കേരളത്തില്‍ കൊച്ചിയില്‍ വന്ന സ്വാമി അഗ്‌നിവേശിനോടും ജസ്റ്റിസ് ഹേഗ്‌ഡേയോടും  (  ഇരുവരും പണ്ട് കേജ്രിവാളിനോപ്പം ഉണ്ടായിരുന്നു.)  ആപ്പുകാര്‍ എന്ത് കൊണ്ട് കോര്‍പരേറ്റുകളെ തൊടുന്നില്ല എന്ന ചോദ്യത്തിന് നിസഹായമായ തലക്കുലുക്കല്‍ മാത്രമാണ് മറുപടിയായി കിട്ടിയത്. ഓര്‍ക്കണം, പരസ്യം തരുന്നവരെ കുറിച്ച് എതിര്‍ വാര്‍ത്തകള്‍ എഴുതാതിരിക്കാനും ഇല്ലാത്ത പൊങ്ങച്ച കഥകള്‍ ഉണ്ടാക്കിയെഴുതാനും മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്ന വിഭാഗത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകരുടെ ഗതി തന്നെയാണ് ആപ്പിനും ഉള്ളത് എന്ന് കാലം തെളിയിക്കും. പക്ഷെ, അപ്പോഴേക്കും അവര്‍ വഴി പിഴിയപ്പെടുന്ന പൊതു ജനം ശരിക്കും ജീവച്ചവങ്ങളായി മാറി കഴിഞ്ഞിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...