2014, ജനുവരി 17, വെള്ളിയാഴ്‌ച

ഡെന്നിയുടെ കുടുംബത്തിന് നഷ്ടപ്പെട്ടത്



അന്ന് ഈ വാര്‍ത്ത എടുക്കാന്‍ ഡെന്നിയുടെ അങ്കിളിനെ വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ മോര്‍ച്ചറിക്കു മുന്നില്‍ നില്‍ക്കുകയായിരുന്നു  പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു ഇപ്പോള്‍ ഡ്രസ്സ് ചയ്തു കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം പറയുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ സങ്കടം തിങ്ങി നില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു. വിവരങ്ങള്‍ എടുത്തു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് കണ്ണില്‍ ഇരുട്ടുകയറി. ലോ പ്രഷര്‍ ആയി പോയത് കൊണ്ടാണ്  തലക്കറക്കവും അനുഭവപ്പെട്ടു. ഉച്ചക്ക് കഴിച്ച മൂന്നു ദോശയും നിമിഷ നേരം കൊണ്ട് ചര്ദ്ദിച്ചു. അന്ന് രാത്രി ഞാന്‍ ഏറെ പണിപ്പെട്ടു, ഒന്ന് ഉറങ്ങിക്കിട്ടാന്‍....


ബാംഗളൂരില്‍ സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ ആണ് 26കാരനായ ഈ മലയാളി യുവാവ്, അപ്പനും അമ്മയും അനുജനും ഉള്ള സന്തുഷ്ട കുടുംബം. പല്ല് അല്പം ഉന്തി നില്‍ക്കുന്നത് കൊണ്ട് നേരത്തെ തിരുവല്ലയില്‍ ഉള്ള ഡോക്ടറെ കണ്ടു കമ്പി ഇട്ടിരുന്നു. താമസം ഇപ്പോള്‍ കൊച്ചിയില്‍ കളമശ്ശേരിയില്‍. ഇക്കഴിഞ്ഞ 11നു വീട്ടില്‍ വന്നതാണ് ഡെന്നി.  കളമശ്ശേരിയില്‍ ഉള്ള ജെ.ജെ ക്ലിനിക്കില്‍ ആണ് തുടര്‍ ചികില്‍സ നടത്താന്‍ തീരുമാനിച്ചിരുന്നത് . രാവിലെ അപ്പനെയും അമ്മയെയും കൂട്ടി കാറെടുത്ത് ഡോക്ടറെ കാണാന്‍ പോയി. താടിയെല്ലിനു ചെറിയ അപാകത ഉണ്ടെന്നും മൈനര്‍ സര്‍ജറി നടത്തിയാല്‍ മാറുമെന്നും ഉടനെ വീട്ടില്‍ മടങ്ങാമെന്നും പറഞ്ഞാണ് ശസ്ത്രക്രിയ നടത്താന്‍ ആലുവ അന്‍വാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ നല്ല രീതിയില്‍ ചെയ്യാന്‍ മെഡിക്കല്‍ ട്രസ്റ്റില്‍ എത്തിക്കേണ്ടതുണ്ട് എന്ന് പറഞ്ഞു. ആംബുലന്സില്‍ കയറ്റി. കൂടെ കേറാന്‍ ഒരുങ്ങിയ മാതാപിതാക്കളെ കയറ്റിയില്ല. കൂടെ കാറില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. ഒരു മണിക്കൂര്‍ കഷ്ടി യാത്ര ചെയ്താണ് അടുത്ത ആശുപത്രിയില്‍ എത്തിയത്. ആംബുലന്‍സില്‍ നിന്നും ഇറക്കുന്നതിനു മുന്‍പ് ആ ആശുപത്രിയിലെ ഡോക്ടര്‍ ആംബുലന്‍സില്‍ കയറി പരിശോധിച്ചു - അപ്പോഴാണ്‌ അറിയുന്നത്- ഡെന്നി മരിച്ചിരിക്കുന്നു.


ഇന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.


ശ്വാസ കോശത്തില്‍ പഞ്ഞി കുടുങ്ങിയതാണ് മരണ കാരണം എന്ന്.

ആശുപത്രികള്‍, ഡോക്ടര്‍മാര്‍ പരസ്പരം പഴി ചാരുന്നു. എന്തായാലും ആ വീട്ടുകാര്‍ക്ക് മകനെ നഷ്ടപ്പെട്ടു . അത്ര തന്നെ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...