2014, ജനുവരി 14, ചൊവ്വാഴ്ച

കേരള സ്കൂള്‍ കലോല്‍സവത്തില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട്

കഴിഞ്ഞ വര്‍ഷം മലപ്പുറത്ത·് നടന്ന 53-ാമത് കേരള സ്കൂള്‍ കലോല്‍സവത്ത·ില്‍  ലക്ഷക്കണക്കിന് രൂപയുടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് . കലോത്സവം സംഘടിപ്പിക്കാന്‍ രൂപീകരിച്ച 20 കമ്മറ്റികളില്‍  അറബി കലോത്സവ  കമ്മറ്റി ഒഴികെ എല്ലായിടത്തും സാമ്പ·ത്ത·ിക ക്രമക്കേട് ഉണ്ടെന്നും വഴിവിട്ടു ചെലവഴിച്ച മുഴുവന്‍ തുകയും ഉടന്‍ തിരിച്ചടക്കണമെന്ന നിര്‍ദ്ദേശവും  റിപ്പോര്‍ട്ടില്‍ പറയുന്നു.

 ചെയര്‍മാന്‍ സ്ഥാനത്ത് വനിതയുളള ഒരേയൊരു കമ്മററി  അറബി വിഭാഗത്തില്‍  മാത്രമാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത.   ടെണ്ടര്‍  നടപടികള്‍ സ്വീകരിക്കാതെ സാധന സാമഗ്രികള്‍ വാങ്ങിയെന്നും അനുവദിച്ചതില്‍ കൂടുതല്‍ തുക മുന്‍കൂര്‍ അനുവാദം ഇല്ലാതെ ചെലവാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓഡിറ്റ് വിഭാഗത്ത·ിന്‍െറ കണ്ടത്തെലുകള്‍ ബന്ധപ്പെട്ട കണ്‍വീനര്‍മാര്‍ക്ക്  നല്‍കണമെന്നും തിരികെ രേഖാമൂലം മറുപടി വാങ്ങി വ്യക്തമായ കുറിപ്പോടെ ഓഡിറ്റ് വിഭാഗത്തിന് നല്‍കണമെന്നുമാണ് ഓഡിറ്റ് വിഭാഗം മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ 54-ാമത് കലോത്സവം പാലക്കാട് ഈ മാസം നടക്കാനിരിക്കെ ,ഇത് വരെയും പണം തിരിച്ചടച്ചിട്ടില്ളെന്നാണ് സൂചന. വിവരാവകാശ നിയമപ്രവര്‍ത്തകന്‍ ആയ അഡ്വ. ഡി.ബി ബിനു ശേഖരിച്ച റിപോര്‍ട്ടി ലാണ് ഈ വെളിപ്പെടുത്തല്‍ .

കലോത്സവ ചെലവുകള്‍ക്കായി ആകെ 80.50 ലക്ഷം രൂപ ആകെ ലഭിച്ചെന്നും 79.01 ലക്ഷം രൂപ വിതരണം ചെയ്തെന്നും ജോയിന്‍റ് കണ്‍വീനര്‍മാര്‍ക്ക്  വേണ്ടി 1.07 ലക്ഷം രൂപ ചെലവ് ചെയ്തെന്നും കണക്കിലുണ്ട്. എന്നാല്‍ തുക ചെലവാക്കിയതിന് കണ്‍വീനര്‍മാര്‍ ഹാജരാക്കിയ വൗച്ചറുകളും രേഖകളും പരിശോധിച്ചപ്പോഴാണു അപാകതകള്‍ കണ്ടത്തെിയത്. വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചാല്‍ 41,140 രൂപ മാത്രമാണ് മിച്ചം വന്നത്. ട്രോഫികളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന്  ചെലവാക്കിയത് 42,800 രൂപയാണ്.

ഇത്രയധികം രൂപ ഒരുമിച്ചു ചെലവാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമം പാലിക്കാത്തതിനാല്‍ ട്രോഫി  കമ്മറ്റി  കണ്‍വീനറില്‍ നിന്നും നിയമ പ്രകാരം ആകെ ചെലവിന്‍്റെ 20 ശതമാനം ഈടാക്കാനാണ് ഒരു നിര്‍ദേശം. ഇത്തരത്തില്‍ ഒട്ടുമിക്ക കമ്മററി കണ്‍വീനര്‍മാരും പണം തിരിച്ചടക്കണം.  പുതിയ ട്രോഫികള്‍ വാങ്ങിയതിലും അംഗീകരിച്ചു നല്‍കിയ ബജറ്റ് തുകയേക്കാള്‍ 42,309 രൂപ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ചെലവാക്കിയതിന്‍െറ കാരണം വിശദമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സുവനീര്‍ കമ്മിറ്റി 50,000 രൂപ ചെലവഴിച്ചെങ്കിലും നാളിതു വരെ സുവനീര്‍ പ്രസിദ്ധീകരിച്ചില്ല.

ഭക്ഷണ കമ്മറ്റിയില്‍ വന്ന  രേഖകളും ജനറല്‍ കണ്‍വീനര്‍ അംഗീകരിച്ചു പസാക്കിയിട്ടില്ല. ഈ കമ്മറ്റിയും നടപടി ക്രമങ്ങള്‍ പാലിച്ചില്ല . പഴയിടം മോഹനന്‍െറ  രണ്ടു ലക്ഷം രൂപയുടെ ക്വട്ടേഷന്‍ മാത്രമാണ് അംഗീകരിച്ചത്. എന്നാല്‍  വിവിധ ദിവസങ്ങളില്‍ പ്രഭാത ഭക്ഷണ ഇനത്തില്‍ എസ്.ഡി.എസ് ഫുഡ് കൊച്ചി എന്ന സ്ഥാപനത്തിന് നല്‍കിയ അധിക ചെലവിനെ കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാത്തതിനാല്‍ തടസവാദം നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍  വ്യക്തമാക്കിയിട്ടുണ്ട്. പച്ചക്കറി, കുടിവെള്ളം ,വാഴയില, പലചരക്ക് സാധനങ്ങള്‍ എന്നിവ വാങ്ങിയ വകയിലും ക്രമക്കേട് ഉണ്ട്. കലോത്സവ നടത്തിപ്പിനായി പൊതുജനത്തില്‍ നിന്നും പിരിച്ചെടുക്കുന്ന പണം ‘പൊതു പണം’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നത് കൊണ്ട് അത്തത്തില്‍ സംഭരിച്ച പണത്തിന്‍െറ കണക്ക് കൂടി മറുപടിയില്‍ നല്‍കാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ചില കണക്കുകള്‍ ആവര്‍ത്തിച്ച് ചെലവ് പട്ടികയില്‍ ഉള്‍പ്പെടുത്തി. പ്രോഗ്രാം കമ്മിറ്റി സ്റ്റേഷനറി ചെലവിനത്തിലും ടെലഫോണ്‍ ചാര്‍ജ് ഇനത്തിലും രേഖകളില്ലാത്ത· കണക്കുകള്‍ രേഖപ്പെടുത്തിയതിനാല്‍ മുഴവന്‍ തുകയും തിരിച്ചടക്കണം. കള്‍ച്ചറല്‍ കമ്മിറ്റി, വെല്‍ഫെയര്‍ കമ്മറ്റി, മീഡിയ കമ്മിറ്റി, ആഘോഷ കമ്മിറ്റി, രജിസ്ട്രേഷന്‍ കമ്മിറ്റി, നിയമപാലന കമ്മിറ്റി, എക്സിബിഷന്‍ കമ്മിറ്റി,  സ്വീകരണ കമ്മിറ്റി, പബ്ളിസിറ്റി കമ്മിറ്റി, സംസ്കൃതോത്സവ കമ്മിറ്റി, ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി എന്നിവയില്‍ ലക്ഷക്കണക്കിന് രൂപയാണ് വെട്ടിപ്പ് നടന്നിട്ടുള്ളത്. സക്കീന പുല്‍പാടന്‍ ചെയര്‍മാന്‍ ആയ അറബി കമ്മിറ്റി തൃപ്തികരമായ വിധത്തിലാണ് പണം ചെലവഴിച്ചതെന്നും അതിന്‍്റെ കൃത്യമായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...