2014, ഫെബ്രുവരി 16, ഞായറാഴ്‌ച

പൊന്നും പുടവയും മേളപ്പെരുമയും; സമൂഹ വിവാഹപ്പുതുമയില്‍ ആദിവാസികള്‍


കദംബവും ചുവന്ന റോസാപ്പൂക്കളും കൊരുത്ത വരണമാല്യം ചാര്‍ത്തുമ്പോള്‍ 14 വധുക്കളുടെയും മുഖത്ത് സന്തോഷം നിറഞ്ഞു. ആദിവാസി ഊരുകളിലെ തീര്‍ത്തും ലളിതമായ വിവാഹവേദിക്ക് പകരം പൂക്കളും പക്കമേളവും ആര്‍ഭാടം തീര്‍ത്ത കൊച്ചി കടവന്ത്രയിലെ വിനായക കല്യാണമണ്ഡപത്തില്‍ വെള്ളിവെളിച്ചം വിതറുന്ന വേദിയിലായിരുന്നു ആദിവാസി യുവതികള്‍ നിന്നത്. പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ചേര്‍ത്തുനിര്‍ത്താന്‍ തയാറായ 14 വരന്മാരും ഏറെ സന്തോഷത്തിലായിരുന്നു. തനത് കേരള ശൈലിയിലുള്ള കസവുസാരിയും മുല്ലപ്പൂവും അണിഞ്ഞാണ് വധുക്കള്‍ വേദിയിലത്തെിയത്. കോടിമുണ്ടും കസവ് ഷര്‍ട്ടുമായിരുന്നു വരന്മാരുടെ വേഷം. പൂയംകുട്ടി തലവച്ചപ്പാറയിലെ വനിതകള്‍ ചൊല്ലിയ ഊരുകളിലെ ആചാരപ്രകാരമുള്ള പ്രാര്‍ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു.
കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ദമ്പതികളെ ആശീര്‍വദിച്ചു.സുഖത്തിലും ദു$ഖത്തിലും പങ്കാളിയാകുമെന്ന വാഗ്ദാനത്തോടെ ഇവരെ പുതുജീവിതത്തിലേക്ക് പടികയറ്റിവിട്ടത് ലയണ്‍സ് ക്ളബ് ഓഫ് മെട്രോ സിറ്റിയാണ്. ‘ഹൃദയസംഗമം 2014’ എന്ന പേരില്‍ സംഘടിപ്പിച്ച ആദിവാസി സമൂഹവിവാഹത്തില്‍ ഓരോ വധുവിനും ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും മന്ത്രകോടിയും സമ്മാനിച്ചു.ആദിവാസികള്‍ക്കിടയിലെ ശൈശവ വിവാഹം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സമൂഹവിവാഹത്തില്‍ എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലെ ആദിവാസി ഊരില്‍ നിന്നുള്ളവരാണ് വിവാഹിതരായത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...