2012, മാർച്ച് 5, തിങ്കളാഴ്‌ച

പോസ്റ്റുമോര്‍ട്ടം ടേബിളിലും കച്ചവടം

   സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളജായ അമൃതക്ക് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആഭ്യന്തര വകുപ്പ് പുതുക്കി നല്‍കിയ അനുമതി വിവാദമാകുന്നു. കോടതിയില്‍ വാദം നടക്കുന്ന കേസുകളില്‍ പോലും ദുരുപയോഗം ചെയ്യാവുന്ന വിധത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമക്കാന്‍ സൗകര്യം ഒരുക്കുന്നതിന് ഈ ഉത്തരവ് സഹായകരമാകുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
2004 ഡിസംബറില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് കല്‍പ്പിത സര്‍വകലാശാല പദവിയുള്ള അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയത്. അന്ന് ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനു കീഴില്‍ വരുന്ന മൃതദേഹങ്ങള്‍ മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുമതി നല്‍കിയത്. മറ്റ് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അപേക്ഷ നല്‍കിയെങ്കിലും അവരെ തഴഞ്ഞാണ് അമൃതക്ക് അനുമതി നല്‍കിയതെന്ന് ആരോപണമുണ്ട്.
ഡി.ജി.പി, അമൃത മെഡിക്കല്‍ ഡയറക്ടര്‍, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, അക്കൗണ്ടന്റ് ജനറല്‍ എന്നിവര്‍ക്ക്  ആഭ്യന്തര വകുപ്പ് ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം അഞ്ചുമുതല്‍ 20 വരെ മൃതദേഹങ്ങള്‍ അമൃതയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നുണ്ടെന്നാണ് സൂചന.  അടുത്തിടെ ഇറക്കിയ രണ്ടാം ഉത്തരവ് പ്രകാരം പാലാരിവട്ടം, ഇടപ്പള്ളി, വരാപ്പുഴ, നോര്‍ത്ത് പറവൂര്‍, ബിനാനിപുരം, വടക്കേക്കര, ചിറ്റൂര്‍, മുനമ്പം എന്നീ എട്ട് പൊലീസ് സ്റ്റേഷന്‍ പരിധികളിലേക്കുകൂടി അമൃതക്ക് പോസ്റ്റുമോര്‍ട്ടത്തിനുള്ള അവകാശം നല്‍കി. ജനറല്‍ ആശുപത്രിയില്‍ അമൃതയിലെ രണ്ട് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയും ഡോക്ടര്‍മാരുടെ സേവനവും ഇതിനായി ഉപയോഗിക്കാം. ക്രിമിനല്‍ നടപടി ക്രമത്തിലെ 174 ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അധികാരമുള്ളത്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് സൗകര്യമൊരുക്കിയത് ഇതിന്റെ ലംഘനമാണ്. ചട്ടം നിയമസഭ ഭേദഗതി വരുത്താതെ അനുമതി നല്‍കാനാവില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ ഉത്തരവ്. 
ഇക്കാര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അനുമതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...