2013, ജനുവരി 16, ബുധനാഴ്‌ച

മാളൂന് അച്ഛനെ കാണണം

ഫേസ് ബുക്കിലേക്കൊരു ലിങ്ക്
'മാളൂന് അച്ഛനെ കാണണം '  എന്ന് പറഞ്ഞു പെട്ടെന്നാണ് മാളവിക കരഞ്ഞത്. ഭരതനാട്യം ഹൈസ്കൂള്‍ വിഭാഗം മല്‍സരം നടക്കുന്ന ഒന്നാം വേദിക്ക് പിന്നിലാണ് സംഭവം.  മാളുവിന്‍്റെ കരച്ചില്‍ കണ്ട മാഷ് പ്രമോദ്‌ ദാസും  അമ്മ ഉഷയും പെട്ടെന്ന് പതറി തരിച്ചു നിന്നു പോയി. റിയാലിറ്റി ഷോകളിലും സ്കൂള്‍ മല്‍സരങ്ങളിലും നൃത്തവേദികളില്‍ മാളവികക്കു കൂട്ട് പോയിരുന്ന അച്ഛന്‍ കൃഷ്ണദാസ് ഇത് പോലൊരു നൃത്ത മല്‍സര വേദിയില്‍ മകളുടെ ഗംഭീര പ്രകടനം കണ്ടു മടങ്ങും വഴിയാണ് ഒന്നര കൊല്ലം മുന്‍പ് മരിച്ചത്. അന്ന് വിട്ടെറിഞ്ഞ ചിലങ്ക വീണ്ടുമണിഞ്ഞ് ഗുരുവിന്‍്റെ കാല്‍ തൊട്ടു വന്ദിക്കുമ്പോള്‍ മാളവികയുടെ കണ്ണ് നിറഞ്ഞൊഴുകി. ഗുരുവിനൊപ്പം കാല്‍ തൊട്ടു വന്ദിക്കേണ്ട അച്ഛന്‍ നിഴല്‍ പോലുമല്ലാതായിരിക്കുന്നു. അമ്മയുടെ അനുഗ്രഹം വാങ്ങി വേദിയിലേക്ക് കയറും മുന്‍പ് അമ്മ മകളെ ആഞ്ഞു പുല്‍കി . മാളൂ,  ഒക്കേം അച്ഛന്‍ കാണുന്നുണ്ടെന്ന് ആ  അമ്മ മകളെ ആശ്വസിപ്പിച്ചു. നൃത്ത സമയത്ത് കരച്ചില്‍ മുഖത്തു വരുത്തരുതെന്നും അച്ഛന് അതിഷ്ടപ്പെടില്ളെന്നും പറഞ്ഞാണ് ആ അമ്മ മകളെ വേദിയിലേക്ക് കയറ്റി വിട്ടത്. മാളവിക കണ്ണിന്‍ മുന്നില്‍ നിന്നും മാറുമ്പോഴേക്കും അടക്കി വച്ച സങ്കടം കണ്ണീര്‍ തുള്ളികളായി അമ്മ ഉഷയുടെ മുഖത്ത് ചാലിട്ടൊഴുകി. സ്വകാര്യ ടി വി ചാനലുകളിലെ റിയാലിറ്റി ഷോ താരമായിരുന്നു മാളവിക. രണ്ടു റിയാലിറ്റി ഷോയിലും ഫസ്റ്റ് റണ്ണര്‍ അപ്പായി മാളവിക തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടാം മല്‍സരത്തില്‍ വിജയിസ്ഥാനം പ്രഖ്യാപിക്കപ്പെട്ട ശേഷം മടങ്ങി വീട്ടിലേക്ക് വരുമ്പോഴായിരുന്നു മരണം ഹൃദയാഘാതത്തിന്‍െറ രൂപത്തില്‍ കൃഷ്ണദാസിനെ കൊണ്ട് പോയത്. അതോടെ ഉഷയും മാളവികയും ഒറ്റക്കായി. കൃഷ്ണദാസ് നടത്തിവന്നിരുന്ന മെഡിക്കല്‍ ഷോപ്പ് വേറെയാളുകള്‍ക്ക് കൈമാറി. ഇരുവരും ഉഷയുടെ വീട്ടിലേക്ക് താമസവും മാറ്റി. എങ്കിലും സംസ്ഥാന യുവജനോത്സവത്തില്‍ പങ്കടെുക്കണമെന്ന കൃഷ്ണദാസിന്‍്റെ മോഹം സാധിച്ചു കൊടുക്കാന്‍ കഴിയില്ളെന്ന ചിന്ത വന്നപ്പോഴാണ് ഉഷ മകളോട് വീണ്ടും ചിലങ്കയണിയാന്‍ ആവശ്യപ്പെട്ടത്. നേരത്തേ സി ബി എസ് ഇ സ്കൂളിലായിരുന്ന മാളുവിനെ സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുപ്പിക്കണമെന്ന ലക്ഷ്യത്തോടെ കൃഷ്ണദാസ് തന്നെയാണ് ഇപ്പോള്‍ പഠിക്കുന്ന പാലക്കാട്  വാണിയംകുളം ടി ആര്‍ കെ എച്ച് എസ് എസില്‍ ചേര്‍ത്തത്. അതോര്‍ത്ത മാളു അമ്മയോട് സമ്മതം മൂളി. അങ്ങനെ വീണ്ടും മല്‍സര വേദിയില്‍ എത്തിയെങ്കിലും മാളുവിനെ കാത്തിരുന്നത് വിധികര്‍ത്താക്കളുടെ കാര്‍ക്കശ്യവും മറ്റു ചില മല്‍സരാര്‍ഥികളുടെ അനധികൃത മേല്‍ക്കോയ്മയുമാണ്. അവിടെ നിന്നും കോടതിയിലത്തെി . അ ര്‍ഹത ഉള്ള കുട്ടിയെ  പിതാവിന്‍്റെ മോഹം സാധിക്കാനെങ്കിലും സംസ്ഥാന മലസരത്തില്‍ പങ്കെടുപ്പിക്കാന്‍ അപ്പീല്‍ അനുവദിക്കണമെന്നായിരുന്നു അമ്മ അപേക്ഷിച്ചത്.   അനുവദിച്ചു കിട്ടുമെന്ന് കരുതിയില്ളെങ്കിലും മജിസ്ട്രേററിന് ഈ കലാകാരിയെ കാണാതിരിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് മാളവിക വീണ്ടും വേദിയില്‍ എത്തിയത്.  മല്‍സര ഫലം വന്നപ്പോള്‍ ഭദ്രകാളിയായി അരങ്ങ് തകര്‍ത്താടിയ മാളുവിന് ‘എ’ ഗ്രേഡ്.  ഉയര്‍ന്ന സ്ഥാനങ്ങള്‍ കിട്ടിയില്ലങ്കെിലും മത്സരിക്കാനും അച്ഛന്‍്റെ ആഗ്രഹം നിറവേറ്റാനും കഴിഞ്ഞെന്ന സായൂജ്യവുമായാണ്  മാളു അമ്മക്കൊപ്പം മടങ്ങുന്നത്.  ഏട്ടാം ക്ളാസ്സ് വിദ്യാര്‍ഥിയാണ് മാളവിക. കുച്ചപ്പുടിയിലും അപ്പീല്‍ വഴി നാടോടി നൃത്തത്തിലും മാളവിക മല്‍സരിക്കുന്നുണ്ട്.

മലപ്പുറം  കലോല്‍സവം 

1 അഭിപ്രായം:

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...