2013, നവംബർ 2, ശനിയാഴ്‌ച

പൊന്ന് പോലൊരു പെണ്ണ്





വിവാഹത്തിന് ഒരു തരി പോലും പൊന്ന് ധരിക്കാതെ റിമാ കല്ലിങ്കല്‍ മലയാളിക്ക് നല്‍കുന്നത് ഉദാത്തമായ ജീവിത മാതൃക.

മക്കളുടെ വിവാഹത്തിനായി ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളും ചെലവിടേണ്ടി വന്ന മാതാപിതാക്കള്‍ക്ക്   തന്‍റെ വിവാഹ ചടങ്ങ്
സമര്‍പ്പിക്കുന്നു എന്ന് വ്യക്തമാക്കി വിവാഹ ദിവസം റിമ ഫേസ് ബുക്കിലെ തന്‍റെ പേജില്‍ കുറിപ്പ് ഇട്ടിരുന്നു.  റീമയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ കാണാം 

സമൂഹം ഇപ്പോഴും നാണംകെട്ട സ്ത്രീധന സമ്പ്രദായം തുടരുന്നു എന്നാണു റിമയുടെ പക്ഷം. തന്റെ അമ്മൂമ്മ ജീവിച്ചിരുന്നെങ്കില്‍   താന്‍ കല്യാണ പെണ്ണായി നില്‍ക്കുന്നത് കണ്ടു സന്തോഷിച്ചേനെ. എന്നാല്‍ അടിമുടി സ്വര്‍ണാഭരണം ധരിക്കാതെ കണ്ടാല്‍ വിഷമിക്കുകയും ചെയ്യുമായിരുന്നു.

വിവാഹത്തിനു സ്വര്‍ണം അധികം വേണ്ട എന്ന തോന്നല്‍  ചെറുപ്പം മുതല്‍  ഉണ്ടായിരുന്നു. വലുതാകുമ്പോള്‍ പല സമയത്തും ആ തോന്നല്‍ ശക്തമായി.

സിനിമയുടെ വിസ്മയ വേദി നല്‍കിയ മനോഹരമായ മുഹൂര്‍ത്തത്തെ സ്ത്രീധനത്തിനെതിരെ ഉറക്കെ ശബ്ദിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നുവെന്നും റീമ പറയുന്നു.

 ബ്ലാക്ക്‌ മെറ്റലില്‍ തീര്‍ത്ത , കഴുത്തിനോട് ചേര്‍ന്ന് കിടക്കുന്ന നെക്ലേസ് മോഡലില്‍ ഉള്ള മാലയും വലിയ ജിമിക്കിയും നെറ്റി ചുട്ടിയും മൈലാഞ്ചിയിട്ട കൈകളില്‍ നാലഞ്ച് കുപ്പി വളകളും മാത്രമായിരുന്നു കല്യാണ പെണ്ണിന്റെ അലങ്കാരം . വസ്ത്രത്തിലും ലാളിത്യം ദൃശ്യമായി.

  രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം നടത്തിയതും വിവാഹം ആര്ബാടമാക്കുന്നതിനു പകരം അതിനു വന്നേക്കാവുന്ന പത്തു ലക്ഷം രൂപ കാന്‍സര്‍ രോഗികള്‍ക്ക് കൈമാറിയതും റീമ കല്ലിങ്കല്‍- ആഷിക് അബു ദമ്പതികള്‍ക്ക് കയ്യടി നേടിക്കൊടുത്തിരുന്നു.

 ഒരു തരി പൊന്നു പോലും ധരിക്കാതെ വിവാഹത്തിനെത്തിയ റീമ മലയാളിക്ക് മുന്നില്‍ തീര്‍ക്കുന്നത് അസൂയാവഹവും പെട്ടെന്ന് അനുകരിക്കാന്‍ പറ്റാത്തതുമായ മാതൃക തന്നെയാണ് -

 ഈ ബ്ലോഗ്‌ പോസ്റ്റ് ഫേസ് ബുക്കില്‍ ചര്‍ച്ച ചെയ്തത് കാണാം 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...