2013, നവംബർ 4, തിങ്കളാഴ്‌ച

ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍ ...

face book link 


 ‘തമ്മില്‍ സംസാരിക്കാന്‍ ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കില്‍ ...ഒരുപക്ഷെ  ഭാര്യ ഇന്നും എന്നോടൊപ്പം തന്നെയുണ്ടായിരുന്നേനെ; ചെറിയ കാര്യങ്ങളുടെ പേരില്‍ വെറുതെ പിണങ്ങിപ്പിരിയേണ്ടി വരില്ലായിരുന്നു-എറണാകുളം ശിക്ഷക് സദനില്‍ ഒത്തുകൂടിയ ഒരു കൂട്ടം പുരുഷന്‍മാരുടെ കണ്ഠങ്ങളില്‍ നിന്ന് ഒരേ സ്വരത്തിലുയര്‍ന്നു ഈ നെടുവീര്‍പ്പ്.

കുറ്റബോധത്തിന്‍െറ പ്രതിഫലനം നിഴലിച്ചപ്പോഴും ചില സംവിധാനങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതു കൂടിയായി ഈ വാക്കുകള്‍. സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്തു പുരുഷന്മാരെ കള്ളക്കേസുകളില്‍ കുടുക്കുന്ന സംഭവങ്ങള്‍ കണ്ടത്തൊന്‍ ജനമിത്രം ജനകീയ നീതി വേദി സംഘടിപ്പിച്ച  തെളിവെടുപ്പിലാണ് ഭര്‍ത്താക്കന്മാരുടെ സങ്കടവും രോഷവും അണ പൊട്ടിയൊഴുകിയത്.

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. തെറ്റുകളും കുറ്റവും ഒരുപാടുണ്ടാകാം. വിവിധ സാംസ്കാരിക ചുറ്റുപാടുകളില്‍ വളര്‍ന്നവര്‍ ഒരുമിച്ചു ജീവിതം തുടങ്ങുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ഏറെയുണ്ട്. ഇതൊന്നും പരിഗണിക്കാന്‍ കുടുംബ കോടതികള്‍ തയ്യറാകുന്നില്ളെന്നതായിരുന്നു അവരുടെ പരാതി. അങ്ങിനെയൊരു വിശാല മനസ്കത കോടതികള്‍ കാട്ടിയിരുന്നെങ്കില്‍ ഒട്ടേറെ വിവാഹബന്ധങ്ങള്‍ പൊലിഞ്ഞു പോകില്ലായിരുന്നു -അവരുടെ വാക്കുകളില്‍ പ്രതിഷേധം നിറഞ്ഞുനിന്നു.

ഭാര്യയുമായി സംസാരിക്കാന്‍ ഒരു അവസരം കൂടി കിട്ടുമെന്ന് കരുതി കുടുംബ കോടതിയിലെ കൗണ്‍സിലറുടെ പക്കലത്തെുമ്പോള്‍ ഉടനെ വേര്‍പിരിയാനുള്ള റിപ്പോര്‍ട്ട്  എഴുതി വിടുകയാണെന്ന അനുഭവം യോഗത്തിലത്തെിയ ഭൂരിഭാഗം പേരും പങ്കു വച്ചു.  എന്ത് നുണ പറഞ്ഞും കേസ് വിജയിക്കാനുള്ള തത്രപ്പാടില്‍ പരസ്പരം സംസാരിക്കാനുള്ള അവസരം നിഷേധിക്കുന്ന വിധം കുടുംബ കോടതികളിലെ അഭിഭാഷകര്‍ ഇടപെടുന്നു.
എവിടെയെങ്കിലും പോയി ഒരുമിച്ചു ജീവിക്കാമെന്ന് രഹസ്യമായി ഭാര്യ  ആവശ്യപ്പെട്ടിട്ട് പോലും ചെയ്യാനാവാതെ പോയതിന്‍െറയും വേര്‍പിരിയേണ്ടി വന്നതിന്‍േറയും വേദന മറ്റു ചിലര്‍ക്ക്.   ഭാര്യയുടെയും തങ്ങളടേയും  വീട്ടുകാരുടെ പിടിവാശിയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. അഭിഭാഷകരുടെ പണത്തോടുള്ള  ആര്‍ത്തി മൂലം കുടുംബ കോടതികളില്‍ പോലും ഒത്തു ചേരാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. അഭിഭാഷകരില്ലെങ്കിലും  കേസ് മുന്നോട്ടു കൊണ്ട് പോകാന്‍ അവസരം വേണമെന്ന ആവശ്യമാണ് ഇവര്‍ക്കുള്ളത്.

കുടുംബ കോടതികള്‍ക്ക് പകരം പ്രായവും അനുഭവവും ജീവിത പരിചയവും വിവിധ മേഖലകളില്‍ പ്രാവീണ്യവും  ഉള്ളവരുടെ പാനല്‍ ഉണ്ടാക്കി ആശയവിനിമയത്തിനു സൗകര്യം ഉണ്ടാക്കണം. പൊതു ജനത്തിന് വിവാഹത്തിനു മുമ്പും ശേഷവും വിവാഹ -കുടുംബ ജീവിത കോഴ്സുകള്‍ ഒരുക്കണം. കൗണ്‍സിലര്‍മാരുടെ സേവനം കാര്യക്ഷമമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
കോടതികളില്‍ പുരുഷന്മാരെ മാത്രം കുറ്റവാളികളായി മുദ്ര കുത്തുന്ന പ്രവണത കൂടുതലാണെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. അതിനാല്‍  ദാമ്പത്യ  ജീവിതത്തില്‍ മനസമാധാനം നഷ്ടപ്പെട്ടതായി ഇവര്‍ വിലപിച്ചു . സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാതെ ഒരു വിവാഹ മോചന കേസിലും  വിധി പറയുന്ന അവസ്ഥ ഉണ്ടാകരുത്.

വിവാഹ മോചനം എളുപ്പത്തില്‍ ലഭിക്കാന്‍ ബന്ധുക്കള്‍ കള്ളക്കേസുകള്‍ നല്‍കുന്നത് മൂലം  പുരുഷനും അയാളുടെ വീട്ടിലെ സ്ത്രീകളുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്നു. ഇത്തരം കള്ളക്കേസുകള്‍ ഉണ്ടെന്നു തെളിഞ്ഞാല്‍ പുരുഷന് നീതി കിട്ടാന്‍ അവസരം ഉണ്ടാകണം. അതിനു പകരം, വാങ്ങാത്ത സ്ത്രീധനം തിരികെ നല്‍കണമെന്നും വാങ്ങിയിട്ടുണ്ടെങ്കില്‍ രണ്ടിരട്ടിയും മൂന്നിരട്ടിയും തിരികെ നല്‍കണമെന്ന തരം വിധികള്‍ ഒഴിവാക്കണം. വനിതാ കമ്മീഷന്‍ വനിതകളുടെ അവകാശങ്ങള്‍ക്ക്  വേണ്ടി മാത്രം നില കൊണ്ടാല്‍ പോരെന്നും സ്ത്രീകളുടെ സദാചാര ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

സ്ത്രീ സംരക്ഷണ നിയമങ്ങള്‍ പുനര്‍ വായനക്ക് വിധേയമാക്കണം. ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. സ്ത്രീകളുടെ കടമകള്‍ കൂടി എഴുതി ചേര്‍ക്കണണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 തെളിവെടുപ്പില്‍ 10 പരാതികള്‍ ലഭിച്ചതായി എറണാകുളം ജില്ല സെക്രട്ടറി കെ.വി സാബു ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയം നീതിവേദിയുടെ നാലംഗ സമിതി സ്ഥലത്തത്തെി പരിശോധിച്ച് ആവശ്യമെങ്കില്‍ നിയമ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങള്‍ തകര്‍ക്കുന്നതിന് പകരം ഒത്തുതീര്‍പ്പിലത്തെിക്കാനും പുരുഷന്മാരെ അന്യായമായി ഉപദ്രവിക്കുന്ന പ്രവണതക്ക് തടയിടാനും നീതിവേദി പ്രവര്‍ത്തിക്കും. 14 ഇന വിഷയങ്ങളില്‍ നീതി കിട്ടാന്‍  സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  എറണാകുളം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുളളവര്‍ തെളിവെടുപ്പിന് എത്തിയിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...