2013, നവംബർ 28, വ്യാഴാഴ്‌ച

പോലീസ്‌ മൂത്രം കുടിപ്പിച്ചെന്ന്


 കഴിഞ്ഞ പകലില്‍ കണ്ടു മുട്ടിയ അന്നയെ കുറിച്ച് നാളെ പറയാം  
എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ! 
അന്ന പറഞ്ഞ ഒരു വരി മാത്രം അപ്പോള്‍ പറഞ്ഞിരുന്നു. അതിങ്ങനെ  '' പോലീസുകാര്‍ എന്റെ ഭര്‍ത്താവിനെ മൂത്രം കുടിപ്പിച്ചു. മര്‍ദ്ദനംമൂലം  നട്ടെല്ലിന് അഞ്ചു ചിന്നല്‍ പറ്റിയിട്ടുണ്ട് . ഞാന്‍ ഈ രണ്ടു കുഞ്ഞുങ്ങളെ കൂട്ടി എവിടെ പോകും ''??


ബാക്കി മുഴുവന്‍ വായിക്കണോ ??

കൊച്ചി: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് അവശനാക്കിയെന്ന് യുവതിയുടെ പരാതി.
ഇക്കാര്യം വിശദീകരിക്കാന്‍ പ്രസ്‌ക്‌ളബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെയെത്തിയ യുവതി കുഴഞ്ഞുവീണു.

 കസ്റ്റഡിയിലെടുത്ത ചേര്‍ത്തല എഴുപുന്ന ജൂബിലിനഗര്‍ കോളിനിയില്‍ വളാന്തറ വീട്ടില്‍ റോജന്‍ പോളിനെ മൂത്രം കുടിപ്പിക്കുകയും മര്‍ദിച്ച് നട്ടെല്ല് തകര്‍ക്കുകയും ചെയ്തതായി ഭാര്യ അന്ന റോഷ്മിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
നട്ടെല്ലിനും ചെവിക്കും മാരകമായി പരിക്കേറ്റ റോജന്‍ പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 തങ്ങളുടെ കുഞ്ഞിന്റെ മുക്കാല്‍ പവന്റെ സ്വര്‍ണമാല ആറുമാസം മുമ്പ് കാണാതായതാണ് സംഭവങ്ങളുടെ തുടക്കമെന്നും അന്ന പറഞ്ഞു. കുഞ്ഞിനോട് ചോദിച്ചപ്പോള്‍ അയല്‍വാസിയായ അധ്യാപിക മാല ഊരി വാങ്ങിയെന്നാണ് പറഞ്ഞത്. ഇക്കാര്യം ചോദിച്ചതോടെ, അതുവരെ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ അകല്‍ച്ചയിലായി. പിന്നീട് ടീച്ചറും ഭര്‍ത്താവും പലകാരണങ്ങള്‍ പറഞ്ഞ് അവഹേളിക്കുകയും അശ്‌ളീലം പറയുകയും പതിവായിരുന്നെന്നും അന്ന പറയുന്നു.

നവംബര്‍ 14ന് വൈകുന്നേരം ആറിന് അരൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയും പൊലീസുകാരുമെത്തി റോജനെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ഏറെ വൈകിയിട്ടും കാണാതായപ്പോള്‍ അന്ന സ്‌റ്റേഷനിലെത്തി . വിലങ്ങുവെച്ച് ജനലില്‍ പൂട്ടിയിട്ട നിലയിലാണ് റോജനെ കണ്ടത്. തന്നോട് എസ്. ഐ മോശമായി പെരുമാറിയതായും വ്യഭിചാരക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
രാത്രി പന്ത്രണ്ടേമുക്കാല്‍ വരെ എസ്.ഐയും സംഘവും മാറിമാറി റോജനെ മര്‍ദിച്ചു. ഇത് കണ്ടുനില്‍ക്കാനാകാതെയാണ് തിരിച്ചുപോന്നതെന്നും പിറ്റേന്ന് ജാമ്യമെടുക്കാന്‍ സ്‌റ്റേഷനിലത്തെിയപ്പോള്‍ തളര്‍ന്നുകിടക്കുന്ന റോജനെയാണ് കണ്ടതെന്നും അന്ന പറയുന്നു.

വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചതായും കാല്‍വെള്ളയില്‍ അടിച്ചതായും റോജന്‍ പറഞ്ഞത്രേ. ജാമ്യമെടുത്തശേഷം കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. റോജനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും വനിതകമീഷനും ആലപ്പുഴ ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. റോജന്റെ സുഹൃത്ത് സെജിനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...