2014, ജൂലൈ 22, ചൊവ്വാഴ്ച

നട്ടെല്ല് പണത്തിനും മേലെയാണ്

ക്രിസ്പിന്‍ 
അടിച്ചമര്‍ത്താന്‍ നോക്കുന്ന മുതലാളിയുടെ അധികാര പരിധിയില്‍ നിന്നും നട്ടെല്ല് നിവര്‍ത്തി ഇറങ്ങി പോയിട്ടുള്ള നിരവധി പേരുണ്ട്. കവികളും കഥാകാരും അവരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് മേല്‍ പിടുത്തം വീഴ്ത്താനുള്ള മാനേജ്മെന്റ് മുഷ്ടിക്കു വഴങ്ങാതെ രാജി കത്ത് എഴുതി ആണായും പെണ്ണായും തലയുയര്‍ത്തി നിന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. ഇന്ത്യാവിഷനില്‍ വെബ്‌ വിഭാഗത്തില്‍ സീനിയര്‍ സബ് എഡിറ്റര്‍ ആയി പണിയെടുത്തിരുന്ന ക്രിസ്പിനെ ഒരു കവിതയുടെ പേരില്‍ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഒരു സുന്ദര കത്തും കൊണ്ടൊരു കുത്ത് കൊടുത്ത ശേഷം ഇറങ്ങി പോകുന്നത്. രാജികത്ത് കൊടുത്ത ശേഷം ഫേസ്ബുക്കില്‍ കൊടുത്ത പോസ്റ്റും രാജിക്കത്തിലെ  ഒരു ഭാഗവും  ഇവിടെ വായിക്കാം . നേരത്തെ യുവ കഥാകാരി മീരയും മനോരമയിലെ ജോലി രാജി വച്ചിരുന്നു. മറ്റു പ്രസിദ്ധീകരണങ്ങളില്‍ കഥയോ കവിതയോ പ്രസിദ്ധീകരിക്കരുത് എന്ന് മനോരമ പറഞ്ഞതു അനുസരിക്കാന്‍ അവര്‍ നിന്ന് കൊടുത്തില്ല, ഇറങ്ങി പോന്നു. മാധ്യമം ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അവര്‍ അത് വ്യക്‌തമാക്കിയിരുന്നു. ശേഷം അവര്‍ മികച്ച കഥകള്‍ എഴുതി മലയാളി വായനാക്കാരുടെ മനസില്‍ ഇടം നേടി, ഒരു പാട് അംഗീകാരങ്ങളും.


കവിത ഇങ്ങനെ വായിക്കാം 

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...