2018, മാർച്ച് 9, വെള്ളിയാഴ്‌ച

ലോകവേദിയിലേക്ക് കടൽകരുത്തോടെ ഒരു പെൺപോരാളി

 #press for progress ഉൗന്നുക, ഉയർച്ചക്ക്...
ലിംഗസമത്വത്തിനായുള്ള ആഗോളപോരാട്ടത്തിൽ ഒാരോ സ്ത്രീയെയും ചേർത്തുനിർത്താനുള്ള ആഹ്വാനവുമായി അന്താരാഷ്ട്ര വനിത ദിനം. സമൂഹത്തിെൻറയും സംസ്കാരത്തിെൻറയും രാഷ്ട്രീയത്തിെൻറയും സമ്പത്തിെൻറയും പ്രതിനിധികളായി സ്ത്രീകൾ സ്വയം അടയാളപ്പെടുത്തെട്ട, സ്ത്രീത്വം ആഘോഷിക്കപ്പെടെട്ട...



തിരുവനന്തപുരം: അവഗണനയുടെ തീരാക്കെടുതികൾ ആഞ്ഞടിക്കുന്ന ഇന്ത്യൻ കടലോരഗ്രാമങ്ങൾക്ക് അഭിമാനിക്കാൻ കേരളത്തിെൻറ തെക്കേഅറ്റത്തുനിന്ന് ഒരു പെൺപോരാളി ലോകവേദിയിലേക്ക്. തിരുവനന്തപുരം പുതിയതുറ കുരിശ്ശടിക്ക് സമീപം വാർതട്ട് പുരയിടത്തിൽ ജിമ റോസാണ് നാടിന് അഭിമാനവും യുവജനങ്ങൾക്ക് മാതൃകയുമായി ലോക യുവനേതൃപട്ടികയിൽ ഇടംപിടിച്ചത്. ഇതിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിലെ സ്ത്രീകളുെട വിദ്യാഭ്യാസം, രാഷ്ട്രീയ പങ്കാളിത്തം എന്നിവയിൽ ജിമക്ക് വിദഗ്ധപരിശീലനം ലഭിക്കും.

 സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ‘വിമൻ ഡെലിവർ’ എന്ന ആഗോള ഉപദേശകസംഘടന പരിശീലനത്തിന് 300 പേരെ തെരഞ്ഞെടുത്തപ്പോൾ ദക്ഷിണേന്ത്യയിൽനിന്ന് ഇൗ 21കാരി മാത്രം. െഎക്യരാഷ്ട്ര സഭ, കനേഡിയൻ സർക്കാർ, ബിൽഗേറ്റ്സ് ഫൗണ്ടേഷൻ, നെതർലാൻഡ് ^ ഡെൻമാർക്ക് വിദേശകാര്യ മന്ത്രാലയങ്ങൾ, ലോക ഡയബറ്റിസ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ രണ്ടുവർഷം നീളുന്നതാണ് ‘യങ് ലീഡേഴ്സ് പ്രോഗ്രാം’. ഇന്ത്യയിൽനിന്ന് 13 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 3000പേരിൽനിന്നാണ് ഇൗ മിടുക്കി തെരഞ്ഞെടുക്കപ്പെട്ടത് എന്നത് നേട്ടത്തിെൻറ തിളക്കംകൂട്ടുന്നു. ഡിജിറ്റൽ സർവകലാശാല വഴി വിദഗ്ധരുടെ നേതൃപഠന ക്ലാസുകൾ, നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ പ്രഭാഷണത്തിന് അവസരം, 2019ൽ കാനഡയിലെ വാൻകൂവറിൽ നടക്കുന്ന ആഗോള കോൺഫറൻസിലെ പങ്കാളിത്തം തുടങ്ങി കഴിവുകൾ മൂർച്ചകൂട്ടാനുള്ള വലിയസാധ്യതകളാണ് ഇൗ േനട്ടത്തിലൂെട ജിമക്ക് ൈകവരുന്നത്. ലൈംഗികാരോഗ്യ^പ്രത്യുൽപാദന വിഷയങ്ങളിൽ മത്സ്യത്താഴിലാളി സമൂഹത്തിൽ നിലനിൽക്കുന്ന അജ്ഞത തുടച്ചുമാറ്റാനും ബോധവത്കരണത്തിനും തുടർവിദ്യാഭ്യാസത്തിനും മാനസികപിന്തുണക്കും കൗൺസലിങ്ങിനും പുതിയതുറയിൽ ഒരു കേന്ദ്രം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഭാവിയിൽ തീരപ്രദേശത്തെ എല്ലാ വില്ലേജുകളിലും ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാനും ജിമക്ക് ആഗ്രഹമുണ്ട്. നിലവിൽ കോസ്റ്റൽ  സ്റ്റുഡൻറ്സ് കൾചറൽ ഫോറത്തിെൻറ നേതൃനിരയിലുള്ള ജിമ ഇൗ സമൂഹത്തിലെ ആളുകളിൽ വർധിച്ചുവരുന്ന അർബുദ^ഗർഭാശയ രോഗങ്ങളുടെ വർധനവിനെ കുറിച്ച് പഠനംനടത്തുകയും ചെയ്യുന്നു.

സ്ത്രീകൾ നേതൃനിരയിലേക്ക് വരുേമ്പാൾ ക്രിയാത്മകമായ മാറ്റത്തിെൻറ തോത് വർധിക്കുമെന്നാണ് ജിമയുടെ അഭിപ്രായം. ജിമയുടെ നേട്ടം നിരവധിേപരിലൂടെ സമൂഹത്തിന് പകർന്നുനൽകാൻ ഇടയാകുെമന്ന് മാർഗദർശികളും തീരദേശത്തെ ആക്ടിവിസ്റ്റ് ദമ്പതികളുമായ ജോൺസൺ െജമൻറ്^ ലിസ്ബ എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു. തുമ്പ സെൻറ് സേവ്യേഴ്സിൽനിന്ന് രണ്ടാം റാേങ്കാടെ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ബിരുദംനേടിയ ജിമ പുതിയതുറയിലെ മത്സ്യത്തൊഴിലാളിയായ ജയിംസ് മുനിയാസിെൻറയും വീട്ടമ്മയായ മേരി പുഷ്പത്തിെൻറയും മൂന്നുമക്കളിൽ മൂത്തവളാണ്.

ഇളയ സഹോദരി െജസ്ക്ലിനും സഹോദരൻ റൊണാൾഡും സന്യാസ വിദ്യാർഥികളാണ്. ഇവർ മൂന്നുപേരും പഠനാവശ്യങ്ങൾക്കായി ഹോസ്റ്റലിൽ താമസിച്ചുവരേവയാണ് മാതാവിന് സ്തനാർബുദം സ്ഥിരീകരിച്ചത്. രോഗബാധയുടെ നാലാമത്തെയും അതിഗുരുതരവുമായ അവസ്ഥയിലാണ് രോഗനിർണയം. എങ്കിലും മനക്കരുത്തുകൊണ്ട് ജീവിതത്തിലേക്ക്  തിരിച്ചെത്തിയ മാതാവിെൻറയും ഇതേഅസുഖം ബാധിച്ച് മരിച്ച അയൽവാസിയായ ചേച്ചിയുടെയും ജീവിതാനുഭവങ്ങളെ മുൻനിർത്തിയാണ് ജിമ സാമൂഹികസേവനരംഗത്തിറങ്ങിയത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...