2023, ജൂൺ 5, തിങ്കളാഴ്‌ച

വിഴിഞ്ഞം: തീരത്തിന് തീപിടിക്കുന്നു - പരമ്പര 1 While hunting Kerala's 'army' Series 1

 

ഫോട്ടോ - മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം 

വിഴിഞ്ഞം: തീരത്തിന് തീപിടിക്കുന്നു - പരമ്പര 1

August 29, 2022

കേരളത്തിൻ്റെ ‘സൈന്യ’ത്തെ വേട്ടയാടുമ്പോൾ

കാറ്റിനോടും പേമാരിയോടും പോരാടി ജീവൻ മുന്നോട്ടു കൊണ്ടുപോകുന്ന കേരളത്തിലെ മത്സ്യ ത്തൊഴിലാളികൾ ഇന്ന് മറ്റൊരു പോരാട്ടത്തിലാണ് . തീരത്തിന്റെ നിലനിൽപ്പിന് തന്നെ നശോന്മുഖമാകുന്നെന്നാരോപിച്ച് വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെയാണ് അവരുടെ പോരാട്ടം. രാജ്യത്തെ മുൻനിര കോർപറേറ്റ് സംഘമായ അദാനി ഗ്രൂപ്പാണ് പ്രതിക്കൂട്ടിലെന്നതിനാൽ ഭരണകൂടവും രാഷ് ട്രീയക്കാരും മാധ്യമങ്ങൾപോലും മത് സ്യത്തൊഴിലാളികൾക്കെതിരാണ് . അതൊന്നും അവരുടെ പോർവീര്യത്തിന് കുറവുവരുത്തുന്നില്ലെന്ന് മാത്രം. മഴപ്പെയ്ത്തിനിടയിലും, പൊള്ളുന്ന തീരത്തുനിന്ന് ഈ പോരാട്ടത്തിന്റെ ഗതിവിഗതികൾ ‘മാധ്യമം’ അന്വേഷിക്കുന്നു. 

അറുപതുകളുടെ ആദ്യപാതിയിലാണ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. വിക്രം സാരാഭായ് , സഹപ്രവർത്തകരായ ഡോ. എ.പി.ജെ അബ് ദുൽ കലാം അടക്കമുള്ള ശാസ്ത്രജ്ഞർക്കൊപ്പം തുമ്പ എന്ന മത്സ്യബന്ധന ഗ്രാമത്തിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പായ പീറ്റർ ബർണാഡ് പെരേരയെ സന്ദർശിച്ചു. ഭൂമിയുടെ കാന്തിക രേഖയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ തുമ്പയിലെ നിർദിഷ് ട റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെക്കുറിച്ച് പറയാനും രാജ്യത്തിന് റെ ആവശ്യത്തിനായി അവിടത്തെ ജനം ഭൂമി വിട്ടു കൊടുക്കേണ്ടതിന് റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമായിരുന്നു ആ സന്ദർശനം. 

ഭൂമിയുടെ കാന്തിക രേഖയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ തുമ്പക്ക് റോക്കറ്റ് വിക്ഷേപണത്തില് അതി പ്രാധാന്യം ഉണ്ടായിരുന്നു. അതൊരു മത്സ്യബന്ധന ഗ്രാമമായതിനാൽ പര മ്പരാഗത മത്സ്യ തൊഴിലാളികളുടെ ആവാസ വ്യവസ്ഥ കൂടിയായിരുന്നു. എങ്കിലും ഇന്ത്യയുടെ അഭിമാന പദ്ധതി എന്ന നിലയിൽ ഈ പ്രദേശം വിട്ടുകൊടുക്കാൻ അവർ തയ്യാറായി. 242.811 ഹെക്ടർ ( 600 ഏക്കർ ) ഭൂമിയും സെൻറ് മേരീസ് മഗ്ദലന പള്ളിയും അവർ വിട്ടുകൊടുത്തു. ഈ പള്ളിയുടെ അൾത്താരയിലിരുന്നാണ് ബഹിരാകാശശാസ്ത്രജ്ഞന്മാർ  രാജ്യത്തിൻറെ ആദ്യത്തെ റോക്കറ്റ് ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചത്. അന്ന് പ്രദേശം വിട്ട് ഇറങ്ങിപ്പോയത് 183 കുടുംബങ്ങളാണ്. ഡോ. വിക്രം സാരാഭായി തന്റെ സഹപ്രവർത്തകരായ ഡോ. എപിജെ അബ്ദുൾകലാം അടക്കമുള്ള ശാസ്ത്രജ്ഞർക്കൊപ്പം തുമ്പയിൽ താമസിച്ചിരുന്ന ലത്തീൻ കത്തോലിക്കാ ബിഷപ്പായ പീറ്റർ ബർണാഡ് പെരേരയെ സന്ദർശിച്ചു. 

അടുത്ത ഞായറാഴ്ച സെൻറ് മേരീസ് മഗ്ദലന പള്ളി നടത്തിയ കുർബാനക്കിടെ ബിഷപ്പ് ശാസ്ത്രജ്ഞരുടെ ആവശ്യവും അതിന്റെ പ്രാധാന്യവും ഇടവകജനങ്ങളോട് വിശദീകരിച്ചു. 600 ഏക്കർ ഭൂമിയും പള്ളിക്കെട്ടിടവും അവർ വിട്ടുകൊടുത്തു. ആ പള്ളിയുടെ അൾത്താരയിലിരുന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞർ രാജ്യത്തിന്റെ ആദ്യ റോക്കറ്റ് ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചത് . അന്ന് പ്രദേശം വിട്ടിറങ്ങിയത് 183 കുടുംബങ്ങളാണ് . 

സമാന രീതിയിൽ മത്സ്യത്തൊഴിലാളികൾ ഭൂമി വിട്ടുകൊടുത്തത് കൊണ്ടാണ് അന്താരാഷ്ട്ര വിമാനത്താവളവും ബ്രഹ്മോസ് എയ്റോ സ്പേസ് സെന്ററും ടൈറ്റാനിയവും മറ്റു അഭിമാന പദ്ധതികളും തിരുവനന്തപുരത്ത് സ്ഥാപിക്കാനായത് . 

പതിറ്റാണ്ടുകൾ പഴക്കമുള്ള, മുൻ രാഷ്ട്രപതി അബ് ദുൽ കലാം തന്റെ ആത്മകഥയിൽ വിവരിച്ചിട്ടുള്ള ഈ സംഭവം ഇവിടെ വീണ്ടും എടുത്തെഴുതാൻ ഒരു കാരണമുണ്ട് . രാജ്യത്തിനുവേണ്ടി കിടപ്പാടവും തൊ ഴിലിടവും വിട്ടുകൊടുത്ത, 2018 ലെ പ്രളയക്കാലത്ത് സ്വജീവൻ അവഗണിച്ച് സഹജീവികളെ രക്ഷിച്ച് സംസ് ഥാന മുഖ്യമന്ത്രിയിൽ നിന്ന് ‘കേരളത്തിന്റെ സൈന്യം’ എന്ന വിശേഷണം നേടിയ മനുഷ്യരെ, തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ ഭരണകൂടവും അവരുടെ പടയാളികളും ഇ പ്പോൾ വിളിക്കുന്നത് വികസനാവിരുദ്ധ രെന്നും വിദേശ ചാരപ്പണിക്കാരെന്നുമൊക്കെയാണ് . കേരളത്തിന്റെ അസ്ഥിവാരമിളക്കി കെ- റെയിൽ പദ്ധതിക്ക് കല്ലിടുന്നതിനെ ചെറുത്തവരെ ‘തീവ്രവാദി’ ചാപ്പ കുത്തി ഒറ്റ പ്പെടുത്താൻ നോക്കിയ അതേ കുടിലതന്ത്രം. ഈ മനുഷ്യർ ചെയ്ത തെറ്റെന്തെന്നല്ലേ ? ലോക സമ്പന്നരിൽ നാലാം സ്ഥാനക്കാരനായ, കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന നേതാക്കളുടെ ഉറ്റ ചങ്ങാതിയായ ഗൗതം അദാനിയുടെ കമ്പനി നടത്തുന്ന വാണിജ്യ തുറമുഖ നിർമാണം മണ്ണിനും മനുഷ്യർക്കും വരുത്തിവെക്കുന്ന നാശത്തെക്കുറിച്ച് വിളിച്ചുപറഞ്ഞു. തങ്ങളുടെ എല്ലാമായ കടലും തീരവും ഇവ്വിധം നശിപ്പിക്കപ്പെട്ടാൽ അത് കേരളത്തിന്റെ തന്നെ നാശത്തിനാകും വഴിവെക്കുക യെന്ന് മുന്നറിയിപ്പ് നൽകുകയും അതിനെ ചെറുക്കാൻ സമരവുമായി മുന്നിട്ടിറങ്ങുകയും ചെയ് തു. 

നാശം വിതക്കുന്ന അദാനി തുറമുഖ നിർമാണം അടിയന്തരമായി നിറുത്തിവെക്കുക, തുറമുഖ നിർമാണത്തിന്റെ ഫലമായി വീടുകൾ നഷ്ടമായവർക് ആനുപാതിക നഷ്ടപരിഹാരം നൽകുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങളായ കടപ്പുറം വീണ്ടെടുക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുമായി ലോകപരിസ് ഥിതി ദിനമായ ജൂൺ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിന് മുന്നിൽ അനിശ് ചിതകാല സത്യാഗ്രഹവുമായാണ് അവർ സമരമാരംഭിച്ചത് . അത് ഇപ്പോഴും തുടരുന്നു. ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിനുമുന്നിൽ പ്രതിഷേധം നടത്തിയപ്പോഴാണ് സംഭവം നാടറിയുന്നത് . ആഗസ്റ്റ് 16 മുതൽ വിഴിഞ്ഞം മുല്ലൂർ ബീച്ചിലുള്ള പദ്ധതി പ്രദേശത്ത് രാപ്പകൽ സമരം ആരംഭിച്ചതോ ടെ ഈ ചെറുത്തുനിൽപ്പിനെ ഏതുവിധേനയും പൊളിക്കുകയെന്ന അജണ്ടയുമായി മത്സ്യത്തൊഴിലാളികൾക്കെതിരെ വ്യാപക കള്ളക്കഥകളാണ് കൊളുത്തിവിടപ്പെടുന്നത് . സമരക്കാർ ശ്രീലങ്കയിൽനിന്ന് പണംവാങ്ങിയെന്നും ചൈനയിൽനിന്ന് ഈ സമരം അദാനി തന്നെ സ് പോൺസർ ചെയ്യുന്നതാണെന്നും ഗൂഡാലോചന സിദ്ധാന്തങ്ങൾ പലവഴിയിൽ പ്രചരിപ്പിക്കപെപടുന്നു. സമരം മുൻകൂട്ടി തയാറാക്കി യതാണന്നും പുറത്തുനിന്ന് വന്നവരാണ് സമരം ചെയ്യുന്നതെന്നും തുറമുഖ നിർമാണംമൂലം തീരത്തിനു കേടുപറ്റിയിട്ടില്ലെന്നുമാണ് ഒരുകാലത്ത് നൂറുകണക്കിന് സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് . 

അല്ലെങ്കിൽ തന്നെ ആദിവാസികളും ന്യൂനപക്ഷങ്ങളും കർഷകതൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉൾ പ്പെടെയുള്ള ദുർബല സമൂഹങ്ങൾ നിലനിൽപ്പിനായി നടത്തിയ ഏതെങ്കിലുമൊരു പോരാട്ടത്തെയെങ്കിലും ഗൂഢാലോചന സിദ്ധാന്തക്കാർ വെറുതെവിട്ടിട്ടുണ്ടോ? 

ജീവൻ പണയം വെച്ച് പ്രളയരക്ഷാപ്രവർത്തനം നടത്തിയതിന് സർക്കാർ വെച്ചുനീട്ടിയ പ്രതിഫലംപോലും തിരസ്കരിച്ച ആ മനുഷ്യർക്കെതിരെ ‘പണം വാങ്ങി സമരം ചെയ്യുന്നവർ’ എന്ന അടിസ് ഥാനരഹിത ആരോപണം ഉന്നയിക്കുമ്പോൾ അവർക്ക് പറയാനുള്ളത് ഇതാണ് - ‘‘ കടലും തീരവും കഴിഞ്ഞേ ഞങ്ങൾക്ക് എന്തുമുള്ളൂ. അത് നശിപ്പിക്കാൻ ഏതു മന്ത്രി വന്നാലും, എത്ര വലിയ മുതലാളി വന്നാലും ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾക്ക് ആരോഗ്യവും അന്തസ്സും നൽകിയ കടലില്ലാതെ ഞങ്ങളെങ്ങനെ ജീവിക്കും? ഞങ്ങളെന്തിന് ജീവിക്കണം?’’

ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ സന്നദ്ധമാകുന്നില്ലെങ്കിൽ ഓണം വാരാഘോഷ വേളയിൽ വള്ളങ്ങളുമായി മുഖ്യമന്ത്രിയുടെ വസതി വളയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അവരിപ്പോൾ. 

തുടരും

part 2 - മുഖ്യമന്ത്രിയുടെ പശുവിൻ്റെ വിലപോലുമില്ലേ മത്സ്യത്തൊഴിലാളിയുടെ ജീവന് ?

While hunting Kerala's 'army'

Vizhinjam: Coast on Fire - Series 1
August 29, 2022

Kerala fishermen who have been struggling against the wind and torrential rains face another challenge today. It is alleged that Vizhinjam port construction will endanger the coastal environment. Government officials, politicians, and even the media are in opposition to fishermen because Adani Group, the largest corporate group in the country, is responsible for the problem. However, this does not detract from their enthusiasm. From India's scorching shores, 'Madhyamam' investigates the dynamics of this struggle.
In the early 1960s, Dr Vikram Sarabhai, the father of Indian space science, visited Peter Bernard Perera, the Latin Catholic bishop of Thumpa, with his colleagues, including Dr APJ Abddul Kalam. Thumpa is located near the earth's magnetic line, making it an ideal location for a rocket launch centre. The purpose of the visit was to discuss a potential launch centre. It was also to convince the people of the importance of giving up land for the country's needs.
Due to its proximity to the Earth's magnetic field, the fishing village of Thumpa played an important role in the rocket launch. As a fishing village, it was also home to traditional fishermen. Nevertheless, they were prepared to give up the project as an expression of pride for India.
During the Mass at St. Mary Magdalene Church on the following Sunday, the bishop explained the importance of scientists to the parishioners. They donated 600 acres of land as well as a church building. At the altar of that church, astronauts assembled the country's first rocket parts. On that day, 183 families left the area.
Furthermore, the land given away by the fishermen enabled the international airport, Brahmos Aero Space Center, Titanium and other prestigious projects to be constructed in Thiruvananthapuram.
This decades-old incident, recounted in the autobiography of former President Abdul Kalam, deserves recollection.
The fishermen community of Thiruvananthapuram, who gave up their homes and jobs for the sake of the country, sacrificed their lives to save their fellow human beings during the 2018 floods and received the title of 'Army of Kerala' from the Chief Minister of the state. Government officials are now calling the activists anti-development and foreign agents.
This is the same shack strategy used to isolate protesters against Kerala's K-rail project by labelling them, terrorists. Are conspiracy theorists dismissing any struggle for survival by vulnerable populations, such as tribal members, minorities, agricultural workers, and fishermen?
Could you please explain what these people did wrong? Fishermen have expressed their opposition to the construction of the port, which is being constructed by the company of Gautam Adani, the world's fourth richest man and a close friend of both central and state officials. It damaged soil and people, according to fishermen. As a result, they warned that if all their seas and coasts were destroyed, Kerala itself would be destroyed.
Despite the risk to their lives, these fishermen refused to accept even the government's reward for performing flood rescue operations. These individuals are the targets of conspiracy theories that accuse them of being 'thugs for money'. According to the fishermen, "The only thing that matters to us is the sea and the coast. We will not allow any minister or big boss to destroy it. How can we live without the sea that gives us health and dignity? Why should we live?"
As a result, they have announced that if the government refuses to accept the demands, boats will surround the Chief Minister's residence during Onam week.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...