2012, മേയ് 3, വ്യാഴാഴ്‌ച

ബലരാമനോ ബലം , ആശുപത്രി മാനേജ്മെന്റുകള്‍ക്കോ ?


ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

നഴ്സുമാര്‍ വീണ്ടും വാര്‍ത്തയില്‍ . നുഴ്സുമാര്‍ക്കും അവരുടെ ദുരിതങ്ങള്‍ കണ്ട്‌ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍ക്കും മനം കുളിര്‍പ്പിക്കുന്ന റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം ബലരാമന്‍ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്  സമ്മതിക്കില്ലെന്നു  ആശുപത്രി മാനേജ്മെന്റുകള്‍ ഘോര ഘോരം പ്രഖ്യാപിച്ചു കഴിഞ്ഞു.  സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക്  വഴങ്ങില്ലെന്ന് പ്രതീക്ഷിക്കാം.


പ്രസക്ത ഭാഗങ്ങള്‍
**********************
*ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 12,900 രൂപ
*എട്ടു മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ബന്ധമാക്കണം
*ശമ്പളം എല്ലാ മാസവും അഞ്ചിനു മുന്‍പു ബാങ്ക് വഴി നല്‍കണം
*ബോണ്ട് സമ്പ്രദായം നിയമവിരുദ്ധമാക്കാന്‍ നിര്‍ദേശം.
*സര്‍ട്ടിഫിക്കറ്റ്  തടഞ്ഞുവയ്ക്കല്‍, ഡിപ്പോസിറ്റ് വാങ്ങല്‍, റജിസ്റ്റേഡ് നഴ്സുമാരെ ട്രെയിനികളായി നിയമിക്കല്‍ എന്നിവ നിര്‍ത്തലാക്കണം.
*സര്‍ക്കാര്‍ മേഖലയിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ആയിരം രൂപ മാത്രം കുറവോടെ  സ്വകാര്യ മേഖലയില്‍ ശുപാര്‍ശ
*വാര്‍ഷിക ഇന്‍ക്രിമെന്‍്റ് 250 രൂപ. 
*മൂന്നുവര്‍ഷം സര്‍വീസുള്ള സീനിയര്‍ സ്റ്റാഫ് നഴ്സുമാര്‍ക്കു 13,650 രൂപ അടിസ്ഥാന ശമ്പളം. ഇവരുടെ ഇന്‍ക്രിമെന്‍്റ് 300 രൂപ.
*15,150 രൂപയാണു ഹെഡ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളമായി നിര്‍ദേശിക്കുന്നത്. ഇന്‍ക്രിമെന്‍്റ് 350 രൂപയും.
*മറ്റു ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും ബ്രാക്കറ്റില്‍ ഇന്‍ക്രിമെന്‍്റും:  ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് - 17740 (400),  നഴ്സിങ് സൂപ്രണ്ട് 19740 (450), നഴ്സിങ് ഓഫിസര്‍ - 21360 (500).
*വീട്ടുവാടക, സിറ്റി കോംപന്‍സേറ്ററി അലവന്‍സ് എന്നിവ ആശുപത്രി നില്‍ക്കുന്ന സ്ഥലത്തിനനുസരിച്ചു സര്‍ക്കാര്‍ നിശ്ചയിക്കണം.
*വര്‍ഷം ആയിരം രൂപ യൂണിഫോം അലവന്‍സും  15,000 രൂപവരെ അടിസ്ഥാന ശമ്പളം വാങ്ങുന്നവര്‍ക്ക് ഒരുമാസ ശമ്പളം ബോണസും നല്‍കണം. 500 രൂപ സ്പെഷല്‍/ റിസ്ക് അലവന്‍സ്, ദിവസം 50 രൂപ നൈറ്റ് അലവന്‍സ്, മണിക്കൂറിനു 150 രൂപ ഓവര്‍ടൈം അലവന്‍സ്
*12 കാഷ്വല്‍ ലീവ്, 12 വാര്‍ഷികാവധി, 12 മെഡിക്കല്‍ ലീവ്, 13 പൊതു അവധി ദിവസങ്ങള്‍ എന്നിവയും ബാധകമാണ്. അധിക ജോലിക്കു പകരം അവധിയോ മറ്റ് ആനുകൂല്യമോ നല്‍കണം.  ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി പാടില്ളെന്നതു കര്‍ശനമായി പാലിക്കണം.  നഴ്സിങ് അധ്യാപകര്‍, പാരാമെഡിക്കല്‍, മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ കാര്യം  പ്രത്യേകം പരിഗണിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. 


*ചില സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ക്കു ശരീരികവും മാനസികവും സാമൂഹികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നു
*നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ അടക്കം ഒളിക്യാമറ സ്ഥാപിച്ചതായി പരിശോധനയില്‍ കണ്ടത്തെി.
*രാത്രി ഷിഫ്റ്റ് ഉള്‍പ്പെടെ തുടര്‍ച്ചയായി 15 മണിക്കൂര്‍ വരെ നഴ്സുമാര്‍ക്കു ജോലി ചെയ്യേണ്ടി വരുന്നു.
*രോഗി-നഴ്സ് അനുപാതം പാലിക്കപ്പെടുന്നില്ല. 
*പ്രസവാവധി നിഷേധിക്കുന്നതിനായി ജോലിയില്‍ നിന്ന് ഒഴിവാക്കുന്നുണ്ടെന്നും  പരാതി ലഭിച്ചു.

8 അഭിപ്രായങ്ങൾ:

  1. ഡോ. അജയ് ബി2012, മേയ് 3 2:33 AM

    ഇക്കാര്യത്തിൽ സർക്കാർ മാനേജുമെന്റുകൾക്ക് വഴങ്ങാൻ പാടില്ലതന്നെ.

    വളരെ ഗുരുതരമായ മറ്റൊരാക്ഷേപം നഴ്സുമാരെ വിവാഹം കഴിക്കാതിരിക്കാൻ മാനേജുമെന്റുകൾനിർബന്ധിക്കുന്നു എന്നതാണ്. വിവാഹം കഴിക്കുന്നവരെ പിരിച്ചു വിടുന്ന സമ്പ്രദായവും ഇല്ലാതാക്കപ്പെടേണ്ടതു തന്നെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Etinu oru parudi varai Dr. marum koottu nilkkunnu. IMA should strongly involve in this issues. Dont take double stand.

      ഇല്ലാതാക്കൂ
  2. മാന്യമായ ശംബളം നല്കി നര്‍സ് മാരെ ജോലി ചെയ്യിപ്പിക്കാന്‍ പറ്റാത്ത ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അടച്ചു പൂട്ടട്ടെ. മരിച്ച രോഗികളേ രണ്ടു ദിവസം കൂടി വെന്റിലേറ്റര്‍ ഇല്‍ ഇട്ടു രണ്ടു ദിവസത്തെ അധിക വാടക വാങ്ങുന്ന മനുഷ്യത്വം നശിച്ച, ശവങ്ങളോട് പോലും കരുണ കാണിക്കാത്ത ആശുപത്രി മാനേജ്മെന്‍റ് നര്‍സ് മാരോട് കരുണ കാണിക്കാന്‍ വൈമുഖ്യം കാണിക്കില്ല എന്നു കരുതാം..

    മറുപടിഇല്ലാതാക്കൂ
  3. itz our nurse ryt to get good salary according to our job..not by the sympathy of hospital management..

    മറുപടിഇല്ലാതാക്കൂ
  4. ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും നല്ല ഫലിതങ്ങളില്‍ ഒന്നാണ് ഈ റിപ്പോര്‍ട്ട്. ഏറ്റവും നല്ല നടക്കാത്ത സ്വപ്നങ്ങളാണ് ഇതില്‍ നിറയെ.. സ്വകാര്യ മുതലാളി മാരുടെ മുന്‍പില്‍ മുട്ടില്‍ ഇഴയുന്ന സര്‍ക്കാര്‍ എന്ത് ചെയ്യാന്‍??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Sarkkarintai piduppukedanu etinu karanam. Irrespective of any party / cast, Balaraman's report is not going to impliment.

      ഇല്ലാതാക്കൂ
  5. തീര്‍ച്ചയായും നെഴ്സുമാര്ക് ഈ വേതന വ്യവസ്ഥ അനുസരിച്ച് ശമ്പളം കൊടുക്കണം. എന്നാല്‍ ആശുപത്രി മാനേജുമെന്റുകള്‍ പാവപെട്ട രോഗികളുടെ കയ്യില്‍ നിന്നാകും ഇത്രയും തുകയും ഈടാക്കുക. ഇപ്പോള്‍ കൊടുക്കുന്ന OP ചാര്‍ജ് 100 രൂപ ആണെങ്കില്‍ അത് 200 രൂപ ആക്കും. ഒരു ഹാര്‍ട്ട്‌ operation - നു ഒരു മൂന്ന് ലക്ഷം രൂപയാണെങ്കില്‍ അത് ആര് ലക്ഷമാകും. മാത്രവുമല്ല ഇപ്പോളുള്ള നേഴ്സുമാരുടെ സേവനം നേര്‍ പകുതിയായി ചുരുക്കും. ഇവിടെയെല്ലാം രോഗികളാണ് കഷ്ടത അനുഭവിക്കാന്‍ പോകുന്നത്. ഇന്ന് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നേഴ്സുമാരുടെ സേവനം വളരെ കുറവാണു. എന്തായാലും വേതന വര്ധവിനുള്ള കമ്മീഷന്‍ ഇതുപോലുള്ള കാര്യങ്ങള്‍ക് കൂടി ഒരു പരിഹാരം കണ്ടെത്തിയിരുന്നെങ്കില്‍ പാവം രോഗികള്‍ക്ക് കൂടി ഇത് പ്രയോജന പെട്ടെനെ.

    മറുപടിഇല്ലാതാക്കൂ
  6. sasikalamasserykaumudi@gmail.com2012, മേയ് 12 4:59 AM

    nyayamaya vethanam nursumarkke nalkendathanu, sadarana jolikale apekshiche valare bhudhimutte anubhavikkunnavaranivar,,,,,

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...