2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

കേരളത്തില്‍ എണ്ണക്കിണറുകള്‍ !!

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക 

സമ്പ്രതി വാർത്താഹ ശ്രൂയന്താം 
പ്രവാചകാഹ മന്മോഹാനനന്ദ സാഗരാ
 കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളില്‍  എണ്ണക്കിണറുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങിയേക്കും. ഇതിനായി കാട്ടിലും നാട്ടിലും കടലിലും വന്‍ കു ഴികളെടുത്തു  തുടങ്ങണമെന്ന്   മന്ത്രിപുംഗവന്‍ ആവശ്യപ്പെട്ടു. എണ്ണ രൂപപ്പെടുന്നതിന് ആവശ്യമായ ഫോസിലുകള്‍ സൃഷ്ടിക്കാന്‍ തക്ക മരങ്ങളും മൃഗാവശിഷ്ടങ്ങളും    നിക്ഷേപിക്കുന്നതിനായി ആവശ്യം പോലെ ഇരു വിഭവങ്ങളും വളര്‍ത്താന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.  ഇത് വഴി രാജ്യത്തിന് ആവശ്യമായ ഇന്ധനം ഇവിടെ തന്നെ ഉത്പാദിപ്പിക്കമെന്നും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പാചക വാതകവും വാഹന ഇന്ധനവും വിദേശങ്ങളില്‍ നിന്നാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. മൃഗാവശിഷ്ട്ങ്ങള്‍  ലഭ്യമാകാത്ത  പക്ഷം താല്‍ക്കാലിക ക്രമീകരണ മെന്ന നിലയില്‍ ആവശ്യമില്ലാത്ത മനുഷ്യരെയും നിക്ഷേപിക്കാം. ഇത് ഒരു പരിധി വരെ രാജ്യത്തു വര്‍ദ്ധിക്കുന്ന ജനസംഖ്യ യെ  നിയന്ത്രിക്കാന്‍ സഹായിക്കും.  . ജനസംഖ്യ കുറയുന്നതോടെ ഇന്ധനത്തിന്‍റെ  വിതരണം  കാര്യക്ഷമമാക്കാനും  സാധിക്കും.  പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് എണ്ണക്കിണറില്‍  നിന്നും ഇന്ധനം കോരിയെടുക്കുന്നതിനു കപ്പിയും കയറും  തൊട്ടിയും സൌജന്യ നിരക്കില്‍ ലഭ്യമാക്കും .ആവശ്യം കഴിഞ്ഞുള്ള ഇന്ധനം കയറ്റുമതി ചെയ്യാന്‍ പദ്ധതി തയാറായി വരുന്നുണ്ടെന്നും ഇന്ദ്രപ്രസ്ഥ വൃത്തങ്ങള്‍  വ്യക്തമാക്കി. 




പ്രചോദനം -
 ‘വിറകിന് പറ്റിയ മരങ്ങള്‍ കൂടുതലായി നട്ടുപിടിപ്പിക്കണമെന്ന് 
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. 
പിന്‍ കുറിപ്പ്-   നാട്ടിന്‍പുറങ്ങളില്‍ പാചകവാതക സിലിണ്ടര്‍ വിതരണം കാര്യക്ഷമമായി നടപ്പാക്കാന്‍ സമയമെടുക്കുമെന്നുള്ള അദ്ദേഹത്തിന്‍റെ കണ്ടെത്തലും  അതിനുള്ള പ്രതിവിധി  നിര്‍ദ്ദേശവും  കണക്കിലെടുത്ത് തയ്യാറാക്കിയ പദ്ധതിക്ക് കേരളത്തില്‍ കുടുംബ ശ്രീ  അംഗങ്ങളെ ചുമതലപ്പെടുത്താം .


വാര്‍ത്ത  വായിക്കാം 





1 അഭിപ്രായം:

  1. Govt. should not be expected to provide blanket subsidies that are huge financial burdens and unsustainable in the long term at the expense of more essential ones like investment in education and health care. Some subsidies are to be provided to the poor for ensuring a descent living condition. This can only be sustained by targeted subsidies as the one that the govt. seems to be pursuing. The subsidised LPG limited to 6 cyl (which would be sufficient for the economically lower strata as indicated by studies) and removal of subsidies for flats with common LPG distribution (used by economically well off sections) should be seen in this light.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...