2013, ഫെബ്രുവരി 10, ഞായറാഴ്‌ച

പാഠം ഒന്ന് -ബീജം അയക്കല്‍



പാഠം ഒന്ന് 
ബീജം അയക്കല്‍ ഞാന്‍ ഡോ രജിത് കുമാര്‍ .ഞാന്‍   ബയോളജി മെഡിക്കല്‍ സയന്‍സ് ടീച്ചര്‍,
ഞാന്‍ ഉള്‍പ്പെടുന്ന പുരുഷ വര്‍ഗത്തിന് ജസ്റ്റ്‌ പത്തു മിനിറ്റ് മാത്രം മതി ,
സ്പേം എന്ന് പറയുന്നത് പെണ്‍കുട്ടിയുടെ യൂട്ടറസിലേക്ക് അയക്കാന്‍. . .പത്തു മിനിറ്റ് മാത്രം മതി
 പിന്നെ പത്തു മാസക്കാലം കുഞ്ഞു വളരേണ്ടത് അമ്മ എന്ന സ്ത്രീയുടെ, പെണ്‍കുട്ടിയുടെ ഗര്‍ഭത്തിലാണ് .
 സ്ത്രീ അടങ്ങിയോതുങ്ങി  നടക്കണം
  പയ്യന്‍ ഇവിടെ നിന്ന് ചാടുന്നതിനു അപ്പുറമായിട്ടു എനിക്കും ചാടണം  എന്ന് തോന്നിയാല്‍ , നീ , ആണ്‍കുട്ടികള്‍ ഈ പടികള്‍ ചാടിയിരങ്ങുന്നത് പോലെ ചാടിയിറങ്ങിയാലുണ്ടല്ലോ , ഒന്ന് സ്ലിപ് ചെയ്തു നിന്റെ ബാക്ക്  ബോണ്‍ ഇടിച്ചു വീണാല്‍ , നിന്റെ യൂട്ടറസ്‌ സ്ലിപ് ചെയ്തു പോകും . അതിനു കഴിഞ്ഞാല്‍ നീ ത്രീ ടു ഫൈവ് ലാക്‌  ക്രെടന്‍സിനും മറ്റു സ്ഥലത്തും കൊടുക്കേണ്ടി വരും.. യൂട്ടറസ് നേരെയാക്കാന്‍…നിനക്കു കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍…. ഇല്ലെങ്കില്‍ കൊഴപ്പല്ലാട്ടോ…”
വീഡിയോ ക്ലാസിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക 

സാരാംശം -
 പത്തു മിനിറ്റ് കിട്ടിയാല്‍ പുരുഷ വര്‍ഗം മുന്നില്‍ വരുന്ന യൂട്ടറസ്‌ ജീവികള്‍ ആയ  പെണ്ണിന്റെ ഗര്‍ഭപാത്രത്തില്‍ ബീജം അയക്കുന്നവനാണ്


പാഠം രണ്ട്
ഭര്‍ത്താവിനെ വളയ്ക്കാനുള്ള വഴികള്‍ 

ശാലീനസുന്ദരികള്‍ക്കേ ഭര്‍ത്താവിന്റെ ബഹുമാനം പിടിച്ചുപറ്റാന്‍ കഴിയൂ. മേക്കപ്പ് ഒലിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ സ്‌നേഹവും ഇല്ലാതാവും. മിടുക്കരായ ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വേഗം വളയുന്നവരാണു പെണ്‍കുട്ടികള്‍.  കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ യാത്രയില്‍ കണ്ട  ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെക്കാളും പാവങ്ങളായിരുന്നു .മാനംമര്യാദയ്ക്കു വസ്ത്രധാരണം നടത്തിയാല്‍ പീഡനമുണ്ടാവില്ല


സാരാംശം- ആണ്‍കുട്ടികള്‍ മിടുക്കര്‍ ആണെങ്കില്‍ ഏതു പെണ്ണിനെയും വളക്കാം
പെണ്‍കുട്ടികള്‍ എപ്പോഴും മേയ്ക് അപ് ഇടണം

പാഠം മൂന്ന്
ജീന്‍സ്‌

പെണ്‍കുട്ടികളെന്തിനാണു ജീന്‍സ് ധരിക്കുന്നത്?
ആണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതു കൊണ്ടു കേരളത്തില്‍ വന്ധ്യതാ ക്ലിനിക്കുകള്‍ വര്‍ധിക്കുന്നു.

സാരാംശം -  ജനസംഖ്യ നിയന്ത്രണത്തിന് ജീന്‍സ്‌ ഉപകരിക്കും

പാഠം നാല്
പ്രേമം 

വിദ്യാലയങ്ങളില്‍ ഇന്നു പ്രേമവും ലൈനടിയുമാണ് നടക്കുന്നത് -
മൊബൈല്‍ഫോണാണ് ഏറ്റവും വലിയ പ്രശ്‌നക്കാരന്‍. . തൊട്ടടുത്തിരിക്കുന്നവന് എന്തു മെസേജ് അയയ്ക്കണം,,ഏതു ക്ലാസ് കട്ട് ചെയ്യണം എന്നാണു കുട്ടികള്‍ ചിന്തിക്കുന്നത്.
പ്രേമിക്കാതിരുന്നാല്‍ സമയമാകുമ്പോള്‍ ദൈവം നമുക്കു പറ്റിയ ഇണയെത്തരും.
തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും അധ്യാപകരോടും മാതാപിതാക്കളോടു നുണ പറയുന്നു.
അധ്യാപകരെക്കാള്‍ വലിയവരാണു തങ്ങളെന്നാണു കുട്ടികളുടെ വിചാരം.
ക്ലാസില്‍ അടങ്ങിയൊതുങ്ങിയിരുന്നു പഠിക്കുന്നവരേ ഭാവിയില്‍ വലിയ സ്ഥാനങ്ങളിലെത്തൂ.
വിശദീകരണം കാണാം     

സാരാംശം- പ്രേമം കൊടും പാപം - പ്രേമിക്കുന്നവര്‍ പാപികള്‍- , പ്രേമിക്കുന്നവന് നല്ല ഇണയെ കിട്ടാന്‍ അര്‍ഹതയും അവകാശവും ഇല്ല.
________________________________________________________________________

ഒച്ചപ്പാടിനു പറയാനുള്ളത്- ഇങ്ങനെ പറയുന്നതും അദ്ദേഹത്തിന് ഒരു തരം 'സുഖം' ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അതിനെ എതിര്‍ത്ത ആര്യക്ക്‌ അഭിനന്ദനങ്ങള്‍ ! ആര്യ, കൂവിയത് ഒരു തരത്തില്‍ മുഖത്തടിക്കുന്നതിനു തുല്യം തന്നെയാണ് .

ആര്യയുടെ ജീനിനെ കുറിച്ചും ഡി എന്‍ എ യെ കുറിച്ചും പരിഹസിച്ച , ഹേ, മനുഷ്യാ..തന്റെ ജീന്‍ ആദ്യം ഒന്ന് പരിശോധിക്കുന്നത്  നല്ലതാണ്
_______________________________________________________________________________

പോസ്റ്റിനാധാരം  -സ്ത്രീകള്‍ക്കെതിരെയായ അക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടത്തിയ  'മൂല്യബോധനയാത്രയുടെ സമാപനച്ചടങ്ങില്‍ സ്റ്റുഡന്റ്‌സ് പൊലീസ് സംസ്ഥാന പരിശീലകന്റെ വാക്കുകള്‍
വീഡിയോ മുഴുവന്‍ കണ്ടപ്പോള്‍ ട്രിവാണ്ട്രം ലോഡ്ജ് എന്ന സിനിമയിലെ പാട് കിഴവനും കാമശാസ്ത്ര വിദഗ്ദന്‍ എന്ന് മേനി നടിച്ച് ഉപദേശം കൊടുക്കുകയും ചെയ്യുന്ന ആ കഥാപാത്രത്തെ ഓര്മ വരുന്നു 

5 അഭിപ്രായങ്ങൾ:

  1. ജീനിന്റെ കുഴപ്പം ബാധിച്ച ഒരു പാവം താടിക്കാരന്‍...ആ താടിയിലൊന്നു തീ കൊളുത്തിവിട്ടാല്‍ എല്ലാം ശരിയായിക്കൊള്ളും...

    മറുപടിഇല്ലാതാക്കൂ
  2. ഫേസ് ബുക്കില്‍ കുറേപ്പേര്‍ ലൈക്കും കമന്‍റും തരും, നമ്മള്‍ വലിയ അറിവുള്ളയാള്‍ ആണെന്ന് മറ്റുള്ളവര്‍ വിചാരിക്കും എന്നൊക്കെ കുറേപ്പേര്‍ വിചാരിച്ചു വച്ചിരിക്കുന്നു. അതാണീ പോസ്റ്റിനടിസ്ഥാനം.ഞാന്‍ ശ്രീ.രജിത്കുമാറിന്‍റെ പ്രഭാഷണം (നാല് മണിക്കൂര്‍ ട്രെയിനിംഗ്) എന്‍റെ മകളോടും അനന്തിരവളോടുമോപ്പം മുഹമ്മ കെ. ഇ. കാര്‍മല്‍ സെന്‍ട്രല്‍ സ്കൂളില്‍ പങ്കെടുത്തതാണ്. ഇന്നലെ വാര്‍ത്തയില്‍ പ്രക്ഷേപണം ചെയ്ത പരാമര്‍ശങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ ട്രെയിനിംഗില്‍ ഞാനും കേട്ടതാണ്. എന്നോടൊപ്പം ഒട്ടനവധി രക്ഷകര്‍ത്താക്കളും ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്‌ ടു വരെയുള്ള ഇരുനൂറോളം കുട്ടികളും ഈ ക്ലാസ്സില്‍ പങ്കെടുത്തിരുന്നു. ഞങ്ങളും ഈ സമൂഹത്തില്‍ ജീവിക്കുന്നവരാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കുട്ടികളുടെ മൂല്യം വര്‍ദ്ധിക്കാനുള്ള ഒട്ടനവധി മാനസിക സമീപനങ്ങള്‍ ഉള്‍പ്പെടുത്തി , ആധുനികലോകത്ത് മൊബൈലിന്‍റെയും ദൃശ്യമാധ്യമങ്ങളുടെ ദുസ്വാധീനത്തെയും വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്. ഒന്നറിയുക, ഒട്ടേറെ സിനിമാതാരങ്ങളുടെ ഫാനുകള്‍ആയും, സ്വന്തം മാതാപിതാക്കളേക്കാള്‍ കൂടുതല്‍ ഇഷ്ട്ടത്തോടെ കൂട്ടുകാരോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന കുട്ടികളെയും, മനോനില അദ്ദേഹത്തിന്റെ വാക്കുകളിലൂടെ രജിത്കുമാര്‍ കുട്ടികളെക്കൊണ്ട് സമ്മതിപ്പിച്ച ശേഷമാണ് ഈ ചിന്തകള്‍ തെറ്റാണെന്ന ധാരണ അവരുടെ മനോനിലയില്‍ പുന സൃഷ്ട്ടിക്കുന്നത്. ഇതെല്ലാം മാറി, സ്വന്തം അച്ഛനെയും അമ്മയെയും വീടിനെയും സ്നേഹിക്കുന്ന നല്ലകുട്ടികളായി നമ്മുടെ മക്കള്‍ മാറുന്നതിന്ഒരു രൂപ പോലും ഫീസ്‌ വാങ്ങാതെ ഒരാള്‍ തയ്യാറായാലും അതിനെ വിമര്‍ശിക്കാനും കുറേപ്പേര്‍ ഇറങ്ങും. അയ്യേ.... ഇതെന്തൊരു മനുഷ്യര്‍. കാര്യമറിയാതെ എന്തേലും കേട്ടാലുടന്‍ ഇറങ്ങിക്കോളും. മക്കളുള്ള, മക്കളോട് സ്നേഹമുള്ള,അവര്‍ വഴിതെറ്റിപ്പോകരുതെന്നും കരുതുന്ന മാന്യന്മാരായ മാതാപിതാക്കള്‍ രജിത്കുമാറിന്‍റെ ക്ലാസ് കുട്ടികളോടൊപ്പമിരുന്ന് അറ്റന്‍ഡ് ചെയ്യണം. അല്ലാതെ നല്ലത്ചെയ്യുന്നവരെ കല്ലെടുത്തെറിയുന്ന മാന്യമല്ലാത്ത രീതിയല്ലസ്വീകരിക്കേണ്ടത്. വാല്‍കഷണം: ഇന്നലെ കൊപിച്ചിറങ്ങി പ്പോയ കുട്ടിയെ ഉടനെ ഒരു കൌണ്‍സിലിങ്ങിനു വിധേയയാക്കിയാല്‍ നന്ന്. മറ്റുള്ളവരുടെ മുന്നില്‍ ഹീറോയായി മാറാനുള്ള ഇത്തരം ശ്രമം നന്നല്ല. ബഹുമാനിക്കണ്ടവരെ ബഹുമാനിക്കാനും, വിമര്‍ശനങ്ങളെ സമചിത്തതയോടെ സ്വീകരിക്കാനും പുതിയതലമുറ പഠിക്കേണ്ടത് അത്യാവശ്യമാണ്.

    മറുപടിഇല്ലാതാക്കൂ
  3. ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും......എന്നാണ് പഴഞ്ചൊല്ല്

    പഴഞ്ചൊല്ലില്‍ പതിരില്ലയെന്നും ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  4. ഉറക്കെ കൂവാന്‍ ധൈര്യം കാണിച്ച ആര്യ മാത്രമാണിപ്പോള്‍ ഏക പ്രതീക്ഷ. കേട്ടാലറക്കുന്ന അഭിപ്രായങ്ങളും പിന്തിരിപ്പന്‍ പഴഞ്ചൊല്ലുകളും ആവര്‍ത്തിച്ച് ആ പെണ്‍കുട്ടിയെയും അവളെ പിന്തുണക്കുന്ന പെണ്‍സമൂഹത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ലജ്ജാകരം തന്നെയാണ്. ഇത്തരം പ്രസ്താവനകളെ പിന്തുണക്കാന്‍ ഇവര്‍ക്കൊക്കെ എങ്ങനെ കഴിയുന്നു??

    മറുപടിഇല്ലാതാക്കൂ
  5. ഹലോ കുട്ടികളെ ഞാനാണു നിങ്ങളുടെ പുതിയ ടീച്ചര്‍.

    പാഠം ഒന്ന്: ഈ ആണുങ്ങള്‍ എന്നുപറയുന്ന ഒറ്റ തെണ്ടിയുടെയും മൂക്കട്ട പോലത്തെ വൃത്തി കേട്ട ബീജം നിങ്ങളുടെ ഗര്‍ഭ പാത്രത്തില്‍ നേരിട്ടു സ്വീകരിക്കരുത്. ഇതിനായി കോണ്ടം ഉപയോഗിക്കുക. coitus interruptus എന്ന ടെക്നിക്കും പരിശീലിക്കുക. ആണ്‍ കുട്ടികളേക്കാള്‍ കൂടുതല്‍ ചാടുകയും ഓടുകയും ചെയ്യണം. നിങ്ങള്‍ ഒരു കാര്യത്തിലും ആണുങ്ങളെക്കാള്‍ മോശക്കാരല്ല എന്ന് ഓര്മ ഉണ്ടാകണം.നിങ്ങളുടെ ശരീരം നിങ്ങളുടെതാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ അത് ഉപയോഗിക്കാം.

    പാഠം രണ്ടു: പണക്കാരായ ആണ്‍കുട്ടികളെ മാത്രം തിരഞ്ഞെടുത്തു പ്രേമിക്കുക. അവരുടെ ഇങ്കിതമനുസരിചു പ്രവര്‍ത്തിക്കുക. അവരെ നിങ്ങളുടെ ശരീരം കാണിച്ചു സുഖിപ്പിച്ചു അടിച്ചു പൊളിച്ചു ജീവിക്കുക. ജീവിതം ഒന്നേ ഉള്ളൂ എന്നോര്‍മ വേണം.

    പാഠം മൂന്നു: നിങ്ങള്‍ ജീന്‍സോ നിങ്ങള്‍ക്കിഷ്ടപ്പെട്ട വേറെ ഏതെങ്കിലും വേഷമോ ധരിക്കുക. ഒന്നും ധരിചില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല. വല്ലവനും ഇതിനെ ചോദ്യം ചെയ്താല്‍ അവന്റെ മുഖമടച്ചു ചെരിപ്പൂരി രണ്ടെണ്ണം കൊടുക്കുക. ജീന്‍സ് ധരിച്ച പെണ്ണിനെ ബലാല്‍സംഗം ചെയ്യാന്‍ പറ്റുകയില്ല എന്ന് അമേരിക്കയിലെ ഒരു കോടതി കണ്ടു പിടിച്ചിട്ടുണ്ട്.

    പാഠം നാലു: നിങ്ങളെ പഠിക്കാനെന്നും പറഞ്ഞു വിടുന്നത് ഏതെങ്കിലും കൊള്ളാവുന്ന ഒരുത്തനെ കണ്ടു പിടിക്കാനാണ്. മൊബൈലും ഫേയ്സ്‌ ബുക്കും മറ്റും കണ്ടു പിടിച്ചിരിക്കുന്നത് തന്നെ നിങ്ങളെ പോലത്തെ പെണ്‍കുട്ടികള്‍ക്ക് പറ്റിയ ആണുങ്ങളെ വളക്കാന്‍ വേണ്ടി മാത്രമാണ്. സ്വര്‍ണത്തിന്റെ വില, സ്ത്രീധനം എന്നിവയെ കുറിച്ച് എപ്പോഴും ഓര്‍ത്തിരിക്കണം. പഠിച്ചു ജോലി വാങ്ങുക എന്നതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടുകളാണ്. നാട് ഭരിക്കുന്ന ഏതെങ്കിലും മന്ത്രി കുത്തിയിരുന്ന് പഠിചിട്ടാണോ ഉന്നത നിലയില്‍ എത്തിയത്?

    വാല്‍ക്കഷണം: കോണ്ടം എപ്പോഴും കരുതണം. വയര്‍ വീര്‍പ്പിച്ചു നടക്കരുത്.

    പ്രത്യേകം ശ്രദ്ധിക്കുക: ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്റെ മകള്‍ക്കും സഹോദരിക്കും ബാധകമല്ല. അവര്‍ അത് പോലെ എങ്ങാനും ചെയ്താല്‍ അ.കൊ.ഞാ.ചാ. (അവരെയും കൊല്ലും ഞാനും ചാകും)

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...