2012 ജനുവരി 28, ശനിയാഴ്‌ച

അയ്യമ്മേ !!! _ IMA


അയ്യമ്മേ ....ദെന്താ ഇവരൊന്നും മിണ്ടാത്തെ ന്ന് ആലോചിക്ക്യാര്‍ന്നു... ഇപ്പൊ മിണ്ടി ... ആര് ?? പാത്തിക്കിരിമാരുടെ സംഘടനയില്ലേ ?  ഐ.എം.എ !! ശരീരത്തിന്റെ രോഗം മാത്രല്ല, സമൂഹ മനസാക്ഷീടെ രോഗവും മാറണം ലോ! അതല്ലേ ആശുപത്രികള്‍ എസ്മയുടെ കീഴില്‍ കൊണ്ടുവരണം ന്ന് അവര്‍ ഇന്നലെ കോയിക്കോട്ടെ സമ്മേളനത്തില്‍ കൂടിയാലോചിച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്! എല്‍സമ്മ അല്ലാട്ടോ ..'എസ്മ " എസ്..മ' ....

2012 ജനുവരി 10, ചൊവ്വാഴ്ച

കോടതിക്കൊരു കയ്യടി! നഴ്സുമാര്‍ക്ക് പുഞ്ചിരി !



എന്താ കരുതിയത്‌? സമരം ചെയ്‌താല്‍ ജോലി കളഞ്ഞും സ്ഥലം മാറ്റിയും നുണ പ്രചാരണങ്ങള്‍ നടത്തിയും സമരം പൊളിക്കാനുള്ള നീക്കം  നടത്തി വരുന്ന എല്ലാ ആശുപത്രി മനെജ്മെന്റുകള്‍ക്കും വയറ്റത്തടി കിട്ടിയ പോലെ ഒരു കോടതി വിധി ചൊവ്വാഴ്ച പുറത്തു വന്നു! സമരം പൊളിക്കാന്‍ കോടതിയെ സമീപിച്ച അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ മാനെജ്മെന്റ് ഒടുവില്‍ ആപ്പിലായി! ആശുപത്രിയില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്‌സുമാര്‍ക്ക്‌ സമരം നടത്താന്‍ ആശുപത്രി വളപ്പില്‍ തന്നെ സ്‌ഥലം അനുവദിക്കണമെന്നാണ് ‌ ഹൈക്കോടതി നിര്‍ദ്ദേശം നിര്‍ദ്ദേശം നല്‍കിയത്  . നഴ്‌സുമാര്‍ക്ക്‌ അടിസ്‌ഥാന ശമ്പളം നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ക്ക്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കാമെന്ന നിര്‍ദ്ദേശം കൂടി ആയതോടെ മാനെജ്മെന്റ് വെട്ടിലായി!!  സത്യവാങ്‌മൂലം സത്യമല്ലെങ്കില്‍ കോടതിയലക്ഷ്യമെന്ന വാള്‍ കഴുത്തില്‍ പതിക്കും! അവനവന്‍ കുഴിച്ച കുഴിയില്‍ വീണെന്ന് പറഞ്ഞ പോലെയായി. ഇനി കുഴി കുഴിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്! എന്തായാലും നുഴ്സുമാര്‍ക്ക് ഇപ്പോഴെങ്കിലും ഒന്ന് മനസ്സ് നിറഞ്ഞു ചിരിക്കാം!!





നാഷണല്‍ മീഡിയ ഫെല്ലോഷിപ്‌ 2012 -വിഷയം- Male Prostitution

മാധ്യമം വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

 

'(രാജ്യത്ത് വര്‍ദ്ധിക്കുന്ന ആണ്‍വാണിഭവും അനന്തരഫലങ്ങളും പ്രതിവിധികളും. ഉയര്‍ന്ന വിദ്യാഭ്യാസവും ബൌദ്ധികനിലവാരവുമുള്ള കേരളത്തിലെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുളള പഠനം )
സ്ത്രീകള്‍ ഉപഭോക്താക്കള്‍  ആയ ആണ്‍വാണിഭ മാര്‍ക്കറ്റുകള്‍ വ്യാപിക്കുകയാണ്. ഫലമോ,കൂടുതല്‍ ബാലന്മാരും യുവാക്കളും ഇരകളാകുന്നു. ഒപ്പം അവര്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ അതേ പടി തരം കിട്ടിയാല്‍ മറ്റുള്ളവരുടെ മേല്‍ പ്രയോഗിക്കുന്നു. സ്വാഭാവികമായും കുട്ടികള്‍ തന്നെയാണ് പ്രധാന ഇരകള്‍. പെണ്‍ വാണിഭത്തെക്കാളും അപകടകരമാണ് ആണ്‍വാണിഭം. നേരത്തേ നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ മാത്രം 50,000ത്തിലധികം ആണ്‍വേശ്യകളുണ്ടെന്ന അവിശ്വസനീയമായ കണക്കുകളാണ് ലഭിച്ചത് . ലോകത്തിന്റെയും ഭാരതത്തിന്റേയും വിവിധ ഭാഗങ്ങളില്‍ ഇതു കുറെ നാളായി നടന്നു വരുന്നുണ്ട്.

അവിടങ്ങളിലെ അവസ്ഥകളുടെ ചെറുവിവരണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആണ്‍വാണിഭസാഹചര്യങ്ങളെ കുറിച്ചാണ് പഠനം. ശാരീരികമാനസിക ആരോഗ്യം നഷ്ടപ്പെടല്‍, ധാര്‍മിക അധഃപതനം, സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കല്‍, സാമ്പത്തിക ചൂഷണം, ലഹരി ഉപയോഗം, നിര്‍ബന്ധിത അശ്ലീല ദൃശ്യ ചിത്രീകരണം,എയ്ഡ്സ് പോലുള്ള ലൈംഗിക രോഗങ്ങള്‍എന്നിവയുടെ വ്യാപനം താരതമ്യേന കൂടുതലാണ്.
*********************************************************************************




വായനക്കാരോട്......


        കുറെ  കാലമായി മനസില്‍ കിടക്കുന്ന ഒരു വിഷയമാണിത് . പെണ്‍ വാണിഭംഎന്നു മാത്രം കേട്ടു ശീലിച്ച  മലയാലിക്കു ആണ്‍ വാണിഭം  എന്നതു പരിചയമില്ലത്ത  വാക്ക് ആയിരിക്കാം  . കാരണം  കാലാ കാലങ്ങളായിപുരുഷനു വേണ്ടി  പെണ്ണുങ്ങളെ  വില്‍ക്കുന്നത് മാത്രമാണ്  നാം കണ്ടു വരുന്നത് . പലപ്പൊഴും കാമുകനൊ ഭര്‍ത്താവോ  അടുത്ത  ബന്ധുക്കളോ ചിലപ്പൊഴെങ്കിലും മാതാപിതാക്കളോ   ആണ് പെണ്ണുങ്ങളെ  വേശ്യകളാക്കി മാറ്റുന്നത് . ഇവരെ കാമ പൂരണത്തിനായി ഉപയൊഗിക്കുന്നതും പുരുഷന്മാര്‍ തന്നെ! എന്നിട്ടും ഉപഭോഗിക്കുന്നവനു നേരെ ഒരു ചൂണ്ടുവിരലും ഉയര്‍ന്നു  കാണാറില്ല. എന്നാല്‍ ഗതികിട്ടാ ദേഹങ്ങള്‍ക്ക്  മതിയാവോളമോ അധിലതികമോ  പുലഭ്യവും ശകാര വര്‍ഷവും മാത്രം ബാക്കി! സ്വന്തം ശരീരത്തിന്റെ രക്ത തിളപ്പു ആറ്റിതണുപ്പിക്കാന്‍  ഇറങ്ങി പുറപ്പെടുന്ന സ്ത്രീകള്‍ ഇല്ലെന്നല്ല. അല്ലാത്തവര്‍ ഇതിലും 10 ഇരട്ടിവരും.ഒടുക്കം വഴിയെ പോകുന്ന സകല പെണ്ണുങ്ങളെയും നോക്കി  'ഇവളും കണക്കാ 'എന്നു ദ്വയാര്‍ത്ഥ പ്രയോഗം നടത്തുന്നവരാണ് ഭൂരിഭാഗവും.  വഴി പിഴപ്പിക്കുന്നതും ഞാനേ, ഗുണം നേടുന്നതും ഞാനേ എന്നു പുതു വരികള്‍ പാടുന്നവര്‍, ഉത്തരവാദികള്‍ എന്നു സ്വയം സമ്മതിച്ചു തരാറില്ല.അതിന്റെ ഏറ്റവും നല്ല ഉദാഹരണം പരസ്യ ചിത്രങ്ങളാണ്.വായനക്കാരന്റെയോ കാണിയുടെയോ  മനസിലിരുപ്പിനെ സംതൃപ്തമാക്കാന്‍ പരസ്യ കമ്പനികള്‍ കറി പൌഡറിന്റെ പരസ്യത്തില്‍ പോലും പെണ്ണിന്റെ തുണിയുരിയും,    അത്തരം പരസ്യങ്ങള്‍  ഒരു തവണ നേരെ നോക്കുന്നതിലും 10  തവണ ഒളികണ്ണിട്ടു നോക്കുന്നവരാണ് സമൂഹത്തില്‍ അധികവും.  . ഏറ്റവും ഒടുവില്‍ മേല്പരഞ്ഞവരില്‍ രണ്ടാമത്തെ വിഭാഗം സദാചാര ലംഘനത്തിന്റെ കൊടു വാളുയര്‍ത്തി  കലാപം ഉണ്ടാക്കുകയും ചെയ്യും.
അത്‌ തന്നെയാണ് പ്രബുദ്ധം എന്നു നാം തെറ്റിദ്ധരിച്ചിരിക്കുന്ന  കേരളത്തിന്റെ ഏറ്റവും വലിയ ഗതികേട്.
ഇതിനുപരി ഏറ്റവും പരിഹാസ്യവും പ്രഹസനാത്മകവും ആയ മറ്റൊന്ന് ഈ സദാചാരവാദികള്‍ തന്നെ സ്വയം വിശുദ്ധരായി അവരോധിക്കുന്നതാണിത്. ഇത്തരം വിശുദ്ധന്മാരുടെ/ വിശുദ്ധകളുടെ  കണ്ണിനു മുന്നിലേക്ക്‌ തിരിച്ചറിവിന്റെ ചെറിയൊരു പടക്കം കത്തിച്ചിടണമെന്ന തോന്നലിന്റെ പുറത്താണ് 'ആണ്‍ വാണിഭം ' രാജ്യത്തും കേരളത്തിലും തകൃതിയായി നടക്കുന്നുണ്ടെന്ന്  അറിയിക്കാന്‍ ഒരുമ്പേടുന്നത്  .
ആണുങ്ങള്‍ക്കായി  ആണുങ്ങളെ കൊണ്ടെത്തിച്ചു നല്‍കുന്ന നിരവധി കഥകള്‍ ഇതിനോടകം മലയാളി കേട്ടിട്ടുണ്ട്.  എന്നാല്‍ പ്രകൃതി വിരുദ്ധ ലൈംഗികത  എന്ന തലക്കെട്ടിലെക്കു മാത്രം  ഒതുക്കി സംഭവത്തെ നാം നിസാരവല്‍ക്കരിച്ചു. പ്രകൃതി വിരുദ്ധത എന്തു എന്നു ആത്മാര്‍ഥമായി അന്വേഷിക്കുമ്പോള്‍ ഒരു പക്ഷെ, മേല്‍പ്പറഞ്ഞ സംഗതിയും  നാം തീര്‍ത്ത ചട്ടക്കൊടിനുള്ളില്‍ ഉള്‍പ്പെടുത്താനാകാതെ  വരും.. ചൂണ്ടി കാട്ടുന്നവര്‍ ചിലപ്പോള്‍ ചൂളിപ്പോകും. . അല്ലെങ്കിലും പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കുറ്റമാണെന്ന്  പറയാനാകില്ലെന്നു ഇന്ത്യന്‍ പീനല്‍ കോഡ് വ്യക്തമാക്കുന്നുണ്ട്. പിന്നെയെന്താണ് ശരി?   പണം കൈമാറി ലൈംഗികത കൈപ്പറ്റുമ്പോഴാണ്   വാങ്ങുന്നവനും വില്‍ക്കുന്നവനും നിയമത്തിനു മുന്നില്‍ കുറ്റവാളി  ആകുന്നതു, . അല്ലെങ്കില്‍ നിയമം നിര്‍വചിക്കുന്ന 'പൊതു ' ഇടങ്ങളിലോ നിരോധിതോ മേഖലകളിലോവേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതാണ് ശിക്ഷാര്‍ഹം.. ഇത്തരം സ്ഥലങ്ങളില്‍ 'പരസ്പര ധാരണ' വിലപ്പോകില്ലെന്ന് ചുരുക്കം.  ഈ നിയമ വശങ്ങള്‍ കണക്കിലെടുക്കുമ്പോഴാണ് പലരും പോലീസ് പിടിയിലാകുന്നത്. . അപ്പോഴും പിടിയിലാകുന്ന പുരുഷന്മാര്‍ തടിയൂരുകയാണ് പതിവ്. നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റു വാങ്ങി സ്ത്രീകള്‍ ഏതെങ്കിലും റെസ്ക്യൂ ഹോമില്‍ കഴിയും.   കുറച്ചു നാള്‍ കഴിയുമ്പോള്‍ പുറത്തിറങ്ങിയാലും സമൂഹം ആട്ടിപ്പുറത്താക്കുന്നതിനാല്‍  അവള്‍ പഴയ തോഴിലിലെക്കിറങ്ങും .പ്രായം തികയാത്ത, ശരീരം മുഴുവന്‍ വളര്‍ച്ചയെത്താത്ത പെണ്‍ കിടാങ്ങളെ അവരുടെ വിവിധങ്ങളായ നിസഹായ അവസ്ഥകള്‍ മുതെലെടുത്ത്  സമൂഹത്തിലെ മാന്യന്മാര്‍ക്കു കാഴ്ച വയ്ക്കുന്ന പതിവ് പണ്ട് മുതലേ ഉണ്ട്. ഇത്തരം കാഴ്ച വക്കലുകള്‍  എതെങ്കിലും തരത്തില്‍ പുറം ലോകത്തേക്ക്  ചോരുമ്പോഴാണ്  കുപ്രസിദ്ധങ്ങളായ 'പെണ്‍ വാണിഭ' വാര്‍ത്തകള്‍ ഉണ്ടാകുന്നത്.
അപ്പോഴും കേടു മുഴുവന്‍ സംഭവിക്കുന്നത്  പെണ്ണിന്  തന്നെയാണെന്ന് കേരളത്തില്‍ അരങ്ങേറിയ  പെണ്‍  വാണിഭ  കേസുകളിലെ രക്തസാക്ഷികള്‍ തെളിയിക്കുന്നു.


ഇങ്ങനെ നടന്നാലും സ്ത്രീക്ക് രക്ഷയില്ലെന്നു അനുഭവം ഉള്ള നിരവധി പേര്‍ ഉണ്ട് ഈ നാട്ടില്‍ ...
 ഇങ്ങനെ പെണ്ണിനെ കുറിച്ച് കവിത എഴുതുകയും ആരുമറിയാതെ അവളെ ഉപഭോഗിക്കുകയും  പിന്നീട് പുറത്താക്കി വാതിലടക്കുകയും ചെയ്യുന്നവരുടെ മലയാള നാട്ടില്‍ പരസ്യ കച്ചവടമായി ആണ്‍ വാണിഭം വളര്‍ന്നു വികസിച്ചു കൊണ്ടിരിക്കുന്നു.മാസങ്ങള്‍ക്ക് മുന്‍പ്‌ ചെറിയൊരു അറിവിന്റെ പുറത്തു തുടങ്ങിയ അന്വേഷണം പുരോഗമിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. ആണുങ്ങള്‍ക്കായി ആണുങ്ങളെ കച്ചവടം ചെയ്യുന്നു എന്നതും പരിധി വിട്ട്‌ വളര്‍ന്നു കഴിഞ്ഞു. . പെണ്ണുങ്ങള്‍ക്കായി ആണുങ്ങളെ കച്ചവടം ചെയ്യുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടായേക്കാം, ഏങ്കിലുംവിശ്വസിച്ചേ പറ്റൂ  ... പാശ്ചാത്യരെ സദാചാര വിരുദ്ധരെന്നു മുദ്ര കുത്തുന്നതിനു നാം എന്തൊക്കെ കാരണങ്ങള്‍  കണ്ടെത്തിയോ അതേ കാരണങ്ങള്‍ക്ക് മലയാളിയും വശംവദരാണ്  .പെണ്‍ വേശ്യകളെ അപേക്ഷിച്ച് പുരുഷ വേശ്യകള്‍  തനിയെ തനിയെ ആണു 'കച്ചവടം' നടത്തുന്നത് . ആദ്യ വിഭാഗത്തിന് ഇടനിലക്കാര്‍ ഉള്ളപ്പോള്‍ രണ്ടാം വിഭാഗം സ്വയം പരസ്യപ്പെടുത്തിയാണ്  ശരീര കച്ചവടം ഉറപ്പിക്കുന്നത്. കുറവാണെങ്കിലും പുരുഷ വേശ്യകള്‍ക്ക് ഏജെന്‍സികളും ഉണ്ട്.നഗരങ്ങളിലും  ആവശ്യപ്പെടുന്ന മറ്റിടങ്ങളിലും 'ചരക്ക് ' എത്തിക്കാന്‍  വിപുലമായ വേരോട്ടം ഈ പരിശീലനം വിദേശത്തോ സ്വദേശത്തോ ആകാം.ഇത് കഴിഞ്ഞാല്‍ ഇവര്‍ അറിയപ്പെടുക 'മെയ്ല്‍ എസ്കോര്‍ട്ട് ' എന്നാണ്. ആവശ്യക്കാരായ സ്ത്രീകള്‍ക്ക് ആവശ്യമുള്ള അത്രയും സമയം കാമുകനൊ ഭര്‍ത്താവോ ആയി സേവനം നല്‍കുകയാണ് ഇവരുടെ തൊഴില്. പണമാണ്  മാനദണ്ടമെങ്കിലും  'സംപ്തൃപ്തി' മാത്രം മതിയെന്നു അവകാശപ്പെടുന്നവരും ഉണ്ട്. "വേശ്യ' എന്ന് അല്‍പ്പമൊന്നു ഉറക്കെ ഉച്ചരിക്കാന്‍ മലയാളിക്കിപ്പോഴും സങ്കോചമാണ്‌.എന്നാല്‍ അടച്ച കണ്ണിനകത്തും  മനസിലുംആവോളം വ്യഭിചരിക്കുകയും ചെയ്യും. വേശ്യ എന്നു കേട്ടാലുടന്‍ ഓര്‍ത്തെടുക്കുന്നതാകട്ടെ പെണ്ണുടലിന്റെ സമൃദ്ധമായ താരള്യവും  വിലപേശലുമാണ്. പിന്നെ, രാത്രിയുടെ ബസ് സ്റ്റാന്‍ഡു മൂലകളിലും പൊതു മൂത്രപ്പുരയുടെ മതിലോരത്തും കള്ളക്കണ്ണിട്ട്  പുരുഷന്‍മാരെ വശീകരിക്കുന്ന മദാലസമേനികളെ ഓര്‍ക്കും.ഇടയ്ക്കിടെ തല വെട്ടിച്ചു പുരുഷനെ മയക്കുന്നവള്‍! കണ്ണടച്ച് പൂച്ച പാല് കുടിക്കുന്ന പോലെ   ശരീര കൊഴുപ്പുകളെ  സ്വയം തൊട്ടു തലോടി അവളെ നോക്കുന്നവനെ അവള്‍ കൊതിപ്പിക്കുമത്രേ! പിറുപിറുക്കലുകളില്‍ കച്ചവടം ഉറപ്പിച്ച് ഓട്ടോ റിക്ഷയിലോ കാറിലോ  ഏതെങ്കിലും നാലാം കിട ലോഡ്ജിലെ പതിവു മുറിയിലേക്ക്   കൊണ്ട് പോകുന്നവളെന്നു കൂടെ പോകുന്നവര്‍ക്ക് അറിയാം. നേരത്തെ കച്ചവടത്തില്‍  നഷ്ടം പറ്റിയ ആരെങ്കിലും ഒറ്റുകൊടുത്താല്‍ പോലീസ് ഇരച്ചെത്തും.തലയിലൂടെ സാരീപുതച്ചു പോലീസേമാന്റെ മേശക്കു മുന്നില്‍ ഭാവ ഭേദമില്ലാതെ നില്‍ക്കുന്ന കാമാത്തി    ഇത്രയുമാണ് നമ്മുടെ മനസിലെ പതിവ് രൂപം .  മംഗ്ലീഷില്‍ സല്ലപിച്ച് അത്യാഢംഭര റിസോര്‍ട്ടുകളിലെ  പതുപതുത്ത കിടക്കയില്‍ അല്‍പ്പവസ്ത്രധാരിണിയായി മയങ്ങുന്ന പുതുവേശ്യത്തലമുറകളേയും മലയാളിക്കു മനസിലാകും. എന്നാല്‍ ഏതു സാഹചര്യത്തിലായാലും 'പെണ്ണ്' മാത്രമാണ് വേശ്യ എന്നതാണ്  മലയാളിയുടെ ചിന്താശീലം. അതിനൊരു മാറ്റം വരുത്താന്‍ കൂടിയാണ് എന്റെ ശ്രമം!




വാല്‍ക്കഷ്ണം: മുഴുവന്‍ വായിച്ച്‌ കഴിഞ്ഞാലും ഏകപക്ഷീയമായി "കൊച്ചമ്മമാരുടെ ആണ്‍ പിടുത്തം" എന്ന് പറയുന്നവരോട് എനിക്കൊന്നും പറയാനില്ല.




ഈ വിഷയത്തില്‍ മാധ്യമത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച  കേരളത്തില്‍ ആണ്‍വാണിഭ റാക്കറ്റുകള്‍ പിടിമുറുക്കുന്നു    എന്ന വാര്‍ത്ത



തുടരും...............

2011 ഡിസംബർ 22, വ്യാഴാഴ്‌ച

ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’- Nurses' Strike in Kerala


നഴ്സിങ് വിദ്യാര്‍ഥികള്‍ക്കു പഠനത്തിന്റെ തുടര്‍ച്ചയായി ബോണ്ട് വാങ്ങിയുള്ള പരിശീലനം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ മറികടക്കാന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മകള്‍ പുറത്തിറക്കിയ തന്ത്രം നടപ്പില്ലെന്ന് കേരള നഴ്സിംഗ് കൌണ്‍സില്‍....
നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയമിക്കുന്നുവെന്നു സര്‍ക്കാര്‍.
പഠനത്തിനു ശേഷം ഒരു വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മാത്രമേ ജോലി നല്‍കൂവെന്ന ആശുപത്രികളുടെ തീരുമാനം നിയമ വിരുദ്ധമെന്നും കൌണ്‍സില്‍. ഇക്കാര്യം വെളിപ്പെടുത്തുന്ന 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.


റിപ്പോര്‍ട്ട്: സി.എ.എം കരീം, കെ.പി. റജി,അജിത് ശ്രീനിവാസന്‍, ബാബുചെറിയാന്‍, ബിനു.ഡി.രാജ, ജിഷ എലിസബത്ത്, വല്‍സന്‍ രാമംകുളത്ത്
ഏകോപനം: എം.ഋജു



ഒന്നാം ഭാഗം
കാഷായ കോര്‍പ്പറേറ്റുകളുടെ ‘കൊലവെറി’
*********************************

ക്രോധം അടക്കാനുള്ള പ്രഭാഷണങ്ങളാണ് നമ്മുടെ കോര്‍പ്പറേറ്റ് ആള്‍ദൈവങ്ങള്‍ എപ്പോഴും ‘മക്കള്‍ക്ക്’ നല്‍കാറുള്ളത്. ക്രോധത്തെ സ്നേഹംകൊണ്ട് അടക്കി, ഘട്ടം ഘട്ടമായി ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച,് അവസാനം കുണ്ഡലിനിയെ ഉണര്‍ത്തി പരമാനന്ദത്തിലെത്തുന്ന ‘സാങ്കേതികവിദ്യകള്‍’ ഇന്ന് വിവിധ പാക്കേജുകളായി വിപണിയില്‍ കിട്ടും. എന്നാല്‍ അവനവന്‍െറ നേര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാലോ, ഈ മര്‍മാണി വിദ്യകളൊന്നുമില്ല. ‘മക്കളുടെ’ കുണ്ഡലിനി ഉണര്‍ത്തേണ്ട സ്വാമിമാര്‍, മുട്ടിന്‍െറ ചിരട്ടതല്ലിത്തകര്‍ക്കും.

2011 നവംബർ 25, വെള്ളിയാഴ്‌ച

മുല്ലപെരിയാര്‍ ഡാം !

 
 ഫേസ് ബുക്ക്‌ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയുക

ഒരു മുല്ലച്ചെടി പോലും ബാക്കി വയ്ക്കാതെ തടയണ തകര്‍ത്ത് വെള്ളത്തിന്റെ മഹാ പ്രവാഹം പെരിയാറിനെ കൂടി വിഴുങ്ങി ആര്‍ത്തലച്ചു വരുന്ന ദുസ്വപ്നങ്ങള്‍ 
ഇപ്പോള്‍ മറ്റൊരു മഹാ പ്രവാഹമായി എന്റെ ഉറക്കം കെടുത്തുന്നു!ആര്‍ക്കറിയാം!!! നാളെ ഒരു പ്രഭാതം പുലരുമ്പോഴേക്കും നമ്മള്‍ ബാക്കിയുണ്ടാകുമോ എന്ന്‌? വേണ്ടപ്പെട്ടവര്‍ പ്രളയത്തില്‍ മരിച്ചാല്‍ കരയാന്‍ ബാക്കിയായ കുറെ ജന്മങ്ങള്‍ ഉണ്ടാകുമായിരിക്കും, ശവം... കിട്ടിയാല്‍ ശേഷക്രിയ ചെയ്യാനും !!. എന്നാല്‍ എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തിന്റെ ചില ഭാഗങ്ങളിലും കരയാന്‍ പോലും ആരും അവശേഷിക്കില്ല. ആരും
പറഞ്ഞില്ലെങ്കിലും ദുരന്തത്തിന് ശേഷം ഇരുട്ടില്‍ കഴിയുന്ന ഒരു ജനപദമായി കേരളം മാറുന്ന കാലം വിദൂരമല്ല. ശേഷിക്കുന്നവര്‍ക്ക് കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത ഇരുട്ടിന്റെ നിര്‍ബന്ധിത ഹര്‍ത്താല്‍! അന്നും നാം ഈ ഹര്‍ത്താല്‍ ആഘോഷിക്കണം.........

2011 നവംബർ 24, വ്യാഴാഴ്‌ച

പ്രസവ പ്രതിജ്ഞ- Preganancy Pleadge


 **************************

എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍, എന്റെ കുഞ്ഞുങ്ങളുടെ എല്ലാ ചെലവും വഹിക്കാന്‍ സഭ തയ്യാറാവുകയാണേല്‍ , എത്ര കുഞ്ഞുങ്ങളെ വേണേലും പ്രസവിക്കാന്‍ ഞാന്‍ തയ്യാറാണെന്ന്, ഇതിനാല്‍ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു !! സഭ നീണാള്‍ വാഴട്ടെ!
(എല്ലാവരും ഈ പ്രതിജ്ഞ ഏറ്റു ചൊല്ലണമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു... വലിയ കുടുംബം സംതൃപ്ത കുടുംബം കീ ജയ്‌ !! )*
*(condition applied already)

ചെലവു പട്ടിക(ചുരുക്ക രൂപം)സഭക്ക് സമര്‍പ്പിക്കുന്നു
***********************************

വിമന്‍സ് കോഡ് ബില്‍

ജ.കൃഷ്ണയ്യര്‍ കമ്മിഷന്റെ വിവാദമായ വിമന്‍സ് കോഡ് ബില്‍ - ഫേസ് ബുക്ക്‌ ചര്‍ച്ച ഈ ലിങ്കില്‍ വായിക്കാം
ജ .കൃഷ്ണയ്യര്‍ കമ്മിഷന് സംഭവിച്ചതെന്തു?
************************************************
യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും സംഭവിച്ചോ?
രണ്ടില്‍ കൂടുതല്‍ കുട്ടികളായാല്‍ മാതാപിതാക്കള്‍ക്ക് പിഴയെന്നു കേള്‍ക്കുന്നു.
അങ്ങനെ ഉണ്ടോ?
... മൂന്നാമതും ഗര്‍ഭിണി ആയാല്‍ നിയമം പാലിക്കാന്‍ ആവശ്യം പോലെ ഗര്‍ഭ ചിദ്ര മാര്‍ഗങ്ങള്‍ ഒരുക്കണമെന്ന് കമ്മിഷന്‍ പറഞ്ഞതായും കേള്‍ക്കുന്നു.
വാസ്തവം എന്താണ്..??
വരൂ കൂട്ടുകാരെ, നമുക്കൊരു ചര്‍ച്ചയാകാം...
ബില്ലില്‍ പ്രധാന ഭാഗങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.

2011 ജൂൺ 7, ചൊവ്വാഴ്ച

ട്രെയിന്‍ ടിക്കറ്റ്‌ പരിശോധകരുടെ സ്ത്രീ പീഡനം


ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് പീഡനം
******************
facebook debate

madhyamam news

കൊച്ചി: സ്ത്രീ യാത്രക്കാരികളെ ദീര്‍ഘദൂര ട്രെയിനുകളിലെ ആളൊഴിഞ്ഞ എ.സി കൂപ്പേകളിലും ടോയ്‌ലറ്റിലും ടിക്കറ്റ് പരിശോധകര്‍ (ടി.ടി.ഇ) ശാരീരികമായി ചൂഷണം ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ നിന്ന് മംഗലാപുരം, ബംഗളൂരു, ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി പോകുന്ന യുവതികളാണ് സംരക്ഷകരാകേണ്ട ടിക്കറ്റ് പരിശോധകരുടെ ചൂഷണത്തിന് വിധേയമാകുന്നത്. ടിക്കറ്റുകളിലെ ചെറിയ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് പരിശോധകര്‍ പെണ്‍കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നത്. ഇതല്ലാതെ മദ്യലഹരിയില്‍ സ്ത്രീകളെ കയറിപ്പിടിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നു. പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേടോര്‍ത്ത് പരാതി കൊടുക്കാന്‍ യുവതികള്‍ മടിക്കുന്നത് ഇത്തരക്കാര്‍ക്ക് കൂടുതല്‍ വളംവെച്ച് നല്‍കുന്നു. ട്രെയിനുകളില്‍തന്നെയുള്ള പൊലീസുകാര്‍ യാത്രക്കാരന് സംരക്ഷണം നല്‍കുന്നതിനു പകരം പരിശോധകന്റെ പക്ഷം പിടിക്കുകയാണ് ചെയ്യുന്നത്.
മദ്യം കഴിക്കുന്നതിന് കൂട്ടുകൂടുന്ന ചില പൊലീസുകാര്‍ പരിശോധകര്‍ക്കെതിരെ പരാതി പറയുന്നവരെ ചീത്ത വിളിച്ചു മടക്കി അയക്കുന്നതും യാത്രക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നു. മിക്കപ്പോഴും പാതിരാക്ക് ശേഷമാണ് ഇത്തരം പരിശോധകര്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ പരിശോധനക്കെത്തുന്നത്.
ഉറക്കച്ചടവില്‍ പഴയ ടിക്കറ്റ് മാറി കൊടുത്താലോ കൊടുക്കാന്‍ നേരം വൈകിയാലോ ഈ പരിശോധകര്‍ അസഭ്യവര്‍ഷം തുടങ്ങും. പിന്നീട് പതുക്കെ അശ്ലീല സംഭാഷണത്തിലേക്ക് വഴിമാറുകയാണ് പതിവ്. പുരുഷന്മാരെ കൈയേറ്റം ചെയ്യുന്നതും ട്രെയിനുകളിലെ നിത്യസംഭവമാണ്. ഇതല്ലെങ്കില്‍ മറ്റു യാത്രക്കാരുടെ മുന്നില്‍വെച്ച് യാത്രക്കാരികളെ അപമാനിക്കുന്നവര്‍ ഏറെയാണ്.
ശനിയാഴ്ച ഇത്തരത്തില്‍ ഒരു സംഭവം ആലപ്പുഴ- ചെന്നൈ എക്‌സ്‌പ്രസില്‍ പിന്നിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ അരങ്ങേറിയിരുന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് എം.പിമാര്‍ അനുവദിക്കുന്ന 'ഇസ്സത് ' എന്ന പ്രത്യേക സീസണ്‍ ടിക്കറ്റുമായി യാത്രചെയ്ത യുവതിയെയാണ് റെയില്‍വേയുടെ ടിക്കറ്റ് പരിശോധകന്‍ മറ്റ് യാത്രക്കാരുടെ മുന്നില്‍വെച്ച് അശ്ലീലമായി സംസാരിച്ച് അപമാനിച്ചത്. കൊല്ലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ സൈനികനെ പൊലീസും യാത്രക്കാരും ചേര്‍ന്ന് പിടികൂടി കൈകാര്യം ചെയ്ത് മണിക്കൂറുകള്‍ കഴിയും മുമ്പേയാണ് ആലുവയില്‍ ടിക്കറ്റ് പരിശോധകന്‍ യുവതിയെ അസഭ്യം പറഞ്ഞത്. യാത്രക്കാരി കരയുന്നത് കണ്ട് ഇടപെട്ട സഹയാത്രികനെ കാരണമില്ലാതെ പിഴയൊടുക്കാന്‍ രസീത് എഴുതിക്കൊടുത്താണ് പരിശോധകന്‍ കൈകാര്യം ചെയ്തത്. ആലപ്പി-ചെന്നൈ എക്‌സ്‌പ്രസില്‍ യാത്രക്കാരനായ യുവാവിനെ 'ഗുരുവായൂര്‍ പാസഞ്ചറില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരന്‍' എന്നു രേഖപ്പെടുത്തി പിഴയടപ്പിച്ചു.എറണാകുളം ജങ്ഷന്‍ സ്‌റ്റേഷനിലിറങ്ങി ചീഫ് ടിക്കറ്റ് എക്‌സാമിനറോട് പരാതി പറഞ്ഞ യുവാവിനോട് ഉടന്‍ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയാണ് അധികൃതര്‍ പറഞ്ഞുവിട്ടത്. നേരത്തേ തിരൂരില്‍ നേത്രാവതി എക്‌സ്‌പ്രസില്‍ യാത്ര ചെയ്തിരുന്ന കൊച്ചി സ്വദേശിയായ യുവതിയെ കയറിപ്പിടിച്ച കേസില്‍ പ്രതിയായ കൊല്ലം സ്വദേശി ടിക്കറ്റ് പരിശോധകന്‍ വിചാരണ നേരിടുകയാണ്. ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ കേസില്‍ തിരുവനന്തപുരം സെന്‍ട്രലിലെ സീനിയര്‍ ടിക്കറ്റ് പരിശോധകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, യൂനിയന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇയാളെ തിരിച്ചെടുത്തു.See More





ട്രെയിനില്‍ ടി.ടി.ഇമാരുടെ അതിക്രമം വര്‍ധിക്കുന്നെന്ന് വിവരാവകാശ രേഖകള്‍ facebook debate
******************************************************************read pls.....
..madhyamam news
കൊച്ചി: ട്രെയിന്‍ യാത്രക്കാരോട് ടിക്കറ്റ് പരിശോധകരുടെ (ടി.ടി.ഇ) കൈയേറ്റം വര്‍ധിക്കുന്നതായി വിവരാവകാശ രേഖകള്‍. ദക്ഷിണ റെയില്‍വേയുടെ ഡിവിഷനല്‍ ഓഫിസിലെ കമേഴ്‌സ്യല്‍ വിഭാഗം, റെയില്‍വേ പൊലീസ് സൂപ്രണ്ടിന്റെ ആസ്ഥാനം എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച രേഖകളിലാണ് ഈ വസ്തുതകള്‍.

ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ചില ടിക്കറ്റ് പരിശോധകര്‍ ഒന്നിലധികം തവണ കേസുകളില്‍ നടപടി നേരിട്ടിട്ടുമുണ്ട്.ഏറെ സാമൂഹിക പ്രതിബദ്ധതയോടെ സേവനമനുഷ്ഠിക്കുന്ന ഭൂരിഭാഗം പരിശോധകരുടെ പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിലാണ് ചെറിയൊരു വിഭാഗത്തിന്റെ പെരുമാറ്റം.
യാത്രക്കാരോട് അപമര്യാദയായി പെരുമാറുക,ശാരീരികമായി ഉപദ്രവിക്കുക,സ്ത്രീകളെ മാനസിക-ശാരീരിക ചൂഷണത്തിന് വിധേയരാക്കുക എന്നീ കേസുകളാണ് കൂടുതലും. രണ്ടോ അതിലധികമോ ടിക്കറ്റ് പരിശോധകര്‍ ചേര്‍ന്ന് യാത്രക്കാരെ മര്‍ദിക്കുന്ന സംഭവങ്ങളും നിരവധി.കോഴിക്കോട് റെയില്‍വേ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നേത്രാവതി എക്‌സ്‌പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന വടകര തിരുവള്ളൂര്‍ സ്വദേശി സി.കെ. മുരളിയെ മൂന്ന് ടി.ടി.ഇമാര്‍ ചേര്‍ന്ന് മര്‍ദിച്ച കേസില്‍ ഒരു വര്‍ഷത്തിനുശേഷവും അറസ്റ്റ് നടന്നിട്ടില്ല.ഇവരിപ്പോഴും ജോലിയിലുണ്ടെന്നതാണ് ഏറെ വിചിത്രം.
മലബാര്‍ എക്‌സ്‌പ്രസിലെ യാത്രക്കാരനായിരുന്ന കണ്ണൂര്‍ സ്വദേശി സജിമോന്‍ ജോസ് എന്ന 43 കാരനെ അങ്കമാലി സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിലേക്ക് തള്ളി വീഴ്ത്തിയ കേസും വിചാരണയിലാണ്.കാസര്‍കോട് സ്വദേശി ഹക്കിം റുബ എന്ന 22 കാരനെ മാരകമായി കൈയേറ്റം ചെയ്ത ടിക്കറ്റ് പരിശോധകനെയും കോച്ച് മാനേജറെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ട്രെയിനുകളില്‍ ഇത്തരം ഉദ്യോഗസ്ഥരുടെ പിടിച്ചുപറി സാധാരണമാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ചെന്നൈ -മംഗലാപുരം മെയിലില്‍ യാത്രക്കാരനായ ചെന്നൈ സ്വദേശി ബാബു ഗണേഷിന്റെ 13,000 രൂപ വിലമതിക്കുന്ന മൊബൈലും പണവും പിടിച്ചുപറിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ ടി.ടി.ഇക്കെതിരെ കേസുണ്ട്.
ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസിലെ യാത്രക്കാരനായിരുന്ന കന്യാകുമാരി സ്വദേശി രാജാമണിയെ കഴുത്തില്‍ കുത്തിപ്പിടിച്ച് കവിളില്‍ പേന കുത്തിയിറക്കിയ കേസിലും വിചാരണ നടക്കുകയാണ്. കോഴിക്കോട് സ്വദേശി ടി.ടി.ഇ ആണ് കൈയേറ്റം ചെയ്തത്.
രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളേക്കാള്‍ പലമടങ്ങ് കൂടുതലാണ് ചെയ്യപ്പെടാത്തവ. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.സി. സനല്‍കുമാറിനെ പ്രായാധിക്യം പോലും പരിഗണിക്കാതെ പാതിവഴിയില്‍ ചിറയിന്‍കീഴിലെ മുരുക്കുംപുഴയില്‍ ഇറക്കിവിട്ടത് അടുത്ത കാലത്താണ്.ഇത് മലബാര്‍ എക്‌സ്‌പ്രസിലാണ് അരങ്ങേറിയത്.
ട്രെയിനുകളിലെ കിരീടം വക്കാത്ത രാജാക്കന്മാരാണ് പരിശോധകര്‍ എന്നതിനാല്‍ എതിര്‍ക്കാന്‍ യാത്രക്കാര്‍ക്കും ഭയമാണ്. സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ തരം താഴ്ത്തലിന് വിധേയമാകുകയോ ചെയ്യുന്ന ടി.ടി.ഇമാരെ യൂനിയന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തിരിച്ചെടുക്കുകയാണ് പതിവ്.ചെറിയ ജോലികളില്‍ പ്രവേശിച്ച് സ്ഥാനക്കയറ്റം കിട്ടുന്ന പരിശോധകരാണ് പ്രതികളിലേറെയും...

2011 ഏപ്രിൽ 16, ശനിയാഴ്‌ച

ആത്മ ബോധം കൊണ്ട് കരുത്ത് നേടുക

സൈകതംസൈകതം ഏപ്രില്‍2011
'പെണ്ണായി പിറന്നാല്‍ മണ്ണായി തീരുവോളം കണ്ണീരു കുടിപ്പാനോ' എന്നു തുടങ്ങുന്ന ഹൃദയ  സ്പര്‍ശിയായ പഴയൊരു പാട്ടുണ്ട് മലയാള സിനിമയില്‍.  റിപ്പോര്‍ട്ടിങ്ങിനായി  വനിത കമ്മീഷന്‍ അദാലത്തുകളില്‍  പോകുമ്പോ ഴൊക്കെ ഈ പാട്ട് മനസിലേക്ക് തിര തല്ലി വരും. അത്രക്കും ദയനീയമാണ് അവിടുത്തെ അവസ്ഥ. ഓരോ മാസവും നൂറിലധികം പരാതികളാണ് വനിത കമ്മീഷനു ഓരോ ജില്ലയിലും കിട്ടുന്നത്. ഒരു കഥ പറയാം.

2011 മാർച്ച് 26, ശനിയാഴ്‌ച

ഒടുവില്‍ മുസ്‌ലി പവര്‍ നിരോധിച്ചു.

മുസ്ലിപവര്‍ എക്സ്ട്രയെ കുറിച്ച്   നേരത്തെ   വാര്‍ത്തകള്‍ വന്നിട്ടുണ്ട്.   ആയുര്‍വേദ മരുന്നിലെ ആയുര്‍വേദമല്ലാത്ത മരുന്നിനെ കുറിച്ചായിരുന്നു അവ. ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍ നിന്ന് കണ്ടെത്തിയതത്രേ.നാല് കൊല്ലം നീണ്ട നിയമ പോരാട്ടം പലരും നടത്തിയിട്ടും ഉല്‍പ്പന്നം നിരോധിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ ഈ ഉല്‍പ്പന്നം എച്ച്.ഐ.വി ബാധിതര്‍ക്ക് ഉപയോഗിക്കാം എന്ന രീതിയില്‍  പ്രചരണം കമ്പനി തുടങ്ങിയപ്പോള്‍ അതിനെതിരെ വാര്‍ത്ത‍ നല്‍കാനായി . ആ വാര്‍ത്ത നിരോധ നടപടിക്കു ആക്കം കൂട്ടി. വാര്‍ത്ത വന്നതിന്റെ രണ്ടാം ദിവസം നിരോധനം വന്നു. ഉടമ കെ.സി എബ്രഹാം ഡോക്ടര്‍ ആണെന്നുള്ളത്‌ വ്യാജമാണെന്നും തെളിവ് സഹിതം വാര്‍ത്ത‍ നല്‍കാനായി.... കോടതി പരസ്യങ്ങളും നിരോധിച്ചു.. വിഷയത്തില്‍ ഇപ്പോഴും ഹൈകോടതിയില്‍ കേസ് നടക്കുന്നുണ്ട്... കുറെ നുണകള്‍ വാര്‍ത്തകളായി   നല്‍കാന്‍ കമ്പനിക്കു ഇപ്പോഴും കഴിയുന്നു..   അതൊക്കെ പത്രങ്ങള്‍ നല്‍കുന്നു എന്നതാണ് ഏറെ സങ്കടം !!!!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...